Home Blog Page 6

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 8

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 8

“എന്താ ജയേട്ടാ…?”
സുമിത്ര ഉത്കണ്ഠയോടെ തിരക്കി.
“അച്ഛനെ നെഞ്ചുവേദനയായിട്ട് ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കിയെന്ന് . എനിക്കുടനെ പോണം.”
വേഗം ഡ്രസുമാറി ജയദേവന്‍ വെളിയിലേക്കിറങ്ങി.
കാറിന്റെ ഡോർ തുറന്ന് അകത്തുകയറിയിട്ട് വണ്ടി സ്റ്റാര്‍ട്ടുചെയ്തു.
വരാന്തയിൽ, ആശങ്ക പടർന്ന മനസോടെ സുമിത്രയും സരസ്വതിയും നില്‍പ്പുണ്ടായിരുന്നു.
“സൂക്ഷിച്ചുപോണം, കോട്ടോ .. പാതിരാത്രിയാ; ഒരുപാട് സ്പീഡിലൊന്നും പോകണ്ട. “
സുമിത്ര പറഞ്ഞു.
“നിങ്ങളു പോയി കിടന്നോ.”
ജയദേവന്‍ കാറു മുമ്പോട്ടെടുത്തിട്ട് ഇടത്തോട്ടു തിരിച്ച് റോഡിലേക്കിറക്കി.
“കഷ്ടകാലമാണോ മോളേ?”
സരസ്വതി സുമിത്രയുടെ നേരെ തിരിഞ്ഞു.
“അമ്മേടെ കരിനാക്കുകൊണ്ട് ഒന്നും പറയാതെ.”
സരസ്വതിയോട് ദേഷ്യപ്പെട്ടിട്ട് സുമിത്ര മുറിക്കകത്തേക്കു കയറി. പിന്നാലെ സരസ്വതിയും.
വാതിലടച്ചു കുറ്റിയിട്ടിട്ട് അവർ പോയി കിടന്നു.
ഉറക്കം വന്നില്ല സുമിത്രയ്ക്ക്. ഓരോന്നോർത്ത് കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
രണ്ടുമണി കഴിഞ്ഞപ്പോള്‍ ഒന്നു മയങ്ങി.
പുലർച്ചെ ഫോണ്‍ ബെല്‍ കേട്ടാണ് ഉറക്കമുണര്‍ന്നത്.
അപ്പോഴേക്കും സരസ്വതി വന്നു ഫോൺ എടുത്തിരുന്നു.
അമ്മയുടെ സംസാരം കേട്ടപ്പോൾ അങ്ങേതലയ്ക്കല്‍ നിന്ന് എന്താണ് പറഞ്ഞതെന്നു സുമിത്രയ്ക്ക് പിടികിട്ടി.
ഒരു നിമിഷനേരം ചലനമറ്റ് ഇരുന്നുപോയി അവള്‍.
“ഉടനെ പോണം. അജിത്തിനെ വിളിച്ചെണീപ്പിച്ചിട്ട് പോയി ഡ്രസ്സ് മാറ്.” അമ്മ പറഞ്ഞു.


ശവസംസ്കാരം കഴിഞ്ഞു.
സുമിത്രയും സരസ്വതിയും അജിത്തും അന്നുരാത്രി ജയദേവന്‍റെ വീട്ടില്‍ തങ്ങി.
ജയന്‍ ആകെ തളര്‍ന്നുപോയിരുന്നു.
ഒരു ഭാര്യയെപ്പോലെ സുമിത്ര അയാളുടെ അരികിലിരുന്ന് ഓരോന്നു പറഞ്ഞ് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. മുൻപ് സുമിത്രയുടെ അച്ഛൻ മരിച്ചപ്പോൾ അവളെ ആശ്വസിപ്പിക്കാൻ ജയനേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ജയനെ ആശ്വസിപ്പിക്കാൻ അവളും.
പിറ്റേന്നു രാവിലെ പത്തുമണി കഴിഞ്ഞാണ് അവർ വീട്ടിലേക്ക് മടങ്ങിയത്.
സ്കൂളിൽ ചെന്നപ്പോൾ സഹപ്രവർത്തകര്‍ ഓരോ ചോദ്യങ്ങളുമായി അടുത്തുകൂടി.
“കല്യാണം ഇനി എന്നത്തേക്കാ?”
ജൂലി ടീച്ചര്‍ ചോദിച്ചു.
“ഒന്നും തീരുമാനിച്ചില്ല.”
ക്ഷണക്കത്ത് അച്ചടിച്ചായിരുന്നോ?
“ഇല്ല. അതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാ ഈ സംഭവം. “
സുമിത്ര താടിക്കു കൈയും കൊടുത്ത് ചിന്താമഗ്നയായി ഇരുന്നു.
വൈകുന്നേരം സ്കൂൾ വിട്ടു റോഡിലേക്കിറങ്ങിയതും മുമ്പിൽ സുകുമാരൻ .
മുഖത്ത് ഒരു കൃത്രിമ ചിരി വരുത്തി സുമിത്ര.
“അച്ഛൻ മരിച്ചു അല്ലേ?”
സുകുമാരന്‍ ചോദിച്ചു.
“ഉം. ബസു വരുന്നുണ്ട്, പോട്ടെ.”
കൂടുതലെന്തെങ്കിലും ചോദിക്കാനവസരം കൊടുക്കാതെ സുമിത്ര വേഗം ബസ്സ്റ്റോപ്പിലേക്ക് നടന്നു.
അവളോർക്കുകയായിരുന്നു.
എന്തിനാണ് ആ മനുഷ്യൻ തന്നെ വിടാതെ പിന്നെയും പിന്തുടരുന്നത്?
അയാൾ ഈ നാടുവിട്ടൊന്നു പോയിരുന്നെങ്കില്‍!
പിറ്റേന്നു സുകുമാരനെ കണ്ടില്ല. അതിന്‍റെ പിറ്റേന്നും.
വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും അയാള്‍ അവളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
സുമിത്ര തനിച്ചേ ഉണ്ടായിരുന്നുള്ളൂ ബസ്സ്റ്റോപ്പിൽ .
“ഞാന്‍ പലവട്ടം വിളിച്ചിട്ടും സുമിത്ര എന്‍റെ വീട്ടിലേക്കൊന്നു വന്നില്ലല്ലോ?”
സുകുമാരന്‍ പരിഭവം പറഞ്ഞു.
“വരില്ലെന്നു ഞാന്‍ പറഞ്ഞിരുന്നല്ലോ? പിന്നെന്തിനാ എപ്പഴും എപ്പഴും ഈ കാര്യം പറയുന്നേ. ഇനി എന്നെ ശല്യപ്പെടുത്തരുത് , പ്ലീസ് ”
അതു കേട്ടപ്പോൾ സുകുമാരനു വല്ലാതെ ദേഷ്യം വന്നു.
“എന്താ വന്നാല്? ഞാന്‍ മര്യാദവിട്ടൊന്നും സംസാരിച്ചില്ലല്ലോ..”.
“പ്ലീസ്… എന്നെ വെറുതെ വിടൂ. എനിക്ക് വരാന്‍ പറ്റില്ല. എന്‍റെ സാഹചര്യം അങ്ങനാണ്. ഞാൻ അവിടെ വന്നൂന്നറിഞ്ഞാല്‍ സതീഷ് എന്നെ വഴക്കുപറയും.”
“ഓഹോ… അപ്പം ആ ചെറ്റ പറഞ്ഞിട്ടാണ് വരാതിരിക്കുന്നത് അല്ലേ?”
സുകുമാരന്‍ പല്ലിറുമ്മിക്കൊണ്ട് തുടര്‍ന്നു: “എന്നാ എനിക്കും വാശിയാ. സുമിത്ര വരണം. വന്നേ പറ്റൂ…! എന്‍റെ വീട്ടില്‍ വന്നാല്‍ അവന്‍ നിന്നെ എന്തുചെയ്യുമെന്നു ഞാനൊന്നു കാണട്ടെ! പന്ന റാസ്കൽ ” അയാൾ പല്ലുഞെരിച്ചു .
“എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നേ? ഞാന്‍ നിങ്ങളോട് എന്തു തെറ്റാ ചെയ്തത്?”
“എന്‍റെ വീട്ടില്‍ വന്നാല്‍ നിനക്കെന്തു സംഭവിക്കുമെന്നാ പറയുന്നത്? അവന്‍ വഴക്കുപറയുമെങ്കില്‍ അവന്‍റെ മുഖത്തുനോക്കി പോടാ ചെറ്റേന്നു പറയാനുള്ള ചങ്കൂറ്റം വേണം നിനക്ക്. അവന്‍ നിന്‍റെ ബന്ധുവൊന്നുമല്ലല്ലോ.”
“ആളുകളു നമ്മളെ ശ്രദ്ധിക്കുന്നുണ്ട് .”
“എന്നാ കടയിലേക്കു വാ. നമുക്കവിടെ ഇരുന്നു സംസാരിക്കാം.”
“പ്ലീസ്… എന്നെ ഉപദ്രവിക്കാതെ ഒന്നു പോകൂ…”
“പോകാം. അതിനുമുമ്പ് എനിക്കൊരു മറുപടി കിട്ടണം. നീയെന്‍റെ വീട്ടില്‍ വരുമോ ഇല്ലയോ?”
“ഞാന്‍ വരില്ല.”
“നീ വരും. വന്നില്ലെങ്കില്‍ നിന്‍റെ ജീവിതം ഞാന്‍ തുലയ്ക്കും. ആ ഫോട്ടോയുടെ എത്ര കോപ്പി വേണമെങ്കിലും എനിക്കെടുക്കാന്‍ കഴിയും. നിന്‍റെ സ്കൂളിലെ എല്ലാ ടീച്ചേഴ്സിനും ഓരോ കോപ്പി ഞാന്‍ പോസ്റ്റില്‍ അയച്ചുകൊടുക്കും. അതുമല്ല , ആ വീഡിയോ ഞാൻ നെറ്റിലിടും . അങ്ങനെയൊരു സാഹചര്യം ഉണ്ടാക്കണോ സുമിത്രേ ? അതു മോശമല്ലേ? “
സുമിത്രയ്ക്കു കണ്ണില്‍ ഇരുട്ടുകയറുന്നതുപോലെ തോന്നി.
അവളുടെ മുഖം കുടുകുടെ വിയര്‍ത്തു. ശ്വാസമെടുക്കാൻ പാടുപെട്ടു.
“ആര്‍ക്കും ദോഷമില്ലാത്ത ഒരു കാര്യമല്ലേ ഞാന്‍ ചോദിച്ചുള്ളൂ. എന്‍റെ വീട്ടിലൊന്നു വന്നെന്നുവച്ച് നിന്‍റെ എന്തു സാധനമാടീ പൊഴിഞ്ഞുവീഴുക?”
സുകുമാരന്‍റെ ശബ്ദം ഉയര്‍ന്നു.
രംഗം വഷളാകുന്നെന്നു കണ്ടപ്പോള്‍ സുമിത്ര ഇടറിയ സ്വരത്തില്‍ പറഞ്ഞു:
”ഒച്ചവച്ച് ആളെ കൂട്ടണ്ട. ഞാന്‍ വരാം.”
“അങ്ങനെ വഴിക്കുവാ. വരേണ്ട ദിവസവും സമയവും ഞാന്‍ പിന്നീടു പറയാം. പിന്നെ, ഇതു മറ്റാരും അറിയണ്ട. അറിഞ്ഞാല്‍ അതിന്‍റെ ദൂഷ്യം സുമിത്രയ്ക്കു തന്നെയാ.”
അത്രയും പറഞ്ഞിട്ട് സുകുമാരന്‍ വേഗം നടന്നകന്നു.
സുമിത്ര ഒരു ശിലാബിബം പോലെ നിന്നുപോയി !
ബസു വന്നു നിന്നതവൾ അറിഞ്ഞില്ല.
കയറുന്നില്ലേ എന്നു കിളി ചോദിച്ചപ്പോഴാണ് സ്ഥലകാലബോധം വന്നത്.
വേഗം വണ്ടിയില്‍ കയറി.
കമ്പിയില്‍ കൈ തൂങ്ങി നില്‍ക്കുമ്പോല്‍ നെഞ്ചിനകത്ത് ഒരു തീക്കുണ്ഡം എരിയുകയായിരുന്നു.
അയാള്‍ എന്തിനാണ് തന്നെ ഇങ്ങനെ ശല്യം ചെയ്യുന്നത്?
ആ ഫോട്ടോ…!
അതു സ്കൂളിലെ ടീച്ചേഴ്സ് എങ്ങാനും കണ്ടാല്‍…?
പിന്നെ തനിക്കൊരു ജീവിതമുണ്ടോ?
ഇനിയും അയാള്‍ ക്ഷമിക്കുമെന്നു തോന്നുന്നില്ല.
പോകാം.
ഒരുതവണ അയാളുടെ വീട്ടിലൊന്നു പോകാം. അതുകൊണ്ട് തനിക്ക് നഷ്ടമൊന്നുമില്ലല്ലോ. മഞ്ജുള അറിഞ്ഞാല്‍ എന്തെങ്കിലും നുണപറഞ്ഞ് പിടിച്ചുനില്‍ക്കാം.
സുമിത്ര മനസില്‍ ഒരു തീരുമാനമെടുത്തു.
നാലുദിവസം കഴിഞ്ഞപ്പോൾ ഒരുച്ചനേരത്ത് സുകുമാരന്‍ സുമിത്രയെ സ്കൂളിലെ ഫോണില്‍ വിളിച്ചു.
വൈകുന്നേരം സ്കൂള്‍ വിടുമ്പോൾ തന്‍റെ കടയില്‍ വരണമെന്നും ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും പറഞ്ഞിട്ട് അയാള്‍ ഫോണ്‍ താഴെവച്ചു.
“ആരായിരുന്നു വിളിച്ചത്?”
ഹെഡ്മിസ്ട്രസ് ചോദിച്ചു.
“എന്‍റെ ഒരു ബന്ധുവാ.”
കള്ളം പറഞ്ഞപ്പോള്‍ സുമിത്രയുടെ നെഞ്ചുവിങ്ങി.
സ്റ്റാഫ് റൂമില്‍ വന്നിരുന്ന് കൈകളില്‍ മുഖം അമര്‍ത്തി അവള്‍ മൗനമായി കരഞ്ഞു.
ജൂലി ടീച്ചര്‍ ചോദിച്ചപ്പോള്‍ തലവേദനയാണെന്നു കള്ളം പറഞ്ഞു.
നാലുമണിക്ക് സ്കൂള്‍ വിട്ടപ്പോള്‍ മറ്റു ടീച്ചേഴ്സിനെ ഒഴിവാക്കി സുമിത്ര സുകുമാരന്‍റെ കടയിലേക്ക് ചെന്നു.
സുമിത്രയെ കണ്ടതും സുകുമാരന്‍റെ മുഖത്ത് ഒരു വിടലച്ചിരി.
“വരില്ലെന്നാ ഞാന്‍ കരുതീത്.”
സുമിത്ര ക്രൂദ്ധയായി നോക്കിയതേയുള്ളൂ.
“എന്‍റെ വീട്ടിലേക്ക് വരാമെന്നു പറഞ്ഞിട്ട്?”
“സമയം കിട്ടുമ്പം എന്നെങ്കിലും ഒരിക്കൽ വരാം .”
“അങ്ങനെ എന്നെങ്കിലും വന്നാല്‍ പോരല്ലോ?”
“പിന്നെ?”
സുമിത്ര നെറ്റിചുളിച്ച് അയാളെ നോക്കി.
“അടുത്ത ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിക്ക് വരണം. ഗേറ്റും മുൻവശത്തെ വാതിലും ഞാന്‍ തുറന്നിട്ടേക്കാം.”
മുഖത്തേക്ക് കാർക്കിച്ചൊരു തൂപ്പുകൊടുക്കാനാണ് സുമിത്രയ്ക്ക് തോന്നിയത്.
വൃത്തികെട്ടവൻ !
ഭ്രാന്തുപിടിച്ചോ ഈ മനുഷ്യന്?
സുമിത്ര പല്ലുഞെരിച്ചുകൊണ്ട് ,ജ്വലിക്കുന്ന കണ്ണുകളോടെ അയാളെ നോക്കി.
സുകുമാരൻ പുഞ്ചിരിച്ചുകൊണ്ട് തുടര്‍ന്നു:
“പന്ത്രണ്ടുമണിക്കെന്നു കേട്ടപ്പം പേടിച്ചുപോയി അല്ലേ? പേടിക്ക്വൊന്നും വേണ്ട. ഞാന്‍ തന്നെ ഉപദ്രവിക്ക്വൊന്നും ഇല്ല. സുകുമാരന്‍ ഒരു വാക്കുപറഞ്ഞാ വാക്കാ. വളരെ പ്രധാനപ്പെട്ട ഒരു കാര്യം എനിക്ക് പറയാനുണ്ട്. അതുകൊണ്ടാ രാത്രി വരാന്‍ പറഞ്ഞത്. പന്ത്രണ്ടുമണിക്കാവുമ്പം സതീഷും വീട്ടുകാരുമൊന്നും അറിയുകയേയില്ലല്ലോ. തനിക്കും അത് സേഫാകും “
മുഖമടച്ച് ഒരടി കൊടുക്കാനാണ് സുമിത്രയ്ക്ക് തോന്നിയത്.
“പ്ലീസ്…” അവള്‍ ദയനീയമായി യാചിച്ചു. “ഇത്ര ക്രൂരമായി എന്നോട് പെരുമാറരുത്. പകല്‍ എപ്പവേണമെങ്കിലും ഞാന്‍ വരാം. രാത്രിയില്‍ വരാന്‍ മാത്രം പറയരുത്. പ്ലീസ്…”
“അതെന്താ വന്നാല്? തൊട്ടടുത്തല്ലേ വീട്. പട്ടിയോ കാവല്‍ക്കാരോ ഒന്നും ഇല്ലല്ലോ! ഒരു കാര്യം ഞാനുറപ്പുതരാം. സുമിത്രയെ വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയും എന്നില്‍ നിന്നുണ്ടാകില്ല. ഷുവർ “
“പിന്നെന്തിനാ എന്നോട് രാത്രീല്‍ വരാന്‍ പറയുന്നത്?”
“വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍.”
“അതു പകലു പറഞ്ഞൂടെ?”
“പറ്റില്ല… അതിനു കാരണമുണ്ട്. അതൊക്കെ അവിടെ വരുമ്പം പറയാം.”
“എനിക്കറിയാം നിങ്ങളുടെ ഉദ്ദേശമെന്താന്ന്.”
“അങ്ങനൊരുദ്ദേശമുണ്ടായിരുന്നെങ്കിൽ അഞ്ചുവര്‍ഷം മുമ്പേ എനിക്കതാകാമായിരുന്നല്ലോ. നോക്ക്… ഈശ്വരനെ സാക്ഷിനിറുത്തി ഞാന്‍ പറയാം. നിങ്ങളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ഒന്നും ഞാന്‍ ചെയ്യില്ല. ധൈര്യമായിട്ടു സുമിത്രയ്ക്കെന്റെ വീട്ടിൽ വരാം. അന്നു ഞാൻ മാത്രമേ വീട്ടിൽ കാണൂ.”
കാലുമടക്കി ഒരു തൊഴികൊടുക്കാനാണപ്പോള്‍ അവള്‍ക്കു തോന്നിയത്.
അയാളു മാത്രമേ അന്നു വീട്ടില്‍ കാണൂത്രേ! വൃത്തികെട്ട മൃഗം!
“ഞാന്‍ വരില്ല.”
ഉറച്ച ശബ്ദത്തോടെ അത്രയും പറഞ്ഞിട്ടു പോകാനായി സുമിത്ര തിരിഞ്ഞു.
“നീ വരും. വന്നില്ലെങ്കില്‍ വ്യാഴാഴ്ചത്തെ തപാലില്‍ സ്കൂളിലെ ടീച്ചേഴ്സിനെല്ലാം ഓരോ കവറുണ്ടാകും. പിന്നെ ആ വീഡിയോ ക്ലിപ്പ് ഇന്‍റര്‍നെറ്റിൽ ഇടുകേം ചെയ്യും”
പിടിച്ചുകെട്ടിയതുപോലെ അവള്‍ നിന്നു.
“ആലോചിക്കാന്‍ ഇനീം സമയമുണ്ട്.”
സുകുമാരന്‍ ഒരു സിഗരറ്റിനു തീ പിടിപ്പിച്ചു.
സുമിത്രയ്ക്കു ബോധം നഷ്ടപ്പെടുന്നതുപോലെ തോന്നി.
വേച്ചുവേച്ച് അവള്‍ റോഡിലേക്കിറങ്ങിയപ്പോള്‍ സുകുമാരന്‍ പറഞ്ഞു.
“ചൊവ്വാഴ്ച രാത്രി ഗേറ്റും വാതിലും തുറന്നുകിടക്കും.”
സുമിത്ര ചുറ്റും നോക്കി.
ആരെങ്കിലും കേട്ടോ ആ വാചകം?
ഈ മൃഗം ഈ നില്‍പിൽ ഇടിവെട്ടി മരിച്ചുപോയിരുന്നെങ്കില്‍ എന്നവളാശിച്ചു
ഹൃദയമുരുകി ശപിച്ചിട്ട്, തളര്‍ന്ന കാലുകള്‍ നീട്ടി അവള്‍ മുമ്പോട്ടുനടന്നു.
ശരീരത്തിന്‍റെ ബലം മുഴുവന്‍ ചോര്‍ന്നുപോയതുപോലെ അവള്‍ക്കു തോന്നി.


ചൊവ്വാഴ്ച
രാവിലെ എണീറ്റപ്പോള്‍ മനസിനും ശരീരത്തിനും വല്ലാത്ത തളർച്ച.
ബ്രേക്ക്ഫാസ്റ്റിന് ഇഡ്ഡലിയും സാമ്പാറുമായിരുന്നു.
സുമിത്ര ഒരു ഇഡലിയും അരഗ്ലാസ് ചായയും മാത്രമേ കഴിച്ചുള്ളൂ.
സതീഷിന്‍റെ കാറില്‍ സ്കൂളിലേക്ക് പോകുമ്പോള്‍ മനസിനകത്ത് ഒരു ഇരുമ്പുപഴുപ്പിച്ചുവച്ച അവസ്ഥയായിരുന്നു.
ക്ലാസില്‍ ചെന്നിട്ട് ഒന്നും പഠിപ്പിക്കാന്‍ കഴിഞ്ഞില്ല.
അധികനേരവും സ്റ്റാഫ് റൂമില്‍ ആരും കാണാതെയിരുന്നു കരഞ്ഞു.
സഹപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ അവള്‍ കള്ളം പറഞ്ഞു തലയൂരി.
വൈകുന്നേരം വീട്ടില്‍ വന്നപ്പോഴേക്കും മനസിന്‍റെ വേദന അങ്ങേയറ്റമായി.
ഇന്നു രാത്രി പന്ത്രണ്ടുമണിക്ക് സുകുമാരന്‍റെ വീട്ടില്‍ ചെല്ലാൻ .
പറ്റുമോ തനിക്ക്?
പറ്റില്ല.
സതീഷിന്‍റെയും മഞ്ജുളയുടെയുമൊക്കെ കണ്ണുവെട്ടിച്ച് പോകാൻ പറ്റില്ല തനിക്ക്!
ചെന്നില്ലെങ്കിൽ മറ്റെന്നാള്‍ ആ ഫോട്ടോ സ്കൂളില്‍…!
ഹൊ! ഓര്‍ക്കാന്‍ കൂടി വയ്യ!
ഇന്‍റര്‍നെറ്റില്‍ ആ വീഡിയോക്ലിപ്പെങ്ങാനും ഇട്ടാല്‍.! മൊബൈല്‍ വഴി ആര്‍ക്കെങ്കിലും അത് അയച്ചു കൊടുത്താല്‍.!
ഈശ്വരാ! താനെന്താ ചെയ്യുക?
എന്തെങ്കിലുമൊരു വഴി കാണിച്ചുതരണേ ഗുരുവായൂരപ്പാ…
അവള്‍ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
അത്താഴം കഴിക്കാന്‍ മഞ്ജുള വന്നു വിളിച്ചെങ്കിലും വേണ്ടെന്നു പറഞ്ഞ് അവള്‍ ഒഴിവായി.
ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നിട്ട് സുമിത്ര അങ്ങോട്ടിറങ്ങി.
സുകുമാരന്‍റെ വീട്ടില്‍ വെളിച്ചമുണ്ട്. സിറ്റൗട്ടില്‍ ആരുമില്ല.
ഭാര്യയും കുഞ്ഞും അവിടെ ഇല്ലേ? കണ്ടിട്ട് ഇല്ലെന്നു തോന്നുന്നു!
തിരികെ മുറിയിലേക്ക് കയറിയിട്ട് അവള്‍ വാതിലടച്ചു ഓടാമ്പലിട്ടു.
പിന്നെ കിടക്കയില്‍ വന്നിരുന്നു.
മനസു പൊള്ളി നീറുകയാണല്ലോ!
താനെന്താ ചെയ്യുക?
പത്തുമണിയായപ്പോള്‍ ആരോ പടികള്‍ കയറിവരുന്ന ശബ്ദം കേട്ടു.
അവള്‍ ഉത്കണ്ഠയോടെ കിടക്കയില്‍ നിന്നെണീറ്റു.
“സുമിത്രേ…”
മഞ്ജുളയുടെ ശബ്ദമാണ്.
സുമിത്ര വേഗം ചെന്ന് വാതില്‍ തുറന്നു.
“സതിയേട്ടന്റെ ബ്രദറിനൊരു തലകറക്കം. പ്രഷറു കൂടിയതാന്നാ പറഞ്ഞത്. ഇപ്പ ഫോണ്‍ വന്നു. ഹോസ്പിറ്റലിലാ . ഞാനും സതിയേട്ടനും കൂടി അങ്ങോട്ടു പോക്വാ. താഴെ അമ്മ തനിച്ചേയുള്ളൂ. സുമിത്ര അവിടെ വന്നു കിടന്നോളാമോ?”
“ഉം.”
സുമിത്ര മഞ്ജുളയുടെ പിന്നാലെ സ്റ്റെപ്പുകളിറങ്ങി താഴേക്കുവന്നു.
“കൊട്ടാരക്കയാ വീട്. വെളുപ്പിനേ തിരിച്ചുവരൂ. തനിയെ കിടക്കാന്‍ പേടിയൊന്നുമില്ലല്ലോ?”- മഞ്ജുള ചോദിച്ചു.
“ഇല്ല.”
സതീഷും മഞ്ജുളയും വേഷം മാറി ഉടനെ പുറപ്പെട്ടു.
വാതിലടച്ചു കുറ്റിയിട്ടിട്ട് സുമിത്ര വന്നു ഭവാനി കിടക്കുന്ന മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍ കിടന്നു.
അവൾക്കുറക്കം വന്നില്ല.
കണ്ണടയ്ക്കുമ്പോള്‍ സുകുമാരന്‍റെ ഭീകരമുഖമാണ് മനസില്‍!
പതിനൊന്നു മണിയായപ്പോൾ ഭവാനി കൂർക്കം വലിക്കുന്ന ഒച്ചകേട്ടു.
സുമിത്ര കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
അവള്‍ ആലോചിച്ചു.
പോകണോ സുകുമാരന്‍റെ വീട്ടിലേക്ക്?
ആരും അറിയാതെ പോകാന്‍ പറ്റിയ അവസരമാണ്.
അമ്മ നല്ല ഉറക്കം. സതീഷും മഞ്ജുളയും ഇവിടില്ല. പോകണോ?
പോയാൽ …?
തന്‍റെ ശരീരം കളങ്കപ്പെടുമോ?
ഉപദ്രവിക്കില്ലെന്ന് അയാള്‍ വാക്കുതന്നിട്ടില്ലേ?
വിശ്വസിക്കാമോ ആ മനുഷ്യനെ?
വേണ്ട… പോകണ്ട. ദുഷ്ടനാണയാള്‍. വിശ്വസിക്കാന്‍ പറ്റില്ല.
പക്ഷേ, ആ ഫോട്ടോ? വീഡിയോ ? അതാരെയെങ്കിലും കാണിച്ചാല്‍? സ്കൂളിലെ ടീച്ചേഴ്സ് അതു കണ്ടാല്‍? പിന്നെ ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റ്വോ തനിക്ക് ? ജയേട്ടനറിഞ്ഞാല്‍ തന്നെ ഉപേക്ഷിക്കില്ലേ?
പോകാം..
പക്ഷേ പോയാല്‍? അവിടെ വച്ച് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇതിനേക്കാള്‍ ഗുരുതരമാവില്ലേ പ്രശ്നം?
ആരും അറിയാതെ പോകുന്നതും തെറ്റല്ലേ?
പോകണോ? വേണ്ട . മനസ് അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചുവലിച്ചു.
ഈശ്വരന്‍ പോലും താന്‍ പോകണമെന്നല്ലേ ആഗ്രഹിക്കുന്നത്? അതുകൊണ്ടല്ലേ സതിയേട്ടനെയും മഞ്ജുളചേച്ചിയേയും ഒഴിവാക്കി അനുകൂലമായ സാഹചര്യം ഉണ്ടാക്കി തന്നത് ?
ഏറെ നേരത്തെ ആലോചനക്കുശേഷം അവള്‍ ഒരു തീരുമാനമെടുത്തു.
പോകാം
ഉപദ്രവിച്ചാൽ ഇറങ്ങി ഓടാം.
ക്ലോക്കില്‍ മണി പന്ത്രണ്ടടിച്ചപ്പോള്‍ സുമിത്ര സാവധാനം എണീറ്റു.
ജഗില്‍നിന്ന് രണ്ടു ഗ്ലാസ് വെള്ളം പകർന്ന് അവള്‍ കുടിച്ചു.
കര്‍ച്ചീഫെടുത്ത് ചുണ്ടും മുഖവും തുടച്ചിട്ട് അവള്‍ ശബ്ദമുണ്ടാക്കാതെ മുറിവിട്ടിറങ്ങി.
സ്വീകരണമുറിയില്‍ നിന്ന് പുറത്തേക്കുള്ള വാതിലിന്‍റെ ഓടാമ്പലകറ്റി.
കൈപിടി തിരിച്ച് ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നു.
മങ്ങിയ നിലാവുണ്ട്.
ഗുരുവായൂരപ്പനെ മനസില്‍ ധ്യാനിച്ചുകൊണ്ടവള്‍ സിറ്റൗട്ടിലേക്കിറങ്ങിയിട്ട് വാതിലടച്ചു.
പോകണോ…….ഒരിക്കല്‍ക്കൂടി ആലോചിച്ചു.
വേണ്ട..
തിരികെ അവള്‍ മുറിയിലേക്കുകയറി.
പക്ഷെ , ആ ഫോട്ടോ? വീഡിയോ ?
മനസ്സു പിന്നെയും പുറകോട്ടു പിടിച്ചു വലിക്കുന്നതെന്തേ.? വടം വലിക്കൊടുവിൽ പോകണം എന്ന ചിന്ത ജയിച്ചു .
എന്തും വരട്ടെ…പോകാം..
ഉപദ്രവിച്ചാല്‍ അവന്‍റെ തല തല്ലിപ്പൊളിച്ചിട്ട് ഇറങ്ങി ഓടാം. പിന്നെ അവന്‍ ശല്യം ചെയ്യില്ലല്ലോ.
വീണ്ടും പുറത്തേക്കിറങ്ങി അവള്‍.
നാലുപാടും നോക്കി. ആരും കാണുന്നില്ലെന്നുറപ്പു വരുത്തിയിട്ട് സാവധാനം ഗേറ്റിനരുകിലേക്ക് നടന്നു.
ശബ്ദമുണ്ടാക്കാതെ ഗേറ്റുതുറന്നു റോഡിലിറങ്ങി.
പരിസരത്തെങ്ങും ആരുമില്ലെന്നുറപ്പു വരുത്തിയിട്ട് അവള്‍ തിടുക്കത്തില്‍ റോഡ് ക്രോസ് ചെയ്തു.
സുകുമാരന്‍റെ വീട്ടിലെ ഗേറ്റു തുറന്നു കിടക്കുകയായിരുന്നു. ഗേറ്റുകടന്ന് അവള്‍ വീട്ടുവളപ്പിലേക്ക് പ്രവേശിച്ചു.


ഓടുകയായിരുന്നു സുമിത്ര.
തിരികെ ഗേറ്റുകടന്ന് അവള്‍ സിറ്റൗട്ടിലേക്ക് ഓടിക്കയറി.
വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
സ്വീകരണമുറിയിലേക്ക് പാഞ്ഞുകയറിയിട്ട് അവള്‍ വാതില്‍ ചേര്‍ത്തടച്ച് ഓടാമ്പലിട്ടു.
മുഖവും ദേഹവുമെല്ലാം വിയർക്കുന്നുണ്ടായിരുന്നു.
ഒരു പട്ടിയെപ്പോലെ നിന്നവള്‍ കുറെനേരം കിതച്ചു.
വേഗം മുറിയില്‍ കയറി വാതില്‍ ചാരിയിട്ട് ജഗിൽ നിന്ന് മൂന്നു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു.
ഈശ്വരാ! തന്നെ ആരെങ്കിലും കണ്ടോ?
തളര്‍ന്ന് അവള്‍ കട്ടിലിലേക്ക് വീണുപോയി.
എന്തൊരു ബുദ്ധിമോശമാണ് താന്‍ കാണിച്ചത്.
പോകേണ്ടായിരുന്നു!
സുമിത്ര ദേഷ്യത്തോടെ സ്വയം നെറ്റിക്കിടിച്ചിട്ട് തലയണയിൽ കെട്ടിപ്പിടിച്ചു.
ഭയംകൊണ്ട് അവള്‍ കിലുകിലെ വിറയ്ക്കുന്നുണ്ടായിരുന്നു.
തൊട്ടടുത്ത മുറിയില്‍നിന്ന് അപ്പോഴും ഭവാനിയുടെ കൂര്‍ക്കംവലി കേള്‍ക്കാം.


“സുമിത്രേ.”
ഭവാനിയുടെ വിളികേട്ടാണ് സുമിത്ര കണ്ണുതുറന്നത്.
നേരം നന്നേ പുലർന്നിരുന്നു.
തിടുക്കത്തില്‍ എണീറ്റു മുടി ഒതുക്കി കെട്ടിവച്ചിട്ട് അവള്‍ ചെന്ന് വാതില്‍ തുറന്നു.
“അറിഞ്ഞോ ഒരു സംഭവം?”
ഭവാനി ചോദിച്ചു.
“എന്താ?”
“അപ്പുറത്തെ വീട്ടിലെ സുകുമാരന്‍ മരിച്ചു. ഇന്നലെ രാത്രി അയാളെ ആരോ കൊന്നു.”
സുമിത്ര ഞെട്ടിയില്ല. എങ്കിലും ഭവാനിയുടെ മുമ്പില്‍ ഞെട്ടിയതുപോലെ കണ്ണുമിഴിച്ചു നിന്നു അവള്‍.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 7

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 7

തളർന്ന മനസോടെയാണ് സുമിത്ര വീട്ടിലേക്ക് ചെന്നുകയറിയത്.
ഡൈനിംഗ് റൂമിൽ അഭിക്കുട്ടനു ചോറുകൊടുത്തുകൊണ്ട് മഞ്ജുള ഇരിപ്പുണ്ടായിരുന്നു.
സുമിത്രയെ കണ്ടതും അമ്മയുടെ മടിയില്‍നിന്നു ചാടിയിറങ്ങി അവൻ അവളുടെ അടുത്തേക്കു പാഞ്ഞുചെന്നു.
സുമിത്ര അവനെ വാരിയെടുത്ത് കവിളില്‍ ഒരു മുത്തം നല്‍കി.
“അവന്‍റെ മേലുമുഴുവന്‍ അഴുക്കാ. സാരി വൃത്തികേടാവും.”
മഞ്ജുള പറഞ്ഞു.
“സാരമില്ല.”
അഭിക്കുട്ടനോട് അൽപ്പം കൊച്ചുവര്‍ത്തമാനം പറഞ്ഞിട്ട് സുമിത്ര മുകളിലത്തെ നിലയിലേക്ക് പോയി.
മുറിയില്‍ കയറി വാതില്‍ ചാരിയിട്ട് അവള്‍ കട്ടിലില്‍ തളര്‍ന്നിരുന്നു.
വയ്യ! ഈ ഭാരം ചുമക്കാൻ പറ്റുന്നില്ല തനിക്ക്!
സുകുമാരന്‍ ഒരു മൂർഖനെപ്പോലെ തന്നെ പിന്തുടരുകയാണ്!
ആ ഫോട്ടോയും വീഡിയോ ക്ലിപ്പും…?
അതാരെയെങ്കിലും അയാള്‍ കാണിച്ചാല്‍…?
ജയേട്ടനറിഞ്ഞാല്‍…?
എല്ലാം തകരും.
സ്വപ്നങ്ങളും മനക്കോട്ടകളും ഇടിഞ്ഞുവീഴും.
താൻ നിരപരാധിയാണെന്ന് ആണയിട്ടു പറഞ്ഞാല്‍പോലും ആരും വിശ്വസിക്കില്ല.
ജയേട്ടനോടു പറയണോ ആ സംഭവം?
വേണ്ട.
പറഞ്ഞാൽ വിശ്വസിക്കില്ല. അഞ്ചുവർഷം മുമ്പ് നടന്ന ആ സംഭവം എന്തുകൊണ്ട് അന്ന് പറഞ്ഞില്ല എന്നു ചോദിച്ചാൽ എന്തു മറുപടിയുണ്ട് തനിക്ക് ?
വേണ്ട. ഒന്നും ജയേട്ടന്‍ അറിയണ്ട.
പക്ഷേ, സുകുമാരന്റെ ഭീഷണിയിൽ നിന്ന് താനെങ്ങനെ രക്ഷപ്പെടും?
എന്തിനാണയാൾ തന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നത്?
തന്‍റെ ശരീരം കളങ്കപ്പെടുത്താനാണോ? അങ്ങനെയായിരുന്നെങ്കില്‍ അഞ്ചുവര്‍ഷം മുമ്പേ അതാകാമായിരുന്നില്ലേ?
അയാളുടെ ഉദ്ദേശ്യമെന്താണെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.
സുമിത്ര എണീറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.


നാലുമണിക്ക് സ്കൂള്‍ വിടാനുള്ള ബെല്‍ മുഴങ്ങുമ്പോള്‍ സുമിത്രയുടെ നെഞ്ചില്‍ തീയുയരാന്‍ തുടങ്ങും.
സുകുമാരനെ കാണരുതേ എന്നു പ്രാര്‍ഥിച്ചുകൊണ്ടാണ് ഓരോ ദിവസവും അവള്‍ സ്കൂളിന്‍റെ പടിയിറങ്ങുന്നത്.
ബസ്സ്റ്റോപ്പില്‍ ബസുകാത്തുനില്‍ക്കുമ്പോഴും ഉള്ളില്‍ ആധിയാണ്.
നാലാളുടെ മുമ്പില്‍വച്ച് തന്നെ ചീത്തവിളിച്ചിട്ട് ആ ഫോട്ടോയെടുത്ത് എല്ലാവരെയും കാണിച്ചാല്‍? വാട്ട്സ് ആപ്പിലൂടെ ആ വീഡിയോക്ലിപ്പ് ആർക്കെങ്കിലും കൈമാറിയാൽ ?
പിന്നെ ആത്മഹത്യയേ നിവൃത്തിയുള്ളൂ.
ആത്മനൊമ്പരത്തോടെയാണ് അവൾ ഓരോ ദിവസവും തള്ളിനീക്കിയത്.
ഒരാഴ്ചയായിട്ടു സുകുമാരന്‍റെ ശല്യം ഉണ്ടാകാതിരുന്നപ്പോൾ ഉള്ളിലെ തീ തെല്ലൊന്നു കുറഞ്ഞു.
എന്നാലും ആശങ്ക വിട്ടുമാറിയില്ല.
ഒരു വ്യാഴാഴ്ച ഉച്ചനേരം!
സ്കൂള്‍ കവലയ്ക്കു തെക്കുവശത്തുള്ള സ്റ്റേഷനറി കടയില്‍നിന്ന് കുറച്ച് വൈറ്റ് പേപ്പര്‍ വാങ്ങിക്കൊണ്ട് പുറത്തേക്കിറങ്ങിയപ്പോള്‍ മുമ്പില്‍ സുകുമാരന്‍!
ആദ്യം ഒന്നു പകച്ചു പോയി അവള്‍.
സ്കൂളിനടുത്താണ്. തൊട്ടടുത്ത് കുട്ടികളുണ്ട്. സുകുമാരന്‍ എന്തെങ്കിലും പറഞ്ഞാൽ അവർ കേൾക്കും.
“ടീച്ചറെന്താ ഇപ്പം ഈ കടയില്‍ നിന്നാണോ സാധനങ്ങള്‍ വാങ്ങിക്കുന്നത്?”
സുകുമാരന്റെ ചോദ്യം കേട്ടതായി പോലും ഭാവിച്ചില്ല അവൾ.
“എന്നോട് ദേഷ്യായിരിക്കും?”
അതിനും മറുപടിയില്ല.
“സോറി. ഞാനന്ന് എന്തൊക്കെയോ പറഞ്ഞുപോയി. അന്നിത്തിരി സ്മോൾ അകത്തുണ്ടായിരുന്നു. അതിന്‍റെ കെട്ടുവിട്ടപ്പം പറഞ്ഞതൊക്കെ തെറ്റായിപ്പോയീന്ന് എനിക്ക് തോന്നി. ടീച്ചറു ക്ഷമിക്കണം. ഞാന്‍ ടീച്ചറെ ഉപദ്രവിക്കില്ല. എന്‍റെ വീട്ടിലേക്ക് ടീച്ചറു വരുകേം വേണ്ട. പറഞ്ഞതൊക്കെ മറന്നേക്കുക.”
സുമിത്ര അതിശയിച്ചുപോയി.
ഈ മനുഷ്യന് എന്തുപറ്റി?
പൊടുന്നനേ ഇങ്ങനെയൊരു മാറ്റം?
“കാണുമ്പം വല്ലപ്പഴും ഒന്നു ചിരിക്കാന്‍ സന്മനസ് കാണിച്ചാല്‍ മതി. എന്നോട് പിണക്കമില്ല എന്നു കാണിക്കാന്‍ വേണ്ടി മാത്രം.”
ഉപദ്രവിക്കില്ലെങ്കില്‍ ഒന്നല്ല ഒമ്പതുവട്ടം ചിരിച്ചേക്കാം എന്നവള്‍ മനസില്‍ പറഞ്ഞു. ചിരിക്കുന്നതുകൊണ്ട് ആര്‍ക്കും നഷ്ടമില്ലല്ലോ.
സുമിത്ര പക്ഷേ ഒന്നും മിണ്ടിയില്ല.
“സന്തോഷമായി പൊയ്ക്കൊള്ളൂ.”
അത് പറഞ്ഞിട്ട് സുകുമാരന്‍ വേഗം നടന്നകന്നു.
സുമിത്ര ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.
ഒരു വലിയ ഭാരം ഇറക്കിവച്ചതുപോലൊരാശ്വാസം!
തന്‍റെ പ്രാര്‍ഥന ഗുരുവായൂരപ്പന്‍ കേട്ടുകാണുമായിരിക്കും.
പതിവിലേറെ സന്തോഷത്തോടെയാണ് സ്കൂളിലേക്ക് കയറിച്ചെന്നത്.
വൈകുന്നേരം വീട്ടില്‍ ചെന്നപ്പോഴും മുഖത്തു നല്ല തെളിച്ചമായിരുന്നു. മഞ്ജുള അതു ശ്രദ്ധിച്ചു.
“ഇന്ന് മുഖത്ത് നല്ല പ്രസാദമുണ്ടല്ലോ. സന്തോഷവാര്‍ത്ത വല്ലോം ഉണ്ടായോ?”
“ഇന്ന് സ്റ്റാഫ് മീറ്റിംഗുണ്ടായിരുന്നു. എന്‍റെ ക്ലാസിനെക്കുറിച്ച് സ്റ്റുഡന്‍റ്സിനൊക്കെ നല്ല അഭിപ്രായമാണെന്ന് എച്ച്.എം. എല്ലാരോടും പറഞ്ഞു.”
“ആഹാ!അപ്പം അതിന്‍റെ ചെലവു ചെയ്യണമല്ലോ.”
“ശമ്പളം കിട്ടട്ടെ. നമുക്ക് ഹോട്ടലില്‍ പോയി അടിച്ചുപൊളിക്കാം. അല്ലേടാ കുട്ടാ.”
അഭിക്കുട്ടനെ പൊക്കിയെടുത്തുകൊണ്ട് അവൾ മുകളിലത്തെ നിലയിലേക്ക് പോയി.
അന്നു രാത്രി അവള്‍ മനസമാധാനത്തോടെ കിടന്നുറങ്ങി.
പിറ്റേന്നു വൈകുന്നേരം ജയദേവന്‍ അവളെ മൊബൈലിൽ വിളിച്ചു.
“എന്താ ജയേട്ടാ?”
സുമിത്ര ജിജ്ഞാസയോടെ ഫോൺ കാതോടു ചേര്‍ത്തുപിടിച്ചു.
“നമ്മുടെ കല്യാണത്തെപ്പറ്റി ഞാന്‍ അച്ഛനോട് സംസാരിച്ചു. അച്ഛനു വല്യ സന്തോഷമായി. ഇന്നലെ അച്ഛന്‍ അമ്മായിയെ ചെന്നുകണ്ടു വിവരം പറഞ്ഞു. അമ്മായിക്ക് അതിനേക്കാളും സന്തോഷം. അടുത്തമാസം പതിനെട്ടിന് ഒരു മുഹൂര്‍ത്തമുണ്ട്. അന്നു നടത്താമെന്നാ അച്ഛന്‍ പറയുന്നത്. എന്താ?”
” എന്നായാലും എനിക്കെതിർപ്പില്ല. എല്ലാവരോടും ആലോചിച്ചിട്ട് വേണ്ടത് ചെയ്തോ ”
സുമിത്രയുടെ ഉള്ളിൽ വലിയ സന്തോഷമായിരുന്നു.
എത്രയും വേഗം കല്യാണം നടത്തണം. എന്നിട്ട് ഈ വീട്ടില്‍നിന്നു താമസം മാറ്റണം. എങ്കിലേ മനസിലെ തീ അണയൂ.
പിറ്റേന്ന് സ്‌കൂളിലരിക്കുമ്പോൾ സുമിത്രയുടെ അമ്മ സരസ്വതി അവളെ ഫോണില്‍ വിളിച്ചു. കല്യാണത്തിനു സുമിത്ര സമ്മതമറിയിച്ചപ്പോള്‍ അമ്മയ്ക്കും സന്തോഷം.
“ശനിയാഴ്ച മോളുവരുമ്പം വിളിക്കേണ്ടവരുടെ ഒരു ലിസ്റ്റുകൂടി തയാറാക്കിക്കൊണ്ടുപോരെ. ഇവിടെ വന്നാ ഒന്നിനും നേരം കിട്ടില്ല.”
“ഉം.”
“ശനിയാഴ്ച ക്ലാസുണ്ടെങ്കിൽ ലീവെടുത്തു പോരണം കേട്ടോ “
“ഉം…”
ഫോൺ വിളി അവസാനിച്ചപ്പോൾ അടുത്തിരുന്ന സൗമിനി ടീച്ചര്‍ ചോദിച്ചു.
“ആരാ വിളിച്ചേ ?”
“വീട്ടീന്നമ്മയാ.”
“എന്താ വിശേഷം…?”
“വിശേഷം… എന്‍റെ കല്യാണം നിശ്ചയിച്ചു.”
“ഉവ്വോ…? ഞങ്ങളാരും ഇതൊന്നും അറിഞ്ഞില്ലല്ലോ? എവിടാ കക്ഷി? “
സുമിത്ര എല്ലാ കാര്യങ്ങളും സൗമിനിയോട് തുറന്നുപറഞ്ഞു.
സൗമിനി മറ്റു ടീച്ചേഴ്സിന് വാർത്ത കൈമാറി.
നൊടിയിടയ്ക്കുള്ളില്‍ സ്റ്റാഫ് റൂമില്‍ അതു പാട്ടായി.
അടുത്ത ദിവസം ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തെരേസ അവളെ വിളിച്ചിട്ടു പറഞ്ഞു:
“കല്യാണം കഴിയുമ്പം ജോലി രാജിവച്ചുപോകൊന്നും ചെയ്യരുതു കേട്ടോ. ടീച്ചറിനെപ്പോലൊരാളെ ഇനി കിട്ടാന്‍ ബുദ്ധിമുട്ടാ.”
“രാജിവച്ചു പോകുന്ന പ്രശ്നമേയില്ല ‍. ടീച്ചിംഗ് എനിക്ക് അത്രയ്ക്കിഷ്ടമാ .”
അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
സുമിത്രയുടെ വിവാഹ വാര്‍ത്ത വൈകാതെ കുട്ടികളുടെ ചെവിയിലുമെത്തി. ഏഴാം ക്ലാസിലെ ചില പെണ്‍കുട്ടികള്‍ സുമിത്രയോട് അക്കാ ര്യം തുറന്നു ചോദിക്കുകയും ചെയ്തു.
വാര്‍ത്ത സത്യമാണെന്നറിഞ്ഞപ്പോള്‍ ഒരു കുട്ടി ചോദിച്ചു.
“കല്യാണത്തിന് ഞങ്ങളെ വിളിക്കുമോ ടീച്ചര്‍?”
“ഇപ്പഴേ വിളിച്ചിരിക്കുന്നു. പതിനെട്ടാം തീയതി എല്ലാവരും എന്‍റെ വീട്ടിലേക്ക് പോരെ.”
“ആളിന്‍റെ ഫോട്ടോ ഒന്നു കാണിക്കാമോ?” – വേറൊരു പെൺകുട്ടിയുടെ ചോദ്യം .
“ഫോട്ടോ കൊണ്ടുനടക്കുന്ന സ്വഭാവം ഈ ടീച്ചറിനില്ലല്ലോ മോളെ.”
അവളുട ചുമലില്‍ വാല്‍സല്യത്തോടെ ഒന്നു തട്ടിയിട്ട് സുമിത്ര പുസ്തകമെടുത്തു തുറന്നു .


വെള്ളിയാഴ്ച വൈകുന്നേരം.
സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുമ്പോൾ എവിടെനിന്നോ സുകുമാരന്‍ അവളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
“കല്യാണം നിശ്ചയിച്ചൂന്നു കേട്ടു?”
പുഞ്ചിരിച്ചുകൊണ്ട് സുകുമാരന്‍ ചോദിച്ചു.
“ഉം…”
സുമിത്ര തെല്ലു പരുങ്ങലോടെ മുളി.
“ടീച്ചര്‍ പേടിക്കൊന്നും വേണ്ട. ഞാനതു മുടക്കൊന്നുമില്ല.”
അവള്‍ ഒന്നും മിണ്ടിയില്ല.
“എന്നെ ക്ഷണിക്കുമല്ലോ ,കല്യാണത്തിന് . ഇല്ലെ ?”
സുമിത്ര ധർമ്മസങ്കടത്തിലായി. എന്തു പറയണം?
“ടീച്ചറു വിഷമിക്കേണ്ട. വിളിച്ചാലും ഞാന്‍ വരില്ല. അങ്ങനെയൊരു ശല്യം ഉണ്ടാവുമോന്നോർത്തു പേടിക്കണ്ട “
സുമിത്രയുടെ മുഖം തെളിഞ്ഞു.
“പക്ഷേ, എനിക്കൊരപേക്ഷയുണ്ട്. മനസുണ്ടെങ്കിൽ ടീച്ചര്‍ എന്‍റെ വീട്ടിലൊന്നു വരണം. എന്‍റെ ഭാര്യയേയും കുഞ്ഞിനേയും പരിചയപ്പെടുത്താം. ഇത് ഭീഷണിയൊന്നുമല്ല കേട്ടോ. ഒരപേക്ഷ… അപേക്ഷ മാത്രം…”
“പ്ലീസ്… എന്നെ നിർബന്ധിക്കരുത്.”
സുമിത്ര അപേക്ഷാഭാവത്തിൽ പറഞ്ഞു
“ഇഷ്ടമില്ലെങ്കില്‍ വേണ്ട.”
മറ്റെന്തെങ്കിലും പറയുന്നതിനുമുമ്പേ സുകുമാരന്‍ സ്ഥലംവിട്ടു.
സുമിത്ര കര്‍ച്ചീഫെടുത്തു കണ്ണും മുഖവും തുടച്ചു.
ഒഴിഞ്ഞുപോയി എന്നു കരുതിയ ആ മാരണം വീണ്ടും വരുകയാണോ എന്നവള്‍ ഭയന്നു.
പേടിയാവുന്നു.
വിവാഹം മുടക്കില്ലെന്നു പറഞ്ഞെങ്കിലും അയാള്‍ എന്തെങ്കിലും വേണ്ടാതീനം കാണിച്ചാല്‍?
മനസ് പിന്നെയും അസ്വസ്ഥമാകുന്നല്ലോ!
അങ്ങനെ ചിന്തിച്ചുനിന്നപ്പോള്‍ സുമിത്രയ്ക്ക് പോകേണ്ട ബസ് വന്നു. അവള്‍ വേഗം വണ്ടിയില്‍ കയറി.


പിറ്റേന്നു ശനിയാഴ്ച.
അതിരാവിലെ വീട്ടിലേക്ക് പോകാന്‍ റെഡിയായി, സുമിത്ര.
കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം ബാഗില്‍ നിറച്ചിട്ട് അവള്‍ അതെടുത്തുകൊണ്ട് വെളിയിലേക്കിറങ്ങി.
വാതിലടച്ചു ഓടാമ്പലിട്ടിട്ട് ബാഗും തൂക്കി അവള്‍ സ്റ്റെയര്‍കെയ്സിറങ്ങി താഴേക്കുവന്നു.
“ഇന്നു വല്യ സന്തോഷമാണല്ലോ മുഖത്ത്.”
സതീഷിന്‍റെ കമന്‍റുകേട്ട് ചിരിച്ചതേയുള്ളൂ സുമിത്ര.
“ഇനി കല്യാണം കഴിഞ്ഞിട്ടേയുള്ളോ മടക്കയാത്ര?”
ഭവാനി ചോദിച്ചു.
“ഹേയ്. കല്യാണത്തിന് ഇനീം ഉണ്ടല്ലോ പത്തിരുപതുദിവസം .”
“ക്ഷണിക്കേണ്ടവരുടെയൊക്കെ ലിസ്റ്റ് ഉണ്ടാക്കിയോ ?”
മഞ്ജുള ചോദിച്ചു.
“ഉം..മനസിലുള്ളതൊക്കെ കുറിച്ചുവച്ചിട്ടുണ്ട് “
“എന്നാ വേഗം ചെല്ല്. അമ്മ കാത്തിരിക്കുന്നുണ്ടാവും.”
മഞ്ജുളയുടെ കൈയില്‍ നിന്ന് അഭിക്കുട്ടനെ വാങ്ങി ഒരു മുത്തം നല്‍കിയിട്ട് ബാഗും തൂക്കി സുമിത്ര വെളിയിലേക്കിറങ്ങി.
റോഡിലിറങ്ങിയപ്പോൾ എതിര്‍വശത്തുള്ള വീടിന്‍റെ മുറ്റത്ത് സുകുമാരന്‍റെ ഭാര്യ നില്‍ക്കുന്നതുകണ്ടു.
അവള്‍ ഒന്നേ നോക്കിയുള്ളൂ. വേഗം മുഖം തിരിച്ച് ബസ്സ്റ്റോപ്പിലേക്ക് നടന്നു.
വീട്ടിലെത്തിയപ്പോള്‍ മണി പതിനൊന്ന്.
സരസ്വതിയും അജിത്തും അവൾ വരുന്നത് നോക്കി വാരാന്തയിൽ ഇരിക്കയായിരുന്നു.
“ഇപ്പം ജയന്‍ വിളിച്ചിട്ട് ഫോണ്‍ വച്ചതേയുള്ളൂ.”
സരസ്വതി മുറ്റത്തേക്കിറങ്ങിവന്നിട്ട് അവളുടെ കൈയില്‍നിന്ന് ബാഗുവാങ്ങി. അമ്മയുടെ കൈയില്‍നിന്ന് അതു തട്ടിപ്പറിച്ചുകൊണ്ട് അജിത് അകത്തേക്കോടി.
“നിനക്കിനി എന്നു തിരിച്ചുപോണം മോളെ ?”
“തിങ്കളാഴ്ച രാവിലെ.”
“അപ്പം സ്വർണോം ഡ്രസുമൊക്കെ എടുക്കേണ്ടേ? അതെന്നാ?”
“ജയേട്ടനോട് ചോദിച്ചില്ലേ ?”
“തിങ്കളാഴ്ച എടുക്കാമെന്നാ അവന്‍ പറഞ്ഞത്.”
“എങ്കില്‍ അന്നു ഞാന്‍ ലീവെടുക്കാം .”
സുമിത്ര അകത്തേക്കു കയറിയിട്ട് ഡ്രസിംഗ് റൂമിലേക്ക് നടന്നു.


കൂട്ടുകാരി വന്നിട്ടുണ്ടെന്നറിഞ്ഞതും ശശികല ഓടി സുമിത്രയുടെ വീട്ടിലെത്തി.
“ഊണുകഴിഞ്ഞു ഞാനങ്ങോട്ട് വരാനിരിക്കായിരുന്നു.” സുമിത്ര ആഹ്ലാദത്തോടെ വന്ന് അവളുടെ കരം പിടച്ചുകൊണ്ട് തുടര്‍ന്നു: “നീ ഒരുപാട് ക്ഷീണിച്ചുപോയല്ലോ! എന്തുപറ്റി?”
“മനസിനു സമാധാനമുണ്ടെങ്കിലല്ലേ ശരീരോം നന്നാകൂ.” ശശികല ചിരിച്ചുകൊണ്ട് തുടര്‍ന്നു: “വിശേഷങ്ങളൊക്കെ അറിഞ്ഞൂട്ടോ.”
“അപ്പം നാട്ടില്‍ മുഴുവന്‍ ഇതു പാട്ടായോ?”
“ഞാനെല്ലാരോടും പറഞ്ഞു മോളെ . കല്യാണം രഹസ്യമാക്കി വയ്ക്കേണ്ട കാര്യമൊന്നുമല്ലല്ലോ . ” സരസ്വതി പറഞ്ഞു.
“വാ… നമുക്കകത്തിരുന്നു സംസാരിക്കാം.”
സുമിത്ര ശശികലയെ വിളിച്ചു അകത്തേക്കു കൂട്ടിക്കൊണ്ടുപോയി.
കല്യാണത്തിന് ധരിക്കേണ്ട സാരിയെക്കുറിച്ചും ആഭരണങ്ങളെപ്പറ്റിയുമെല്ലാം അവള്‍ കൂട്ടുകാരിയോട് അഭിപ്രായം ചോദിച്ചു.
നാലുമണി കഴിഞ്ഞപ്പോഴാണ് ശശികല മടങ്ങിപ്പോയത്.
സന്ധ്യമയങ്ങിയപ്പോൾ ജയദേവൻ വന്നു.
മുറ്റത്ത് കാറുവന്നുനിന്നതും സുമിത്ര ആഹ്ലാദത്തോടെ ഓടിച്ചെന്നു.
മൂന്നുമണിക്ക് പുറപ്പെട്ടെന്നു പറഞ്ഞിട്ട് ഇപ്പഴാ എത്തുന്നേ?” – സുമിത്ര പരിഭവം പറഞ്ഞു. “ഞാന്‍ നോക്കിയിരുന്നു മടുത്തു.
“വഴിക്ക് ഒന്നുരണ്ടു സ്ഥലത്തു കേറി.”
കാര്‍ ഒതുക്കിയിട്ടിട്ട് ജയന്‍ പുറത്തേക്കിറങ്ങി.
“തന്‍റെ മുഖത്ത് പതിവില്ലാത്ത ഒരു സന്തോഷമുണ്ടല്ലോ?”
ജയന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“കല്യാണം എന്നു കേൾക്കുമ്പോൾ ഏതൊരു പെണ്ണിനും സന്തോഷമുണ്ടാകും ജയേട്ടാ “
സുമിത്ര ജയന്റെ കയ്യിൽ നിന്ന് പലഹാരപ്പൊതി വാങ്ങി തുറന്നു നോക്കി
“എനിക്കിഷ്ടപ്പെട്ട പലഹാരം തന്നെ വാങ്ങിച്ചു അല്ലെ “
അവൾ ജയനെ വിളിച്ചുകൊണ്ട് അകത്തേക്കുപോയി.
ഏറെനേരം അവർ സംസാരിച്ചിരുന്നു.
രാത്രി അത്താഴം കഴിഞ്ഞ് വിവാഹത്തിന്‍റെ ഒരുക്കങ്ങളെപ്പറ്റിയായിരുന്നു ചര്‍ച്ച.
ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് സുമിത്ര ജയദേവനെ വായിച്ചുകേൾപ്പിച്ചു.
“വിട്ടുപോയ പേരു വല്ലോം ഉണ്ടോന്ന് ഒന്ന് ഓർത്ത് നോക്ക് “- ജയദേവന്‍ പറഞ്ഞു.
“ആദ്യത്തെ കല്യാണമല്ലേ. ഗംഭീരമായിട്ടു നടത്തണം.” സരസ്വതി കുറെ പേരുകള്‍ കൂടി പറഞ്ഞുകൊടുത്തു. സുമിത്ര അതു കുറിച്ചെടുത്തു.
“നിനക്കാരെയെങ്കിലുമുണ്ടോടാ വിളിക്കാൻ ?”
സരസ്വതി അജിത്തിന്റെ നേരെ തിരിഞ്ഞു.
“എന്‍റെ കൂട്ടുകാരെയെല്ലാം വിളിക്കണം.”
“എന്നാ അവരുടെയൊക്കെ പേരുപറ.”
ജയദേവന്‍ പറഞ്ഞു.
“അജിത് പേരുകള്‍ ഒന്നൊന്നായി പറയാൻ തുടങ്ങി. സുമിത്ര അതും കടലാസിൽ കുറിച്ചു.
വിവാഹ ക്ഷണക്കത്ത് തയാറാക്കിയതു ജയദേവനായിരുന്നു.
സുമിത്ര അതിലെ ഓരോ വാചകവും സസൂക്ഷ്മം പരിശോധിച്ചിട്ട് ചില ഭേദഗതികള്‍ വരുത്തി.
“നേരം ഒരുപാടായി. ഇനി കിടക്കാൻ നോക്ക്.”
സരസ്വതി പറഞ്ഞു. ജയദേവന്‍ ക്ലോക്കിലേക്ക് നോക്കിയപ്പോൾ മണി പന്ത്രണ്ടര.
“രാവിലെ എനിക്കു പോകേണ്ടതാ. ആറുമണിക്ക് വിളിച്ചേക്കണേ..?”
സുമിത്രയോട് ഗുഡ് നൈറ്റ് പറഞ്ഞിട്ട് ജയദേവന്‍ കിടപ്പുമുറിയിലേക്ക് പോകാനായി എണീറ്റു.
ആ സമയം ജയദേവന്‍റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.
അയാള്‍ ഫോണ്‍ എടുത്തുനോക്കി.
വീട്ടില്‍ നിന്നാണ്. കോൾ അക്സപ്റ്റുചെയ്തിട്ട് മൊബൈല്‍ കാതോടുചേര്‍ത്തു.
അങ്ങേത്തലയ്ക്കൽ നിന്ന് എന്താണ് പറഞ്ഞതെന്നു സുമിത്രയ്ക്കു പൂർണമായും മനസിലായില്ല.
പക്ഷേ, ജയദേവന്‍റെ മുഖഭാവത്തില്‍ നിന്നു മനസിലായി എന്തോ ഗൗരവമുള്ള പ്രശ്നമാണെന്ന്.
കോള്‍ കട്ടുചെയ്തിട്ടു ജയദേവൻ സുമിത്രയോട് പറഞ്ഞു.
“ഒരു ചെറിയ പ്രശ്നം ! എനിക്കിപ്പത്തന്നെ വീട്ടിലേക്ക് പോണം.”
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 6

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 6

വീട്ടിലെത്തിയതും കിടക്കയിലേക്ക് ഒറ്റവീഴ്ചയായിരുന്നു സുമിത്ര. വേഷം പോലും മാറിയില്ല.
മനസ്സിൽ ഒരു തീക്കനൽ എരിയുകയാണ്
അവള്‍ ഓര്‍ത്തു.
ഒരു ജോലി കിട്ടിയപ്പോള്‍ എന്തുമാത്രം സന്തോഷിച്ചതാണു താന്‍! ആ സന്തോഷമെല്ലാം ഒരു നിമിഷംകൊണ്ട് അസ്തമിച്ചില്ലേ!
ഈ നാട്ടില്‍ ഒരു ജോലി വേണ്ടായിരുന്നു.
സുകുമാരന്‍ ഇവിടെ ഉള്ളിടത്തോളം കാലം മനസമാധാനത്തോടെ തനിക്ക് ജോലി ചെയ്യാനാവുമോ?
തലയണയില്‍ മുഖം അമര്‍ത്തി അവള്‍ വിതുമ്പിക്കരഞ്ഞു.
“സുമിത്രേ…”
പുറത്ത് മഞ്ജുളയുടെ വിളികേട്ടതും അവള്‍ എണീറ്റുചെന്ന് വാതില്‍ തുറന്നു.
“ങ്ഹാഹാ… വേഷംപോലും മാറിയില്ലേ? എന്തുപറ്റി, മുഖം വല്ലാണ്ടിരിക്കുന്നേ?”
“ഒരു തലവേദന…”
“എപ്പഴാ തുടങ്ങിയേ?”
“സ്കൂളു വിട്ടപ്പം തുടങ്ങീതാ…”
“ഇത്തിരി വിക്സ് പുരട്ടിയാ മതി. ഞാനെടുത്തോണ്ടു വരാം.”
മഞ്ജുള തിരികെ പോയി വിക്സ് എടുത്തുകൊണ്ടുവന്നു.
സുമിത്ര അതു വാങ്ങി നെറ്റിയില്‍ പുരട്ടി.
“ചായ എടുത്തുവച്ചിട്ട് നേരം ഒത്തിരിയായി. ഇപ്പം തണുത്തുപോയിക്കാണും.”
“എനിക്കു വേണ്ട ചേച്ചി.”
“പനിയുണ്ടോ?”
മഞ്ജുള നെറ്റിയില്‍ കൈവച്ചുനോക്കി.
“ഏയ്, പനിയൊന്നുമില്ല. ”
”എന്നാ കിടന്നോ. ഞാന്‍ ശല്യപ്പെടുത്തുന്നില്ല.”
മഞ്ജുള തിരിഞ്ഞു നടന്നു.
വാതിലടച്ചിട്ട് സുമിത്ര വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു.
രാത്രി അത്താഴം കഴിക്കാനായി മഞ്ജുള വീണ്ടും വന്നു ക്ഷണിച്ചു. സുമിത്ര വേണ്ടെന്നു പറഞ്ഞെങ്കിലും മഞ്ജുള സമ്മതിച്ചില്ല. ഒടുവില്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ താഴേക്കിറങ്ങിച്ചെന്നു.
“തലവേദന മാറിയോ?”
സതീഷ് ചോദിച്ചു.
“ഉം..” അവള്‍ തലകുലുക്കി.
“ഇങ്ങനെ ഉണ്ടാകാറുള്ളതാണോ?”
“വല്ലപ്പോഴും.”
സുമിത്ര കൈകഴുകിയിട്ട് വന്നു ഡൈനിംഗ് ടേബിളിനരികില്‍ കസേര വലിച്ചിട്ടിരുന്നു.
മഞ്ജുള അവളുടെ പ്ലേറ്റിലേക്ക് രണ്ടു ചപ്പാത്തി വിളമ്പി. പിന്നെ മട്ടണ്‍ കറിയും.
“ഡോക്ടറെ പോയി ഒന്ന് കാണാൻ മേലായിരുന്നോ ? “
സതീഷ് ചോദിച്ചു
”ഏയ് , അതിനുമാത്രമൊന്നുമില്ല ”.
സുമിത്ര അത് നിസ്സാരമായി തള്ളി
വളരെക്കുറച്ചു ഭക്ഷണം മാത്രമേ അവൾ കഴിച്ചുള്ളൂ.
എണീറ്റ് കൈകഴുകി, എല്ലാവരോടും അനുവാദം ചോദിച്ചിട്ട് തന്‍റെ മുറിയിലേക്ക് പോയി.
ഉറങ്ങാന്‍ കഴിയുന്നില്ല.
കണ്ണടച്ചാലും തുറന്നാലും സുകുമാരന്‍റെ മുഖമാണ് മനസില്‍.
കിടക്കയില്‍ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
പാതിരാത്രി കഴിഞ്ഞപ്പോഴാണ് ഒന്ന് മയങ്ങിയത്.


ശനിയാഴ്ച!
രാവിലെ പതിനൊന്നു മണിമുതൽ വഴിയിലേക്ക് കണ്ണും നട്ടും വരാന്തയിലിരിക്കുകയാണ് അജിത്ത്
ചേച്ചി ഇന്നു വരും. വരുമ്പോള്‍ വീട്ടിലേക്ക് പുതിയൊരു സ്മാർട്ട് ഫോൺ വാങ്ങിക്കൊണ്ടു വരണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട് അവന്‍.
ചേച്ചി സമ്മതിച്ചിട്ടില്ല.
കൊണ്ടുവന്നാല്‍ തന്‍റെ ഭാഗ്യം!
പന്ത്രണ്ടരയായപ്പോള്‍ ദൂരെ, സുമിത്രയുടെ തലവെട്ടം കണ്ടു.
“ചേച്ചി വന്നമ്മേ…” എന്നുറക്കെ പറഞ്ഞിട്ട് വരാന്തയില്‍ നിന്നെണീറ്റ് ഒറ്റ പാച്ചിലായിരുന്നു അവന്‍.
ഓടിച്ചെന്ന് അവന്‍ സുമിത്രയുടെ കൈയില്‍നിന്ന് ബാഗ് വാങ്ങി.
വഴിയില്‍വച്ചുതന്നെ അവനതു തുറന്നുനോക്കി.
ഭാഗ്യം!
സ്മാർട് ഫോണുണ്ട് .
” എന്റെ പൊന്നേച്ചിക്കു നൂറുമ്മ ”
സുമിത്രയെ കെട്ടിപ്പിടിച്ച് ഒരുമ്മകൊടുത്തിട്ട് അവന്‍ അതുമായി വീട്ടിലേക്ക് പാഞ്ഞു.
”ഇനി എപ്പഴും അതിൽ പണിതോണ്ടിരിക്കരുതുകെട്ടോ ? പഠിച്ചോണം നന്നായിട്ട് ”
അത് കേട്ടതായി ഭാവിച്ചതേയില്ല അവൻ.
സരസ്വതി വരാന്തയില്‍ നോക്കിനില്‍പ്പുണ്ടായിരുന്നു.
“കിട്ടിയോടാ നീ പറഞ്ഞ സാധനം?”
“കിട്ടി അമ്മേ കിട്ടി”
അജിത്ത് തുള്ളിച്ചാടിക്കൊണ്ടകത്തേക്ക് പോയി.
സുമിത്ര മുറ്റത്തേക്ക് കയറിയപ്പോള്‍ സരസ്വതി അടുത്തേക്ക് നടന്നു ചെന്നു.
“മോളെന്താ വൈകീത്?”
“ബസുകിട്ടി ഇങ്ങെത്തണ്ടേ അമ്മേ…”
സുമിത്ര ബാഗ് അമ്മയുടെ നേരെ നീട്ടി.
“ഇവിടുന്നു പോയേനേക്കാളും ഒരുപാട് ക്ഷീണിച്ചുപോയി മോള്.”
“പിന്നെ…പിന്നെ.., ഞാനവിടെ പട്ടിണി കിടക്ക്വല്ലായിരുന്നോ.”
സുമിത്ര വരാന്തയിലേക്ക് കയറി.
“ഹോസ്റ്റലിലെ ഭക്ഷണമല്ലേ. വായില്‍വച്ചു തിന്നാന്‍ കൊള്ളാവുന്നതൊന്നും കാണില്ല.”
“അമ്മ വിചാരിക്കുന്നപോലൊന്നുമല്ല. നല്ല ഭക്ഷണമാ അവിടുത്തേത്.”
“സുഖാണോ ജോലി?”
“പരമസുഖം. അമ്മ പോയി ചോറുവിളമ്പ്. കുടലുകരിഞ്ഞിട്ടെനിക്കു നില്‍ക്കാൻ വയ്യ. ഞാന്‍ പോയി ഡ്രസുമാറീട്ടു വേഗം വരാം.”
സുമിത്ര അകത്തേക്കുപോയി. സരസ്വതി അടുക്കളയില്‍ചെന്ന് ചോറും കറികളും വിളമ്പി.
നാലഞ്ചുകൂട്ടം കറികളുണ്ടായിരുന്നു ഊണിന്. സ്പെഷ്യലായി കോഴിക്കറിയും മീന്‍ വറുത്തതും .
സുമിത്ര വയറുനിറയെ ആഹാരം കഴിച്ചു.
“ശശികല വരാറില്ലേ അമ്മേ?”
ഊണുകഴിഞ്ഞ് കൈകഴുകുന്നതിനിടയില്‍ അവള്‍ ചോദിച്ചു.
“അവളു പനിപിടിച്ചു കിടക്ക്വാ. കഴിഞ്ഞദിവസം ഫോണ്‍ ചെയ്തപ്പം ഞാനതു പറയാന്‍ വിട്ടുപോയി.”
“എന്നാ ഞാനൊന്നു പോയി കണ്ടിട്ടുവരാം.”
“ഇപ്പഴോ? വന്നു കേറീതല്ലേയുള്ളൂ. ഒന്നു വിശ്രമിച്ചിട്ടു വൈകുന്നേരം പോകാം. നീ വിശേഷങ്ങളൊക്കെ പറ.”
“വിശേഷങ്ങളൊക്കെ വന്നിട്ടു പറയാം അമ്മേ. പോയി ഞാൻ ഒന്ന് കണ്ടിട്ട് വരട്ടെ അവളെ “
ടർക്കി ടവ്വല്‍ എടുത്തു മുഖം തുടച്ചിട്ട് അവള്‍ വേഗം വെളിയിലേക്കിറങ്ങി.
വടക്കേപ്പറമ്പിലെ ഒറ്റയടിപ്പാതയിലൂടെ തിടുക്കത്തില്‍ ശശികലയുടെ വീട്ടിലേക്ക് നടന്നു.
വീട്ടില്‍ ശശികലയും അനിയത്തിമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സുമിത്രയെ കണ്ടതും ശശികലയുടെ കണ്ണുകള്‍ വിടര്‍ന്നു.
“നീ എപ്പ വന്നു…?”
“ഇപ്പ വന്നു കേറീതേയുള്ളൂ. ഊണുകഴിച്ചിട്ടു നേരെ ഇങ്ങു പോന്നു. നിന്നെ കാണാൻ ”
“ഇരിക്ക്.”
ശശികല ഒരു സ്റ്റൂളെടുത്തു വരാന്തയിലേക്കിട്ടു.
“നിനക്കു പനിയാണെന്ന് അമ്മ പറഞ്ഞു ?”
സുമിത്ര അവളുടെ നെറ്റിയില്‍ കൈവച്ചുനോക്കി.
“നല്ല ചൂടുണ്ടല്ലോ? മരുന്നൊന്നും വാങ്ങിച്ചില്ലേ?”
“ഇല്ല.”
“എത്രദിവസായി തുടങ്ങീട്ട്?”
“കുറച്ചു ദിവസായി.”
”എന്നിട്ട് ഇതുവരെ മരുന്ന് വാങ്ങിച്ചില്ലേ ?”
”ഓ , തന്നെ മാറിക്കൊളൂന്നെ ”
മരുന്നു വാങ്ങിക്കാത്തതിന് സുമിത്ര അവളെ ഒരുപാട് വഴക്കുപറഞ്ഞു.
“ജോലിയൊക്കെ സുഖാണോ?”
ശശികല ചോദിച്ചു.
“ഉം.”
“ഞാനെന്നും നിന്‍റെ കാര്യം ഓര്‍ക്കാറുണ്ട്.”
“ഞാനും.”
“നീ പോയതിനുശേഷം എനിക്കു ഭയങ്കര വിഷമമാ സുമീ. എന്തേലും ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ കുറച്ചെങ്കിലും ആശ്വാസമായേനെ.”
“ഞാന്‍ ജയേട്ടനോട് പറഞ്ഞിട്ടുണ്ട്. പുള്ളിക്കാരൻ എവിടെങ്കിലും സംഘടിപ്പിച്ചു തരും ” സുമിത്ര ആശ്വസിപ്പിച്ചു
“സ്കൂളിലെ കുട്ടികളൊക്കെ എങ്ങനെ ?”
“നല്ല കുട്ടികളാ.”
“നീ ഭാഗ്യവതിയാ സുമീ . ടീച്ചിംഗ് എത്ര രസമുള്ള ജോലിയാ! എപ്പഴും കുട്ടികളുടെ കളിം ചിരിം കണ്ടോണ്ടിരിക്കാല്ലോ. നീ ആഗ്രഹിച്ച പണിതന്നെ നിനക്കു കിട്ടി. അതിനൊക്കെ ഓരോ യോഗം വേണേ…”
ശശികലയുടെ കണ്ണുകള്‍ നിറയുന്നതു കണ്ടപ്പോള്‍ സുമിത്രയ്ക്കു സങ്കടം വന്നു
”എന്നെ കണ്ടതേ കരയുവാണോ ? ആ കണ്ണീരു തുടച്ചു കള”
ശശികല കൈ ഉയർത്തി മിഴികൾ തുടച്ചു.
“കൂടെ പഠിപ്പിക്കുന്ന ടീച്ചേഴ്സൊക്കെ സ്നേഹമുള്ളവരാണോ?”
“എല്ലാവരും നല്ലവരാ.”
ഏറെനേരം അവർ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു.
മടങ്ങാൻ നേരം സുമിത്ര പറഞ്ഞു:
“ഞാന്‍ നിനക്ക് ചുരിധാറിനുള്ള തുണി വാങ്ങിക്കൊണ്ടുവന്നിട്ടുണ്ട്. എടുക്കാന്‍ മറന്നു. വീട്ടിലിരിപ്പുണ്ട്. നാളെ കൊണ്ടുവരാംട്ടോ.”
“ഈ സ്നേഹം കാണുമ്പം എനിക്കു സങ്കടം കൂടുകയേയുള്ളു .”
“പനി മാറിയില്ലെങ്കില്‍ പോയി മരുന്നു വാങ്ങിക്കണം ട്ടോ . പൈസയില്ലെങ്കില്‍ നന്ദിനിയെ പറഞ്ഞുവിട്. ഞാന്‍ കൊടുത്തുവിടാം.”
“ഇപ്പം ഒന്നും വേണ്ട സമീ. ആവശ്യം വരുമ്പം ഞാൻ ചോദിച്ചോളാം . ഇനി എന്നാ നീ തിരിച്ചുപോക്വാ?”
“തിങ്കളാഴ്ച വെളുപ്പിനു പോകും. പിന്നെ രണ്ടാഴ്ച കഴിഞ്ഞേ വരൂ.”
“പനിയായതുകൊണ്ട് ഒന്നു ശരിക്കു സംസാരിക്കാനും കൂടി പറ്റുന്നില്ല .”
ശശികല സങ്കടം പറഞ്ഞു.
“നിനക്കു നല്ല ക്ഷീണമുണ്ട്. പോയി കിടന്നോ. നമുക്ക് പിന്നെ കാണാം ”
ശശികലയോട് യാത്രപറഞ്ഞിട്ട് സുമിത്ര പടിയിറങ്ങി നടന്നു.
തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മണി മൂന്ന്.
അമ്മയോടും അജിത്തിനോടും കുറേനേരം സ്കൂളിലെ വിശേഷങ്ങള്‍ പറഞ്ഞിരുന്നു. പിന്നീട് പോയി നന്നായി ഒന്നുറങ്ങി.
അഞ്ചുമണിക്ക് ജയദേവന്‍ വന്നു വിളിച്ചുണര്‍ത്തുകയായിരുന്നു അവളെ.
സുമിത്ര എണീറ്റ് ഒരു കോട്ടുവാ വിട്ടിട്ട് മുടി ഒതുക്കി കെട്ടിവച്ചു.
“എന്തൊരുറക്കമാടോ ഇത്? ഇന്നലെ രാത്രി ഉറങ്ങിയില്ലേ?”
“യാത്രാക്ഷീണംകൊണ്ട് കിടന്നതാ. ജയേട്ടന്‍ വന്നിട്ട് ഒത്തിരി നേരായോ “- അവള്‍ ക്ലോക്കിലേക്ക് നോക്കി.
“ഇപ്പ വന്നതേയുള്ളൂ.”
ജയദേവന്‍ അവളുടെ സമീപം കട്ടിലില്‍ ഇരുന്നു.
“എങ്ങനുണ്ട് ജോലി?”
“ഒരു കുഴപ്പോം ഇല്ല. എച്ചെമ്മിന് എന്നെ വല്യ ഇഷ്ടായി.”
“നീ മണിയടിച്ചു വീഴിച്ചുകാണും.”
“മണിയടിച്ചാ വീഴുന്ന ആളൊന്നുമല്ല. എന്‍റെ പഠിപ്പീരിന്‍റെ മെച്ചം കൊണ്ടാ..”.
“ആട്ടെ, താമസമെങ്ങനെ?”
” ഞാന്‍ വിചാരിച്ചത്ര ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.സതീഷ് ചേട്ടനും മഞ്ജുളച്ചേച്ചിയും ഭവാനി ആന്‍റിയുമൊക്കെ നല്ല സ്നേഹമുള്ളോരാ.”
“പതുക്കെപ്പറ. അമ്മ കേള്‍ക്കണ്ട. ഹോസ്റ്റലിലാന്നല്ലേ അമ്മയോട് പറഞ്ഞിരിക്കുന്നത്?”
“ഉം.”
“അതങ്ങനെ തന്നെയങ്ങിരുന്നാൽ മതി കേട്ടോ .”
“ഉം.”
സുമിത്ര എണീറ്റു.
“ജയേട്ടന്‍ ഒന്നിങ്ങു വന്നേ.”
ജയദേവനെ വിളിച്ചുകൊണ്ട് സുമിത്ര വെളിയിലേക്കിറങ്ങി.
മുറ്റത്തരികിലെ ഒട്ടുമാവിന്‍ ചുവട്ടില്‍ വന്നുനിന്നിട്ട് അവള്‍ പറഞ്ഞു.
“അതേയ്… എത്രകാലമാ സതീഷിനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുക?”
“നമ്മുടെ കല്യാണം കഴിയുന്നതുവരെ.”
“എന്നാ ഇനി വൈകണ്ട. കല്യാണം ഉടനെയങ്ങു നടത്താം.”
ജയദേവന്‍ വിസ്മയത്തോടെ നോക്കി.
“അപ്പം നീ തന്നെയല്ലേ നേരത്തെ പറഞ്ഞത് ആദ്യത്തെ ശമ്പളം കിട്ടിക്കഴിഞ്ഞു മതി കല്യാണമെന്ന് ?”
“ശമ്പളം എപ്പ കിട്ടുമെന്നാര്‍ക്കറിയാം. എന്‍റെ കഴുത്തിലൊരു താലി വീണെങ്കിലേ എനിക്കിപ്പം സമാധാനാകൂ.”
” അതെന്നാ ഞാൻ വേറെ വല്ല പെണ്ണിനേയും കെട്ടുമെന്ന് പേടിയുണ്ടോ ?”
“അതുകൊണ്ടല്ല . ഒറ്റയ്ക്ക് കിടന്നിട്ട് ഒരു സുഖോം ഇല്ല.”
“അപ്പം അതു പറ. അതാണ് കാരണം ” സ്വരം താഴ്‌ത്തിയിട്ടു ജയൻ ചോദിച്ചു ”സത്യം പറ, രാത്രി അവരുടെ കിടപ്പുമുറീൽ വല്ലോം നീ ഒളിഞ്ഞുനോക്കിയോ .”
” ഒന്ന് പോ ജയേട്ടാ. ഒരു വല്യ തമാശയുമായിട്ടു വന്നിരിക്കുന്നു. പറ്റുമെങ്കിൽ ഉടനെ കല്യാണം നടത്ത് . അല്ലെങ്കിൽ ഞാൻ വേറെ ആളെ നോക്കും ”.
” ഓ പിന്നെ! വേറെ ആളിനെ നോക്കും. നിന്റെ മനസ്സിന്ന് എന്നെ കളയാൻ പറ്റിയെലെന്ന് എനിക്ക് നന്നായിട്ടറിയാം ” ഒന്ന് നിറുത്തിയിട്ട് ജയൻ തുടർന്നു :
“എന്നാ ഞാനച്ഛനോട് പറഞ്ഞേക്കട്ടെ, തീയതി നിശ്ചയിക്കാന്‍?”
“ഉം.”
“കെട്ടിപ്പിടിച്ചൊരുമ്മ തരാന്‍ തോന്ന്വാ ഇപ്പം.”
“എന്നാ ഒരെണ്ണം ഇങ്ങു താ .”
” ആഹാ , ആളൊത്തിരിയങ്ങ് മാറിയല്ലോ ഇപ്പം. ”
ജയൻ അവളുടെ മൃദുലമായ കവിളിൽ ഒരു സ്നേഹമുദ്ര നൽകി
“എല്ലാരേം ക്ഷണിച്ച് കല്യാണം നമുക്കടിപൊളിയാക്കണം.”
ജയദേവന്‍ സന്തോഷത്തിലായിരുന്നു.
“അമ്മയോട് ഇക്കാര്യം ജയേട്ടന്‍ തന്നെ സംസാരിക്കണം. ഞാന്‍ പറയൂല്ല.”
“ഇന്നു തന്നെ പറയാല്ലോ.”
കുറെനേരം കൂടി സംസാരിച്ചു നിന്നിട്ട് അവര്‍ വീട്ടിലേക്ക് കയറി.
പിറ്റേന്ന് പുലർച്ചെയാണ് ജയദേവന്‍ സ്വന്തം വീട്ടിലേക്കു മടങ്ങിയത്.
മെയിന്‍ റോഡുവരെ സുമിത്രയും അജിത്തും ജയന്റെ കാറിലുണ്ടായിരുന്നു.
“എന്നെ എന്നാ ഇതൊന്നോടിക്കാന്‍ പഠിപ്പിക്ക്വാ?”
സുമിത്ര ചോദിച്ചു.
“കല്യാണം കഴിയട്ടെ.”
“ഇതൊന്നു പഠിച്ചിട്ടുവേണം എനിക്കിതൊന്നോടിച്ചോണ്ടു പോയി സ്കൂളിലൊന്നു ഷൈന്‍ ചെയ്യാന്‍.”
ജയദേവന്‍ ചിരിച്ചതേയുള്ളൂ.
മെയിന്‍ റോഡിലിറങ്ങിയിട്ട് രണ്ടുപേരും തിരിച്ച് വീട്ടിലേക്ക് നടന്നു.


തിങ്കളാഴ്ച.
സുമിത്ര സ്കൂളിലെത്തിയപ്പോള്‍ നേരം പതിനൊന്നുമണി.
വീട്ടില്‍ പോയിരിക്കുകയായിരുന്നു എന്ന എക്സ്ക്യൂസ് പറഞ്ഞ് ഹെഡ്മിസ്ട്രസിന്‍റെ ശാസനയില്‍ നിന്ന് ഒഴിവായി.
വൈകുന്നേരം സ്കൂള്‍ വിട്ട് , പതിവു ബസ്സ്റ്റോപ്പില്‍നിന്നു മാറി തെല്ലകലെയുള്ള മറ്റൊരു ബസ്സ്റ്റോപ്പിലാണവള്‍ ബസ് കാത്തുനിന്നത്.
സുകുമാരന്‍റെ കണ്ണില്‍പ്പെടാതെ നിൽക്കാൻ വേണ്ടിയായാണ് സ്റ്റോപ്പ് മാറിയത് .
ഉള്ളില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും സുകുമാരന്‍ അങ്ങോട്ടുവന്നില്ല.
പിറ്റേന്നും അതിനടുത്ത ദിവസവും അവിടെതന്നെ നിന്നു ബസ് കയറി അവള്‍.
സുകുമാരന്‍ ശല്യം ചെയ്തില്ല.
തന്‍റെ പ്രാര്‍ഥന ഗുരുവായൂരപ്പന്‍ കേട്ടുകാണുമെന്ന് അവള്‍ ആശ്വസിച്ചു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ മനസിലെ ഭീതിയും വിഷമവുമെല്ലാം മാറി.
സുകുമാരനു നല്ല ബുദ്ധി തോന്നിക്കാണും. ഒരാള്‍ക്കു നന്നാകാന്‍ അധികനേരമൊന്നും വേണ്ടല്ലോ.


ഒരു ചൊവ്വാഴ്ച .
ബസ്സ്റ്റോപ്പില്‍ ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍ അവളുടെ സമീപം ഒരു ബൈക്കു വന്നുനിന്നു.
സുമിത്ര ഞെട്ടി മുഖം ഉയര്‍ത്തി.
സുകുമാരൻ !
“കയറിക്കോ. ഞാന്‍ വീടിന്‍റെ മുമ്പിലിറക്കിവിടാം.”
സുമിത്ര രൂക്ഷമായി ഒന്നു നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല
“ഓ… നീ അവന്‍റെ കാറിലല്ലേ കേറുകൊള്ളൂ. നമ്മളു പാവപ്പെട്ടവനായിപ്പോയില്ലേ ”
ബൈക്കു സൈഡ് സ്റ്റാന്‍ഡിൽ വച്ചിട്ട് സുകുമാരൻ ഇറങ്ങി അവളുടെ അടുത്തേക്ക് വന്നു.
“ബസ്സ്റ്റോപ്പുമാറിയാല്‍ ഞാന്‍ കണ്ടുപിടിക്കില്ലെന്നു കരുതിയോ?”
ഒരു ശവംപോലെ മരവിച്ചു നില്‍ക്കുകയായിരുന്നു സുമിത്ര.
“വീട്ടിലേക്ക് വരണമെന്നു പറഞ്ഞിട്ട് എന്തേ വരാതിരുന്നേ?” ഒരു സിഗരറ്റിനു തീ പിടിപ്പിച്ചുകൊണ്ടു സുകുമാരൻ ചോദിച്ചു
“പ്ലീസ്… ഒന്നു പോകൂ. ഞാനെങ്ങനെങ്കിലും ഒന്നു ജീവിച്ചുപൊയ്ക്കോട്ടെ.” ഇടറിയ സ്വരത്തില്‍ അവള്‍ യാചിച്ചു.
“എങ്ങനെങ്കിലുമങ്ങു ജീവിച്ചാല്‍ മതിയോ? മനസമാധാനത്തോടെ സന്തോഷായിട്ടു ജീവിക്കണ്ടേ? ഇല്ലെങ്കിൽ പിന്നെ എന്തോന്ന് ജീവിതമാ അത് “
സുകുമാരൻ ഒരു പുകയെടുത്തിട്ടു പുറത്തേയ്ക്കു നീട്ടി ഊതി.
“ഞാന്‍ നിന്നോട് അനാവശ്യമായി ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എന്‍റെ വീട്ടിലൊന്നു വരണമെന്നു പറഞ്ഞു. അത്രയല്ലേയുള്ളൂ? അതൊരപരാധമാണോ ?”
“നിങ്ങളുടെ ഉദ്ദേശമെന്താന്നു എനിക്കു ശരിക്കും അറിയം.”
സുമിത്രയ്ക്കു ദേഷ്യവും സങ്കടവും വന്നു.
“നീ വിചാരിക്കുന്നപോലൊരുദ്ദേശം എനിക്കുണ്ടായിരുന്നെങ്കില്‍ അഞ്ചുവര്‍ഷം മുൻപേ എനിക്കതാകാമായിരുന്നല്ലോ ?.”
“പിന്നെന്തിനാ നിങ്ങള്‍ എന്നെ വീട്ടിലേക്ക് വിളിക്കുന്നത് ?”
“എനിക്ക് ചില കാര്യങ്ങള്‍ പേഴ്സണലായി സംസാരിക്കാനുണ്ട്.”
“എനിക്കൊന്നും കേള്‍ക്കെണ്ടെങ്കിലോ?”
“കേള്‍ക്കണം; കേട്ടേ പറ്റൂ.”
“ഞാന്‍ വരില്ല. വരാന്‍ എനിക്കു സാധിക്കില്ല. പ്ലീസ്. എന്നെ ശല്യം ചെയ്യരുത് “
“വേണ്ട. വരണ്ട , ഞാൻ പൊക്കോളാമേ “
സുകുമാരന്‍ ചെന്നു ബൈക്കില്‍ കയറി. ബൈക്കു സ്റ്റാര്‍ട്ട് ചെയ്തിട്ട് പോക്കറ്റില്‍നിന്ന് ഒരു കവര്‍ എടുത്ത് സുമിത്രയുടെ മുമ്പിലേക്കെറിഞ്ഞിട്ടു പറഞ്ഞു:
“ഇതൊന്നു കണ്ടിട്ട് തീരുമാനിക്ക്, എന്തുവേണമെന്ന് .”
ക്ലച്ചുപിടിച്ച്, ഗിയര്‍ മാറി ആക്സിലേറ്റർ കൊടുത്ത് അയാള്‍ ബൈക്കു ഓടിച്ചുപോയി.
തളര്‍ന്ന ഹൃദയത്തോടെ സുമിത്ര കുനിഞ്ഞു കവർ കൈയിലെടുത്തു.
വിറയ്ക്കുന്ന കൈകളോടെ അവളതു തുറന്നു നോക്കി.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 5

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 5

“ഞാൻ റൂമിലേക്ക് പോക്വാ . നാളെ പഠിപ്പിക്കാനുള്ളത് പ്രിപ്പേർ ചെയ്യണം ”
അങ്ങനെ പറഞ്ഞിട്ട് സുമിത്ര എണീറ്റു. അവളുടെ ശ്വാസഗതി വർദ്ധിച്ചിരുന്നു .
കൂടുതൽ എന്തെങ്കിലും ചോദിക്കാൻ മഞ്ജുളക്ക് അവസരം കൊടുക്കാതെ സുമിത്ര വേഗം സ്റ്റെയര്‍കെയ്സ് കയറി മുറിയിലേക്കുപോയി.
മുറിയില്‍ കയറി വാതിലടച്ചു കുറ്റിയിട്ടിട്ടു അവള്‍ വന്നു കട്ടിലില്‍ ഇരുന്നു. ഇരു കൈകളും പിന്നിലേക്ക് കുത്തി വിവശയായി …
ഈശ്വരാ!
ആ ദുഷ്ടന്റെ മുമ്പിൽ വീണ്ടും വന്നുപെട്ടല്ലോ !
ഈ വീട്ടിൽ വന്നു താമസിക്കേണ്ടായിരുന്നു. അയാളുടെ കണ്ണിൽപ്പെടാതെ ഒളിച്ചുനടക്കാൻ പറ്റുമോ തനിക്ക്?
നീചൻ !
അഞ്ചുവർഷങ്ങള്‍ക്കുമുമ്പ് നടന്ന ആ സംഭവം എന്തുമാത്രം തീ തീറ്റിച്ചു തന്നെ!
എല്ലാം മറന്നു തുടങ്ങിയതായിരുന്നു.
തന്‍റെ സ്വസ്ഥത നശിപ്പിക്കാനായി വീണ്ടും എന്തിനാണ് ആ മനുഷ്യനെ ദൈവം തന്‍റെ മുമ്പിലേക്ക് കൊണ്ടുവന്നിട്ടത്?
ബാല്‍ക്കണിയിൽ നിന്നപ്പോള്‍ അയാള്‍ തന്നെ കണ്ടുകാണുമോ ? കണ്ടാൽ തന്നെ തിരിച്ചറിഞ്ഞിരിക്കുമോ?
സുമിത്ര എണീറ്റു ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു.
മറഞ്ഞു നിന്നിട്ട് തല വെളിയിലേക്കുനീട്ടി താഴേക്കു നോക്കി .
സിറ്റൗട്ടിലെ ചാരുകസേരയില്‍ നീണ്ടുനിവര്‍ന്നു കിടപ്പുണ്ട് ആ മനുഷ്യന്‍!
വേഗം തല പിന്‍വലിച്ചിട്ട് അവള്‍ വാതില്‍ ചേര്‍ത്തടച്ചു.
മേശപ്പുറത്തിരുന്ന കൂജയില്‍നിന്ന് ഒരു ഗ്ലാസ് തണുത്ത വെള്ളമെടുത്തു കുടിച്ചപ്പോള്‍ മനസിലെ തീ തെല്ലൊന്നു ശമിച്ചതുപോലെ തോന്നി.
പിന്നെ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.
എന്തിനാണ് ആ മനുഷ്യനെ താനിപ്പോഴും ഭയപ്പെടുന്നത്?
അയാളൊന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തില്ലല്ലോ? അഞ്ചുവര്‍ഷം മുമ്പ് നടന്ന ആ സംഭവം അയാളും മറന്നുകാണും. വെറുതെ ഓരോന്നു ചിന്തിച്ചു താൻ മനസ് പൂണ്ണാക്കുകയാണ്.
സ്വയം ശാസിച്ചിട്ട് സുമിത്ര എണീറ്റ് അലമാര തുറന്ന് പുസ്തകം കൈയിലെടുത്തു.
പിറ്റേന്നത്തെ ടൈംടേബിള്‍ നോക്കിയിട്ട് പഠിപ്പിക്കേണ്ട പാഠഭാഗങ്ങളുടെ നോട്ട് തയാറാക്കി.
അത്താഴം കഴിക്കാന്‍ നേരമായപ്പോള്‍ മഞ്ജുള വന്ന് അവളെ താഴേക്ക് വിളിച്ചുകൊണ്ടുപോയി.
“വീട്ടീന്ന് പോന്നതിന്റെ വിഷമമൊക്കെ മാറിയോ?”
അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സതീഷ് ചോദിച്ചു.
“ഉം.”
പുഞ്ചിരിച്ചുകൊണ്ട് അവള്‍ മൂളി.
“മുകളില്‍ ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ?”
“ഹേയ്..”.
“കരച്ചിലും ബഹളോം ഒക്കെ ഇനിയും ഉണ്ടാവും . അതുകേട്ട് പേടിക്ക്വൊന്നും വേണ്ടട്ടോ . അതങ്ങനെ പൊയിക്കോളും.”
“ഉം…”
ഭക്ഷണം കഴിച്ച് തീരുന്നതുവരെ സതീഷ് ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. സ്കൂളിലെ ടീച്ചേഴ്സിനെക്കുറിച്ചും ബസിലെ തിരക്കിനെക്കുറിച്ചുമെല്ലാം.


പ്രഭാതം!
രാവിലെ എണീറ്റു കുളിച്ചു ഉന്മേഷവതിയായി സുമിത്ര.
ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് സ്കൂളില്‍ പോകാന്‍ റെഡിയായി ഇറങ്ങിയപ്പോഴേക്കും സതീഷ് കടയിൽ പോകാൻ വേഷം മാറി നില്‍ക്കുകയായിരുന്നു.
അടുക്കളയില്‍ ചെന്ന് ടിഫിന്‍ ബോക്സ് എടുത്ത് വാനിറ്റി ബാഗില്‍ വച്ചിട്ട് അവള്‍ മഞ്ജുളയോടും ഭവാനിയോടും യാത്രചോദിച്ചു.
“ബസില്‍ പോകാനാണോ പ്ലാന്‍?”
ഭവാനി ചോദിച്ചു.
“ഉം..”.
“അതെന്തിനാ ബസില്‍ കേറി ഇടിയും കുത്തും കൊള്ളുന്നേ? സതീഷ് ഇപ്പം ഇറങ്ങുകല്ലേ? മോള്‍ക്കവന്‍റെ കാറില്‍ പോകാല്ലോ? സ്കൂളിന്‍റെ വാതില്‍ക്കല്‍ അവനിറക്കി വിട്ടിട്ടു പൊക്കോളും . ”
“അതു വേണ്ടമ്മേ. ഞാന്‍ ബസിനു പൊയ്ക്കൊള്ളാം. സതീഷേട്ടനെ എന്തിനാ ബുദ്ധിമുട്ടിക്കുന്നേ.”
“സതിയേട്ടന് ഒരു ബുദ്ധിമുട്ടും ഇല്ല.” മഞ്ജുള പറഞ്ഞു. “സ്കൂളിന്‍റെ മുമ്പില്‍ വണ്ടിയൊന്നു ചവിട്ടണം. അത്രയല്ലേയുള്ളൂ? രാവിലെ ബസിനു നല്ല തിരക്കായിരിക്കും. മാത്രമല്ല എന്തി്നാ എട്ടൊമ്പതു രൂപ വെറുതെ ബസുകാര്‍ക്ക് കൊടുക്കുന്നേ.”
“വേണ്ട ചേച്ചീ…”
“വേണം. സുമിയെ ബസിനു കേറ്റിവിട്ടാല്‍ ഞങ്ങൾക്കല്ലേ അതിന്റെ കുറച്ചില് . ഞാന്‍ സതിയേട്ടനോട് പറയാല്ലോ.”
മഞ്ജുള വേഗം ചെന്ന് സതീഷിനോട് കാര്യം പറഞ്ഞു.
കാറില്‍ പോകാമെന്ന് സതീഷും അവളോട് നിര്‍ബന്ധിച്ചു.
ഒടുവില്‍ മനസില്ലാമനസോടെ അവള്‍ സമ്മതം മൂളി .
കാറില്‍ കയറി ഇരിക്കുമ്പോള്‍ അവള്‍ ഓര്‍ത്തു. ഒരു കണക്കിന് ഇതാണ് നല്ലത്. സുകുമാരന്‍റെ കണ്ണില്‍പ്പെടാതെ പോകാമല്ലോ!
സ്കൂള്‍ഗേറ്റിനരികില്‍ കാറു നിറുത്തിയതും അവള്‍ ഇറങ്ങി. സതീഷിനോട് ബൈ പറഞ്ഞിട്ട് അവള്‍ ഗേറ്റുകടന്ന് മുറ്റത്തേക്കു കയറി. അവിടെനിന്നു സ്‌റ്റാഫ്‌റൂമിലേക്കും .
ആദ്യത്തെ പീരിയഡ് ഏഴ് എയിലാണ് ക്ലാസ്.
ഫസ്റ്റ് ബെല്‍ അടിച്ചതേ ചോക്കും പുസ്തകവുമെടുത്ത് അവള്‍ ക്ലാസ്റൂമിലേക്ക് നടന്നു.
കുട്ടികള്‍ക്കു മനസിലാകുന്ന രീതിയില്‍ ലളിതമായ ഭാഷയില്‍ സരസമായി അവള്‍ ക്ലാസെടുത്തു. മുക്കാൽ മണിക്കൂർ കടന്നുപോയതറിഞ്ഞതേയില്ല.
സുമിത്ര ടീച്ചറിനെ കുട്ടികള്‍ക്കെല്ലാം ഒരുപാട് ഇഷ്ടമായി.
വൈകുന്നേരം ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തെരേസ അവളെ വിളിച്ച് അഭിനന്ദിച്ചു.
“സുമിത്രയുടെ ക്ലാസിനെപ്പറ്റി കുട്ടികള്‍ക്കൊക്കെ നല്ല അഭിപ്രായമാണ്. ഈ പെർഫോമന്‍സ് അവസാനംവരെ കാണണം. കേട്ടോ ?”
“ഷുവര്‍.”
“സുമിത്രയ്ക്ക് എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസ് വല്ലതുമുണ്ടോ?”
“പണ്ട് കുറച്ചൊക്കെ ഡാന്‍സ് പഠിച്ചിട്ടുണ്ട്. ഇപ്പോ ടച്ചൊക്കെ വിട്ടുപോയി.”
“അതു സാരമില്ല. അറിയാവുന്നതൊക്കെ നമ്മുടെ കുട്ടികളെയൊന്നു പഠിപ്പിക്കണം. അടുത്ത യൂത്ത് ഫെസ്റ്റിവലിന് നമുക്കെന്തെങ്കിലുമൊന്നു തട്ടിക്കൂട്ടണം. ഇവിടെ കലാവാസനയുള്ള കുട്ടികളു ധാരാളമുണ്ട്. പക്ഷേ, പരിശിലിപ്പിക്കാന്‍ അധ്യാപകരില്ലെന്നതാണ് പ്രശ്നം ”
സുമിത്ര ചിരിച്ചുകൊണ്ട് വെറുതെ നിന്നതേയുള്ളൂ.
“എന്നാ പൊയ്ക്കോ.”
അനുവാദം കിട്ടിയതും അവള്‍ റൂം വിട്ടിറങ്ങി.
നാലുമണിക്ക് ബസ്സ്റ്റോപ്പിൽ നില്‍ക്കുമ്പോള്‍ അവള്‍ ഓര്‍ത്തു: ഒരു ബോള്‍ പെൻ വാങ്ങണം
ബസ്സ്റ്റോപ്പിന്‍റെ വടക്കുമാറി ഗാന്ധിപ്രതിമയ്ക്കു സമീപം ഒരു സ്റ്റേഷനറി കടയുണ്ട്.
അവള്‍ നേരെ അങ്ങോട്ട് നടന്നു.
കടയ്ക്കുള്ളിൽ പുറംതിരിഞ്ഞുനിന്ന് എന്തോ തിരയുകയായായിരുന്നു കടയുടമ.
“ഒരു ബോള്‍ പെൻ വേണം.”
ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞുനോക്കി.
ആ മുഖം കണ്ടതും സുമിത്രയുടെ നെഞ്ചിലൊരു തീ ആളി .
അടുത്ത ക്ഷണം പരിഭ്രമം മറച്ചുപിടിച്ചിട്ട് ഒരു പരിചയവുമില്ലാത്തമട്ടിൽ അവള്‍ കൂളായി നിന്നു.
“സുമിത്രയല്ലേ?”
വിസ്മയഭാവത്തോടെ കടക്കാരൻ ചോദിച്ചു.
“അല്ല. എന്റെ പേര് ഗീതേന്നാ.”
ആ സമയം വായിൽ വന്ന ഒരു പേര് പറഞ്ഞു അവൾ.
“സോറി. എനിക്ക് പരിചയമുള്ള ഒരാളിന്‍റെ മുഖച്ഛായ തോന്നി.”
അയാൾ ഷെല്‍ഫില്‍ നിന്ന് കുറെ പേനകള്‍ എടുത്ത് സുമിത്രയുടെ മുമ്പിലേക്കിട്ടു.
“ഇവിടെ പുതുതായി വന്ന ടീച്ചറാണോ?”
“ഉം…”
അവള്‍ വേഗം ഒരു പേന തെരഞ്ഞെടുത്തു.
“എത്ര രൂപയാ?”
“പത്ത് .”
ബാഗ് തുറന്ന് പണം എടുത്തുകൊടുത്തിട്ട് വേഗം തിരിഞ്ഞുനടന്നു.
ദൈവമേ!
ആ ദുഷ്ടന്റെ കടയാണിതെന്നറിഞ്ഞിരുന്നെങ്കില്‍ ഇങ്ങോട്ട് കേറില്ലായിരുന്നു.
എന്തായാലും അയാള്‍ താൻ പറഞ്ഞ നുണ വിശ്വസിച്ചു . ഇനി എന്നും ഗീതയായി അഭിനയിക്കണം അയാളുടെ മുമ്പില്‍.
അങ്ങനെ ചിന്തിച്ചു നടന്നതും ഒരു കാർ വന്ന് അവളുടെ മുമ്പില്‍ സഡൻ ബ്രെക്കിട്ടു ..
സുമിത്ര നോക്കി.
സതീഷാണ്.
“കയറിക്കോ. ഞാന്‍ വീട്ടിലേക്കാ.”
സുമിത്ര പിൻവാതില്‍ തുറന്ന് അകത്തുകയറി ഇരുന്നു.
“ഇന്നെന്താ നേരത്തേ?”
അവള്‍ ചോദിച്ചു.
“അത്യാവശ്യമായി ഒരു ഫയലെടുക്കണം. രാവിലെ എടുക്കാന്‍ മറന്നു.”
കാർ മുമ്പോട്ടുനീങ്ങി.
സതീഷിനോടൊപ്പം സുമിത്രയും കാറില്‍ നിന്നിറങ്ങുന്നതു കണ്ടപ്പോൾ മഞ്ജുളയുടെ നെറ്റി ചുളിഞ്ഞു.
“ഇന്നെന്തേ പതിവില്ലാതെ ഈ നേരത്ത് സതിയേട്ടന്‍?”
മഞ്ജുള സംശയത്തോടെ ചോദിച്ചു.
“നിന്നെയൊന്നു കാണണമെന്നു തോന്നി. ഇങ്ങു പോന്നു.”
“മുമ്പൊരിക്കലും തോന്നിയിട്ടില്ലാത്ത ആഗ്രഹം ഇപ്പം തോന്നിയത്?” പാതി കളിയായും കാര്യമായും അവൾ ചോദിച്ചു
“ആഗ്രഹങ്ങള്‍ക്ക് അങ്ങനെ നേരോം കാലോം വല്ലതുമുണ്ടോ മോളെ .”
തമാശമട്ടില്‍ അങ്ങനെ പറഞ്ഞിട്ട് സതീഷ് അകത്തേക്ക് പോയി.
“ഈ നാലുമണിനേരത്തു തന്നെ ഇങ്ങനെ ഒരാഗ്രഹം തോന്നിയല്ലോ.”
അര്‍ഥം വച്ചാണ് മഞ്ജുള സംസാരിച്ചതെന്ന് സുമിത്രയ്ക്കു തോന്നി.
കാറിൽ കയറേണ്ടായിരുന്നു എന്നവളോര്‍ത്തു. മഞ്ജുള തെറ്റിദ്ധരിച്ചോ എന്തോ!
സതീഷ് ഒരു കപ്പ് ചായ കഴിച്ചിട്ട് ഫയല്‍ എടുത്തുകൊണ്ട് അപ്പോള്‍ തന്നെ മടങ്ങി.
സുമിത്ര മുറിയില്‍ പോയി വേഷം മാറിയിട്ട് വന്നു കുറേനേരം അഭിക്കുട്ടനുമായി കളിക്കുകയും സൊറപറഞ്ഞിരിക്കുകയും ചെയ്തു .
ഏഴര കഴിഞ്ഞപ്പോൾ സുമിത്രയ്ക്ക് ഒരു ഫോണ്‍. ജയദേവന്‍റേതാണ്.
അരമണിക്കൂർ നേരം അവർ വിശേഷങ്ങള്‍ പങ്കിട്ടിരുന്നു
“നീ എന്നാ ഇനി വീട്ടിലേക്ക് വര്യാ?”
ജയദേവന്‍ ചോദിച്ചു.
“ശനിയാഴ്ച.”
“അപ്പം വീട്ടല്‍ വച്ചു കാണാം. ഗുഡ്നൈറ്റ്.”
ഫോണ്‍ ഡിസ്കണക്ടായി.


വ്യാഴാഴ്ച നാലുമണി നേരം!
സ്കൂള്‍വിട്ടു വീട്ടിലേക്ക് പോകാന്‍ സ്റ്റോപ്പില്‍ ബസുകാത്തു നില്‍ക്കുകയാണ് സുമിത്ര.
കൂടെ ജൂലിയും സൗമിനിയും മേരി ടീച്ചറുമുണ്ട്.
അവര്‍ ഓരോന്നു സംസാരിച്ചുനില്‍ക്കുമ്പോള്‍ ആകാശത്തുനിന്ന് പൊട്ടിവീണപോലെ അവര്‍ക്കു മുമ്പില്‍ സുകുമാരൻ !
“ടീച്ചര്‍മാര്‍ എല്ലാവരുമുണ്ടല്ലോ? ഇന്നു സ്കൂളു നേരത്തെ വിട്ടോ?”
ഒരു വിടലച്ചിരിയുമായി സുകുമാരന്‍ സംഭാഷണത്തിനു തുടക്കമിട്ടു.
“ഉം…”
മേരി ടീച്ചർ മൂളി.
സുമിത്ര അയാളെ നോക്കാതെ മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു.
“ഗീത ടീച്ചര്‍ എവിടെയാ താമസിക്കുന്നത്?”
സുകുമാരന്‍റെ ചോദ്യം കേട്ട് മേരിയും സൗമിനിയും ജൂലിയും പരസ്പരം നോക്കി.
“ഏതു ഗീത?”
മേരി ടീച്ചര്‍ ചോദിച്ചു.
“ഈ ടീച്ചറിന്റെ കാര്യാ ചോദിച്ചത്”
സുമിത്രയെ ചൂണ്ടിക്കാണിച്ചുകൊണ്ട് സുകുമാരന്‍ പറഞ്ഞു.
”ഇതു ഗീതയാന്നാരു പറഞ്ഞു?”
“ടീച്ചറു തന്നെ പറഞ്ഞു.”
മേരി സംശയത്തോടെ സുമിത്രയെ നോക്കി.
അവൾ കടലാസുപോലെ വിളറി നില്‍ക്കുകയാണ്.
ഭാഗ്യത്തിന് ആ സമയം സുമിത്രക്കു പോകേണ്ട ബസ് വന്നു. അവള്‍ വേഗം വണ്ടിയില്‍ ചാടി കയറി.
അകത്തുകയറിയിട്ട് അവള്‍ വെളിയിലേക്ക് നോക്കി.
സുകുമാരന്‍ മറ്റു ടീച്ചേഴ്സിനോട് സംസാരിച്ചുനില്‍ക്കുകയാണ്.
ദൈവമേ!
തന്നെക്കുറിച്ച് എന്തൊക്കെയായിരിക്കും അയാള്‍ അവരോട് പറഞ്ഞുകേൾപ്പിക്കുക ?
താൻ പേരുമാറ്റി പറഞ്ഞതെന്തിനാണെന്നു ടീച്ചര്‍മാര്‍ സംശയിക്കില്ലേ?
പേടിയാവുന്നു!
ആ മനുഷ്യൻ ഇനിയും തന്നെ ഉപദ്രവിച്ചേ അടങ്ങൂ എന്നാണോ?
പിറ്റേന്നു സ്കൂളില്‍ ചെന്നപ്പോള്‍ ജൂലി ടീച്ചര്‍ അവളോട് ചോദിച്ചു:
“ആ സ്റ്റേഷനറി കടക്കാരൻ സുകുമാരനെ നേരത്തെ പരിചയമുണ്ടോ?”
സുമിത്ര ഒന്നു പരുങ്ങി.
“ഞാന്‍ പഠിച്ച കോളജിലായിരുന്നു അയാളും പഠിച്ചിരുന്നത്. ഒരു വായിനോക്കിയാ. എന്‍റെ പിറകെ വെള്ളോം ഒലിപ്പിച്ച് ഒരുപാട് നടന്നിട്ടുണ്ട്. അതുകൊണ്ടാ ഞാന്‍ പേരുമാറ്റിപ്പറഞ്ഞത്. അയാളു വല്ലതും പറഞ്ഞോ?”
“ഏയ്.”
“മേരി ടീച്ചര്‍ എന്നെ തെറ്റിദ്ധരിച്ചുകാണും, അല്ലേ?”
“എന്തോ ചുറ്റിക്കളിയുണ്ടല്ലോന്നു ഞങ്ങളു പറഞ്ഞു.”
“എനിക്കയാളെ കാണുന്നതുപോലും ഇഷ്ടമല്ല.”
“അയാളൊരു വായിനോക്കിയാന്ന് ഇവിടെല്ലാര്‍ക്കുമറിയാം. ആ കടേല്‍ കേറി ഞങ്ങളൊരു സാധനോം വാങ്ങിക്കാറില്ല. എന്നാലും കാണുമ്പം അടുത്തുവരും അയാള് . ഒരു വിടലച്ചിരിയുമായിട്ട്. “
സുമിത്ര ഒന്നും മിണ്ടിയില്ല.
ബല്ലടിച്ചതും അവള്‍ എണീറ്റ് സ്റ്റാഫ് റൂം വിട്ടിറങ്ങി.
അന്നു വൈകുന്നേരം ബസ്സ്റ്റോപ്പില്‍ സുമിത്ര തനിച്ചായിരുന്നു. മറ്റു ടീച്ചേഴ്സ് നേരത്തെ പോയിക്കഴിഞ്ഞു.
തന്‍റെ ബസ് എന്തേ ഇന്നു വൈകുന്നത്?
അസ്വസ്ഥതയോടെ വാച്ചിൽ നോക്കിയിട്ടു നില്‍ക്കുമ്പോള്‍ തെല്ലകലെ സുകുമാരന്‍റെ തലവെട്ടം കണ്ടു .
സുമിത്ര വല്ലാതായി.
അവള്‍ മുഖം തിരിച്ചിട്ട് ഒളികണ്ണിട്ട് നോക്കി.
ഈശ്വരാ! അയാള്‍ തന്‍റെയടുത്തേക്കാണല്ലോ വരുന്നത്!
തന്നെ ജീവിക്കാന്‍ അനുവദിക്കില്ലേ ഈ മനുഷ്യന്‍?
സുകുമാരന്‍ അടുത്തുവന്ന് അവളുടെ സമീപം നിന്നു.
സുമിത്രയുടെ മുഖം വിയര്‍ക്കുകയായിരുന്നു. അവള്‍ അയാളെ കണ്ടതായിപ്പോലും ഭാവിച്ചില്ല.
“പേരുമാറ്റിപ്പറഞ്ഞ് എന്നെ പറ്റിക്കാമെന്നു കരുതിയോ?” സുകുമാരന്‍ ഒരു പരിഹാസച്ചിരിയോടെ തുടര്‍ന്നു: “അഞ്ചുവര്‍ഷം മുമ്പ് മനസില്‍ പതിഞ്ഞതാ ഈ മുഖം. എവിടെവച്ചു കണ്ടാലും ഞാനിതു തിരിച്ചറിയും. ഒരുപാട് മാറ്റങ്ങളൊന്നും വന്നിട്ടില്ല ഈ മുഖത്തിന്. പണ്ടത്തേക്കാളും കുറച്ചുകൂടി സുന്ദരിയായിട്ടുണ്ട്. പിന്നെ അല്പം തടിയും കൂടിയിട്ടുണ്ട് . അത്രമാത്രം “
സുമിത്ര ഒന്നും മിണ്ടിയില്ല. തീക്കനലിനു മുകളില്‍ നില്‍ക്കുന്ന അവസ്ഥയിലായിരുന്നു അവളപ്പോള്‍.
“സതീഷിന്‍റെ വീട്ടിലാ താമസം അല്ലേ? മിനിയാന്നു കാറില്‍ കേറി പോകുന്നതു കണ്ടു. അവനെ വിശ്വസിക്കരുത് കേട്ടോ . സ്നേഹം കാണിച്ചു അവന്‍ നിന്നെ വീഴിക്കും . സൂക്ഷിച്ചോ”
സുകുമാരന്‍റെ സംസാരം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് അവള്‍ ഒളികണ്ണിട്ട് നോക്കി.
അടുത്ത കടയിലിരുന്ന് ആളുകള്‍ അവരെ നോക്കി അടക്കം പറഞ്ഞ് ചിരിക്കുന്നതവള്‍ കണ്ടു.
“സതീഷിന്‍റെ വീടിനെതിർവശത്താ എന്‍റെ വീട്. കണ്ടുകാണുമായിരിക്കും. സമയം കിട്ടുമ്പം അങ്ങോട്ടൊന്നിറങ്ങ്. എന്‍റെ ഭാര്യയെ പരിചയപ്പെടുത്താം.”
“ദയവുചെയ്ത് ഇവിടുന്നൊന്നു പോകൂ. ആളുകളു ശ്രദ്ധിക്കുന്നുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ എന്നെ നാണം കെടുത്തരുത്.”
“ഞാന്‍ അടുത്തുനില്‍ക്കുന്നതും സംസാരിക്കുന്നതും നിനക്കു നാണക്കേടാണല്ലേ? സതീഷിന്‍റെ കാറില്‍ രാവിലേം വൈകുന്നേരോം മലര്‍ന്നു കിടന്നു പോകുമ്പം നിന്‍റെ നാണോം മാനോം ഒക്കെ എവിടെപ്പോയി?”
“പ്ലീസ്… ഇത്ര ചീപ്പായി സംസാരിക്കരുത്. ഞാന്‍ മനസമാധാനത്തോടെ ഇവിടെയൊന്നു ജോലിചെയ്തോട്ടെ.”
“ഓക്കെ. ഞാന്‍ നിനക്കൊരു ശല്യമാണെങ്കില്‍ പോയേക്കാം. പക്ഷേ, എനിക്കൊരുപാട് കാര്യങ്ങള്‍ നിന്നോട് പറയാനുണ്ട്. നാളെ വൈകുന്നേരം നീ വീട്ടിലേക്ക് വരണം. വൈകിട്ട് ആറുമണിക്ക്. ഞാനവിടെയുണ്ടാകും.”
“ഞാന്‍ വരില്ല. എന്നെ കൊന്നാലും ഞാന്‍ അങ്ങോട്ടു വരില്ല.”
“നീ വരും. വരാതിരിക്കാന്‍ പറ്റില്ല നിനക്ക്. അഞ്ചുവര്‍ഷം മുമ്പ് നടന്ന ആ സംഭവം നീ മറന്നിട്ടില്ലല്ലോ? അതിന്‍റെ ബാക്കിപത്രം ഇപ്പോഴും എന്‍റെ കൈയിലുണ്ട്. ഒരു നിമിഷം മതി നിന്‍റെ ജീവിതം തകര്‍ക്കാന്‍. ”
സുമിത്രയുടെ നെഞ്ചില്‍ ഒരു കഠാര ആഴ്ന്നിറങ്ങിയതുപോലെ തോന്നി. അവള്‍ വല്ലാതെ കിതച്ചു.
“പേടിക്കണ്ട. നമ്മള്‍ രണ്ടുപേരുമല്ലാതെ മറ്റാരും ആ സംഭവം അറിഞ്ഞിട്ടില്ല. ഇനി അറിയാനും പോകുന്നില്ല. പക്ഷേ, അറിയരുതെന്ന് സുമിത്രയ്ക്കാഗ്രഹമുണ്ടെങ്കില്‍ എന്‍റെ വീട്ടില്‍ വരണം. വെറുതെ ഒരു വിസിറ്റ്. വേറൊരാഗ്രഹവുമില്ല. നാളെ ആറുമണിക്ക് ഞാന്‍ നോക്കിയിരിക്കും, മുന്‍വശത്തെ സിറ്റൗട്ടില്‍.”
അങ്ങനെ പറഞ്ഞിട്ട് സുകുമാരന്‍ പൊടുന്നനേ തിരിഞ്ഞുനടന്നു.
തളര്‍ന്നുവീണുപോയേക്കുമെന്നു സുമിത്രയക്കു തോന്നി. അവള്‍ അടുത്തുകണ്ട ബദാം മരത്തില്‍ മുറുകെപ്പിടിച്ചു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 4

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 4

“സുമിത്രേ…”
പുറത്ത് മഞ്ജുളയുടെ വിളിയൊച്ച!
ഈശ്വരാ! സമാധാനമായി! പ്രതീക്ഷിച്ച പോലെ ഒന്നും സംഭവിച്ചില്ലല്ലോ.
“ഉറങ്ങിയോ?” മഞ്ജുള വിളിച്ചു ചോദിച്ചു.
“ഇല്ല.”
ലൈറ്റിട്ടിട്ട് സുമിത്ര എണീറ്റു മുടി ഒതുക്കി കെട്ടിവച്ചു. എന്നിട്ട് വേഗം ചെന്ന് വാതില്‍ തുറന്നു.
“പുറത്തെ കരച്ചിലും ബഹളവും കേട്ടായിരുന്നോ? ”
”ഉം ”
”കണ്ടിട്ട് പേടിച്ച ലക്ഷണമുണ്ടല്ലോ ! മുഖം വല്ലാണ്ടിരിക്കുന്നു.”
മഞ്ജുള ചിരിച്ചുകൊണ്ട് ചോദിച്ചു.
“ശരിക്കും പേടിച്ചുപോയി. ആരായിരുന്നു ചേച്ചീ അത്?”
“ഒന്നും പറയണ്ട എന്‍റെ സുമി! റോഡിനപ്പുറത്തുള്ള ആ വീട്ടില്‍ ഒരലവലാതിയാ താമസിക്കുന്നത്. കുടിച്ച് വെളിവുകെട്ട് പാതിരാത്രീല്‍ കേറിവന്ന് കെട്ട്യോളെ തല്ലിച്ചതയ്ക്കുന്ന ബഹളമാ. എന്തു ചെയ്യാനാ, മിക്കരാത്രിയിലും ഇതു പതിവാ. കേട്ടുകേട്ടു ശീലമായതുകൊണ്ട് ഞങ്ങൾക്കിതൊരു പുത്തരിയല്ല .”
“ഞാന്‍ വിചാരിച്ചു നമ്മുടെ മുറ്റത്തുനിന്നാന്ന് . ശരിക്കും പേടിച്ചു വിറച്ചുപോയി.”
“നേരത്തെ ഇതൊന്നു സൂചിപ്പിക്കാന്‍ വിട്ടുപോയി. ഇപ്പം ബഹളം കേട്ടപ്പം സതിയേട്ടന്‍ എന്നെ കുത്തിപ്പൊക്കി ഇതുപറയാൻ ഇങ്ങോട്ട് വിട്ടതാ.”
“വന്നതേതായാലും നന്നായി. ഇല്ലെങ്കില്‍ ഞാന്‍ പേടിച്ചു ചത്തുപോയേനെ.”
“ഉറങ്ങിയായിരുന്നോ?”
“ഉം. കരച്ചിലുകേട്ട് എണീറ്റതാ.”
“എന്നാ കിടന്നോ. ഉറക്കം കളയണ്ട.”
മഞ്ജുള പിന്‍വാങ്ങി.
വാതിലടച്ചിട്ട് സുമിത്ര വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു.
അവള്‍ ഓര്‍ത്തു.
ബാല്‍ക്കണിയില്‍ നിന്നപ്പോള്‍ റോഡിനെതിര്‍വശത്തുകണ്ട വീട്ടിലെ സ്ത്രീയായിരിക്കും കരഞ്ഞത്.
പാവം! പെണ്ണുങ്ങള്‍ എന്തുമാത്രം യാതനകൾ സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ് . എന്തിനാണ് അതിനെ ആ മനുഷ്യൻ തല്ലിച്ചതക്കുന്നത് ? ഇങ്ങനെയും മനുഷ്യരുണ്ടല്ലോ ഈ ഭൂമിയിൽ .
ദീർഘമായി ഒന്ന് നിശ്വസിച്ചിട്ടു അവള്‍ കൈ ഉയര്‍ത്തി ലൈറ്റ് ഓഫ് ചെയ്തു.
പിന്നെ ശാന്തമായ മനസോടെ കിടന്നുറങ്ങി.
നന്നേ പുലര്‍ച്ചെ എണീറ്റു കുളിച്ച് ഫ്രഷായി .
ജോയിന്‍ ചെയ്യാന്‍ പോകുമ്പോള്‍ കൊണ്ടുപോകേണ്ട ഡോക്കുമെന്‍റ്സ് എല്ലാം എടുത്ത് ബാഗിലൊതുക്കി വച്ചു.
ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സതീഷ് പറഞ്ഞു:
“സ്കൂളില്‍ ചെല്ലുമ്പം ടീച്ചേഴ്സ് ചോദിച്ചാല്‍ ഞാന്‍ കസിനാണെന്നു പറഞ്ഞാ മതി. അങ്ങനാ ഞാനവിടെ എല്ലാരോടും പറഞ്ഞിരിക്കുന്നേ. ജോലി കിട്ടാൻ വേണ്ടി കുറച്ചു കള്ളം പറയേണ്ടി വന്നേ .”
“ഉം…”
സുമിത്രയ്ക്കതു സന്തോഷമായിരുന്നു.
സുഹൃത്തെന്നു പറയുന്നതിനേക്കാള്‍ നല്ലത് കസിനെന്നു പറയുന്നതാണ് . ആളുകള്‍ വെറുതെ കഥകൾ മെനയില്ലല്ലോ .
ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് സുമിത്ര മുറിയില്‍ പോയി ഡ്രസ് മാറി.
വിലകൂടിയ സാരിയും ബ്ലൗസും. ശശികലയുടെ സെലക്ഷന്‍ ആണ്.
മുടി ഭംഗിയായി ചീകിയൊതുക്കി, മുഖത്ത് പൗഡറിട്ട്, ദേഹത്ത് സെന്റും പൂശി അവള്‍ പോകാന്‍ റെഡിയായി.
കണ്ണടച്ച് ഗുരുവായൂരപ്പനെ മനസില്‍ ധ്യാനിച്ച് നില്‍ക്കുമ്പോള്‍ താഴെനിന്ന് മഞ്ജുളയുടെ വിളി.
“സുമി…”
“ദാ വരുന്നൂ ചേച്ചീ.”
കണ്ണാടിയില്‍ നോക്കി എല്ലാം ഭംഗിയായെന്ന് ഉറപ്പുവരുത്തിയിട്ട് മേശപ്പുറത്തുനിന്ന് ഹാന്‍ഡ് ബാഗെടുത്ത് തോളത്തിട്ടു. പിന്നെ സ്റ്റെയര്‍കെയ്സിറങ്ങി താഴേക്ക് ചെന്നു.
“സതിയേട്ടന്‍ കാറിലിരിപ്പുണ്ട്.”
“ഞാന്‍ വൈകിയോ ചേച്ചീ?”
“ഏയ്…”
മഞ്ജുളയോടും ഭവാനിയോടും യാത്രപറഞ്ഞിട്ട് അവള്‍ വേഗം ചെന്ന് കാറില്‍ കയറി.
ഡോര്‍ അടയുന്ന ശബ്ദം കേട്ടതും സതീഷ് വണ്ടി സ്റ്റാര്‍ട്ടുചെയ്തു.
കാർ സാവധാനം ഗേറ്റുകടന്ന് റോഡിലേക്കുരുണ്ടു.
സതീഷിന്‍റെ വീട്ടിൽ നിന്ന് നാലുകിലോമീറ്റര്‍ ദൂരമുണ്ട് സ്കൂളിലേക്ക്.
കാർ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സതീഷ് വിശേഷങ്ങൾ ചോദിച്ചുകൊണ്ടിരുന്നു .
“അപ്പം കല്യാണത്തിനുശേഷം എന്താ പ്ലാന്‍? ജയന്‍റെ വീട്ടിന്നു പോയി വരാനാണോ ,അതോ ഇവിടെങ്ങാനും താമസിക്കാനാണോ ”
“പോയി വരാനാ ഉദ്ദേശിക്കുന്നേ. ഇത്തിരി യാത്ര കൂടുതലുണ്ടെങ്കിലും അതല്ലേ നല്ലത് . എന്തുവന്നാലും ജോലി കളയില്ല ഞാന്‍. ടീച്ചിംഗ് എനിക്കത്രയ്ക്കിഷ്ടപ്പെട്ട പ്രൊഫഷനാ.”
“ഒരു ജോലിയുള്ളതു എപ്പഴും നല്ലതാ. വയസാം കാലത്ത് മക്കളുപേക്ഷിച്ചാലും ജീവിച്ചു പോകാന്‍ ഒരു വരുമാനമുണ്ടല്ലോ.”
സുമിത്ര ചിരിച്ചതേയുള്ളൂ.
സതീഷ് പിന്നെയും ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു.
സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്ന വലിയ ബോര്‍ഡ് കണ്ടപ്പോള്‍ സുമിത്രയുടെ ഹൃദയം തുടിച്ചു.
കാര്‍ ഗേറ്റുകടന്ന് സ്കൂള്‍ കോമ്പൗണ്ടിലേക്ക് കയറി.
മുറ്റത്തു കൂടി ഓടി നടന്ന ചില കുട്ടികള്‍ കാറിലേക്ക് കൗതുകത്തോടെ നോക്കി.
ഡോര്‍ തുറന്ന് സതീഷ് ആദ്യം ഇറങ്ങി. പിറകെ സുമിത്രയും.
“പുതിയ ടീച്ചാറാടാ…”
ഒരു കുട്ടി അടുത്തുനിന്ന കൂട്ടുകാരനോട് പതിയെ പറയുന്നത് സുമിത്ര കേട്ടു.
ഒന്നും കേള്‍ക്കാത്ത മട്ടില്‍ സതീഷിന്‍റെ പിന്നാലെ അവള്‍ വേഗം ഹെഡ്മിസ്ട്രസിന്‍റെ മുറിയിലേക്ക് നടന്നു.
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തെരേസ സീറ്റിലുണ്ടായിരുന്നു.
സതീഷിനെ കണ്ടതും സിസ്റ്റര്‍ ഹൃദ്യമായി പുഞ്ചിരിച്ചു. സതീഷ് വന്നതെന്തിനാണെന്ന് വെളിപ്പെടുത്തി.
“ഇരിക്ക്…” – സിസ്റ്റര്‍ കസേരയിലേക്ക് കൈചൂണ്ടി.
സിസ്റ്ററിനഭിമുഖമായി കസേരയില്‍ ഇരുന്നു, സതീഷ്.
സുമിത്രയോടും ഇരിക്കാന്‍ ആംഗ്യം കാട്ടി സിസ്റ്റര്‍.
സതീഷിന്‍റെ തൊട്ടടുത്തുള്ള കസേരയില്‍ അവളും ഇരുന്നു.
“അപ്പോയ്മെന്‍റ് ഓര്‍ഡര്‍ കൊണ്ടുവന്നിട്ടുണ്ടോ?”
“ഉവ്വ്.”
ബാഗുതുറന്ന് അവള്‍ നിയമന ഉത്തരവെടുത്തു നീട്ടി.
സിസ്റ്റര്‍ അതു വാങ്ങിനോക്കിയിട്ട് മേശപ്പുറത്തു വച്ചു. അതിന്‍റെ മീതെ ഒരു പേപ്പര്‍ വെയ്റ്റെടുത്തുവച്ചുകൊണ്ട് സുമിത്രയെ നോക്കി പറഞ്ഞു.
“നല്ല റിസല്‍ട്ടും അച്ചടക്കോം ഒക്കെയുള്ള സ്കൂളാ ഇത്. കഴിഞ്ഞവര്‍ഷം ഈ ജില്ലയിലെ ഏറ്റവും മികച്ച സ്കൂള്‍ ഇതായിരുന്നു. ആ പേര് നമുക്ക് നിലനിറുത്തണം. കൃത്യസമയത്ത് വരികയും കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയില്‍ പഠിപ്പിക്കുകയും വേണം.”
“ഉം…”
സുമിത്ര തലകുലുക്കി.
“അപ്പം താമസം?”
“എന്‍റെ കൂടെയാ…”
സതീഷ് ഇടയ്ക്കുകയറി പറഞ്ഞു.
“അപ്പം സമയത്തെത്താൻ ബുദ്ധിമുട്ടില്ലല്ലോ. പിന്നെ, ചില ദിവസങ്ങളില്‍ എക്സ്ട്രാ ക്ലാസ് എടുക്കേണ്ടിവരും. ചിലപ്പം ശനിയാഴ്ചേം ക്ലാസുകാണും. അതൊക്കെ ഒരു ബുദ്ധിമുട്ടായിട്ടു തോന്നരുത്‌ പിന്നീട്.”
“ഒരിക്കലുമില്ല സിസ്റ്റര്‍.”
ഹെഡ്മിസ്ട്രസ് എണീറ്റു. “എന്നാ വാ. ടീച്ചേഴ്സിനെയൊക്കെ പരിചയപ്പെടുത്താം.”
സുമിത്രയും എണീറ്റു.
“എന്നാ ഞാനിറങ്ങട്ടെ. വൈകുന്നേരം സുമിത്ര ബസിനു പോരെ വീട്ടിലേക്ക് .”
സതീഷ് പറഞ്ഞു.
“ഉം..”
സുമിത്ര തലകുലുക്കി.
സിസ്റ്റർ സുമിത്രയേയും കൂട്ടിക്കൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി.
മറ്റു ടീച്ചേഴ്സിന് പരിചയപ്പെടുത്തിയിട്ട് സിസ്റ്റര്‍ അവളുടെ മേശയും കസേരയും ചൂണ്ടിക്കാണിച്ചുകൊടുത്തു.
“ടൈംടേബിള്‍ തോമസ് സാറു തരും. അടുത്ത പീര്യഡു മുതലു ക്ലാസില്‍ പൊയ്ക്കോ. കുട്ടികളെയൊക്കെയൊന്നു പരിചയപ്പെടാല്ലോ. നാളെമുതല് കൃത്യമായിട്ട് പഠിപ്പിച്ചു തുടങ്ങണം “
“ഉം…” അവൾ തലകുലുക്കി
ഹെഡ്മിസ്ട്രസ് ഓഫീസ് റൂമിലേക്ക് തിരിച്ചുപോയി.
സുമിത്ര തന്‍റെ സീറ്റില്‍ വന്നിരുന്നു. അവൾക്കാകെ പരിഭ്രമമായിരുന്നു.
വലതുവശത്ത് ഹിന്ദി പഠിപ്പിക്കുന്ന ജൂലി ടീച്ചര്‍. ഇടതുവശത്ത് സൗമിനി ടീച്ചര്‍. നേരെ എതിർവശത്താണ് തോമസ് സാറ്. മറ്റ് അധ്യാപകര്‍ ക്ലാസിലാണ്.
ജൂലിയും സൗമിനിയും വീടിനെപ്പറ്റിയും നാടിനെപ്പറ്റിയുമൊക്കെ ചോദിച്ചു. അവിവാഹിതയാണെന്നു കേട്ടപ്പോള്‍ ജൂലി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇനി ഇപ്പം ഈ നാട്ടീന്നൊരാളെ കണ്ടുപിടിച്ച് ഇവിടെയങ്ങു കൂടിയാല്‍ മതില്ലോ”
സുമിത്ര ചിരിച്ചതേയുള്ളൂ.
“ഞങ്ങളന്വേഷിക്കണോ?”
സൗമിനി താമശമട്ടില്‍ ചോദിച്ചു.
“ഏതായാലും ഉടനെ വേണ്ട.”
ജയദേവനുമായി തന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്ന സത്യം അവള്‍ ആരോടും പറഞ്ഞില്ല.
തോമസ് സാറ് ടൈംടേബിള്‍ കുറിച്ചുകൊണ്ടുവന്ന് അവള്‍ക്ക് കൊടുത്തു.
അടുത്ത പീരിയഡ് ആറ് ബിയിലാണ് ക്ലാസ്.
ബെല്ലടിച്ചതും ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി.
ചോക്കും ഡസ്റ്ററുമെടുത്ത് അവള്‍ വേഗം സ്റ്റാഫ് റൂം വിട്ടിറങ്ങി.
വരാന്തയിലൂടെ ക്ലാസ് റൂമിലേക്ക് നടക്കുമ്പോള്‍ ചില കുട്ടികൾ കൗതുകത്തോടെ അവളെ നോക്കുന്നുണ്ടായിരുന്നു.
എതിരെ വന്ന ഒരധ്യാപിക അവളെ കണ്ടതും ആകാംക്ഷയോടെ ചോദിച്ചു.
“പുതിയ ടീച്ചറാണോ?”
അതെ.
“പേര്?”
“സുമിത്ര.”
“വരുമെന്നു കേട്ടിരുന്നു. വിശദമായി പിന്നെ പരിചയപ്പെടാം.”
“ഉം..”
സുമിത്ര പുഞ്ചിരിച്ചിട്ട് മുമ്പോട്ട് നടന്നു.
ക്ലാസ്റൂമിലേക്ക് കാലെടുത്തുവച്ചതും ഗുഡ്മോണിംഗ് ടീച്ചർ എന്നൊരാരവം!
സുമിത്രയും ഗുഡ്മോണിംഗ് പറഞ്ഞിട്ട് എല്ലാവരോടും ഇരിക്കാന്‍ കൈകൊണ്ട് ആംഗ്യം കാട്ടി.
കുട്ടികള്‍ ഇരുന്നു.
ചോക്കും ഡസ്റ്ററും മേശപ്പുറത്തുവച്ചിട്ട് സുമിത്ര കുട്ടികളുടെ അടുത്തേക്ക് ചെന്നു.
എല്ലാവരെയും അവൾ ആകമാനമൊന്നു നോക്കി.
“പുതിയ ടീച്ചറാണോ?”
മുൻ ബഞ്ചിലിരുന്ന ഒരു കുസൃതിക്കാരി നാണത്തോടെ ചോദിച്ചു.
“അതേലോ മോളേ… എന്താ മോളുടെ പേര്?”
”ജാസ്മിന്‍ ജോസഫ്.”
“നല്ല പേരാണല്ലോ “
സുമിത്ര അവളുടെ കവിളില്‍ വാല്‍സല്യത്തോടെ ഒന്നു തട്ടി.
“ടീച്ചറിന്‍റെ പേരെന്നാ?”
“സുമിത്ര “
“എവിടെയാ വീട്?”
അവൾ സ്ഥലപ്പേര് പറഞ്ഞു.
“ടീച്ചറു കല്യാണം കഴിച്ചതാണോ?”
പിൻ ബഞ്ചില്‍നിന്ന് ആ ചോദ്യം ഉയര്‍ന്നതും ക്ലാസില്‍ കൂട്ടച്ചിരി.
സുമിത്രയ്ക്കും ചിരിവന്നുപോയി.
“ആർക്കാ അറിയേണ്ടത്?”
“പിൻ ബഞ്ചിലെ ഓരോ കുട്ടിയേയും അവള്‍ മാറിമാറി നോക്കി.”
ആരും ഒന്നും മിണ്ടിയില്ല.
“ആരാ ചോദിച്ചത്?”
“ഇവനാ ടീച്ചർ.”
പിന്‍ബഞ്ചിലിരുന്ന അപ്പു തൊട്ടടുത്തിരുന്ന കുട്ടിയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“നീയൊന്നെണീറ്റു നിന്നെ . ഞാനൊന്ന് കാണട്ടെ നിന്നെ”
മടിച്ചു മടിച്ച് അവന്‍ എണീറ്റു.
“എന്താ നിന്‍റെ പേര്?”
“അഭിലാഷ്.”
“നിനക്കെന്താ അറിയേണ്ടത്?”
സുമിത്ര ഗൗരവം ഭാവിച്ചു ചോദിച്ചു.
അവൻ ഒന്നും മിണ്ടാതെ മുഖം കുമ്പിട്ട് നിന്നതേയുള്ളൂ.
“ടീച്ചറു കല്യാണം കഴിച്ചതല്ല. എന്താ നിനക്കു പ്ലാനുണ്ടോ?”
ക്ലാസില്‍ കൂട്ടച്ചിരി.
അഭിലാഷ് വിളറി വെളുത്തു.
“കഴിഞ്ഞ പരീക്ഷയ്ക്കൊക്കെ ആശാന് എത്രയായിരുന്നു മാർക്ക്?”
“പിന്നിൽ നിന്നു ഫസ്റ്റാ ടീച്ചറെ അവന്‍.”
ആരോ അങ്ങനെ പറഞ്ഞതും ക്ലാസില്‍ വീണ്ടും കൂട്ടച്ചിരി.
” കണ്ടപ്പം തോന്നി . ഇരുന്നോ “
ആശ്വാസത്തോടെ അഭിലാഷ് ഇരുന്നു.
“ഇനി നമുക്കൊന്നു പരിചയപ്പെടാം അല്ലേ?”
സുമിത്ര ഓരോരുത്തരോടും പേരു ചോദിച്ചു. പിന്നെ സ്വയം പരിചയപ്പെടുത്തിയിട്ടു പറഞ്ഞു.
“നമുക്കിന്നാദ്യം ഒരു കഥയില്‍ തുടങ്ങാം. എന്താ?”
“ങ്ഹാ…”
കഥ കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഉൽസാഹം.
“പക്ഷേ, കഥ പറയുമ്പം നിങ്ങളു ശബ്ദമുണ്ടാക്കാതെ ശ്രദ്ധിച്ചുകേട്ടിരിക്കണം. സംസാരിച്ചാല്‍ അപ്പോഴെ കഥ നിറുത്തും.”
“ഉം.”
ക്ലാസ് റൂം പൂർണ നിശബ്ദം!
സുമിത്ര കഥ പറഞ്ഞുതുടങ്ങി. ആയിരത്തൊന്നു രാവുകളിലെ രസകരമായ ഒരു കഥ.
കുട്ടികൾക്കെല്ലാം സുമിത്ര ടീച്ചറിനെ വലിയ ഇഷ്ടമായി.
ബെല്ലടിച്ചപ്പോൾ സുമിത്ര ചോക്കും ഡസ്റ്ററും കൈയിലെടുത്തിട്ടു കുട്ടികളെ നോക്കി പറഞ്ഞു:
“നാളെ മുതലു നമുക്ക് പഠിക്കാന്‍ തുടങ്ങണം. എല്ലാവരും നന്നായിട്ടു പഠിച്ചോണം ട്ടോ…”
“ഉം.”
സുമിത്ര മുറിയില്‍ നിന്നിറങ്ങി സ്റ്റാഫ് റൂമിലേക്ക് ചെന്നു.
ആ സമയം കൂടുതല്‍ ടീച്ചേഴ്സുണ്ടായിരുന്നു സ്റ്റാഫ് റൂമില്‍.
“ഇവിടെ സിനിമാനടിയേപ്പോലിരിക്കുന്ന ഒരു ടീച്ചറു വന്നിട്ടുണ്ടെന്നു ജൂലി പറഞ്ഞു. ആളെ ഒന്നു പരിചയപ്പെടട്ടെ.”
കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ള മേരി ടീച്ചര്‍ അടുത്തുവന്നിരുന്ന് സുമിത്രയെ പരിചയപ്പെട്ടു.
എല്ലാവരോടും ബഹുമാനത്തോടെയും എളിമയോടെയുമാണ് സുമിത്ര സംസാരിച്ചത്.
സഹപ്രവർത്തകരെല്ലാം സ്നേഹമുള്ളവരാണെന്നു തോന്നി. ആർക്കും അഹങ്കാരമോ ജാഡയോ ഒന്നുമില്ല.
ഉള്ളിലെ പരിഭ്രമവും ആശങ്കയുമെല്ലാം വിട്ടുമാറിയിരുന്നു അപ്പോൾ.
നാലുമണിയടിച്ചപ്പോൾ ബാഗെടുത്തു തോളത്തിട്ടിട്ടു മറ്റു അധ്യാപകരോടൊപ്പം അവളും പുറത്തേക്കിറങ്ങി.
ജൂലിയുടെയും സൗമിനിയുടെയും കൂടെയാണ് ബസ്സ്റ്റോപ്പിലേക്ക് നടന്നത്.
വീട്ടിലെത്തിയപ്പോൾ നേരം നാലര.
ചെന്നുകയറിയതേ മഞ്ജുള ചോദിച്ചു.
“എങ്ങനുണ്ടായിരുന്നു ആദ്യ ക്ലാസ്?”
“കുഴപ്പമില്ലായിരുന്നു. എന്നാലും ചില വിളഞ്ഞ വിത്തുകളുണ്ട് ചേച്ചീ. ആറാം ക്ലാസില്‍ പഠിക്കുന്ന ഒരുത്തന്‍ ചോദിക്ക്വാ ടീച്ചറു കല്യാണം കഴിച്ചതാണോന്ന്.”
മഞ്ജുള ചിരിച്ചുപോയി.
“ഇപ്പഴത്തെ പിള്ളേരല്ലേ. എന്തൊക്കെയാ അവരുടെ വായീന്നു വരിക.”
“ഞാനൊക്കെ സ്കൂളില്‍ പഠിക്കുമ്പം ടീച്ചറിന്‍റെ മുഖത്തേക്ക് നോക്കാന്‍പോലും എനിക്ക് പേടിയായിരുന്നു.” സുമിത്ര പറഞ്ഞു
“കാലം മാറിയില്ലേ. ങ്ഹ., സുമി പോയി ഡ്രസ് മാറീട്ടു വാ. ഞാന്‍ ചായ എടുക്കാം.”
മഞ്ജുള കിച്ചണിലേക്ക് പോയി. സുമിത്ര സ്റ്റെയര്‍കെയ്സ് കയറി തന്‍റെ മുറിയിലേക്കും.
മുറിയില്‍ കയറി ഡ്രസ് മാറിയിട്ട് അവള്‍ തിരികെ ഡൈനിംഗ് റൂമിലേക്ക് വന്നു.
ഡൈനിംഗ് ടേബിളില്‍ ചായയും ബിസ്കറ്റും വച്ചിട്ടുണ്ടായിരുന്നു.
സുമിത്ര ഒരു കപ്പ് ചായമാത്രം കഴിച്ചു.
“ദേഹം മുഴുവന്‍ വിയര്‍ത്തുനാറിയിരിക്ക്വാ. ഞാന്‍ പോയി ഒന്നു കുളിച്ചു ഫ്രഷായിട്ടു വരാം.”
മഞ്ജുളയോട് അങ്ങനെ പറഞ്ഞിട്ട് അവള്‍ മുകളിലത്തെ നിലയിലേക്ക് പോയി.
കുളി കഴിഞ്ഞ് മുടി പടര്‍ത്തിയിട്ട് സുമിത്ര ബാല്‍ക്കണിയിൽ വന്ന് വെറുതെ താഴേക്കു നോക്കിനിന്നു.
കാറ്റുകൊണ്ടിങ്ങനെ നില്‍ക്കാന്‍ നല്ല സുഖം.
റോഡിനെതിര്‍വശത്തുള്ള രണ്ടുനില വീട്ടിലേക്ക് അവളുടെ കണ്ണുകള്‍ നീണ്ടു.
ആ വീട്ടില്‍ നിന്നല്ലേ ഇന്നലെ കരച്ചില്‍ കേട്ടത്.
പാവം സ്ത്രീ!
എന്തൊരു നീചനാണ് അവളുടെ ഭര്‍ത്താവ്!
അങ്ങനെ മനസില്‍ ചിന്തിച്ചതും ഒരു യുവാവ് വീടിനകത്തുനിന്ന് സിറ്റൗട്ടിലേക്ക് ഇറങ്ങിവരുന്നതവൾ കണ്ടു.
സൂക്ഷിച്ചുനോക്കി അവള്‍.
അതയാളല്ലേ?
ഉള്ളിലൊരാന്തൽ !
ഹേയ്… അയാൾ ആയിരിക്കില്ല. അയാളുടെ വീട് ഇവിടല്ലല്ലോ. അയാളെപ്പോലിരിക്കുന്ന മറ്റാരോ ആണ്.
അങ്ങനെ സമാധാനിച്ചിട്ട് അവള്‍ തിരികെ മുറിയിലേക്ക് കയറി.
മനസ് നേരെ നില്‍ക്കുന്നില്ല.
അതയാൾ ആയിരിക്കുമോ?
ആ രൂപം മനസിലൊരു കല്ലുപോലെ കിടക്കുന്നതെന്തേ?
കര്‍ച്ചീഫെടുത്ത് മുഖം തുടച്ചിട്ട് സുമിത്ര താഴേക്കുചെന്നു.
മഞ്ജുള ടിവി കണ്ടുകൊണ്ട് സ്വീകരണമുറിയിലിരിപ്പുണ്ടായിരുന്നു.
“കുളി കഴിഞ്ഞോ?”
“ഉം…”
സുമിത്ര മഞ്ജുളയുടെ സമീപം സെറ്റിയില്‍ ഇരുന്നു.
ഇന്നലെ രാത്രി കരച്ചിലുകേട്ട ആ സ്ത്രീയില്ലേ. അവരുടെ പേരെന്താ ചേച്ചി ?
“ശ്രീദേവി. എന്തേ?”
“ഒന്നൂല്ല. ചുമ്മാ ചോദിച്ചെന്നേയുള്ളു . എന്തൊരു കഷ്ടമാ അവരുടെ ജീവിതം, അല്ലേ ”
“അതൊരു പാവം സ്ത്രീയാ. പക്ഷേ, എന്തുചെയ്യാനാ; ആ ദുഷ്ടന്‍റെ കൈകൊണ്ട് മരിക്കാനായിരിക്കും അതിന്‍റെ വിധി.”
“ഇവിടെ വരാറുണ്ടോ ?”
“കൊള്ളാം! വീടിന്‍റെ പുറത്തേക്കെങ്ങും ഇറങ്ങരുതെന്നാ അയാളുടെ കല്‍പന. ഒരിക്കലിവിടെ വന്ന് അവരുടെ സങ്കടം മുഴുവന്‍ എന്നോട് പറഞ്ഞു. അന്നയാളവളെ തല്ലിയതിനു കണക്കില്ല. അതിന്‍റെ പേരില്‍ സതിയേട്ടനുമായി ഒന്നും രണ്ടും പറഞ്ഞ് അയാളു വഴക്കുണ്ടാക്കുകയും ചെയ്തു. പിന്നെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല “
ഒന്നു നിറുത്തിയിട്ടു മഞ്ജുള തുടര്‍ന്നു:
“മിണ്ടാന്‍ കൊള്ളില്ലാത്ത വര്‍ഗമാന്നേ . സുമിത്ര അങ്ങോട്ടു പരിചയപ്പെടാനോ സംസാരിക്കാനോ ഒന്നും പോകണ്ടാട്ടോ. വൃത്തികെട്ടവനാ . ഇങ്ങോട്ടു വല്ലോം ചോദിച്ചാല്‍ ഒന്നും മിണ്ടാതെയിങ്ങു പോന്നാൽ മതി. പെണ്ണുങ്ങള്‍ അയാള്‍ക്കൊരു വീക്നെസ്സാ .”
“എന്താ അയാടെ പേര്?”
“സുകുമാരൻ .”
അതു കേട്ടതും സുമിത്രയുടെ ഉള്ളിലൊരു മിന്നല്‍പ്പിണർ .
ശ്വാസം നിലച്ചപോലെ ഒരു നിമിഷം അവൾ മരവിച്ചിരുന്നു പോയി .
(തുടരും ..)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 3

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 3

തെല്ലുനേരം കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു. സതീഷിന്റെ ഭാര്യ മഞ്ജുളയായിരുന്നു വാതിൽക്കൽ.
ജയദേവനെ കണ്ടതും അവർ ഹൃദ്യമായി ചിരിച്ചു.
“ബെല്ലു കേട്ടപ്പം തോന്നി നിങ്ങളായിരിക്കുമെന്ന്.”
അവർ സുമിത്രയെ നോക്കി.
ജയദേവന്റെ പിന്നിൽ ബാഗും തോളിലിട്ട് തെല്ലു സങ്കോചത്തോടെ നില്‍ക്കുകയാണവൾ .
“നാണിക്ക്വൊന്നും വേണ്ട. ആളെകണ്ടിട്ടില്ലെങ്കിലും വിശേഷങ്ങളൊക്കെ അറിയാം. അകത്തേക്ക് വാ “
മഞ്ജുളയുടെ ക്ഷണം സ്വീകരിച്ച് ജയദേവനും സുമിത്രയും അകത്തേക്കു കയറി.
വിശാലമായ സ്വീകരണമുറി എത്ര മനോഹരമായി ഒരുക്കിയിരിക്കുന്നു!
തറയില്‍ വിലകൂടിയ ഇറ്റാലിയന്‍ മാര്‍ബിള്‍. ഷോകേസില്‍ വിദേശനിര്‍മിത ഫാന്‍സി ഐറ്റംസ്!
ചുമരിനുള്ളിലെ അലങ്കാരമത്സ്യങ്ങളുടെ അക്വേറിയം ട്യൂബ് ലൈറ്റിന്‍റെ പ്രകാശത്തില്‍ തിളങ്ങുന്നു.
“ഇരിക്ക്.”
സോഫയിലേക്ക് കൈചൂണ്ടിക്കൊണ്ട് മഞ്ജുള പറഞ്ഞു.
ജയന്‍ ആദ്യം ഇരുന്നു. തൊട്ടടുത്ത് സുമിത്രയും.
“മോൻ എവിടെ ?”
ജയന്‍ ചോദിച്ചു.
“ഉറങ്ങ്വാ. ” മഞ്ജുള സുമിത്രയെ നോക്കി ചിരിച്ചുകൊണ്ട് തുടര്‍ന്നു: “ജോലി കിട്ടിക്കഴിഞ്ഞു കല്യാണം മതീന്നുള്ള നിർബന്ധത്തിലായിരുന്നു അല്ലേ ? ഇനിയിപ്പം വൈകാതെ ഞങ്ങൾക്കൊരു സദ്യ ഉണ്ണാല്ലോ. “
അമ്പട കള്ളാ, എല്ലാം പറഞ്ഞു കേൾപ്പിച്ചിരുന്നു അല്ലേ? മനസിൽ അങ്ങനെ പറഞ്ഞിട്ട് സുമിത്ര ജയദേവനെ തറപ്പിച്ചൊന്നു നോക്കി. എന്നിട്ട് മഞ്ജുള കാണാതെ ജയന്‍റെ തുടയിലൊരു നുള്ളുകൊടുത്തു.
”സതീഷ് എപ്പ വരും ? ” ജയദേവൻ ചോദിച്ചു
”കടയിൽ തിരക്കായതുകൊണ്ടു അല്പം വൈകുമെന്ന് പറഞ്ഞു ”
ഇതിനിടയിൽ കുഞ്ഞുണർന്നു കരഞ്ഞു .
” ഞാനിപ്പ വരാമേ ”
മഞ്ജുള വേഗം കിടപ്പുമുറിയിലേക്ക് പോയി.
“അതേയ്…” സുമിത്ര ജയദേവന്‍റെ നേരെ തിരിഞ്ഞു: “എന്നെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇവിടെ വന്നു വിളമ്പീട്ടുണ്ടോ?”
“വിളമ്പാതിരിക്കാന്‍ പറ്റുമോ? അവന്‍ എന്‍റെ ബെസ്റ്റുഫ്രണ്ടാ. കോളജ് ഹോസ്റ്റലില്‍ എന്‍റെ റൂമേറ്റായിരുന്നു. ഞങ്ങളു തമ്മില്‍ പറയാത്ത രഹസ്യങ്ങളൊന്നുമില്ല.”
“ഇങ്ങനെയൊരു ഫ്രണ്ടിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടില്ലല്ലോ.”
“പറയേണ്ട സാഹചര്യം വന്നിട്ടില്ലല്ലോ!”
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മഞ്ജുള തിരികെ ഡ്രോയിംഗ്റൂമിലേക്ക് വന്നു.
കുറേനേരം വിശേഷങ്ങൾ പറഞ്ഞിരുന്നിട്ട് മഞ്ജുള അവരെ ചായ കഴിക്കാൻ ഡൈനിങ് റൂമിലേക്ക് ക്ഷണിച്ചു .
ഒരുപാട് വിഭവങ്ങളുണ്ടായിരുന്നു ഡൈനിങ്ങ് ടേബിളിൽ.
ജയദേവന്‍ പക്ഷേ, അധികമൊന്നും കഴിച്ചില്ല. ചായയും ബിസ്കറ്റും ഒരു കഷണം ഹല്‍വയും മാത്രം.
ചായസല്‍ക്കാരം കഴിഞ്ഞ് മഞ്ജുള സുമിത്രയെ കൂട്ടിക്കൊണ്ട് മുകളിലത്തെ നിലയിലേക്ക് പോയി. അവിടെയാണ് സുമിത്രയ്ക്ക് താമസിക്കാനുള്ള മുറി ഒരുക്കിയിരിക്കുന്നത്.
വാതില്‍ തുറന്നുകൊടുത്തിട്ട് മഞ്ജുള പറഞ്ഞു.
“വേഷം മാറിയിട്ട് ഒന്നു കുളിച്ച് ഫ്രഷാക്. യാത്രാക്ഷീണമൊക്കെ മാറട്ടെ. സോപ്പും തോര്‍ത്തുമൊക്കെ ബാത്റൂമിലുണ്ട്. പിന്നെ എന്താവശ്യമുണ്ടെങ്കിലും ചോദിയ്ക്കാൻ മടിക്കണ്ട ,കേട്ടോ ”
“ഉം.”
സുമിത്ര തലകുലുക്കി.
മഞ്ജുള പടികളിറങ്ങി താഴേക്ക് പോയി .
സുമിത്ര വന്നു കട്ടിലിൽ ഇരുന്നു കുറേനേരം. ജയനെ കാണാഞ്ഞപ്പോൾ അവൾ എണീറ്റ് പുറത്തേക്കിറങ്ങി, സ്റ്റെയർ കെയ്സിന് സമീപം വന്നു താഴേക്കു നോക്കി .
സതീഷിന്‍റെ അമ്മ ഭവാനിയുമായി സംസാരിച്ചു നില്‍ക്കുകയാണ് ജയന്‍.
“ശ്ശ്ശ്…”
സുമിത്രയുടെ വിളികേട്ട് ജയദേവന്‍ തല ഉയര്‍ത്തി മുകളിലേക്ക് നോക്കി.
”എന്റെ ബാഗും സാധങ്ങളുമെല്ലാം ആ കാറിൽ നിന്ന് ഒന്ന് എടുത്തുകൊണ്ടു വരുവോ ?”
”ങ്ഹാ ” സംസാരം നിറുത്തിയിട്ട് ജയദേവൻ പുറത്തേക്കുപോയി. കാറിൽ നിന്ന് ബാഗും സാമാനങ്ങളുമെല്ലാം എടുത്തു കൊണ്ടുവന്നു സുമിത്രയുടെ മുറിയിൽ വച്ചു .
“ജയേട്ടനും കൂടി ഇന്നിവിടെ താമസിക്കണം കേട്ടോ ?”
സുമിത്ര പറഞ്ഞു
“നിനക്കു പേടിയാകുന്നുണ്ടോ?”
“പേടിയൊന്നുമില്ല. എന്നാലും വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. നാളെ എന്നെ സ്‌കൂളിൽ കൊണ്ടാക്കീട്ടു പോയാൽ മതീട്ടോ “
“ഞാന്‍ എല്ലാം സതീഷിനെ പറഞ്ഞേല്‍പ്പിച്ചേക്കാം. അവന്‍ നിന്നെ സ്കൂളില്‍ കൊണ്ടാക്കും. അവന്റെ റെക്കമെൻഡേഷനിലാ ഈ ജോലി നിനക്കു കിട്ടീത്.”
“അത് വേണ്ട. ജയേട്ടനും കൂടി വരണം എന്റെ കൂടെ .”
“എനിക്ക് അത്യാവശ്യമായിട്ട് ഇന്ന് പോകണം. സതീഷ് നിന്നെ കൊണ്ടാക്കും . അവൻ എന്റെ ബെസ്ററ് ഫ്രണ്ടാ “
” കഷ്ടം ഒണ്ടു കേട്ടോ .”
”എന്ത് കഷ്ടം . ” ജയദേവന്‍ മുറിയിലേക്ക് നോക്കി: “ഇതാണോ നിന്‍റെ മുറി?”
“ഉം.”
“അടിപൊളിയാണല്ലോ.”
ജയന്‍ നാലുചുറ്റും നോക്കിയിട്ടു പറഞ്ഞു.
“ഇവിടൊരു ബുദ്ധിമുട്ടും നിനക്ക് ഉണ്ടാകില്ല. സ്വന്തം വീട്ടില്‍ താമസിക്കുന്നപോലെ കഴിയാം.”
സുമിത്രയുടെ മുഖം പ്രസാദിച്ചില്ല. ജയന്‍ പറഞ്ഞു:
“ഇവിടാ താമസിക്കുന്നതെന്ന് തല്‍ക്കാലം അമ്മയോട് പറയേണ്ട, ട്ടോ . ഫോണ്‍ ചെയ്യുമ്പം ഹോസ്റ്റലിലാന്നു പറഞ്ഞാ മതി. ഇല്ലെങ്കിൽ അമ്മക്ക് ചിലപ്പം വിഷമമാകും “
“എന്തോ… എനിക്കൊട്ടും സന്തോഷം തോന്നുന്നില്ല. ഹോസ്റ്റലില്‍ താമസിച്ചാ മതിയായിരുന്നു.”
“ഈ വിഷമോം പ്രയാസോം ഒക്കെ രണ്ടുദിവസം കഴിയുമ്പം അങ്ങു മാറൂന്നേ.”
“എന്നാലും…”
“എന്ത് എന്നാലും?”
ജയദേവന്‍ അടുത്തുചെന്ന് അവളെ തന്നിലേക്ക് ചേര്‍ത്തുപിടിച്ചു. എന്നിട്ട് ആ കവിളില്‍ സ്നേഹമധുരമായ ഒരു ചുംബനം നല്‍കി. ” പോകുന്നതിനുമുമ്പ് ഇരിക്കട്ടെ എന്റെ വക ഒരു സ്നേഹസമ്മാനം ”
ഒരു കൊച്ചുകുട്ടിയെപ്പോലെ നിശബ്ദയായി, നിശ്ചലയായി നിന്നതേയുള്ളൂ സുമിത്ര. ജയന് അത്ഭുതം തോന്നി. അവള്‍ ദേഷ്യപ്പെടുമെന്നായിരുന്നു വിചാരിച്ചത്. ചുംബനത്തിന്‍റെ മാധുര്യം അവള്‍ ശരിക്കും ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു.
വാച്ചില്‍ നോക്കിയിട്ടു ജയദേവന്‍ പറഞ്ഞു:
“നേരം ഒരുപാടായി. ഞാന്‍ പോട്ടെ ?.”
സുമിത്ര അനുവാദം നല്‍കിയില്ല.
പോകേണ്ടെന്ന് അവളുടെ കണ്ണുകള്‍ യാചിക്കുകയായിരുന്നു.
“രണ്ടാഴ്ച കഴിഞ്ഞ് ഞാനിങ്ങോടിയെത്തെൂല്ലേ മോളേ.”
സുമിത്രയുടെ കവിളില്‍ സ്നേഹത്തോടെ ഒന്നു നുള്ളിയിട്ട് ജയദേവന്‍ തിരിഞ്ഞുനടന്നു.
സ്റ്റെയര്‍കെയ്സിറങ്ങി അയാള്‍ താഴേക്കു നടക്കുമ്പോള്‍ സുമിത്രയും പിന്നാലെയുണ്ടായിരുന്നു.
സതീഷിന്‍റെ അമ്മ ഭവാനിയോടും മഞ്ജുളയോടും യാത്രപറഞ്ഞിട്ട് ജയദേവന്‍ വെളിയിലേക്കിറങ്ങി.
കാറില്‍ കയറി വണ്ടി സ്റ്റാര്‍ട്ടുചെയ്തിട്ട് തല വെളിയിലേക്കിട്ട് അയാള്‍ സുമിത്രയെ കൈകാട്ടി അടുത്തേക്ക് ക്ഷണിച്ചു.
സുമിത്ര ഓടി അടുത്തുചെന്നു.
“കണ്ണീരൊലിപ്പിച്ച് ഇവിടെ ഒരു സീനുണ്ടാക്കരുത്. സതിക്കും മഞ്ജുവിനും അതു വിഷമമാകും.”
ഇല്ല എന്ന അര്‍ഥത്തില്‍ അവള്‍ തലയാട്ടി.
കാറു മുമ്പോട്ടുനീങ്ങിയതും കൈവീശി അവള്‍ യാത്രാ മംഗളം നേര്‍ന്നു.
കാറു കണ്ണില്‍നിന്നു മറയുന്നതുവരെ അവൾ മുറ്റത്തു തന്നെ നിന്നു.
പിന്നെ, ഒന്ന് നെടുവീര്‍പ്പിട്ടിട്ട് തിരിഞ്ഞു സിറ്റൗട്ടിലേക്ക് കയറി.
ഡ്രോയിംഗ് റൂമിന്‍റെ വാതില്‍ക്കല്‍ കുഞ്ഞിനെ മാറോടു ചേര്‍ത്തു മഞ്ജുള നില്‍പ്പുണ്ടായിരുന്നു ആ സമയം .
“വിഷമമായോ?”
മഞ്ജുള ചോദിച്ചു.
“ഏയ്.”
മുഖത്തു ചിരിവരുത്തി അവൾ . എന്നിട്ട് കുഞ്ഞിന്‍റെ നേരെ നോക്കി.
“എന്താ മോന്‍റെ പേര്?”
“ശരിക്കൊള്ള പേര് അഭിജിത്തെന്നാ . ഞാന്‍ അഭിക്കുട്ടാന്നു വിളിക്കും. സതിയേട്ടൻ കണ്ണാന്നും “
മഞ്ജുള ചിരിച്ചുകൊണ്ട് പറഞ്ഞു.
സുമിത്ര രണ്ടു കൈയും നീട്ടിയിട്ടു കുഞ്ഞിന്‍റെ മുഖത്തേക്കു നോക്കി വിളിച്ചു: “ചക്കരമുത്തിങ്ങു വന്നേ.”
സുമിത്രയെ നോക്കി ചിരിച്ചിട്ട് രണ്ടു കൈയും നീട്ടി അവന്‍ അവളുടെ കൈകളിലേക്ക് കുതിച്ചു.
സുമിത്ര അവനെ വാരിയെടുത്തു കവിളില്‍ ഒരു മുത്തം നല്‍കി.
“അതിശയമായിരിക്കുന്നു. ഇവന്‍ ആരുടേം കൂടെ അങ്ങനെ പോകാറുള്ളതല്ല.”
മഞ്ജുള അത്ഭുതപ്പെട്ടു.
“നമ്മളു തമ്മില്‍ പണ്ടേ ഫ്രണ്ട്സായിരുന്നു. അല്ലേടാ കണ്ണാ …”
അഭികുട്ടനെയും തോളത്തിട്ട് സുമിത്ര വെളിയിലേക്കിറങ്ങി കുറച്ചുനേരം ഉദ്യാനത്തിലൂടെ നടന്നു.
പുറത്ത് ഇരുട്ടുവീണപ്പോള്‍ തിരികെ മുറിയിലേക്ക് കയറി.
കുഞ്ഞിനെ മഞ്ജുളയുടെ കൈയില്‍ കൊടുത്തിട്ട് അവള്‍ പടികൾ കയറി മുകളിലേക്ക് പോയി.
മുറിയില്‍ കയറി വാതില്‍ ചാരിയിട്ട് അവൾ അമ്മക്ക് ഫോൺ ചെയ്തു. പിന്നെ ബാഗുതുറന്ന് സാധനങ്ങളെല്ലാം എടുത്ത് അലമാരയില്‍ അടുക്കിവച്ചു. പിന്നെ കുറച്ചുനേരം പുസ്തകം വായിച്ചിരുന്നു.
മനസു നേരെ നില്‍ക്കുന്നില്ലെന്നു കണ്ടപ്പോള്‍ പുസ്തകം മടക്കി വച്ചിട്ട് അവള്‍ എണീറ്റു.
മുറിയോട് ചേര്‍ന്ന് ഒരു ബാല്‍ക്കണിയുണ്ട്. അവിടെ നിന്നാല്‍ പുറത്തെ കാഴ്ചകള്‍ കാണാം.
അവൾ ബാല്‍ക്കണിയിലേക്കിറങ്ങി വെറുതെ താഴേക്കു നോക്കി നിന്നു.
പുറത്ത് ഇരുട്ട് വീണിരുന്നു!
സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ റോഡും അതിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങളും കാണാം . നോക്കി നിൽക്കാൻ നല്ല രസം .
റോഡിനെതിര്‍വശത്തുള്ള വീട്ടില്‍ നിന്ന് ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടതും അവളുടെ കണ്ണുകള്‍ അങ്ങോട്ടുനീണ്ടു.
കുഞ്ഞിനെ തോളത്തിട്ടു കൊണ്ട് ഒരു സ്ത്രീ മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. കുഞ്ഞുകിടന്നു കരയുകയാണ്.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ കുഞ്ഞുറങ്ങി. സ്ത്രീ അകത്തേക്കു കയറിപ്പോയി.
സുമിത്ര തിരികെ മുറിയിലേക്ക് കയറി വാതിലടച്ചു. എന്നിട്ടവൾ കസേരയിൽ വന്നിരുന്ന് സ്കൂളിനെക്കുറിച്ചോര്‍ത്തു.
നല്ല സ്കൂളായിരിക്കുമോ? കന്യാസ്ത്രീകള്‍ നടത്തുന്നതല്ലേ. മോശമായിരിക്കാന്‍ വഴിയില്ല.
നന്നായിട്ടു പഠിപ്പിക്കണം! പഠിപ്പിച്ച് നല്ല ടീച്ചറെന്ന പേരെടുക്കണം. എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റണം .
അങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ പുറത്ത് മഞ്ജുളയുടെ വിളിയൊച്ച.
” സുമിത്രേ.”
സുമിത്ര ചെന്നു വാതില്‍ തുറന്നു.
“ബോറടിക്കുന്നുണ്ടെങ്കില്‍ താഴേയ്ക്കുവാ. ടീവീല്‍ സിനിമയുണ്ട്.”
മഞ്ജുള പറഞ്ഞു.
“ഞാനങ്ങോട്ട് വരാന്‍ തുടങ്ങ്വായിരുന്നു.”
വാതിലടച്ചിട്ട് സുമിത്ര മഞ്ജുളയുടെ പിന്നാലെ താഴേക്കു നടന്നു.
“ടീച്ചിംഗ് വല്യ ഇഷ്ടാണല്ലേ?” പടികളിറങ്ങുന്നതിനിടയിൽ മഞ്ജുള ചോദിച്ചു.
“അതെ ചേച്ചീ. കൊച്ചുനാള്‍ മുതലുള്ള എന്‍റെ ആഗ്രഹമാ ഒരു ടീച്ചറാകുകാന്നുള്ളത്. ദൈവാനുഗ്രഹം കൊണ്ടതു സാധിച്ചു.”
“ഒരുപാട് ആപ്ലിക്കന്‍റ്സുണ്ടായിരുന്നു. സതിയേട്ടന്‍ സ്ട്രോങ്ങായി പിടിച്ചതുകൊണ്ടു കിട്ടീതാ.”
മഞ്ജുള പറഞ്ഞു.
“എനിക്കറിയാം… ജയേട്ടന്‍ എല്ലാം എന്നോട് പറഞ്ഞിരുന്നു. വെരിവെരി താങ്ക്സ് ട്ടോ…”
സ്റ്റെയര്‍കെയ്സിറങ്ങി അവർ ഡ്രോയിംഗ് റൂമില്‍ എത്തി.
അഭികുട്ടൻ ഡ്രോയിംഗ് റൂമില്‍ കളിപ്പാട്ടങ്ങളുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സുമിത്ര ഓടിച്ചെന്ന് അവനെ വാരിയെടുത്തു.
“അവന്റെ മേലുമുഴുവന്‍ അഴുക്കാ.”
മഞ്ജുള പറഞ്ഞു
“സാരംല്യ. അല്ലേടാ കുട്ടാ.”
അവന്റെ കുഞ്ഞിക്കവിളില്‍ ഒരു മുത്തം നല്‍കിയിട്ടു സുമിത്ര തുടര്‍ന്നു:
“ഞങ്ങളു വെളിയിലൊന്നു കറങ്ങിയിട്ടു വരാം; അല്ലേടാ ചക്കരേ.”
അഭിക്കുട്ടനെ നെഞ്ചോടു ചേര്‍ത്തുപിടിച്ചുകൊണ്ട് സുമിത്ര വെളിയിലേക്കിറങ്ങി.
അവനോട് ഓരോരോ തമാശകള്‍ പറഞ്ഞ്, കളിച്ചും ചിരിച്ചും മുറ്റത്ത് നില്‍ക്കുമ്പോള്‍ ഗേറ്റുകടന്ന് ഒരു കാര്‍ വരുന്നു!
കാറിന്‍റെ വെളിച്ചം കണ്ടതും അഭിക്കുട്ടനെ എടുത്തുകൊണ്ട് സുമിത്ര അകത്തേക്കോടി.
മഞ്ജുളയും ഭവാനിയും അടുക്കളയിലായിരുന്നു.
“ആരോ വരുന്നുണ്ട്.”
“സതിയേട്ടനായിരിക്കും.”
മഞ്ജുള ജോലി നിറുത്തി ടര്‍ക്കി ടവ്വലെടുത്തു കൈ തുടച്ചിട്ടു വേഗം ഡ്രോയിംഗ് റൂമിലേക്ക് ചെന്നു.
പ്രതീക്ഷ തെറ്റിയില്ല.
കൈയില്‍ ഒരു ബാഗുമായി സതീഷ് മുറിയിലേക്ക് കയറി വരുന്നു.
“ജയൻ പോയി അല്ലേ?”
സതീഷ് ചോദിച്ചു.
“ഉം. ഞാനൊരുപാടു നിര്‍ബന്ധിച്ചതാ സതിയേട്ടൻ വന്നിട്ടു പോകാന്ന് “
“അവന്‍ എന്നെ വിളിച്ചിരുന്നു.”
മഞ്ജുള വന്ന് സതീഷിന്‍റെ കൈയില്‍നിന്ന് ബാഗ് വാങ്ങി മുറിയിൽ കൊണ്ടുപോയി വച്ചു .
“എവിടെ അവന്‍റെ പെണ്ണ്? ഞാനിതുവരെ കണ്ടിട്ടില്ല ആളെ ” സതീഷ് പറഞ്ഞു
“കിച്ചണിലുണ്ട്.”
സതീഷ് നേരെ കിച്ചണിലേക്ക് നടന്നു.
പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ ഭവാനിയുടെ സമീപം അടുക്കള സ്ലാബില്‍ ചാരി നില്‍ക്കുകയായിരുന്നു സുമിത്ര. അവളുടെ തോളത്തായിരുന്നു അഭിക്കുട്ടൻ .
“ങ്ഹാഹാ… വന്നതേ മോനുമായിട്ടു ചങ്ങാത്തം കൂടിയോ?”
സുമിത്ര ചിരിച്ചതേയുള്ളൂ.
“സുമിത്ര കൈനീട്ടീതേ അവന്‍ ചാടിച്ചെന്നു.” മഞ്ജുള പറഞ്ഞു.
“വിഷമമൊക്കെ മാറിയോ? വല്ലാത്ത വീര്‍പ്പുമുട്ടലാന്ന് മൊബൈലില്‍ വിളിച്ചപ്പം അവന്‍ എന്നോട് പറഞ്ഞു.”
ലജ്ജപുരണ്ട പുഞ്ചിരിയായിരുന്നു അതിനു മറുപടി.
“വിഷമിക്കാനൊന്നുമില്ല. സ്വന്തം വീടുപോലെ കരുതിയാ മതി. ഞാനും ജയനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചവന്‍ പറഞ്ഞിട്ടില്ലേ?”
“ഉം…”
“എന്താവശ്യമുണ്ടെങ്കിലും ഞങ്ങളോട് പറഞ്ഞാ മതി കേട്ടോ?”
അതു പറഞ്ഞിട്ട് സതീഷ് വേഷം മാറാനായി കിടപ്പുമുറിയിലേക്ക് പോയി.
ടൗണില്‍ ബിസിനസാണ് സതീഷിന്. ഒരു തുണിക്കടയും ഹാർഡ്‌വെയർ ഷോപ്പും.
വിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷമേ ആയുള്ളൂ. അഭിജിത്തിനിപ്പോൾ വയസ് രണ്ട്.
സുമിത്ര ഓര്‍ത്തു.
ജയേട്ടനെപ്പോലെ സ്നേഹസമ്പന്നനാണ് സതീഷും. മഞ്ജുളചേച്ചിക്കു യോജിച്ച ഭര്‍ത്താവുതന്നെ!
സതീഷ് വേഷം മാറി, കുളിച്ചു ഫ്രഷായി വന്നപ്പോഴേക്കും അത്താഴം റെഡി.
ഒരുപാട് വിഭവങ്ങളുണ്ടായിരുന്നു അത്താഴത്തിന്.
എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.
സതീഷ് ഒരുപാട് കാര്യങ്ങള്‍ അവളോട് ചോദിച്ചു. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമെല്ലാം.
ഇടയ്ക്കു തമാശയും കളിയാക്കലും.
ഭക്ഷണം കഴിഞ്ഞ് എണീറ്റ് കൈകഴുകിയപ്പോഴാണ് സുമിത്രയുടെ ശ്വാസം നേരെ വീണത്.
ഉറങ്ങാൻ നേരമായപ്പോൾ എല്ലാവരോടും ഗുഡ്നൈറ്റ് പറഞ്ഞിട്ട് അവള്‍ മുകളിലേക്ക് പോയി.
മുറിയില്‍ കയറി വാതിലടച്ചിട്ട് അവള്‍ കിടക്കയിലേക്ക് ചാഞ്ഞു.
ലൈറ്റ് ഓഫ് ചെയ്തിട്ട് വെറുതെ കണ്ണടച്ചു കിടന്നു.
ഉറങ്ങാൻ കഴിയുന്നില്ല.
വീടിനെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെയുള്ള ഓർമ്മകളാണ് മനസുനിറയെ.
അമ്മ ഇപ്പോള്‍ ഉറങ്ങിക്കാണുമോ? ഉറങ്ങാന്‍ വഴിയില്ല. തന്നെക്കുറിച്ചോര്‍ത്തു വേവലാതിപ്പെട്ടു കിടക്കുകയാവും.
അജിത്മോന്‍ എട്ടുമണിക്കേ ഉറക്കം പിടിച്ചുകാണും. അവന്‍ അങ്ങനെയാണല്ലോ പതിവ്.
സുമിത്ര ഒന്നു തിരിഞ്ഞുകിടന്നു.
ഓരോന്നോര്‍ത്തു കിടന്ന് എപ്പോഴോ മയങ്ങി.
പാതിരാത്രിയില്‍ ആരുടെയോ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്.
ഏതോ സ്ത്രീയുടെ ദീനരോദനം?
എന്നെ കൊല്ലല്ലേ ചേട്ടാ എന്നുപറഞ്ഞ് ഒരു സ്ത്രീ നിലവിളിക്കുന്നു.
മുറ്റത്തു നിന്നാണോ ആ കരച്ചില്‍? മഞ്ജുളചേച്ചിയുടെ നിലവിളിയല്ലേ അത്?
സുമിത്ര വല്ലാതെ ഭയന്നുപോയി.
ഈശ്വരാ… ഈ മുറിയില്‍ താന്‍ ഒറ്റയ്ക്ക്! ലൈറ്റിടാന്‍പോലും പേടിയാകുന്നു.
ആരാണ് മഞ്ജുളയെ കൊല്ലാന്‍ ശ്രമിക്കുന്നത്?
സതീഷാണോ?
ഭയംകൊണ്ട് അവളുടെ ശരീരം കിലുകിലെ വിറച്ചു.
അല്‍പനേരം കഴിഞ്ഞപ്പോള്‍ ഒച്ച നിലച്ചു.
അവർ മരിച്ചുകാണുമോ?
ശ്വാസം വിടാന്‍പോലും കഴിയാതെ സുമിത്ര കട്ടിലിൽ പകച്ചിരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ പുറത്ത് ആരുടെയോ കാല്‍പ്പെരുമാറ്റം!
ആരോ സ്റ്റെപ്പുകൾ കയറി മുകളിലേക്ക് വരികയാണ്.
ദൈവമേ… തന്റെ മുറിയിലേക്കാണോ ആ മനുഷ്യന്‍റെ വരവ്?
വാതിലില്‍ ആരോ മുട്ടുന്നു…
സുമിത്ര കിലുകിലെ വിറച്ചു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 2

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 2

സുമിത്ര ഒരു ടീച്ചറാകാൻ പോകുന്നു!
ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല അവള്‍ക്ക്! ജയദേവന്‍ കളിപറയുകയാണെന്നേ കരുതിയുള്ളൂ.
“നേരാണോ ജയേട്ടാ? അതോ എന്നെ പറ്റിക്കാൻ പറയുന്നതാണോ ?”
അതിനു മറുപടിയായി ജയദേവന്‍ പോക്കറ്റില്‍ നിന്ന് അപ്പോയ്ന്‍റ്മെന്‍റ് ഓര്‍ഡര്‍ എടുത്തു നീട്ടി.
അതിലൂടെ കണ്ണോടിച്ചതും സുമിത്രയ്ക്ക് സന്തോഷം അണപൊട്ടി.
ചങ്ങനാശേരിക്കടുത്തുള്ള എയ്ഡഡ് സ്കൂളില്‍ ഇന്റർവ്യൂവിനു പോകുമ്പോള്‍ ഒട്ടും പ്രതീക്ഷയില്ലായിരുന്നു ആ ജോലി കിട്ടുമെന്ന്.
കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളല്ലേ, ക്രിസ്ത്യാനികളെയല്ലേ നിയമിക്കൂ എന്നായിരുന്നു ധാരണ.
എന്തായാലും ദൈവാനുഗ്രഹമായി .
ഇടതുകൈയില്‍ പുസ്തകവും വലതുകൈയില്‍ ഡസ്റ്ററുമായി സ്‌കൂൾ വരാന്തയിലൂടെ ക്ലാസിലേക്ക് പോകുന്ന രംഗം അവള്‍ ഭാവനയിൽ കണ്ടു. മാസാമാസം അക്വിറ്റൻസ് രജിസ്റ്ററില്‍ ഒപ്പിട്ടിട്ട് ശമ്പളം വാങ്ങി എണ്ണി നോക്കുമ്പോള്‍ എന്തൊരു സന്തോഷമായിരിക്കും മനസിന്!
സ്വന്തമായി ഒരു സമ്പാദ്യം ഏതൊരു സ്ത്രീയുടെയും സ്വപ്നമല്ലേ?
അപ്പോയ്ന്‍റ്മെന്‍റ് ഓര്‍ഡറിലേക്ക് നോക്കി സ്ഥലകാല ബോധം മറന്ന് അവള്‍ കണ്ണിമയ്ക്കാതെ നില്‍ക്കുന്നത് കണ്ടപ്പോൾ ജയന്‍ ചോദിച്ചു.
“ഏയ് ..,ഇവിടെങ്ങുമല്ലേ ആള് ?”
” ഞാൻ ഒരു സ്‌കൂൾ ടീച്ചറായി അങ്ങ് ചങ്ങനാശേരിക്ക് പോയി ജയേട്ടാ ഒരുനിമിഷ നേരം ”
“എന്‍റെ ഒരു ഫ്രണ്ടിന്‍റെ റെക്കമെന്‍റേഷനിൽ കിട്ടീതാ. എം എ ക്കു ഹൈ ഫസ്റ്റ് ക്ലാസുണ്ടായിരുന്നതുകൊണ്ട് അവർ ജാതിയും മതവുമൊന്നും നോക്കിയില്ല. “
“ആ ഫ്രണ്ടിനോട് എന്‍റെ നന്ദി പറഞ്ഞേരെ കേട്ടോ.”
സന്തോഷാധിക്യത്താല്‍ ഈറനണിഞ്ഞ കണ്ണുകള്‍ അവള്‍ കൈകൊണ്ട് ഒപ്പി.
“ഇപ്പം യു.പി.യിലാ നിയമനം. ഹൈസ്കൂളില്‍ വേക്കന്‍സി വരുമ്പം അങ്ങോട്ടു പ്രൊമോഷൻ തരും . പുതിയ പോസ്റ്റായതുകൊണ്ട് ശമ്പളം കിട്ടാന്‍ കുറച്ചു വൈകുമെന്ന് എച്ച്.എം. പറഞ്ഞു.”
“എത്ര വൈകിയാലും വേണ്ടില്ല . ഒരു ജോലിയായല്ലോ.”
“ശമ്പളം കിട്ടിക്കഴിയുമ്പം ഒരടിപൊളി പാര്‍ട്ടി നടത്തണം കേട്ടോ ” – ജയൻ പറഞ്ഞു.
“അതു പിന്നെ പ്രത്യേകം പറയണോ ജയേട്ടാ. ആദ്യത്തെ ശമ്പളം കിട്ടുമ്പം അതു മുഴുവന്‍ നമുക്കടിച്ചുപൊളിചേക്കാന്നേ.”
അജിത്ത് കൈയടിച്ച് അവന്റെ സന്തോഷം പ്രകടിപ്പിച്ചു.
സുമിത്ര തുടർന്നു :
“ഒന്നാം തീയതി ജോയിന്‍ ചെയ്യണമെന്നാ ഇതില്‍ പറഞ്ഞിരിക്കുന്നത്. ഇനി പത്തു ദിവസം കുടിയേയുള്ളൂ. അവിടെ താമസിക്കാനുള്ള സൗകര്യം?”
“സ്കൂളിനടുത്ത് ഒരു ഹോസ്റ്റലുണ്ട്. കന്യാസ്ത്രീകള്‍ നടത്തുന്നതാ. സ്കൂളിലെ ചില ടീച്ചേഴ്സ് അവിടാ താമസിക്കുന്നത്.” ജയൻ പറഞ്ഞു
അതുകേട്ടയുടനെ സരസ്വതി പറഞ്ഞു:”എന്നാ അതു മതി. അവിടാകുമ്പം പേടിക്കാതെ കിടക്കാം. മിണ്ടാനും പറയാനും ആളുമുണ്ട്.”
“ജയേട്ടന്‍ പോയി അക്കോമൊഡേഷനൊക്കെ ഒന്ന് ശരിയാക്കണം.”
സുമിത്ര പറഞ്ഞു.
“അതൊക്കെ ഞാനേറ്റു ” – ജയദേവന്‍ പറഞ്ഞു. “മുപ്പതാം തീയതി ഉച്ചകഴിഞ്ഞ് പുറപ്പെടണം. കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം പാക്കുചെയ്ത് റെഡിയായി നിന്നേക്ക് . ഉച്ചയാകുമ്പോഴേക്കും ഞാനിങ്ങെത്തിയേക്കാം.”
“ഉം.”
സുമിത്ര തലകുലുക്കി.
“ഇനി ഇവള്‍ക്ക് ഒന്നാം തീയതി വരെ ഉറക്കമുണ്ടാവില്ല” – സരസ്വതി പറഞ്ഞു.
“നേരാ ജയേട്ടാ. ഉറക്കം വര്യേല എനിക്ക്. മനസില് ഒരുപാട് സന്തോഷം വരുമ്പം ഉറങ്ങാന്‍ പറ്റ്വോ ആര്‍ക്കെങ്കിലും?”
“ഒറങ്ങാതെയിരുന്നിട്ട് കുട്ടികളുടെ മുമ്പില്‍ പോയി നിന്ന് ഉറക്കം തൂങ്ങരുത്. അവിടത്തെ എച്ച്.എം. ഭയങ്കര സ്ട്രിക്റ്റാ. പോലീസുകാരെപ്പോലെ ചൂരലും ചുഴറ്റി എപ്പഴും റൗണ്ടടിക്കും.”
“ജയേട്ടന്‍ പേടിക്കേണ്ട.” സുമിത്ര പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “ഒരു കുട്ടിയും എന്‍റെ ക്ലാസു മോശാന്നു പറയില്ല. അവരെ എങ്ങനെ കൈയിലെടുക്കണമെന്നെനിക്കറിയാം. പഠിക്കുന്ന കുട്ടികളാണെങ്കില്‍ നല്ല രസാ ക്ലാസെടുക്കാന്‍.”
“വിളഞ്ഞ വിത്തുകളുണ്ടെങ്കില്‍ ചേച്ചീടെ തല അവരെടുക്കും.”
അജിത്ത് പറഞ്ഞു.
“നിന്നെപ്പോലെ വിളഞ്ഞതൊന്നും കാണുകേല.”
ആ കളിയാക്കല്‍ ഇഷ്ടപ്പെട്ടില്ല അജിത്തിന്
“ഓ… ഒരു ടീച്ചറമ്മ വന്നിരിക്കുന്നു. ജോലിക്ക് കേറുന്നേനു മുമ്പേ വല്യ ഗമയായി.”
“ഗമയാണേല്‍ നീ കൊണ്ടെ കേസുകൊടെടാ.”
ഒന്നും രണ്ടും പറഞ്ഞ് അവര്‍ വഴക്കായി. വഴക്കുമൂത്തപ്പോള്‍ സരസ്വതി ഇടപെട്ടു.
“നീയിത്രേം വളര്‍ന്ന പെണ്ണല്ലേ? അവനെന്തെങ്കിലും പറഞ്ഞെന്നു വച്ച് കെടന്നു തുള്ളുകാ?”
സുമിത്ര പിന്നെ ഒന്നും മിണ്ടിയില്ല.
ജയദേവന്‍ എല്ലാം കണ്ടു ചിരിക്കുകയായിരുന്നു.
ഒരു വീടായാല്‍ അല്‍പം ഒച്ചയും ബഹളവുമൊക്കെ വേണം. എങ്കിലേ വീടിനു ജീവനുണ്ടാകൂ. താൻ ഒറ്റപുത്രനായതുകൊണ്ട് അങ്ങനെയൊരു സന്തോഷം അനുഭവിക്കാനുള്ള യോഗമില്ല. ഇവിടെ എന്തൊരു രസമാണ് ജീവിതം .
അവര്‍ സംസാരിച്ചിരിക്കുമ്പോള്‍ പുറത്തു കാല്‍പ്പെരുമാറ്റം! ജയന്‍ തിരിഞ്ഞുനോക്കി. ശശികലയാണ്.
“കൂട്ടുകാരി വന്നല്ലോ?” ജയദേവന്‍ പറഞ്ഞു: “ഒരു വാലുപോലെ എപ്പഴും കൂടെയുണ്ടല്ലേ കക്ഷി?”
“പതുക്കെ പറ. അവളു കേൾക്കും.”
“എന്തിനാ ഇതിങ്ങനെ എപ്പഴും നിഴലു പോലെ പിറകെ നടക്കുന്നേ?”
ജയന്‍ സ്വരം താഴ്ത്തി ചോദിച്ചു.
” ശുദ്ധ പാവമാ ജയേട്ടാ. . മനസിൽ ഒരു കളങ്കവുമില്ലാത്ത പെണ്ണ് ”
ജയദേവനെ കണ്ടതും ശശികല തിരിഞ്ഞ് പിന്നാമ്പുറത്തേക്കു പോയി.
“എന്നെ കണ്ടതേ പിറകിലേക്ക് വലിഞ്ഞല്ലോ കക്ഷി?”
“ഞാൻ പറഞ്ഞില്ലേ പാവമാ . അവളാ ആ കുടുംബം കൊണ്ടുപോകുന്നത് ”
കുറച്ചുനേരം സംസാരിച്ചിരുന്നിട്ട് സുമിത്ര എണീറ്റ് അടുക്കളയിലേക്ക് ചെന്നു.
ആ സമയം സരസ്വതിയുടെ സമീപത്തുണ്ടായിരുന്നു ശശികല. ഗ്ലാസിലേക്ക് ചായ പകരുകയായിരുന്നു അവള്‍.
“വന്നു കേറീതേ അടുക്കളഭരണം ഏറ്റെടുത്തോ?”
സുമിത്ര ചെന്ന് അവളുടെ തോളില്‍ കൈവച്ചു.
“അങ്ങനാ സ്നേഹമുള്ള പെമ്പിള്ളേര്.”
സരസ്വതി അവളെ പുകഴ്ത്തി .
“എന്നാ ഞാന്‍ പോയി കഴിയുമ്പം അമ്മ ഇവളെ ഇവിടെയങ്ങു നിറുത്തിക്കോ. അമ്മയ്ക്കൊരു കൂട്ടുമാകും. അടുക്കളപ്പണീം നടക്കും.”
“എങ്ങോട്ടു പോകുമ്പം?”
ശശികല ആകാംക്ഷയോടെ നോക്കി.
“ഇവള്‍ക്കൊരു ജോലി കിട്ടി മോളേ. ടീച്ചറായിട്ട്. അതിന്‍റെ സന്തോഷത്തിലാ ഇപ്പം.”
“ഉവ്വോ? എവിടെയാ?”
സുമിത്ര എല്ലാം വിശദമായി പറഞ്ഞു.
ശശികലയുടെ കണ്ണുകള്‍ നിറയുകയായിരുന്നു അപ്പോൾ .
എന്തൊരു ഭാഗ്യവതിയാണ് സുമിത്ര! ദൈവം അവള്‍ക്കു മാത്രം എല്ലാ സൗഭാഗ്യവും കൊടുക്കുന്നതെന്തേ? തന്റെ ജീവിതം നരകത്തിൽ നിന്ന് നരകത്തിലേക്ക് താഴ്ന്നുപോയിക്കൊണ്ടിരിക്കുന്നു .
“നീ കരയ്വാണോ?”
സുമിത്ര അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി.
“ഹേയ്… ഇതു സന്തോഷത്തിന്‍റെ കണ്ണീരാ.”
പുഞ്ചിരി വരുത്തിയിട്ട് അവള്‍ കണ്‍കോണുകളിലെ മിഴിനീര്‍ തുടച്ചു.
ഹൃദയം നുറുങ്ങിപ്പോകുന്ന വേദനയായിരുന്നു ശശികലയ്ക്കപ്പോൾ.
സുമിത്ര പോയാൽ തന്നെ സഹായിക്കാനും സമാധാനിപ്പിക്കാനും പിന്നെ ആരുണ്ട്?
സങ്കടം അണപൊട്ടാതിരിക്കാന്‍ അവള്‍ ഏറെ പണിപ്പെട്ടു. അത് സുമിത്ര ശ്രദ്ധിച്ചു.
“ഞാന്‍ പോയാലും എല്ലാ ശനിയാഴ്ചയും ഇവിടെ പാഞ്ഞെത്തും . എനിക്കെന്‍റെ അമ്മേം കൂട്ടുകാരിയേം കാണാതിരിക്കാന്‍ പറ്റ്വോ?”
ശശികലയുടെ മിഴിയില്‍നിന്ന് ഒരു തുള്ളി കണ്ണീര്‍ അടര്‍ന്ന് തറയില്‍ വീണു. അതു മറ്റാരും കണ്ടില്ല.
സുമിത്ര ഒരു ഗ്ലാസ് ചായ എടുത്തുകൊണ്ടുപോയി ജയദേവനു കൊടുത്തു.
അപ്പോഴേക്കും സരസ്വതി ഒരു പ്ലേറ്റില്‍ പലഹാരങ്ങളുമായി എത്തി.
പുറത്ത് ഇരുട്ടുവീണിരുന്നു അപ്പോള്‍!
സുമിത്ര അടുക്കളയില്‍ ചെന്ന് അരിയും പലവ്യഞ്ജനങ്ങളുമെടുത്ത് കടലാസില്‍ പൊതിഞ്ഞ് ശശികലയ്ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു:
“വേഗം കൊണ്ടുപോയി കഞ്ഞിവച്ചുകൊടുക്ക്. നേരം ഒരുപാടായി. വേഗം പൊക്കോ “
“ഉം.”
ശശികല തലയാട്ടി.
“തനിയെ പോകാന്‍ പേടിയുണ്ടോ?”
“ഇല്ല.”
“ഇരുട്ടായില്ലേ! ഞാന്‍ ടോര്‍ച്ചെടുത്തു തരാം.”
സുമിത്ര കിടുപ്പുമുറിയില്‍ ചെന്ന് ടോര്‍ച്ച്ചെടുത്തുകൊണ്ടുവന്ന് ശശികലയ്ക്കു കൊടുത്തു.
“ഈ സ്നേഹം എനിക്കൊരിക്കലും മറക്കാൻ പറ്റില്ലാട്ടോ.”
“സ്നേഹപ്രകടനം ഒക്കെ പിന്നെയാകാം . വേഗം പൊയ്ക്കോ. നേരം ഒരുപാടായി.”
“ഉം.”
പടിയിറങ്ങി നടന്നു അവള്‍.
സുമിത്ര തിരികെ ഡൈനിംഗ് റൂമിലേക്ക് വന്നു.
“പറഞ്ഞുവിട്ടോ കൂട്ടുകാരിയെ?”
ജയന്‍ ചോദിച്ചു.
“ഉം…”
ജയദേവന്‍റെ അടുത്ത് കസേര വലിച്ചിട്ടിരുന്നു അവള്‍.


പിറ്റേന്ന് ബുധനാഴ്ച !
ഉച്ചയൂണ് കഴിച്ചിട്ട് പോകാനായി ജയദേവന്‍ വേഷം മാറി.
എല്ലവരോടും യാത്രപറഞ്ഞിട്ട് അയാള്‍ വെളിയിലേക്കിറങ്ങി കാറില്‍ കയറി.
കാര്‍ സ്റ്റാര്‍ട്ടുചെയ്തതും പോകല്ലേ എന്നു വിളിച്ചു കൊണ്ട് സുമിത്ര അകത്തുനിന്ന് ഓടിവന്നു.
അവളുടെ കൈയില്‍ ഒരു ഇലഞ്ഞിപ്പൂമാല ഉണ്ടായിരുന്നു.
മാല ജയദേവനു നീട്ടിക്കൊണ്ടവള്‍ പറഞ്ഞു:
“ഇതിവിടെ തൂക്കിയിട്ടാല്‍ നല്ല സുഗന്ധമായിരിക്കും കാറിനകത്ത്.”
“താങ്ക് യൂ.”
മാല വാങ്ങി ഒന്നു മണത്തിട്ട് ജയദേവന്‍ അത് കാറിന്‍റെ അകത്തു തൂക്കിയിട്ടു. പിന്നെ, മുന്‍വാതില്‍ തുറന്നുകൊടുത്തിട്ട് സുമിത്രയോട് അകത്തേക്ക് കയറാന്‍ ആവശ്യപ്പെട്ടു.
“എന്തിനാ?”
“കേറ്, ഒരു സ്വകാര്യം പറയാനുണ്ട്.”
“അമ്മേ, ഞാനിപ്പ വരാം.”
അതു പറഞ്ഞതും അവൾ അകത്തുകയറിയതും ഒപ്പമായിരുന്നു.
ഡോർ അടഞ്ഞു. ജയന്റെ ഇടതുവശത്തുള്ള സീറ്റിൽ അവളിരുന്നു. കാറു സാവധാനം മുമ്പോട്ടുരുണ്ടു. ഗേറ്റുകടന്ന് അതു റോഡിലേക്കിറങ്ങി.
“അതേയ്… ഈ ജോലി വാങ്ങിത്തന്നേന് എനിക്കെന്താ സമ്മാനം തര്വാ?”
ജയന്‍ ആരാഞ്ഞു.
“എന്നെ മുഴുവനായിട്ടങ്ങു തര്വല്ലേ ജയേട്ടാ…”
അവള്‍ സ്റ്റിയറിംഗില്‍ വലതുകൈ എടുത്തുവച്ചിട്ട് തുടര്‍ന്നു.
“ഇതോടിക്കാന്‍ എന്നെക്കൂടിയൊന്നു പഠിപ്പിക്കണം ട്ടോ.”
“കല്യാണം കഴിയട്ടെ. എല്ലാം പഠിപ്പിച്ചുതരാം.”
ജയദേവന്‍ കാറിന്‍റെ സ്പീഡ് അല്പം കൂട്ടി.
“എന്തു കാര്യം പറയാനാ എന്നെ വിളിച്ചു ഇതില് കേറ്റീത്?”
“പറയട്ടെ?”
“ഉം…”
പൊടുന്നനേ ജയദേവന്‍ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് കവിളില്‍ ഒരു ചുംബനം നല്‍കി.
സുമിത്ര കുതറി മാറിയിട്ട്, കണ്ണുരുട്ടി, മുഖം കറുപ്പിച്ച് ജയദേവനെ നോക്കി.
“വണ്ടി ഓടിച്ചോണ്ടിരിക്കുമ്പഴാ ഒരു കുസൃതിത്തരം! റോഡാ, മനുഷ്യരുണ്ട് എന്ന ചിന്തപോലുമില്ല.”
വലതുകൈകൊണ്ട് കവിള്‍ത്തടം തൂത്തിട്ടു അവള്‍ കണ്ണുരുട്ടി പിണക്കം ഭാവിച്ചു .
“പിണങ്ങിയോടോ?”
അതിനു മറുപടി പറഞ്ഞില്ല . മുഖം വീർപ്പിച്ചു തന്നെ ഇരുന്നു അവൾ .
“സോറീടോ.”
“എന്തു സോറി?” ദേഷ്യഭാവത്തിൽ ജയനെ നോക്കിക്കൊണ്ട് അവള്‍ തുടര്‍ന്നു: “വേണ്ടാതീനം കാണിച്ചിട്ട് സോറി പറഞ്ഞാ മതീല്ലോ.”
“ഇതൊക്കെയല്ലേ മോളേ ഒരു സന്തോഷം “
“ഈ സന്തോഷമൊക്കെ കല്യാണം കഴിഞ്ഞിട്ടു മതി.”
“എന്നാ പറ. എന്നാ കല്യാണം?”
“ആദ്യത്തെ ശമ്പളം കിട്ടിക്കഴിഞ്ഞിട്ട്.”
“ഷുവർ ?”
“ഷുവർ “
“എന്നാ ഞാനച്ഛനോട് പറഞ്ഞേക്കട്ടെ?”
“ഉം.”
ജയദേവന്‍ കാറുനിറുത്തി.
“എന്നാ ഇറങ്ങിക്കോ.”
“ഇതിനായിരുന്നു എന്നെ വിളിച്ചുകേറ്റീത് അല്ലേ ? പേരും കള്ളൻ! കുസൃതിത്തരം മാത്രേ കൈയിലുള്ളൂ.”
ജയദേവന്‍റെ തലയിൽ ഒരിടി കൊടുത്തിട്ട് അവള്‍ വേഗം ഡോര്‍ തുറന്ന് പുറത്തിറങ്ങി.
“അപ്പോ… പറഞ്ഞതുപോലെ മുപ്പതാം തീയതി പോകാൻ റെഡിയായി നിന്നോണം ” ജയൻ ഓർമ്മിപ്പിച്ചു
“ഉം.”
സുമിത്ര കൈ ഉയര്‍ത്തി റ്റാറ്റാ പറഞ്ഞു
ജയ ദേവൻ കാർ ഓടിച്ചുപോയി.


മുപ്പതാം തീയതി ഉച്ചകഴിഞ്ഞ നേരം!
കണ്ണാടിയുടെ മുമ്പില്‍ നിന്ന് അണിഞ്ഞൊരുങ്ങുകയാണ് സുമിത്ര. തൊട്ടടുത്തു ശശികലയുമുണ്ട്.
ജയദേവനും അജിത്തും കൂടി ബാഗും സാമാനങ്ങളുമൊക്കെയെടുത്ത് കാറില്‍ വയ്ക്കുകയാണ്.
സരസ്വതി അടുക്കളയില്‍ ചായ ഉണ്ടാക്കുന്നു.
“ഒന്നു വേഗാവട്ടെടോ?”
വാതില്‍ക്കല്‍ വന്നു നിന്ന് ജയദേവന്‍ ധൃതികൂട്ടി .
“ഇതാ വന്നുകഴിഞ്ഞു.”
തിടുക്കത്തിൽ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി അവള്‍ വെളിയിലേക്കിറങ്ങിവന്നു. പിന്നാലെ ശശികലയും.
വിലകൂടിയ ചുരിദാറായിരുന്നു സുമിത്രയുടെ വേഷം.
ഇത്രയും സുന്ദരിയായി മുന്‍പൊരിക്കലും ഇവളെ കണ്ടിട്ടില്ലെന്ന് ജയദേവന്‍ ഓര്‍ത്തു.
“ഇപ്പം കണ്ടാല്‍ ഐശ്വര്യ റായിയെപ്പോലുണ്ട് .”
ജയദേവന്‍റെ കമന്‍റുകേട്ട് സുമിത്ര ഒരു മുഴം ഉയര്‍ന്നു.
“ഓ, ഒരു ഐശ്വര്യറായി. സുകുമാരിച്ചേച്ചിയെപ്പോലെയാ എനിക്കു തോന്നുന്നത്. ” അജിത്ത് കളിയാക്കി.
“നീ പോടാ…”
സുമിത്ര അവനെ ഒന്ന് തള്ളിയിട്ട് കാറിനടുത്തേക്ക് വന്നു.
അപ്പോഴേക്കും ഒരു ട്രേയില്‍ ചായയുമായി അകത്തുനിന്നു സരസ്വതി വന്നു.
എല്ലാവരും ഓരോ കപ്പ് ചായ എടുത്തു.
“ചെന്നാലുടനെ ഫോണ്‍ വിളിക്കണം, കേട്ടോ മോളേ.”
സരസ്വതി ഓര്‍മിപ്പിച്ചു.
സുമിത്ര തലകുലുക്കി. എന്നിട്ടു ശശികലയെ നോക്കി അവൾ .
അല്‍പം മാറി, ആരും കാണാതെ ഒരു തൂണിനു മറവില്‍ നിന്ന് ശബ്ദമില്ലാതെ കരയുകയാണ് ശശികല.
സുമിത്ര ഓടി അവളുടെ അടുത്തുചെന്നു കരം പുണര്‍ന്നു.
“നീ ഇവിടെ ഒളിച്ചു നിന്നു കരയ്വാണോ. ഇങ്ങനാണോ കൂട്ടുകാരിയെ യാത്രയാക്കുന്നത്?”
തിടുക്കത്തില്‍ കണ്ണുകളൊപ്പിയിട്ട് പുഞ്ചിരിക്കാന്‍ ശ്രമിച്ചു ശശികല .
“നീ വാ…”
അവളുടെ കൈപിടിച്ചുകൊണ്ട് സുമിത്ര ജയദേവന്‍റെ അടുത്തേക്കു ചെന്നു.
“ജയേട്ടാ… ഇവള്‍ക്കുകൂടി എന്തെങ്കിലും ഒരു ജോലി വാങ്ങിക്കൊടുക്ക്വോ? ഇവളെ രക്ഷിച്ചാൽ ജയേട്ടന് നൂറു പുണ്യം കിട്ടും.”
“നോക്കാം. നീ കേറ്.”
ജയദേവന്‍ കാറിന്‍റെ ഡോര്‍ തുറന്നുകൊടുത്തു.
“നീ നന്നായി പഠിച്ചോണം. കേട്ടോടാ. കളിച്ചുനടന്നു സമയം കളയരുത്.”
അജിത്തിനെ ഉപദേശിച്ചിട്ട് എല്ലാവരോടും യാത്രചോദിച്ച് സുമിത്ര കാറിലേക്ക് കയറി.
ഡ്രൈവര്‍ സീറ്റില്‍ ജയദേവന്‍ കയറി ഇരുന്നിട്ട് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
കൈവീശി എല്ലാവരും അവള്‍ക്കു യാത്രാമംഗളം നേര്‍ന്നു.
കാര്‍ സാവധാനം ഗേറ്റുകടന്ന് റോഡിലേക്കുരുണ്ടു.
ശശികല ഇടതുകൈകൊണ്ട് മുഖംപൊത്തി ഏങ്ങിയേങ്ങി കരയുകയായിരുന്നു അപ്പോള്‍.


കാര്‍ ചങ്ങനാശേരി ടൗണിലെത്തിയപ്പോള്‍ മണി അഞ്ച് . സുമിത്ര ജയദേവനോട് ചോദിച്ചു:
“ഇനി എത്രദൂരമുണ്ട് ഹോസ്റ്റലിലേക്ക്?”
“എട്ടുപത്തു കിലോമീറ്ററു കാണും “
ടൗണിലെ ഹോട്ടലില്‍ കയറി ഓരോ മസാലദോശയും ചായയും കഴിച്ചിട്ട് യാത്ര തുടര്‍ന്നു അവര്‍.
“ഹോസ്റ്റലിലെ ഭക്ഷണമൊക്കെ എങ്ങനെയാണോ?”
സുമിത്ര ആരോടൊന്നില്ലാതെ പറഞ്ഞു.
ജയദേവന് ഉള്ളില്‍ ചിരി വന്നുപോയി.
കുറെദൂരം ഓടിയിട്ട് കാര്‍ ഒരു രണ്ടുനില വീടിന്റെ മുറ്റത്തു വന്നു നിന്നു.
“ഇതാണോ ഹോസ്റ്റല്‍?”
സുമിത്ര ചുറ്റുപാടും നോക്കി.
“ഇവിടെ ഹോസ്റ്റലും മണ്ണാങ്കട്ടേം ഒന്നുമില്ല. ഞാന്‍ അമ്മായിയോട് കള്ളം പറഞ്ഞതാ. ഇതെന്‍റെ ഒരു സുഹൃത്തിന്‍റെ വീടാ. ഇവിടെ നിനക്കു സുഖായിട്ടു താമസിക്കാം. അധികം ആള്‍ക്കാരൊന്നുമില്ല. സുഹൃത്തും അവന്‍റെ അമ്മേം ഭാര്യേം ഒരു കുട്ടീം മാത്രം. ശാന്തമായ അന്തരീക്ഷമാ. രുചിയുള്ള ഭക്ഷണോം കിട്ടും. ”
സുമിത്രയുടെ മനസ് വല്ലാതെ അസ്വസ്ഥമായി.
“ഇവിടെ വേണ്ടായിരുന്നു. ഇങ്ങോട്ടാ വരുന്നതെന്നു നേരത്തെ എന്നോടൊന്നു പറഞ്ഞില്ലല്ലോ.”
അവള്‍ പരിഭവം പറഞ്ഞു.
“നീ ഒന്നുകൊണ്ടും പേടിക്കണ്ട. ഹോസ്റ്റലിനേക്കാള്‍ സുരക്ഷിതമാ ഇവിടെ. എനിക്ക് വല്ലപ്പഴും നിന്നെ വന്നൊന്നു ഫ്രീയായി കാണണമെങ്കില്‍ ഇവിടല്ലേ സൗകര്യം.”
“എന്നാലും…”
“ഒരെന്നാലുമില്ല. നിയങ്ങോട്ടിറങ്ങ് ” ജയദേവന്‍ ഡോർ തുറന്നു പുറത്തിറങ്ങി . പിന്നാലെ സുമിത്രയും . “അവിടെ ചെന്നുകഴിയുമ്പം ഇഷ്ടക്കോടൊന്നും കാണിച്ചേക്കരുത്. നല്ല ചിരിക്കുന്ന മുഖായിരിക്കണം.”
സുമിത്ര മറുപടി ഒന്നും പറഞ്ഞില്ല
വിശാലമായ മുറ്റവും പൂന്തോട്ടവും.
പൂന്തോട്ടം നിറയെ വിവിധ വര്‍ണങ്ങളിലുള്ള പുഷ്പങ്ങള്‍.
സുമിത്ര നോക്കി.
മനോഹരമായ വീട് !
“വാ…”
സുമിത്രയെ വിളിച്ചുകൊണ്ട് ജയദേവന്‍ സിറ്റൗട്ടിലേക്ക് കയറി.
ഡോര്‍ ബെല്ലില്‍ വിരലമര്‍ത്തിയിട്ട് അവര്‍ ക്ഷമയോടെ വെളിയിൽ കാത്തുനിന്നു.
( തുടരും.)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം -1

0
ഇലഞ്ഞിപ്പൂക്കൾ - കുറ്റാന്വേഷണ നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി - അദ്ധ്യായം ഒന്ന്

കരിങ്കൽ പടവുകൾ ചവിട്ടിക്കയറി അമ്പലമുറ്റത്തേക്കു കാലെടുത്തുവച്ചപ്പോൾ നേർത്ത കാറ്റുവീശി.
കാറ്റിൽ ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം മൂക്കിലേക്ക് തുളച്ചുകയറിയതും സുമിത്രയുടെ കണ്ണുകൾ വലതുവശത്തേക്ക് തിരിഞ്ഞു.
അമ്പലമുറ്റത്തു പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ഇലഞ്ഞിമരത്തില്‍ നിറയെ പൂക്കള്‍. ഇളംകാറ്റിലുലയുന്ന ശിഖരങ്ങളില്‍നിന്ന് പൂക്കള്‍ മഞ്ഞുതുള്ളികള്‍പോലെ അടര്‍ന്നുവീണുകൊണ്ടിരുന്നു.
കുഞ്ഞു കമ്മലുകൾ പോലെ ഇലഞ്ഞിമരച്ചുവട്ടില്‍ പൂക്കള്‍ നിരന്നുകിടക്കുന്നതു കണ്ടപ്പോള്‍ സുമിത്രയുടെ കണ്ണുകള്‍ വിടര്‍ന്നു. കൂട്ടുകാരിയെ നോക്കി അവള്‍ പറഞ്ഞു:
“ദേ, ഒരുപാട് പൂക്കളുണ്ട് ചോട്ടില്‍. കണ്ടിട്ട് കൊതിയാവുന്നു “
ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധവും സൗരഭ്യവും പണ്ടേ അവള്‍ക്കു വലിയ ഇഷ്ടമാണ്.
“പൂവും കായുമൊക്കെ പിന്നെ നോക്കാം. സമയം ഒരുപാട് വൈകി. വേഗം വാ”
ശശികല ചുവടുകള്‍ നീട്ടിവച്ചു. ഒപ്പമെത്താന്‍ സുമിത്ര പാടുപെട്ടു.
വീതിയില്‍ കസവുള്ള സെറ്റ് സാരിയായിരുന്നു സുമിത്രയുടെ വേഷം! മുട്ടറ്റം നീണ്ടുകിടക്കുന്ന മുടി അഗ്രം കെട്ടിയിരിക്കുന്നു. നെറ്റിയില്‍ കുങ്കുമപ്പൊട്ടും കാലില്‍ സ്വര്‍ണപാദസ്വരവും. അന്തിവെയിലിന്‍റെ ശോഭയില്‍ വെളുത്തുതുടുത്ത കവിളുകള്‍ സ്വര്‍ണക്കുടംപോലെ തിളങ്ങി.
അമ്പലമുറ്റം സജീവമായിരുന്നു. ആരാധനയ്ക്ക് ധാരാളം പേര്‍ എത്തിയിട്ടുണ്ട്.
ശ്രീകോവിലിനു മുമ്പില്‍ കണ്ണുകള്‍ പൂട്ടി, മനസു കേന്ദ്രീകരിച്ച്, കൈകള്‍ കൂപ്പി നിന്ന് സുമിത്ര പ്രാര്‍ഥിച്ചു.
എത്രയും വേഗം തനിക്കൊരു ജോലി കിട്ടണേ!
ജയേട്ടനുമൊത്ത് സന്തോഷകരമായ ഒരു ദാമ്പത്യജീവിതം തന്ന് അനുഗ്രഹിക്കണമേ.
അമ്മയ്ക്കും അജിത്തിനും ദീര്‍ഘായുസ് നല്‍കണമേ!
ശശികലയുടെ കഷ്ടപ്പാടുകള്‍ അകറ്റി നല്ലൊരു വിവാഹജീവിതം അവള്‍ക്കു കൊടുക്കണേ.
അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍!
കൃഷ്ണഭഗവാനോട് മനസുരുകി പ്രാർത്ഥിച്ചിട്ട് സുമിത്ര തിരിഞ്ഞുനടന്നു.
ശശികല പ്രാര്‍ഥന കഴിഞ്ഞ് പോകാൻ റെഡിയായി നിൽക്കുകയായിരുന്നു അപ്പോൾ
“പോകാം?”ശശികല ആരാഞ്ഞു
“ഉം..”
രണ്ടുപേരും തിരിഞ്ഞു നടന്നു .
ഇലഞ്ഞിമരത്തിന്‍റെ സമീപത്തെത്തിയപ്പോള്‍ പൊടുന്നനെ സുമിത്ര നിന്നു.
“കുറച്ചു പൂ പെറുക്കിയാലോ ശശീ?”
“നാണമില്ലേ നിനക്ക് ? നാളെ പുഴയിൽ കുളിക്കാൻ പോകുമ്പോൾ വടക്കേപ്പറമ്പിലെ ആ ഇലഞ്ഞിയുടെ ചോട്ടിൽ നിന്ന് ഇഷ്ടംപോലെ ഞാൻ പെറുക്കി താരാല്ലോ. നീ വാ ”
ശശികല പോകാൻ ധൃതികൂട്ടി.
നടക്കല്ലുകള്‍ ചവിട്ടിയിറങ്ങി ചെമ്മണ്‍റോഡിലേക്ക് നടന്നു അവര്‍. അവിടെനിന്നു മെയിന്‍ റോഡിലേക്കും.
“കണ്ണടച്ചുനിന്ന് ഒരുപാടുനേരം പ്രാര്‍ഥിക്കുന്നതു കണ്ടല്ലോ? എന്താ പ്രാര്‍ഥിച്ചേ?”
നടക്കുന്ന വഴി ശശികല സുമിത്രയെ നോക്കി ചോദിച്ചു.
“എന്‍റാഗ്രഹങ്ങളൊക്കെ നിറവേറ്റി തരണേന്ന്.”
“എന്‍റെ കാര്യം വല്ലതും പറഞ്ഞോ?”
“അതെന്നും പറയാറുള്ളതല്ലേ.”
“ഈ പ്രാര്‍ഥനകൊണ്ടൊന്നും ഒരു ഫലോം ഇല്ല സുമീ . എത്രകാലമായി ഞാന്‍ നെഞ്ചുരുകി പ്രാര്‍ഥിക്കുന്നു. വല്ല പ്രയോജനോം ഉണ്ടായോ? ഉണ്ടാകില്ല. പണമില്ലാത്തവനെ ദൈവത്തിനു പോലും വേണ്ട.”
ശശികലയുടെ വാക്കുകളില്‍ നിരാശയും സങ്കടവും.
“അങ്ങനെ പറയരുത് ശശീ. പ്രയോജനമുണ്ടാകും. എന്നെങ്കിലുമൊരു നല്ലകാലം വരാതരിക്കില്ല നിനക്ക്. കൃഷ്ണദേവനു ഞാനൊരു വഴിപാട് നേര്‍ന്നിട്ടുണ്ട്.”
“നിന്‍റെ ഈ സ്നേഹം കാണുമ്പഴാ എന്‍റെ വേദനേം വിഷമോം അല്‍പ്പമെങ്കിലും ഞാന്‍ മറക്കുന്നത്. ഒന്നാശ്വസിപ്പിക്കാന്‍ നീയും കൂടിയില്ലായിരുന്നെങ്കില്‍ പണ്ടേ മരിച്ചുപോയേനേ ഞാന്‍.”
“കഴിഞ്ഞ ജന്മത്തിൽ നമ്മള് ഒരേകുടുംബത്തിൽ ജനിച്ച ഇരട്ടകളായിരുന്നിരിക്കാം.”
അതു പറഞ്ഞിട്ടു സുമിത്ര ചിരിച്ചു. കുപ്പിവള കിലുങ്ങിയതുപോലൊരു സ്വരം!
“നിന്‍റെ ചിരി കാണാന്‍ തന്നെ എന്തൊരു രസാ. ദൈവം നിനക്ക് എല്ലാം തന്നനുഗ്രഹിച്ചിട്ടുണ്ട്. ആവശ്യത്തിനു സ്വത്ത്, സൗന്ദര്യം, പഠിപ്പ് ,സ്നേഹിക്കാന്‍ ഒരു സുന്ദരക്കുട്ടന്‍! ഇതില്‍ കൂടുതല്‍ എന്തുവേണം ഒരു പെണ്ണിന്! നീ ഭാഗ്യവതിയാ മോളേ. മഹാഭാഗ്യവതിയാ.”
ശശികലയുടെ ശബ്ദം ഇടറി.
സുമിത്ര മുഖം തിരിച്ചു അവളെ നോക്കി. കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതു കണ്ടപ്പോള്‍ സങ്കടം വന്നു അവള്‍ക്ക്.
“നിനക്കും കിട്ടും ശശീ നല്ലൊരു ജീവിതം! ഞാന്‍ എന്നും പ്രാര്‍ഥിക്കുന്നുണ്ട്.”
“കിട്ടും കിട്ടും! മരിച്ചു പരലോകത്തേക്ക് ചെല്ലുമ്പം.”
സ്വയം പരിഹസിച്ചുകൊണ്ടവള്‍ തുടര്‍ന്നു:
“ഈശ്വരന് അല്‍പമെങ്കിലും ദയയുണ്ടായിരുന്നെങ്കില്‍ ഇത്തിരി സൗന്ദര്യമെങ്കിലും എനിക്ക് തരില്ലായിരുന്നോ? കൊടുക്കുന്നവര്‍ക്കു വാരിക്കോരി കൊടുക്കും. ഇല്ലാത്തവര്‍ക്കൊന്നുമില്ല.”
അവള്‍ക്ക് അമര്‍ഷവും കരച്ചിലും വന്നു.
സുമിത്രയ്ക്കവളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല.
ശശികല തുടര്‍ന്നു.
“ആര്‍ക്കും വേണ്ടാത്ത ഒരു കരിംഭൂതമായിട്ട് എന്തിനാ ദൈവം എന്നെ സൃഷ്ടിച്ച് ഈ ഭൂമിയിലോട്ടു വിട്ടത്? ജനിച്ചുവീണപ്പഴേ മരിച്ചുപോയിരുന്നെങ്കില്‍ എതയോ നന്നായിരുന്നേനെ.”
അവള്‍ സ്വയം നിന്ദിക്കുകയും ശപിക്കുകയും ചെയ്തു.
“ഇത്ര വിഷമിക്കാന്‍ മാത്രം എന്താ ഉണ്ടായേ? കറുപ്പിനഴകില്ലെന്നാരാ പറഞ്ഞേ? കൃഷ്ണഭഗവാന്‍റെ നിറമെന്തായിരുന്നു?”
“കല്യാണം ആലോചിച്ചു വരുന്നവരോടൊക്കെ കൃഷ്ണഭഗവാന്‍റെ നിറോം പറഞ്ഞോണ്ടു ചെന്നാല്‍ അപ്പഴേ അവരു സ്ഥലം വിടും. വരുന്നവര്‍ക്കു നിറോം മണോം ഒന്നുമല്ല സുമീ വേണ്ടത്. കാശുവേണം. അല്ലെങ്കില്‍ ജോലി വേണം. മിനിയാന്ന് ഒരു കൂട്ടരു വന്നു. മുറ്റത്തേക്കു കയറിയതേ ചോദിച്ചത് എത്ര കൊടുക്കൂന്നാ? എന്താ പറയേണ്ടത് അവരോടൊക്കെ?”
സുമിത്രയ്ക്ക് മറുപടി പറയാന്‍ വാക്കുകള്‍ കിട്ടിയില്ല.
“എന്‍റെ വിഷമം നിനക്കിമാജിൻ ചെയ്യാന്‍പോലും പറ്റില്ല സുമീ. ഓരോ ദിവസവും ഉറങ്ങാന്‍ കിടക്കുമ്പം ഒരു കുടം കണ്ണീരാ ഒഴുക്കുന്നത്.”
അവളുടെ സ്വരം ഇടറുകയും വാക്കുകള്‍ മുറിയുകയും ചെയ്തു.
സുമിത്രയ്ക്ക് സഹതാപം തോന്നി!
പാവം പെണ്ണ്!
ഈശ്വരന്‍ അവള്‍ക്ക് ഒരു ജോലിയെങ്കിലും കൊടുത്തിരുന്നെങ്കില്‍!
“ഞാന്‍ ജയേട്ടനോട് പറയാം, നിനക്കെന്തെങ്കിലുമൊരു ജോലി സംഘടിപ്പിച്ചുതരാൻ .”
“വല്ല പ്യൂണ്‍ ജോലിയാണെങ്കിലും മതിയായിരുന്നു. അമ്മ മരിച്ചേപ്പിന്നെ വല്യ ബുദ്ധിമുട്ടാ സുമി. അച്ഛന്‍റെ കാര്യം നിനക്കറിയാല്ലോ. അഞ്ചുപൈസ സമ്പാദിച്ചുവച്ചിട്ടില്ല. വേണ്ട. അന്നന്നത്തെ ആഹാരത്തിനുള്ളതെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍!”
ശശികലയ്ക്ക് അച്ഛനോട് ദേഷ്യം തോന്നി . ഇടതുകൈ ഉയര്‍ത്തി മിഴിനീര്‍ തുടച്ചിട്ട് അവള്‍ തുടര്‍ന്നു:
“ഇന്നുച്ചയ്ക്ക് വീട്ടില്‍ കഞ്ഞിവച്ചില്ല. അച്ഛനെന്തെങ്കിലും കൊണ്ടുവന്നു തന്നെങ്കിലല്ലേ വയ്ക്കാന്‍ പറ്റൂ. എന്‍റെ കാര്യം പോട്ടെന്നു വയ്ക്കാം. പക്ഷേ, നന്ദിനി. അവളു കൊച്ചല്ലേ. എത്രനേരം പിടിച്ചുനില്‍ക്കാന്‍ പറ്റും അവള്‍ക്ക്?”
“എന്നാ നിനക്ക് എന്‍റെ വീട്ടില്‍ വന്ന് അരി വാങ്ങിക്കൊണ്ടുപോയി കഞ്ഞിവയ്ക്കാന്‍ മേലായിരുന്നോ?”
സുമിത്ര ദേഷ്യപ്പെട്ടു.
“മനഃപൂര്‍വം വരാതിരുന്നതാ. എത്രകാലം ഇങ്ങനെ കടം മേടിച്ചു ജീവിക്കും. ഇപ്പം എത്രയുണ്ടെന്നറിയ്വോ തിരിച്ചുതരാന്‍? ഒക്കെ ഞാനെഴുതിയിട്ടിട്ടുണ്ട്.”
“ഓഹോ, അപ്പം അങ്ങനെയൊരു തോന്നലുണ്ടോ മനസില്‍? തിരിച്ചുതരണമെന്നാ ആഗ്രഹിച്ചാണോ ഞാൻ തന്നതൊക്കെ? തന്നതെന്തെങ്കിലും ഞാന്‍ തിരിച്ചുചോദിച്ചിട്ടുണ്ടോ?നമ്മളു തമ്മിലുള്ള ബന്ധം അങ്ങനാണോ ശശീ!”
“ഞാനതുദ്ദേശിച്ചല്ല….”
“ഒന്നും ഉദ്ദേശിക്കണ്ട. വീട്ടില്‍ വന്ന് അരി വാങ്ങിക്കൊണ്ടുപോയി കഞ്ഞിവച്ചുകൊട് എല്ലാര്‍ക്കും. നീയും വയറുനിറയെ കഴിച്ചോണം. പട്ടിണി കിടക്കരുത് “
ആജ്ഞപോലെയായിരുന്നു ആ സ്വരം.
അവളുടെ സ്നേഹം കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണമെന്നു തോന്നിപ്പോയി ശശികലയ്ക്ക്.
“ഞാനോരൊന്നു പറഞ്ഞ് ബോറടിപ്പിച്ചു അല്ലേ?
“ഏയ്…”
സുമിത്ര ചിരിച്ചു.
തുടുത്ത കവിളില്‍ നുണക്കുഴി വിരിഞ്ഞു.
ചുവന്നുതുടുത്ത അധരങ്ങള്‍ക്ക് എന്തൊരാകര്‍ഷണീയത!
ജയദേവന്‍ ഭാഗ്യവാനാണെന്നു ശശികല ഓര്‍ത്തു. തുടുത്തമുഖവും വലിയ കണ്ണുകളുമുള്ള ഒരു സുന്ദരിക്കുട്ടിയെ സ്വന്തമാക്കാന്‍ പറ്റിയല്ലോ!
സുമിത്രയുടെ മുറച്ചെറുക്കനാണ് ജയദേവൻ . ഇട്ടുമൂടാന്‍ സ്വത്തുള്ള കോടീശ്വരന്‍റെ മകൻ
ജയദേവനുമായി സുമിത്രയുടെ വിവാഹം പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. പക്ഷേ, ഒരു ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന തീരുമാനത്തിലുറച്ചു നില്‍ക്കുകയാണ് സുമിത്ര!
അവള്‍ക്ക് അച്ഛനില്ല. എട്ടുവര്‍ഷം മുമ്പ് ഹാര്‍ട്ട് അറ്റാക്കുവന്ന് അച്ഛന്‍ മരിച്ചു. അമ്മ സരസ്വതിയായിരുന്നു പിന്നീടവള്‍ക്ക് താങ്ങും തണലും. ഒരു അനുജനുണ്ട്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന അജിത് !
അച്ഛന്‍റെ മരണശേഷം അവളുടെ വീട്ടിലെ ജോലികള്‍ നോക്കിനടത്തിയിരുന്നത് ജയദേവനായിരുന്നു. ആഴ്ചയിലൊരിക്കലെങ്കിലും ജയദേവന്‍ വീട്ടില്‍ വരും. സുമിത്രയുമായി ഒരുപാടുനേരം വിശേഷങ്ങള്‍ പങ്കുവച്ചിരിക്കും.
മനസിലുള്ളതെല്ലാം അവള്‍ ജയദേവന്‍റെ മുമ്പില്‍ തുറന്നുവയ്ക്കും. സന്തോഷവും സങ്കടവുമെല്ലാം. അച്ഛന്‍റെ മരണമേല്‍പിച്ച ആഘാതത്തില്‍നിന്ന് അവളെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നതു ജയദേവനായിരുന്നു.
അതോടെ ആ സ്നേഹബന്ധം ദൃഢതരമായി. ആര്‍ക്കും പിഴുതെറിയാനാവാത്തവിധം അതു പടര്‍ന്നു പന്തലിച്ചു പൂചൂടി നില്‍ക്കുന്നു ഇപ്പോൾ .
സുമിത്രയുടെ ആത്മാർത്ഥ കൂട്ടുകാരിയാണ് ശശികല.
ഒന്നിച്ച് പഠിച്ച്‌ , ഒരുമിച്ച് കളിച്ചുവളര്‍ന്ന രണ്ടു പെണ്‍കുട്ടികള്‍. കൊച്ചുന്നാളില്‍ തുടങ്ങിയ ആ സുഹൃദ് ബന്ധത്തിന് ഒരിക്കല്‍പ്പോലും ഉടവുതട്ടിയിട്ടില്ല.
ശശികലയ്ക്ക് അമ്മയില്ല. പറക്കമുറ്റാത്ത മൂന്ന് അനിയത്തിമാരെ കൊടുത്തിട്ട് അഞ്ചുവര്‍ഷം മുമ്പ് അമ്മ സ്വര്‍ഗത്തിലേക്കുപോയി.
അച്ഛൻ ദിവാകരനു ചന്തയില്‍ ചുമടെടുപ്പാണ് ജോലി.
പകലന്തിയോളം പണിയെടുത്തുകിട്ടുന്ന കാശ് കള്ളുഷാപ്പില്‍ കൊണ്ടുപോയി കൊടുക്കും.
മിക്കപ്പോഴും പട്ടിണിയാണു വീട്ടില്‍. പല രാത്രികളിലും അത്താഴം കഴിക്കാതെ പച്ചവെള്ളം കുടിച്ചു വിശപ്പകറ്റിയിട്ടുണ്ട് ശശികല. അനിയത്തിമാര്‍ക്കെല്ലാം വിളമ്പിക്കഴിയുമ്പോള്‍ മിച്ചം കാണില്ല.
കൂലിപ്പണിക്കുപോകാൻ പലവട്ടം ഒരുങ്ങിയതാണ് ശശികല. ദിവാകരന്‍ പക്ഷേ, സമ്മതിച്ചില്ല. പട്ടിണി കിടന്നാലും മകള്‍ കൂലിപ്പണി ചെയ്യുന്നത് അഭിമാനക്ഷതമാണത്രേ അയാള്‍ക്ക്.
വിവാഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളൊക്കെ എന്നേ അവള്‍ മനസിന്‍റെ കോണില്‍ കുഴിച്ചുമൂടി.
“നീ വേറേതോ ലോകത്താണെന്നു തോന്നുന്നു?”
സുമിത്രയുടെ ചോദ്യം കേട്ടാനു ശശികല വര്‍ത്തമാനകാലത്തിലേക്ക് മടങ്ങിവന്നത്.
നടന്ന് തേന്‍വരിക്കപ്ലാവിന്‍റെ സമീപത്തെത്തിയിരിക്കുന്നു. ഇനി വഴി പിരിയുകയാണ്.
“ഞാനോരോന്നോര്‍ത്ത്…”
“ഓര്‍ത്തോര്‍ത്തു നടന്ന് വല്ല പൊട്ടക്കിണറ്റിലും പോയി വീഴരുത്.”
സുമിത്ര പറഞ്ഞു:
“വീട്ടില്‍ ചെന്നിട്ടു വേഗം വരണേ. അരിമേടിച്ചോണ്ടുപോയി കഞ്ഞിവച്ചു കൊടുക്കണം എല്ലാര്‍ക്കും.”
“നേരം ഒരുപാടായല്ലോ സുമീ…”
“സാരമില്ല. രണ്ടു പറമ്പിന്‍റെ ദൂരമല്ലേയുള്ളൂ. ഇത്തിരി വൈകിയാലും നിന്നെ ആരും പിടിച്ചോണ്ടുപോക്വൊന്നുമില്ല.”
“നേരാ. അല്ലെങ്കില്‍ത്തന്നെ ഈ കറുമ്പിയെ ആര്‍ക്കുവേണം?”
സ്വയം പരിഹസിച്ചിട്ട് അവള്‍ വലത്തോട്ടുള്ള വഴിയിലേക്കു തിരിഞ്ഞു. സുമിത്ര മുമ്പോട്ടും .
നേരം സന്ധ്യമയങ്ങിയിരുന്നു.
സുമിത്ര ധൃതിയില്‍ നടന്നു.
വീടിനടുത്തെത്തിയപ്പോള്‍ കണ്ടു; മുറ്റത്ത് ജയദേവന്‍റെ വോക്‌സ് വാഗൺ കാർ.
നടപ്പിനു വേഗത കൂട്ടി അവള്‍. ജയേട്ടന്‍ ഇന്നു വരുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നല്ലോ? എന്തുപറ്റി പതിവില്ലാത്തൊരു വരവ്?
മുറ്റത്തേക്കു കാലെടുത്തുവച്ചതും അകത്തു ജയദേവന്‍റെ പൊട്ടിച്ചിരി കേട്ടു.
സുമിത്ര ഓടി വരാന്തയിലേക്ക് കയറി.
സരസ്വതിയാണവളെ ആദ്യം കണ്ടത്. അവര്‍ ജയദേവനെ നോക്കി പറഞ്ഞു:
“ആള് വന്നു.”
ചവിട്ടിയില്‍ കാലുരച്ചിട്ട് സുമിത്ര സ്വീകരണ മുറിയിലേക്ക് കയറി.
അവളെ കണ്ടതും ജയദേവന്‍റെ മുഖം പ്രസന്നമായി.
“അടിപൊളിയാണല്ലോ വേഷം! ഇപ്പം കണ്ടാല്‍ ഒരു തമ്പ്രാട്ടിക്കുട്ടിയാന്നേ പറയൂ. സൂപ്പർ “
ജയന്‍റെ കമന്‍റ് സുമിത്ര നന്നേ ആസ്വദിച്ചു. അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ജയേട്ടനെപ്പ വന്നു?”
“കുറേനേരായി. നീയെന്താ വൈകീത്?”
“വൈകിയോ? ഒരുപാട് കാര്യങ്ങളില്ലേ ജയേട്ടാ ഭഗവാനോട് പറയാന്‍!”
“അതെന്താണാവോ ഈ ഒരുപാടുകാര്യങ്ങള്‍? എന്‍റെ കാര്യം വല്ലോം പറഞ്ഞോ?”
“എല്ലാരുടേം കാര്യം പറഞ്ഞിട്ടുണ്ട്. ആട്ടെ, എനിക്കെന്താ തിന്നാല്‍ കൊണ്ടുവന്നിരിക്കുന്നേ?”
അവള്‍ നാലുചുറ്റും നോക്കി.
“കണ്ടോ കണ്ടോ… വന്നു കേറീതേ അവളു തിന്നാനുള്ളതാ അന്വേഷിക്കുന്നത്.” സരസ്വതി മകളെ നോക്കിയിട്ടു തുടര്‍ന്നു: “നീ പോയി ഡ്രസ് മാറീട്ടു വാ കൊച്ചേ .”
“ഡ്രസൊക്കെ മാറാം. തിന്നാനുള്ളത് എന്താന്നു പറ.”
“കുന്തം”- ജയദേവന്‍ പറഞ്ഞു.
“കുന്തമെങ്കില്‍ കുന്തം. എവിടെ സാധാനം?”
അവള്‍ കൈനീട്ടി.
“ഡൈനിംഗ് ടേബിളിലിരിപ്പുണ്ട് ചേച്ചീ.”
അജിത്താണ് മറുപടി പറഞ്ഞത്.
സുമിത്ര ഡൈനിംഗ് റൂമിലേക്കു നടന്നു. ഡൈനിംഗ് ടേബിളിനു മുകളില്‍, പ്ലേറ്റില്‍ വച്ചിരുന്ന ലഡു അവള്‍ കണ്ടു. ഒരെണ്ണമെടുത്തു തിന്നുകൊണ്ട് അവള്‍ തിരികെ സ്വീകരണമുറിയിലേക്ക് വന്നു.
“ലഡു എനിക്കിഷ്ടമില്ലാന്നു ഞാനെത്ര തവണ പറഞ്ഞിട്ടുള്ളതാ ജയേട്ടാ?”
ജയദേവനെ നോക്കി അവള്‍ മുഖം കറുപ്പിച്ചു.
“അതു നനിക്കു വാങ്ങിക്കൊണ്ടുവന്നതല്ല. അജിത് മോനാ …”
“ഇവിടെ മോന്‍ മാത്രമല്ല, ഒരു മോളും കൂടിയുണ്ടെന്നറി ഞ്ഞുടേ? അല്ലേ അമ്മേ…”
കൊഞ്ചിക്കുഴഞ്ഞ് അവള്‍ അമ്മയുടെ തോളില്‍ കൈതാങ്ങി.
“വയസ് ഇരുപത്തിമൂന്നായി. ഇപ്പഴും കുട്ടിക്കളി മാറീട്ടില്ല പെണ്ണിന് .”
സരസ്വതി കണ്ണുരുട്ടി സുമിത്രയേ നോക്കി.
“ഞാനെന്നും കുട്ടിയല്ലേ അമ്മേ. അമ്മേടെ കുഞ്ഞുമോള്.”
സുമിത്ര സരസ്വതിയുടെ താടിയില്‍ പിടിച്ചൊന്നു കുലുക്കി.
“കല്യാണം കഴിയട്ടെ അമ്മായി. ഞാന്‍ പഠിപ്പിച്ചോളാം ഇവളെ മര്യാദ.”
ഗൗരവം നടിച്ചുകൊണ്ട് ജയദേവന്‍ പറഞ്ഞു.
“പിന്നെപിന്നെ … മര്യാദ പഠിപ്പിക്കാന്‍ ഇങ്ങു വന്നേക്ക്. സ്ത്രീപീഡനത്തിന് ഞാന്‍ കേസുകൊടുക്കും.”
“നീ പോയി വേഷം മാറീട്ടുവാ മോളേ.”
സരസ്വതി ദേഷപ്പെട്ടു
“ഇത്തിരി കഴിഞ്ഞേ വേഷം മാറുന്നുള്ളൂ. ഈ വേഷത്തിൽ കാണാൻ നല്ലഭംഗിയാണെന്നല്ലേ ജയേട്ടൻ പറഞ്ഞത് . കൺകുളിർക്കെ കണ്ടോ ”
അങ്ങനെ പറഞ്ഞിട്ട് അവള്‍ ജയദേവന്‍റെ സമീപം സെറ്റിയില്‍ വന്നിരുന്നു.
”എന്നും കാണുന്നതല്ലേ കാണാനുള്ളൂ . പുതുതായിട്ടൊന്നുമില്ലല്ലോ ”
“അതുപോട്ടെ . പതിവില്ലാതെയുള്ള ഇന്നത്തെ ഈ വരവിന്റെ ഉദ്ദേശ്യം ?”
“ഒരു വിശേഷമുണ്ട്. തന്നെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത. പറഞ്ഞാൽ എനിക്കെന്തു സമ്മാനം തരും?”
“സന്തോഷിപ്പിക്കുന്നതാണെങ്കില്‍ എന്തും തരും.”
“പ്രോമിസ്?”
“പ്രോമിസ്.”
“പിന്നെ വാക്കുമാറരുത്?”
“ഇല്ല.”
ജയദേവന്‍ ആ വാര്‍ത്ത പറഞ്ഞതും ആഹ്ലാദാതിരേകത്താല്‍ കണ്ണുകൾ വിടർന്നു വായ്പൊളിച്ചു നിന്നുപോയി അവൾ
(തുടരും .)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുഴുവൻ അദ്ധ്യായങ്ങൾ വായിക്കാൻ താഴെയുള്ള ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 45

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 46

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 47

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 48

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 49

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 50

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 51

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 52

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 44

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 44

ജാസ്മിന്റെ മൗനം ടോണിയെ ശ്വാസം മുട്ടിച്ചപ്പോൾ ടോണി തന്നെ മൗനം ഭേദിച്ചു.
“നന്ദി പറയാന്‍ വന്നതാ. മരണത്തില്‍നിന്ന് എന്നെ രക്ഷിച്ചതിന്. എന്‍റമ്മയെയും പെങ്ങളെയും പൊന്നുപോലെ നോക്കിയതിന്.. നഷ്ടപ്പെട്ടു പോയ വീട് തിരികെ വാങ്ങിതന്നതിന് ..എന്റെ പെങ്ങടെ കല്യാണം നടത്തിക്കൊടുത്തതിന് ” ഒരുവിധം അത്രയും പറഞ്ഞൊപ്പിച്ചു ടോണി.
അത് കേട്ടിട്ടും ഒന്നും മിണ്ടാതെ, ഭാവമാറ്റമില്ലാതെ വെറുതെ മുഖത്തേക്കു നോക്കിയിരുന്നതേയുള്ളൂ ജാസ്മിൻ . കൈകൂപ്പി ഇടറിയ സ്വരത്തില്‍ ടോണി തുടർന്നു:
“മാപ്പ്! ചെയ്ത തെറ്റുകള്‍ക്ക്‌ മാപ്പ്!”
ജാസ്മിന്‍ അപ്പോഴും മൗനം.
ആ മൗനം ടോണിയെ കൂടുതൽ നൊമ്പരപ്പെടുത്തി.
“കഴിഞ്ഞതെല്ലാം മറക്കണം. ഒരു സഹോദരനെപ്പോലെ എന്നെ സ്നേഹിക്കാനുള്ള സന്മനസ് കാണിക്കണം.”
“അതു കാണിച്ചില്ലായിരുന്നെങ്കില്‍ ടോണി ഇപ്പം എന്‍റെ മുമ്പിലിരിക്കുമായിരുന്നില്ല.” അയാളുടെ കണ്ണുകളിലേക്കു തുറിച്ചുനോക്കി ഉറച്ച സ്വരത്തിൽ ജാസ്മിൻ പറഞ്ഞു. ആ നോട്ടം ഹൃദയത്തിൽ കൊളുത്തി വലിക്കുന്നപോലെ അനുഭവപ്പെട്ടു .
“എനിക്കതറിയാം.”
“എന്തറിയാം? ഞാന്‍ ടോണിയെ വഞ്ചിച്ചു എന്നല്ലേ ഇപ്പഴും വിചാരിച്ചിരിക്കുന്നത്? രേവതി എന്നെ ചതിച്ചതാണെന്ന് ആണയിട്ടു പറഞ്ഞിട്ടും വിശ്വസിച്ചില്ലല്ലോ. ഒരു തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ. സതീഷ് എന്നെ ഉപദ്രവിക്കാന്‍ വന്ന കാര്യം ഞാന്‍ ടോണിയോടു മറച്ചുവച്ചു. പിന്നീട് ആ തെറ്റ് ഏറ്റുപറഞ്ഞിട്ടും ടോണി വിശ്വസിച്ചില്ല. അതിലെനിക്കു വിഷമമില്ല. ആരാണെങ്കിലും ആ സാഹചര്യത്തില്‍ അങ്ങനെയേ ചെയ്യൂ. പക്ഷേ എന്നെ വേദനിപ്പിച്ചത് അതല്ല. ചേച്ചിയെ ആശുപത്രിയിലാക്കാന്‍ സഹായം തേടി വന്നപ്പം നിഷ്കരുണം ടോണി കൈ ഒഴിഞ്ഞില്ലേ? അന്ന് ടോണി പറഞ്ഞ വാക്കുകൾ ഓർക്കുന്നുണ്ടോ ? കുട്ടികളുണ്ടാകില്ലാത്ത അവൾ ഇനി ആർക്കു വേണ്ടിയാ ജീവിക്കുന്നത് എന്ന്. അതെന്നെ ഒരുപാടു വേദനിപ്പിച്ചു. അന്നു ചേച്ചിയെ ആശുപത്രീല്‍ കൊണ്ടുപോയിരുന്നെങ്കില്‍ ഇന്ന് എന്‍റെ ചേച്ചി ജീവനോടെ ഇരുന്നേനെ.”
ജാസ്മിന്‍റെ സ്വരം ഇടറി.
“ആ കുറ്റബോധത്തില്‍ നീറി നീറി കഴിയുകയായിരുന്നു ഞാൻ ” – ടോണി ഇടതുകരം ഉയര്‍ത്തി, കണ്ണുകള്‍ തുടച്ചു.
” ഭാര്യക്കുപോലും വേണ്ടാത്ത ടോണി ഇനി ആർക്കുവേണ്ടി ജീവിച്ചിരിക്കണം എന്ന് ഞാൻ വിചാരിച്ചിരുന്നെങ്കിൽ നിങ്ങൾ ഇന്ന് ഈ ഭൂമിയിൽ കാണുമായിരുന്നില്ല ” കൈചൂണ്ടി, തിളയ്ക്കുന്ന കണ്ണുകളോടെ അവൾ പറഞ്ഞു.
” എനിക്കറിയാം..എല്ലാം എനിക്കറിയാം ..പത്തു പതിനഞ്ചു വർഷത്തെ ജീവിതം ഒരുപാട് പാഠം പഠിപ്പിച്ചു എന്നെ ”.
“സതീഷ് ഒരു മാന്യനാണെന്നു വിചാരിച്ചതുകൊണ്ടാ രേവതിയുടെ വീട്ടില്‍ വച്ച് അയാളോടു ഞാൻ ഫ്രീയായി സംസാരിച്ചത് . പാതിരാത്രീല്‍ മാത്രമാണ് അയാളിലെ ചെകുത്താനെ ഞാന്‍ തിരിച്ചറിഞ്ഞത്. പക്ഷേ ദൈവാനുഗ്രഹംകൊണ്ട് എന്‍റെ ശരീരം കളങ്കപ്പെട്ടില്ല. അത് തുറന്നു പറഞ്ഞിട്ടും ടോണി വിശ്വസിച്ചില്ല. സതീഷിനെ പരിചയമില്ല എന്നൊരു കള്ളം എനിക്ക് ടോണിയോട് പറയേണ്ടി വന്നു. ടോണിയെ എനിക്ക് നഷ്ടപ്പെട്ടാലോ എന്ന പേടി കൊണ്ടു മാത്രമാ അന്ന് അങ്ങനെ പറയേണ്ടി വന്നത് . അത് തെറ്റായിപ്പോയി .ആ തെറ്റിന് ദൈവം എനിക്ക് ശിക്ഷയും തന്നു. ”
” ആ സംഭവത്തില്‍ ജാസ്മിന്‍ തെറ്റുകാരിയല്ലെന്ന് പിന്നീടെനിക്കു മനസിലായി .”
“എങ്ങനെ? എങ്ങനെ മനസിലായി ?”
“വര്‍ഷങ്ങള്‍ക്കുശേഷം രേവതിയെ ഞാന്‍ വീണ്ടും കണ്ടിരുന്നു.”
“എവിടെവച്ച്?”
“അവള്‍ എന്‍റെ ഹോസ്പിറ്റലില്‍ വന്നിരുന്നു. ട്രീറ്റ്മെന്‍റിന്.”
“ട്രീറ്റ്മെന്‍റിനോ?” – അവള്‍ അദ്ഭുതം കൂറി.
“അതെ . ഷി വാസ് എ ക്യാന്‍സര്‍ പേഷ്യന്‍റ്. എറണാകുളത്ത് ഞാന്‍ വര്‍ക്കുചെയ്തിരുന്ന ഹോസ്പിറ്റലിലായിരുന്നു അവളുടെ ട്രീറ്റ്മെന്‍റ്. അവിടെ വച്ചു യാദൃച്ഛികമായി ഞാൻ അവളെ കണ്ടു. എല്ലാ സത്യവും അവളെന്നോടു തുറന്നു പറഞ്ഞു. എന്‍റെ മുമ്പിലിരുന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ ഒരുപാട് നേരം കരഞ്ഞു.”
“ഇപ്പം അവളെവിടുണ്ട്?”
“മരിച്ചുപോയി. വേദന സഹിച്ച് ഒരുപാട് കാലം നരകിച്ചു കിടന്നാ മരിച്ചത്. ജാസ്മിനെ കണ്ടു മാപ്പുപറയണമെന്നവള്‍ക്കാഗ്രഹമുണ്ടായിരുന്നു. അതു പറഞ്ഞ് എപ്പഴും കരയ്വായിരുന്നു.”
“തെറ്റുചെയ്യുന്നവര്‍ക്ക് ദൈവം ശിക്ഷ കൊടുക്കും.”
“ശരിയാ. സതീഷിനും കൊടുത്തു ശിക്ഷ. ഒരാക്സിഡന്‍റില്‍പ്പെട്ട് അയാളുടെ വലതുകൈ നഷ്ടപ്പെട്ടു. എത്രയോ പെണ്ണുങ്ങളെ നശിപ്പിച്ചിട്ടുള്ള കയ്യാ . ഒടുവിൽ ദൈവം വന്നു അതങ്ങ് എടുത്തോണ്ടുപോയി. എനിക്കും തന്നില്ലേ ശിക്ഷ. ആതിരേടെ വയറ്റില്‍ കിടന്ന എന്‍റെ കുഞ്ഞിനെ അവളു കൊന്നപ്പഴാ ഞാന്‍ ഏറ്റവും കൂടുതല്‍ വേദനിച്ചത്.”
“ടോണി എന്നെ കയ്യൊഴിഞ്ഞപ്പോൾ ആത്മഹത്യയ്ക്കു ശ്രമിച്ചവളാ ഞാന്‍. ഇപ്പം അതോര്‍ക്കുമ്പം എത്ര ബാലിശമായിപ്പോയീന്നു തോന്നുന്നു. പ്രായത്തിന്‍റെ ചാപല്യത്തില്‍ എടുത്തുചാടി പെണ്ണുങ്ങള്‍ ഓരോന്നു കാട്ടിക്കൂട്ടും . പിന്നീട് പ്രായവും പക്വതയും വരുമ്പോൾ അതൊക്കെ എത്ര ബാലിശമായിരുന്നു എന്ന് ഓർത്തു ചിരിക്കും. അന്നു ടോണിയെ കല്യാണം കഴിക്കാതിരുന്നത് എന്‍റെ ഭാഗ്യമാണെന്ന് ഇപ്പം ഞാൻ കരുതുന്നു. ടോണിയേക്കാള്‍ സ്നേഹനിധിയായ ഒരു ഭര്‍ത്താവിനെയും ഓമനിക്കാന്‍ രണ്ടു കുഞ്ഞുങ്ങളെയും ദൈവം എനിക്കു തന്നു. ജീവിക്കാന്‍ ആവശ്യത്തിലേറെ സ്വത്തും . ദൈവാനുഗ്രഹം കൊണ്ട് ആരോഗ്യത്തിനും കുഴപ്പമില്ല . ഇതിൽക്കൂടുതൽ എന്തുവേണം ഒരു പെണ്ണിന് ?”
ടോണിയുടെ മുഖം താനെ കുനിഞ്ഞുപോയി.
” കുറുക്കൻമലയുടെ മുകളിൽ ഞാനും അമ്മയും തനിച്ചു താമസിച്ചപ്പോൾ ആദ്യ നാളുകളിൽ രാത്രി എണീറ്റിരുന്നു ഞാൻ കരയുമായിരുന്നു, ടോണിയെ ഓർത്ത് . പ്രണയത്തിന്റെ പാരമ്യത്തിൽ മറ്റെല്ലാ പെണ്ണുങ്ങളെയുംപോലെ ഞാനും ഒരു ദുർബല സ്ത്രീയായിപ്പോയി . അതൊക്കെ ഓർക്കുമ്പം ഇപ്പം ചിരിവരും. ”
ദീർഘമായി ഒന്ന് നിശ്വസിച്ചിട്ടു അവൾ തുടർന്നു:
”നിങ്ങൾക്കറിയാമോ . ഒരു പെട്ടി നിറയെ സ്വർണം കളഞ്ഞുകിട്ടിയിട്ടും അത് സ്വന്തമാക്കാൻ ഞാൻ ശ്രമിച്ചില്ല . അന്നങ്ങനെ ചെയ്തതുകൊണ്ടാണ് പിന്നീട് ദൈവം എനിക്ക് വാരിക്കോരി തന്നത് . ”
ടോണിയുടെ മിഴികൾ നിറഞ്ഞതു കണ്ടപ്പോൾ അവൾ പറഞ്ഞു .
“എനിക്കു ടോണിയോടു വെറുപ്പോ വിദ്വേഷമോ ഒന്നുമില്ല. ഒരു സഹോദരനെപോലെ ഞാനിപ്പഴും ടോണിയെ സ്നേഹിക്കുന്നു. ഒന്നുമില്ലെങ്കിലും പത്തിരുപത്തിരണ്ടു വര്‍ഷം ഒരു വീട്ടിലെ അംഗങ്ങളെപ്പോലെ ചിരിച്ചു കളിച്ചു നടന്നവരല്ലേ നമ്മള്‍.”
ജാസ്മിന്റെ ഓരോ വാചകങ്ങളും തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന കൂരമ്പുകളായി തോന്നി ടോണിക്ക് .
കൂടുതല്‍ നേരം അവിടെ ഇരിക്കാനുള്ള ശക്തിയുണ്ടായില്ല . അയാള്‍ എണീറ്റിട്ടു പറഞ്ഞു..
“മനസിന്‌ നല്ല സുഖമില്ല . നമുക്ക് പിന്നെ സംസാരിക്കാം. വരട്ടെ.”
“ഉം.” അവൾ തലകുലുക്കി .
പോകാനായി തിരിഞ്ഞപ്പോള്‍ ജാസ്മിന്‍റെ സ്നേഹാര്‍ദ്രസ്വരം.
“പഴയതൊന്നും മനസ്സിലിട്ടു വേദനിപ്പിക്കണ്ടാട്ടോ. എനിക്കു ടോണിയോട് വെറുപ്പും ദേഷ്യവുമൊന്നുമില്ല. “
“ഉം.”
ടോണി വാതില്‍ തുറന്നു വെളിയിലേക്കിറങ്ങി. അപ്പോൾ വരാന്തയില്‍ ആരോടോ സംസാരിച്ചുകൊണ്ടു നില്‍പ്പുണ്ടായിരുന്നു അനു. അവളുടെ കയ്യിൽ, മാറോടുചേർത്തു കുറെ ഫയലുകളും ഉണ്ടായിരുന്നു. ടോണിയെ കണ്ടതും അവള്‍ അത്ഭുതം കൂറി.
“ചേട്ടായിയായിരുന്നോ അകത്ത് ? ചേട്ടായി എപ്പ വന്നു? ജാസേച്ചിയെ കണ്ടോ?”
“ഉം.”
”എങ്ങനെയുണ്ട് എന്റെ സ്ഥാപനം ?”
”അടിപൊളി ”
“ചേട്ടായിക്ക് എന്‍റെ റൂം കാണണ്ടേ? ഒരുനിമിഷം . ഞാനിതു ജാസേച്ചിക്കു കൊടുത്തിട്ട് വേഗം വരാമേ ”
അവൾ ജാസ്മിന്റെ കാബിനിലേക്കു കയറിപ്പോയിട്ടു വേഗം തിരിച്ചു വന്നു.
”വാ ചേട്ടായി ”
ടോണിയെ വിളിച്ചുകൊണ്ട് അവള്‍ തന്‍റെ ക്യാബിനിലേക്കു നടന്നു. ശീതീകരിച്ച മനോഹരമായ റൂം.
നാലുചുറ്റും നോക്കിയിട്ടു ടോണി പറഞ്ഞു:
“കൊള്ളാല്ലോ! ഇത്രയും സെറ്റപ്പിലാണോ ഇരിപ്പ്?” -.
“എം.ഡി.യുടെ പ്രൈവറ്റ് സെക്രട്ടറീന്നു പറഞ്ഞാല്‍ ഊച്ചാളിപോസ്റ്റാണെന്നാണോ ചേട്ടായി വിചാരിച്ചേ? ഇവിടുത്തെ ജോലിക്കാർക്കുപോലും എന്നെ പേടിയാ.”
” ഭാഗ്യവതി ”
കറങ്ങുന്ന കസേരയില്‍ കയറി ഞെളിഞ്ഞിരുന്നിട്ട് അവള്‍ ഒരു ഓഫീസറുടെ ഗമയില്‍ ടോണിയെ നോക്കി തുടര്‍ന്നു:
“ജാസേച്ചി എന്നെ ഒരു ജോലിക്കാരിയായിട്ടല്ല, അനിയത്തിയെപ്പോലെയാ കാണുന്നത്.”
“നമ്മുടെ ഭാഗ്യം.”
”റിയലി . ജാസേച്ചിയെ കണ്ടുമുട്ടിയത് നമ്മുടെ ഭാഗ്യം തന്നെയാ ചേട്ടായി”
”നിന്റെ ഹസ്ബന്റിന്റെ റൂം എവിടെയാ ?”
”ഇതിന്റെ തൊട്ടടുത്ത് . മാത്യുസ് ചെറിയാൻ , ജനറൽ മാനേജർ എന്ന് ബോർഡ് വച്ചിരിക്കുന്നത് കണ്ടില്ലേ ?”
”ഞാൻ ശ്രദ്ധിച്ചില്ല ”
”കണ്ടിട്ട് പോകാം ട്ടോ ?”
”ഉം . എങ്ങനെയുണ്ട് മാത്യുസ് ?”
”നല്ല മനുഷ്യൻ. ഒരിക്കലും പ്രതീക്ഷിച്ചില്ല, ഇതുപോലൊരാളെ എനിക്ക് ഹസ്ബന്റായി കിട്ടുമെന്ന്. എനിക്കുവേണ്ടി ദൈവം കാത്തു സൂക്ഷിച്ചു വച്ചതാ . അല്ലെങ്കിൽ നേരത്തെ കല്യാണം കഴിച്ചു പോകില്ലായിരുന്നോ? ഇന്നാർക്ക് ഇന്നാരെന്ന് തലയിൽ എഴുതി വച്ചിട്ടുണ്ടല്ലോ ദൈവം ?”
”അപ്പം എന്റെ തലയിൽ എഴുതി വച്ചിരുന്നതോ?”
”അത് ദൈവത്തിന്റെ ഇഷ്ടം അല്ലായിരുന്നു . വേറെ ആരെങ്കിലുമായിരിക്കും ദൈവം ചേട്ടായിക്കുവേണ്ടി കണ്ടു വച്ചിട്ടുള്ളത് ”
”ഇനിയോ? നല്ല കാര്യമായി ”
” ദൈവഹിതം എന്താണെന്ന് ആർക്കറിയാം. ങ്ഹാ വാ . നമുക്ക് മാത്യുസിനെ കണ്ടിട്ട് വരാം ”
ടോണിയെ വിളിച്ചുകൊണ്ടു അവൾ ജനറൽ മാനേജരുടെ മുറി ലക്ഷ്യമാക്കി നടന്നു.


ആറുമാസം പിന്നിട്ടപ്പോഴേക്കും ടോണിയുടെ ആരോഗ്യം പൂര്‍ണ്ണമായും തിരിച്ചുകിട്ടി. മനസ്സും ശരീരവും സാധാരണനിലയിലെത്തിയപ്പോള്‍ ടോണിയെ തന്‍റെ ആശുപത്രിയില്‍ ഫിസിഷ്യനായി നിയമിച്ചു ജാസ്മിന്‍. അപ്പോയ്മെന്‍റ് ഓര്‍ഡര്‍ കൊടുത്തിട്ട് അവള്‍ പറഞ്ഞു:
“ഒരു നല്ല ഫിസിഷ്യനെ കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു ഞങ്ങള്‍. ഇനി ഹോസ്പിറ്റല്‍ നമുക്കൊന്നു വിപുലീകരിക്കണം . എല്ലാറ്റിനും ടോണി മേല്‍നോട്ടം വഹിക്കണം. എന്‍റെ ഒരു സഹോദരന്‍റെ സ്ഥാനത്തുനിന്ന്.”
“ഷുവർ .” – ടോണി തലകുലുക്കി.
”ആവശ്യമുള്ള നഴ്സുമാരെയും ഡോക്ടർമാരെയും ടോണിക്ക് അപ്പോയിന്റ്‌ചെയ്യാം .പുതുതായി എക്വിപ്മെന്റ്സ് വല്ലതും വാങ്ങണമെങ്കിൽ അതുമാകാം . ആശുപത്രിയുടെ പൂർണമായ ചുമതല ഞാൻ ടോണിയെ ഏല്പിക്കുകയാണ് . ടോണിക്കാവുമ്പം കാര്യങ്ങൾ എല്ലാം അറിയാല്ലോ ”
”ഉം ” ടോണി തലകുലുക്കി.
”ഇന്ന് തന്നെ ചാർജ്ജ് എടുത്തോളൂ ”
”താങ്ക് യു മാഡം. ”
”മാഡമോ ? അതുവേണ്ട . ജാസ്മിൻ . അത് മതി..നമ്മൾ ഇപ്പോഴും ആ പഴയ അയൽക്കാർ തന്നെയാ ടോണി ”
”ഓക്കെ ”
ചിരിച്ചിട്ട് ടോണി മുറിവിട്ടിറങ്ങി.


ഒരു ദിവസം ജാസ്മിന്‍ ആഗ്നസിനോട് ചോദിച്ചു:
“ജീവിതകാലം മുഴുവന്‍ ടോണി ഇനി ഒറ്റയ്ക്കു കഴിഞ്ഞാല്‍ മതിയോ ആന്‍റീ” – ആഗ്നസ് മനസ്സിലാകാത്ത ഭാവത്തില്‍ നോക്കിയപ്പോള്‍ ജാസ്മിന്‍ തുടര്‍ന്നു:
“എന്തായാലും ആതിര ഇനി തിരിച്ചു വരില്ല. നിയമപരമായി ബന്ധവും വേർപെടുത്തി. കുടുംബം അന്യം നിന്നു പോകാതിരിക്കാന്‍ മറ്റൊരു വിവാഹത്തേക്കുറിച്ചു ചിന്തിച്ചൂടേ?”
“ഞാന്‍ ഒരുപാട് തവണ പറഞ്ഞതാ മോളേ. അവന്റെ ചെവിയിലേക്കതു കേറണ്ടേ. ” മേരിക്കുട്ടി കുറച്ചുകൂടി ചേർന്നിരുന്നിട്ടു തുടർന്നു : ”മോള്‍ക്കൊന്നു പറഞ്ഞു സമ്മതിപ്പിക്കാമോ? ഇപ്പഴത്തെ സാഹചര്യത്തിൽ മോള് പറഞ്ഞാൽ അവൻ കേൾക്കും.”
“നോക്കാം ആന്റി .”
അടുത്തദിവസം ജാസ്മിന്‍ ടോണിയെ തന്‍റെ ക്യബിനിലേക്കു വിളിപ്പിച്ചു. കല്യാണക്കാര്യം സംസാരിച്ചപ്പോള്‍ അയാള്‍ ഒഴിഞ്ഞുമാറി.
“ഞാന്‍ മനമാധാനത്തോടെ ജീവിക്കുന്നതു കണ്ടിട്ട് ഒട്ടും സഹിക്കുന്നില്ല അല്ലേ ?” – ചിരിച്ചുകൊണ്ടു ടോണി ചോദിച്ചു .
“എല്ലാ പെണ്ണുങ്ങളും ആതിരയേപ്പോലെയാവണമെന്നില്ല ടോണി. നല്ല സ്നേഹമുള്ള ഒരുപാട് പെണ്ണുങ്ങളുണ്ട് ഈ ഭൂമിയില്‍. പണമില്ലാത്തതിന്‍റെ പേരില്‍ കല്യാണം നടക്കാതെ കണ്ണീരൊഴുക്കി നില്‍ക്കുന്ന ഒരുപാട് പെണ്ണുങ്ങള്‍. അവരിലൊരാള്‍ക്ക് ഒരു ജീവിതം കൊടുത്താല്‍ അതൊരു പുണ്യകര്‍മ്മമല്ലേ ? ആലോചിച്ചു നോക്ക് “
ടോണി മിണ്ടിയില്ല.
“ഭാര്യ ..കുടുംബം… കുഞ്ഞുങ്ങൾ… ഇതൊക്കെ ഒരു സന്തോഷമല്ലേ ? ഒരു കുഞ്ഞിനെ താലോലിക്കാനും ലാളിക്കാനുമുള്ള മോഹം ടോണിക്കില്ലേ?”
ആ വാചകം ടോണിയുടെ ഹൃദയത്തെ പിടിച്ചു കുലുക്കി. തനിക്കു ഒരു കുഞ്ഞുണ്ടായപ്പോൾ അതിനെ കൊന്നു കളഞ്ഞവളാണ് ആതിര. അതോർക്കുമ്പോൾ ഇപ്പോഴും നെഞ്ചിൽ നിന്ന് ഒരു കയറ്റമാണ് . ടോണിയുടെ മുഖത്തെ ഭാവമാറ്റം ജാസ്മിന്‍ ശ്രദ്ധിച്ചു.
“ആന്‍റിക്കും അനുവിനും എന്തുമാത്രം ആഗ്രഹമുണ്ടെന്നറിയുവോ ടോണി കല്യാണം കഴിച്ചു കാണാന്‍.”
” ഇനിയും ഒരു കല്യാണത്തെക്കുറിച്ചു ഞാൻ ആലോചിച്ചിട്ടുപോലുമില്ല ”
” ഇനി ആലോചിക്കണം . ഇപ്പം എല്ലാം കലങ്ങി തെളിഞ്ഞില്ലേ ? മനസു നേരെയായില്ലേ ? ”
ടോണി മിണ്ടിയില്ല .
”ഇത്രയും കാലം ആഗ്‌നസ് ആന്റിയെ വേദനിപ്പിച്ചതല്ലേ . ഇനി ആന്റിക്ക് അല്പം സന്തോഷം കൊടുക്ക്. നല്ലൊരു പെണ്ണിനെ നമുക്ക് അന്വേഷിച്ചു കണ്ടു പിടിക്കാന്നേ ”
“എല്ലാവരുടെയും ആഗ്രഹം അതാണെങ്കില്‍ ആയികോട്ടെ . പറ്റിയ ഒരാളെ ജാസ് തന്നെ കണ്ടുപിടിച്ചോ.”
“നമുക്ക് ഒരുമിച്ചു കണ്ടു പിടിക്കാന്നേ… ”
“ഞാനൊരു കാര്യം ചോദിച്ചോട്ടെ ?”
”ഉം ”
“എന്നോടു കാണിക്കുന്ന ഈ സ്നേഹവും അടുപ്പവും കാണുമ്പം ജാസ്മിന്‍റെ ഹസ്ബന്‍റ് തെറ്റിദ്ധരിക്കില്ലേ?”
അതുകേട്ട് ജാസ്മിന്‍ ഉറക്കെ ചിരിച്ചു.
“ടോണി എന്താ എന്‍റെ ഹസ്ബന്‍റിനെക്കുറിച്ചു വിചാരിചിരിക്കുന്നേ ? ടോണിയെപ്പോലെ ഇടുങ്ങിയ ചിന്താഗതിക്കാരനും സംശയാലുവും ആണെന്നോ ? ടോണിക്കറിയുവോ, നമ്മള്‍ തമ്മിലുണ്ടായിരുന്ന പ്രണയരഹസ്യം മുഴുവന്‍ അറിഞ്ഞിട്ടാ ജയിംസ് എന്നെ കല്യാണം കഴിച്ചത്. ടോണിയോട് ഇപ്പം ഇതുപറയാൻ ഞാന്‍ വിളിച്ചു വരുത്തീതുപോലും ജയിംസിനോടാലോചിച്ചിട്ടാ. എന്‍റെ ഹൃദയം കാണാന്‍ എന്‍റെ ഹസ്ബന്റിനു കഴിയും. ടോണിക്കു കഴിയുന്നതിനേക്കാള്‍ പതിന്മടങ്ങ് നന്നായിട്ട് . ഒന്നുമില്ലെങ്കിലും പത്തു പതിനാലു വർഷമായില്ലേ ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് ? എനിക്ക് ജെയിംസിനെയും ജെയിംസിന് എന്നെയും നന്നായി അറിയാം. മനസിലായോ? ”
ടോണിചമ്മിപ്പോയി. മുഖം താനെ കുനിഞ്ഞു പോയി.
“ശരി. പൊയ്‌ക്കോ .”
അനുമതി കിട്ടിയതും അയാള്‍ എണീറ്റു മുറിവിട്ടിറങ്ങി.
പിന്നീട് തിരക്കിട്ട് കല്യാണാലോചനയായിരുന്നു. ഒരുപാട് അന്വേഷണത്തിനുശേഷം ഒരു പെണ്ണിനെ കണ്ടെത്തി.
അനുപമ ജോസ്.
പഠിപ്പും ആരോഗ്യവും ഉണ്ടായിട്ടും സ്ത്രീധനം കൊടുക്കാന്‍ പണമില്ലാത്തതിന്‍റെ പേരില്‍ കല്യാണപ്രായം കഴിഞ്ഞു നിൽക്കുന്ന പാവപ്പെട്ട വീട്ടിലെ ഒരു പെണ്ണ്. ടോണിക്കും ഇഷ്ടമായി അവളെ.
നയാപൈസ സ്ത്രീധനം ആവശ്യപ്പെടാതെ ടോണി ആ കല്യാണത്തിനു സമ്മതം മൂളി. ഒരിക്കലും തന്റെ വിവാഹം നടക്കില്ലെന്നു വിചാരിച്ചു കണ്ണീരും കരച്ചിലുമായി കഴിഞ്ഞിരുന്ന അനുപമയുടെ മുഖത്തു ആദ്യമായി സന്തോഷത്തിന്റെ പൊൻവെട്ടം തെളിഞ്ഞു.
നിശ്ചിതദിവസം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും സാന്നിദ്ധ്യത്തില്‍ ടോണി അനുപമയുടെ കഴുത്തില്‍ മിന്നു കെട്ടി . ആ രംഗം കണ്ടു നിന്നപ്പോള്‍ ജാസ്മിന്‍റെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ ഓര്‍ത്തു. ടോണിയുടെ ആദ്യ മിന്നുകെട്ടല്‍ കണ്ടുനിന്നപ്പോഴും തന്‍റെ മിഴികള്‍ നിറഞ്ഞിരുന്നു. അന്നതു സങ്കടത്തിന്‍റെ കണ്ണുനീരായിരുന്നെങ്കില്‍ ഇന്നത് സന്തോഷത്തിന് വഴിമാറി .
(അവസാനിച്ചു)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം43


ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 43

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 43

“വാ മോനേ…”
മകന്‍റെ കൈപിടിച്ചുകൊണ്ട് ആഗ്നസ് വരാന്തയിലേക്കു കയറി. ബാഗില്‍നിന്ന് താക്കോലെടുത്തു വീടിന്റെ മുൻവാതിൽ തുറന്നു. വാതിൽ തള്ളി തുറന്നിട്ട് തിരിഞ്ഞു ടോണിയോടായി പറഞ്ഞു.
”കേറി വാ ”
അമ്മയുടെ പിന്നാലെ ടോണി സാവധാനം അകത്തേക്കു കയറി.
സ്വീകരണമുറി മനോഹരമായി ഫർണിഷ് ചെയ്തിരിക്കുന്നു. ടോണിക്ക് അത്ഭുതം തോന്നി . ഇതൊക്കെ ചെയ്യാൻ എവിടെനിന്നു കിട്ടി പണം ?
”ജാസ്മിൻ കൊച്ചു തന്ന കാശുകൊണ്ടാ ഇതെല്ലാം ഇത്രയും ഭംഗിയാക്കിയത് മോനെ . ” ചോദിക്കുന്നതിനുമുമ്പേ ആഗ്നസ് പറഞ്ഞു.
”ഉം ”
മൂളിയിട്ട് അയാൾ തന്റെ പഴയ കിടപ്പു മുറിയിലേക്ക് മെല്ലെ നടന്നു . പഴയ റൂമിന് ഒരുപാടു മാറ്റങ്ങള്‍. ഭിത്തി പുതുതായി പെയിന്റ് ചെയ്തിട്ടുണ്ട് . തറയില്‍ ടൈല്‍സ് വിരിച്ചിരിക്കുന്നു. കട്ടിലിലെ കിടക്കയിൽ പുതിയൊരു ബഡ്ഷീറ്റും വിരിച്ചിട്ടുണ്ടായിരുന്നു. ഒരറ്റത്ത്‌ പുതിയൊരു തലയണയും .
അയാൾ വന്ന് കിടക്കയിൽ സാവധാനം ഇരുന്നു .
എന്തുമാത്രം കഥകള്‍ പറയാനുണ്ട് ഈ മുറിക്ക്. ടോണി ഓർത്തു. ജാസ്മിനോട് തന്‍റെ പ്രണയം ആദ്യമായി തുറന്നു പറഞ്ഞത് ഈ മുറിയില്‍ വച്ചാണ്. ആ കവിളില്‍ ആദ്യമായി ഉമ്മവച്ചതും ഈ മുറിയില്‍ വച്ചുതന്നെ. ഒടുവില്‍ നിഷ്കരുണം ”ഇറങ്ങിപ്പോടി” എന്ന് പറഞ്ഞു അവളെ ആട്ടിപ്പുറത്താക്കിയതും ഈ മുറിയില്‍വച്ച്. വേണ്ട… ഒന്നും ഓര്‍ക്കണ്ട. ഓര്‍ത്താല്‍ ചങ്കുപൊട്ടി ചോര ഒഴുകും .
ആ സമയം ആഗ്നസ് മുറിയിലേക്ക് കയറി വന്നു.
“ഈ മുറിയിലിപ്പം ആരാ അമ്മേ കിടക്കുന്നത്?”
“ആരുമില്ല മോനെ. എന്‍റെ മോനു വേണ്ടി അമ്മ ഒരു പുതിയ ബെഡും ബെഡ്ഷീറ്റും വാങ്ങിച്ചിട്ടതാ .”
ഇരുകൈകളും ബെഡിൽ കുത്തി ടോണി കീഴ്പോട്ടുനോക്കിയിരിക്കുന്നത് കണ്ടപ്പോൾ ആഗ്നസ് പറഞ്ഞു.
” പഴയതൊന്നും ഓർക്കണ്ടട്ടോ . മോൻ ഡ്രസ് മാറിയിട്ട് പോയി നന്നായിട്ടൊന്നു കുളിക്ക് . ഒരുപാട് യാത്ര ചെയ്തു വന്നതല്ലേ. ക്ഷീണം മാറട്ടെ . അപ്പോഴേക്കും അമ്മ ചോറും കറിയുമൊക്കെ എടുത്തു റെഡിയാക്കിവയ്‌ക്കാം . ഇത്തിരി മീൻ കൂടി വറക്കുന്ന താമസമേയുള്ളൂ ”
”ശരിഅമ്മേ. ”
ടോണി എണീറ്റു പോയി വേഷം മാറി. പിന്നെ ബാത്റൂമില്‍ പോയി നന്നായി കുളിച്ചു. കുളിച്ചിട്ടു വന്നപ്പോഴേക്കും ആഗ്നസ് ഭക്ഷണം വിളമ്പിവച്ചിട്ടുണ്ടായിരുന്നു.
നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ വയറു നിറയെ ഭക്ഷണം കഴിച്ചു. അടുത്തിരുന്ന് അമ്മ വീണ്ടും വീണ്ടും പ്ലേറ്റിലേക്കു ചോറ് വിളമ്പുന്നതു കണ്ടപ്പോള്‍ കൈ ഉയര്‍ത്തി തടഞ്ഞു:
“മതി അമ്മേ. വയറു നിറഞ്ഞു ”
” ഇത്തിരികൂടി കഴിക്ക് . ഒരുപാട് കാലമായില്ലേ അമ്മേടെ കയ്യീന്ന് ഭക്ഷണം കഴിച്ചിട്ട്.”
ആഗ്നസ് നിർബന്ധിച്ചു പിന്നെയും ഭക്ഷണം കഴിപ്പിച്ചു.
ഒരു പിടി ചോറുവാരി ഉരുട്ടി അയാള്‍ അമ്മയുടെ വായിലേക്കു വച്ചു കൊടുത്തു. സന്തോഷത്തോടെ ആഗ്നസ് അതുകഴിച്ചു.
“ഓര്‍ക്കുന്നുണ്ടോ, കുഞ്ഞുന്നാളിൽ നീ ഇതുപോലെ ചോറുരുട്ടി എന്‍റെ വായിലേക്കു വച്ചുതന്നത്?” ആഗ്നസ് ടോണിയെ നോക്കി ചോദിച്ചു
“ഉം.” ടോണി തലകുലുക്കി.
”നീ പോയിക്കഴിഞ്ഞപ്പോൾ അമ്മ ഇടയ്ക്കിടെ അതോർക്കുമായിരുന്നു. ഓർത്തോർത്തു കരയുവായിരുന്നു ”
അമ്മയുടെ കണ്ണുകൾ നിറഞ്ഞത് ടോണി ശ്രദ്ധിച്ചു.
”അമ്മ കരയണ്ട . എനിക്ക് ഒരബദ്ധം പറ്റിപ്പോയി. എന്റെ പൊട്ടബുദ്ധിയിൽ ആതിര പറഞ്ഞതൊക്കെയേ കേറിയുള്ളൂ. അമ്മയെ ഉപേക്ഷിക്കണമെന്ന് അവൾ പറഞ്ഞപ്പോൾ അത് അപ്പടി ഞാൻ അനുസരിച്ചു . അതിന്റെ ശിക്ഷയും ദൈവം തന്നു . എന്നോട് ക്ഷമിക്ക് . ”
”ജാസ്മിൻ കൊച്ചു കാരണമാ മോനെ നമ്മൾ വീണ്ടും കണ്ടുമുട്ടാനിടയായത് . അതൊരു മാലാഖ കൊച്ചാ. ദൈവം നമ്മളെ രക്ഷിക്കാൻ അയച്ച മാലാഖകുഞ്ഞ്. ”
” എനിക്കതു മനസിലായി അമ്മേ . മനസിലാക്കാൻ ഇത്തിരി വൈകിപ്പോയീന്നു മാത്രം.” ഒന്ന് നെടുവീർപ്പിട്ടു ടോണി തുടർന്നു : ” അലീനേച്ചിയെ ആശുപത്രിയിലാക്കാൻ അവൾ വന്നു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ എന്തുമാത്രം അവളെ വേദനിപ്പിച്ചിട്ടുണ്ടാകും . അത് വല്ലതും അവൾ പറഞ്ഞോ അമ്മേ ?”
” ഇല്ല മോനെ. പഴയതൊന്നും അവൾ പറഞ്ഞിട്ടില്ല . സ്വന്തം അമ്മയെപ്പോലെയാ അവൾ എന്നെ കാണുന്നത് . അത്രയ്ക്ക് സ്നേഹമാ നമ്മളോട്. മേരിക്കുട്ടിക്കും അങ്ങനെതന്നെ. പണത്തിന്റെ അഹങ്കാരമോ തലക്കനമോ ഒന്നുമില്ല. പഴയ ആ പെണ്ണാ അവൾ ഇപ്പഴും. ”
” ഞാൻ ചെയ്ത തെറ്റിന് ദൈവം എനിക്ക് ശിക്ഷ തന്നു . എന്തുമാത്രം മനോവേദന അനുഭവിച്ചു, ഈ പതിനഞ്ചു വർഷക്കാലം ഞാൻ. ”
”പണമില്ലാത്തവൻ പണമുള്ള വീട്ടിൽ നിന്ന് കല്യാണം കഴിക്കാൻ പോകരുതെന്ന് എനിക്കും ബോധ്യമായി മോനെ . ആതിരയുമായിട്ടുള്ള നിന്റെ കല്യാണം നടന്നപ്പോൾ ഞാൻ വിചാരിച്ചു നമ്മുടെ നല്ല കാലം തുടങ്ങിയെന്ന് . നേരെ തിരിച്ചാ സംഭവിച്ചത് . ങ് ഹ .. ഇനി അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം. ദൈവം സഹായിച്ചു ആ പിശാച് തലയിൽ നിന്ന് ഒഴിഞ്ഞുപോയല്ലോ . അത് ഭാഗ്യമായി ” ആഗ്‌നസ് ആശ്വസിച്ചു.

ഭക്ഷണം കഴിച്ചിട്ട് ടോണി എണീറ്റു പോയി കുറച്ചുനേരം കിടന്നു. കണ്ണടച്ചു കിടന്നപ്പോള്‍ പഴയ സംഭവങ്ങള്‍ ഒന്നൊന്നായി മനസ്സിലേക്ക് ഓടിക്കയറി വന്നു. ജാസ്മിനുമായി സ്നേഹം പങ്കുവച്ച നിമിഷങ്ങള്‍.
ചിത്തിരപ്പാറ വെള്ളച്ചാട്ടം കാണാൻ പോയപ്പോൾ വെള്ളത്തിൽ വീണ അവളെ താൻ രക്ഷിച്ചത്. വേണ്ട… ഒന്നും ഓര്‍ക്കണ്ട . ഓര്‍ത്താല്‍ ഹൃദയംപൊട്ടി മരിച്ചുപോകും .
അയാള്‍ ഒന്നു തിരിഞ്ഞുകിടന്നു. നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് വേഗം മയങ്ങിപ്പോയി.
അഞ്ചുമണി കഴിഞ്ഞപ്പോഴാണ് ഉറക്കമുണർന്നത്.
അടുക്കളയില്‍ ആരുടെയോ സംസാരം കേട്ടപ്പോൾ അയൽക്കാർ ആരോ വന്നതാണെന്ന് തോന്നി. എണീറ്റ് , ലുങ്കി മുറുക്കി ഉടുത്തിട്ട് സാവധാനം അടുക്കളയിലേക്കു ചെന്നു.
അടുക്കളയിൽ അമ്മയോട് കുശലം പറഞ്ഞുനില്ക്കുന്ന ആളിനെ കണ്ടതും ടോണി ഒന്ന് പരുങ്ങി.
അതു ജാസ്മിനായിരുന്നു.
“ങ് ഹ . ഇതാര് . ജാസ്മിനോ ? എപ്പ വന്നു?” മുഖത്തു സന്തോഷം വരുത്തി ടോണി ആരാഞ്ഞു.
“ഇപ്പം വന്നതേയുള്ളൂ .”
തികച്ചും നിർവികാരമായിരുന്നു അവളുടെ മറുപടി.
ജാസ്മിന്‍ തന്നോട് എന്തെങ്കിലും ചോദിക്കുമെന്നു ടോണി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ആഗ്നസിനോട് വിശേഷങ്ങള്‍ പറഞ്ഞു നിന്നതല്ലാതെ ടോണിയോട് എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്തില്ല അവൾ.
മനസു വേദനിച്ചപ്പോൾ തിരിഞ്ഞു തന്‍റെ മുറിയിലേക്ക് പോയി ടോണി കട്ടിലിൽ ഇരുന്നു.
ജാസ്മിൻ ഒന്നും ചോദിക്കാതിരുന്നതിലുള്ള വേദന അയാളുടെ ഹൃദയത്തെ വരിഞ്ഞു മുറുക്കിയിരുന്നു. ഹൃദയത്തിൽ നിന്ന് സങ്കടം കണ്ണീരായി മിഴികളിലൂടെ ഒഴുകി.

തെല്ലു നേരം കഴിഞ്ഞപ്പോള്‍ മുറ്റത്തുകൂടി ജാസ്മിന്‍ റോഡിലേക്ക് നടന്നു പോകുന്നത് ടോണി ജനാലയിലൂടെ കണ്ടു. കണ്ടപ്പോൾ സഹിക്കാനാവാത്ത ആത്മനൊമ്പരം തോന്നി. .
മനസില്‍ വെറുപ്പുകാണും തന്നോട് അവൾക്ക് .
പൊറുക്കാനാവാത്ത തെറ്റല്ലേ താന്‍ ചെയ്തത്!
ടോണിക്ക് ദേഹാസകലം പൊള്ളുന്നതു പോലെ തോന്നി.
വയ്യ…
ഹൃദയത്തിനകത്ത് ഒരു നേരിപ്പോട് എരിയുകയാണ്.
അതു കെടുത്തിയില്ലെങ്കില്‍ ആളിക്കത്തി ആ തീയില്‍ താന്‍ വെന്തുരുകി മരിക്കും.
അസ്വസ്ഥമായ മനസോടെ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു അയാൾ.

ജാസ്മിനെ കാണണം. കണ്ടു മാപ്പുപറയണം. ചെയ്ത സഹായങ്ങള്‍ക്കു നന്ദി പറയണം.
ഇല്ലെങ്കിൽ ഒരുദിവസം പോലും തനിക്കു മനസമാധാനത്തോടെ കിടന്നുറങ്ങാനാവില്ല .

പിറ്റേന്നു രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞിട്ട് ടോണി ജാസ്മിന്‍റെ റെഡിമെയ്ഡ് വസ്ത്ര നിർമ്മാണ ശാലയിലേക്ക് പുറപ്പെട്ടു.
റിസപ്‌ഷനിലിരുന്ന യുവതിയോട് പറഞ്ഞു.
“എനിക്ക് എം.ഡി.യെ ഒന്നു കാണണം.”
“ആരാ?”
”ഡോക്ടർ ടോണി. പേര് പറഞ്ഞാൽ മാഡത്തിനറിയാം. ”
യുവതി മൊബൈലിൽ ജാസ്മിനുമായി ബന്ധപ്പെട്ടിട്ട് ടോണിയെ നോക്കി പറഞ്ഞു .
“പോയി കണ്ടോ. മാഡം അകത്തുണ്ട് .”
വിറയ്ക്കുന്ന കൈകളോടെ എം ഡി യുടെ മുറിയുടെ വാതില്‍ മെല്ലെ തള്ളിത്തുറന്ന് ടോണി അകത്തേക്കു പ്രവേശിച്ചു. അയാളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
ജാസ്മിന്‍ പൊട്ടിത്തെറിക്കുമോ? ആട്ടിയിറക്കുമോ? മുഖത്തുനോക്കി പഴയ സംഭവങ്ങൾ എണ്ണി എണ്ണി പറയുമോ ?
പഴയ കാര്യങ്ങള്‍ ഒന്നൊന്നായി പുറത്തേക്കെടുത്തിട്ടാൽ താന്‍ നിന്ന നില്പിൽ ഉരുകി ഒലിച്ചുപോകില്ലേ ? അത് താങ്ങാനുള്ള കരുത്തുണ്ടോ തന്റെ മനസിന്‌ ?

മനോഹരമായി ഫർണിഷ് ചെയ്ത വിശാലമായ എ.സി. മുറിയില്‍ കറങ്ങുന്ന കസേരയില്‍ ചാരി ഇരിക്കുകയായിരുന്നു ജാസ്മിന്‍. ആ സമയം ക്യാബിനില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ടോണിയെ കണ്ടിട്ടും ആ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. ടോണി എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ കസേരയിലേക്കു കൈചൂണ്ടി അവൾ പറഞ്ഞു.
“ഇരിക്ക്.”
അവൾക്ക് അഭിമുഖമായി അയാൾ കസേരയില്‍ ഇരുന്നു.
ജാസ്മിന്റെ മുഖത്തേക്കു നോക്കി ഉരുകുന്ന ഹൃദയത്തോടെ ഇരുന്നതല്ലാതെ എന്തെങ്കിലും ചോദിയ്ക്കാൻ ടോണിയുടെ നാവ് പൊന്തിയില്ല . അയാളുടെ മുഖത്തേക്ക് നോക്കി ഇരുന്നതല്ലാതെ ജാസ്മിനും ഒന്നും ചോദിച്ചില്ല . ആ നോട്ടം ഹൃദയത്തില്‍ കത്തികൊണ്ട് കുത്തുന്നതുപോലെ അനുഭവപ്പെട്ടു ടോണിക്ക്. ജാസ്മിന്‍ എന്തെങ്കിലും ഒന്നു ചോദിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി. സഹിക്കാനാവുന്നില്ല ഈ മൗനം.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം42