Home Kerala കാൽനടക്കാരെ പരിഗണിക്കാത്ത റോഡ് വികസനം.

കാൽനടക്കാരെ പരിഗണിക്കാത്ത റോഡ് വികസനം.

3643
0
അപകടങ്ങൾ കുറയ്ക്കുക, കൂടുതൽ കാലം ജീവിക്കുക

ആലപ്പുഴയിൽ പ്രഭാത സവാരിക്കിറങ്ങിയ നാല് പേർക്കിടയിലേയ്ക്ക് ടോറസ് ലോറി ഇടിച്ചു കയറി, അതിൽ മൂന്നുപേർ മരണപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത് ഇന്നലെയാണ്. നിർത്താതെപോയ ഡ്രൈവറെ പിന്നീട് അറസ്റ് ചെയ്തു. സമാന സംഭവങ്ങൾ ദിനം പ്രതി എന്നപോലെ കേരളത്തിൽ സംഭവിക്കുന്നു, അനേകം ജീവനുകൾ റോഡരുകിൽ പൊലിയുന്നു.

കേരളത്തിൽ പണ്ടെങ്ങും ഇല്ലാത്ത രീതിയിൽ റോഡുകൾ വികസിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ വരെ BM&BC റോഡുകൾ ഇപ്പോൾ സാധാരണമാണ്. പക്ഷെ വാഹനങ്ങൾക്ക് വേണ്ടി മാത്രമാണോ റോഡുകൾ എന്നു കൂടി ഇതിന്റെ കാര്യക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്.

സൈക്കിൾ യാത്രക്കാർ, കാൽനടക്കാർ, ബസ് സ്റ്റോപ്പുകൾ, എമർജൻസി സ്റ്റോപ്പിങ് എന്നിവയൊക്കെ തീർത്തും അവഗണിച്ചുകൊണ്ടാണ് ഈ റോഡ് നിർമാണം മുഴുവൻ നടക്കുന്നത് എന്നതാണ് യാഥാർഥ്യം. ദേശീയ പാതകളിൽ ഈ സൗകര്യങ്ങളൊക്കെ ചിലപ്പോൾ ഉണ്ടാവാം. പക്ഷെ കേരളത്തിലെ ആകെ ദേശീയ പാതയുടെ നീളം 1,802 കിമി മാത്രമാണ്. 4,342 കി.മി സംസ്ഥാന പാതകൾ, 27,470 കി. മി ജില്ലാ റോഡുകൾ, ഏകദേശം 33,000 കി.മി ഗ്രാമീണ റോഡുകൾ എല്ലാം ഇത്തരം സൗകര്യങ്ങൾ തീരെയില്ലാത്തതാണ്.

സാധാരണഗതിയിൽ ആകെയുള്ള 10 മീറ്റർ വീതിയിൽ 9 മീറ്ററും ടാർ ചെയ്ത് ബാക്കിയുള്ള സ്ഥലം ഇരു ചക്ര വാഹനക്കാർക്ക് തലകുത്തി വീഴാൻ സൗകര്യത്തിൽ ഒരു കട്ടിങ് നിലനിർത്തി വെറുതെ ഇടറാണ് പതിവ്! ആ കട്ടിങ് നികത്തി കുറച്ച് മണ്ണിടാൻ പോലും റോഡ് പണിയുന്നവർ ശ്രദ്ധിക്കാറില്ല. അഥവാ മണ്ണുണ്ടെങ്കിൽ അവിടെ പാമ്പും തേളുമുള്ള കാടും. സ്വാഭാവികമായും കാൽനടക്കാർ റോഡിലേയ്ക്ക് കയറി നടക്കും. അതി രാവിലെ നടക്കാനിറങ്ങുന്നവർക്ക് കൂടുതൽ അപകടം സംഭവിക്കുകയും ചെയ്യും. അതിന്റെ വീതി കൂട്ടാനോ, മറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാനോ വർഷങ്ങളായി ആരും ശ്രമിക്കാറില്ല .

കാൽനടക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.

  1. റോഡിന് വീതികൂട്ടി കാൽനട യാത്രക്കാർക്ക് സൗകര്യങ്ങളുള്ള റോഡുകൾ ഇനിയെങ്കിലും നിർമ്മിക്കാൻ സർക്കാരും ബന്ധപ്പെട്ടവരും ശ്രദ്ധിക്കുക
  2. പാർക്കുകളും, നടക്കാനുള്ള പ്രത്യേക നടപ്പാതകളും തിരുവനന്തപുരത്തും കൊച്ചിയിലും മാത്രം പോരാ, ഗ്രാമപ്രദേശങ്ങളിലും നിർമ്മിക്കുക
  3. രാവിലെ അഞ്ചു മണിക്ക് ശേഷം വണ്ടിയോടിക്കുന്നവർ നിശ്ചയമായും ഹെഡ് ലൈറ്റ് ഡിം ചെയ്യാതെ bright ഓപ്ഷൻ മാത്രം തിരഞ്ഞെടുക്കുക; ദേഹത്ത് വണ്ടിയിടിക്കുന്നതിലും ഭേദം കണ്ണിൽ വെളിച്ചമടിക്കുന്നതാണ്!
  4. bright ലൈറ്റ് കണ്ണിലടിക്കുന്ന ഡ്രൈവർമാരെ കാൽനടക്കാർ തെറി വിളിക്കാതിരിക്കുക, അവർ അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രമാണ്.
  5. വ്യായാമത്തിന് ഇറങ്ങുന്നവർ നിയമപ്രകാരം റോഡിന്റെ വലതുവശം ചേർന്നു, ഒതുങ്ങി മാത്രം നടക്കുക.
    കഴിയുമെങ്കിൽ ഇരുണ്ട വസ്ത്രങ്ങൾ ധരിക്കാതിരിക്കുക
  6. മുകളിൽ പറഞ്ഞ സൗകര്യങ്ങൾ സർക്കാരുകൾ നിങ്ങൾക്ക് ഒരുക്കി തന്നില്ലെങ്കിൽ – വണ്ടികൾ അധികം ഓടാത്ത, ഓടിയാലും 30 -40 ൽ കൂടുതൽ സ്പീഡ് കിട്ടാത്ത പൊട്ടിപൊളിഞ്ഞ റോഡുകൾ മാത്രം നടക്കാൻ തിരഞ്ഞെടുക്കുക.

അപകടങ്ങൾ കുറയ്ക്കുക, കൂടുതൽ കാലം ജീവിക്കുക..

എഴുതിയത് : ഷോബിൻ അലക്സ് മാളിയേക്കൽ

Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം

Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ

Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് .

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here