നമുക്ക് ഓരോ മതഗ്രന്ഥവും വെച്ച് മതഭ്രാന്ത് പഠിപ്പിക്കുവാൻ പറ്റും. ഖുർആൻ വെച്ച് മതഭ്രാന്ത് പഠിപ്പിക്കുന്നവർ ഉണ്ട്. മഹാഭാരതവും രാമായണവും വെച്ച് മതഭ്രാന്ത് പഠിപ്പിക്കുന്നവരും ഉണ്ട് . ബൈബിൾ വെച്ചും മതഭ്രാന്ത് പഠിപ്പിക്കുന്നവർ ഉണ്ട്.
എരുമയെയും പോത്തിനെയും കുളിപ്പിക്കുന്ന കുളത്തിൽ മുങ്ങിയാലേ നിത്യരക്ഷയുള്ളൂ എന്ന് പഠിപ്പിക്കുന്നവർ ഉണ്ട്. ഞങ്ങളുടെ കൂടെ വരാത്തവർ എല്ലാം നശിക്കും എന്ന് പറയുന്നത് ബൈബിൾ വെച്ചുള്ള മതഭ്രാന്ത് ആണ്.
ബൈബിൾ ശരിക്കും പഠിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അങ്ങനെയുള്ള വ്യാഖ്യാനങ്ങൾ ഒന്നും കൊടുക്കാൻ പറ്റില്ല. ക്രിസ്തു വഴിയും സത്യവും ജീവനും ആണ്. അങ്ങനെയെങ്കിൽ യഥാർത്ഥ വഴിയെ നടക്കുന്ന മുസൽമാനെയും ഹിന്ദുവിനേയും സത്യം പ്രവർത്തിക്കുന്ന ഏത് മതക്കാരനേയും, ജീവനെ മാനിക്കുന്ന ഏത് സമൂഹത്തിൽ പെട്ട ആളെയും ദൈവം കാക്കും. ഓരോരുത്തരുടെയും രക്ഷയ്ക്ക് വേണ്ടി ദൈവം കാണിച്ചുകൊടുത്ത ഓരോ വഴികൾ ആണ് അവർ പിറന്ന മതം. ആ മതത്തിനകത്തുതന്നെ രക്ഷക്കുള്ള വഴി ദൈവം ഒരുക്കി വച്ചിട്ടുണ്ട് . അത് മോശമാണെന്നും പറഞ്ഞ് പരിഹസിച്ചു പോകുന്നതിൽ അർത്ഥമില്ല.
Also Read ഭാര്യക്കും ഭർത്താവിനും പരസ്പരം സംശയം തോന്നുന്നത് പലതും ഒളിക്കുന്നതും മറയ്ക്കുന്നതും കൊണ്ടല്ലേ?
സ്വന്തം മതവിശ്വാസത്തെ ത്യജിച്ചിട്ടു മറ്റൊരു മത വിശ്വാസത്തിലേക്ക് പോകുന്നത് ഡൈവോഴ്സ് നടത്തി പോകുന്ന കെട്ടിയോനും ഭാര്യക്കും തുല്യമാണ്. നിങ്ങളുടെ മതം മഹാമോശം എന്റെ മതം വളരെ നല്ലത്. അങ്ങനെ വിധിക്കാൻ നമുക്ക് അവകാശമില്ല. അതിനെ വിളിക്കുന്നത് ഭക്തിയുടെ അഹങ്കാരം എന്നാണ് . ഈ ധ്യാന കേന്ദ്രം കൊള്ളില്ല , ആ ധ്യാനകേന്ദ്രമാണ് നല്ലത് എന്ന് പറഞ്ഞു ധ്യാന കേന്ദ്രങ്ങൾ തോറും മാറി മാറി ഓടിനടന്നു ധ്യാനം കൂടുന്നതിൽ യാതൊരു അർത്ഥവുമില്ല .
ജീവിതവിശുദ്ധിയും നൈർമല്യവുമൊക്കെ കാത്തു സൂക്ഷിച്ചു പോയാൽ എല്ലാ ജാതിയിൽ പെട്ടവർക്കും രക്ഷയുണ്ട്. അങ്ങനെയേ വേദപുസ്തകത്തെ നമുക്ക് വ്യാഖ്യാനിക്കാൻ പറ്റൂ.
ഇന്ന് ആൾക്കാർ എവിടെ ധ്യാനം വച്ചാലും അങ്ങോട്ട് പായും. ഒരു പത്ത് വർഷക്കാലം ഒരു പ്രത്യേക ധ്യാന കേന്ദ്രത്തിലേക്ക് ഒറ്റ പോക്കാണ്. അതേ ആൾക്കാർ അടുത്ത 10 വർഷം വേറൊരു ധ്യാനകേന്ദത്തിലേക്ക് പോകും. അങ്ങനെ മാറി മാറി പോയതുകൊണ്ടൊന്നും ആധ്യാത്മിക വളരില്ല.
ആധ്യാത്മികത എന്നത് ബേസിക് ഓറിയന്റേഷനിൽ വരുന്ന ഒരു മാറ്റം ആണ്. അത് നമ്മുടെയൊക്കെ കാരണവന്മാരുടെ കാലത്ത് ഉള്ളതായിരുന്നു. എത്ര ക്ഷാമം വന്നാലും തമ്പുരാൻ കാത്തുകൊള്ളും എന്ന അപ്പനമ്മമാരുടെ ആ ഒരു വിശ്വാസം ഉണ്ടല്ലോ, ആ വിശ്വാസദാർഢ്യം ഇന്ന് പലർക്കും ഇല്ല. ഇന്ന് വെള്ളത്തിലെ ഓളം പോലെ, കടലിലെ തിരമാലപോലെ, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ചകിരി പോലെ, ഇമോഷണൽ തലത്തിൽ മാത്രമേ ആത്യാത്മികത ഉള്ളൂ. അത് ആഴത്തിലേക്ക് ഇറങ്ങുന്നില്ല. മാറ്റം വരണമെങ്കിൽ ഓരോ ധ്യാനത്തിലും കിട്ടുന്ന ചിന്തകളുടെ വെളിച്ചത്തിൽ എന്തെങ്കിലുമൊരു കാര്യം കുടുംബജീവിതത്തിൽ കൊണ്ടുവരണം. ജീവിതരീതിയിൽ ഒരു തിരുത്തലൊക്കെ വരുമ്പോഴേ മാറ്റം ഉണ്ടാകൂ. അതു മാറ്റാതെ പുതിയ പുതിയ ധ്യാനം കൂടിയത് കൊണ്ട് യാതൊരു കാര്യമില്ല. അങ്ങനെ തപ്പിത്തപ്പി പോകുന്നത് കൊണ്ടാണ് മാറ്റം ഉണ്ടാവാത്തത്. ഒരുപാട് ധ്യാനങ്ങൾ കൂടുതൽ അർത്ഥമില്ല. ധ്യാനത്തിൽ കിട്ടുന്നത് ജീവിതത്തിൽ പകർത്തണം .
പ്രാർത്ഥന മാത്രം പോരാ. പ്രാർത്ഥനയും പ്രവർത്തിയും മിക്സ് ചെയ്തതാവണം. പ്രാർത്ഥന മാത്രം മതി എന്ന് ചിലർ പറയുന്നത് ഒരു രക്ഷപെടൽ ആണ്. മറ്റെല്ലാത്തിൽനിന്നും മാറി വേറെ ലോകത്ത് ജീവിക്കുന്ന ഒരു അവസ്ഥയാണത്.
Also Read ”പുത്തൻപുരയ്ക്കൽ ജോസഫേ നീ ഏത് ധ്യാനഗുരു ആയാലും നിന്റെ അപ്പന്റെ ഒട്ടുപാൽ മണം മറക്കരുത്”
എന്തിനുവേണ്ടിയാണ് പ്രാർത്ഥന ? പ്രവർത്തിക്കാനുള്ള ശക്തിയുടെ ഊർജ്ജം ആയിട്ടാണ് പ്രാർത്ഥന. പ്രാർത്ഥനയും പ്രവൃത്തിയും മിക്സ് ചെയ്തു കൊണ്ടുപോകുന്നതാണ് ദൈവഹിതം. താൻ പാതി ദൈവം പാതി എന്നല്ലേ പറയുന്നത് ? കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാർ വ്യർത്ഥം. കർത്താവ് നഗരം കാക്കുന്നില്ലെങ്കിൽ കാവൽക്കാരനെകൊണ്ട് എന്തുഗുണം? എന്ത് ചെയ്യുമ്പോഴും ഓർക്കണം ദൈവാനുഗ്രഹം ഇല്ലെങ്കിൽ ഒന്നും നടക്കില്ല എന്ന്. ജോലി ചെയ്യുന്നതിന് ഫലം ഉണ്ടാവണമെങ്കിൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകണം . മനുഷ്യൻറെ കഴിവുകൾക്ക് പരിധിയുണ്ട്. മനുഷ്യന് കുരുക്ക് ഇടാൻ പറ്റും. കുരുക്കഴിക്കാൻ ദൈവം തന്നെ വേണം. ചില കാര്യങ്ങളിൽ നമ്മൾ ചിന്തിച്ച് തല പുകയുമ്പോൾ ഒരു ചെറിയ ഇടപെടലിലൂടെ ദൈവം അത് എളുപ്പമുള്ളതാക്കി തരുന്നു.
കാപ്പിപ്പൊടി അച്ചൻ എന്നറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരക്കലിന്റെ സംഭാഷണം കേൾക്കൂ
Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.” ഫാ.തോമസ് കോഴിമല
Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!
Also Read രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്
Also Read പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !