Home More Crime പ്രളയത്തിൽ വീട് പോയവർക്ക് രണ്ടേകാൽ ഏക്കർ ഭൂമി സൗജന്യമായി നൽകിയ രാജുവിന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് കൂട്ടിക്കൽ...

പ്രളയത്തിൽ വീട് പോയവർക്ക് രണ്ടേകാൽ ഏക്കർ ഭൂമി സൗജന്യമായി നൽകിയ രാജുവിന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് കൂട്ടിക്കൽ നിവാസികൾ.

3985
0
കൂട്ടിക്കലിനെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക്‌ വീടുവയ്ക്കാൻ മാത്യു സ്‌കറിയ വസ്‌തുവിന്റെ ആധാരം അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎയ്‌ക്ക്‌ കൈമാറിയപ്പോൾ ( ഫയൽ ചിത്രം )

കൂട്ടിക്കൽ : കാഞ്ഞിരപ്പളളിയിൽ വെടിയേറ്റ്‌ മരിച്ച കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (രാജു- 78) യുടെ വേർപാട് കൂട്ടിക്കൽ നിവാസികൾക്ക് വലിയനഷ്ടമായി. പ്രളയത്തിൽ കൂട്ടിക്കൽ മേഖലയിൽ നൂറുകണക്കിനാളുകൾക്ക് വീട് നഷ്ടമായപ്പോൾ അവർക്ക്‌ വീട് വയ്ക്കാൻ രണ്ടേകാൽ ഏക്കർ ഭൂമി മാത്യു സ്‌കറിയ സൗജന്യമായി നൽകിയിരുന്നു . രണ്ടുമാസം മുമ്പ് കൂട്ടിക്കലിൽ നടന്ന ചടങ്ങിൽ സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ സാന്നിധ്യത്തിലാണ് പഞ്ചായത്തിന്‌ വസ്തു വിട്ടു നൽകിയത്‌. വസ്തുവിന്റെ രേഖകൾ ആദ്യം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനും പിന്നീട് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി എസ് സജിമോനും കൈമാറി .

തിങ്കളാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളി കുരിശുകവലക്ക് സമീപം കരിമ്പനാല്‍ കുടുംബത്തിൽ സഹോദരങ്ങള്‍ തമ്മിലുണ്ടായ വഴക്കിനിടെ നടന്ന വെടിവെപ്പിലാണ് രണ്ടുപേരുടെ ജീവൻ നഷ്ടമായത്. കരിമ്പനാല്‍ രഞ്ജു കുര്യന്‍ (49) സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. പരിക്കേറ്റ മാതൃസഹോദരൻ മാത്യു സ്‌കറിയ (രാജു -78) ചൊവ്വാഴ്ച പുലര്‍ച്ചയാണ്​ മരിച്ചത് .

കൊച്ചിയില്‍ ഫ്ലാറ്റ്​ ​ വില്‍പന നടത്തിവരുന്ന കരിമ്പനാല്‍ ജോര്‍ജ് കുര്യന്​ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായതോടെ പിതാവ് കാഞ്ഞിരപ്പള്ളിയിലെ വീടിനുസമീപത്തെ രണ്ടരയേക്കര്‍ സ്ഥലം ജോര്‍ജിന്​ നല്‍കുകയായിരുന്നു. ഇത് പ്ലോട്ടുകളാക്കി ഫ്ലാറ്റ് നിര്‍മിക്കാനായിരുന്നു ജോര്‍ജിന്‍റെ തീരുമാനം. എന്നാല്‍, സഹോദരന്‍ രഞ്ജു കുര്യന്‍ എതിര്‍ത്തു. കുടുംബവീടിനോട് ചേര്‍ന്ന്​ മറ്റ്​ വീടുകള്‍ വരുന്നത് ശരിയല്ലെന്നും 41 സെന്‍റ്​ സ്ഥലം ഒഴിച്ച്​ മാത്രമേ ഫ്ലാറ്റ് ഉണ്ടാക്കാവൂ എന്ന് രഞ്ജു പറഞ്ഞു.

മൂന്നു ദിവസം മുമ്പ്​ ​ കാഞ്ഞിരപ്പള്ളിയിലെ ക്ലബില്‍ താമസിച്ച ജോര്‍ജ് ഞായറാഴ്ച വീട്ടിലെത്തി പിതാവുമായി വാക്കേറ്റമുണ്ടാവുകയും പിടിച്ചുതള്ളിയതായും പറയുന്നു. ഊട്ടിയില്‍ താമസിച്ചിരുന്ന സഹോദരന്‍ രഞ്ജു തിങ്കളാഴ്ച കുടുംബവീട്ടിലെത്തുകയും ജോര്‍ജുമായി ചര്‍ച്ച നടത്തുകയുമായിരുന്നു. മാതൃസഹോദരന്‍ മാത്യു സ്‌കറിയയേയും കൂട്ടിയിരുന്നു.

വാക്കേറ്റം കൈയാങ്കളിയിലെത്തിയപ്പോൾ ജോര്‍ജ് റിവോള്‍വര്‍ എടുത്ത്​ സഹോദരനെയും മാതൃസഹോദരനെയും വെടിവെക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ വലിയ തോട്ടമുടമകളുടെ കുടുംബമാണ് കരിമ്പനാലും പൊട്ടംകുളവും.

മാത്യു സ്‌കറിയയുടെ ഭാര്യ മാള അമ്പൂക്കന്‍ കുടുംബാംഗം ആനി മാത്യുവാണ് . മക്കള്‍: രേണു മാത്യു, അഞ്ജു മാത്യു, അന്നു മാത്യു, നീതു. മരുമക്കള്‍: മാത്തന്‍ ചക്കുളത്ത്, മാത്യു കുരുവിനാകുന്നേല്‍, സഞ്ജു ആനത്താനം, ജോസഫ് ഔസേഫ് പുളിക്കല്‍. മാത്യു സ്‌കറിയയുടെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് കൂട്ടിക്കല്‍ സെന്‍റ്​ ജോര്‍ജ് പള്ളി സെമിത്തേരിയില്‍. രഞ്ജു കുര്യന്‍റെ സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.

Read Also മകളെ തനിച്ചാക്കി ഷീന ഇനി ഭർത്താവിനൊപ്പം നിത്യനിദ്രയിൽ

Read Also പതിനെട്ട് മക്കളുടെ അപ്പൻ വെച്ചൂച്ചിറ പിണമറുകിൽ കുട്ടിപ്പാപ്പൻ ഓർമ്മയായി

Read Also ഒന്നിച്ചു കാണാത്തവരെ ഒരുമിച്ചു ചേർത്തു കൊടുത്തു ഈ ക്ലാസ് ടീച്ചർ

Read Also സംരംഭകരെ തളർത്താനല്ല, വളർത്താനാകണം വ്യവസായ വകുപ്പ്

Read Also വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം .

Read Also ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”

Read Also സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച!!

Read Also അച്ഛന്‍ അറിയാതെ ഐ. എ. എസ് നേടിയ ഒരുപെണ്ണിന്റെ കഥ

Read Also ഓൺലൈൻ വ്യാപാര തട്ടിപ്പ് ഇങ്ങനെയും. കണ്ണുമടച്ചു പണം കൊടുക്കുന്നവർ സൂക്ഷിക്കുക

Read Also കരുണയുള്ളവർ കഴിവുള്ളത് നൽകി കൈത്താങ്ങാകുക പൊന്നുവിന്റെ കുടുംബത്തിന്

Read Also കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു. ഡ്രൈവർ അറസ്റ്റിൽ

Read Also പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാം; ജാമ്യം ആവശ്യപ്പെട്ട് ഫാ. റോബിൻ വടക്കുഞ്ചേരി ​ഹൈക്കോടതിയിൽ.

Read Also എന്റെ പൊന്നുച്ചായൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവർ കൊന്നു കിണറ്റിലിട്ടതാണ്

Read Also നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി പാലായിലെ ഭാസ്കരൻ കർത്താ

Read Also രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here