Home Blog Page 15

ആന്റണി പള്ളത്ത്: കൃഷിയില്‍ മികവ് തെളിയിച്ച ആലക്കോട്ടെ പത്രം ഏജന്റിനെ തേടി എത്തിയത് ഈ വർഷത്തെ മികച്ച ജൈവ കർഷകനുള്ള സർക്കാർ പുരസ്‌കാരം.

0
ആന്റണി പള്ളത്ത് : കൃഷിയില്‍ മികവ് തെളിയിച്ച ആലക്കോട്ടെ പത്രം ഏജന്റിനെ തേടി എത്തിയത് ഈ വർഷത്തെ മികച്ച ജൈവ കർഷകനുള്ള സർക്കാർ പുരസ്‌കാരം

തൊടുപുഴ : പള്ളത്ത് ആന്റണിയെ അറിയാത്തവർ ആലക്കോടും പരിസരത്തും ആരും ഉണ്ടാവില്ല. പത്ര ഏജന്റ് എന്ന നിലയിൽ മാത്രമല്ല ആന്റണി അറിയപ്പെടുന്നത് . മികച്ച ജൈവ കർഷകൻ കൂടിയാണ് അദ്ദേഹം. ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച ജൈവകർഷകനുള്ള പുരസ്കാരം ആന്റണിയെ തേടിയാണ് എത്തിയത് . ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും.

അതിരാവിലെ ആലക്കോട് മേഖലയിലെ പത്രവിതരണം പൂർത്തിയാക്കി നേരെ കൃഷിയിടത്തിലേക്ക് ഇറങ്ങും ആന്റണി. പിന്നെ സന്ധ്യ മയങ്ങുവോളം മണ്ണിൽ തന്നെ. പച്ചക്കറികൾ,​ ഔഷധ ചെടികൾ,​ തേനീച്ച ,​ ആട്,​ മീൻ ,​ അലങ്കാര പക്ഷി ,​ കപ്പ,​ വാഴ,​ ഇഞ്ചി,​ മഞ്ഞൾ,​ തെങ്ങ്, റബർ,​ കമുക്,​ ജാതി തുടങ്ങി ഈ 65 കാരൻ കൃഷി ചെയ്യാത്തതായി ഒന്നുമില്ല.

സ്വന്തമായുള്ള മൂന്ന് ഏക്കറിലും പാട്ടത്തിനെടുത്ത ആറ് ഏക്കർ സ്ഥലത്തുമാണ് ആന്റണി കൃഷി ചെയ്യുന്നത്. രാസവളങ്ങളൊന്നുമിടാതെ ജൈവരീതിയിലാണ് കൃഷി . പയർ, വെണ്ടയ്ക്ക, പാവൽ, ചതുരപയർ, നിത്യവഴുതന, അമര, വെള്ളരി തുടങ്ങിയവയും ചെന്നീർ കിഴങ്ങ്, കറ്റാർവാഴ, ചിറ്റരത്ത തുടങ്ങിയ ഔഷധ കൃഷിയും ആന്റണിക്കുണ്ട്. ഇത് ആയുർവേദ മരുന്ന് നിർമാണ കമ്പനിയായ നാഗാർജുനയാണ് വർഷങ്ങളായി വാങ്ങുന്നത്. മുപ്പതോളം ചെറുതേൻ- വൻതേൻ പെട്ടികളുണ്ട്.

Also Read പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ? ഗർഭിണികൾ അറിഞ്ഞിരിക്കേണ്ടത് ഇതെല്ലാം..

18 മലബാറി ഇനത്തിലുള്ള ആടുകളുണ്ട്. രണ്ട് കുളങ്ങളിലായി ഗൗര,​ തിലോപ്പിയ എന്നീ മീനുകളെയും വളർത്തുന്നു. 150 കമുകിലായി കുരുമുളക് കൊടിയും 60 വീതം തെങ്ങും ജാതിയുമുണ്ട്. 300 റബർ മരങ്ങൾ വെട്ടി പാല് എടുക്കുന്നതു ആന്റണി തന്നെയാണ്. വിവിധ ഓർക്കിഡുകളും ലൗബേർഡ്സും വളർത്തുന്നു.

”മുപ്പത് വര്‍ഷം മുന്‍പാണ് ഞാന്‍ കൃഷി തുടങ്ങിയത് . സഹോദരങ്ങളൊക്കെ മറ്റ് ജോലികള്‍ക്കായി പലയിടങ്ങളിലേക്ക് ചേക്കേറിയിപ്പോള്‍ അപ്പനും അമ്മയും എന്റെ സംരക്ഷണയിലായി. അങ്ങനെ തറവാട്ടിൽ നിന്ന് ഞാൻ കൃഷിയിൽ ശ്രദ്ധകേന്ദ്രീകരിച്ചു . എനിക്ക് വീതം കിട്ടിയ സ്ഥലത്തും സഹോദരങ്ങളുടെ പുരയിടത്തിലും ഞാനായിരുന്നു കൃഷി നോക്കി നടത്തിയത്. ആദ്യനാളുകളിൽ റബ്ബറും തെങ്ങും മാത്രം. . പിന്നീട് സമ്മിശ്ര കൃഷിയിലേക്ക് തിരിഞ്ഞു.” ആന്റണിപറഞ്ഞു.

”പതിറ്റാണ്ടുകളായി ഞാന്‍ ആലക്കോട് പ്രദേശത്തെ പത്ര ഏജന്റുകൂടിയയാണ് . കാര്‍ഷിക മാഗസിനുകള്‍ സ്ഥിരമായി വായിക്കും. അതിലൂടെ ലഭിക്കുന്ന അറിവുകള്‍ സ്വന്തം കൃഷിയിടത്തില്‍ പ്രയോഗിച്ചു. കൃഷി പൂര്‍ണ്ണമായും ജൈവമാതൃകയിലേക്ക് മാറ്റി . പുളിച്ച കഞ്ഞിവെള്ളവും കരിയിലയും നല്‍കി കൃഷിയിടത്തില്‍ സൂക്ഷ്മാണുക്കള്‍ വളരാന്‍ തക്കവിധം പാകപ്പെടുത്തി. കരിയിലകള്‍ വീണ് വനത്തില്‍ മരങ്ങള്‍ ഇടതൂര്‍ന്ന് വളരുന്നതിന്റെ സാഹചര്യം തന്നെയാണ് കൃഷി ഭൂമിയിലും വേണ്ടതെന്നു ഞാൻ മനസിലാക്കി. രോഗ, കീടങ്ങള്‍ക്കെതിരേ ജൈവികനിയന്ത്രണ മാർഗം സ്വീകരിച്ചു.

Also Read അറിയപ്പെടാത്ത കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന വിത്തുകൾ വാങ്ങി നടരുതെന്നു കേന്ദ്ര കൃഷി വകുപ്പ്

വണ്ട്, ചാഴി, വേരുപുഴുക്കള്‍, ചിതല്‍, പച്ചത്തുള്ളന്‍, ഇലപ്പേന്‍, മുഞ്ഞ, തണ്ടുതുരപ്പന്‍ തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കാന്‍ ഞാൻ ബിവേറിയ മിശ്രിതം ഉപയോഗിക്കുന്നു. പല രൂപത്തിലും പേരിലും ബിവേറിയ മിശ്രിതങ്ങള്‍ ലഭിക്കും. പൊടിരൂപത്തിലുള്ളവ 20 ഗ്രാമോ ലായനി രൂപത്തിലുള്ളവ അഞ്ച് മില്ലിലീറ്ററോ ഒരു ലീറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്തിളക്കുക. ഈ ലായനിയിലേക്ക് ആവണക്കെണ്ണ / നിലക്കടല എണ്ണ അഞ്ച് മില്ലിയും പൊടിച്ച ശര്‍ക്കര 10 ഗ്രാമും ചേര്‍ത്ത് നന്നായി ഇളക്കി രാവിലെയോ വൈകിട്ടോ തളിക്കാം. രാസകീടനാശിനികള്‍ ഉപയോഗിക്കുന്നതോടെ പിന്തിരിയുന്ന തേനീച്ചകളുടെ വളര്‍ച്ചയ്ക്ക് ഒരു പരിധി വരെ ബിവേറിയ മിത്ര കുമിള്‍ കീടനാശിനി ഫലപ്രദമാണ്.” ആന്റണി പറയുന്നു

“സ്ഥലം നോക്കി കൃഷി ചെയ്യണം. വട്ടമരം കൂടുതലായി വളരുന്നിടങ്ങളില്‍ പൊട്ട്യാസ്യം കൂടുതലായി ഉണ്ടാകും. അതു പോലെ കമ്യൂണിസ്റ്റു പച്ച എന്ന അറിയപ്പെടുന്ന കള വളരുന്ന ഇടങ്ങളില്‍ കാല്‍സ്യവും മഗ്നീഷ്യവും കൂടുതലായി ഉണ്ടാവും. ഇവ കൂടുതല്‍ വളരുന്ന പ്രദേശങ്ങളില്‍ പൊട്ടാസ്യവും കാല്‍സ്യവുമൊക്കെ കൂടുതലായി വേണ്ട വിളകള്‍ നന്നായി വളരും. അതുപോലെ പാണലെന്ന് അറിയപ്പെടുന്ന ചെടി പച്ചക്കറികള്‍ക്ക് നല്ല വളമാണ്.

ശീമക്കൊന്ന നട്ടുപിടിപ്പിക്കുന്നത് അന്തരീക്ഷത്തില്‍ നിന്നും നൈട്രജന്‍ വലിച്ചെടുക്കുന്നതിന് സഹായകമാകും. മിത്രാണുക്കള്‍ മണ്ണില്‍ വളരാന്‍ ഇവയുടെ ഇലകളൊക്കെ പൊഴിഞ്ഞു വീണ് മണ്ണില്‍ വളമാകുന്നത് സഹായിക്കും. ” ആന്‍റണി വിശദീകരിക്കുന്നു.

Also Read രുചിയേറും പൊപൗലു ചിപ്‌സ് ഉണ്ടാക്കാൻ നേന്ത്രനേക്കാൾ കേമൻ

”അപൂര്‍വ്വ ഇനങ്ങള്‍ ഉള്‍പ്പടെ 26 ഇനം വാഴകള്‍ എന്റെ തോട്ടത്തില്‍ ഉണ്ട് . നാടന്‍ ഇനങ്ങളായ നേന്ത്ര വാഴയ്ക്കും പാളയംകോടനും ഞാലിപ്പൂവനും ചുണ്ടില്ലാക്കണ്ണനും കണ്ണനും പൂജയ്‌ക്കെടുക്കുന്ന കദളിയ്ക്കും ഒപ്പം ഹില്‍ ബനാന,വിരൂപാക്ഷി,പൊപ്പാലു(അമേരിക്ക)റെഡ് ബനാന തുടങ്ങി വാഴകള്‍ ഇവിടെയുണ്ട്.

പുതുതായി കാണുന്ന ഏതുവാഴയിനവും തപ്പിപ്പിടിച്ചു കൊണ്ടുവന്നു നടും . അങ്ങനെ കൊണ്ടുവന്ന ഇനമാണ് ‘പൊപ്പൊലു’ എന്ന ഇന്‍ഡൊനീഷ്യന്‍ വാഴ. ഈ വാഴയിൽ നിന്ന് 30-45 കിലോഗ്രാം പഴങ്ങള്‍ കിട്ടുമെന്ന് ആന്റണി പറയുന്നു.

‘പൊപ്പൊലു’ വാഴക്കുല സാധാരണ നേന്ത്രനേക്കാൾ തൂക്കകൂടുതലുണ്ട് ‌. തടിച്ചുരുണ്ട ആകൃതിയാണ്‌ കായ്‌കള്‍ക്ക്‌. നേന്ത്രകായ്‌കളുടെ അത്രയും വലുപ്പമില്ല. പഴുത്താല്‍ ആകര്‍ഷണീയതയുമില്ല. ചിപ്‌സ് നിര്‍മാണത്തിന്‌ സാധാരണ നേന്ത്രന്‍ ഇനങ്ങളെക്കാള്‍ മികച്ചതാണ്‌ . കൂടുതല്‍ ചിപ്‌സ് ലഭിക്കും. കായ്‌കള്‍ നേര്‍ത്തതായതിനാല്‍ സോഫ്‌റ്റ് ആയ ചിപ്‌സ് ലഭിക്കും. മറ്റ്‌ ഇനങ്ങള്‍ക്കുള്ള പോഷകമൂല്യവും ഔഷധഗുണങ്ങളും പൊപൗലു ഇനത്തിന്റെ പഴത്തിനുമുണ്ട്‌.

Also Read ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുളസിച്ചെടി ഏഴിക്കരയിൽ. വീഡിയോ കാണാം

വാഴത്തടയ്‌ക്ക് കട്ടി കൂടുതലായതിനാല്‍ സാധാരണഗതിയില്‍ ഊന്ന്‌ കൊടുക്കേണ്ടിവരില്ല. സാധാരണ നേന്ത്രന്‍ ഇനങ്ങളില്‍ 5-6 പടലകള്‍ കാണുമ്പോള്‍ ഇതില്‍ 8-9 പടലകള്‍ കാണും. പടലകളില്‍ മൊത്തത്തില്‍ ശരാശരി 70-75 കായ്‌കള്‍ കാണും.
ആഗസ്‌റ്റ് ആദ്യം കൃഷിചെയ്‌ത് മെയ്‌ ആദ്യ പകുതിയോടെ വിളവെടുക്കാം. പഴത്തിന്റെ തൊലിക്ക്‌ നേന്ത്രപഴത്തിന്റെ തൊലിയേക്കാള്‍ കട്ടി കുറവാണ്‌. ഈ ഇനത്തിന്റെ രോഗപ്രതിരോധ ശേഷിയും കൂടുതലാണെന്നതാണ്‌ ആന്റണി പറയുന്നത് .

”മഞ്ഞള്‍ പൊടിച്ചുണക്കി ആവശ്യക്കാര്‍ക്ക് നല്‍കും . ശുദ്ധമായ മഞ്ഞൾ വാങ്ങാൻ ആളുകൾ ധാരാളം വരും . മഞ്ഞളിന്റെ രോഗപ്രതിരോധശേഷിയെപ്പറ്റി വലിയ രീതിയില്‍ പ്രചാരം ലഭിച്ചതോടെ ആവശ്യക്കാര്‍ വര്‍ദ്ധിച്ചു. ഇഞ്ചി .ചാക്കിലാണ് കൃഷി ചെയ്യുന്നത്. ആവശ്യക്കാര്‍ വന്ന് ചാക്കോടെ വാങ്ങിക്കൊണ്ടു പോകും” ആന്‍റണി പറഞ്ഞു.
വഴുതന, മുളക് ഉള്‍പ്പടെ വിവിധ പച്ചക്കറിത്തൈകളും വില്‍ക്കുന്നുണ്ട് ആന്റണി .

നെല്ലി, ആര്യവേപ്പ്, കറ്റാര്‍വാഴ,ചെന്നീര്‍ കിഴങ്ങ് ,ചിറ്റരത്ത തുളസി തുടങ്ങി വിവിധ ഔഷധസസ്യങ്ങളും പള്ളത്തെ പറമ്പിലുണ്ട് . സമീപത്തുള്ള ആയുര്‍വ്വേദ ഫാക്ടറിക്ക് ഓഷധസസ്യങ്ങള്‍ വിൽക്കുന്നുണ്ട്.

Also Read നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ

മാവ്, പ്ലാവ്, ജാതി, നെല്ലി, റംബൂട്ടാന്‍, മാംഗോസ്റ്റിന്‍ ഉള്‍പ്പടെയുള്ള പഴവര്‍ഗ്ഗങ്ങളും ആന്‍റണിയുടെ തോട്ടത്തിലുണ്ട് .ഇവ ഉപയോഗിച്ചു വിവിധ തരത്തിലുള്ള മൂല്യ.വര്‍ദ്ധിത ഉല്‍പന്നങ്ങളും ആന്റണി തയ്യാറാക്കുന്നുണ്ട്.

കൃഷിയിൽ ആന്റണിയെ സഹായിക്കാൻ സണ്ണി,​ മറിയാമ്മ,​ അച്ചാമ്മ എന്നിങ്ങനെ മൂന്ന് പേരുണ്ട്. ഇതിൽ കോടിക്കുളം സ്വദേശിയായ സണ്ണി ജോസഫ് തുരുത്തേലിനാണ് ഈ വർഷത്തെ ഏറ്റവും മികച്ച കർഷക തൊഴിലാളിക്കുള്ള പുരസ്കാരമായ സംസ്ഥാന ശ്രമശക്തി അവാർഡ്.

സാലി ആന്റണിയാണ് ഭാര്യ. ജോസ് ആന്റണി, സന്ദീപ് ആന്റണി എന്നിവർ മക്കളാണ്. അവരുടെ ഭാര്യമാരും കൃഷിക്ക് പൂര്‍ണ പിന്തുണ നല്‍കി വരുന്നു.

Also Read മൃഗങ്ങളുടെ കരച്ചിലിൽ ഹൃദയം നോവുന്നവർക്ക് എന്തേ കർഷകന്റെ കരച്ചിലിൽ മനസ് നോവാത്തത് ?

“അതിരാവിലെയുള്ള പിന്നെ നടപ്പ്. അല്ലെങ്കില്‍ സൈക്കിള്‍ ചവിട്ടിയുള്ള യാത്ര. 20 വര്‍ഷമായി ഞാൻ സൈക്കിളില്‍ ആണ് യാത്ര. അതാണ് എന്റെ ആരോഗ്യരഹസ്യം. പിന്നെ എല്ലാ പത്രങ്ങളും മാഗസീനുകളും വായിക്കും . വായനയിലൂടെ ലഭിച്ച അറിവാണ് എന്നെ ജൈവകര്‍ഷകനാക്കിയത് . വില്‍ക്കാതെ പോയ കാര്‍ഷിക മാഗസിനുകളില്‍ നിന്നും വെട്ടിയെടുത്തു സൂക്ഷിച്ച അറിവുകള്‍ കൃഷി പാഠങ്ങളായി” ആന്‍റണി പറഞ്ഞു.
ആലക്കോട് ഇന്‍ഫന്‍റ് ജീസസ് സ്‌കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ച പള്ളത്ത് ചാക്കോസാറിന്റെ മകനെ തേടി മുൻപും പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട് .
( ആന്റണിയുടെ കൃഷി രീതിയെപ്പറ്റി അറിയേണ്ടവർക്കു വിളിക്കാം . ഫോൺ : 9961469134).

Also Read  ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!

Also Read  പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!

Also Read കൃഷിയന്ത്രങ്ങൾ വാങ്ങാൻ 80% സബ്സിഡി നിരക്കിൽ 10 ലക്ഷം വരെ ധനസഹായം

സ്വപ്നക്ക് സ്വർണ്ണത്തളികയിൽ വച്ച് തൊഴിൽ നൽകുമ്പോൾ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബക്കറ്റിൽ വച്ചെങ്കിലും തൊഴിൽ കൊടുക്കണ്ടേ?

0
സ്വപ്നക്ക് സ്വർണ്ണത്തളികയിൽ വച്ച് തൊഴിൽ നൽകുമ്പോൾ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബക്കറ്റിൽ വച്ചെങ്കിലും തൊഴിൽ കൊടുക്കണ്ടേ ?

വിദേശയാത്രയിൽ സ്വന്തം ഭാര്യയെ കൂടെ കൊണ്ടു പോകാൻ ഭാര്യക്ക് കൂടി യാത്രാബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട എളിയവനാണ് ഇപ്പോൾ പി എസ്‌ സി യിയുടെ തലപ്പത്ത് ഇരിക്കുന്ന ചെയർമാൻ. സോഷ്യൽ മീഡിയയിൽ പി എസ് സി യെ വിമർശിച്ചു എന്ന് പറഞ്ഞു ചില യുവാക്കളെ മൂന്നുവർഷത്തേക്ക് പി എസ് സി പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് ഉത്തരവിറക്കിയതും ഈ മഹാൻ തന്നെ. പിന്നീട് ജനരോഷത്തെത്തുടർന്നു ആ ഉത്തരവ് പിൻവലിക്കേണ്ടി വന്നു എന്നത് വേറെ കാര്യം .

പി എസ് സി പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ പേര് വന്നിട്ടും നിയമനം കിട്ടാതെ കാത്തിരിക്കുന്നതിന്റെ വിഷമത്തിൽ ചിലർ തങ്ങളുടെ മനോദുഃഖം മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചു എന്നതായിരുന്നത്രേ ഈ യുവാക്കൾ ചെയ്ത മാരകപാപം. അവർക്ക് മൂന്നുവർഷത്തേക്ക് പി എസ് സി യുടെ വിവിധ തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും വിലക്കേർപ്പെടുത്തുകയായിരുന്നു ”ആദർശധീര”നായ ഈ പി എസ് സി ചെയർമാൻ ചെയ്തത്. റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴും പിൻവാതിൽ നിയമനവും ബന്ധു നിയമനവും ഇവിടെ തകൃതിയായി നടക്കുന്നതു കണ്ടപ്പോൾ മനം നൊന്താണ് കഴിഞ്ഞ ആഗസ്റ്റിൽ ആ യുവാക്കൾ പ്രതികരിച്ചത് .

Also Read കമിഴ്ന്നു വീണാൽ കാൽ പണവുമായി പൊങ്ങുന്ന ഇന്നത്തെ ഭരണാധികാരികൾ കണ്ടു പഠിക്കണം ഈ മനുഷ്യനെ

ചെയർമാന്റെ വീട്ടിൽ ഒരു തൊഴിൽ കൊടുക്കാനല്ല യുവാക്കൾ ആവശ്യപ്പെട്ടത് . സർക്കാരിന്റെ സ്ഥാപനങ്ങളിൽ അർഹതയില്ലാത്ത ആളുകളെ തിരുകിക്കേറ്റികൊണ്ടിരിക്കുന്നത് കണ്ട് സഹികെട്ടിട്ടാണ് അവർ പരസ്യമായി അന്ന് പ്രതികരിച്ചത് . സ്വപ്ന സുരേഷിന് സ്വർണ്ണത്തളികയിൽ വച്ച് തൊഴിൽ നൽകുമ്പോൾ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബക്കറ്റിൽ വച്ചെങ്കിലും തൊഴിൽ കൊടുക്കണ്ടേ ? അനധികൃത നിയമനങ്ങളേയും പി എസ് സി യുടെ നെറികേടുകളെയും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു ഉദ്യോഗാർത്ഥികൾ വായ്‌മൂടികെട്ടി ഇരിക്കണമെന്നാണോ പി എസ് സി പറയുന്നത് ?

പാർട്ടിക്കാരെ തിരുകിക്കേറ്റാനായി പി എസ് സി യെ നോക്കുകുത്തിയാക്കി നിറുത്താൻ പി എസ് സി ചെയർമാൻ ഒരിക്കലും അനുവദിക്കരുത് . പി എസ് സി ഒരു സ്വതന്ത്ര സ്ഥാപനമാണെന്നു മനസിലാക്കുക .

Read Also ”ബുദ്ധിമുട്ടില്ലെങ്കിൽ കുറച്ച് ഭാരക്കുറവുളള പെട്ടികൾ ചുമക്കുന്ന ജോലി അവനെ ഏൽപ്പിക്കണം ”

പി എസ് സി റാങ്ക് ലിസ്റ്റിൽ വന്ന അനു എന്ന ചെറുപ്പക്കാരൻ ജോലി പ്രതീക്ഷിച്ചിരിക്കെയാണ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്നുള്ള മനോവിഷമം മൂലം കഴിഞ്ഞ ആഗസ്റ്റിൽ കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്തത് . ഇതേപോലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്ത അനേകായിരങ്ങളുണ്ട് ഇവിടെ. ഇതിനിടയിലാണ് പാർട്ടിക്കർക്കും മന്ത്രിമാർക്കും വേണ്ടപ്പെട്ടവരുടെ നിയമനങ്ങളും, രാഷ്ട്രീയ നിയമനങ്ങളും ഇവിടെ നടത്തുന്നത്. പ്രതികരിച്ചാൽ, പ്രതിഷേധം അറിയിച്ചാൽ, ഉള്ളത് തുറന്ന് പറഞ്ഞാൽ അവനൊക്കെ കരുണയില്ലാത്തവൻ. സഹിക്കെട്ട പ്രജകൾ തിരിച്ചടിക്കുന്ന ഒരു നാൾ വരും! അപ്പോൾ പിടിച്ചുനിൽക്കാനാവില്ല ഒരു ഏകാധിപതിക്കും .

യുവാക്കളോട് ഒരഭ്യർത്ഥന. രാഷ്ട്രീയവൽക്കരിക്കപ്പെട്ട പി എസ് സിയിൽ നിങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെങ്കിൽ നിങ്ങൾ കോടതിയെ സമീപിക്കുക . അതിനു പണം ഇല്ലെങ്കിൽ ജീവിക്കാൻ മറ്റ് മാർഗ്ഗങ്ങൾ തേടുക. നിങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതുകൊണ്ടൊന്നും പി എസ് സിക്കോ സർക്കാരിനോ ഒരു കുലുക്കവും ഉണ്ടാവാൻ പോകുന്നില്ല എന്ന് മനസിലാക്കുക . ഓരോ ജീവനും വിലപ്പെട്ടതാണ് . അത് നഷ്ടപ്പെട്ടാൽ പോകുന്നത് നിങ്ങളുടെ കുടുംബത്തിന് മാത്രം .

Also Read ”പത്താം ക്ലാസ് പാസാകാത്ത സ്വപ്നക്ക് രണ്ട് ലക്ഷം ശമ്പളം നൽകി നിയമിക്കുമ്പോൾ പിഎസ്‌സി പരീക്ഷ പാസായവരെ ഡിബാർ ചെയ്യുന്നു”

Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ

Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

രാഷ്ട്രീയക്കാരുടെ അഴിമതിയിൽ സഹികെട്ട് ജനം ട്വന്റി 20 പോലെയുള്ള ജനകീയ കൂട്ടായ്മകളെ നെഞ്ചോട് ചേർക്കുമ്പോൾ അയ്യോ കോർപ്പറേറ്റ് അധികാരം പിടിക്കുന്നേ എന്ന് മോങ്ങിയാൽ ജനം ആ മുഖത്തേക്ക് കാർക്കിച്ചു തുപ്പും!

0
വേറെ ഏതെങ്കിലും രാജ്യത്ത് നടക്കുമോ ഈ തോന്ന്യാസം?

ജീവൻ പോലും ത്യജിക്കാൻ തയ്യാറായി രാജ്യസുരക്ഷക്ക് വേണ്ടി സേവനം ചെയ്യുന്ന പട്ടാളക്കാർക്ക് പെൻഷൻ കിട്ടണമെങ്കിൽ പതിനഞ്ച് കൊല്ലം ജോലി ചെയ്യണം. അതേസമയം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ കയറിക്കൂടുന്ന രാഷ്ട്രീയ തൊഴിലാളി കേവലം രണ്ട് കൊല്ലം ”സേവനം ” ചെയ്താൽ നേടുന്നത് ആജീവനാന്ത പെൻഷൻ. വേറെ ഏതെങ്കിലും രാജ്യത്ത് നടക്കുമോ ഈ തോന്ന്യാസം?

ബുദ്ധി പണയം വെച്ച രാഷ്ട്രീയ അടിമകളും പ്രതികരണശേഷി ഇല്ലാത്ത ജനവും ഇത്തരം ധൂർത്തുകളെ ചോദ്യം ചെയ്യുകയില്ല. ഇവിടെയാണ് ട്വന്റി 20 പോലെയുള്ള ജനകീയ കൂട്ടായ്മകൾ വിജയം കൊയ്യുന്നത് . അതുകാണുമ്പോൾ മുൻപ് വെട്ടിവിഴുങ്ങിയിരുന്ന രാഷ്ട്രീയക്കാർ നെഞ്ചത്തടിച്ചു അയ്യോ കോർപ്പറേറ്റുകൾ അധികാരം കൈയ്യടക്കുന്നേ എന്ന് മോങ്ങിയാൽ ജനം ആ മുഖത്തേക്ക് കാർക്കിച്ചു തുപ്പും.

ജസ്റ്റിൻ ജോസഫ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറൽ ആയി. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ :

ലോകത്ത് വേറെ ഏതെങ്കിലും രാജ്യത്ത്, ഏതെങ്കിലും ജോലിയിൽ രണ്ട് കൊല്ലം പണിയെടുത്താൽ ജീവിതകാലം മുഴുവൻ പെൻഷൻ കിട്ടുമോ ? സ്വന്തം ജീവൻ പോലും അവഗണിച്ച് രാജ്യസുരക്ഷക്ക് വേണ്ടി ജോലി ചെയ്യുന്ന പട്ടാളക്കാർക്ക് പോലും പെൻഷൻ കിട്ടാൻ പതിനഞ്ച് കൊല്ലം ജോലി ചെയ്യണം. ഒരു പട്ടാളക്കാരൻ പതിനഞ്ച് കൊല്ലം കൊണ്ട് നമ്മുടെ രാജ്യത്തിന് നൽകുന്ന സംഭാവനക്ക് തുല്യമാണോ ഈ രാഷ്ട്രീയ കോമരങ്ങൾ രണ്ട് കൊല്ലം കൊണ്ട് നൽകുന്നത്? ജീവിതകാലം മുഴുവൻ പെൻഷൻ കൊടുത്ത് സംരക്ഷിക്കാൻ മാത്രം ഇവരെന്ത് സംഭാവനയാണ് രണ്ട് വർഷം കൊണ്ട് ഈ നാടിന് നൽകുന്നത്?

വേറെ ഏതെങ്കിലും രാജ്യത്ത് ഇത് പോലെ തോന്ന്യവാസം നടക്കുന്നുണ്ടാവോ? ഞാൻ ചോദിക്കുന്നത് good governance track record ഉള്ള, systems and processes follow ചെയ്യുന്ന Western/developed countriesനെ പറ്റി മാത്രമല്ല. Brics എന്നൊക്കെ വിളിക്കുന്ന Brazil, Russia, China, ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥിതിയിൽ ഇന്ത്യക്ക് മുകളിലോ താഴെയോ നിൽക്കുന്ന വികസ്വര രാജ്യങ്ങളിൽ ഏതിലെങ്കിലും? വികസനത്തിൽ നമ്മേക്കാൾ ഒത്തിരി പുറകിൽ നിൽക്കുന്ന, അഴിമതിയിൽ മുങ്ങിക്കുളിച്ച് കിടക്കുന്ന African, middle eastern, South Asian രാജ്യങ്ങളിൽ? ഇതൊക്കെ പോട്ടെ തിരവാക്കെതിർവാ ഇല്ലാത്ത, അധികാരത്തിലിരിക്കുന്നവരുടെ മാത്രം ഇഷ്ടാനിഷ്ടങ്ങൾ നടക്കുന്ന, dictatorship ഓ രാജഭരണമോ ഒക്കെ നിലവിലുള്ള North Korea, Thailand, Gulf countries പോലുള്ള രാജ്യങ്ങളിൽ പോലും ഇങ്ങനെ രണ്ടു വർഷത്തെ ജോലിക്ക് ജീവിതകാലം മുഴുവൻ പെൻഷൻ കൊടുക്കുന്നുണ്ടാവില്ല.

ഏതെങ്കിലും ഒരു പാർട്ടിക്കെതിരെയല്ല ഞാനീ പറയുന്നത്. നിങ്ങൾ ഏതൊരു ideology യിലോ രാഷ്ട്രീയ പാർട്ടികളിലോ വിശ്വസിക്കുന്നവർ ആയാലും ഇത് പോലുള്ള പകൽക്കൊള്ളകൾ സമ്മതിച്ച് കൊടുക്കരുത് എന്നാണ്. നമ്മുടെ നാടിന്റെ സമ്പത്താണ് ഇവരീ കൊള്ളയടിക്കുന്നത്. PSCയെ നോക്കുകുത്തിയാക്കി താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതും നേതാക്കന്മാരുടെ ബന്ധുക്കൾക്ക് അർഹതയില്ലാത്ത ജോലികൾ നേടിയെടുക്കുന്നതുമെല്ലാം ഇതിൽ പെടും. പക്ഷേ വിവാദമാകുന്ന അത്തരം വിഷയങ്ങളേക്കാൾ എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്തത് വെറും രണ്ടു കൊല്ലത്തെ ജോലിക്ക് ജീവിതകാലം മുഴുവൻ കൊടുക്കുന്ന പെൻഷൻ ആണ്.

ബുദ്ധി പണയം വെച്ച രാഷ്ട്രീയ അടിമകളും പ്രതികരണശേഷി ഇല്ലാത്ത പൊതുജനവും ഉള്ളിടത്തോളം കാലം ഇത്തരം ധൂർത്തുകൾ ചോദ്യം ചെയ്യപ്പെടുകയോ തിരുത്തപ്പെടുകയോ ഇല്ലായിരിക്കും. പക്ഷേ ഇത് പോലെ ഉത്തരവാദിത്വമില്ലായ്മയും അഴിമതിയും സ്വജനപക്ഷപാതവും അരങ്ങ് വാഴുന്നിടത്ത് ആം ആദ്മി പോലെ, ട്വന്റി20 പോലെയുള്ള പാർട്ടികൾ എങ്ങനെ മൽസരിക്കുന്ന സീറ്റുകൾ എല്ലാം തൂത്തുവാരി വിജയിക്കുന്നു എന്ന് പിന്നെ അത്ഭുതം കൂറരുത്. അയ്യോ കോർപ്പറേറ്റുകൾ അധികാരം കൈയ്യടക്കുന്നേ എന്ന് മോങ്ങരുത്. ജനം ചൂലെടുത്ത് ഓടിക്കും.

PS: എറണാകുളം ജില്ലയിൽ ഒന്നിലധികം സീറ്റുകളിൽ ട്വന്റി20 മൽസരിച്ചേക്കും എന്ന് പറഞ്ഞു കേൾക്കുന്നു. എറണാകുളത്തുകാർക്ക് ബുദ്ധിയുണ്ടോ എന്ന് ഇലക്ഷൻ കഴിഞ്ഞാൽ അറിയാം.
എഴുതിയത് : ജസ്റ്റിൻ ജോസഫ്

Also Read ”കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ?”

Also Read  ആ 13 കോടി വെട്ടിവിഴുങ്ങാൻ ഞങ്ങളെ അനുവദിച്ചില്ല! കിഴക്കമ്പലത്തെ ജനം മുടിഞ്ഞു പോട്ടെ!

Also Read  കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ്

Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്

Also read ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് കിണറ്റിൽ എറിഞ്ഞത്!

Read Also ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി

Also read ”പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല.”

എഴുത്തച്ഛൻ പുരസ്‌കാരം നേരിട്ട് നൽകി . ചലച്ചിത്ര അവാർഡുകൾ മേശപ്പുറത്തു വച്ചു. മുഖ്യമന്ത്രിയുടെ അവാർഡ് ദാനം വിവാദത്തിൽ.

0
എഴുത്തച്ഛൻ പുരസ്‌കാരം നേരിട്ട് നൽകി . ചലച്ചിത്ര അവാർഡുകൾ മേശപ്പുറത്തു വച്ചു. മുഖ്യമന്ത്രിയുടെ അവാർഡ് ദാനം വിവാദത്തിൽ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേരിട്ട് കൊടുക്കാതെ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാർഡ് ജേതാക്കളെ മുഖ്യമന്ത്രി വിളിച്ചു വരുത്തി അപമാനിച്ചുവെന്ന് നിർമ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ജി സുരേഷ്കുമാർ. ഇതിലും നല്ലത് അവാർഡുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു . വേദിയിൽ മേശപ്പുറത്ത് വച്ച പുരസ്‌കാരങ്ങൾ ജേതാക്കൾ സ്വയം എടുത്തശേഷം മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാർക്കുമൊപ്പം നിന്ന് ഫോട്ടോയെടുക്കുകയായിരുന്നു.

”കോവിഡ് മാനദണ്ഡം പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു. അല്ലെങ്കിൽ മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു.” സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാൻ എത്തിയവരെ അപമാനിക്കേണ്ടായിരുന്നു എന്നും രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണ് ഇതെന്നും സുരേഷ്‌കുമാർ കുറ്റപ്പെടുത്തി. അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആർക്കുമില്ലാത്തതു കഷ്ടമാണെന്നും സുരേഷ് കുമാർ പരിഹസിച്ചു .

2018ലെ ദേശീയ ചലച്ചിത്ര അവാർഡുകളിൽ 10 എണ്ണം രാഷ്ട്രപതി രാംനാഥ് കോവിന്ദും ബാക്കിയുള്ളത് കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരിൽ ചടങ്ങു ബഹിഷ്‌കരിച്ചവരാണ് കേരളത്തിലെ ചലച്ചിത്രപ്രവർത്തകർ . അന്നു മുഖ്യ അവാർഡുകൾ എല്ലാം രാഷ്ട്രപതി വിതരണം ചെയ്തു. ഇവിടെ ജെ.സി.ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ മുഖ്യമന്ത്രി തയാറായില്ല. സ്റ്റാംപ് പ്രകാശനവും അവാർഡ് സ്മരണിക പ്രകാശനവും നേരിട്ടു നടത്തിയ മുഖ്യമന്ത്രിക്ക് ജെ.സി.ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ തോന്നാതിരുന്നതു കഷ്ടമാണെന്നും സുരേഷ്‌കുമാർ പറഞ്ഞു. താരങ്ങളെയെല്ലാം വിളിച്ചു വരുത്തിയ ശേഷം മേശപ്പുറത്തുവെച്ച പുരസ്‌ക്കാരം താരങ്ങൾ എടുക്കുകയായിരുന്നു . ജെ.സി. ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന് വേണ്ടി ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറാണ് എടുത്തത് .
അതേസമയം ഏതാനും ദിവസങ്ങൾക്കു മുൻപ് നടന്ന എഴുത്തച്ഛൻ പുരസ്‌കാരം സക്കറിയാക്ക് നേരിട്ട് നൽക്കുകയായിരുന്നു മുഖ്യമന്ത്രി.
അത് കൊടുക്കാമെങ്കിൽ ഇത് എന്തുകൊണ്ട് കൊടുത്തുകൂടാ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത് .

Also Read “എനിക്കീ ഇഡിയോം ഇടിയപ്പോം ഒന്നും അറിഞ്ഞൂടാ അച്ചായാ

Also Read 2638 ചതുരശ്രയടിയിൽ പതിനെട്ടര ലക്ഷം രൂപ മുടക്കി കവുങ്ങുകൊണ്ട് ഒരു വീട്!

Also Readവിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. കണ്ണ് തുറന്നു കാണുക;

Also Read മേലാളന്മാർക്ക് ചവിട്ടിനിൽക്കാൻ ഞങ്ങളിനിയും കുനിഞ്ഞു കൊടുക്കണോ എന്ന് ഒഐഒപി(OIOP)

Also Read പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ?

”ഈ പറഞ്ഞതല്ലാതെ ഒന്നും തരില്ല ട്ടോ?”

0
കർഷകന്റെ കണ്ണുനീർ ആദായ വില്പന: കിലോ 20 രൂപ മാത്രം

പണ്ടൊരു ചെക്കനും കൂട്ടരും പെണ്ണുകാണാൻ പോയി. പെണ്ണിനെ കണ്ടു ഇഷ്ടപ്പെട്ടു. കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ പെണ്ണിന്റെ അച്ഛൻ ചെക്കന്റെ അച്ഛനോട് പറഞ്ഞു :
”50 പവന്റെ സ്വർണ്ണം. 25 ലക്ഷം രൂപ സ്ത്രീധനം.”
അത്രയും കേട്ടതേ ചെക്കന്റെ അച്ഛൻ സമ്മതഭാവത്തിൽ സന്തോഷത്തോടെ തലകുലുക്കി. അതിന്റെ പാതിപോലും പ്രതീക്ഷിച്ചായിരുന്നില്ല പോയത്. അതുകൊണ്ടു തന്നെ കൂടുതലൊന്നും ചോദിക്കാനോ പറയാനോ മെനക്കെട്ടതുമില്ല .
കുശാലായി ശാപ്പാടും കഴിച്ചു പോകാനിറങ്ങിയപ്പോൾ പെണ്ണിന്റെ അച്ഛൻ ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു: ”ഈ പറഞ്ഞതല്ലാതെ ഒന്നും തരില്ല ട്ടോ. “
ഇതിനേക്കാൾ കൂടുതൽ എന്തുവേണമെടോ എന്ന് മനസിൽ ചോദിച്ചിട്ട് ചെക്കന്റെ അച്ഛൻ തലകുലുക്കി പടി ഇറങ്ങി കാറിൽ കയറി സ്ഥലം വിട്ടു.
കല്യാണം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും പെണ്ണിന്റെ വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ല! ചെക്കന്റെ അച്ഛൻ നെടുമുടി വേണു സ്റ്റൈലിൽ പെണ്ണിന്റെ അച്ഛനെ നോക്കി പറഞ്ഞു. ” ഇവിടെ ഒന്നും കിട്ടിയില്ല . തരാമെന്നു പറഞ്ഞതൊന്നും തന്നില്ല! ”
പെണ്ണിന്റെ അച്ഛൻ ചെക്കന്റെ അച്ഛന്റെ മുഖത്തുനോക്കി നിസ്സംഗ ഭാവത്തിൽ മൊഴിഞ്ഞു :
” ഞാൻ അന്നേ പറഞ്ഞില്ലായിരുന്നോ, ഈ പറഞ്ഞതല്ലാതെ ഒന്നും തരില്ലെന്ന് ! നിങ്ങൾ അത് തലകുലുക്കി സമ്മതിച്ചതുമാണല്ലോ ? ”
ചെക്കന്റെ അച്ഛൻ പ്ലിങ് !
ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലെ വമ്പൻ പ്രഖ്യാപനങ്ങൾ കേട്ടപ്പോൾ പണ്ടാരോ പറഞ്ഞ ഈ കഥ ഓർത്തുപോയി എന്നുമാത്രം !

നിയമസഭാ തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. പൊതുജനങ്ങളെ ആവേശത്തെ കൊള്ളിച്ചു കത്തിക്കയറിയ ബജറ്റ് പ്രസംഗം മൂന്നു മണിക്കൂർ 20 മിനിറ്റ് നീണ്ടു റെക്കോർഡ് ഭേദിക്കുകയും ചെയ്തു.

അടുത്ത വർഷം എട്ടുലക്ഷം തൊഴിലവസരങ്ങൾ . ആരോഗ്യവകുപ്പില്‍ 4,000 പുതിയ തസ്തികകള്‍. കിഫ്ബി ഉത്തേജന പാക്കേജിന് 60,000 കോടി. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 1000 കോടി രൂപ . വ്യവസായ ഇടനാഴിക്ക് 50,000 കോടി .

എല്ലാ വീട്ടിലും ലാപ്‌ടോപ്. 20 ലക്ഷംപേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ജോലി. യുവശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കാൻ ഒരു ലക്ഷം രൂപ ഫെല്ലോഷിപ്പ്. സര്‍ക്കാര്‍ കോളജുകളുടെ പശ്ചാത്തല വികസനത്തിന് 56 കോടി. കൈത്തറി മേഖലയ്ക്ക് 52 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി. പ്രവാസികള്‍ക്കുള്ള തൊഴില്‍ പദ്ധതിക്ക് 100 കോടി. പ്രവാസി പെന്‍ഷന്‍ 3500 രൂപ.കയര്‍മേഖലയ്ക്ക് 112 കോടി. റബറിന്റെ തറവില 170 രൂപ. നെല്ല്, നാളികേരം എന്നിവയുടെ സംഭരണ വില കൂട്ടും.
ഭക്ഷ്യസുരക്ഷയ്ക്ക് 40 കോടി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ചു കോടി. കേരള ഇന്നവേഷന്‍ ചലഞ്ച് പദ്ധതിക്കു 40 കോടി.ലൈഫ് മിഷനില്‍ ഒന്നര ലക്ഷം വീടുകള്‍ കൂടി. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 320 കോടി. ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടി. റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി. മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി. കെഎസ്ആര്‍ടിസിയില്‍ 3,000 പ്രകൃതി സൗഹൃദ ബസുകള്‍. ഇ-വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതിയിളവ്. ഇ-ഓട്ടോറിക്ഷകൾക്ക് 25,000 രൂപ മുതൽ 30,000 വരെ സബ്സിഡി. മൽസ്യ തൊഴിലാളികള്‍ക്ക് 5000 കോടി.
ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിയമസഭയിൽ നടത്തിയത് . പുതിയ നികുതി നിർദ്ദേശങ്ങൾ ഒന്നും ഇല്ലതാനും.

ടിവിക്കു മുൻപിലിരുന്നു പ്രഖ്യാപനങ്ങൾ കേട്ട് അത്ഭുതം കുറിയ സാധാരണക്കാർ ആരോടെന്നില്ലാതെ ചോദിച്ച ഒരു ചോദ്യമുണ്ട് . ‘‘ഇതു വല്ലതും നടക്കുന്ന കാര്യമാണോ? ഇതിനൊക്കെയുള്ള പണം എവിടെ നിന്ന് കണ്ടെത്തും ?’’.

മുൻവർഷങ്ങളിലെ ഒട്ടേറെ പ്രഖ്യാപനങ്ങൾ ജീവൻ വയ്ക്കാതെ കടലാസിൽ ഉറങ്ങുന്നത് കണ്ടവരാണല്ലോ പൊതുജനം. പ്രഖ്യാപിച്ച പല പദ്ധതികളും മുൻപ് പ്രഖ്യാപിച്ചതിന്റെ ആവർത്തനമാണുതാനും.

വിവിധ കാർഷികോത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ 15 അഗ്രോപാർക്കുകൾ തുടങ്ങുമെന്ന് പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ പറഞ്ഞിരുന്നു. എന്നാൽ ഒരു അഗ്രോപാർക്കിന്റെ പണി മാത്രമാണ് തുടങ്ങാനായത്. വേമ്പനാട്ട് കായൽ സംരക്ഷണ ക്യാമ്പയിൻ 2018 ലും 2020 ലും പ്രഖ്യാപിച്ചു. വയനാട് മെഡിക്കൽ കോളേജ് 2012 ൽ പ്രഖ്യാപിച്ചിട്ടും നടന്നില്ല. വയനാട് കാർബൺ ന്യുട്രൽ കോഫി പാർക്ക് 2019 ൽ പ്രഖ്യാപിച്ചതാണ്. കല്യാട് രാജ്യാന്തര ആയുർവേദ ഗവേഷണകേന്ദ്രം 2016 ലെ ബജറ്റിലും ഉണ്ടായിരുന്നു. വ്യവസായ ഇടനാഴി എല്ലാ ബജറ്റിലും ഉണ്ടായിരുന്നു. കണ്ണൂർ അഴീക്കലിൽ ഔട്ടർ ഹാർബർ നേരത്തെ പ്രഖ്യാപിച്ചതാണ്. കെ എസ്‌ ആർ ടിസി 3000 പ്രകൃതി സൗഹൃദ ബസുകള്‍ വാങ്ങുമെന്ന് 2016 പ്രഖ്യാപിച്ചെങ്കിലും വാങ്ങിയില്ല.

മേയിൽ തിരഞ്ഞെടുപ്പു കഴിഞ്ഞു മറ്റൊരു മുന്നണിയാണ് അധികാരത്തിൽ വരുന്നതെങ്കിൽ ധനമന്ത്രി ഇപ്പോൾ അവതരിപ്പിച്ച ബജറ്റിന് പ്രസക്തിയേ ഇല്ലാതാകും. പുതിയ സർക്കാരിന്റെ നയവും നിലപാടും അനുസരിച്ചു പുതിയൊരു ബജറ്റായിരിക്കും അപ്പോൾ അവതരിപ്പിക്കുക. ഇടതുമുന്നണി തന്നെ വീണ്ടും അധികാരത്തിൽ വന്നാൽ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി തന്നെ പറഞ്ഞിട്ടുമുണ്ട്. അപ്പോൾ പിന്നെ ഈ പ്രഖ്യാപനങ്ങൾക്ക് എന്ത് പ്രസക്തി ? ഈ ബജറ്റ് ഇടതുമുന്നണിയുടെ ഒരു പ്രകടന പത്രികയായി മാത്രം കണ്ടാൽ മതി എന്നാണ് പ്രതിപക്ഷം പരിഹസിച്ചത്.

ഇനി ഇടതുസർക്കാരാണ് വരുന്നതെങ്കിൽ, ഇതേബജറ്റ് തന്നെ അവർ അവതരിപ്പിക്കുമെങ്കിൽ ഈ പ്രഖ്യാപനങ്ങളൊക്കെ നടപ്പിലാക്കാൻ പണം എവിടെ എന്ന ചോദ്യത്തിന് യുക്തമായ മറുപടി നൽകാൻ ഐസക്കിനാവുന്നുമില്ല. കടലാസിലെ കണക്കുകൾ കാണിച്ചു ജനത്തെ പറ്റിക്കാമെങ്കിലും പണം ഖജനാവിലേക്ക് എത്തണമെങ്കിൽ നികുതി വരുമാനം കൂട്ടിയേ പറ്റൂ . കോവിഡ് പ്രതിസന്ധിയിൽ നട്ടെല്ല് ഒടിഞ്ഞു കിടക്കുന്ന വ്യാപാര വ്യവസായ ടൂറിസം മേഖലയിൽ നിന്ന് അധികവരുമാനം പ്രതീക്ഷിക്കാനും പറ്റില്ല. പുതിയ സർക്കാർ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും പണം തന്നെ. സർക്കാർ ജീവനക്കാർക്കു തിരിച്ചുനൽകേണ്ട സാലറി കട്ട് തുക, മാറ്റിവച്ച ലീവ് സറണ്ടർ, നാല് ഗഡു ഡിഎ കുടിശിക, ശമ്പളപരിഷ്കരണം എന്നിവയ്‌ക്കെല്ലാം കൂടി 22,000 കോടി രൂപ സർക്കാർ അധികമായി കണ്ടെത്തേണ്ടതുണ്ട്. അത് നടപ്പിലാക്കാതെ ജീവനക്കാർ സമ്മതിക്കുകയുമില്ല . അതുമാത്രം ഉറപ്പായ വാഗ്ദാനം !

കോവിഡ് പ്രതിസന്ധിയിൽ കേന്ദ്രം അനുവദിച്ച 18,000 കോടിയുടെ അധിക വായ്പയിലാണ് സർക്കാർ ഈ വർഷം വീണുപോകാതെ പിടിച്ചു നിന്നത്. അധിക വായ്പയെടുക്കാൻ അടുത്ത വർഷം അനുമതി കിട്ടാതെ വന്നാൽ ബജറ്റിലെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സർക്കാർ ഇത്തിരി ഉഷ്ണിക്കും.

സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49 ല്‍ നിന്ന് 3.45 ശതമാനമായി കുറഞ്ഞു എന്ന് ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിൽ പറയുന്നു. കടബാധ്യത 2,60,311.37 കോടി രൂപയായി ഉയര്‍ന്നു . ആഭ്യന്തര കടം 1,65,960.04 കോടിയായി. റവന്യൂ വരുമാനത്തില്‍ 2,629 കോടിയുടെ കുറവാണ് ഉണ്ടായത്. തനത് നികുതി വരുമാനവും കുറഞ്ഞു. തൊഴിലില്ലായ്മ ഒമ്പത് ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും കീഴ്‌പോട്ട് തന്നെ. 6.62% ശതമാനമാണ് കാര്‍ഷികമേഖലയുടെ നെഗറ്റീവ് വളര്‍ച്ച. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 26 ശതമാനം ചുരുങ്ങുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ഈ വര്‍ഷം പ്രതീക്ഷിച്ച റവന്യു വരുമാനം 1,14,365 കോടി രൂപയായിരുന്നു . കിട്ടുന്നത് 93,115 കോടി. കുറവ് 18.77 ശതമാനം. അടുത്ത വര്‍ഷം ഐസക്കിന്റെ റവന്യു വരുമാന പ്രതീക്ഷ 1,28,375.88 കോടി രൂപയാണ്. ഈ വർഷം 19 ശതമാനം കുറവായ റവന്യു വരുമാനം അടുത്ത വർഷം 38 ശതമാനമായി കുതിച്ചുയരുന്ന അത്ഭുതം നടക്കുമെന്നാണ് ധനമന്ത്രി പറയുന്നത് .

ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൂടി സംസ്ഥാനത്തിന്റെ തനതു വരുമാനത്തിന്റെ 87 ശതമാനം വരുമെന്നതാണ് ഈ വര്‍ഷത്തെ സ്ഥിതി. അടുത്ത വര്‍ഷം അത് 72 ശതമാനമായി കുറയുമെന്നു ധനമന്ത്രി കണക്കിലൂടെ സമർത്ഥിക്കുന്നു.

സർക്കാർ ജീവനക്കാർക്ക് അച്ചാദിൻ.

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും പെൻഷൻ പരിഷ്കരണവും അടുത്തമാസം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട് . പിന്നാലെ ഡി എ കുടിശ്ശികയും കോവിഡ് കാലത്തു കട്ട് ചെയ്ത ശമ്പളവും കിട്ടും. അതുനടപ്പാക്കുമെന്നു തീർച്ചയാണ് . സംഘടിത ശക്തിക്കു മുൻപിൽ ഏതു സർക്കാരും മുട്ടുകുത്തും. കോവിഡ് ഏൽപ്പിച്ച ആഘാതത്തിലും സംസ്ഥാനത്ത് സന്തോഷമുള്ള ഒരു വിഭാഗം സർക്കാർ ജീവനക്കാർ തന്നെ .

പത്തു വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം എന്ന അടിസ്ഥാനത്തിൽ തയ്യാറാക്കിയതായിരുന്നു പത്താം ശമ്പള കമ്മീഷന്റെ പുതുക്കിയ ശമ്പള സ്കെയിലുകൾ. അഞ്ചുവർഷത്തിൽ ഒരിക്കൽ പരിഷ്കരണം എന്ന പഴയ രീതി നിലനിറുത്തി ഉത്തരവിറക്കിയെങ്കിലും ശമ്പളസ്കെയിലുകളിൽ മാറ്റം വരുത്തിയില്ല അന്നത്തെ യുഡിഎഫ് സർക്കാർ . ഇത് ജീവനക്കാർക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. അഞ്ചുവർഷം ആയപ്പോൾ പതിനൊന്നാം ശമ്പള കമ്മീഷനെ നിയമിച്ചു ഈ സർക്കാർ. 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം കിട്ടും ജീവനക്കാർക്ക്.

കാലാകാലങ്ങളിൽ ജീവനക്കാർക്ക് ശമ്പള വർധനവ്‌ നടപ്പിലാക്കുന്നതിനെ ആരും എതിർക്കുന്നില്ല! അത് ന്യായമാണ്‌ താനും . എന്നാൽ പത്താം ശമ്പള കമ്മീഷൻ റിപ്പോർട്ടിന്റെ രണ്ടാം ഭാഗത്ത്‌ പറഞ്ഞിരിക്കുന്ന, ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നിർദേശങ്ങൾ തൽക്കാലം നടപ്പിലാക്കേണ്ടെന്ന സർക്കാരിന്റെ തീരുമാനം പൊതുസമൂഹത്തെ അമ്പരപ്പിച്ചു.

പത്താം ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു : ”സര്‍ക്കാരിന്റെ വിഭവങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വേണ്ടി മാത്രമല്ല മുഴുവന്‍ ജനങ്ങൾക്കും വേണ്ടിയാണ്‌. ശമ്പളവും പെന്‍ഷനും പറ്റുന്ന 10 ലക്ഷത്തിനു പുറമേ 3.30 കോടി ജനങ്ങള്‍ കൂടി ഇവിടെയുണ്ട്‌. അവരെ കണ്ടില്ലെന്നു നടിക്കാന്‍ കമ്മിഷനു കഴിയില്ല.”

ഖജനാവില്‍ നിന്ന് ഭീമമായ തുക സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ചെലവഴിക്കുമ്പോള്‍ അവരില്‍ നിന്ന് നികുതിദായകര്‍ക്കു ന്യായമായി ലഭിക്കേണ്ട മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിനില്ലേ എന്നാണ് കമ്മീഷൻ ചോദിച്ചത്. ഇതുതന്നെയാണ് പൊതുജനങ്ങളും ചോദിക്കുന്നത് .

സർക്കാർ ഉദ്യോഗം എന്ന ഭാഗ്യം ലഭിച്ചവരും സാധാരണക്കാരും തമ്മിലുള്ള അന്തരം നാൾക്കുനാൾ വർധിച്ചുവരുന്നു. ശമ്പളവർധനയ്ക്കായി ശതകോടികൾ നീക്കിവയ്ക്കുന്ന സർക്കാർ വിലക്കയറ്റം നിയന്ത്രിക്കാൻ കാര്യമായി ശ്രമിക്കുന്നുമില്ല . വൻകിട സ്ഥാപനങ്ങളുടെ നികുതി കുടിശിക പിരിക്കുന്നതിലും വീഴ്ച്ചവരുത്തുന്നു . അധികഭാരം സാധാരണക്കാരുടെ തലയിൽ കെട്ടിവച്ചു അവരെ പരമാവധി പിഴിയുകയാണ് എല്ലാ സർക്കാരും. സംഘടിക്കാനും പ്രതിഷേധിക്കാനും സാധരണക്കാർക്ക് യൂണിയൻ ഇല്ലല്ലോ.

കാര്‍ഷിക വിളകളുടെ വിലയിടിഞ്ഞതോടെ കര്‍ഷകര്‍ ഇന്ന് കടക്കെണിയിലാണ് . അതേസമയം നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുകയുമാണ് . സംഘടിത ഉദ്യോഗവർഗത്തെ താലോലിക്കുന്ന സർക്കാർ സാധാരണക്കാരുടെ നിലവിളി കേൾക്കാതെ പോകുന്നത് സങ്കടകരമാണ് !
എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി

Also Read അമ്മയെന്താ എന്നെ മനസ്സിലാക്കാത്തതെന്ന് ചോദിക്കുമ്പോൾ നീയെന്താ എന്നെ മനസ്സിലാക്കാത്തതെന്ന് ഞാൻ തിരിച്ചു അവളോട് ചോദിക്കുമായിരുന്നു.

Read Also പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും

Read Also എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ

Also Read ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും

Read Also അക്ഷരവെളിച്ചം പകർന്നു തന്ന അധ്യാപകരെ ഹൃദയത്തില്‍ സൂക്ഷിക്കുക

നാടു നന്നായാൽ അവർക്കു ‘നന്നാവാൻ’ പറ്റില്ല!

0
പാർട്ടിയോട് ഒട്ടി നിന്ന് കോടികൾ ഉണ്ടാക്കി കീശ വീർപ്പിക്കുന്ന വ്യവസായികൾ മഹാന്മാർ . പാർട്ടിയിൽ നിന്ന് അകന്നു നിന്നു കോടികൾ മുടക്കി നാട് നന്നാക്കുന്ന വ്യവസായികൾ മ്ലേച്ചന്മാർ. സാബു ജേക്കബ് .

”എന്റെ റോഡ് കയ്യേറി അയാൾ വീതി കൂട്ടി ടാർ ചെയ്തുകൊണ്ടിരിക്കുവാ ” : ട്വന്റി20 യുടെ സാരഥി സാബു ജേക്കബ് കിഴക്കമ്പലത്തെ റോഡുകൾ വീതികൂട്ടി ടാർചെയ്യുന്നതിനെപ്പറ്റി മന്ത്രി ജി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇത്. ഇടതു എംഎൽ എ യായ പിവി അൻവർ നിയമം ലംഘിച്ചു അമ്യുസ്മെന്റ് പാർക്ക് കെട്ടിപ്പൊക്കിയതിലും മൂന്നാറിൽ വമ്പന്മാരും ജനപ്രതിനിധികളും ചേർന്ന് സർക്കാർ ഭൂമി കയ്യേറി ചട്ടം ലംഘിച്ചു ബഹുനില കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയതിലുമൊന്നും ഈ മന്ത്രി കുറ്റം കാണുന്നേയില്ല. നാട് വികസിക്കാൻ ട്വന്റി20 കിഴക്കമ്പലത്തെ റോഡ് നന്നാക്കുന്നതാണത്രേ ഈ നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധം .

”ഞാൻ അദ്ദേഹത്തിന്റെ റോഡ് കയ്യേറി വീതി കൂട്ടി ടാർ ചെയ്തു എന്നാണ് മന്ത്രി ജി സുധാകരൻ പറഞ്ഞത്.. അതായത് അയാളുടെ സ്വന്തം റോഡ് . ജനങ്ങളുടെയല്ല. ചിരിക്കാതിരിക്കുന്നതെങ്ങനെ? ഞാൻ വലിയ അപരാധമാണ് ചെയ്തതെങ്കിൽ മാപ്പുചോദിച്ചിട്ട് ആ റോഡ് വീണ്ടും പഴയപടി കുഴിയാക്കി കൊടുക്കാം. അപ്പോൾ സമാധാനമാകുമോ അദ്ദേഹത്തിന് ?”

സമാധാനമാകും സാബു. താങ്കളാണ് ഇപ്പോൾ അവരുടെ കഞ്ഞിയിൽ പാറ്റ ഇട്ടുകൊണ്ടിരിക്കുന്ന മനുഷ്യൻ. നമ്മുടെ നാട് എന്ന് നന്നാകുന്നുവോ അന്ന് അവരുടെ അന്നം മുട്ടുമെന്ന് ഈ രാഷ്ട്രീയക്കാർക്കറിയാം . കഴുതപ്പുറത്തിരുന്നു പുല്ലുകാണിച്ചു കഴുതയെ കൊണ്ടു പോകുന്നപോലെ നാളെ തേനും പാലും ഒഴുക്കുന്ന ഒരു നാട് സൃഷ്ടിച്ചുതരാം എന്ന് പറഞ്ഞു നമ്മളെ എക്കാലവും അവർ നമ്മളെ പറ്റിച്ചു കൊണ്ടേയിരിക്കും. ഇത് മനസിലാക്കാൻ ബുദ്ധിയില്ലാതെ രാഷ്ട്രീയ അടിമകൾ എക്കാലവും അവർക്കു സിന്ദാബാദ് വിളിച്ചുകൊണ്ടേയിരിക്കും.

Also Read ”കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ?”

”റോഡ് പണിക്കായി സർക്കാർ മുടക്കുന്ന തുകയുടെ 40 ശതമാനമേ റോഡിൽ മുടക്കുന്നുള്ളൂ . ബാക്കി 60 ശതമാനം പലരുടെയും പോക്കറ്റിലേക്ക് പോകുകയാണ്. ട്വൻറി20 യുടെ വരവോടെ കിഴക്കമ്പലത്തെ രാഷ്ട്രീയക്കാർക്ക് പണം തട്ടാനുള്ള വഴികൾ അടഞ്ഞു . അതുകൊണ്ടാണ് അവർ റോഡുപണിക്കു എതിരുനിൽക്കുന്നതും എന്നെ തെറിപറയുന്നതും എന്റെ വ്യവസായത്തെ തകർക്കാൻ പഠിച്ച പണി പതിനെട്ട് നോക്കുന്നതുമൊക്കെ . ട്വൻറി20 യെ തോൽപിക്കാൻ ആശയവും ആദർശവുമൊക്കെ വലിച്ചെറിഞ്ഞു മുൻപ് ബദ്ധവൈകളായിരുന്നവർ ശത്രുത മറന്നു ഒന്നിച്ചു നിനിന്നിട്ട് എന്തായി ?

കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങൾക്ക് ട്വന്റി20 ദ്രോഹമേ ചെയ്തിട്ടുള്ളുവെങ്കിൽ എന്തുകൊണ്ടാണ് അവിടുത്തെ ജനങ്ങൾ മുൻപത്തേക്കാളും ഭൂരിപക്ഷത്തിൽ വീണ്ടും ഈ ദ്രോഹിയെ ജയിപ്പിച്ചത്? ജനസേവകർ എന്ന് പറയുന്ന രാഷ്ട്രീയക്കാർ ശത്രുത മറന്നു ഈ ദ്രോഹിയെ തോൽപ്പിക്കാൻ അരിവാളും കയ്യും കൂട്ടിക്കെട്ടി രംഗത്തിറങ്ങിയിട്ടും എങ്ങനെ ഈ ദ്രോഹി കൂടുതൽ വോട്ടും സീറ്റും നേടി? നാല് പഞ്ചായത്തുകൾ കൂടി എങ്ങനെ ഈ ദ്രോഹി പിടിച്ചെടുത്തു? അവിടുത്തെ ജനം രക്ഷകനെ കൈവിട്ട് ജന ദ്രോഹിയെ സ്വീകരിച്ചു എന്നാണോ? എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാൻ പറ്റില്ല എന്ന് രാഷ്ട്രീയനേതൃത്വം ഇനിയെങ്കിലും തിരിച്ചറിയണം!

ഇത് കൊണ്ടൊന്നും ഞാൻ തളരില്ല രാഷ്ട്രീയക്കാരെ . ജനങ്ങൾ എന്റെ പിന്നിൽ ഉള്ളിടത്തോളം കാലം ഞാൻ അവർക്കുവേണ്ടി പ്രവർത്തിക്കുക്കുക തന്നെ ചെയ്യും . അയ്യഞ്ചുവർഷം കൂടുമ്പോൾ ജനഹിതം പരിശോധിക്കാൻ ഇവിടെ വ്യവസ്ഥ ഉള്ളിടത്തോളം കാലം എന്തിനാണ് സാബു എന്ന വ്യവസായി നിങ്ങളെ വിഴുങ്ങുമെന്ന് നിങ്ങൾ ദുഷ്പ്രചാരണം നടത്തുന്നത് ? വോട്ട് എന്ന ആയുധം ജനങ്ങളുടെ കയ്യിൽ ഉള്ളിടത്തോളം കാലം ആർക്കും ആരെയും വിഴുങ്ങാൻ പറ്റില്ല സഹോദരന്മാരെ. ” ട്വൻറി20 യുടെ അമരക്കാരൻ സാബു എം ജേക്കബിന്റെ ഈ വാക്കുകൾ എത്ര ശ്രദ്ധേയം !

Also Read ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് കിണറ്റിൽ എറിഞ്ഞത്!

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപെടുത്താൻ സഹായിക്കുന്ന ആരെയും ജനം രണ്ടുകൈയ്യും നീട്ടി സ്വീകരിക്കും എന്നതിന് തെളിവാണ് ട്വൻറി20. കിറ്റെക്സ് ആയാലും റിലയൻസ് ആയാലും അദാനിയായാലും ജനങ്ങൾക്ക് നന്മചെയ്താൽ ജനം അത് സ്വീകരിക്കും. ദ്രോഹം ചെയ്താൽ അതേ ജനം അവരെ അട്ടിപ്പായിക്കുകയും ചെയ്യും.

പത്തുവർഷം മുൻപ് റിലയൻസും മോറും ഒക്കെ നാട്ടിലെമ്പാടും സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയപ്പോഴും രാഷ്ട്രീയക്കാർ അവർക്കെതിരെ സമരം നടത്തിയിരുന്നു. അന്ന് കോർപ്പറേറ്റുകൾ പാവപ്പെട്ട കച്ചവടക്കാരെ വിഴുങ്ങുമെന്ന പ്രചാരണമായിരുന്നു നടത്തിയത്. അത് കേട്ട് സിന്ദാബാദ് വിളിക്കാൻ കുറെ അടിമകളും. എന്നിട്ട് ഇതുവരെ എത്രപേരെ അവർ വിഴുങ്ങി? അന്ന് സമരം ചെയ്ത നേതാക്കന്മാർ ഗുണമേന്മയുള്ള സാധനങ്ങൾ വാങ്ങിക്കാൻ ഇപ്പോൾ നേരെ പോകുന്നതും അന്ന് എതിർത്ത ഇതേ സൂപ്പർ മാർക്കറ്റിലേക്കുതന്നെ!

Also Read  ആ 13 കോടി വെട്ടിവിഴുങ്ങാൻ ഞങ്ങളെ അനുവദിച്ചില്ല! കിഴക്കമ്പലത്തെ ജനം മുടിഞ്ഞു പോട്ടെ!

നെടുമ്പാശേരി വിമാനത്താവളത്തിനെതിരെ സമരം ചെയ്ത എസ് ശർമ്മ പറഞ്ഞവാക്കുകൾ ഇങ്ങനെയായിരുന്നു : ” എനിക്ക് ജീവനുണ്ടെങ്കിൽ എന്റെ നെഞ്ചത്തുകൂടിയെ അവിടെ വിമാനം ഇറങ്ങുകയുള്ളൂ ” അതേ ശർമ്മ പിന്നീട് അതിന്റെ അമരത്തിരുന്നു ഭരിക്കുന്നതും നമ്മൾ കണ്ടു. ഇതാണ് ഇന്നാട്ടിലെ രാഷ്ട്രീയം.

രവിപിള്ളയേയും യൂസഫലിയേയും വഹാബിനെയും അൻവറിനെയും കുവൈറ്റ് ചാണ്ടിയെയുമൊന്നും നാം കോർപറേറ്റുകളായി കാണേണ്ടതില്ല. അവർ നടത്തുന്ന നിയമലംഘനങ്ങളും ആരും ചോദ്യം ചെയ്യരുത് . കാരണം അവർ രാഷ്ട്രീയ പാർട്ടികൾക്ക് അകമഴിഞ്ഞു സംഭാവന നൽകുന്നവരാണ്. എന്നാൽ കിഴക്കമ്പലത്തെ സാബു ജേക്കബിനെ കോർപ്പറേറ്റ് ആയി തന്നെ കാണണം . കാരണം അദ്ദേഹം രാഷ്ട്രീയ പാർട്ടികൾക്ക് ഒന്നും കൊടുക്കാതെ നാട്ടുകാർക്ക് വീടും റോഡും പാലവും പണിതു കൊടുക്കുകയും നിസാര വിലയ്ക്ക് ഭക്ഷ്യസാധനകൾ വിൽക്കുകയും ചെയ്യുന്ന ‘ ജനദ്രോഹി’ യാണ് .

”കുറെ രാഷ്ട്രീയക്കാരുണ്ട് . അവർക്ക് ഒന്നും നഷ്ടപ്പെടാനില്ല. അവരെക്കൊണ്ട് ഒരുപകാരവും ഈ ഭൂമിക്കില്ല. ഇവരൊക്കെ ഒരുനേരത്തെ ഭക്ഷണം ആർക്കെങ്കിലും മേടിച്ചുകൊടുത്തിട്ടുണ്ടോ ? ഒരു ജോലി വാങ്ങിച്ചു കൊടുത്തിട്ടുണ്ടോ ? പത്തോ ആയിരമോ പണിയെടുത്തു അവരുടെ കുടുംബം മുൻപോട്ട് കൊണ്ട് പോകുമ്പോൾ അത് ഇല്ലാതാക്കാനുള്ള പണിയാണ് അവർ നടത്തുന്നത് . ഉള്ളവരെ ഇല്ലാതാക്കുന്ന ഇവരുടെ ഈ സംസ്കാരം മാറിയില്ലെങ്കിൽ , അതിനെതിരെ ജനം പ്രതികരിച്ചില്ലെങ്കിൽ ഈ നാട് കുട്ടിച്ചോറാകും എന്നതിൽ സംശയമില്ല.”

Also Read  ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്

കിഴമ്പലത്തിന്റെ പുരോഗതി കണ്ടു വിറളി പിടിച്ച രാഷ്ട്രീയക്കാർ തന്റെ സ്ഥാപനത്തിനെതിരെ വ്യാജകഥകൾ പ്രചരിപ്പിച്ചു തകർക്കാൻ ശ്രമിക്കുന്നതിനെപ്പറ്റി കിറ്റെക്സ് എം ഡി സാബു ജേക്കബ് ഒരിക്കൽ പറഞ്ഞ ഈ വാക്കുകൾ ശ്രദ്ധിക്കപ്പെടേണ്ടതാണ് .

സാബു വ്യവസായം നടത്തി ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരുവിഹിതം പാവങ്ങൾക്ക് വേണ്ടി ചിലവാക്കി പൊതുജനത്തിന്റെ കയ്യടി നേടുമ്പോൾ മറുഭാഗത്ത് ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പൊക്കിയ പൊതുമേഖല സ്ഥാപനങ്ങൾ പിടിപ്പുകേടുകൊണ്ട് നഷ്‍ടം വരുത്തി വീണ്ടും വീണ്ടും നികുതിപ്പണം തിന്നു തീർക്കുന്നു. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് നാലായിരത്തിലധികം കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കു നല്‍കിയത്. കെ എസ് ആർ ടി സിയെ നന്നാക്കാൻ പിണറായി വിട്ട തച്ചങ്കരിയെ നാണംകെടുത്തി ഓടിച്ചില്ലേ ആനത്തലയനും പന്നിത്തലയനുമൊക്കെ ചേർന്ന് ? യൂണിയൻ പിരിവെന്നു പറഞ്ഞു പാവങ്ങൾ പണിചെയ്തുണ്ടാക്കുന്ന കാശ് പിടിച്ചുവാങ്ങി തിന്നുകൊഴുക്കുന്ന രാഷ്ട്രീയ നേതാക്കളുടെ വിസർജ്യം വിഴുങ്ങാൻ ഇപ്പോഴും രാഷ്ട്രീയ അടിമകളുണ്ട് എന്നതാണ് കേരളത്തിന്റെ വലിയ ശാപം. നാട്ടിൽ നിന്ന് പട്ടിണിയും പരിവട്ടവും തുടച്ചു നീക്കിയാൽ സിന്ദാബാദ് വിളിക്കാൻ പാർട്ടിക്ക് എവിടെനിന്നു ആളിനെ കിട്ടും?

സാബു ചെറിയ ഇരയിട്ട് വലിയ മീനിനെ പിടിക്കയാണെന്നു പ്രചരിപ്പിക്കുന്നവർ ഒരുകാര്യം മനസിലാക്കുക . ജനങ്ങൾക്ക് ആരും ദ്രോഹം ചെയ്താലും അവരെ വെട്ടിവീഴ്ത്താനുള്ള വോട്ട് എന്ന ആയുധം ജനങ്ങളുടെ കയ്യിൽ ഇപ്പോൾ ഉണ്ട്. നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവും ഇന്നാട്ടിലെ ജനങ്ങൾക്കുണ്ട് .

Also Read  കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ്

കിഴക്കമ്പലത്ത് ട്വന്റി20 പിടിമുറുക്കിയതോടെ ജനങ്ങളെ ചൂഷണം ചെയ്തു ജീവിച്ചിരുന്ന അവിടുത്തെ രാഷ്ട്രീയ നേതാക്കന്മാർ കാശ് അടിച്ചുമാറ്റാൻ വഴികാണാതെ, ഒരുഗതിയും പരഗതിയുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് ഇപ്പോൾ . പത്തു പൈസയ്ക്ക്ക്കുള്ള പണിപോലും ചെയ്യാതെ പൊതുപ്രവർത്തനം എന്നു പറഞ്ഞു പൊതുഫണ്ട് അടിച്ചുമാറ്റി കൊട്ടാരവീടുകൾ കെട്ടിപ്പൊക്കി നാട്ടുകരെ പറ്റിച്ചു ജീവിക്കുന്ന രാഷ്ട്രീയക്കാരെ കേരളത്തിൽ നിന്ന് തല്ലി ഓടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വൽകഷ്ണം : പാർട്ടിയോട് ഒട്ടി നിന്ന് കോടികൾ ഉണ്ടാക്കി കീശ വീർപ്പിക്കുന്ന വ്യവസായികൾ മഹാന്മാർ .
പാർട്ടിയിൽ നിന്ന് അകന്നു നിന്നു കോടികൾ മുടക്കി നാട് നന്നാക്കുന്ന വ്യവസായികൾ മ്ലേച്ചന്മാർ.

എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി

Also Read അവൾ അനാഥയല്ല- നോവൽ- രചന: ഇഗ്‌നേഷ്യസ് കലയന്താനി (മുഴുവൻ അധ്യായങ്ങളും വായിക്കുക)

Also Read ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി

Also Read ജിമ്മി ജോർജ്ജ്: ഇടിവെട്ട് സ്മാഷുകൾ കൊണ്ട് കളിക്കളത്തിൽ ചേനക്കുഴി തീർത്ത ഇതിഹാസതാരം

Also Read നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 28. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 28. രചന: ഇഗ്‌നേഷ്യസ് കലയന്താനി

ജേക്കബിന്റെ കാർ ഗേറ്റു കടന്ന് മുറ്റത്തേക്ക് കയറിയിട്ട് ഗാർഡൻ ചുറ്റി പോർച്ചിൽ വന്നു നിന്നു! ആദ്യം ജേക്കബ് ഇറങ്ങി. പിന്നാലെ അനിതയും റോയിയും. സിറ്റൗട്ടിൽ അവരെ കാത്തു ജേക്കബിന്റെ ഭാര്യ മോളി നില്പുണ്ടായിരുന്നു. അനിതയെ കണ്ടതും അവർ ഓടി വന്ന് കരം പുണർന്നു കൊണ്ട് പറഞ്ഞു :
”നിങ്ങള് വരുന്നത് നോക്കി എത്രനേരമായി ഞാൻ കാത്തിരിക്കുന്നൂന്ന് അറിയുവോ? എന്റെ മോളെ ഞാൻ കൺകുളിർക്കെ ഒന്ന് കാണട്ടെ! ”
ഇരുകൈകളിലും പിടിച്ചുകൊണ്ടു മോളി അവളെ ആപാദചൂഡം നോക്കി. ” കഴിഞ്ഞ ഇരുപത്തിരണ്ടു വർഷമായി ഒരു കുഞ്ഞില്ലാത്തതിന്റെ വേദന തിന്നു ജീവിച്ചവരാ ഞങ്ങൾ. ഒടുവിൽ ദൈവം ഞങ്ങൾക്ക് കൊണ്ടു തന്നല്ലോ , ഞങ്ങടെ സ്വന്തം കുഞ്ഞിനെതന്നെ!”
അവളുടെ കവിളുകളിൽ ഇരുകൈകളും ചേർത്തു മോളി വികാരഭരിതയായി പറഞ്ഞു.
മോളിയുടെ സ്നേഹപ്രകടനം കണ്ടപ്പോൾ സന്തോഷം കൊണ്ട് അനിതയുടെ കണ്ണ് നിറഞ്ഞു പോയി. അമ്മയെ ആലിംഗനം ചെയ്തുകൊണ്ട് അവൾ പറഞ്ഞു : ” എന്റെ പെറ്റമ്മ മരിച്ചുപോയെങ്കിലും പെറ്റമ്മയേക്കാൾ സ്നേഹനിധിയായ ഒരമ്മയെ ദൈവം എനിക്ക് തന്നല്ലോ! എനിക്കും ഒത്തിരി സന്തോഷമായി. ”
അവൾ അമ്മയുടെ കവിളിൽ സ്നേഹവായ്‌പോടെ ഒരു ഉമ്മ നൽകി.
എല്ലാം കണ്ടു കൊണ്ടു തെല്ലു മാറി റോയി നില്പുണ്ടായിരുന്നു. റോയിയുടെ അടുത്തേക്ക് ചെന്നിട്ടു മോളി ചോദിച്ചു :
”അനിത മോളുടെ ഹസ്ബൻഡാ അല്ലെ ?”
” അതെ ”
” ജേക്കബ് എന്നെ ഫോണിൽ വിളിച്ച്‌ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു.” മോളി അയാളുടെ കൈകളിൽ പിടിച്ചുകൊണ്ടു തുടർന്നു . ” നല്ലൊരാളെ കൊടുത്ത് ദൈവം എന്റെ കുഞ്ഞിനെ അനുഗ്രഹിച്ചല്ലോ. സന്തോഷമായി.”
” വിശേഷങ്ങളൊക്കെ അകത്തു കയറി ഇരുന്നിട്ട് പറയാം മോളിക്കുട്ടി. നീ അവരെ വിളിച്ചു അകത്തേക്ക് കൊണ്ടുപോ. ” ജേക്കബ് ഭാര്യയോട് പറഞ്ഞു.
മോളി രണ്ടുപേരെയും അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി സ്വീകരണമുറിയിൽ ഇരുത്തി.
വിശാലമായ സ്വീകരണമുറി. അനിത ചുറ്റും നോക്കി. സിനിമയിലും മറ്റും കണ്ടിട്ടുള്ളതുപോലുള്ള സജ്ജീകരണങ്ങൾ. ഫോറിൻ സാധനങ്ങളാണ് മുറിയിലാകെ. ഇലഞ്ഞിക്കലെ സ്വീകരണ മുറിയേക്കാൾ എത്രയോ വലുതും മനോഹരവും എന്ന് അവൾ ഓർത്തു.
” വർഷത്തിൽ രണ്ടുതവണ ഞങ്ങൾ നാട്ടിൽ വരും . വരുമ്പം താമസിക്കുന്നത് ഇവിടെയാ ” ജേക്കബ് തുടർന്നു : ” പലരും വാടകക്ക് ചോദിച്ചതാ . കൊടുക്കുന്നില്ലാന്നു വച്ചു . ഇതിന്റെ വാടക കിട്ടീട്ട് വേണ്ടല്ലോ ഞങ്ങൾക്ക് ജീവിക്കാൻ. ”
” വീട് മനോഹരമായിരിക്കുന്നു ! ” ചുറ്റും നോക്കിയിട്ട് റോയി പറഞ്ഞു .
” ആറു വർഷമേ ആയുള്ളൂ പണിതിട്ട് . വീടിനുമാത്രം രണ്ടര കോടിയോളം മുടക്കി. ചുറ്റുവട്ടമൊക്കെ ശരിയാക്കാൻ വേറെ. മക്കൾ ഇല്ലെങ്കിലും നാട്ടിൽ നല്ലൊരു വീടിരിക്കെട്ടേന്ന് വച്ചു.” മോളിയെ ചൂണ്ടി ജേക്കബ് ചിരിച്ചുകൊണ്ട് തുടർന്നു: ”ഞാൻ തട്ടിപ്പോയാലും നാട്ടിൽ വന്നു ഇവൾക്ക് സുഖമായി ജീവിക്കണമല്ലോ ”
” ഒന്ന് മിണ്ടാതിരി അച്ചായാ. തട്ടിപ്പോകുന്ന കാര്യമേ ഈ അച്ചായന് എപ്പഴും പറയാനുള്ളൂ. ” മോളി അനിതയെ നോക്കി തുടർന്നു:
” ദൈവം സഹായിച്ച് ആവശ്യത്തിലേറെ പണം തമ്പുരാൻ ഞങ്ങൾക്ക് തന്നു.. ഞങ്ങളുടെ കാലശേഷം അതെല്ലാം അനുഭവിക്കാൻ ആരും ഇല്ലല്ലോ എന്ന ദുഖമായിരുന്നു ഇത്രയും കാലം . ഇപ്പം അത് മാറി ”
അനിത ചിരിച്ചതേയുള്ളൂ.
” കുഞ്ഞിനെക്കൂടി കൊണ്ടുവരാമായിരുന്നില്ലേ മോളേ? ” മോളി ചോദിച്ചു.
”ട്രീസാമ്മ സിസ്റ്റർ എന്നെ വിളിച്ചിട്ട് ഉടനെ മഠത്തിലേക്ക് വരണമെന്നു മാത്രമേ പറഞ്ഞുള്ളൂ! പപ്പയെ കാണാമെന്നു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പപ്പ എന്നെ മകളായി സ്വീകരിക്കുമെന്ന് ഒട്ടും ഓർത്തില്ല . പപ്പ കല്യാണം കഴിച്ചു ഭാര്യയുടെയും മക്കളുടെയും കൂടെ അമേരിക്കയിൽ സന്തോഷത്തോടെ ജീവിക്കുകയാണെന്നാ സിസ്റ്റർ എന്നോട് പറഞ്ഞത് . അതുകൊണ്ടു പപ്പയെ ദൂരെ നിന്ന് ഒന്ന് കാണാൻ വേണ്ടി മാത്രമാ ഞാൻ ഓടിക്കിതച്ചു വന്നത് . വേറൊന്നും ഞാൻ ആഗ്രഹിച്ചില്ല.”
” ഒരു പക്ഷേ നിന്റെ അനാഥാവസ്ഥ കണ്ടിട്ടാകാം ഞങ്ങക്കൊരു കുഞ്ഞിനെ തരാതെ ദൈവം ഇത്രകാലവും പരീക്ഷിച്ചത്.”
” ഇനി അതുമിതും പറഞ്ഞു അവളുടെ മനസ് വേദനിപ്പിക്കാതെ നീ പോയി കാപ്പിയെടുക്കാൻ നോക്ക് ” ജേക്കബ് ഭാര്യയെ വിഷയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
” വാ മോളെ . നമുക്ക് കിച്ചണിലിരുന്നു സംസാരിക്കാം. ”
മോളി അനിതയെ വിളിച്ചുകൊണ്ടു അടുക്കളയിലേക്കു പോയി.
ജേക്കബ് റോയിയെ കൂട്ടിക്കൊണ്ടു പുറത്തേക്കിറങ്ങി വീടും പരിസരവും കാണിച്ചു കൊടുത്തു . അരയേക്കർ സ്ഥലത്ത് ഒരു വലിയ വീട് . ചുറ്റും മനോഹരമായ ഉദ്യാനവും പുൽത്തകിടിയും . ഉദ്യാനത്തിന് നടുവിൽ താമരക്കുളം. കുളത്തിന്റെ മദ്ധ്യത്തിൽ സദാസമയവും വെള്ളം ചീറ്റുന്ന മനോഹരമായ ജലധാര.
” രാത്രി ലൈറ്റു വെട്ടത്തിൽ മനോഹരമാണ് വീടിനു ചുറ്റുമുള്ള കാഴ്ചകൾ. കാശ് കുറെ മുടക്കി ഇതൊന്നു ഭംഗിയാക്കാൻ . വീടു മാത്രം പോരല്ലോ , പരിസരവും ഭംഗിയായിരിക്കണ്ടേ.” ജേക്കബ് പറഞ്ഞു
” വെരി ബ്യൂട്ടിഫുൾ. ആർക്കിടെക്ട് നല്ല ഭാവനയുള്ള ആളാ. ”
” കാശ്‌നോക്കണ്ട , വെറൈറ്റി ആയിരിക്കണമെന്ന് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു. ”
എല്ലായിടവും ചുറ്റിനടന്നു കണ്ടിട്ട് ജേക്കബ് റോയിയെ വിളിച്ചു കൊണ്ടു അകത്തേക്കുപോയി. എന്നിട്ടു അനിതയെയും കൂട്ടി ഓരോ മുറിയിലും കയറി എല്ലാം കാണിക്കുകയും വിശദീകരിക്കുകയും ചെയ്തു.
അപ്പോഴേക്കും കാപ്പി റെഡിയാണെന്നു പറഞ്ഞു മോളിയുടെ വിളി വന്നു. അവർ ഡൈനിംഗ് റൂമിലേക്ക് ചെന്നു .
ഡൈനിംഗ് റൂമിലെ മനോഹരമായ മേശയിൽ കാപ്പിയും പലഹാരങ്ങളും പഴങ്ങളുമെല്ലാം നിരത്തിയിരുന്നു.
എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.
” പപ്പയും അമ്മയും എന്നാ ഞങ്ങടെ വീട്ടിലേക്കു വരിക?” ഭക്ഷണം കഴിക്കുന്നതിനിടയിൽ അനിത ചോദിച്ചു
” നാളെ തന്നെ വരും ! ഞങ്ങൾക്ക് നിന്റെ ഉണ്ണിക്കുട്ടനെ ഒന്ന് കാണണ്ടേ. ” ജേക്കബ് തുടർന്നു : ” മൂന്നാഴ്ച കഴിഞ്ഞു ഞങ്ങൾ അമേരിക്കേലേക്കു തിരിച്ചുപോകും. പിന്നെ നിങ്ങളെ മൂന്നു പേരെയെയും വിസിറ്റിംഗ് വിസയിൽ അങ്ങോട്ട് കൊണ്ടുപോകാനുള്ള ഏർപ്പാടുകൾ ചെയ്യുവാ . പാസ്പോർട്ടും മറ്റും എടുത്തിട്ടില്ലെങ്കിൽ അതൊക്കെ എടുത്തു വച്ചു പോരാൻ റെഡിയായി നിന്നോണം. ”
അനിത ചിരിച്ചുകൊണ്ട് തലകുലുക്കി.
” അവിടെ ഒരുപാട് സ്ഥലങ്ങളുണ്ട് കാണാൻ. എല്ലാം കണ്ടു സാവകാശം തിരിച്ചു പോന്നാൽ മതി, കേട്ടോ മോളേ ?” മോളി പറഞ്ഞു.
” അത്രേയുള്ളു മോളിക്കുട്ടി. ഓടിപ്പിടിച്ചു അവർക്കു ഇവിടെ വന്നിട്ടെന്താ അത്യാവശ്യം?” ജേക്കബാണ് മറുപടി പറഞ്ഞത്.
” പപ്പേടെയും അമ്മയുടെയും കൂടെ താമസിക്കുന്നത് ഞങ്ങൾക്ക് സന്തോഷമുള്ള കാര്യമല്ലേ ”
അനിതയുടെ പ്രതികരണം ജേക്കബിനും മോളിക്കും ആഹ്ലാദം പകർന്നു.
”പിന്നെ, സിനിമയിൽ പാടാൻ കിട്ടുന്ന അവസരമൊന്നും കളയണ്ട,കേട്ടോ . എന്റെ മോള് പ്രശസ്തയാകുന്നതു ഞങ്ങൾക്കും ഒരഭിമാനമല്ലേ. ”
” നല്ലൊരു ശബ്ദം ദൈവം എനിക്ക് തന്നു. അത് ഞാൻ പരമാവധി പ്രയോജനപ്പെടുത്തും പപ്പാ ” അനിത പറഞ്ഞു.
”വൈകാതെ നമുക്കൊരു സിനിമ പിടിച്ചേക്കാം. എന്റെ മോളു ചില്ലറക്കാരിയല്ലെന്നു സിനിമാക്കാരൊക്കെ ഒന്നറിയട്ടെ ” ജേക്കബ് പറഞ്ഞു.
അനിത മന്ദഹസിച്ചതേയുള്ളൂ.
കാപ്പി കുടിച്ചു കഴിഞ്ഞു സന്തോഷത്തോടെയാണ് ജേക്കബും മോളിയും അവരെ യാത്ര അയച്ചത്. ഒരു ഡ്രൈവറെ കൂട്ടി ജേക്കബിന്റെ കാറിൽ അവരെ കോൺവെന്റിൽ എത്തിച്ചു. അവിടെ പാർക്ക് ചെയ്തിരുന്ന സ്വന്തം കാറിൽ റോയിയും അനിതയുംവീട്ടിലേക്കു മടങ്ങി. വീട്ടിലെത്തിയപ്പോൾ രാത്രി വൈകിയിരുന്നു.
അനിതയുടെ പപ്പയെ കണ്ടുമുട്ടിയെന്നും പുരാതന കുടുംബാംഗമായ അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന കോടീശ്വരനാണെന്നും കേട്ടപ്പോൾ സഖറിയാസിനും മേരിക്കുട്ടിക്കും വലിയ സന്തോഷമായി.
” ഒടുവിൽ എല്ലാം സന്തോഷമായി പര്യവസാനിച്ചത് എന്റെ മോളുടെ ഹൃദയത്തിന്റെ നന്മ കൊണ്ടാ ” മേരിക്കുട്ടി അനിതയെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ടു തുടർന്നു : ” ഞങ്ങൾ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഞങ്ങളെ കുറ്റപ്പെടുത്തി നീ ഒരുവാക്കുപോലും ആരോടും പറഞ്ഞില്ലല്ലോ . ഒത്തിരി നന്ദിയുണ്ട് മോളെ.”
”എനിക്കാരോടും വൈരാഗ്യമില്ല അമ്മേ. ഈശോയുടെ കൈകളിൽ മുറുകെ പിടിച്ചു ജീവിച്ചതുകൊണ്ടായിരിക്കും ഈശോ അങ്ങനെയൊന്നും തോന്നിപ്പിക്കാതിരുന്നത്. ”
” ആന്റണിയച്ചനെ വിളിച്ചു സന്തോഷവാർത്ത പറഞ്ഞോ?”
”തിരിച്ചുപോരുന്നവഴി കാറിൽ വച്ചുതന്നെ വിളിച്ചാരുന്നു. ”
” അനിതയെ കല്യാണം കഴിക്കണമെന്ന് ഞാൻ ആഗ്രഹം പറഞ്ഞപ്പം പപ്പ എന്നോട് പറഞ്ഞ ഒരു വാചകം ഓർമ്മയുണ്ടോ ? കല്യാണം കഴിയുമ്പം ഇവളുടെ അപ്പനും അമ്മയുമാണെന്നു പറഞ്ഞു വല്ല തെണ്ടികളും കയറി വന്നാൽ ഈ കുടുംബത്തിന് എന്ത് നാണക്കേടായിരിക്കുമെന്ന് ? ഇപ്പം എന്ത് തോന്നുന്നു? എന്റെ സെലക്ഷൻ ഉഗ്രനായിരുന്നില്ലേ ?” റോയി ചോദിച്ചു.
” പഴയതൊക്കെ കുത്തിപ്പൊക്കി എന്റെ മനസു വിഷമിപ്പിക്കാതെടാ. ” സഖറിയാസ് വിലക്കി.

*********

പിറ്റേന്ന് രാവിലെ പതിനൊന്നു മണി സമയം.
ഇലഞ്ഞിക്കൽ തറവാടിന്റെ മുറ്റത്ത് ഒരു സ്കോഡ കാർ വന്നു നിന്നു.
കാറിൽ നിന്ന് ജേക്കബും മോളിയും പുറത്തേക്കിറങ്ങി. അനിതയും റോയിയും സഖറിയാസും മേരിക്കുട്ടിയും ജിഷയും മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു അവരെ സ്വീകരിച്ചു.
അനിതയുടെ ഒക്കത്തിരുന്ന ഉണ്ണിക്കുട്ടനെ കണ്ടതും മോളി ഓടി അവന്റെ അടുത്തേക്ക് വന്നു .
” എന്റെ കുട്ടനെ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു ഞാൻ. ഇങ്ങുവാടാ ചക്കരെ ”
അവർ കൈ നീട്ടിയതും ഉണ്ണിക്കുട്ടൻ അങ്ങോട്ട് ചാഞ്ഞു.
” കണ്ടോ , അവൻ അവന്റെ വല്യമ്മച്ചിയെ തിരിച്ചറിഞ്ഞു. ”
മോളി അവനെ കൈകളിലേക്ക് വാങ്ങിയിട്ട് നെഞ്ചോടുചേർത്തു പിടിച്ചു . എന്നിട്ട് ആ കുഞ്ഞി കവിളിൽ വാത്സല്യത്തോടെ ഉമ്മവച്ചു.
ഉണ്ണിക്കുട്ടന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയിട്ടു മോളി ജേക്കബിനോട് പറഞ്ഞു : ” ജേക്കബ് അച്ചായന്റെ തനി ഛായയാ ഇവന്. ”
”വന്നു കയറിയാതെ അവള് ഛായയും കണ്ടു പിടിച്ചു.”
ജേക്കബ് വന്നു കുഞ്ഞിനെ വാങ്ങിയിട്ട് നെഞ്ചോട് ചേർത്തുപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു.
” അകത്തേക്ക് കയറി ഇരുന്നിട്ടാകാം വർത്തമാനം.”
സഖറിയാസ് എല്ലാവരെയും അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
സ്വീകരണമുറിയിൽ ഏറെനേരം അവർ വിശേഷങ്ങൾ പറഞ്ഞിരുന്നു.
മേരിക്കുട്ടി വിഭവസമൃദ്ധമായ ഉച്ചയൂണ് ഒരുക്കിയിരുന്നു. എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന നേരത്ത് മോളിയുടെ മടിയിലായിരുന്നു ഉണ്ണിക്കുട്ടൻ .ഊണ് കഴിച്ചുകൊണ്ടിരിക്കെ അനിത പറഞ്ഞു:
” ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല എല്ലാവരും ഒരുമിച്ചു കൂടി ഇതുപോലൊരു സുന്ദര ദിവസം എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന്. ഒക്കെ ഈശോയുടെ അനുഗ്രഹമാ. കർത്താവിനെ കൈവിടാതെ ജീവിച്ചതിന് ദൈവം തന്ന സമ്മാനം.”
”ഞാനും വലിയ ദൈവവിശ്വാസിയാ. അതുകൊണ്ടായിരിക്കാം എനിക്കെന്റെ മകളെ തിരിച്ചു കിട്ടിയത്” ജേക്കബ് പറഞ്ഞു.
ഭക്ഷണം കഴിഞ്ഞു സ്വീകരണമുറിയിൽ വന്ന് അവർ പിന്നെയും വിശേഷങ്ങൾ പങ്കുവച്ചിരുന്നു.
പോകാൻ നേരം ജേക്കബ് എണീറ്റു അനിതയുടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു.
” ഉണ്ണിക്കുട്ടനെയും കൊണ്ട് എന്നാ നിങ്ങൾ ഇനി അങ്ങോട്ട് വരിക?”
” നാളെ വരാം പപ്പാ .”
” ഞങ്ങൾ ഇനി മൂന്നാഴ്ച കൂടിയേ അവിടുണ്ടാകൂ. അതുവരെ ഞങ്ങളോടൊപ്പം താമസിച്ചുകൂടെ നിനക്ക് ?”
അനിത ഭർത്താവിനെ നോക്കി . റോയി സമ്മത ഭാവത്തിൽ തലകുലുക്കിയപ്പോൾ സന്തോഷമായി ജേക്കബിന്.
”അനിത മാത്രമല്ല, പോകുന്നതിനുമുമ്പ് എല്ലാവരും കൂടി വരണം അങ്ങോട്ടൊന്ന് .”
ജേക്കബ് സഖറിയാസിനെയും മേരിക്കുട്ടിയെയും ജിഷയെയും മാറി മാറി നോക്കി.
വരാമെന്ന അർത്ഥത്തിൽ സഖറിയാസ് തലകുലുക്കി.
അനിതയെ വിളിച്ചു മാറ്റി നിറുത്തിയിട്ട് ജേക്കബ് ശബ്ദം താഴ്ത്തി പറഞ്ഞു.
” ഒരുപാട് കാശ് ഞാൻ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. എന്തിനാ ഇതെല്ലാം. കുറെ പാവങ്ങൾക്ക് ധനസഹായം ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ട് . നഷ്ടപ്പെട്ട എന്റെ കുഞ്ഞിനെ ദൈവം എനിക്ക് തിരിച്ചുതന്നില്ലേ. ആ നന്ദി ഞാൻ ദൈവത്തോട് കാണിക്കണ്ടേ? അർഹതപ്പെട്ടവരെ നീ തന്നെ കണ്ടു പിടിച്ചു തരണം. ”
” എങ്കിൽ എനിക്ക് വേണ്ടപ്പെട്ട ഒരാളുണ്ട് പപ്പാ. എന്നെ ഒരുപാട് സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ള ഒരമ്മച്ചിയാ. ഇടുക്കിയിലെ കടുവാക്കുന്നു എന്ന ഗ്രാമത്തിൽ ചെറിയൊരു വീട്ടിലാ അവരിപ്പം താമസിക്കുന്നത് . അവർക്ക് നല്ലൊരു സ്ഥലം വാങ്ങി മനോഹരമായ ഒരു വീട് വച്ച് കൊടുക്കണം. എന്റെ ഒരാഗ്രഹമാ അത് ”
” തീർച്ചയായും. റോയിയോട് പറഞ്ഞിട്ട് അതിനുള്ള ഏർപ്പാടുകൾ ചെയ്തോ. പണം നിന്റെ അക്കൗണ്ടിലേക്കു ഇട്ടേക്കാം. ”
അനിതക്ക് സന്തോഷമായി.
എല്ലാവരോടും യാത്രപറഞ്ഞിട്ടു ജേക്കബും മോളിയും പോകാനായി ഇറങ്ങി.
ഉണ്ണിക്കുട്ടന്റെ കവിളിൽ ഒരിക്കൽക്കൂടി മുത്തം കൂടി നൽകിയിട്ടു മോളി അവനെ അനിതക്ക് കൈമാറി.
” വരട്ടെ മോളെ. ”
അനിതയുടെ കരം പുണർന്നു മോളി യാത്ര പറഞ്ഞു.
” പറഞ്ഞത് മറക്കരുത് . വരണം, എല്ലാവരും കൂടി അടുത്ത ദിവസം അങ്ങോട്ട്. ”
ജേക്കബ് ഓർമ്മിപ്പിച്ചു.
” തീർച്ചയായും ” സഖറിയാസ് ഉറപ്പു നൽകി.
കാറിൽ കയറിയിട്ട് ജേക്കബും മോളിയും അവരെ നോക്കി കൈവീശി. റോയിയും അനിതയും സഖറിയാസും മേരിക്കുട്ടിയും ജിഷയും തിരിച്ചു കൈ വീശി അവർക്കു യാത്രാമംഗളം നേർന്നു. കാർ സാവധാനം മുന്പോട്ടുരുണ്ടു. അത് ഗേറ്റുകടന്നു കണ്ണിൽ നിന്ന് മറയുന്നതുവരെ അവർ മുറ്റത്തു തന്നെ നിന്നു.
(അവസാനിച്ചു )
രചന : ഇഗ്‌നേഷ്യസ് കലയന്താനി. (copyright reserved)

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 22

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 23

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 24

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 25

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 26

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം27

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം28

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 27. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 27. രചന: ഇഗ്‌നേഷ്യസ് കലയന്താനി

ട്രീസാമ്മ സിസ്റ്റർ കുറച്ചുകൂടി ചേർന്നിരുന്നിട്ട് സ്വരം താഴ്ത്തി പറഞ്ഞു:
“നിന്‍റെ പപ്പ ഇപ്പം അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ട്. “
“നേരോ? അപ്പം എന്‍റെ അമ്മ?”
അനിത ആകാംക്ഷയോടെ സിസ്റ്ററിന്റെ മിഴികളിലേക്കു തന്നെ നോക്കിയിരുന്നു.
“അമ്മ മരിച്ചുപോയി. ”
”ദൈവമേ! എന്റെ അമ്മ മരിച്ചുപോയോ ? എങ്ങനെയാ സിസ്റ്റർ മരിച്ചത് ? ”
സിസ്റ്റർ ചുറ്റും ഒന്ന് കണ്ണോടിച്ചിട്ട് പറഞ്ഞു :
”ഞാൻ ആ കഥ പറയാം . നീ ക്ഷമയോടെ കേൾക്കണം .”
”കേൾക്കാം സിസ്റ്റർ. പറ ”
ട്രീസമ്മാ സിസ്റ്റർ മുഖത്തുനിന്ന് കണ്ണട എടുത്തിട്ട് ഇടതു കൈ കൊണ്ടു മിഴികൾ തുടച്ചു. എന്നിട്ടു കണ്ണട വീണ്ടും വച്ചു കൊണ്ടു പറഞ്ഞു:
“പാലായ്ക്കടുത്തുള്ള ഒരിടവകയിലെ പുരാതന തറവാടാ ഇഞ്ചിയാനിക്കല്‍ വീട്. വല്യ കാശുകാരാ. അവിടെ ജേക്കബ് എന്നു പേരുള്ള ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. അവൻ അവന്‍റെ വീട്ടില്‍ ജോലിക്കുനിന്ന, ആരോരുമില്ലാത്ത ഒരു പെണ്ണുമായി പ്രണയത്തിലായി. നന്നായി പാട്ടു പാടുന്ന ഒരു കുട്ടിയായിരുന്നു അവൾ . അവൾക്കു സ്വന്തക്കാരോ ബന്ധുക്കളോ എന്നുപറയാൻ ആരുമില്ലായിരുന്നു. കൊച്ചുന്നാൽ മുതൽ ആ വീട്ടിൽ നിന്ന് വളർന്ന പെണ്ണാ. വിഹാഹപ്രായമായപ്പോൾ വീട്ടുകാരറിയാതെ ജേക്കബ് അവളെ രഹസ്യമായി രജിസ്റ്റര്‍ മാര്യേജ് ചെയ്തു . കല്യാണം കഴിഞ്ഞ കാര്യം പിന്നീടാ അവന്‍റെ അപ്പച്ചൻ അറിഞ്ഞത്. അതറിഞ്ഞ ഉടനെ അയാൾ അവനെ രായ്ക്കുരാമാനം അമേരിക്കയിലേക്കു കൊണ്ടുപോയി. അയാൾക്കു അന്ന് അമേരിക്കയിലായിരുന്നു ജോലി. പെണ്ണിനെ നാട്ടിലുള്ള ഒരു ഒളിസങ്കേതത്തിലേക്കു മാറ്റി.
പിന്നെയാ അറിഞ്ഞത് അവള് ഗര്‍ഭിണിയാന്ന്. അക്കാര്യം ജേക്കബിനെ അറിയിച്ചില്ല. പ്രസവത്തോടെ ആ പെണ്ണ് മരിച്ചുപോയി. പക്ഷേ കുഞ്ഞു ജീവിച്ചു. ഒരു വണ്ടിയപകടത്തിൽ അവളു മരിച്ചുപോയീന്ന് ജേക്കബിനെ അവന്‍റെ പപ്പ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് അവൻ വേറെ കല്യാണം കഴിച്ച് അമേരിക്കയിൽ താമസമാക്കി. കുഞ്ഞിനെ എന്നെ ഏല്പിച്ചു കുറച്ചു കാശും തന്നിട്ട് ജേക്കബിന്‍റെ പപ്പാ പറഞ്ഞു, അനാഥാലയത്തില്‍ കൊണ്ടു പോയി വളര്‍ത്തിക്കോളാന്‍. ഞാൻ സ്വീകരിച്ചില്ലെങ്കിൽ അയാൾ അതിനെ കൊന്നു കളയുമോന്നു ഞാൻ ഭയന്നു . അതുകൊണ്ട് രണ്ടു കൈയും നീട്ടി ഞാന്‍ ആ കുരുന്നിനെ വാങ്ങി. ആ പെണ്‍കുഞ്ഞാ മോളേ നീ. ”
അനിതയുടെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണീർ അടർന്നു വീണു.
”ഞാൻ ജീവിച്ചിരിപ്പുണെന്ന് എന്റെ പപ്പയ്ക്ക് അറിയാമോ സിസ്റ്റർ? ”
”ഇല്ല. ജേക്കബിന് ഇപ്പഴും അറിയില്ല അവന്റെ ആദ്യ ഭാര്യയില്‍ അവനൊരു കുഞ്ഞുണ്ടെന്ന്. രായ്ക്കുരാമാനം അവനെ അമേരിക്കയിലേക്കു കൊണ്ടുപോയില്ലേ. പിന്നെ അവന്റെ ഭാര്യയെ അവൻ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അവൾ ഗർഭിണിയായിരുന്നെന്ന് അവൻ അറിഞ്ഞുമില്ല.”
“സിസ്റ്ററിനെങ്ങനെയാ എന്‍റെ പപ്പേടെ വീട്ടുകാരെ പരിചയം?” അനിതക്കു സംശയം തീർന്നില്ല.
“ഞാനന്ന് ആ ഇടവകയിലുള്ള മഠത്തിലായിരുന്നു. ജേക്കബിന്‍റെ പപ്പയുമായി വളരെ നല്ല അടുപ്പത്തിലായിരുന്നു. ഓർഫനേജിന് അദ്ദേഹം ഒത്തിരി സംഭവനയൊക്കെ നൽകിയിട്ടുണ്ട്. “
“എനിക്കു എന്റെ പപ്പയെ ഒന്നു കാണാന്‍ പറ്റുമോ സിസ്റ്റര്‍?”
” അയാൾ ഇപ്പം നാട്ടിൽ വന്നിട്ടുണ്ടോന്നു അറിയില്ല. ഞാനൊന്ന് അന്വേഷിച്ചിട്ടു പറയാം. ഇല്ലെങ്കില്‍ ഇനി അവര് വരുമ്പം അതനൊരവസരമുണ്ടാക്കിത്തരാന്‍ നോക്കാം. “
“ഉം…” അവൾ തല കുലുക്കി.
“പക്ഷേ…., നീ എനിക്ക് ഒരു വാക്കു തരണം. അയാളുടെ മകളാ നീയെന്ന് ഒരിക്കലും അയാള്‍ അറിയരുത്. അയാളിപ്പം ഭാര്യയും മക്കളുമായി സന്തോഷത്തോടെ അമേരിക്കയിൽ കഴിയുകയല്ലേ. നമ്മളായിട്ട് എന്തിനാ ഇനി ആ കുടുംബം തകർക്കുന്നത്. ”
“ഒന്നു കണ്ടാല്‍ മാത്രം മതി സിസ്റ്റര്‍ എനിക്ക് . വേറൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഒന്നും. ”
“നിന്റെ മൊബൈല്‍ നമ്പര്‍ തന്നേക്ക്.”
അനിത ഒരു കടലാസില്‍ അവളുടെ മൊബൈല്‍ നമ്പര്‍ എഴുതി സിസ്റ്ററിനു കൊടുത്തു.
” അയാള് നാട്ടിൽ ഉണ്ടങ്കിൽ ഞാൻ നിന്നെ വിളിച്ചറിയിക്കാം. ഇല്ലെങ്കിൽ ഇനി വരുന്നതെന്നാണെന്നു തിരക്കിയിട്ടു ഞാൻ വിളിച്ചുപറയാം. ”
”ഉം. ”
മഠത്തില്‍നിന്ന് കോഫിയും പലഹാരങ്ങളും കഴിച്ച്‌ സന്തോഷത്തോടെയാണ് അനിതയും റോയിയും മടങ്ങിയത്.
മടക്കയാത്രയില്‍ അനിത ഭര്‍ത്താവിനോട് ട്രീസാ സിസ്റ്റർ പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ചു..
“സ്വര്‍ഗ്ഗത്തിലിരുന്ന് എന്‍റെ അമ്മ ഒരുപാട് കരഞ്ഞിട്ടുണ്ടാവും, എന്‍റെ കഷ്ടപ്പാടുകള്‍ കണ്ട് . ഇല്ലേ റോയിച്ചാ. “
“ഹേയ്! അങ്ങനെയൊന്നും വിചാരിക്കണ്ട . എല്ലാം കലങ്ങിത്തെളിഞ്ഞില്ലേ. അമ്മ ഇപ്പം ഒരുപാട് സന്തോഷിക്കുകയാവും.”
റോയി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.

*******

ജേക്കബ് നാട്ടിൽ വന്നിട്ടുണ്ടെന്ന് ട്രീസാസിസ്റ്ററിന് അറിവു കിട്ടി. ജേക്കബിന്റെ ഫോൺ നമ്പർ അന്വേഷിച്ചു കണ്ടുപിടിച്ചിട്ട് അവർ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. അങ്ങേ തലക്കൽ ഹലോ എന്ന ശബ്ദം കേട്ടപ്പോൾ ട്രീസാമ്മ സിസ്റ്റർ പറഞ്ഞു.
“ഞാന്‍ സിസ്റ്റര്‍ ട്രീസയാ. പണ്ട് നിങ്ങടെ ഇടവകേലെ മഠത്തിലുണ്ടായിരുന്ന സിസ്റ്ററാ. ജേക്കബിന് എന്നെ പരിചയം കാണില്ലായിരിക്കും. പക്ഷേ, ജേക്കബിന്‍റെ അപ്പച്ചന് എന്നെ നന്നായിട്ടറിയാം . ഞാനിപ്പം വിളിച്ചത് ഒരത്യാവശ്യ കാര്യത്തിനാ. ”
“എന്താ സംഭാവനയ്ക്കു വല്ലോം ആണോ ?”
“അല്ല. ഒരു പ്രധാനപ്പെട്ട കാര്യം പറയാനാ. എനിക്കിപ്പം നടക്കാനൊക്കെ ബുദ്ധിമുട്ടാ. എന്നാലും ഞാനാരെയെങ്കിലും കൂട്ടി അങ്ങോട്ടുവരാം. ഇപ്പം താമസിക്കുന്നത് എവിടാ?”
“സിസ്റ്റർ ബുദ്ധിമുട്ടണമെന്നില്ല. ഞാന്‍ അങ്ങോട്ടു വന്നു കാണുന്നതില്‍ വിരോധമുണ്ടോ?”
“ഒരിക്കലുമില്ല. എനിക്ക് സന്തോഷമേയുള്ളൂ.”
” എങ്കിൽ പറഞ്ഞോളൂ , എവിടെയാ സിസ്റ്റര് ഇപ്പം?”
സിസ്റ്റര്‍ സ്ഥലവും മഠത്തിന്‍റെ പേരും പറഞ്ഞു.
”എപ്പോൾ വരണം ?”
”പറ്റുമെങ്കിൽ നാളെത്തന്നെ വാ ”
“ശരി. നാളെ ഉച്ചയ്ക്കു മുമ്പ് എത്താം. സിസ്റ്റര്‍ അവിടെ കാണുമല്ലോ.”
“തീര്‍ച്ചയായും. പിന്നെ ഒരു കാര്യം. തനിച്ചു വന്നാല്‍ മതി. ഒരു സ്വകാര്യം പറയാനാ.”
“ഓക്കെ.”
” ബാക്കിയൊക്കെ വരുമ്പം പറയാം .”
”ആയിക്കോട്ടെ ”
ട്രീസാ സിസ്റ്റർ ഫോണ്‍ കട്ടു ചെയ്തു.
പിറ്റേന്നു പതിനൊന്നു മണിയായപ്പോള്‍ ഒരു സ്കോഡ കാറില്‍ ജേക്കബ് മഠത്തിന്‍റെ മുറ്റത്തു വന്നിറങ്ങി.
അന്‍പതു വയസിനടുത്തു പ്രായമുള്ള വെളുത്തു തുടുത്തു സുന്ദരനായ ഒരു മനുഷ്യന്‍. പാന്റ്സും ഫുൾ സ്ലീവ് ഷർട്ടുമായിരുന്നു വേഷം . ഒരു സിനിമാതാരത്തെപ്പോലുള്ള രൂപവും ഭാവവും .
സന്ദര്‍ശകമുറിയില്‍ കയറി, ട്രീസാസിസ്റ്ററിനെ കാത്ത് അദ്ദേഹം സെറ്റിയില്‍ ഇരുന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ ട്രീസാമ്മ സാവധാനം വടിയും കുത്തി അങ്ങോട്ടു വന്നു. സിസ്റ്ററിനെ കണ്ടതും ജേക്കബ് എണീറ്റു ഭവ്യതയോടെ കൈകൂപ്പി.സിസ്റ്ററും കൈകൂപ്പി.
“ഓര്‍മ്മയുണ്ടോ എന്നെ?”
ജേക്കബിന് അഭിമുഖമായി കസേരയില്‍ ഇരിക്കുന്നതിനിടയിൽ സിസ്റ്റര്‍ ചിരിയോടെ ചോദിച്ചു.
“ഓർക്കുന്നില്ലല്ലോ സിസ്റ്റർ ” ജേക്കബ് ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
“പത്തിരുപത്തഞ്ചു വര്‍ഷം മുമ്പ് ഞാൻ നിങ്ങടെ ഇടവകയിലെ മഠത്തിലുണ്ടായിരുന്നു. ജേക്കബിന്‍റെ അപ്പച്ചനെ എനിക്കു നല്ല പരിചയമുണ്ട് .”
“അപ്പച്ചൻ മരിച്ചുപോയി”
”എനിക്കറിയാം. മരിച്ചടക്കിനു ഞാനവിടെ വന്നിരുന്നു.” ഒന്നു നിറുത്തിയിട്ട് സിസ്റ്റര്‍ തുടര്‍ന്നു: “ജേക്കബ് അമേരിക്കേലാണെന്നെനിക്കറിയാം. അവിടെന്താ, ജോലിയോ ബിസിനസോ?”
“ബിസിനസാ…”
“ഭാര്യയും മക്കളുമൊക്കെ…?”
“ഭാര്യയുണ്ട്. ഇപ്പം നാട്ടിൽ വന്നിട്ടുണ്ട്. പക്ഷേ മക്കളില്ല. അമ്മയാകാനുള്ള കഴിവ് ദൈവം അവള്‍ക്കു കൊടുത്തില്ല.”
“ഓ… അതെനിക്കറിയില്ലായിരുന്നു. പ്രോബ്ലം ഭാര്യയ്ക്കാണോ?”
“അതെ! ഒരുപാട് ട്രീറ്റ്മെന്‍റ് നടത്തീതാ. ഒരു പ്രയോജനോം ഉണ്ടായില്ല. ഒടുവില്‍ ഒരു കുഞ്ഞിനെ ദത്തെടുത്താലോന്നാലോചിച്ചു. പിന്നെ ആലോചിച്ചപ്പം വേണ്ടാന്നു തോന്നി. എന്‍റെ ഒരു ഫ്രണ്ട് ഇങ്ങനെ ഒരു കുട്ടിയെ ദത്തെടുത്തു വളര്‍ത്തീതാ. വലുതായപ്പം അവൻ അയാളെ കൊന്നിട്ട് ഒള്ള സ്വത്തുമായി കടന്നു.”
“മക്കളില്ലാത്തതിന്‍റെ ദുഃഖം ഒരുപാടുണ്ടല്ലേ?”
“ചോദിക്കാനുണ്ടോ? ആ ഒരു ദുഃഖം മാത്രമേയുള്ളൂ .. കോടിക്കണക്കിനു രൂപേടെ സ്വത്തുണ്ട് എനിക്ക്. നാട്ടില്‍ വരുമ്പം ഒരുപാടു പേര്‍ക്കു സഹായോം ചെയ്യുന്നുണ്ട്. അതുകൊണ്ടാ ഞാൻ ചോദിച്ചതു സംഭാവനക്കു വല്ലതുമാണോ വിളിച്ചതെന്ന്. എന്തു ചെയ്താലെന്താ? മക്കളില്ലാത്തതിന്‍റെ വിടവ് സ്വത്തുകൊണ്ടു നികത്താനാവില്ലല്ലോ.”
“ഞാന്‍ ജേക്കബിനെ വിളിച്ചത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാ.”
“എന്താ സിസ്റ്റര്‍?”
“ജേക്കബിന് സെലീന എന്നു പേരുള്ള ഒരു പെണ്ണിനെ അറിയുവോ? പണ്ട് നിങ്ങളുടെ വീട്ടില്‍ ജോലിക്കു നിന്ന ഒരനാഥപ്പെണ്ണ്?”
“ഉവ്വ്. അവളെന്‍റെ ഭാര്യയായിരുന്നു. ഞാന്‍ സ്നേഹിച്ചു കെട്ടിയ പെണ്ണ്. ഒരു വണ്ടിയപകടത്തില്‍ അവളു മരിച്ചുപോയി. എന്തേ ഇപ്പം ഇത് ചോദിച്ചത് ?”
“വണ്ടിയപകടത്തിലാ മരിച്ചതെന്ന് ജേക്കബ് കണ്ടോ?”
“ഇല്ല. ഞാനപ്പം അമേരിക്കയിലായിരുന്നു. വീട്ടീന്ന് വിളിച്ചു പറഞ്ഞുള്ള അറിവേയുള്ളൂ ”
“ഡെഡ് ബോഡി കാണാന്‍ ജേക്കബ് വന്നോ?”
“ഇല്ല. അപ്പച്ചന് ഇഷ്ടമില്ലായിരുന്നു ആ കല്യാണം. കുറെ ദിവസം കഴിഞ്ഞാ മരണവാര്‍ത്ത എന്നെ അറിയിച്ചത്. ”
സിസ്റ്റർ കുറച്ചുനേരം അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു . ആ നോട്ടത്തിൽ ഒരു പന്തികേട്
തോന്നിയപ്പോൾ ജേക്കബ് ചോദിച്ചു.
” എന്താ സിസ്റ്റർ ?”
“അവള്‍ മരിച്ചത് വണ്ടിയപകടത്തിലായിരുന്നില്ല.”
“പിന്നെ?” ജേക്കബിന്റെ കണ്ണുകൾ വിടർന്നു
“ജേക്കബിന്‍റെ കുഞ്ഞിനെ അവള്‍ ഗർഭം ധരിച്ചിരുന്നു. പക്ഷേ, പ്രസവത്തോടെ അവളു മരിച്ചു പോയി. കുഞ്ഞ് ജീവിച്ചു.”
“എനിക്കൊന്നും പിടികിട്ടിയില്ല.”
ട്രീസാമ്മ സിസ്റ്റര്‍ ആ സംഭവം വള്ളിപുള്ളി തെറ്റാതെ വിശദീകരിച്ചു . എന്നിട്ടു പറഞ്ഞു:
“അന്നത്തെ ആ പെണ്‍കുഞ്ഞ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.”
”ങ് ഹേ !!”
ഒരു ഞെട്ടലോടെ വായ്‌പൊളിച്ചിരുന്നുപോയി ജേക്കബ്.
“എവിടെ? എവിടെയുണ്ട് സിസ്റ്റര്‍ അവള്‍? എനിക്കെന്‍റെ മോളെ കാണണം.”
“കാണിക്കാം. പക്ഷേ അതിനുമുമ്പ് ഒന്നു ചോദിച്ചോട്ടെ. ജേക്കബ് അവളെ മകളായി സ്വീകരിക്കാന്‍ ഇനിയും തയ്യാറാവുമോ?”
“എന്തു ചോദ്യമാണ് സിസ്റ്റര്‍ ഇത്? ഒരു കുഞ്ഞിക്കാലുകാണാതെ കഴിഞ്ഞ ഇരുപത്തഞ്ചുവർഷമായി ഞാന്‍ കണ്ണീരു കുടിച്ചു കഴിയുമ്പം , എന്‍റെ രക്തത്തില്‍ പിറന്ന ഒരു മോളുണ്ടെന്നു കേട്ടാൽ ഞാനവളെ വേണ്ടാന്നു പറയുമോ? ഞാന്‍ മാത്രമല്ല, ഈ വാർത്ത കേൾക്കുമ്പം എന്നേക്കാള്‍ കൂടുതല്‍ സന്തോഷിക്കുന്നത് എന്‍റെ ഭാര്യയായിരിക്കും. എവിടെയുണ്ട് സിസ്റ്റര്‍ എന്റെ മോൾ ?”
“അവള് കല്യാണം കഴിച്ച്‌ ഇപ്പം സന്തോഷത്തോടെ ജീവിക്കുകയാ. പപ്പയെ കാണണമെന്ന് പറഞ്ഞു കുറച്ചുനാൾ മുൻപ് അവള്‍ ഇവിടെ വന്നിരുന്നു. അതുകൊണ്ടാ ഞാന്‍ ഇപ്പം ജേക്കബിനെ വിളിച്ചു വരുത്തീതും കാര്യങ്ങളൊക്കെ പറഞ്ഞതും. എനിക്കറിയില്ലായിരുന്നു നിങ്ങള്‍ക്കു മക്കളില്ലെന്ന്!”
” എനിക്ക് എന്റെ മോളെ ഒന്ന് കാണണം സിസ്റ്റർ ” ജേക്കബ് തിടുക്കം കൂട്ടി.
” അവള് വീട്ടിൽ ഉണ്ടോന്നു ഞാൻ ഒന്ന് വിളിച്ചു ചോദിക്കട്ടെ. ”
ട്രീസാസിസ്റ്റര്‍ മൊബൈലില്‍ അനിതയുടെ നമ്പര്‍ ഡയല്‍ ചെയ്തു. ഭാഗ്യം . അവള്‍ വീട്ടിലുണ്ടായിരുന്നു.
പപ്പയെ കാണണമെങ്കിൽ ഉടനെ മഠത്തിലേക്കു വരാൻ പറഞ്ഞിട്ട് സിസ്റ്റര്‍ ഫോണ്‍ കട്ടു ചെയ്തു. എന്നിട്ട് അവളുടെ ജീവിത കഥ മുഴുവൻ വിശദമായി ജേക്കബിനോടു പറഞ്ഞു.
“അവളിപ്പം സിനിമേലൊക്കെ പാടി വല്യ പ്രസിദ്ധയായി.” സിസ്റ്റര്‍ പറഞ്ഞു നിറുത്തി .
“ഞാന്‍ ഭാഗ്യവാനാ. എന്റെ കുഞ്ഞിനെ ദൈവം എനിക്ക് തിരിച്ചു തന്നല്ലോ . അതുമല്ല , നല്ലൊരു വിവാഹബന്ധവും എന്‍റെ കുഞ്ഞിനു ദൈവം കൊടുത്തല്ലോ .” സന്തോഷം കൊണ്ട് ജേക്കബിന്റെ കണ്ണുകൾ നിറഞ്ഞു.
ഉച്ചകഴിഞ്ഞപ്പോൾ മഠത്തിന്‍റെ മുറ്റത്ത് ഒരു കാറുവന്നു നിന്നു. കാറിൽ നിന്ന് അനിതയും റോയിയും പുറത്തേക്കിറങ്ങി. ഇടവും വലവും നോക്കാതെ നേരേ അവര്‍ വിസിറ്റേഴ്സ് റൂമിലേക്കു കയറി വന്നു .
മകളെ കണ്ടതും ജേക്കബ് കണ്ണിമയ്ക്കാതെ നോക്കി നിന്നുപോയി കുറേനേരം.
പപ്പയെ കണ്ടപ്പോൾ അനിതയുടെയും കണ്ണുകള്‍ നിറഞ്ഞു! സന്തോഷവും സങ്കടവും ആ മുഖത്തു പ്രകടമായി. പപ്പാ എന്നൊന്ന് വിളിക്കാൻ ഹൃദയം തുടിച്ചെങ്കിലും സിസ്റ്ററിനു കൊടുത്ത വാക്ക് അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു.
ട്രീസാസിസ്റ്റര്‍ എണീറ്റു സാവധാനം നടന്നു വന്നിട്ട് അവളുടെ തോളില്‍ കൈവച്ചു . എന്നിട്ടു പറഞ്ഞു.
“നീ അന്വേഷിച്ചു നടന്ന നിന്‍റെ പപ്പയാ ഇത്. ഞാനെല്ലാം പപ്പയോടു തുറന്നു പറഞ്ഞു മോളെ . ഇനി സന്തോഷമായിട്ടു നീ വിളിച്ചോ പപ്പേന്ന്; എത്രവേണമെങ്കിലും. ”
ജേക്കബ് മെല്ലെ അവളുടെ അടുത്തേക്കു വന്നു. അവളുടെ കൈകൾ രണ്ടും പുണർന്ന് നെഞ്ചോടു ചേര്‍ത്തു പിടിച്ചുകൊണ്ടു പറഞ്ഞു:
” നീ എന്റെ മോളാണെന്ന് കേട്ടപ്പം എനിക്ക് എന്തു സന്തോഷമായീന്നറിയുവോ . ഒരു കുഞ്ഞില്ലാത്തിന്‍റെ വേദനയില്‍ നീറിനീറി കഴിയുകയായിരുന്നു ഞങ്ങള്‍. ഇനി മുതല്‍ നീ എന്‍റെ സ്വന്തം മകളാ. എന്‍റെ പൊന്നുമോള്‍. പാപ്പാന്ന് ഒന്നു വിളിക്കൂ മോളെ.”
“പപ്പാ.”
അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ജേക്കബിന്‍റെയും മിഴികളില്‍ അശ്രുബിന്ദുക്കള്‍ പൊടിഞ്ഞു.
മകളെ നെഞ്ചോടു ചേര്‍ത്തു പിടിച്ചുകൊണ്ട് ജേക്കബ് പറഞ്ഞു:
“ഇങ്ങനെയൊരു മോള് എനിക്കുണ്ടെന്നു നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ പണ്ടേ ഞാന്‍ വന്നു നിന്നെ കൂട്ടിക്കൊണ്ടുപോയേനെ. ആരും എന്നോടത് പറഞ്ഞില്ല മോളെ , ആരും.. ” ജേക്കബ് വിങ്ങിപ്പൊട്ടി .
“എനിക്കറിയാം പപ്പാ. ട്രീസാസിസ്റ്റര്‍ കഥകളെല്ലാം എന്നോടു പറഞ്ഞു.” അവൾ ജേക്കബിന്റെ ദേഹത്തോട് ഒട്ടിച്ചേർന്നു നിന്നു .
“നമുക്കിപ്പത്തന്നെ എന്റെ വീട്ടിലേക്കു പോകാം . നിന്നെ കാണുമ്പോൾ നിന്റെ അമ്മക്കു വലിയ സന്തോഷമാകും ? ”
” അമ്മക്ക് എന്നെ ഉൾകൊള്ളാൻ പറ്റുമോ പപ്പാ ? ”
” നീ എന്താ ഈ പറയുന്നേ ? ഞാൻ ഇക്കാര്യം ഫോണിൽ വിളിച്ചു പറഞ്ഞപ്പം എന്നെക്കാൾ കൂടുതൽ സന്തോഷിച്ചത് അവളാ. നിന്നെ ഇന്നുതന്നെ കൂട്ടിക്കൊണ്ടു ചെല്ലണമെന്ന് അവള് പ്രത്യേകം പറഞ്ഞിട്ടുണ്ട് . വരില്ലേ നീ എന്റെകൂടെ ?”
“വരാം പപ്പാ…” റോയിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അനിത തുടർന്നു :
“ഇത് എന്‍റെ ഹസ്ബന്‍റാ പപ്പാ. റോയിച്ചന്‍. എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന എന്‍റെ ജീവിതപങ്കാളി.”
“മോനെ.”
ജേക്കബ് റോയിയെ അടുത്തു പിടിച്ചു നിറുത്തി. എന്നിട്ടു രണ്ടുപേരെയും ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു:
“എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാ ഇന്ന്. മക്കളില്ലാതിരുന്ന എനിക്ക് രണ്ടുമക്കളെയല്ലേ ദൈവം ഒരുമിച്ചുതന്നിരിക്കുന്നത്. ”
” രണ്ടല്ല, മൂന്ന് . അവൾക്കൊരു കുഞ്ഞുകൂടിയുണ്ട് ” ട്രീസ സിസ്റ്റർ ഓർമ്മിപ്പിച്ചു.
” ഓ, ഞാനതങ്ങു മറന്നു. അവനെ എന്തേ കൊണ്ടുവരാതിരുന്നത് ? ”
”പപ്പാ എന്നെ സ്വീകരിക്കുമെന്നു പ്രതീക്ഷിച്ചല്ല ഞാൻ വന്നത്.അതുകൊണ്ട് മോനെ കൊണ്ടുവന്നില്ല. ”
”ഒരു കുഞ്ഞില്ലാതെ നീറി നീറിക്കഴിഞ്ഞ എനിക്ക് എന്റെ സ്വന്തം മോളെ ദൈവം കൊണ്ടുതരുമ്പം ഞാൻ സ്വീകരിക്കാതിരുക്കുമോ മോളെ ?”
ജേക്കബ് ബാഗു തുറന്ന് ഒരു ചെക്ക് ബുക്ക് എടുത്തു. ചെക്ക് ലീഫില്‍ ഒരു സംഖ്യ എഴുതി ഒപ്പിട്ടിട്ട് കീറി സിസ്റ്ററിന്‍റെ നേരേ നീട്ടിക്കൊണ്ടു പറഞ്ഞു:
“അനാഥാലയത്തിലെ കുട്ടികള്‍ക്ക് എന്‍റെ വക ഒരു ചെറിയ പാരിതോഷികം. ഇഷ്ടമുള്ളതൊക്കെ അവര്‍ക്കു വാങ്ങിക്കൊടുക്കണം. നല്ല ഭക്ഷണവും വസ്ത്രവുമൊക്കെ . വർഷത്തിൽ ഒരിക്കലെങ്കിലും അവരേയും കൂട്ടി ടൂറു പോകണം . ഒന്നിനും ഒരുപിശുക്കു കാണിക്കണ്ട. മാതാപിതാക്കളില്ലാതെ വളരുന്ന കുട്ടികളല്ലേ. ആ ദുഃഖം അവരറിയരുത് .”
സിസ്റ്റര്‍ ചെക്കുവാങ്ങി നോക്കി.
പത്തുലക്ഷം രൂപാ!
അദ്ഭുതത്തോടെ അവര്‍ അതിലേക്കു തന്നെ നോക്കിനിന്നുപോയി കുറേനേരം.
“കാശിന് ആവശ്യം വരുമ്പം ഒന്നു ഫോണ്‍ ചെയ്താല്‍ മതി. ഞാന്‍ അക്കൗണ്ടിലേക്കു പൈസ ഇട്ടേക്കാം . 25 വര്‍ഷക്കാലം എന്‍റെ കുഞ്ഞിനെ പൊന്നുപോലെ നോക്കിയതല്ലേ. ആ സ്നേഹം എനിക്ക് കാണിക്കാതിരിക്കാൻ പറ്റുമോ ” ജേക്കബ് പറഞ്ഞു
സിസ്റ്ററിന്‍റെ കണ്ണു നിറഞ്ഞുപോയി.
“പോകാം മക്കളെ?”
ജേക്കബ് റോയിയെ നോക്കി.
“ഉം.” റോയി തലകുലുക്കി .
സിസ്റ്ററിനോടു യാത്ര പറഞ്ഞിട്ടു മൂന്നുപേരും വെളിയിലേക്കിറങ്ങി. സിസ്റ്ററും സാവധാനം അവരുടെ പിന്നാലെ വരാന്തയിലേക്കിറങ്ങി ചെന്നു .
റോയിയുടെ കാർ മുറ്റത്തരികിൽ ഒതുക്കി പാർക്കു ചെയ്തിട്ടു മൂന്നുപേരും ജേക്കബിന്‍റെ കാറില്‍ കയറി. അത് സാവധാനം മുൻപോട്ടുരുണ്ട് ഗേറ്റുകടന്നു റോഡിലേക്കിറങ്ങി . കണ്ണിൽ നിന്ന് മറയുന്നതു വരെ ട്രീസാ സിസ്റ്റർ അത് നോക്കി വരാന്തയിൽ നിന്നു .
(തുടരും.. അവസാന അധ്യായം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved )

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 22

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 23

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 24

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 25

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 26

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 26. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 25. രചന: ഇഗ്‌നേഷ്യസ് കലയന്താനി

ഏലിച്ചേടത്തിയുടെ കരം പിടിച്ചു യാത്ര ചോദിച്ചപ്പോൾ അനിതയുടെ കണ്ണുകള്‍ പൊട്ടി ഒഴുകി . ഏലിക്കുട്ടിയും വിതുമ്പി കരഞ്ഞു. അനിതയെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു മുത്തം നൽകിയിട്ട് അവർ പറഞ്ഞു :
”എനിക്ക് പിറക്കാതെ പോയ എന്റെ മകളാണ് നീ . നിന്നെ പിരിയുന്ന കാര്യം എനിക്കോർക്കാനേ വയ്യ മോളെ ”
” എനിക്കും.. ” കരഞ്ഞുകൊണ്ട് അവൾ എലിച്ചേടത്തിയെയും കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു.
റോയിയുടെ കയ്യിൽ നിന്ന് ഉണ്ണിക്കുട്ടനെ വാങ്ങിയിട്ട് ഏലിക്കുട്ടി അവന്റെ കുഞ്ഞിക്കവിളിൽ പലതവണ ഉമ്മ വച്ചു.
“എന്റെ കുട്ടനെ ഇനി എന്നാടാ എനിക്കൊന്നു കാണാന്‍ പറ്റ്വാ?”
എലിക്കുട്ടിയുടെ ചുക്കിച്ചുളിഞ്ഞ മുഖം മാന്തളിർ പോലുള്ള അവന്റെ കുഞ്ഞിക്കവിളിൽ ചേർത്ത് കൊണ്ട് ഏങ്ങി ഏങ്ങി കരഞ്ഞു. അത് കണ്ടപ്പോൾ അവിടെ നിന്നവരുടെയെല്ലാം കണ്ണുനിറഞ്ഞുപോയി.
ഉണ്ണിക്കുട്ടനെ റോയിയുടെ കയ്യിലേക്ക് കൊടുത്തിട്ട് ഏലിക്കുട്ടി അനിതയെ നോക്കി പറഞ്ഞു.
“ഈ വയസ്സിത്തള്ളയെ മറക്കരുതു കേട്ടോ മോളെ.”
“മറക്കാന്‍ പറ്റ്വോ അമ്മേ എനിക്ക്? എന്റെ സ്വന്തം അമ്മയെക്കാളും എന്നെ സ്നേഹിച്ച അമ്മയല്ലേ ഇത് . ഈ രൂപം എന്നെങ്കിലും എന്റെ മനസിന്നു മായ്ക്കാൻ പറ്റുമോ? മരിച്ചാലും മറക്കില്ല എന്റമ്മയെ. ”
അവരുടെ നെഞ്ചിലേക്ക് മുഖം ചേർത്ത് അനിത വിങ്ങിപ്പൊട്ടി.
“ഒന്നര വര്‍ഷത്തെ അടുപ്പമേയുള്ളൂവെങ്കിലും ഒരായുസ്സുമുഴുവന്‍ ഒന്നിച്ചു ജീവിച്ചപോലെ തോന്നുവാ. അത്രയ്ക്കിഷ്ടായിരുന്നു എനിക്കു എന്റെ മോളെ.”
അതു കേട്ടപ്പോള്‍ അനിതയ്ക്കു ദുഃഖം അണപൊട്ടി. അവൾ നിയന്ത്രണം വിട്ട് പൊട്ടികരഞ്ഞു പോയി. മേരിക്കുട്ടി അവളെ സമാധാനിപ്പിച്ചു.
”പോകാം. നേരം ഒരുപാടായി ” റോയി തിടുക്കം കൂട്ടി.
” പോട്ടെ അമ്മേ? ” കൈ ഉയർത്തി കണ്ണുകൾ തുടച്ചിട്ട് അവൾ യാത്ര ചോദിച്ചു.
” ന്റെ മോളെ ഇനി ഒരിക്കലും കരയിപ്പിക്കരുത് കേട്ടോ. ” പോകുന്നതിനു മുൻപ് റോയിയെ നോക്കി ഏലിക്കുട്ടി പറഞ്ഞു.
”ഇല്ലമ്മച്ചി. ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവില്ല. ” റോയിയുടെയും കണ്ണുകൾ നിറഞ്ഞു.
ആ വീടിനോടും കടുവാക്കുന്നു ഗ്രാമത്തോടും നിശ്ശബ്ദമായി യാത്ര പറഞ്ഞിട്ട് അനിത സാവധാനം നടന്നു; റോയിയുടെ പിന്നാലെ റോഡിലേക്ക് . ആ സമയം റോയിയുടെ തോളില്‍ കിടന്ന് അനിതയെനോക്കി ഓരോ കുസൃതി കാണിക്കുകയായിരുന്നു ഉണ്ണിക്കുട്ടന്‍.
ഒറ്റയടിപ്പാതയിലൂടെ നടന്നു അവർ റോഡിലെത്തി. റോഡില്‍ കാറു കിടപ്പുണ്ടായിരുന്നു. സഖറിയാസും ജിഷയും മേരിക്കുട്ടിയും പിൻസീറ്റിൽ കയറി. ജിഷയുടെ മടിയിലായിരുന്നു ഉണ്ണിക്കുട്ടൻ . റോയിയും അനിതയും മുൻസീറ്റിൽ കയറി ഇരുന്നു. റോയിയാണ് കാർ ഓടിച്ചത്. അത് സാവധാനം മുമ്പോട്ടുരുണ്ടു.

********

വ്യാഴാഴ്ച രാവിലെ ഏഴരമണി.
പ്രമുഖ മലയാളം ടിവി ചാനലില്‍ ‘പ്രഭാതസ്പന്ദനം ‘ എന്ന പ്രത്യേക പരിപാടി. ആ പ്രോഗ്രാമിലാണ് അനിതയുമായി നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്യുന്നത്.
അനിതയും റോയിയും സഖറിയാസും മേരിക്കുട്ടിയും അതു കാണാന്‍ റെഡിയായി ടിവിയുടെ മുമ്പിലിരിക്കുകയാണ്. എല്ലാ മുഖങ്ങളിലും ആകാംക്ഷ !
പ്രോഗ്രാം തുടങ്ങി . അവതാരകന്റെ വാക്കുകൾ ടിവിയിൽ നിന്ന് ഒഴുകി .
“ഇന്ന് ‘പ്രഭാതസ്പന്ദന’ത്തിൽ ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് ഇടുക്കിജില്ലയിലെ കടുവാക്കുന്ന് എന്ന കൊച്ചുഗ്രാമത്തില്‍ താമസിക്കുന്ന ഒരു വീട്ടമ്മയെയാണ്. അടുക്കളയില്‍നിന്നു പാടിയ ഒരു പാട്ടിലൂടെ പ്രശസ്തയായി മാറിയ ചന്ദ്രലേഖയ്ക്കുശേഷം സോഷ്യല്‍ മീഡിയയിയിൽ സംഗീതപ്രേമികളുടെ ഇഷ്ടതാരമായി മാറിയ അനിത റോയി. ഈ യുവഗായികയാണ് ഇന്നത്തെ നമ്മുടെ അതിഥി. “
അവതാരകന്‍റെ വെളിപ്പടുത്തലിനു ശേഷം പ്രോഗ്രാം തുടങ്ങി. അനിതയെപ്പറ്റി ഒരു വിവരണത്തിനുശേഷം
അവളുമായി ചാനൽ റിപ്പോർട്ടർ നടത്തിയ അഭിമുഖവും തുടർന്ന് ആന്‍റണിയച്ചന്‍റെയും ഏലിക്കുട്ടിയുടെയും അഭിപ്രായപ്രകടനവുമെല്ലാം ടിവിയില്‍ കാണിച്ചു. അനിതയുടെ ഏതാനും പാട്ടുകളും ഉണ്ടായിരുന്നു. പത്തു മിനിറ്റു ദൈര്‍ഘ്യമുള്ള ഒരു പരിപാടി.
പ്രോഗ്രാം കഴിഞ്ഞതും മേരിക്കുട്ടി അവളെ പ്രശംസിച്ചു.
“നന്നായിരുന്നു മോളെ. ഞങ്ങളിത്രയൊക്കെ ദ്രോഹിച്ചിട്ടും ഞങ്ങളെ കുറ്റപ്പെടുത്തി ഒരു വാക്കുപോലും നീ പറഞ്ഞില്ലല്ലോ. സന്തോഷമായി ട്ടോ “
“എന്‍റെ മനസ്സില്‍ ആരോടും പകയും ശത്രുതയും ഇല്ലമ്മേ. അതുകൊണ്ടല്ലേ കര്‍ത്താവ് ഒരാപത്തും വരുത്താതെ ഇത്രകാലവും എന്നെ കാത്തത്.”
” എന്തായാലൂം എല്ലാം കലങ്ങി തെളിഞ്ഞല്ലോ. ആശ്വാസമായി.” മേരിക്കുട്ടി മരുമകളെ ചേർത്തുനിറുത്തി സ്നേഹവായ്‌പോടെ തലോടി.
അടുത്തദിവസം രാവിലെ അനിതയ്ക്ക് ഒരു ഫോണ്‍കോള്‍.
ഒരു പ്രമുഖ സിനിമാസംവിധായകനാണു വിളിച്ചത്! സിനിമയില്‍ പാടാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഉടന്‍ ഷൂട്ടു തുടങ്ങുന്ന ഒരു മലയാളചലച്ചിത്രത്തില്‍ പിന്നണി പാടാന്‍ ചാന്‍സ് തരാമത്രേ!
അനിത റോയിയോട് അഭിപ്രായം ചോദിച്ചു.
”തീർച്ചയായും പോകണം മോളെ . . നമുക്ക് കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കരുത് . ഇനി എല്ലാക്കാര്യത്തിലും നിനക്ക് എന്റെ സപ്പോർട്ട് ഉണ്ടായിരിക്കും .”
റോയിക്കു പൂര്‍ണ്ണസമ്മതമാണെന്നു കണ്ടപ്പോൾ സന്തോഷമായി.
”ഇങ്ങനെ ഒരു ഹസ്ബന്റിനെയാണ് ഞാൻ ആഗ്രഹിച്ചതും കൊതിച്ചതും. ദൈവം ഇന്ന് എനിക്കതു തന്നിരിക്കുന്നു.”
അവൾ റോയിയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു.

പിറ്റേന്ന് അവൾ റോയിയോടൊപ്പം എറണാകുളത്തു ചെന്നു സംവിധായകനെ കണ്ടു. ഓഡിഷന്‍ ടെസ്റ്റില്‍ പിന്നണിഗായികയ്ക്കു പറ്റിയ ശബ്ദമാണെന്ന് മ്യൂസിക് ഡയറക്ടർ വിധി എഴുതിയപ്പോൾ അനിതയ്ക്കും റോയിക്കും ഒരുപാട് സന്തോഷമായി. റെക്കോര്‍ഡിംഗിനുള്ള തീയതിയും സമയവും നിശ്ചയിച്ചിട്ടാണ് അവർ വീട്ടിലേക്കു മടങ്ങിയത് .
മടക്കയാത്രയിൽ കാറിലിരുന്നു തന്നെ ആന്‍റണിയച്ചനെയും ഏലിക്കുട്ടിയെയും വിളിച്ചു സന്തോഷവാര്‍ത്ത അറിയിച്ചു. അച്ചന്‍ അവള്‍ക്ക് എല്ലാ വിജയാശംസകളും നേര്‍ന്നു. ഏലിക്കുട്ടി കൊതിതീരുവോളം അവളോട് സംസാരിച്ചു.

എറണാകുളത്തുവച്ചായിരുന്നു ഗാനത്തിന്‍റെ റെക്കോര്‍ഡിംഗ്. സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കുന്ന സിനിമയാണ്. ഒരു ബിഗ് ബജറ്റ് ചിത്രം!
പാട്ടു ഹിറ്റായാല്‍ താനും പ്രശസ്തയാകുമെന്നു അനിത ഓർത്തു. പിന്നെ ഒരുപാട് ചാന്‍സുകള്‍ വരും . സിനിമാലോകത്ത് താന്‍ അറിയപ്പെടുന്ന ഗായികയായി മാറും. പണം, പ്രശസ്തി, അംഗീകാരം; അവളുടെ മോഹങ്ങൾ അപ്പൂപ്പന്‍താടിപോലെ സ്വപ്ന ലോകത്ത് ഒഴുകിനടന്നു.


നിശ്ചിത ദിവസം റെക്കോർഡിങ്ങിനായി വീണ്ടും എറണാകുളത്തെത്തി .
റെക്കോര്‍ഡു ചെയ്ത പാട്ട് അനിതയും റോയിയും കേട്ടു.
മനോഹരം! ഹൃദ്യം!
സംവിധായകനും സംഗീതസംവിധായകനും അവളെ മുക്തകൺഠം പുകഴ്ത്തി.
“മലയാളസിനിമയ്ക്ക് ഒരു പുതിയ ഗായികയെക്കൂടി കിട്ടി.”
സംഗീതസംവിധായകന്റെ വാക്കുകൾ കേട്ടപ്പോള്‍ അനിത സന്തോഷത്താൽ ഒരുമുഴം ആകാശത്തേക്കുയർന്നു.
പാട്ടിനു പ്രതിഫലമായി പതിനായിരം രൂപയുടെ ചെക്ക് പ്രൊഡ്യൂസര്‍ അപ്പോൾ തന്നെ അവളുടെകയ്യിൽ കൊടുത്തു.
നിറഞ്ഞ ഹൃദയത്തോടെയാണ് അവർ സ്റ്റുഡിയോയില്‍നിന്നു വീട്ടിലേക്കു മടങ്ങിയത്.
“മോനുണ്ടായതിനുശേഷം ഞാന്‍ ദുഃഖം എന്താന്ന് അറിഞ്ഞിട്ടില്ല. അവന്‍ എന്‍റെ രക്ഷകനാ.” ഒന്നു നിറുത്തിയിട്ട് റോയിയുടെ മുഖത്തേക്കു നോക്കി തുടര്‍ന്നു: “വയറ്റില്‍വച്ചുതന്നെ കൊന്നുകളയാന്‍ പറഞ്ഞതല്ലായിരുന്നോ റോയിച്ചന്‍ ആ മുത്തിനെ?.”
“എല്ലാം മറക്കാന്‍ ശ്രമിക്കുമ്പം പഴയതൊക്കെ കുത്തിപ്പൊക്കി എന്നെ വേദനിപ്പിക്കല്ലേ മോളെ ”
“വേദനിപ്പിക്കാൻ പറഞ്ഞതല്ല. എനിക്കവന്‍ ജീവനാ റോയിച്ചാ. അവനില്ലായിരുന്നെങ്കില്‍ ഇന്ന് ഞാനീ ഭൂമിയില്‍ കാണില്ലായിരുന്നു.”
“എനിക്കറിയാം. ഒരുപാടു തെറ്റുകള്‍ പറ്റിപ്പോയി എനിക്ക്. മദ്യമായിരുന്നു അതിന്‍റെ കാരണം. നീ പലതവണ നിര്‍ബന്ധിച്ചിട്ടും കുടി നിറുത്താന്‍ ഞാന്‍ തയ്യാറായില്ല. പക്ഷേ, ജയിലില്‍ കുറെ ദിവസം കിടന്നപ്പോള്‍ ഞാനാ പിശാചിന്‍റെ പിടിയില്‍നിന്നു മോചിതനായി. പിന്നെ കുടിക്കണമെന്നു തോന്നിയതേയില്ല. സാഹചര്യങ്ങളാണല്ലോ ഓരോരുത്തരുടെയും ജീവിതം മാറ്റിമറിക്കുന്നത്. പപ്പയ്ക്കു മനംമാറ്റമുണ്ടായത് കാൻസർ വന്നതിനുശേഷമല്ലേ. എല്ലാം നല്ലതിനായിരുന്നൂന്ന് ഇപ്പം തോന്നുന്നു.”
റോയി ഒന്നു നെടുവീര്‍പ്പിട്ടു.
“നമുക്ക് മിനിയെയും നീരജമോളെയും ഒന്നു പോയി കാണണം റോയിച്ചാ. ആപത്തു നേരത്തു എന്നെ സഹായിച്ചത് അവരാ. എനിക്കവരെ കാണാന്‍ ഒരുപാട് ആഗ്രഹമുണ്ട്. പ്രത്യേകിച്ചു നീരജമോളെ. അവള്‍ക്കെന്നെ ജീവനായിരുന്നു.”
” അവിടെ മാത്രമല്ല നിന്‍റെ ഓര്‍ഫനേജിലും നമുക്കൊന്ന് പോകാം . പഴിയ കുട്ടികളെയൊക്കെ നിനക്ക് ഒന്നു കാണണ്ടേ?”
“തീർച്ചയായും. കുട്ടികളെയും സിസ്റ്റേഴ്സിനെയുമൊക്കെ കാണണം. എന്‍റെ സ്വന്തക്കാര് അവരൊക്കെയല്ലേ.”
“എവിടെ വേണമെങ്കിലും ഞാന്‍ കൊണ്ടുപോകാം. നിന്റെ ഇഷ്ടമാണ് ഇനി എന്റെ ഇഷ്ടം ”
“കടുവാക്കുന്നിലെ എലിച്ചേടത്തിക്ക് ഒരു നല്ല വീട് പണിതു കൊടുക്കണം റോയിച്ചാ. അവരു സഹായിച്ചി ല്ലായിരുന്നെങ്കിൽ ഞാനിന്നു ഈ ഭൂമിയിൽ കാണുമായിരുന്നില്ല.”
“തീർച്ചയായും കൊടുക്കാം. പണം ഒരുപാട് കൂട്ടിവച്ചിട്ടു കാര്യമില്ലല്ലോ. പപ്പേടെ സ്ഥിതി കണ്ടില്ലേ? പ്രാര്‍ത്ഥനകൊണ്ടാ പപ്പ രക്ഷപ്പെട്ടത്. ഇപ്പം ആളാകെ മാറി. എല്ലാ ദിവസവും പ്രാർത്ഥിക്കുകയും ഒരുപാട് പേരെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ”
“എനിക്കറിയാം. ജിഷയോടുള്ളതിനേക്കാള്‍ കൂടുതൽ സ്നേഹം ഇപ്പം പപ്പയ്ക്ക് എന്നോടുണ്ട്. ഈ സ്നേഹമായിരുന്നു പണ്ടേ ഞാന്‍ ആഗ്രഹിച്ചത് .”
അവള്‍ കര്‍ച്ചീഫുകൊണ്ടു മുഖം തുടച്ചു.

******

അനിതയുടെ സിനിമ റിലീസ് ചെയ്തു. പടം സൂപ്പര്‍ ഹിറ്റ്! പാട്ടുകളും ഹിറ്റായി. ടിവിയിലൂടെയും റേഡിയോയിലൂടെയും അവളുടെ സ്വരമാധുര്യം ലോകമെങ്ങും പരന്നു. സോഷ്യല്‍ മീഡിയകളില്‍ അതു വൈറലായി.
പ്രശസ്തി വര്‍ദ്ധിച്ചതോടെ കൂടുതല്‍ സിനിമക്കാർ അവളെത്തേടിയെത്തി. റോയിയുടെ പിന്തുണ കിട്ടിയപ്പോള്‍, വന്ന ചാന്‍സുകളൊന്നും തട്ടിക്കളഞ്ഞില്ല.
രണ്ടു മാസത്തിനുള്ളില്‍ ആറു പാട്ടുകള്‍ക്ക് അവള്‍ കരാർ ഒപ്പിട്ടു.
പത്രക്കാര്‍ വന്ന് ഇന്‍റര്‍വ്യൂ എടുത്തു. ചാനലുകാര്‍ സ്റ്റുഡിയോയില്‍ കൊണ്ടിരുത്തി ടോക് ഷോ നടത്തി.
ഫേസ്ബുക്കില്‍ അനിതയുടെ പേരില്‍ ജിഷ ഒരു പേജ് ക്രിയേറ്റു ചെയ്തു. ഒരാഴ്ച കൊണ്ട് കിട്ടിയത് അഞ്ചു ലക്ഷത്തിലേറെ ഫോളോവേഴ്സ് .
ഒരു രാത്രി റോയിയോട് ഒട്ടിച്ചേര്‍ന്നു കിടക്കുമ്പോള്‍ അനിത പറഞ്ഞു:
“ഇതെല്ലാം കാണാന്‍ എനിക്കു ജന്മം നല്‍കിയ എന്‍റെ പപ്പേം അമ്മേം ഇല്ലാതെ പോയല്ലോ എന്ന ദുഃഖം മാത്രമേ ഇപ്പം എനിക്കുള്ളൂ. ”
“സാരമില്ല. സന്തോഷകരമായ ഒരു ജീവിതം ഇപ്പം കിട്ടിയില്ലേ. ഇനി ഈ കണ്ണുകൾ നിറയാൻ ഞാൻ അനുവദിക്കില്ല. ”
അവളുടെ റോസാദളങ്ങൾ പോലുള്ള ചുണ്ടുകളിൽ റോയി സ്നേഹവായ്‌പോടെ ഒരു ചുംബനം നൽകി.
“കൊച്ചുന്നാളില്‍ ഞാന്‍ ഓടിക്കളിച്ചു നടന്ന ഓര്‍ഫനേജില്‍ എനിക്കൊന്നു പോണം റോയിച്ചാ . അമ്മത്തൊട്ടിലീന്ന് എന്നെ എടുത്തുവളര്‍ത്തിയ സിസ്റ്റര്‍ ട്രീസയെയും എനിക്കൊന്നു കാണണം. ”
“അതിനെന്താ, നാളെത്തന്നെ പോയേക്കാം. ”
”ഉം.. ”
അടുത്ത ദിവസം റോയിയോടൊപ്പം അവള്‍ പഴയ ഓര്‍ഫനേജിലേക്കു പുറപ്പെട്ടു. കുറെ ദൂരെയായിരുന്നു മഠവും ഓര്‍ഫനേജും.
കോൺവെന്റ് വളപ്പിലേക്ക് കാറു കയറിയപ്പോള്‍ പഴയ ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിക്കയറിവന്നു . കൊച്ചുന്നാളില്‍ ഓടിക്കളിച്ചു നടന്ന മുറ്റവും വരാന്തയും. മുറ്റത്തരികിലെ നാട്ടുമാവ് ഒരുപാട് വളർന്നിരിക്കുന്നു . ആ മാവിൽ പണ്ട് ഊഞ്ഞാൽ കെട്ടി ആടിയത് അവളോർത്തു. പഴയ ഓർമ്മകൾ മനസിലേക്ക് ഓടിക്കയറി വന്നപ്പോൾ കണ്ണുകൾ നിറഞ്ഞു.
മുറ്റത്തരികിൽ കാറു നിറുത്തിയിട്ട് അവർ ഇറങ്ങി. വരാന്തയില്‍ കയറി മണി അടിച്ചു. ഒരു സിസ്റ്റര്‍ വന്നു വാതില്‍ തുറന്നു. അനിത പറഞ്ഞു:
“ട്രീസ സിസ്റ്ററിനെ കാണാന്‍ വന്നതാ.”
“ഏത് ട്രീസ ?”
”പണ്ടിവിടുണ്ടായിരുന്ന മദർ . ട്രീസാമ്മ സിസ്റ്റർ . ഓർഫനേജിന്റെ ചാർജ്ജുണ്ടായിരുന്ന .. ”
” ഓ.., ആ തടിയുള്ള വെളുത്ത സിസ്റ്ററാണോ ?പുഞ്ചക്കുന്നേലെ ..?”
“അതെ.”
“അവരിപ്പം വേറൊരു മഠത്തിൽ വിശ്രമ ജീവിതം നയിക്കുവാ “
”ഏതു മഠത്തിലാ ?”
സിസ്റ്റര്‍ സ്ഥലപ്പേരു പറഞ്ഞു. എന്നിട്ടു ചോദിച്ചു.
”നിങ്ങൾ എവിടുന്നു വരുവാ ?”
” കുറച്ചു ദൂരേന്നാ. എന്റെ ഒരു പരിചയക്കാരിയാ ട്രീസാമ്മ സിസ്റ്റർ. ഒന്ന് കാണാൻ വന്നതാ ”
കൂടുതലൊന്നും പറയാന്‍ നിൽക്കാതെ രണ്ടുപേരും തിരിഞ്ഞു നടന്നു കാറില്‍ കയറി. അടുത്ത മഠം ലക്ഷ്യമാക്കി കാര്‍ പാഞ്ഞു.
പ്രതീക്ഷ തെറ്റിയില്ല. ട്രീസാമ്മ സിസ്റ്റര്‍ ആ മഠത്തിലുണ്ടായിരുന്നു.
അനിതയും റോയിയും സന്ദർശകമുറിയിൽ അവരെ കാത്തിരുന്നു .
തെല്ലുനേരം കഴിഞ്ഞപ്പോൾ വടിയുംകുത്തി ട്രീസാമ്മ സാവധാനം സന്ദര്‍ശകമുറിയിലേക്കു വന്നു. അനിതയും റോയിയും എണീറ്റു ഭവ്യതയോടെ കൈകൂപ്പി . സിസ്റ്റർ മനസിലാകാത്ത ഭാവത്തിൽ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ അനിത സിസ്റ്ററിന്‍റെ കരം പുണര്‍ന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു.
“അമ്മക്കെന്നെ മനസ്സിലായില്ലേ ?”
”ഓർമ്മയിലേക്ക് വരുന്നില്ലല്ലോ മോളെ ?”
“ഞാന്‍ അനിതയാ അമ്മേ. പണ്ട് ഓര്‍ഫനേജിലുണ്ടായിരുന്ന…”
“ഓ… അനിതക്കൊച്ചാണോ?” സിസ്റ്ററിന്റെ കണ്ണുകൾ വിടർന്നു :” നീ ഒരുപാട് മാറിപ്പോയല്ലോ മോളെ ! കഴിഞ്ഞ ദിവസം നിന്‍റെ കാര്യം ആരോ ഇവിടെ പറഞ്ഞു. സിനിമേല്‍ പാട്ടുപാടി വല്യ ആളായീന്നോ മറ്റോ . നേരാണോ മോളേ?”
“ഉം” അവള്‍ തലകുലുക്കി.
സിസ്റ്റർ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു കവിളിൽ ഒരു മുത്തം നൽകി . അനിതയും കൊടുത്തു സിസ്റ്ററിന്റെ കവിളിൽ ഒരു ഉമ്മ..
”ഒരുപാട് കാലം കൂടി നിന്നെ ഒന്ന് കാണാൻ പറ്റിയല്ലോ. സന്തോഷമായി ട്ടോ ”
”എനിക്കും. ”
സിസ്റ്ററിനു കൊടുക്കാനായി കൊണ്ടു വന്ന ഗിഫ്റ്റ് അവള്‍ കൈമാറി.
സിസ്റ്റര്‍ അവളെ ചേര്‍ത്തു നിറുത്തി സ്നേഹവായ്‌പോടെ ശിരസ്സില്‍ തലോടികൊണ്ടു ചോദിച്ചു .
” എന്നെ കാണാനായിട്ടു തന്നെ വന്നതാണോ ഇപ്പം?”
“അതെ സിസ്റ്റർ ..”
”ഒത്തിരി സന്തോഷമായി ട്ടോ . നീയവിടെ ഇരുന്നേ . വിശേഷങ്ങൾ ചോദിക്കട്ടെ.”
അനിതയെ അടുത്ത് പിടിച്ചിരുത്തിയിട്ടു ഒരുപാട് നേരം സംസാരിച്ചു സിസ്റ്റർ . പഴയ സംഭവങ്ങള്‍ പലതും അയവിറക്കി. അനിതയുടെ കഥകൾ ചോദിച്ചറിഞ്ഞു. സിസ്റ്ററിന്റെ വിശേഷങ്ങൾ അനിതയും ആരാഞ്ഞു . സംസാരത്തിനൊടുവിൽ അനിത പറഞ്ഞു:
“ഒരു സങ്കടം മാത്രമേ എനിക്കിപ്പം ഉള്ളൂ സിസ്റ്റര്‍. എനിക്കു ജന്മം നല്‍കിയ എന്‍റെ പപ്പേം അമ്മേം ഒരിക്കല്‍പോലും ഒന്നു കാണാന്‍ പറ്റിയില്ലല്ലോന്ന്.”
അത് പറഞ്ഞപ്പോൾ അനിതയുടെ കണ്ണുകള്‍ നിറഞ്ഞത് ട്രീസാമ്മ സിസ്റ്റർ ശ്രദ്ധിച്ചു.
“നിനക്ക് അവരെ കാണണമെന്ന് ഇപ്പഴും ആഗ്രഹമുണ്ടോ?”
“ഉണ്ട് സിസ്റ്റർ. അമ്മത്തൊട്ടിലില്‍ എന്നെ ഉപേക്ഷിച്ചിട്ടു പോയത് എന്തിനാണെന്നറിയാന്‍ എനിക്കാഗ്രഹമുണ്ട്.”
“നിന്നെ ആരും അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചതല്ല. നീ അനാഥയുമല്ല. നിന്‍റെ പപ്പ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്.”
“എവിടെ?”
അവളുടെ കണ്ണുകള്‍ വിടര്‍ന്നു.
റോയിയുടെ സാന്നിദ്ധ്യം സിസ്റ്ററിനു പറയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു കണ്ടപ്പോള്‍ അനിത റോയിയോടു പുറത്തേക്ക് ഇറങ്ങി നില്‍ക്കാന്‍ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.
റോയി എണീറ്റു പുറത്തേക്കിറങ്ങിപ്പോയി.
”പറയൂ സിസ്റ്റര്‍, എന്‍റെ പപ്പ ഇപ്പം എവിടുണ്ട്?”
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 22

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 23

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 24

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 25

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 25. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 25 രചന: ഇഗ്‌നേഷ്യസ് കലയന്താനി

ഊണുകഴിഞ്ഞ് ഒന്നുറങ്ങാൻ കിടക്കുകയായിരുന്നു ആന്‍റണി അച്ചൻ. അപ്പോഴാണ് കോളിംഗ് ബല്ലിന്‍റെ ശബ്ദം കേട്ടത്. പതിവായുള്ള ഉറക്കം കളയാൻ ആരാണ് ഈ അസമയത്ത് എന്ന ആകാംക്ഷയോടെയും തെല്ലു ദേഷ്യത്തോടെയും അച്ചന്‍ എണീറ്റു ചെന്നു വാതില്‍ തുറന്നു.
”ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ. ” അച്ചനെ കണ്ടതും സഖറിയാസും മേരിക്കുട്ടിയും കൈകൂപ്പി സ്തുതി ചൊല്ലി.
”ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.”
അച്ചൻ മനസിലാകാത്ത ഭാവത്തിൽ നോക്കിനിന്നപ്പോൾ സഖറിയാസ് പറഞ്ഞു .
“ഞങ്ങളു കുറച്ചു ദൂരേന്നു വരുകാ. ഒരാളെ അന്വേഷിച്ചു വന്നതാ. ”
”ആരെയാ?”
”ഈ ഇടവകയില്‍ പാട്ടുപാടുന്ന ഒരു പെണ്ണുണ്ടല്ലോ, അനിത റോയി?”
“ഉവ്വ്. അവളുടെ ആരാ?”
“ഞാന്‍ അവളുടെ ഭര്‍ത്താവിന്‍റെ പപ്പയാ. സഖറിയാസ്. ഇതെന്‍റെ ഭാര്യ മേരിക്കുട്ടി.”
“ഓ.. നിങ്ങളാണോ ആ മഹാനും മഹതിയും? ഒന്നു കാണാൻവേണ്ടി നോക്കി ഇരിക്കുകയായിരുന്നു ഞാൻ . എന്താ വന്നതിന്റെ ഉദ്ദേശം? അവളു ജീവിച്ചിരിക്കുന്നൂന്നു അറിഞ്ഞപ്പം പിടിച്ചോണ്ടുപോയി കൊന്നുകളയാനാണോ ?”- അച്ചന്‍റെ കണ്ണുകള്‍ തീപ്പന്തമായി.
” ഒരിക്കലുമല്ല അച്ചോ.” മേരിക്കുട്ടി കൈകൂപ്പി തുടര്‍ന്നു: “ഞങ്ങള്‍ക്കുപറ്റിയ തെറ്റിന് അവളോടു ക്ഷമ ചോദിക്കാൻ വന്നതാണ്. ആ കാലിൽ വീണു മാപ്പുപറയാൻ വന്നതാണ്.”
“കേറിയിരിക്ക്.”
അച്ചന്‍റെ ക്ഷണം സ്വീകരിച്ചു രണ്ടുപേരും മുറിയില്‍ കയറി കസേരയില്‍ ഇരുന്നു.
“ഇപ്പം ഇങ്ങനെയൊരു മനംമാറ്റം തോന്നാന്‍ എന്താ ഉണ്ടായേ?”
അച്ചൻ ഫാൻ ഓൺ ചെയ്തിട്ട് കസേരയിൽ ഇരിക്കുന്നതിനിടയിൽ ചോദിച്ചു.
“അവളു പോയതിനുശേഷം ഞാനൊരു രോഗിയായി മാറി അച്ചോ. ഒരു ധ്യാനത്തില്‍ പങ്കെടുത്തപ്പം അച്ചന്‍ പറഞ്ഞു വീട്ടില്‍ വന്ന മാലാഖയെ ആട്ടി ഇറക്കിയതിന്‍റെ ശിക്ഷയാണു ഞാന്‍ അനുഭവിക്കുന്നതെന്ന്. അവളെ കൊലയ്ക്കു കൊടുത്ത കുറ്റബോധത്തില്‍ പിന്നെ ഒരു ദിവസം പോലും എനിക്ക് മനസമാധാനത്തോടെ ഒന്നുറങ്ങാൻ പറ്റിയിട്ടില്ല. യൂട്യൂബിൽ അവളുടെ വീഡിയോ കണ്ടപ്പഴാ അവള് ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞത്.”
സഖറിയാസിന്‍റെ മിഴികള്‍ നിറഞ്ഞു തുളുമ്പുന്നതു കണ്ടപ്പോള്‍ അച്ചനു മനസ്സിലായി അതു പശ്ചാത്താപത്തിന്‍റെ കണ്ണുനീരാണെന്ന്.
“അവളു നിങ്ങളെയെല്ലാവരെയും മറന്നുകഴിഞ്ഞു. ഇപ്പം അവളുടെ കുഞ്ഞിനോടൊപ്പം സന്തോഷത്തോടെ ഇവിടെ ജീവിക്കുവാ. ഈ സാഹചര്യത്തില്‍ അവള്‍ നിങ്ങളെ കാണുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്നറിഞ്ഞുകൂടാ. ഒരുപാട് കണ്ണീരു കുടിപ്പിച്ചതല്ലേ നിങ്ങളവളെ.”
“അച്ചന്‍ ഞങ്ങളെ സഹായിക്കണം. പശ്ചാത്താപത്തിന്‍റെ കണ്ണീരുകൊണ്ട് ആ പാദങ്ങള്‍ കഴുകാന്‍ ഞങ്ങള്‍ തയ്യാറാ. ഇനി ഒരിക്കലും ഞങ്ങള്‍ അവളെ വേദനിപ്പിക്കില്ല. ഞങ്ങളോടൊപ്പം പോരാന്‍ അച്ചന്‍ അവളെ പറഞ്ഞു സമ്മതിപ്പിക്കണം .”
കൈകൂപ്പി കരഞ്ഞുകൊണ്ടു മേരിക്കുട്ടി യാചിച്ചു.
“അവളുടെ ഭര്‍ത്താവ് എന്തേ വരാഞ്ഞേ?”
“അവള്‍ അവനെ ഉപേക്ഷിച്ചു പോയീന്നാ ഞങ്ങള്‍ അവനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. ഇപ്പഴും അവന്‍ സത്യം അറിഞ്ഞിട്ടില്ല. അവന്‍ അറിയാതെയാ ഞങ്ങള്‍ ഇങ്ങോട്ടു വന്നത്. അനിത വരാന്‍ തയ്യാറായില്ലെങ്കില്‍ അവന്‍റെ മനസ്സു വിഷമിപ്പിക്കണ്ടല്ലോന്നു കരുതി നടന്നതൊന്നും ഇതുവരെ അവനോടു പറഞ്ഞിട്ടില്ല.”
“സത്യത്തില്‍ എന്തൊക്കെയാ നടന്നത്? എനിക്കെല്ലാം വിശദമായിട്ടറിയണം.”
”പറയാം. തുടക്കം മുതലുള്ള കാര്യങ്ങൾ പറയാം . ”
” ഉം, പറ. ” കേൾക്കാൻ കാതു കൂർപ്പിച്ചിട്ടു അച്ചൻ കസേരയിലേക്ക് ചാഞ്ഞിരുന്നു .
സഖറിയാസ് എല്ലാം വള്ളിപുള്ളി തെറ്റാതെ വിശദീകരിച്ചു. എല്ലാം കേട്ടശേഷം ഒരു ദീര്‍ഘനിശ്വാസം വിട്ടിട്ട് അച്ചന്‍ പറഞ്ഞു:
“ജ്യോൽസ്യത്തിലും കൂടോത്രത്തിലുമൊക്കെ വിശ്വസിച്ച് ഓരോന്നു കാട്ടിക്കൂട്ടുന്നതുകൊണ്ടാ പല കുടുംബങ്ങളില്‍നിന്നും കർത്താവ് അകന്നുപോകുന്നത്. വിവരവും വിദ്യാഭ്യാസവുമുള്ള നിങ്ങൾ ഈ അന്ധവിശ്വാസം മനസിൽ കൊണ്ടു നടന്നതോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു. ”
“തെറ്റുപറ്റിപ്പോയി അച്ചോ! ക്ഷമിക്കണം.. ”
സഖറിയാസിന്‍റെ ഹൃദയം കുറ്റബോധത്താല്‍ നീറി.
” ക്ഷമിക്കേണ്ടത് ഞാനല്ലല്ലോ . നിങ്ങളുടെ മരുമകൾ അല്ലേ. അവൾ ഇവിടെ അടുത്തൊരു വീട്ടിലാ താമസിക്കുന്നെ. രാവിലെ ഇവിടെ ഉണ്ടായിരുന്നു. ഒരു ചാനലുകാരുവന്ന് ഇന്‍റര്‍വ്യൂ എടുത്തോണ്ടു പോയിട്ടുണ്ട്. നിങ്ങള്‍ക്കറിയുവോ, ആ ഇന്‍റര്‍വ്യൂവില്‍ നിങ്ങളെ കുറ്റപ്പെടുത്തി ഒരു വാക്കുപോലും അവളു സംസാരിച്ചിട്ടില്ല. നിങ്ങളുടെ പേരോ വീട്ടുപേരോ ഒന്നും പറഞ്ഞിട്ടില്ല . ഭര്‍ത്താവു മരിച്ചുപോയീന്നു മാത്രമേ പറഞ്ഞുള്ളൂ. അത്രയ്ക്കു തങ്കപ്പെട്ട മനസ്സാ അവളുടേത്.” – അച്ചന്‍ രണ്ടുപേരെയും മാറിമാറി നോക്കി.
“അതു മനസ്സിലാക്കാന്‍ ഞങ്ങള്‍ വൈകിപ്പോയി അച്ചോ.”
സഖറിയാസ് ശിരസ്സില്‍ കൈ ഊന്നി മുഖം കുമ്പിട്ടിരുന്നു.
“ഞാന്‍ അവളെ ഇങ്ങോട്ടു വിളിച്ചു വരുത്താം. ”
അച്ചന്‍ ഫോണില്‍ വിളിച്ചിട്ട് അനിതയോട് കുഞ്ഞിനെയും കൊണ്ട് ഉടനെ പള്ളിമേടയിലേക്കു വരാന്‍ ആവശ്യപ്പെട്ടു. എന്തിനാണെന്ന് പറഞ്ഞില്ല.
“വരുമ്പഴേ അവളു നിങ്ങളെ കണ്ടു പേടിക്കണ്ട. ഞാന്‍ അവളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ നോക്കാം . എന്നിട്ട് അവളു തീരുമാനിക്കട്ടെ നിങ്ങളെ അവൾ കാണണോ വേണ്ടയോന്ന്.”
അച്ചന്‍ അവരെ മറ്റൊരു മുറിയില്‍ കൊണ്ടുപോയി ഇരുത്തി.
അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ കുഞ്ഞിനെയും കൊണ്ട് ഓടിക്കിതച്ചെത്തി അനിത. അവളുടെ മുഖത്ത് ഉത്കണ്ഠയും പരിഭ്രാന്തിയും ആയിരുന്നു.
“നീ വല്ലാതെ കിതയ്ക്കുന്നുണ്ടല്ലോ കൊച്ചേ. പേടിപ്പിക്കുന്ന കാര്യം പറയാനൊന്നുമല്ല വിളിച്ചത്. നീ സമാധാനമായിട്ടിരിക്ക് ”
“പെട്ടെന്നു വരാന്‍ പറഞ്ഞത്?”
“ഇരിക്ക്. കിതപ്പു മാറട്ടെ. എന്നിട്ടു പറയാം.”
അച്ചന്റെ സമീപം അവള്‍ കസേരയിൽ ഇരുന്നു. കിതപ്പു മാറിയപ്പോള്‍ അച്ചന്‍ പറഞ്ഞു:
“ഞാന്‍ പറയുന്നതു ചിലപ്പം നിനക്കു സങ്കടം ഉണ്ടാക്കിയേക്കാം; ചിലപ്പം സന്തോഷമായിരിക്കാം. ”
“എന്താ അച്ചോ?”
അവൾക്ക് ഉൽകണ്ഠ വർദ്ധിച്ചു .
“നിന്‍റെ ഭര്‍ത്താവിനെ നീ ഇപ്പഴും സ്നേഹിക്കുന്നുണ്ടോ?”
“ഇപ്പം എന്‍റെ മനസ്സില്‍ ആ രൂപം ഇല്ലച്ചോ. അത് ഞാൻ പണ്ടേ എടുത്തുകളഞ്ഞു. ”
“അയാളു വന്നു മാപ്പു ചോദിച്ചാല്‍ നീ അയാളെ സ്വീകരിക്കുമോ?”
“ഇല്ല.”
“അതെന്താ?”
“എന്നെ കൊല്ലാന്‍ കൊടുത്ത ഒരാളെ എനിക്കെങ്ങനെ സ്വീകരിക്കാന്‍ പറ്റും അച്ചോ? അയാളുടെ കൂടെ എങ്ങനെ ജീവിക്കാൻ പറ്റും?’
“നിന്‍റെ ഭര്‍ത്താവിന് ആ രക്തത്തില്‍ പങ്കുണ്ടെന്ന് ആരാ പറഞ്ഞത്?”
”എന്നെ കൊല്ലാൻ കൊണ്ടുപോയ ചാക്കോ പറഞ്ഞു.”
” റോയീടെ പപ്പ പറഞ്ഞ ഒരു നുണയായിരുന്നു അത്. അവൻ ആ സംഭവം അറിഞ്ഞിട്ടേയില്ല . അവന്‍ ജയിലീന്നു ഇറങ്ങിയപ്പം, നീ അവനെ ഉപേക്ഷിച്ചു വേറൊരാളുടെ കൂടെ ഇറങ്ങിപ്പോയീന്നാണു അവന്‍റെ പപ്പയും അമ്മയും അവനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത് . “
“അച്ചനോട് ഇത് ആരു പറഞ്ഞു?”
“റോയിയുടെ പപ്പയും അമ്മയും ഇപ്പം ഇവിടെയുണ്ട്. നിന്നെ കാണാന്‍ വന്നതാ. അവരിപ്പം ഒരുപാട് മാറിപ്പോയി മോളേ. എന്‍റെ മുമ്പിലിരുന്നു രണ്ടുപേരും കരഞ്ഞു. അതു മാനസാന്തരത്തിന്‍റെ കണ്ണീരാന്ന് എനിക്കു മനസ്സിലായി. നിന്‍റെ കാല്‍ക്കല്‍ വീണു പൊട്ടിക്കരഞ്ഞു ക്ഷമ ചോദിക്കാന്‍ അവരു തയ്യാറാ. നിനക്കു ക്ഷമിച്ചൂടെ?”
“റോയിച്ചന്‍ വന്നിട്ടുണ്ടോ?”
“ഇല്ല. നീ ആട്ടിയിറക്കുമോന്നോര്‍ത്ത് അവനോട് ഒന്നും പറഞ്ഞിട്ടില്ല അവര്. നീ ഇവിടുണ്ടെന്ന് ഇപ്പഴും അവന്‍ അറിഞ്ഞിട്ടില്ല.”
“മദ്യപാനിയായ ഒരു മനുഷ്യന്‍റെ കൂടെ ഇനി എനിക്കു ജീവിക്കാന്‍ ആഗ്രഹമില്ലച്ചോ. എനിക്കീ കടുവാക്കുന്നു ഗ്രാമവും എന്റെ ഏലിക്കുട്ടി അമ്മയും മതി.”
“അവൻ കുടി പാടെ നിറുത്തി മോളെ. ഇപ്പം ഒരു പുതിയ മനുഷ്യനായി മാറീന്നാ കേട്ടത്. കള്ളനോട്ടു കേസില്‍ കോടതി അവനെ വെറുതെ വിടുകയും ചെയ്തു.”
” എന്നാലും വേണ്ടച്ചോ. മനസിന് എടുത്തുകളഞ്ഞതാ ആ രൂപം. ഇനി അത് തിരിച്ചു വയ്ക്കാൻ ആഗ്രഹമില്ല. ”
” എത്രകാലം നിനക്കിങ്ങനെ ഒറ്റയ്ക്ക് കഴിയാൻ പറ്റും? അവൻ മാനസാന്തരപ്പെട്ട് വരുകയാണെങ്കിൽ ക്ഷമിക്കുന്നതല്ലേ മോളെ നല്ലത് ? കർത്താവ് പഠിപ്പിച്ച വഴിയും ക്ഷമയുടേതല്ലേ?”
“എനിക്കു റോയിച്ചനോടു നേരിട്ടു ഒന്ന് സംസാരിക്കണം! എന്നിട്ടു തീരുമാനം പറയാം.”
“ഓക്കെ. എന്നാ പപ്പേം അമ്മേം ഇപ്പം ഞാന്‍ ഇങ്ങോട്ടു വിളിക്കട്ടെ?”
“ഉം.”
അച്ചന്‍ എണീറ്റ് അടുത്ത മുറിയില്‍ചെന്ന് സഖറിയാസിനെയും മേരിക്കുട്ടിയെയും വിളിച്ചുകൊണ്ടുവന്നു.
പപ്പയെയും അമ്മയെയും കണ്ടപ്പോള്‍ അനിത ബഹുമാനത്തോടെ എണീറ്റു നിന്നു. പക്ഷേ, അവളുടെ മുഖത്ത് അപ്പോഴും നിര്‍വ്വികാരതയായിരുന്നു.
“മോളേ.”
ഓടിവന്നു മേരിക്കുട്ടി അവളെ കെട്ടിപ്പിടിച്ചു.
“ക്ഷമിക്കൂ മോളേ. തെറ്റു പറ്റിപ്പോയി. ഞങ്ങളോടു പൊറുക്കണം.”
അനിത മിണ്ടിയില്ല. ഒരു പാവ കണക്കെ നിർവികാരയായി നിന്നതേയുള്ളൂ.
“പൊന്നുമോനേ, ചക്കരക്കുട്ടാ…”
അനിതയുടെ തോളില്‍ കിടന്ന കുഞ്ഞിനെ വാരിയെടുക്കാനാഞ്ഞപ്പോള്‍ അവന്‍ കരഞ്ഞുകൊണ്ട് അമ്മയുടെ കഴുത്തില്‍ കൈചുറ്റി മുറുകെപ്പിടിച്ചു.
അനിത സഖറിയാസിനെ നോക്കി. തകര്‍ന്ന ഹൃദയത്തോടെ, നിറഞ്ഞ കണ്ണുകളോടെ , കുറ്റബോധത്തോടെ അനിതയുടെ മുഖത്തേക്ക് നോക്കാൻ പോലും ശക്തിയില്ലാതെ നില്‍ക്കുകയായിരുന്നു അയാള്‍. ആ കണ്ണുകളില്‍ പശ്ചാത്താപത്തിന്‍റെ തിരയിളക്കം അവള്‍ കണ്ടു.
“വരില്ലേ മോളേ ഞങ്ങളുടെ കൂടെ?”
മേരിക്കുട്ടി യാചനാസ്വരത്തില്‍ ചോദിച്ചു.
“റോയിച്ചന്‍ വന്നു വിളിക്കട്ടെ. അപ്പം തീരുമാനം പറയാം.”
“ഞങ്ങളോടു ക്ഷമിച്ചു എന്നെങ്കിലും പറയൂ മോളെ.” സഖറിയാസ് അപേക്ഷിച്ചു.
“എനിക്കാരോടും വിരോധമില്ല. പപ്പേം അമ്മേം പൊയ്‌ക്കോളൂ . എന്നെ ഓർത്തു നിങ്ങളാരും വിഷമിക്കണ്ട. ഞാന്‍ ഇവിടെ സന്തോഷത്തോടെയാ ഇപ്പം ജീവിക്കുന്നത്.”
” അവനെയും കൂട്ടിക്കൊണ്ടു ഞങ്ങൾ തിരിച്ചു വരും. അപ്പം മോള് വരാതിരിക്കരുത് ”
അതിനു മറുപടി ഒന്നും പറഞ്ഞില്ല അവൾ.
മൗനമായി യാത്ര ചോദിച്ചിട്ട് സഖറിയാസും മേരിക്കുട്ടിയും പുറത്തേക്കിറങ്ങി.
അവർ പോയിക്കഴിഞ്ഞപ്പോൾ അച്ചന്‍ അവളോട് ചോദിച്ചു.
“നീ എന്തു തീരുമാനിച്ചു?”
“എന്തു തീരുമാനിക്കണം അച്ചോ? അച്ചന്‍ പറയുന്നതുപോലെ ഞാന്‍ ചെയ്യാം. ”
“കേട്ടിടത്തോളം അവരു പറഞ്ഞതൊക്കെ സത്യമാന്നു തോന്നുന്നു. റോയി വന്നു വിളിച്ചാല്‍ നീ പോകണമെന്നാ എന്‍റെ അഭിപ്രായം. പിന്നീട് നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഇങ്ങോട്ടു പോരെ. ഞാന്‍ നോക്കിക്കോളാം നിന്നേം കുഞ്ഞിനേം; എന്‍റെ സഹോദരിയായിട്ട്..”
“അച്ചന്‍റെ ഈ സ്നേഹം ഞാനൊരിക്കലും മറക്കില്ല! ദൈവം എന്നെ ഈ സ്ഥലത്തെത്തിച്ചത് എന്‍റെ വല്യ ഭാഗ്യാ. ” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
” എല്ലാം ദൈവത്തിന്റെ പദ്ധതിയാ മോളെ . ” അച്ചൻ തുടർന്നു :” എന്നാ ചെല്ല്! ചെന്ന് ഏലിച്ചേടത്തിയോടു കാര്യങ്ങളൊക്കെ പറ.”
കുഞ്ഞിനേയും തോളിലിട്ടുകൊണ്ട് അനിത വീട്ടിലേക്കു മടങ്ങി.

***********

ഹോസ്റ്റലില്‍ നിന്ന് ജിഷയെ വിളിച്ചു വരുത്തി മേരിക്കുട്ടി.
രാത്രി പ്രാര്‍ത്ഥന കഴിഞ്ഞു തിരി ഊതിയശേഷം മേരിക്കുട്ടി റോയിയുടെ അടുത്തേക്കു ചെന്നു.
“മോനേ, നിന്നോടു ഞങ്ങള്‍ക്കൊരു കാര്യം പറയാനുണ്ട്.”
എന്താമ്മേ ?”
”നീ ദേഷ്യപ്പെടുവൊന്നും ചെയ്യരുത്.”
“എന്താ?” അവന് ഉത്കണ്ഠയായി.
“ഞങ്ങള്‍ ഇന്ന് അനിതയെക്കണ്ടു.”
“എവിടെ വച്ച്?” റോയിയുടെ കണ്ണുകള്‍ വിടര്‍ന്നു.
മേരിക്കുട്ടി എല്ലാം തുറന്നു പറഞ്ഞു. അവന്‍ ജയിലിലായതിനുശേഷം നടന്ന എല്ലാ സംഭവങ്ങളും.
“എന്‍റെ പപ്പ ഇത്രയും നീചനാണെന്നു ഞാന്‍ ഒരിക്കലും കരുതിയില്ല.” അവൻ പൊട്ടിത്തെറിക്കുകയും പിന്നെ
പൊട്ടിക്കരയുകയും ചെയ്തു.
“തെറ്റുപറ്റിപ്പോയിമോനേ; ഞങ്ങളോട് ക്ഷമിക്ക് .”
സഖറിയാസ് മകന്റെ കൈപിടിച്ച് അപേക്ഷിച്ചു.
”നിങ്ങൾ ഒരു മനുഷ്യ ജീവിയാണോ ? എന്തൊരു ക്രൂരതയാ അവളോട് ചെയ്തത്. എന്റെ അപ്പനാ നിങ്ങൾ എന്ന് പറയാൻ പോലും എനിക്കിപ്പം അറപ്പാ.., വെറുപ്പാ .. നിങ്ങളെ എനിക്ക് കാണണ്ട ”
സമനില തെറ്റിയതുപോലെ റോയി വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു. മേരിക്കുട്ടിയും ജിഷയും ഏറെ പണിപ്പെട്ടിട്ടാണ് അവനെ ശാന്തനാക്കിയത്. എന്നിട്ടും അവന്റെ രോഷം അടങ്ങിയിരുന്നില്ല.
” മോനെ, നാളെത്തന്നെ നമുക്ക് അവളെ പോയി കണ്ടു മാപ്പു ചോദിച്ചു കൂട്ടിക്കൊണ്ടു വരാം.” മേരിക്കുട്ടി ആശ്വസിപ്പിക്കാൻ നോക്കി.
“അവൾ വരുമോ അമ്മേ?”
”വരും. നീ ചെന്നു വിളിച്ചാല്‍ അവള് വരും . എന്റെ മനസ് അങ്ങനെ പറയുന്നു. ”
”എനിക്ക് പ്രതീക്ഷയില്ലമ്മേ. ”
“വരും മോനെ! സ്നേഹത്തോടെ വിളിച്ചാല്‍ അവള് വരും. കര്‍ത്താവ് നമ്മളെ കൈവിടില്ല. ചെയ്ത തെറ്റുകൾക്ക് കണ്ണീരൊഴുക്കി പശ്ചാത്തപിച്ചല്ലോ നിന്റെ പപ്പാ. ഈ രാത്രി മുഴുവന്‍ ഞാൻ ഉറങ്ങാതെയിരുന്നു പ്രാര്‍ത്ഥിക്കാം. “
മേരിക്കുട്ടി അവന് ആത്മവിശ്വാസം പകർന്നു.
ആ രാത്രി ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല നാല് പേർക്കും. മേരിക്കുട്ടി കണ്ണീരൊഴുക്കി ജപമാല ചൊല്ലുകയായിരുന്നു വെളുക്കുവോളം.
പിറ്റേന്നു പുലര്‍ച്ചെ എണീറ്റ് അവര്‍ കടുവാക്കുന്നിലേക്കു പുറപ്പെട്ടു. പത്തുമണിയായപ്പോള്‍ പള്ളിമേടയിലെത്തി. അച്ചന്‍ അനിതയെ വിളിച്ചു വരുത്തി.
റോയിയെ കണ്ടതും അവളുടെ കണ്ണുകള്‍ നിറഞ്ഞു. റോയി ഓടിച്ചെന്നു ഭാര്യയെ കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നെ മോനെ എടുത്തു തെരുതെരെ ഉമ്മ വച്ചു.
“ക്ഷമിക്കണം മോളെ! ഞാന്‍ ഒരുപാട് വേദനിപ്പിച്ചു നിന്നെ. ഈ റോയിച്ചനോട് പൊറുക്കണം. ”
ഭാര്യയുടെ കരം പുണര്‍ന്നുകൊണ്ട് അവന്‍ യാചിച്ചു: “വരില്ലേ എന്‍റെ കൂടെ?”
അനിത അച്ചനെ നോക്കി. വരാമെന്നു പറയാന്‍ അച്ചന്‍ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.
“വരാം. പക്ഷേ, ഒരു വാക്കുതരണം. ഇനി ഒരിക്കലും മദ്യപിക്കില്ലെന്നും എന്നെ വേദനിപ്പിക്കില്ലെന്നും.”
“വാക്ക്! നുറുവട്ടം വാക്ക്! പഴയ റോയിയല്ല ഇപ്പം നിന്‍റെ മുമ്പില്‍ നില്‍ക്കുന്നത്. പുതിയ മനുഷ്യനാ. ഞാന്‍ മാത്രമല്ല; പപ്പയും അമ്മയും ജിഷയുമൊക്കെ പുതിയ മനുഷ്യരായിട്ടാ നിന്‍റെ മുമ്പില്‍ വന്നു നില്‍ക്കുന്നത്. വരില്ലേ ഞങ്ങടെ കൂടെ?”
“ഉം.” അവള്‍ തലകുലുക്കി.
റോയിയുടെ മിഴിയില്‍ നിന്ന് അടര്‍ന്നുവീണ ഒരു തുള്ളി കണ്ണീര്‍ അവളുടെ കൈത്തലത്തില്‍ വീണു പടര്‍ന്നു.
അത് പശ്ചാത്താപത്തിന്റെ കണ്ണീരാണെന്ന് അവൾക്ക് മനസിലായി. അത്രയ്ക്ക് ചൂടുണ്ടായിരുന്നു ആ കണ്ണുനീരിന്. ( തുടരും.)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 22

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 23

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 24