Home Blog Page 19

കണ്ണുകളെ നിയന്ത്രിച്ചില്ലെങ്കിൽ കണ്ണുകൾ നമ്മളെ പാപത്തിലേക്ക് തള്ളിയിടും!

0
ഒരാളുടെ ഉള്ളിലെ തിളക്കമാണ് അയാളുടെ കണ്ണ്. ഹൃദയം എങ്ങനെയാണോ അങ്ങനെയാണ് കണ്ണിന്റെ യാത്ര

മനുഷ്യന്റെ എല്ലാ പാപങ്ങളും മൂന്നു തലക്കെട്ടുകളുടെ കീഴിൽപ്പെടുത്താവുന്നതാണ്. ഒന്ന്, കണ്ണുകളുടെ ദുരാശ. രണ്ട്, ജഡത്തിന്റെ ദുരാശ. മൂന്ന്, ജീവിതത്തിന്റെ അഹങ്കാരം.

എല്ലാ പാപങ്ങളും തുടങ്ങുന്നത് കണ്ണിൽ കൂടെയാണ്. ഒരു സ്ത്രീയുടെ നഗ്നമായ ശരീരം കാണുമ്പോൾ ഒരു പുരുഷന് പ്രലോഭനം കണ്ണിലൂടെ ആരംഭിക്കുന്നു. മദ്യപിക്കുന്ന ആൾക്ക് ബ്രാണ്ടി, വിസ്കി, കള്ള് എന്നിവ ഇരിക്കുന്നത് കാണുമ്പോൾ വായിൽ ഒരു ഉമിനീർ വരും. ഒരു പ്രലോഭനം! നീലകാസറ്റ് ഇഷ്ടം ഉള്ളവന് ആ കാസറ്റ് കാണുമ്പോഴാണ് വികാരം ഉണ്ടാകുന്നത്. തിന്മ കേറുന്നത് കണ്ണിലൂടെയാണ് എന്ന് ചുരുക്കം.

യേശു ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത് നിങ്ങളുടെ കണ്ണിനെ നിയന്ത്രിക്കാനാണ്. ഉള്ള് എങ്ങനെയാണോ കണ്ണ് അങ്ങനെ യാത്ര ചെയ്യും. ഉദാഹരണത്തിന് കുടിയനായ ഒരു മനുഷ്യൻ പാലായ്ക്ക് പോയാൽ കാണുന്നത് ബാർ ഹോട്ടൽ, കള്ളു ഷാപ്പ് , വിവറേജ് ഔട്ട് ലെറ്റ് എന്നിവയായിരിക്കും. വസ്ത്രത്തോട് ഭ്രമമുള്ള ഒരു സ്ത്രീ കോട്ടയത്ത് പോയാൽ കാണുന്നത് എന്താണ് ? അയ്യപ്പാസ്, പാർത്ഥാസ്, ശീമാട്ടി, പുളിമൂട്ടിൽ സിൽക്ക് ഹൗസ് ബോംബെ ഡയിങ്. ആഭരണഭ്രമമുള്ള ഒരു സ്ത്രീ കോട്ടയത്ത് പോയാൽ കാണുന്നത് ജോസ്കോ ജ്വല്ലറി, ആലുക്കാസ് ജ്വല്ലറി, സണ്ണി ജ്വല്ലറി, കല്യാൺ ജ്വല്ലറി. തീറ്റഭ്രാന്തൻ കാഞ്ഞിരപ്പള്ളിക്കു പോയാൽ കാണുന്നത് തട്ടുകട, ചായക്കട, പലഹാരക്കട, ബേക്കറി, പഴക്കട തുടങ്ങിയവ. മദർ തെരേസ പാലാ ഭാഗത്ത് വന്നാൽ കാണുന്നത് എന്താണ്? മന്ദബുദ്ധി, മാറാരോഗം, അനാഥ പിള്ളേർ ! നമ്മുടെ ഉള്ള് എങ്ങനെയാണോ അങ്ങനെയാണ് നമ്മുടെ കണ്ണ് യാത്ര ചെയ്യുന്നത്.

Also Read ഭാര്യക്കും ഭർത്താവിനും സംശയം തോന്നുന്നത് പലതും ഒളിക്കുന്നതും മറയ്ക്കുന്നതും കൊണ്ടല്ലേ?

ഞാൻ ഒരിക്കൽ തിരുവനന്തപുരത്തിനു പോകുമ്പോൾ, കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ കണ്ടക്ടർ പറഞ്ഞു. പത്തുമിനിറ്റ് സമയമുണ്ട്. കാപ്പികുടിക്കേണ്ടവർക്ക് അത് ആകാം. പത്തിരുപത് പേര് കാപ്പി കുടിക്കാനായി പുറത്തേക്കിറങ്ങി. ഞങ്ങൾ പത്തു പതിനഞ്ചു പേർ ഇറങ്ങിയില്ല. ഞാനൊരു ബുക്ക് വായിച്ചു ഇരിക്കുകയായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ശബ്ദം. നോക്കുമ്പോൾ ബസിലിരുന്ന ആണുങ്ങൾ ചാടിയെഴുന്നേറ്റ് പുറത്തേക്ക് എത്തിനോക്കുന്നു. എന്താണെന്നറിയാൻ ഞാനും നോക്കി.

ബസ്സ്റ്റാൻഡിന്റെ മതിലിൽ രണ്ട് ചെറുപ്പക്കാർ ഒരു സിനിമയുടെ പോസ്റ്റർ ഓടിക്കുകയാണ്. സിനിമയുടെ പേര് കിന്നാരത്തുമ്പികൾ. നായിക ഷക്കീല. അവളെ ഭിത്തിയിൽ ഒട്ടിച്ചു വെക്കുകയാണ് ചെറുപ്പക്കാർ. ബസിലിരുന്ന ആണുങ്ങൾ വായും പൊളിച്ച് ഷക്കീലയെ നോക്കിക്കൊണ്ടിരിക്കുന്നു. അൽപം കഴിഞ്ഞ് ഒരു അമ്പലക്കാള വന്ന് രണ്ടുകാല് നിലത്തും രണ്ടു കാലു ഭിത്തിയിലും കുത്തി ഷക്കീലയെ കടിച്ചു തുപ്പി താഴെ ഇട്ടു. അമ്പലക്കാളക്കു പോലും അറിയാം കാണാൻ കൊള്ളാത്ത ഒരു പടമാണ് ഭിത്തിയിൽ ഒട്ടിച്ചു വച്ചിരിക്കുന്നതെന്ന്. പക്ഷേ മനുഷ്യൻ വായും പൊളിച്ച് അതിലേക്ക് നോക്കിയിരിക്കുകയാണ്.

നിങ്ങളുടെ കണ്ണ് പ്രകാശം ഉള്ളതാണെങ്കിൽ ശരീരം മുഴുവൻ പ്രകാശം ഉള്ളതായിരിക്കും. കണ്ണിൽ ഇരുട്ട് ആണെങ്കിൽ കാഴ്ചയിൽ മുഴുവൻ അന്ധത ആയിരിക്കും. ഒരാളുടെ ഉള്ളിലെ തിളക്കമാണ് അയാളുടെ കണ്ണ്. നമ്മുടെ ഹൃദയം എങ്ങനെയാണോ അങ്ങനെയാണ് കണ്ണ് യാത്ര ചെയ്യുക.

Also Read നല്ല കുടുംബം രൂപപ്പെടണമെങ്കിൽ ഭർത്താവ്, ഭാര്യ, ദൈവം എന്ന ത്രികോണം ചേരണം

ചില ആളുകളുടെ കണ്ണിന് എന്തൊരു ശക്തിയാണ്. ഒരിക്കൽ ഒരിടത്ത് ഒരു കരിങ്കണ്ണൻ ഉണ്ടായിരുന്നു .അയാൾ കണ്ണുവെച്ച് എന്ത് പറഞ്ഞാലും അത് സംഭവിക്കുമായിരുന്നു. ഒരു മനുഷ്യൻ അയാളെ വിളിച്ച് 500 രൂപ കൊടുത്തിട്ട് പറഞ്ഞു: ” അയൽ വീട്ടിലെ പശുവിന് ഏഴു ലിറ്റർ പാല് കിട്ടും. അതിന്റെ അകിടിൽ നോക്കി എന്ത് പാലാണോ എന്നൊന്ന് പറയണം.” അയാൾ സമ്മതിച്ചു . കണ്ണു വയ്ക്കാൻ വേണ്ടി ഈ മനുഷ്യൻ ആ കരിങ്കണ്ണനെ കൂട്ടിക്കൊണ്ടുപോയി. ചെന്നപ്പോൾ തൊഴുത്തിൽ പശു ഇല്ല . റബർ തോട്ടത്തിലാണ് പശു. റബർതോട്ടത്തിൽ ഒരു കാപ്പിത്തോട്ടം . അതിനുള്ളിൽ പശു പുല്ലുതിന്നുന്നു. ദൂരെനിന്നു തന്നെ അയൽക്കാരൻ പശുവിന്റെ വാല് കണ്ടു . അയാൾ കൈചൂണ്ടി പറഞ്ഞു : ” ദാ ആ വാല് കാണുന്ന പശുവിന്റെ അകിടിൽ നോക്കിയാണ് കണ്ണു വെക്കേണ്ടത്”

കരിങ്കണ്ണൻ ചോദിച്ചു ഏതു വാല് ? ഞാൻ കാണുന്നില്ലല്ലോ. ആ കാപ്പിക്കിടയിൽ കാണുന്ന വാല്. സൂക്ഷിച്ചു നോക്ക് എന്നുപറഞ്ഞു കൂട്ടിക്കൊണ്ടുപോയ ആൾ. കരിങ്കണ്ണൻ സൂക്ഷിച്ചു നോക്കിയപ്പോൾ പശുവിന്റെ വാല് കണ്ടു. എന്നിട്ട് തിരിഞ്ഞു അയാൾ ചേട്ടനോട് പറഞ്ഞു :” ചേട്ടന്റെ കാഴ്ച ശക്തി ഭയങ്കരം ആണല്ലോ!” പറഞ്ഞുതീർന്നതും അയൽക്കാരൻ പൊട്ടക്കണ്ണൻ ആയി മാറി എന്നാണ് കഥ. അതാണ് കണ്ണിന്റെ പവറ്.

Also Read എത്ര പ്രായമായാലും പിണക്കമായാലും ദമ്പതികൾ ഒരു മുറിയിലെ കിടക്കാവൂ

നിറയെ പാൽ ഉള്ള ഒരു എരുമയുടെ അകിടിൽ നോക്കി ഒരു ചേടത്തി പറഞ്ഞു . ഓ ചെമ്പുകലം പോലാണല്ലോ അകിട് . പറഞ്ഞു തീർന്നില്ല നാലുമുലഞെട്ടും കൂടി അകത്തേക്ക് ഒറ്റ കേറ്റം. ചിലർ പ്ലാവിൽ നോക്കിയിട്ട് പറയും എന്തുമാത്രം ചക്കയാണ് ! പറഞ്ഞു തീരുന്നതിനുമുമ്പേ ഒറ്റ കാറ്റ്. പ്ലാവ് ചുവടെ ഒടിഞ്ഞു ദാ താഴെകിടക്കുന്നു .

ചില മനുഷ്യർ കണ്ണുകിട്ടാതിരിക്കാൻ കെട്ടിടം പണിയുമ്പോൾ ബൊമ്മ കെട്ടിയിടുന്നത് കണ്ടിട്ടില്ലേ? ബൊമ്മയിൽ നോക്കിയിട്ട് ഭിത്തിയിൽ നോക്കിയാൽ കണ്ണുകിട്ടില്ല എന്നാണ് വിശ്വാസം. കണ്ണുകളെ നിയന്ത്രിച്ചില്ലെങ്കിൽ ആ കണ്ണുകൾ നമ്മളെ പാപത്തിലേക്ക് നയിക്കും.

Also Read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്.

പഴയനിയമത്തിൽ രാജാവായ ദാവീദ് ഉച്ചയൂണും കഴിഞ്ഞ് കൊട്ടാരത്തിലെ മട്ടുപ്പാവിൽ ഏമ്പക്കം വിട്ടു നടക്കുമ്പോൾ വിലക്കപ്പെട്ട കനി അതാ കുളിച്ചിട്ട് കയറിവരുന്നു. ദാവീദ് പിടിച്ചൊരു കടി കൊടുത്തു. അവൾ ഗർഭിണിയായി. പാവപ്പെട്ട പട്ടാളക്കാരൻ ഉറിയാവിന്റെ ഭാര്യ ബേത്ശേബ. കണ്ണുകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല ദാവീദിന്. ദാവീദ് ജഡികമായ പാപത്തിൽ വീണു.

കാപ്പിപ്പൊടി അച്ചൻ എന്നറിയപ്പെടുന്ന ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മപ്രഭാഷണം കേൾക്കുക. (വീഡിയോ കാണുക)

Also Read ഉത്തമയായ ഭാര്യക്ക് വേണ്ട അഞ്ചു ഗുണങ്ങൾ!

Also Read ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ

Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.

Also Read ഇടിവെട്ട് സ്മാഷുകൾ കൊണ്ട് കളിക്കളത്തിൽ ചേനക്കുഴി തീർത്ത ഇതിഹാസതാരം

സിസേറിയൻ എത്രവരെയാകാം? ഗൈനക്കോളജിസ്റ്റ് ഡോ.ഫിന്റോ ഫ്രാൻസിസ് പറയുന്നത് കേൾക്കൂ

0
രണ്ടു മക്കൾ വെള്ളത്തിൽ പോയി മരിച്ച ദമ്പതികൾ പ്രസവം നിർത്തിയത് മണ്ടത്തരമായി എന്നു പറഞ്ഞു എന്റെ മുൻപിൽ ഇരുന്നു കരഞ്ഞത് മറക്കാൻ കഴിയില്ല.

രണ്ടു കുഞ്ഞുങ്ങളുള്ള ഒരു സ്ത്രീ. അവർ മൂന്നാമതും ഗർഭിണിയായായിരിക്കുന്നു. ആദ്യത്തെ രണ്ടു പ്രസവങ്ങളും സിസേറിയൻ ആയിരുന്നു. അഞ്ചു മക്കൾ വേണമെന്നാണ് അവരുടെ ആഗ്രഹം. പക്ഷെ , ചികിൽസിക്കുന്ന ഡോക്ടർ പറഞ്ഞിട്ടുള്ളത് ഇപ്രാവശ്യം പ്രസവം നിറുത്തിയേ പറ്റൂ എന്ന്. അല്ലെങ്കിൽ അടുത്ത ഗർഭധാരണത്തിൽ ഗർഭപാത്രം പൊട്ടാൻ 80% സാധ്യതയുണ്ടത്രേ. ഈ സ്ത്രീ ഡോ. ഫിന്റോ ഫ്രാൻസിന്റെ അടുക്കൽ വന്നു, ഈ വിഷയം സംസാരിക്കാൻ.

ഡോക്ടർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ”ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ അമ്പതിലേറെ സ്ത്രീകൾക്ക് നാലോ അതിനു മുകളിലോ സിസേറിയൻ, ദോഷങ്ങൾ ഒന്നും വരാതെ ചെയ്തിട്ടുണ്ട്.

Also Read ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ:

മുൻപ് സിസേറിയൻ നടത്തിയ സ്ത്രീകൾ നോർമൽ പ്രസവത്തിനു ശ്രമിക്കുമ്പോൾ 0.7% സ്ത്രീകൾക്ക് ഗർഭപാത്രത്തിന്റെ താഴെ ഭാഗത്തെ മുറിവ് അകലാൻ സാധ്യതയുണ്ട്. എന്നാൽ കൃത്യമായി പ്ലാൻ ചെയ്തു 39 മത്തെ ആഴ്ചയിൽ സിസേറിയൻ ചെയ്യുകയാണെണെങ്കിൽ ഈ മുറിവ് അകലാനുള്ള സാധ്യത 0.02% മാത്രമെന്നാണ് പഠനങ്ങൾ പറയുന്നത്. മുൻപുള്ള രണ്ടു പ്രസവങ്ങൾ സിസേറിയൻ ആയിരുന്നെങ്കിൽ മൂന്നാമത്തെ പ്രസവം നോർമൽ പ്രസവം ആകാൻ കാത്തിരിക്കുന്നത് നല്ലതല്ല.

പ്രസവവേദന തുടങ്ങുന്നതിനു മുൻപ് സിസേറിയൻ നടത്തുക എന്നതാണ് ഗർഭപാത്രം പൊട്ടുന്നത് ഒഴിവാക്കാനുള്ള വഴി. നാല് മുതൽ മേലോട്ടുള്ള സിസേറിയനിൽ 0.8% മാത്രമേ ഗർഭപാത്രം പൊട്ടാനുള്ള സാധ്യത ഉള്ളൂ.

Also Read പ്രസവവേദന എപ്പോൾ തുടങ്ങും? എങ്ങനെയാണ് അത് തിരിച്ചറിയുക?

24 വയസ്സിനുമുമ്പേ പ്രസവം നിർത്തിയ സ്ത്രീകളിൽ 40.4 ശതമാനം പേരും വീണ്ടും ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നവരാണ് എന്നാണ് എന്റെ അനുഭവത്തിൽ മനസിലായത്. അണ്ഡവഹിനിക്കുഴൽ തിരിച്ചു തുന്നുന്നതിനെകുറിച്ച് അറിയാനായി ആയിരത്തിലേറെ ദമ്പതികൾ എന്റെയടുത്തു വന്നിട്ടുണ്ട്. രണ്ടു മക്കൾ വെള്ളത്തിൽ പോയി മരിച്ച ദമ്പതികൾ പ്രസവം നിർത്തിയത് മണ്ടത്തരമായി എന്നു പറഞ്ഞു എന്റെ മുൻപിൽ ഇരുന്നു കരഞ്ഞത് മറക്കാൻ കഴിയില്ല.

കൂടുതൽ മക്കളെ ആഗ്രഹിക്കുന്ന സ്ത്രീകൾ ഉണ്ട് എന്നതൊരു സത്യമാണ്. തൃശൂർ മെഡിക്കൽ കോളേജിൽ എന്റെ സഹപാഠികൾ ആയിരുന്നവരിൽ അഞ്ചാമത്തെയും ആറാമത്തെയും മക്കളായി ജനിച്ചവരുണ്ട്.”

Also Read തടികൂടിയാൽ ‘പീരിയഡ്’ പാളും!

ഗൈനക്കോളജിസ്റ് ഡോ ഫിന്റോ ഫ്രാൻസിസിന്റെ ( മറിയം തെരേസ ഹോസ്പിറ്റൽ ) പ്രഭാഷണം കേൾക്കാൻ വീഡിയോ കാണുക.

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ

Also Read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

Also Read പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ?

Also Read ഭാര്യക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഇങ്ങനെയാണ് ഡോക്ടറുടെ കയ്യിൽ എത്തുന്നത്

നല്ല കുടുംബം രൂപപ്പെടണമെങ്കിൽ ഭർത്താവ്, ഭാര്യ, ദൈവം എന്ന ത്രികോണം കൃത്യമായി ചേരണം.

0
തലയണമന്ത്രം പാളിയാൽ പണിപാളും എന്ന് ഭാര്യമാർ ഓർക്കുക

മനുഷ്യൻ പാപത്തിൽ വീണപ്പോൾ ആണിനും പെണ്ണിനും ഓരോ ശാപം കൊടുത്തു ദൈവം എന്നാണ് ബൈബിളിൽ പഴയനിയമത്തിൽ പറയുന്നത് . ആ ശാപങ്ങൾ അനുഗ്രഹങ്ങൾ ആണെന്നാണ് ചരിത്രം പറയുന്നത്. പുരുഷനോട് പറഞ്ഞു, നീ നെറ്റിയിലെ വിയർപ്പുകൊണ്ട് ആഹാരം കഴിച്ചു കൊള്ളണം എന്ന്. സ്ത്രീധനം വാങ്ങിച്ച് ആ പണം കൊണ്ട് അടിച്ചുപൊളിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകണം എന്നല്ല പറഞ്ഞത്.

പഴയനിയമത്തിൽ പറയുന്നു, കായേൻ കർഷകനായി. അവൻ വെയിലത്തുനിന്നു കിളച്ചു വിയർപ്പൊഴുക്കി ഭാര്യയെയും മക്കളെയും പോറ്റി എന്ന്. ആബേൽ ആട്ടിടയനായിരുന്നു. വിശാലമായ പുൽമേട്ടിൽ ആടുകളെ മേച്ചു നടന്നു വിയർപ്പൊഴുക്കി അവൻ കുടുംബം പോറ്റി.അതായത് ഭാര്യയുടെ സ്ത്രീധനം കൊണ്ടല്ല ജീവിക്കേണ്ടത് എന്ന് വേദപുസ്തകത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നർത്ഥം. അതിനു വിരുദ്ധമായി ഭാര്യയുടെ വീട്ടിൽ കുടിയേറി അവളുടെ സ്വർണം വിറ്റ് ജീവിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവന്റെ പതനം അവിടെ തുടങ്ങും.

Also Read ”ജയിലിലെ ചപ്പാത്തി നിർമ്മാണത്തിന് എനിക്ക് വഴികാട്ടിയത് പരിശുദ്ധ പ്രവാചകനാണ് ”

ദൈവം സ്ത്രീയോട് പറഞ്ഞു നീ വേദനയോടുകൂടി കുഞ്ഞുങ്ങളെ പ്രസവിക്കും എന്ന്. ദൈവം ശപിച്ചില്ലായിരുന്നെങ്കിലും സ്ത്രീകൾ വേദനയോടുകൂടിയേ പ്രസവിക്കുമായിരുന്നുള്ളൂ. മൃഗങ്ങൾക്ക് ഇല്ലാത്ത പ്രസവവേദന മനുഷ്യർക്ക് ഉണ്ടായത് എന്തുകൊണ്ടാണെന്ന് അറിയാമോ? മൃഗങ്ങൾ പ്രസവിക്കുമ്പോൾ തല ചെറുതും ഉടൽ വലുതുമാണ്. സുഖമായിട്ട് പ്രസവിക്കാം. സ്ത്രീകൾ പ്രസവിക്കുമ്പോൾ തല വലുതും ഉടലു ചെറുതാണ്. വലിയ തല പുറത്തേക്ക് വരുന്ന ആ പ്രക്രിയയിൽ മനുഷ്യ സ്ത്രീകളുടെ പ്രസവം വേദനാജനകമായി മാറി. ദൈവം ശപിച്ചില്ലായിരുന്നെങ്കിലും അത് അങ്ങനെ തന്നെ സംഭവിച്ചേനെ എന്നാണ് വൈദ്യശാസ്ത്രം പറയുന്നത് .

വലിയ തലയുള്ള കുഞ്ഞുങ്ങളെ സ്ത്രീകൾ പ്രസവിച്ചതു ‌ കൊണ്ടാണ് ഇന്ന് ശാസ്ത്രയുഗം ഉണ്ടായത്. മനുഷ്യന് ആകാശത്തുകൂടി വിമാനം പറപ്പിക്കാൻ പറ്റിയത്. സമുദ്രത്തിലൂടെ കപ്പൽ ഓടിക്കാൻ പറ്റിയത്. ചന്ദ്രനിൽ ഇറങ്ങാൻ പറ്റിയത്. അങ്ങനെ അമ്മമാർക്ക് ദൈവം മഹത്തായ ഒരു ജോലി കൊടുത്തിരിക്കുകയാണ് . വലിയ തലച്ചോറുള്ള, നന്മയും തിന്മയും തിരിച്ചറിയാൻ പറ്റുന്ന കുട്ടികളെ പ്രസവിച്ചു ശാസ്ത്രയുഗം ഉണ്ടാക്കി ലോകത്തിൽ സംസ്കാരം വളർത്തിയെടുക്കുക എന്ന ജോലി.

Also Read ” എന്റെ മകൾ നിനക്കുള്ളതാകുന്നു ”: ഡോ.അലക്‌സാണ്ടർ ജേക്കബിന്റെ പ്രഭാഷണം

ഇത് പുരുഷനെക്കൊണ്ട് സാധിക്കില്ല എന്ന് ദൈവത്തിനറിയാം. അവൻ യുദ്ധം ചെയ്യും. അവൻ കെട്ടിടം പണിയും. പക്ഷേ കുട്ടികളെ വളർത്തി മഹാന്മാരായ മക്കളെ സൃഷ്ടിക്കാൻ അമ്മമാർ തന്നെ വേണം. അതുകൊണ്ടാണ് ദൈവം സ്ത്രീക്ക് ഉത്തരവ് കൊടുത്തത് നീ വേദനയോടുകൂടി പുത്രനെ പ്രസവിച്ചു മഹാന്മാരെ സൃഷ്ടിച്ചു ഈ ലോകം കീഴടക്കും എന്ന്.

ഉത്തരവാദിത്തം ഉള്ള ഒരു കുടുംബം സൃഷ്ടിക്കപ്പെടണമെങ്കിൽ, അതിന് ഒരു ഫോർമുല ഉണ്ട്. ഭർത്താവ് ഭാര്യ ദൈവം. ഈ ത്രികോണം കൃത്യമായി ചേരണം. ദൈവം മദ്ധ്യേ ഇല്ലാതെ മഹത്തായ ഒരു കുടുംബത്തെ സൃഷ്ടിക്കാൻ പറ്റില്ല.

Also Read ഇല്ലാത്ത നിയമത്തിൽ ജാമ്യം പോലും നിഷേധിക്കപ്പെട്ട് ആ പാവം ആറുമാസം ജയിലിൽ കിടന്നു

സ്ത്രീകൾ ഭർത്താവിനെ ഉപദേശിക്കുമ്പോൾ, തലയണമന്ത്രം കൊടുക്കുമ്പോൾ പറയാൻ പാടില്ലാത്ത തലയണമന്ത്രം എന്താണ് എന്ന് ദൈവം പഴയനിയമത്തിൽ പഠിപ്പിക്കുന്നുണ്ട്. ഭാര്യമാർ ഒരിക്കലും പറയാൻ പാടില്ലാത്ത ഒരു തലയണമന്ത്രം . അതെന്താണെന്ന് അറിയാമോ ?
ഡോ.അലക്‌സാണ്ടർ ജേക്കബ് ഐ പി എസിന്റെ ഈ പ്രഭാഷണം കേൾക്കുവാൻ വീഡിയോ കാണുക

Also Read എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ

Also Read 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി

Also Read ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”

Also Read രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു

Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം

ഭാര്യക്കും ഭർത്താവിനും പരസ്പരം സംശയം തോന്നുന്നത് പലതും ഒളിക്കുന്നതും മറയ്ക്കുന്നതും കൊണ്ടല്ലേ?

0
നമ്മൾ കാണുന്ന സ്നേഹത്തിൽ എല്ലാം ഉണ്ട് ഒരു കബളിപ്പിക്കൽ, ഒരു കൊളുത്തി പിടുത്തം

ചില കുടുംബങ്ങളിൽ എന്തുമാത്രം സംശയമാണ്! ഭാര്യയ്ക്ക് ഭർത്താവിനെ സംശയം. ഭർത്താവിന് ഭാര്യയെ സംശയം. ഈ സംശയം വരുന്നത് പലതും ഒളിച്ചും മറച്ചും പോകുന്നത് കൊണ്ടല്ലേ?

മഹിളാ സമാജത്തിന്റെ മീറ്റിങ്ങിന് പോയിട്ട് വന്ന അമ്മയോട് നാലു വയസ്സുള്ള മകൻ പറയുകയാണ്:
” എന്റെ അമ്മേ .., ഈ അപ്പൻ ഭയങ്കര സാധനമാ കേട്ടോ.”
“എന്നാടാ ?”
”അമ്മ മഹിളാസമാജത്തിന്റെ മീറ്റിങ്ങിന് പോയപ്പോൾ അപ്പൻ ഉണ്ടല്ലോ; അടുക്കളക്കാരി അമ്മണിയുടെ കൂടെ ..എന്റെ അമ്മേ… ”
അത് കേട്ടതും അമ്മ പറഞ്ഞു : ” മോനേ നീ ഇപ്പം ഇത് പറയണ്ട. രാത്രി അത്താഴം കഴിക്കുമ്പോൾ അപ്പനിരിക്കുന്ന സമയത്ത് പറഞ്ഞാൽ മതി.” അവൻ തലയാട്ടി.

രാത്രി അത്താഴം കഴിക്കാൻ ഇരിക്കുമ്പോൾ അമ്മ അവനെ തോണ്ടിയിട്ട് പറയെടാ എന്ന് കണ്ണ് കൊണ്ട് കാണിച്ചു: അവൻ പറഞ്ഞു : ” എന്റെ അമ്മേ, നമ്മുടെ അപ്പനുണ്ടല്ലോ, അമ്മ മഹിളാ സമാജത്തിന്റെ മീറ്റിങ്ങിന് പോയപ്പോൾ അടുക്കളക്കാരി അമ്മിണി..”

അവൻ അത്രയും പറഞ്ഞതും അപ്പൻ കാലിൽ ചവിട്ടിയിട്ട് മിണ്ടല്ലേ മിണ്ടല്ലേ എന്ന് കണ്ണുകൊണ്ടു കാണിച്ചു.

”അപ്പൻ.., അടുക്കളക്കാരി അമ്മിണി .. എന്താടാ? പറയെടാ ?” അമ്മ നിർബന്ധിച്ചു.

” എന്റെ അമ്മേ അമ്മ മഹിളാ സമാജത്തിന്റെ മീറ്റിങ്ങിന് പോയപ്പോൾ..” അവൻ വീണ്ടും പറയാൻ തുടങ്ങിയതും അപ്പൻ കാലിൽ ചവിട്ടി. മിണ്ടല്ലേ മിണ്ടല്ലേ.

അവൻ പറഞ്ഞു. “അപ്പൻ ചവിട്ടുന്നു…, ഞാൻ എങ്ങനെയാ അമ്മേ പറയുന്നത് ”
അമ്മ നിർബന്ധിച്ചു: ”പറയടാ”
”അമ്മ മഹിളാ സമാജത്തിന്റെ ..”
അപ്പൻ വീണ്ടും കാലിൽ ചവിട്ടി. പറയല്ലേ.., പറയല്ലേ. അവൻ നിറുത്തിയപ്പോൾ അമ്മ വീണ്ടും പറഞ്ഞു: ”പറയടാ. പറയടാ ”
ഞാനങ്ങു പറയാൻ പോകുവാ എന്ന് പറഞ്ഞു അവൻ തുടർന്നു : ”അമ്മ മഹിളാ സമാജത്തിന്റെ മീറ്റിംഗ് പോയപ്പോൾ അപ്പൻ അടുക്കളക്കാരി അമ്മിണിയുടെ കൂടെ..”
” അമ്മിണിയുടെ കൂടെ ?”
”ഇന്നാള് അപ്പൻ ബാംഗ്ലൂരു കച്ചവടത്തിന് പോയപ്പോൾ അമ്മ കറവക്കാരൻ പാപ്പച്ചന്റെ കൂടെ എന്തെല്ലാം കാണിച്ചുവോ അതുപോലെ അപ്പനും കാണിച്ചു”

Also read ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ

ഇതാണ് നമ്മൾ കാണുന്ന ലോകം! ഒളിക്കലും മറക്കലും ഉള്ള ഒരു ലോകത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ഭർത്താവ് ഭാര്യയെ ഒളിക്കുന്നു. ഭാര്യ ഭർത്താവിനെ ഒളിക്കുന്നു. ഇവിടെയാണ് പറയുക വാഴ്ത്തിക്കൊടുക്കുന്ന ഒരു ജീവിതശൈലി വേണമെന്ന് . വാഴ്ത്തി കൊടുക്കുന്ന ഒരു ജീവിതശൈലി ഉണ്ടെങ്കിൽ ഒളിക്കാനും മറയ്ക്കാനുമില്ലാത്ത ഒരു ജീവിതം ഉണ്ടാകും.

40 വയസ്സുള്ള ഭാര്യ ക്യാൻസർ ബാധിച്ച് മരിക്കാൻ കിടക്കുകയാണ്. 45 വയസുള്ള ഭർത്താവ് അരികിലിരുന്ന് തുണി വെള്ളത്തിൽ മുക്കി ഉച്ചി മുതൽ ഉള്ളങ്കാൽ വരെ തുടച്ചു കൊടുക്കുന്നു. ട്യൂബിലൂടെ പാലും പഴച്ചാറും കൊടുക്കുന്നു. എപ്പോഴെല്ലാം കുളിപ്പിച്ച് തണുപ്പിച്ച് കിടത്തുന്നുവോ അപ്പോഴെല്ലാം അവന്റെ കണ്ണ് നിറയുന്നു . മൂക്ക് ചാമ്പങ്ങ പോലെ ചുവക്കുന്നു. ചൊടി കടിച്ചുപിടിക്കുന്നു. അതുകണ്ടപ്പോൾ ഭാര്യക്ക് മനസ്സിലായി താൻ മരിച്ചാൽ ഇദ്ദേഹം ഹൃദയം പൊട്ടി മരിക്കും, അല്ലെങ്കിൽ ഭ്രാന്ത് പിടിക്കും എന്ന്.
ഒരു ദിവസം ഈ ഭാര്യ ഭർത്താവിനോട് പറഞ്ഞു : ” ഞാൻ ഒരു കാര്യം പറഞ്ഞാൽ മനപ്രയാസം തോന്നരുത് ”
” എന്നാടി?”
” ഞാൻ മരിച്ച് കൃത്യം ഒന്നാം ചരമവാർഷികം കഴിഞ്ഞു ഏഴും കഴിയുമ്പോൾ ചേട്ടൻ പോയി ഇഷ്ടമുള്ള പെണ്ണിനെ കെട്ടി സന്തോഷമായിട്ട് ജീവിക്കണം. സ്വർഗത്തിൽ ഇരുന്നു ഞാനത് കണ്ടു സന്തോഷിച്ചോളാം.”

അവൻ പറഞ്ഞു: ” എടീ കമ്പിപ്പാര കൊണ്ട് നീ എന്റെ നെഞ്ചത്ത് കുത്തുന്ന വർത്തമാനം പറയരുത്”

അവൾ തുടർന്നു : ”ചേട്ടാ, കെട്ടിയാൽ മാത്രം പോരാ. എന്റെ നെക്ലസ് അവളുടെ കഴുത്തിൽ ഇടണം. എന്റെ കമ്മൽ അവളുടെ കാതിൽ അണിയിക്കണം. എന്റെ പാദസരം അവളുടെ കാലിൽ ധരിപ്പിക്കണം ”

ഓരോന്നും പറയുമ്പോൾ സ്റ്റെപ്പ് സ്റ്റെപ്പ് ആയിട്ട് ഭർത്താവ് കരയുന്നുണ്ട്. അവൻ പറഞ്ഞു. ” കണ്ണിൽ ചോരയില്ലാത്ത വർത്തമാനം പറയല്ലേ. നിന്റെ മുഖം അല്ലാതെ വേറൊരു മുഖം എനിക്ക് ധ്യാനിക്കാൻ പറ്റുമോ ? നിന്റെ സ്വരമില്ലാതെ മറ്റൊരു സ്വരം എനിക്ക് ചിന്തിക്കാൻ പറ്റുമോ?”

അവസാനം അവൾ പറഞ്ഞു: ”ചേട്ടാ അത് മാത്രം പോരാ, എന്റെ കയ്യിൽ കിടക്കുന്ന ഈ വള ചേട്ടൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ ഇടതുകൈയിൽ ഇടണം. എനിക്ക് അത് കാണണം.”

പെട്ടെന്ന് അവൻ അറിയാതെ പറഞ്ഞു പോയി. ”അത് അവൾക്ക് ചേരുമെന്നു തോന്നുന്നില്ല. നിന്നെക്കാൾ വണ്ണമുണ്ട് അവളുടെ കൈക്ക്”

Also read ഉത്തമയായ ഭാര്യക്ക് വേണ്ട അഞ്ചു ഗുണങ്ങൾ! 

നമ്മൾ കാണുന്ന എല്ലാ സ്നേഹത്തിലും ഉണ്ട് ഒരു കൊളുത്തിപ്പിടുത്തം, ഒരു മായം. മായമില്ലാത്ത സ്നേഹം ദൈവത്തിൻറെ സ്നേഹം മാത്രമാണ്.

ഇന്ന് ജീവിതത്തിൽ പൊതുവെ ഒരു തണുപ്പ് ബാധിച്ചിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ആദ്യകാലങ്ങളിൽ ദമ്പതികൾ നല്ല സ്നേഹത്തിലായിരിക്കും. കുറച്ചുകഴിയുമ്പോൾ വീര്യം പോയി ശൗര്യം പോയി. കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ ഭർത്താവും ഭാര്യയും എന്തൊരു സ്നേഹം ആണ്. കല്യാണം കഴിഞ്ഞ് ഒന്നാം വർഷം ഭർത്താവ്‌ പറഞ്ഞു കൊണ്ട് കിടക്കും. ഭാര്യ കേട്ടുകൊണ്ട് കിടക്കും. രണ്ടാംവർഷം ഭാര്യ പറഞ്ഞുകൊണ്ട് കിടക്കും, ഭർത്താവ് കേട്ടുകൊണ്ട് കിടക്കും . മൂന്നാംവർഷം രണ്ടുപേരും ഒരുമിച്ചു പറഞ്ഞുകൊണ്ടുകിടക്കും നാട്ടുകാരെ കേട്ടുകൊണ്ടുകിടക്കും. ആദ്യനാളുകളിലെ വീര്യം പോയി ലഹരി പോയി.

Also read എത്ര പ്രായമായാലും പിണക്കമായാലും ദമ്പതികൾ ഒരു മുറിയിലെ കിടക്കാവൂ.

ഒരു ഭർത്താവും ഭാര്യയും പള്ളിയുടെ സെമിത്തേരിയുടെ അടുത്തു കൂടി നടന്നു പോകുമ്പോൾ പരിചയമുള്ള ഒരു സ്ത്രീ ആ ദിവസം മരിച്ചുപോയ അവരുടെ ഭർത്താവിന്റെ കല്ലറയുടെ മുകളിൽ കയറിയിരുന്ന് പത്രം കൊണ്ട് വീശി കൊണ്ടിരിക്കുന്നു. ഭർത്താവ് പറഞ്ഞു : ”നോക്കെടീ, കല്ലറയിൽ പോലും ഭർത്താവിന് ചൂട് അടിക്കാതിരിക്കാൻ ഒരു ഭാര്യയുടെ കരുതൽ കണ്ടോ നീ ?”
ഭാര്യ പറഞ്ഞു: ” പിന്നെ.., ജീവിച്ചിരുന്നപ്പോൾ ഇല്ലാതിരുന്ന കരുതലാണോ മരിച്ചപ്പോൾ കൊടുക്കുന്നത് . നമുക്ക് അവളോടുതന്നെ ചോദിച്ചുനോക്കാം ”

അവർ നേരെ സിമിത്തേരിയിലേക്ക് കയറി ആ സ്ത്രീയോട് കാര്യം തിരക്കി. അവർ പറഞ്ഞു “എന്റെ കെട്ടിയോൻ മരിക്കുന്നതിനു ഒരു മാസം മുമ്പ് എന്നോട് പറഞ്ഞിരുന്നു ഞാൻ മരിച്ചുകഴിയുമ്പോൾ ഇവിടെ ഈ ഭൂമിയിൽ നീ കഷ്ടപ്പെടുന്നത് കണ്ടാൽ എന്റെ ആത്മാവിന് നിത്യശാന്തി കിട്ടില്ല . അതുകൊണ്ട് എന്റെ കല്ലറയുടെ സിമന്റ് ഉണങ്ങിക്കഴിയുമ്പോൾ നീ അയൽപക്കത്തെ ബാബുവിനെ കെട്ടിക്കോണം എന്ന് . അതുകൊണ്ട് ഞാൻ ഈ കല്ലറയുടെ സിമന്റുണങ്ങാൻ വീശുകയാണ് . അത് കഴിഞ്ഞിട്ട് വേണം എനിക്ക് ബാബുവിനെ കെട്ടാൻ”

നമ്മൾ കാണുന്ന സ്നേഹത്തിൽ എല്ലാം ഉണ്ട് ഒരു കബളിപ്പിക്കൽ, ഒരു കൊളുത്തി പിടുത്തം. സത്യമായ സ്നേഹം ദൈവത്തിൻറെ സ്നേഹം മാത്രമാണ്.

കാപ്പിപ്പൊടിയച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രഭാഷണം കേൾക്കൂ. വീഡിയോ കാണുക

Also read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്

Also read പഠിച്ചുവച്ച പദങ്ങൾ. വിളിച്ചു ശീലിച്ച വാക്കുകൾ. ആ കുടുംബം ഒരു നരകം! 

Also read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ: ഡോ. ഫിന്റോ ഫ്രാൻസിസ്

0
ഗർഭിണികൾ ഏതെല്ലാം സാധനങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം ?

ഗർഭസ്ഥ ശിശുവിന്റെ അനക്കം എപ്പോൾ മുതൽ ആണ് അമ്മമാർ അറിഞ്ഞു തുടങ്ങുന്നത്? അഞ്ചാം മാസം മുതൽ അമ്മമാർ കുഞ്ഞിന്റെ അനക്കം അറിഞ്ഞു തുടങ്ങുന്നു. ഏഴാം മാസത്തിൽ നന്നായി അനക്കമുണ്ടാകും. എന്നിരുന്നാലും അത് അമ്മമാർ എപ്പോഴും അറിഞ്ഞുകൊള്ളണമെന്നില്ല. കാരണം ചില സമയങ്ങളിൽ കുഞ്ഞുറങ്ങിപ്പോകും. തുടർച്ചയായി 45 മിനിറ്റ് മാത്രമേ കുഞ്ഞുറങ്ങുകയുള്ളൂ . തുടർച്ചയായി ഒരു മണിക്കൂർ അനക്കമില്ലെങ്കിൽ മധുരമുള്ളത് എന്തെങ്കിലും കഴിക്കുക. അപ്പോൾ കുഞ്ഞു ആക്റ്റീവ് ആകും. മൂന്നുമണിക്കൂർ നേരം അനക്കം അനുഭവപ്പെടുന്നില്ലെങ്കിൽ ഡോക്ടറെ കാണേണ്ടതാണ് .

മറ്റൊരു സംശയമാണ് ഗർഭിണി ഏതു പൊസിഷനിലാണ് കിടന്നുറങ്ങേണ്ടത് എന്ന്. വലതുവശം അല്ലെങ്കിൽ ഇടതുവശം ചെരിഞ്ഞു കിടക്കുന്നതാണ് ഉത്തമം. നേരെ മലർന്നു കിടക്കരുത്. അങ്ങനെ കിടന്നാൽ കുഞ്ഞിന്റെ ഭാരം അമ്മയുടെ നട്ടെല്ലിന്റെ ഭാഗത്തേക്ക് വരും. അത് രക്ത കുഴലിൽ സമ്മർദ്ദം ഉണ്ടാക്കി രക്ത ഓട്ടം തടസപ്പെടാൻ വഴിയൊരുക്കിയേക്കാം.

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

പൊക്കിൾ കുഞ്ഞിന്റെ കഴുത്തിനുചുറ്റും കാണുന്നത് സാധാരണമാണ്. 50 ശതമാനം കുഞ്ഞുങ്ങളിലും ഇത് കാണുന്നു. അങ്ങനെയുള്ള എല്ലാ സാഹചര്യത്തിലും സിസേറിയൻ വേണമെന്നില്ല.

അവസാനത്തെ മാസങ്ങളിൽ ഗർഭിണികൾക്ക് ഉറക്കം കുറവാണ്. അത് നിങ്ങൾക്കുള്ള ട്രെയിനിങ് ആണെന്ന് കരുതിയാൽ മതി. കുഞ്ഞുണ്ടായി കഴിയുമ്പോൾ നിങ്ങളുടെ ഉറക്കം കളയാനുള്ള പരിശീലനം. ഉറക്കക്കുറവ് കുഞ്ഞിന്റെ ആരോഗ്യത്തെ ഒരിക്കലും ബാധിക്കില്ല.

Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!

ഗർഭിണികളുടെ ദേഹത്തും വയറിലും ചൊറിച്ചിൽ വന്നാൽ എന്തുചെയ്യണം? ഗർഭിണികൾ ഏതെല്ലാം സാധനങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം? അയേൺ ഗുളിക കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ദോഷം ചെയ്യുമോ? പുളിച്ചു തികട്ടൽ വന്നാൽ എന്ത് ചെയ്യണം? പൊക്കിൾ കൊടി കുഞ്ഞിന്റെ കഴുത്തിൽ ചുറ്റിയാൽ സിസേറിയൻ അനിവാര്യമാണോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നു തൃശൂര്‍ ജില്ലയിലെ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.ഫിന്റോ ഫ്രാൻസിസ്. ഈ വീഡിയോ വിവാഹിതരും ഗർഭിണികളും തീർച്ചയായും കാണുക.

Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

Also Read ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും

Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ: 

Also Read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

Also Read പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ?

Also Read ഭാര്യക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഇങ്ങനെയാണ് ഡോക്ടറുടെ കയ്യിൽ എത്തുന്നത്

ജിമ്മി ജോർജ്ജ്: ഇടിവെട്ട് സ്മാഷുകൾ കൊണ്ട് കളിക്കളത്തിൽ ചേനക്കുഴി തീർത്ത ഇതിഹാസതാരം!

0
വോളിബോളിൽ അത്ഭുതം സൃഷ്ടിച്ച മഹാപ്രതിഭയായിരുന്നു ജിമ്മി ജോർജ്ജ്

വോളിബോളിൽ അത്ഭുതം സൃഷ്ടിച്ച മഹാപ്രതിഭയായിരുന്നു ജിമ്മി ജോർജ്ജ്. കേരളത്തിൽ പിറവിയെടുത്ത ലോകോത്തര കളിക്കാരൻ. ഇന്ത്യൻ വോളിബോളിലെ സമാനതകൾ ഇല്ലാത്ത ഇതിഹാസതാരം. ഇടിവെട്ട് സ്മാഷുകൾ കൊണ്ട് കളിക്കളത്തിൽ ചേനക്കുഴി തീർത്ത കായികപ്രതിഭ. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വോളീബോൾ താരം. വിശേഷണങ്ങൾ ഒരുപാടുണ്ട് അദ്ദേഹത്തെക്കുറിച്ചു പറയാൻ.

കാലിൽ സ്പ്രിംഗ് പിടിപ്പിച്ചപോലെ കുതിച്ചുയര്‍ന്ന് 12 അടി ഉയരത്തില്‍ ജിമ്മി തൊടുത്തുവിട്ട സ്മാഷുകള്‍ ബ്ലോക്ക് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ജിമ്മിയെപ്പോലെ ഉയരത്തില്‍ ചാടി പന്തടിക്കുന്ന വോളിബോൾ കളിക്കാർ അന്ന് യൂറോപ്പില്‍ അപൂർവമായിരുന്നു.

സാധാരണ കളിക്കാർ ബോളുമായി സ്മാഷിനു കോണ്ടാക്ട് ചെയ്യുന്നത് 10 അടി ഉയരത്തിലാണ്. എന്നാൽ ജിമ്മി ചാടി ഉയർന്നിരുന്നത് 12 അടി ഉയരത്തിലായിരുന്നു. അതുകൊണ്ട് ജിമ്മി ജോർജിന്റെ സ്മാഷ് ബ്ലോക്ക്‌ ചെയ്യുക എന്നത് പ്രയാസകരമായിരുന്നു. 80 ശതമാനം സ്മാഷുകളും ബ്ലോക്കിനെ മറികടന്നു എതിർ ടീമിന്റെ കളത്തിൽ മിന്നൽപിണർ പതിക്കുമായിരുന്നു.

Also Read പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ?

പറന്നു പൊങ്ങി വായുവിൽ നിന്ന് സ്മാഷുകൾ ഉതിർത്ത ഈ അത്ഭുത താരത്തെ ഇറ്റലിക്കാർ കാലിൽ ചിറകുപിടിപ്പിച്ച ഹെർമിസ് ദേവനോടാണ് ഉപമിച്ചത്. ഇറ്റലിയിലെ മികച്ച വോളിബോള്‍ കളിക്കാരനുള്ള അവാര്‍ഡ് ജിമ്മിയെ തേടിയെത്തിയപ്പോള്‍ ആദരിക്കപ്പെട്ടത് ഇന്ത്യയായിരുന്നു.

ജിമ്മി ഇറ്റലിയിൽ കളിക്കാൻ പോയപ്പോഴുണ്ടായ ഒരു അനുഭവം ഇങ്ങനെ : ജിമ്മി ജോർജിന്റെ കാർ പെട്രോൾ അടിക്കാൻ ഒരു പെട്രോൾ ബങ്കിൽ കയറി. പണം കൊടുത്തപ്പോൾ ബങ്കുടമ പറഞ്ഞു. ”കാശ് വേണ്ട, ഞങ്ങൾക്ക് താങ്കളുടെ ഓട്ടോഗ്രാഫ് മതി.” അത്രയേറെ സ്നേഹിച്ചിരുന്നു ഇറ്റലിയിലെ ജനങ്ങൾ ഈ കേരളക്കാരനെ. ഇറ്റലി, റഷ്യ, അമേരിക്ക തുടങ്ങി മിക്ക രാജ്യങ്ങളിലും വൻ ആരാധകവൃന്ദം ഉണ്ടായിരുന്നു ജിമ്മിജോർജിന്. ഇറ്റലിയിൽ ജിമ്മിജോർജിന്റെ പേരിൽ സ്റ്റേഡിയവും ഉണ്ട്. അമേരിക്കയിൽ ജിമ്മിജോർജിന്റെ പേരിൽ വോളിബോൾ ടൂർണമെന്റ് ഇപ്പോഴും നടത്തുന്നുണ്ട്.

ലോക വോളിബോൾ ചരിത്രത്തിലെ ഏറ്റവും ഏറ്റവും മികച്ച 10 അറ്റാക്കർമാരിൽ ഒരാളായി ഇന്നും അദ്ദേഹം അറിയപ്പെടുന്നു. 1986 ലെ ഏഷ്യാഡിൽ ജപ്പാനെ പരാജയപ്പെടുത്തി വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ ജിമ്മി അംഗമായിരുന്നു. യൂറോപിയൻ വോളിലീഗിൽ കളിച്ച ആദ്യ ഇന്ത്യകാരൻ എന്ന റെക്കോർഡും ജിമ്മിക്കാണ്.

Also Read ഭാര്യക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഇങ്ങനെയാണ് ഡോക്ടറുടെ കയ്യിൽ എത്തുന്നത്

1976 ൽ അർജുന അവാർഡ് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 21 വയസിൽ പരമോന്നത ബഹുമതിയായ അർജുന അവാർഡ് ലഭിച്ച, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആയിരുന്നു അന്ന് ജിമ്മി.

വോളിബോളിലെ സൂപ്പർ താരമായി തിളങ്ങുമ്പോൾ, 1987 നവംബർ 30-നു ഒരു കാറപകടത്തിൽ ഇറ്റലിയിൽ ജിമ്മി ജോർജ്ജിന്റെ ജീവൻ നഷ്ടമായി. മിലാനില്‍ യൂറോസ്റ്റൈല്‍ യൂറോസിയ ക്ലബ്ബിലെ പരിശീലനത്തിനുശേഷം കളിക്കാരോടൊപ്പം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു മരണം കൂട്ടിക്കൊണ്ടു പോയത്. മരിയ്ക്കുമ്പോൾ 32 വയസ്സേ ഉണ്ടായിരുന്നുള്ളൂ. കണ്ണൂർ പേരാവൂർ സ്വദേശിയാണ് ജിമ്മി ജോർജ് .

കായികപ്രേമികളുടെ മനസിൽ ഇന്നും ജിമ്മി ജീവിക്കുന്നു. ലോകം കണ്ട മികച്ച വോളിബോൾ താരമായ ജിമ്മി ജോർജിന്റെ തകർപ്പൻ സ്മാഷ് പുതു തലമുറയിലെ ആളുകൾ ഒന്ന് കണ്ടു നോക്കൂ. വിഡിയോ കാണുക

Also Read “എനിക്കീ ഇഡിയോം ഇടിയപ്പോം ഒന്നും അറിഞ്ഞൂടാ അച്ചായാ

Also Read 2638 ചതുരശ്രയടിയിൽ പതിനെട്ടര ലക്ഷം രൂപ മുടക്കി കവുങ്ങുകൊണ്ട് ഒരു വീട്!

Also Read വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. കണ്ണ് തുറന്നു കാണുക;

Also Read മേലാളന്മാർക്ക് ചവിട്ടിനിൽക്കാൻ ഞങ്ങളിനിയും കുനിഞ്ഞു കൊടുക്കണോ എന്ന് ഒഐഒപി(OIOP)

”ഇക്കാലത്ത് വിവാഹമോചനത്തിന് വരുന്ന യുവതീയുവാക്കൾ പറയുന്ന പരാതി കേട്ടാൽ നിങ്ങൾ ഞെട്ടും!” ഫാ.തോമസ് കോഴിമല

0
ഇക്കാലത്തു വിവാഹമോചനങ്ങൾ വർദ്ധിക്കുന്നതിന്റെ കാരണം അറിയാമോ? ഫാ തോമസ് കോഴിമല പറയുന്നത് കേൾക്കൂ

നിങ്ങൾക്ക് അറിയാമോ ഇന്ന് കേരളത്തിൽ 17 കുടുംബകോടതികൾ ആണുള്ളത്. പ്രതിവർഷം
നാല്പതിനായിരം വിവാഹമോചനക്കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് .

പണ്ട്  വിവാഹമോചനകേസുമായി കോടതിയിൽ വരുമ്പോൾ യുവതികൾ പൊതുവെ പറയുന്നത് എന്തായിരുന്നു? ഭർത്താവ് ഭയങ്കര കുടിയനാണ്, ഇടിയൻ ആണ്; അതുകൊണ്ട് ഇയാളുടെ കൂടെ എനിക്ക് ജീവിക്കാൻ പറ്റില്ല.

ഇക്കാലത്ത് വിവാഹമോചനത്തിന് വരുന്ന ആണുങ്ങളും പെണ്ണുങ്ങളും പറയുന്ന പരാതികൾ കേട്ടാൽ നിങ്ങൾ ഞെട്ടും. ഇന്ന് പെൺകുട്ടികളെ ബാധിച്ചിരിക്കുന്ന ഒരു വലിയ ”രോഗ”മാണ് ഫ്രിജിഡിറ്റി അഥവാ ലൈംഗിക മരവിപ്പ്. എന്താണ് ഇതിന് കാരണം? യുവജനങ്ങളുടെ ഡിജിറ്റൽ അഡിക്ഷൻ തന്നെ.

Also read ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ

നിങ്ങൾ മൊബൈലിൽ അശ്‌ളീല വിഡിയോകളും അശ്ലീല ചിത്രങ്ങളും കണ്ടു നടന്നാൽ നിങ്ങളുടെ തലച്ചോറിലുള്ള എപ്പിനെഫ്രെ എന്ന ഹോർമോൺ ഉത്തേജിക്കപ്പെടും. അതിന് ഇളക്കം തട്ടി കഴിഞ്ഞാൽ നിങ്ങൾ കാണുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ഒരു ഭിത്തിയിൽ ഒട്ടിച്ചുവച്ചപോലെ നിങ്ങളുടെ
തലച്ചോറിൽ പതിഞ്ഞു കിടക്കും. അശ്ളീല വിഡിയോകൾക്ക് അടിപ്പെട്ട ഒരു പെണ്ണ് ഏത് ചെറുക്കനെ കണ്ടാലും ആ ഒരു കണ്ണുകൊണ്ടേ അയാളെ നോക്കൂ.

ഇങ്ങനെയുള്ള ഒരു പെണ്ണ് കല്യാണം കഴിച്ചാൽ, ഭർത്താവ് അടുത്ത് വരുമ്പോൾ അവൾക്ക് ലൈംഗികമായി യാതൊരു വികാരവും തോന്നില്ല. അങ്ങനെയുള്ള എത്രയോ കേസുകൾ ഉണ്ടെന്നറിയാമോ! അവസാനം കെട്ടിയവൻ അവളെ കൊണ്ടുപോയി വല്ല അശ്ലീല വീഡിയോയും കാണിക്കണം അവളുടെ മനസിൽ എന്തെങ്കിലും വികാരങ്ങൾ തോന്നണമെങ്കിൽ. ഇതാണ് ഡിജിറ്റൽ പൊല്യൂഷൻ. വിവാഹം കഴിഞ്ഞ് ആറുമാസം കഴിയുമ്പോൾ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് കേസുകൊടുത്തിട്ട് കോടതിയിൽ പറയും ഈ പെൺകുട്ടിയുമായി എനിക്കു ശാരീരികബന്ധത്തിന് പറ്റുന്നില്ല എന്ന്. ശരീരത്തിന് ഉദ്ദീപനം ഇല്ലാത്തവൾ ആണ് ഇവൾ എന്ന്. അതുകൊണ്ട് പെൺകുട്ടികൾ സൂക്ഷിച്ചോ ഇത്തരം വിഡിയോകൾ കണ്ടു ജീവിതം നഷ്ടമാകാതിരിക്കാൻ.

Also read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.”

ഇനി അശ്‌ളീല വിഡിയോകൾക്ക് അടിപ്പെട്ട ആൺകുട്ടികളുടെ കാര്യമോ? നിങ്ങൾക്ക് വരാൻ പോകുന്നത് ഇഡി എന്ന രോഗമാണ്. അതായത് ഇറക്ഷണൽ ഡിസ് ഫങ്ക്ഷൻ അഥവാ ഉദ്ധാരണ കുറവ്. എന്നുവച്ചാൽ ലൈംഗിക വികാരങ്ങൾ ഉണ്ടാവാത്ത അവസ്ഥ. നിങ്ങൾ സ്വയം ഭോഗം ചെയ്തും സ്വവർഗഭോഗം നടത്തിയും ഈയൊരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ദൈവം ബൈബിളിൽ പറഞ്ഞിട്ടുണ്ട് നീ പാപം ചെയ്യാൻ ഉപയോഗിക്കുന്ന നിന്റെ അവയവത്തെ ഞാൻ പിടിക്കുമെന്ന്. എത്ര ആൺപിള്ളേരെ പെണ്ണുങ്ങൾ ബെഡ് റൂമിൽ നിന്ന് ഗെറ്റ് ഔട്ട് അടിച്ചിട്ടുണ്ടെന്ന് അറിയാമോ? ഒരുത്തൻ നാലുമാസമായി ഭാര്യയുമായി ബന്ധപ്പെടാൻ നോക്കിയിട്ട്. സാധിക്കുന്നില്ല. അവസാനം അവൾ പറഞ്ഞു വല്ല തവിക്കണയും കെട്ടിക്കൊണ്ടു വാടോ എന്ന്. ഒരു ആണിന് ഇതിൽ കൂടുതൽ കേൾക്കാൻ വല്ലതുമുണ്ടോ? വിവാഹത്തിനുമുമ്പ് എന്തായിരുന്നു ഇവന്റെ പണി? സ്മാർട്ട് ഫോണും വെച്ച് ദിവസവും സ്വയംഭോഗം ചെയ്യുകയായിരുന്നു. ആരോ പറഞ്ഞു, ഏതോ മാസികയിൽ വായിച്ചു എത്രവേണമെങ്കിലും ചെയ്തോ ഒരു കുഴപ്പവും ഇല്ല എന്ന് .

നിങ്ങൾക്ക് അറിയാം ഒരു റബ്ബർ ടാപ്പ് ചെയ്യണമെങ്കിൽ എട്ട് വർഷം കഴിയണം. അതിനുമുമ്പ് മൂന്നാം വർഷം മുതൽ ടാപ്പ് ചെയ്യാൻ തുടങ്ങിയാലോ? പാലും കിട്ടത്തില്ല മരവും പോകും. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ചില്ലറ എണ്ണി നോക്കുമ്പോൾ ലാഭം. നോട്ട് എണ്ണിനോക്കുമ്പോൾ നഷ്ടം. ഇപ്പോൾ വളരെ ചെറുപ്പത്തിൽ തന്നെ ഉദ്ധാരണക്കുറവ് ബാധിച്ച ആൺപിള്ളേരും ലൈംഗിക മരവിപ്പ് ബാധിച്ച പെൺപിള്ളേരും ധാരാളമായുണ്ട് . അരച്ചുതരാൻ പലരുണ്ട് , പക്ഷെ കുടിക്കാൻ ഞാനേയുള്ളൂ എന്ന ബോധം നിങ്ങൾക്കുണ്ടാകണം.

Also read ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി

ഇന്ന് കേരളത്തിൽ 25 ശതമാനത്തോളം പെൺകുട്ടികൾക്ക് മക്കൾ ഉണ്ടാകില്ല. എന്താണ് കാരണം ? ഒരു പണിയും ചെയ്യാതെ മൊബൈലിൽ കുത്തികുത്തി ഇരുന്നു തടിയും കൂട്ടി വയറും ചാടി ശരീരത്തെ നശിപ്പിച്ചു . ഒടുവിൽ അന്യപുരുഷന്റെ ബീജം നിന്റെ ഗർഭപാത്രത്തിലേക്ക് കുത്തിവയ്‌ക്കേണ്ട ഗതികേടിലേക്ക് നീ നിന്റെ ശരീരത്തെ എത്തിച്ചു.

ഫാ തോമസ് കോഴിമലയുടെ ഈ പ്രസംഗം പൂർണ്ണമായി കേൾക്കാൻ വിഡിയോ പ്ളേ ചെയ്യുക.

Also read സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം?

Also read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും

Also read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

Also read പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു

ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ

0
ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ

ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ എന്തൊക്കെയാണ് ?

ഒന്നാമതായി അവൻ സ്വന്തം ഭാര്യയെ വളർത്തുന്നവനായിരിക്കണം. എന്നുവച്ചാൽ ഭാര്യയുടെ വളർച്ചയിൽ സന്തോഷിക്കുന്നവനും അഭിമാനിക്കുന്നവനുമാണ് എന്നർത്ഥം. സഭയിൽ, സമൂഹത്തിൽ, രാഷ്ട്രീയത്തിൽ പടിപടിയായി ഭാര്യ ഉയരുമ്പോൾ അതിൽ അഭിമാനിക്കുന്നവനാണ് ഉത്തമനായ ഭർത്താവ്. സ്വന്തം ഭാര്യയുടെ നേട്ടങ്ങളെ അഭിമാനത്തോടെ കാണുന്നവൻ. സ്വന്തം ഭാര്യക്ക് പേരും പെരുമയും കൂടുമ്പോൾ അതിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഭർത്താവാണെങ്കിൽ അവൻ തീർച്ചയായും ഭാര്യയോട് ചേർന്നു നിൽക്കുന്നവനല്ല. ഭാര്യയും ഭർത്താവും ഒന്നാണ് എന്ന തിരിച്ചറിവ് ഓരോ കുടുംബത്തിലും ഉണ്ടാകണം.

വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ ബസിൽ യാത്ര ചെയ്യുമ്പോൾ കണ്ടക്ടർ അടുത്തു വന്നു വന്നു പറയും: ” ടിക്കറ്റ് ടിക്കറ്റ്. ” ഉടനെ ഭർത്താവ് പറയും: ” കണ്ടക്ടറെ ഒരു ടിക്കറ്റ്”. അപ്പോൾ കണ്ടക്ടർ ചോദിക്കും: ”ഭാര്യക്ക് എന്താ നാല് വയസ്സ് ആയില്ലേ?” അപ്പോൾ ഭർത്താവിന്റെ മറുപടി എന്തായിരിക്കും?: ” പൊന്ന് കണ്ടക്ടറെ, ഇയാൾക്ക് ഞങ്ങളെ രണ്ടായിട്ട് തോന്നിയാലും ഞങ്ങളെ കെട്ടിച്ച അച്ചൻ പറഞ്ഞത് ഇനിമേൽ നിങ്ങൾ രണ്ടല്ല ഒന്നാണ് എന്നാണ്.”

Also Read ഉത്തമയായ ഭാര്യക്ക് വേണ്ട അഞ്ചു ഗുണങ്ങൾ!

ഭാര്യ എത്ര വളരുമ്പോഴും താനാണ് വളർന്നത് എന്ന തോന്നൽ ഓരോ ഭർത്താവിനും ഉണ്ടാവണം. അവൾ തന്റെ അസ്ഥിയുടെ അസ്ഥിയാണ്, മാംസത്തിന്റെ മാംസമാണ് എന്ന ചിന്ത ഭർത്താവിന് ഉണ്ടാവണം. അവൾ എന്റെ തുടർച്ചയാണ് എന്ന ബോധ്യം ഭർത്താവിന് ഉണ്ടാകണം. ഭാര്യക്ക് പഠിക്കാൻ കഴിവുണ്ടോ, പഠിക്കാൻ വിടണം അവളെ.

ചില ആണുങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന യുവതിയെ കല്യാണം കഴിക്കും. അപ്പോൾ കൊടുക്കുന്ന വാഗ്ദാനം കല്യാണം കഴിഞ്ഞാലും പഠിത്തം തുടരാൻ വേണ്ട എല്ലാ കാര്യവും ചെയ്തു തരാം എന്നാകും. എന്നാൽ കല്യാണം കഴിയുമ്പോഴോ ? പഠിക്കാൻ വിടത്തില്ല. ആഗ്രഹം പൂർത്തീകരിക്കാതെ ഭർത്താവിന് കീഴിൽ ഒരു അടിമയെ പോലെ നിൽക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ ഒരുപാട് യുവതികൾ ഉണ്ട് ഇന്ന് സമൂഹത്തിൽ. അങ്ങനെ വരുമ്പോഴാണ് കുടുംബത്തിൽ താളപ്പിഴകൾ ഉണ്ടാകുന്നത്. തുടർന്ന് ബന്ധം വേർപെടുത്താനുള്ള ഒരു അന്തരീക്ഷം ആ കുടുംബത്തിൽ ഉരുത്തിരിയുന്നു. തന്നെപ്പോലെ തന്റെ ഭാര്യയും വളരണമെന്ന് ചിന്തിക്കുന്നവനാണ് ഉത്തമനായ ഭർത്താവ് .

രണ്ട് , ഉത്തമനായ ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നവനായിരിക്കണം. സ്നേഹം ഉള്ളിൽ വെച്ചാൽ പോരാ, അത് ഭാര്യക്കും മക്കൾക്കും കാണിച്ചു കൊടുക്കണം, പ്രകടിപ്പിക്കണം. സ്നേഹമുള്ള ഭർത്താവാണ്, സ്നേഹമുള്ള അപ്പനാണ് എന്ന തോന്നൽ അവർക്കുണ്ടകണം.

Also Read എത്ര പ്രായമായാലും പിണക്കമായാലും ദമ്പതികൾ ഒരു മുറിയിലെ കിടക്കാവൂ.

ചില ആണുങ്ങൾ വളരെ നല്ലവരാണ്. പക്ഷേ സ്നേഹം പുറത്തേക്ക് കാണിക്കില്ല . അത് പ്രകടിപ്പിക്കാൻ അവർക്കറിയില്ല. തേങ്ങ പോലെയാണ് അവർ. പുറത്ത് ചകിരി , അകത്ത് ചിരട്ട, അതിനകത്ത് തേങ്ങ, അതിനുള്ളിൽ മധുരമുള്ള വെള്ളം. .

ഒരിക്കൽ ഒരു സ്ത്രീ പറഞ്ഞു: ”എനിക്കൊരു മോനുണ്ട്. അവന് അഞ്ചു ഭാഷകൾ അറിയാം. പക്ഷെ ഒരു കുഴപ്പമുണ്ട് . അവൻ വർത്തമാനം പറയത്തില്ല, ഊമനാണ്.” എത്ര ഭാഷ അറിയാമെങ്കിലും വർത്തമാനം പറയില്ലെങ്കിൽ പിന്നെ ഭാഷകൊണ്ട് എന്ത് പ്രയോജനം? റബർ ഷീറ്റിന് കിലോയ്ക്ക് 500 രൂപ വിലയുണ്ടെന്നു കരുതുക. പക്ഷേ റബർ വെട്ടാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ഈ വില കൊണ്ട് എന്ത് കാര്യം ? ഇതുപോലെയാണ് സ്നേഹവും. ഉള്ളു നിറയെ സ്നേഹം ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ പറ്റുന്നില്ലെങ്കിൽ എന്ത് പ്രയോജനം? സ്നേഹം പ്രകടിപ്പിക്കാത്ത ഭർത്താവ് ദാമ്പത്യജീവിതത്തിൽ ഒരു വൻ പരാജയമാകും.

ഭർത്താവ് എങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കുക? വിവാഹ വാർഷികത്തിലോ ജന്മദിനത്തിലോ ഒക്കെ ഒരു സമ്മാനം ഭാര്യക്ക് വാങ്ങി കൊടുക്കുന്നത് , ഒരുമിച്ച് ദേവാലയത്തിൽ പോകുന്നത്, കുഞ്ഞുങ്ങളുടെ ജന്മദിനത്തിന് ഭാര്യയെയും മക്കളെയും കൂട്ടി ഒരു വിനോദയാത്ര പോകുന്നത് …, ഇതൊക്കെയാണ് സ്നേഹത്തിന്റെ പ്രകടനം. സ്നേഹം പ്രകടിപ്പിക്കുന്നവനാണ് ഒരു നല്ല ഭർത്താവ്.

Also Read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്.

ഒരിക്കൽ ഒരു സ്ത്രീ പറഞ്ഞു. എന്റെ ഭർത്താവ് എന്നെ അല്ല അച്ചോ വിവാഹം കഴിച്ചിരിക്കുന്നത് എന്ന്. അയാൾ വിവാഹം കഴിച്ചിരിക്കുന്നത് 25 ഏക്കർ റബ്ബർ തോട്ടത്തെയും ഒരു ഇൻഡിക്ക കാറിനെയുമാണ്. മാസത്തിൽ ഒരു അഞ്ചു ദിവസമെങ്കിലും എന്റെ കൂടെ ആ മനുഷ്യൻ ഒന്ന് ജീവിച്ചാൽ മതിയായിരുന്നു അച്ചോ എന്ന് അവർ സങ്കടത്തോടെ പറഞ്ഞു. ഞാൻ ആ ഭർത്താവിനോട് പറഞ്ഞു ഭാര്യക്ക് ഇങ്ങനെ ഒരു പരാതി ഉണ്ട് കേട്ടോ എന്ന് . ഉടനെ ഭർത്താവ് പറഞ്ഞു: ” അച്ചാ, അവൾ ഒരു പൊട്ടിയാ. അവൾക്കു വല്ല വിവരവും ഉണ്ടോ? എന്തിന്റെ കുറവാ അവൾക്ക് ? ദിവസം നൂറു റബ്ബർ ഷീറ്റ്. ഒരു അംബാസഡർ കാർ. സമർത്ഥനായ ഒരു ഡ്രൈവർ. ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല അച്ചോ . ഞാൻ പറഞ്ഞു: ”അതാണ് കുറവ്. ഡ്രൈവർ പോരാ വീട്ടിൽ; നീ വേണം.” ഭർത്താവിന്റെ സാമീപ്യം ഇല്ലാത്തത് ഭാര്യയുടെ ഒരു വലിയ കുറവാണ്.

മൂന്ന്, ഉത്തമനായ ഭർത്താവ് കല്യാണം കഴിയുമ്പോൾ ചിലതൊക്കെ ഉപേക്ഷിയ്ക്കാൻ തയ്യാറാകണം. അതാണ് മാതാപിതാക്കളെ വിട്ടു ഭാര്യയോട് ചേരുന്നു എന്ന് പറയുന്നതിന്റെ അർത്ഥം. ഒറ്റയ്ക്കായിരുന്ന പ്പോൾ സിഗരറ്റ് വലി, പുകവലി, മയക്കുമരുന്ന്, മദ്യപാനം, സിനിമയ്ക്ക് പോക്ക് തുടങ്ങി വേണ്ടാത്ത കൂട്ടുകെട്ട് ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ഉത്തരവാദിത്വമുള്ള ഒരു ഭർത്താവായി കഴിയുമ്പോൾ അതെല്ലാം അവൻ ഉപേക്ഷിക്കണം. അപ്പന്റെയും അമ്മയുടെയും കൂടെ ജീവിച്ചിരുന്ന കാലഘട്ടത്തിൽ, അവന്റെ കൗമാരത്തിൽ അവനു അവന്റേതായ പല സ്വഭാവങ്ങളും ഉണ്ടായിരുന്നിരിക്കാം. അതെല്ലാം ഉപേക്ഷിക്കേണ്ടതായി വരും. ഉത്തമനായ ഭർത്താവ് ഭാര്യക്ക് വേണ്ടി പലതും ഉപേക്ഷിക്കുന്നവനാണ്.

Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. 

നാല് , ഉത്തമനായ ഭർത്താവ് ഭാര്യക്കുവേണ്ടി എല്ലാം ത്യജിക്കാനും മരിക്കാനും തയ്യാറാകുന്നവനാണ്. ഭാര്യക്കും മക്കൾക്കും വേണ്ടി മരിക്കാൻ ഉള്ള മനസ്സ്. ഇതാണ് ഉത്തമനായ ഭർത്താവിന്റെ ഒരു യോഗ്യതയായി നമ്മൾ കാണുക. അതാണ് വിവാഹത്തിന്റെ വാഗ്ദാനവും. ഞാൻ ഉണ്ടില്ലെങ്കിലും അവളെ ഊട്ടും, ഞാൻ ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കും, ഞാൻ കഴിച്ചില്ലെങ്കിലും അവളെ കഴിപ്പിക്കും. ഇതാണ് എന്റെ വിവാഹത്തിൽ ഞാൻ ഭാര്യയോട് ചെയ്ത വാഗ്ദാനം എന്ന് ഓരോ ഭർത്താവും ചിന്തിക്കണം.

ഞാൻ ഒരു മനുഷ്യനെ കണ്ടിട്ടുണ്ട്. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ പോകുമ്പോൾ അയാൾ നാലു ബോണ്ട വാങ്ങി ഒരു കടലാസിൽ പൊതിഞ്ഞു കൊണ്ടുപോകും. ഒന്ന് അയാൾക്ക് . ഒരെണ്ണം ഭാര്യക്ക്. രണ്ടെണ്ണം ഓരോ കുഞ്ഞുങ്ങൾക്കും. അത് ഒന്നിച്ചിരുന്ന് മുറിച്ചു കഴിക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയാണ് ആ കുടുംബത്തിന്റെ സംതൃപ്തി.

വേറൊരു മനുഷ്യനെ കണ്ടിട്ടുണ്ട്. ഭാര്യയോടൊത്ത് സിറ്റിയിൽ പോകുമ്പോൾ അയാൾ അവളോട് പറയും: ”നീ ഇവിടെ നിൽക്ക്; ഞാൻ പോയി ഒരു ചായ കുടിച്ചിട്ട് വരാം.” അങ്ങനെ പറയുന്ന ഭർത്താക്കന്മാരെയും കണ്ടിട്ടുണ്ട്. ഇവിടെയാണ് പറയുക, നല്ലവനായ ഭർത്താവ് ഭാര്യക്ക് വേണ്ടി മരിക്കാൻ മനസ്സുള്ളവനാണ് എന്ന്.

Also Read ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്. 

അഞ്ചാമത്, ഒരു നല്ല ഭർത്താവ് അവന്റെ ജീവിതത്തിൽ പുനർജനിക്കാൻ കഴിവുള്ളവൻ ആകണം. ഭാര്യക്കും മക്കൾക്കും വേണ്ടി പുനർജനിക്കുന്നവനാണ് ഉത്തമ ഭർത്താവ്. ഭർത്താവിന് ചില കാര്യങ്ങൾ മുൻപ് ഇഷ്ടം അല്ലായിരുന്നു എന്ന് കരുതുക. പക്ഷേ ഭാര്യയെ പ്രതി അവന്റെ ഇഷ്ടക്കേട് അവൻ മാറ്റിവയ്ക്കണം. ഉദാഹരണം, വിശുദ്ധ കുർബാനയ്ക്ക് പോകുന്നത് ഇഷ്ടമില്ലാത്ത ഒരു കുടുംബനാഥൻ ആണെന്ന് വിചാരിക്കുക. പക്ഷേ കല്യാണം കഴിയുമ്പോൾ ഭാര്യയെയും മക്കളെയും ഓർത്ത് അവൻ വിശുദ്ധ കുർബാനയ്ക്ക് പോയേ പറ്റൂ. ഭർത്താവിന് കുമ്പസാരം എന്ന കൂദാശ ഇഷ്ടമില്ല. പക്ഷെ ഭാര്യയേയും മക്കളേയുമോർത്ത് അവൻ കുമ്പസാരത്തിന് പോകണം. ചില പെണ്ണുങ്ങൾ കരഞ്ഞുകൊണ്ടു പറയും: എന്റെ അച്ചാ, ഭർത്താവ് ഒന്ന് കുമ്പസാരിച്ചു കണ്ടാൽ മതിയായിരുന്നു. വിവാഹത്തിനു കുമ്പസാരിച്ചു എന്ന് പറയുന്നതല്ലാതെ പിന്നെ ഞാൻ ജീവിതത്തിൽ ഇതുവരെ അങ്ങേരു കുമ്പസാരിക്കുന്നത് കണ്ടിട്ടില്ല.

ഭാര്യയുടെ കണ്ണുനീരും വേദനയും തൻ്റെ വേദനയായി കാണുന്നവൻ ആണ് ഉത്തമനായ ഭർത്താവ് . ഭാര്യയുടെ വേദനക്ക് തന്റെ ജീവിതം കൊണ്ട് പരിഹാരം ചെയ്യുന്നവൻ ആണ് ഉത്തമനായ ഭർത്താവ്. തന്റെ ഇഷ്ടങ്ങൾ മാത്രം നിറവേറ്റുന്നവൻ ഒരു നല്ല ഭർത്താവ് അല്ല. വിവാഹം കഴിക്കുമ്പോൾ അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന ആളിന്റെ ഇഷ്ടം കൂടി നോക്കണം. അവിടെയാണ് വിവാഹത്തിന്റെ വിജയം വിജയം.

ദൈവം തന്ന ദാമ്പത്യം മക്കൾക്ക് ഒരു മാതൃകയാക്കി കാണിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്വം ദമ്പതികൾക്കുണ്ട് . കുഞ്ഞുങ്ങൾ കണ്ടുപഠിക്കണം മാതാപിതാക്കളുടെ ജീവിതം. വീട് ഒരു സർവ്വകലാശാലയാണ്. അവിടുത്തെ അധ്യാപകർ മാതാപിതാക്കൾ. അവിടുത്തെ ശിഷ്യഗണം മക്കൾ.

Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!

പ്രാർത്ഥിക്കുന്ന അപ്പനെയും അമ്മയെയും കാണുമ്പോൾ മക്കളും അതുപോലെ പ്രാർത്ഥിക്കും. ദാനധർമ്മം ചെയ്യുന്ന മാതാപിതാക്കളെ കാണുമ്പോൾ മക്കളും അത് തുടരും. ബഹുമാനത്തോടെ സംസാരിക്കുന്ന അപ്പനെയും അമ്മയെയും കാണുമ്പോൾ മക്കൾ അത് കണ്ടുപഠിക്കും. ഭാര്യയെ ചീത്ത വിളിക്കുന്ന ഭർത്താവ്. ഭർത്താവിനെ ചതിക്കുന്ന ഭാര്യ. അത് കണ്ടുവളരുന്ന മക്കൾ പറയും, എന്തിനാ കല്യാണം കഴിക്കുന്നത് എന്റെ അപ്പന്റെയും അമ്മയുടെയും ജീവിതം കണ്ടും മടുത്തവരാണ് ഞങ്ങൾ എന്ന്.

മാതാപിതാക്കളുടെ സ്നേഹമില്ലായ്മ മൂലം വിവാഹം പോലും വേണ്ടെന്ന് തീരുമാനിച്ചു ജീവിക്കുന്ന ചില യുവജനങ്ങളുണ്ട്. മക്കൾക്ക് മാതൃകയാക്കി ജീവിതത്തെ കൊണ്ടുവരണം മാതാപിതാക്കൾ. അവരുടെ കഴിഞ്ഞ കാല അനുഭവങ്ങൾ മക്കൾക്ക് പറഞ്ഞു കൊടുക്കണം. കണ്ണുനീരിന്റെയും അലച്ചിലിന്റെയും കഷ്ടപ്പാടിന്റെയും ചരിത്രം മാതാപിതാക്കൾ മക്കൾക്ക് പറഞ്ഞു കൊടുക്കണം.

കാപ്പിപ്പൊടിയച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരക്കലിന്റെ തിരഞ്ഞെടുത്ത നർമ്മ പ്രഭാഷണങ്ങൾ കേൾക്കുക (വീഡിയോ കാണുക )

Also Read രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

Also Read പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും

Also Read ചില ഹോട്ടലിൽ കയറി മസാലദോശയ്ക്ക് ഓർഡർ കൊടുക്കുമ്പോൾ ചോദിക്കാതെ കൊണ്ടുവരുന്ന.

Also Read “നീ അലറി വിളിച്ചപ്പോൾ അവര് വന്നില്ലേൽ കാണായിരുന്നു

ഉത്തമയായ ഭാര്യക്ക് വേണ്ട അഞ്ചു ഗുണങ്ങൾ! ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ പ്രഭാഷണം

0
ഒരു വീടിന്റെ വൃത്തിയും ചിട്ടയും ഭാര്യയെ ആശ്രയിച്ചാണ്

ഉത്തമയായ ഭാര്യ വീട്ടിലെ ജോലികൾ ചെയ്യാൻ പഠിച്ചവളായിരിക്കണം. ഒരു വീടിന്റെ വൃത്തിയും ചിട്ടയും ഭാര്യയെ ആശ്രയിച്ചാണ്. അവൾ അതിരാവിലെ എണീറ്റ് വീട്ടിലെ ജോലികൾ വൃത്തിയായി ചെയ്യുന്നു.

ഉത്തമയായ ഭാര്യയുടെ വിളക്ക് രാത്രിയിലും അണയുന്നില്ല. എന്ന് പറഞ്ഞാൽ മക്കളും ഭർത്താവും ഉറങ്ങിക്കഴിഞ്ഞും അവർക്കുവേണ്ടി ഉണർന്നിരുന്നു കുറച്ചുനേരം കൂടി പ്രാർത്ഥിക്കുന്നവളാണ് അവൾ എന്നർത്ഥം. ഭർത്താവിന്റെയും മക്കളുടെയും പ്രാർത്ഥനയുടെ കുറവ് നികത്തുന്നവൾ. അങ്ങനെ പ്രാർത്ഥിച്ചവളാണ് പിന്നീട് വിശുദ്ധയായി മാറിയ മോനിക്ക പുണ്യവതി.

ഉത്തമയായ ഒരു ഭാര്യ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ശരീരം കൊണ്ട് അധ്വാനിക്കാനുള്ള മനസ് കാണിക്കുന്നവളാണ്. പണ്ടത്തെ സ്ത്രീകൾക്ക് ഈ മനസ് ധാരാളമായി ഉണ്ടായിരുന്നു. കുടിയേറ്റ മേഖലകളിൽ, കാർഷിക മേഖലകളിൽ ഭർത്താവിനൊടൊപ്പം നിന്ന് പണിയെടുക്കുന്ന പെണ്ണുങ്ങളെ അന്ന് ധാരാളമായി കാണാമായിരുന്നു.

Also Read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്.

ഉത്തമയായ ഒരു ഭാര്യ വായ് തുറന്നാൽ നല്ലതേ പറയൂ. പരദൂഷണം പറയുന്നവൾ ഒരു നല്ല ഭാര്യയല്ല. ഭർത്താവിന്റെ വീട്ടുകാരുടെ കുറ്റങ്ങൾ പറയുന്നവൾ ഉത്തമയായ ഭാര്യയല്ല. ഭർത്താവിന് എന്തു കുറവുണ്ടെങ്കിലും ഭാര്യ അത് സഹിക്കും. ആരോടും പരാതി പറയാതെ അത് പരിഹരിക്കാനുള്ള ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കും.

അഞ്ചാമതായി ഉത്തമയായ ഭാര്യ ഉള്ളതിന്റെ ഒരു ഓഹരി ഇല്ലാത്തവർക്ക് കൊടുക്കും.

കാപ്പിപ്പൊടി അച്ചൻ എന്ന് അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻ പുരക്കലിന്റെ പ്രഭാഷണം കേൾക്കുക.

Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!

Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ

Also Read സകലപിശാചുക്കളുടെയും വരവും പോക്കും ഇങ്ങനെയാണ്. 

Also Read നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ

എത്ര പ്രായമായാലും പിണക്കമായാലും ദമ്പതികൾ ഒരു മുറിയിലെ കിടക്കാവൂ.

0
ഭാര്യയുടെ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഭർത്താവിന്റെ ഇഷ്ടപ്രകാരം ഒരു സ്ത്രീ തന്റെ ശരീരം ഭർത്താവിന് വിട്ടുകൊടുക്കണം.

കുടുംബത്തിൽ ഭാര്യയും ഭർത്താവും മൂന്ന് സാമീപ്യം കൊടുക്കാൻ പരസ്പരം മത്സരിക്കണം!

ഒന്ന് ശാരീരിക സാമീപ്യം. ജോലി ചെയ്തു മടുത്തു വരുമ്പോഴൊക്കെ ശാരീരിക ബന്ധത്തിന് മടികാണിക്കുന്ന ചില സ്ത്രീകളെ കണ്ടിട്ടുണ്ട്. ഭാര്യയുടെ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഭർത്താവിന്റെ ഇഷ്ടപ്രകാരം ഒരു സ്ത്രീ തന്റെ ശരീരം ഭർത്താവിന് വിട്ടുകൊടുക്കണം.

ചില പെണ്ണുങ്ങൾ ചെറിയ പിണക്കത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും അകന്നു നിൽക്കുന്നതും രണ്ടു മുറിയിൽ കിടക്കുന്നതും കണ്ടിട്ടുണ്ട്. കുറെ കഴിയുമ്പോൾ എന്ത് സംഭവിക്കും? സ്വന്തം ഭാര്യയെ കൂടാതെ ജീവിക്കാൻ ഭർത്താവ് ശീലിക്കും. നഷ്ടം വരുന്നത് ആർക്കാണ് ? ഭാര്യക്ക് ! അതുപോലെ ഭർത്താവ് ഭാര്യയിൽ നിന്ന് അകന്ന് ജീവിച്ചാൽ കുറച്ചുനാൾ കഴിയുമ്പോൾ ഒരു കെട്ടിയവന്റെ സാന്നിധ്യമില്ലാതെ ജീവിക്കാൻ ഭാര്യയും പഠിക്കും. നഷ്ടം വരുന്നത് ഭർത്താവിനാണ് എന്നോർക്കുക.

Also Read ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.”

എത്രപ്രായമായാലും ഭാര്യാഭർത്താക്കന്മാർ ഒരു മുറിയിലെ കിടക്കാവൂ. മക്കള് അത് കണ്ടുപിടിക്കണം. എത്ര പിണക്കം ഉണ്ടെങ്കിലും ഒരു മുറിയിലേക്ക് കിടക്കാവൂ. മുറിക്കകത്ത് കയറി വാതിൽ അടച്ചിട്ടു നടുക്ക് ഒരു അലമാര പിടിച്ചിട്ടാലും ഒരു മുറിയിലെ കിടക്കാവൂ. അതാണ് ശാരീരിക സാമീപ്യം.

ശരീരം അകന്നു പോയാൽ മനസും അകന്നുപോകും. അത് ഒരു ഒരു സൈക്കോളജി ആണ്. സ്ഥിരം കാണുന്നവരോട് നമുക്ക് ഒരടുപ്പം കൂടുതലില്ലേ? ഒരുപാട് നാള് കണ്ടില്ലെങ്കിൽ ബന്ധം വിട്ടുപോകും. അടുത്ത് താമസിക്കുന്ന അകന്ന ബന്ധുവിനോട് ആണ് അകലെ താമസിക്കുന്ന അടുത്ത ബന്ധുവിനേക്കാൾ നമുക്ക് സ്നേഹം കൂടുതൽ തോന്നുക. വീട്ടിൽ ഭിക്ഷയ്ക്ക് വരുന്നവരോടും അങ്ങനെ തന്നെയല്ലേ?

എന്നും വരുന്ന ഭിക്ഷക്കാരനെ രണ്ടു ദിവസം കണ്ടില്ലെങ്കിൽ എന്തൊരു സങ്കടമാണ്. ആ അപ്പാപ്പനെ ഇപ്പോൾ കാണുന്നില്ലല്ലോ? എന്തുപറ്റി, മരിച്ചുപോയോ എന്നൊക്കെ ചിന്തിക്കും നമ്മൾ.

Also Read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്.

ഒരിക്കൽ ഒരു നാട്ടിൽ ഒരു ഭിക്ഷക്കാരൻ ഉണ്ടായിരുന്നു. അറുപത് വയസിലേറെ പ്രായം. കണ്ണിന് കാഴ്ച മങ്ങിയ ആളാണ്. ഈ ധർമ്മക്കാരൻ എല്ലാ വീട്ടിലും വരും. ഒരു മുതലാളി കൊച്ചമ്മയുടെ വീട്ടിലും വരും. ഇയാൾ കണ്ണ് കാണാൻ വയ്യാത്ത ആളാണല്ലോന്ന് കരുതി കൊച്ചമ്മ കീറിയതും പറഞ്ഞതും മുഷിഞ്ഞതുമായ വസ്ത്രം ധരിച്ചുകൊണ്ട് വന്നാണ് ധർമ്മം കൊടുക്കുന്നത്. അങ്ങനെയിരിക്കെ ഒരു മൂന്നുമാസം ഇയാളെ കണ്ടതേയില്ല . അപ്പോൾ ആ കൊച്ചമ്മയ്ക്ക് സങ്കടമായി. ആള് മരിച്ചുപോയോ? എന്നും കാണുന്ന ആളല്ലേ. കാണാതിരുന്നപ്പോൾ ഒരു വിഷമം.

മൂന്നുമാസം കഴിഞ്ഞ് ഒരു ദിവസം ഈ കൊച്ചമ്മ ടർക്കിടവൽ ഉടുത്തു സോപ്പ് പതച്ചു ബാത്‌റൂമിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കോളിംഗ് ബെൽ ശബ്ദം. വെന്റിലേഷനിലൂടെ എത്തിനോക്കിയപ്പോൾ ദാ അപ്പാപ്പൻ വന്നു മുറ്റത്ത് നിൽക്കുന്നു. സന്തോഷം തോന്നി. വേഗം കുളി കഴിഞ്ഞു. വേഷം മാറുന്നതിനുമുമ്പ് ടർക്കി ടവ്വലും ചുറ്റി 20 രൂപ എടുത്തുകൊണ്ടു കൊണ്ടുവന്നു കൊടുത്തു. കണ്ണുകാണാത്ത ആളല്ലേ, എന്തുവേഷം ആണെന്ന് അയാൾ അറിയുന്നില്ലല്ലോ എന്ന് കരുതിയാണ് ടർക്കി ദേഹത്ത് ചുറ്റിയത്. പണം കൊടുത്തിട്ട് ചോദിച്ചു : ”അപ്പാപ്പനെ കണ്ടിട്ട് രണ്ടു മൂന്നുമാസം ആയല്ലോ. എവിടെപ്പോയിരുന്നു?”. അപ്പാപ്പൻ പറഞ്ഞു : ”കൊച്ചമ്മേ കണ്ണിന്റെ ഓപ്പറേഷനായിരുന്നു. ബുധനാഴ്ചയാണ് കാഴ്ച കിട്ടിയത്. ” പറഞ്ഞു തീർന്നതും കൊച്ചമ്മ ഒറ്റച്ചാട്ടത്തിന് അകത്തുകയറി വാതിലടച്ചു.

Also Read പഠിച്ചുവച്ച പദങ്ങൾ. വിളിച്ചു ശീലിച്ച വാക്കുകൾ. കുടുംബം ഒരു നരകം!

രണ്ട്, മാനസിക സാമിപ്യം. മാനസിക സാമീപ്യം എന്ന് പറഞ്ഞാൽ കല്യാണം കഴിഞ്ഞ പെണ്ണ് കെട്ടിയവനെ മാത്രം മനസ്സിൽ ധ്യാനിക്കണം. കല്യാണം കഴിഞ്ഞ പുരുഷൻ ഭാര്യയെ മാത്രം ഓർക്കണം. വടക്കുനോക്കി യന്ത്രത്തിലെ സൂചി വടക്കോട്ട് തിരിഞ്ഞിരിക്കുന്നപോലെ പോലെ ഭർത്താന്റെ ഹൃദയം ഭാര്യയിലേക്കും ഭാര്യയുടെ ഹൃദയം ഭർത്താവിലേക്കും തിരിഞ്ഞിരിക്കണം. ഇതാണ് മാനസിക സാമീപ്യം.

ചിലരുടെ ശരീരം അടുത്താണെങ്കിലും മനസ്സ് ദൂരെയായായിരിക്കും. അത് പാടില്ല. അതിനെ വിളിക്കുന്ന പേരാണ് പാപം. മനസുകൾ തമ്മിൽ അടുപ്പം ഉണ്ടോ, അതിനെ വിളിക്കുന്ന പേര് പുണ്യം.

ഏഴുവയസ്സുള്ള മോന് ഛർദ്ദി, ഓക്കാനം, പനി. ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ പറഞ്ഞു ഇവിടെ കാഷ്വാലിറ്റിയിൽ കിടന്നോട്ടെ, ഞാൻ നോക്കിക്കോളാം. നിങ്ങളാരും ഇവിടെ നിൽക്കണ്ട. മനസ്സില്ലാമനസ്സോടെ അമ്മ വീട്ടിലേക്ക് പോയി. വീട്ടിൽ അമ്മ കറിക്കു അരിയുമ്പോഴും കഞ്ഞി വാർക്കുമ്പോഴും ചോറ് വിളമ്പുമ്പോഴും അമ്മയുടെ മനസ്സിൽ കാഷ്വാലിറ്റിയിൽ കിടക്കുന്ന മകന്റെ മുഖമാണ് . ഇതാണ് ശരീരം ദൂരെയാണെങ്കിലും മനസ്സ് അടുത്താണ് എന്ന് പറയുന്നത്.

Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ

ഇനി ആശുപത്രിയിലെ നേഴ്സോ? കൊച്ചിന്റെ അടുത്തുനിൽക്കുന്നു. ഗ്ളൂക്കോസ് കുപ്പിയുടെ ട്യൂബിൽ പിടിച്ചു ഞെക്കുന്നു. ട്യൂബിൽ നിന്ന് ഗ്ളൂക്കോസ് തുള്ളിതുള്ളിയായി ഇറങ്ങുന്നത് കണ്ടു ഊറി ചിരിക്കുന്നു. അവള് ചിരിച്ചത് കുഞ്ഞിന്റെ ഞരമ്പിലേക്ക് ഗ്ലൂക്കോസ് കയറുന്നത് കണ്ടിട്ടല്ല. മെഡിക്കൽ കോളേജിനു മുൻപിൽ പ്രൈവറ്റ് ബസ്സിൽ വന്നിറങ്ങിയപ്പോൾ ബസ്സിലെ കിളി അവൾക്കിട്ടു കിള്ളിയിട്ട് പോയതിന്റെ ഇക്കിളി ഓർത്താണ്. അതാണ് ശരീരം അടുത്താണെങ്കിലും മനസ്സ് ദൂരെയാണെന്ന് പറയുന്നത്.

നാല്, സംതൃപ്തിയുടെ ദാമ്പത്യം. കുടുംബത്തിൽ സംതൃപ്തി വേണം. എന്താണ് സംതൃപ്തി? സംതൃപ്തി എന്ന് പറഞ്ഞാൽ ഓരോ ദിവസവും ഉറങ്ങാൻ പോകുന്നതിന് മുമ്പ് അന്നേദിവസം ഉണ്ടായ ഏറ്റവും കൊച്ചു പ്രശ്നവും കെട്ടിയവനോട് പറഞ്ഞു തീർക്കണം. അതുപോലെ ഭർത്താവും ചെയ്യണം. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാതെ ഉറങ്ങാൻ പോയാൽ അത് മനസ്സിൽ കിടന്നു വളരും. പിന്നീട് അവസരം ഉണ്ടാവുമ്പോൾ നിസ്സാര പ്രകോപനത്തിന് പളുങ്കു പത്രം പോലെ നമ്മൾ പൊട്ടിത്തെറിക്കാൻ തുടങ്ങും.

Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!

ചില പെണ്ണുങ്ങൾ കൊച്ചു കാര്യങ്ങൾക്ക് ഒരുപാട് ദേഷ്യപ്പെടുമ്പോൾ കെട്ടിയവൻ ചോദിക്കുന്നത് കേൾക്കാം ഇത്ര കുഞ്ഞു കാര്യത്തിന് എന്തിനാടി ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്ന്. കുഞ്ഞു കാര്യമല്ല, ഒരുപാട് കാര്യങ്ങളുടെ ജില്ലാ സമ്മേളനം ആണ് അവളുടെ മനസിൽ കിടക്കുന്നത് എന്ന് ഭർത്താവ് ഓർക്കണം. ഒരെണ്ണം വന്നപ്പോൾ മൊത്തം എടുത്തു കുടഞ്ഞിട്ടതാണ്. പ്രശ്നങ്ങൾ പറഞ്ഞു തീർക്കണം. മനസ്സിൽ കൂട്ടി കൂട്ടി വയ്ക്കരുത്. പറഞ്ഞു തീർന്നില്ലെങ്കിൽ പിന്നെ പൊട്ടിത്തെറിക്കും.

സംതൃപ്തി വളരെ പ്രധാനപ്പെട്ടതാണ്. ഒരു സ്ത്രീയുടെ വികാരത്തെയും കണ്ണിരിനെയും കൂടുതലായി മനസിലാക്കേണ്ടത് പുരുഷനാണ്. ഒരു അപ്പന്റെ റോളിലേക്ക് അവൻ വളരുമ്പോഴാണ് കുടുംബത്തിന്റെ വിജയം.

ഒരിക്കൽ ഒരു പള്ളിയിൽ ഞാൻ ധ്യാനിപ്പിക്കാൻ ചെന്നു. അവിടുത്തെ വികാരി അച്ചൻ ഒരുകുടുംബത്തിന്റെ കഥ പറഞ്ഞു. ഇടവകയിലെ യുവാക്കളായ ഒരു ഭാര്യയും ഭർത്താവും. അവർ തമ്മിൽ പിണങ്ങി. ഇപ്പോൾ മിണ്ടുകേലെന്ന സ്ഥിതിയായി. അച്ചൻ അവരെ ചെന്ന് ഒന്ന് യോജിപ്പിക്കണം. ഞാൻ ആ വീട്ടിൽ ചെന്നു .

Also Read ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

ആദ്യം ആ സ്ത്രീയോട് സംസാരിച്ചു. അവർ പറഞ്ഞു : എന്റെ ഭർത്താവിനെക്കൊണ്ട് രണ്ടു കാര്യം സമ്മതിപ്പിച്ചാൽ ഇനിയും മക്കളെ പ്രസവിച്ച് നല്ല ഭാര്യയായി, അമ്മയായി പോകാൻ ഞാൻ ഒരുക്കമാണ് അച്ചോ എന്ന് . ഞാൻ ചോദിച്ചു എന്താണ് ആ രണ്ടുകാര്യം? ഒന്ന്, സന്ധ്യ മണി അടിക്കുമ്പോൾ വീട്ടിൽ വരാൻ പറയണം. രണ്ട്, കുടിച്ചിട്ട് വന്നു ശാരീരികബന്ധത്തിന് നിർബന്ധിക്കരുത് എന്ന് പറയണം. എനിക്ക് ആ നാറ്റം സഹിക്കാൻ പറ്റില്ല. അതുകൊണ്ടാണ്. ഒരു ഭാര്യയുടെ ന്യായമായ രണ്ടു ആവശ്യമാണ്.

ഞാൻ ആ ഭർത്താവിനെ വിളിച്ചു മാറ്റിനിറുത്തി കാര്യം പറഞ്ഞു. ഭർത്താവ് പറഞ്ഞു : ”അച്ചാ നാളെ മുതൽ വൈകിട്ട് അഞ്ചുമണിക്ക് ഞാൻ വീട്ടിൽ വന്നേക്കാം. കുടിക്കാതിരിക്കുകയും ചെയ്യാം. പക്ഷെ ഇത് രണ്ടും ഞാൻ ചെയ്യുമ്പോൾ എന്റെ ഭാര്യയെ കൊണ്ട് അച്ചൻ രണ്ടു കാര്യം ചെയ്യിപ്പിക്കണം. ” എന്താണ് അത് ? ഞാൻ ചോദിച്ചു.

”ഒന്ന്, അവൾ ഇട്ടിരിക്കുന്ന നൈറ്റി 15 ദിവസത്തിലൊരിക്കലെങ്കിലും ഒന്ന് അലക്കാൻ പറയണം. രണ്ട് ശനിയാഴ്ച്ചയെങ്കിലും നല്ല മണമുള്ള സോപ്പ് തേച്ച് ഒന്ന് കുളിക്കാൻ പറയണം. എന്റെ അച്ചോ ഇന്ന് അവൾ സോപ്പ് തേച്ച് കുളിച്ചാൽ ഈ തോട്ടിലെ സകലമാന മീനുകളും ചത്ത് പോകും. അത്രയ്ക്ക് ചെളിയുണ്ട് . നൈറ്റിയിൽ മത്തിയുടെ ഉളുമ്പ്, അയലയുടെ വാട, മുളകിന്റെ നീറ്റൽ, സവോളയുടെ ദുർഗന്ധം. നാറ്റം സഹിക്കാൻ വയ്യാഞ്ഞിട്ടാ അച്ചാ പൂസ് ആയിട്ട് ഞാൻ അടുത്തുചെല്ലുന്നത്. ”

Also Read പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെ!

മൊട്ടു സൂചികൊണ്ട് മുളയിലെ നുള്ളി കളയാവുന്ന പ്രശ്നം വെച്ചുകൊണ്ടിരുന്നു. പിന്നീട് അത് ഹൃദയങ്ങളെ അകറ്റുന്ന അവസ്ഥയിലേക്ക് എത്തി. കുടുംബത്തിൽ ഒരു സംതൃപ്തി വേണോ ദമ്പതികൾ പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കണം. സംശയത്തിന് ഉള്ള അന്തരീക്ഷം ഉണ്ടാക്കരുത്.

കാപ്പിപ്പൊടി അച്ചൻ എന്നറിയപ്പെടുന്ന ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മപ്രഭാഷണം കേൾക്കാൻ വീഡിയോ പ്ളേ ചെയ്യുക.

Also Read ചില വീടുകൾ ബ്യൂട്ടി പാർലറുകളാണ് !

Also Read ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം

Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്