ചില കുടുംബങ്ങൾ നരകങ്ങൾ ആണ്. എങ്ങനെയുള്ള കുടുംബം ആണ് നരകം? ഭർത്താവും ഭാര്യയും തമ്മിൽ എപ്പോഴും വഴക്കാണോ, ആ കുടുംബം ഒരു നരകം. സ്നേഹമാണോ, ആ കുടുംബം ഒരു സ്വർഗ്ഗം.
വഴക്കുള്ള ഒരു വീട്ടിലേക്ക് കയറിച്ചെല്ലാൻ ഭാര്യക്ക് തോന്നുകയേയില്ല. അതുകൊണ്ടാണ് പല സ്ത്രീകൾക്കും സ്വന്തം വീട്ടിൽ പോയിട്ട് തിരിച്ചു പോകാൻ സമയമാകുമ്പോൾ ഒരു വിഷമവും പ്രയാസവും തോന്നുന്നത്.
ഇത് തിരിച്ചും സംഭവിക്കാറുണ്ട്. ഭാര്യ എപ്പോഴും വഴക്കടിക്കുന്ന ഒരു കുടുംബത്തിലേക്ക് തിരിച്ചു ചെല്ലാൻ ഭർത്താവിനും തോന്നുകില്ല. പറ്റുന്നിടത്തോളം കടത്തിണ്ണയിലും മറ്റും ഇരുന്ന് സമയം ചെലവഴിച്ചിട്ടു പതിരാത്രിയിലെ വീട്ടിൽ ചെല്ലൂ. അത് വീട്ടിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് ആയിട്ടാണ്. സ്നേഹമാണെങ്കിൽ ഇരുട്ടുന്നതിന് മുമ്പ് വീട്ടിൽ ചെല്ലും.
Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം
ചില പെണ്ണുങ്ങൾ പള്ളിയിൽ വന്നിട്ട് കുർബാന കഴിഞ്ഞാലും പോകാതെ വർത്തമാനം പറഞ്ഞ് വഴിയിൽ നിൽക്കുന്നത് കണ്ടിട്ടില്ലേ? വീട്ടിൽ ചെല്ലുമ്പോൾ ഒരു രസമില്ലാത്തതുകൊണ്ടാണ് അത്. വീട് ഒരു നരകമാണ്. അവിടെ വഴക്കോട് വഴക്ക്. സ്നേഹിക്കുന്ന കുടുംബം ആണോ. അത് സ്വർഗ്ഗം!
ഒരു വീട്ടിൽ ഭർത്താവും ഭാര്യയും! ഭർത്താവ് സ്കൂളിലെ അധ്യാപകനാണ്. ദിവസവും ഭാര്യയോട് ഒരു അഞ്ചു തെറിയെങ്കിലും പറയാതെ അയാൾ സ്കൂളിൽ പോകില്ല. ഭാര്യ അടുക്കളയിലെ ജോലിക്കാരിയാണ്. ഒരു മൂന്നു തെറിയെങ്കിലും കേൾക്കാതെ അവൾ അടുപ്പു കത്തിക്കില്ല.
Also Read ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി
ഒരു ദിവസം രാവിലെ കുറെ ചീത്തയും പറഞ്ഞിട്ട് ഭർത്താവ് ഡ്രസ് മാറി ഒമ്പതരയ്ക്ക് സ്കൂളിൽ പോയി . വൈകുന്നേരം നാലരക്ക് ആണ് തിരിച്ചു വരേണ്ടത്. ഭാര്യ ഒറ്റയ്ക്ക് തെറിയും പറഞ്ഞു അടുപ്പിൽ തീ കത്തിക്കാൻ തുടങ്ങി. അന്ന് ഉച്ചകഴിഞ്ഞു മൂന്നു മണിയായപ്പോൾ ഭർത്താവ് വീട്ടിൽ വന്നു. ഭാര്യചോദിച്ചു, താനെന്താടോ വഴക്കുണ്ടാക്കാൻ ഇന്ന് അവധി എടുത്തു നേരത്തെ എഴുന്നെള്ളിയിരിക്കയാണോ എന്ന്. അപ്പോൾ ഭർത്താവ് പറഞ്ഞു: ” അല്ലെടീ. ഞാനും ഹെഡ്മാഷും കൂടി ഇന്ന് ഒന്നും രണ്ടും പറഞ്ഞ് കൊമ്പുകോർത്തു. അരിശം വന്നപ്പോൾ ഹെഡ്മാസ്റ്റർ എന്നോട് പറഞ്ഞു , താൻ വല്ല നരകത്തിലേക്കും പോടോ എന്ന്. ഞാൻ നേരെ ഇങ്ങോട്ട് പോന്നു. വേറെ എങ്ങോട്ട് പോകാൻ?”
നരകത്തിലെ കഥാപാത്രങ്ങൾ ആരൊക്കെയാണ് ? കാലൻ, പിശാച് , ശവങ്ങൾ.. ! ഭാര്യ ഭർത്താവിനെ വിളിക്കും. കണ്ണിൽ ചോര ഇല്ലാത്ത കാലൻ .., പോകുന്ന പോക്ക് കണ്ടില്ലേ! ഭർത്താവ് ഭാര്യയെ വിളിക്കും: വൃത്തിയില്ലാത്ത മുതു പിശാച് …, പുരയ്‌ക്കകം കിടക്കുന്ന കിടപ്പ് കണ്ടില്ലേ? മക്കളെ നോക്കി പറയും: അയൽപക്കത്തെ പിള്ളേര് മിടുക്കർ. ഈ വീട്ടിൽ മൂന്ന് ശവങ്ങൾ! മൂത്ത ശവം എട്ടാംക്ലാസിൽ. രണ്ടാമത്തെ ശവം ഏഴാംക്ലാസിൽ. മൂന്നാമത്തെ ശവം അഞ്ചാം ക്ലാസിൽ.
Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ
ആ കുഞ്ഞുങ്ങളോട് ചോദിക്കുക: നിങ്ങൾ കാലനെ കണ്ടിട്ടുണ്ടോ? ഉണ്ട്. എവിടെ എന്ന് ചോദിച്ചാൽ ചായ കുടിക്കാൻ പോയിരിക്കുന്നു എന്ന് പറയും. നിങ്ങൾ പിശാചിനെ കണ്ടിട്ടുണ്ടോ? ഉണ്ട്? എവിടെ? കറി ഉലത്തികൊണ്ടിരിക്കുന്നു. തുണി അലക്കികൊണ്ടിരിക്കുന്നു.
ഒരു വീട്ടിൽ ഭർത്താവ് ഭാര്യയെ പിശാച് പിശാച് എന്നു വിളിക്കാൻ തുടങ്ങിയിട്ട് 25 വർഷമായി. പിശാച് എന്നു വിളിച്ചാലേ ഭാര്യ ഇപ്പോൾ തിരിഞ്ഞു നോക്കൂ എന്ന സ്ഥിതിയായി. പിശാച് എന്നു കേട്ടാൽ മക്കള് അമ്മയെ നോക്കും. ഇവർ ഭാര്യയും ഭർത്താവും കൂടി അയൽപക്കത്തെ കൊച്ചിന്റെ മാമോദിസക്കു തലതൊട്ടപ്പനും തലതൊട്ടമ്മയുമായിട്ട് പള്ളിയിൽ ചെന്നു. പ്രാരംഭ പ്രാർത്ഥന കഴിഞ്ഞ് മാമോദിസ മുക്കുന്ന അച്ചൻ ഇവരോട് ചോദിച്ചു: ”പിശാചിനെ അതിന്റെ എല്ലാ പ്രവർത്തികളോടും കൂടെ ഉപേക്ഷിക്കാൻ മനസ്സാണോ ? ”
Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്
ഇവർ ഒന്നും മിണ്ടുന്നില്ല. മയിൽക്കുറ്റിക്ക് കാറ്റ് പിടിച്ച പോലെ ഉറച്ചു നിൽക്കുകയാണ്. ചോദിച്ചത് കേട്ടില്ല എന്ന് കരുതി അച്ചൻ വീണ്ടും ചോദിച്ചു: ”പിശാചിനെ അതിന്റെ എല്ലാ പ്രവർത്തികളോടും കൂടെ ഉപേക്ഷിക്കാൻ മനസ്സാണോ? ” ഇയാൾ അപ്പോഴും ഒന്നും മിണ്ടുന്നില്ല. അച്ചൻ പറഞ്ഞു ഇയാളെ മാറ്റിയിട്ട് ചെവികേൾക്കാവുന്ന ആരെയെങ്കിലും വിളിച്ചു നിറുത്ത് എന്ന് . അവസാനമായി ഒരിക്കൽകൂടി അച്ചൻ ചോദിച്ചു: ”പിശാചിനെ അതിന്റെ എല്ലാ പ്രവർത്തികളോടും കൂടെ ഉപേക്ഷിക്കാൻ മനസ്സാണോ ?”
ഉടനെ കെട്ടിയോൻ പറയുകയാണ് :” എന്റെ അച്ചോ .., അച്ചന് പറയാൻ എളുപ്പമാണ്. 25 വർഷമായി ഇതിനെ സ്വീകരിച്ചിട്ട്. അങ്ങനെ എളുപ്പത്തിൽ എനിക്ക് തള്ളാനായിട്ട് പറ്റുമോ?”
Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!
വിളിച്ചു പഠിച്ചുപോയ പദപ്രയോഗങ്ങൾ ! അതാണ് പറയുന്നത്, കുടുംബം ഒരു നരകം!കാപ്പിപ്പൊടിയച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരയ്ക്കലിന്റെ പ്രഭാഷണം കേൾക്കുവാൻ ഇതോടൊപ്പമുള്ള വീഡിയോ പ്ളേ ചെയ്യുക.
Also Read ഇങ്ങനെയായിരിക്കേണ്ടതാണ് എല്ലാ പ്രിൻസിപ്പൽമാരും
Also Read ”ഞാൻ കൊണ്ട തണലത്രയും എന്റെ അച്ഛൻ കൊണ്ട വെയിലായിരുന്നു”
Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത് .