Home Blog Page 29

അഴിമതിക്കേസിൽ ജയിലിൽ കിടന്നവനും ജയിലിലാക്കിയവനും ഒരുമിച്ചിരുന്നു ഭരണം നടത്തുന്നതും കേരളം കണ്ടു!

0
ആഴമതിക്കേസിൽ ജയിലിൽ കിടന്നവവനും ജയിലിലാക്കിയവനും അടുത്തടുത്ത കസേരകളിൽ ഇരുന്നു ഭരണം നടത്തുന്നതും കേരളം കണ്ടു

ഇടതുമുന്നണിയുടെ ജനപിന്തുണ മുൻപത്തേക്കാളും വർധിച്ചിരിക്കുന്നു എന്ന് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മുൻപ് ഇടയ്ക്കിടെ പറയുന്നത് കേട്ടു. ആ ജനപിന്തുണയിൽ വിറളിപൂണ്ടാണ് വെഞ്ഞാറമൂട്ടിൽ സി പി എമ്മുകാരെ കോൺഗ്രസ് പ്രവർത്തകർ വെട്ടിക്കൊന്നതെന്നും കോടിയേരി പറയുന്നത് കേട്ടു. സ്വർണക്കടത്തു കേസിൽ സി പി എമ്മിനെതിരെ നടത്തുന്ന കോൺഗ്രസ് ബി ജെ പി പ്രചാരണം ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളഞ്ഞുവെന്നും ഇടതുമുന്നണിയുടെ ജനപിന്തുണ കൂടുന്നതിൽ ആധി പൂണ്ടാണ് പുതിയ പുതിയ ആരോപണങ്ങളുമായി അവർ രംഗത്ത് വരുന്നതെന്നും ഈയിടെ പത്രസമ്മേളനത്തിൽ കോടിയേരി ആവർത്തിച്ചതും കേട്ടു.

ഇത് പറയുമ്പോൾ ന്യായമായും പാർട്ടി അടിമകൾ അല്ലാത്ത പൊതുജനങ്ങൾക്ക് തോന്നുന്ന ഒരു സംശയമുണ്ട് . പിന്നെന്തിനാണ് കളങ്കിത പാർട്ടിയെന്ന് അവർ മുദ്രകുത്തി ഇത്രയും കാലം തെറി പറഞ്ഞു മാറ്റി നിറുത്തിയിരുന്ന കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ ഇപ്പോൾ ഇടതുമുന്നണിയിലേക്ക് കൂട്ടിയത് ? സ്വർണ്ണ പ്രഭയിൽ ഇടതുമുന്നണിയുടെ തിളക്കം കൂടിക്കൂടി അവസാനം ആ പ്രഭയിൽ പലനേതാക്കളും കരിഞ്ഞു വീഴുമോ എന്ന് ഭയന്ന് അല്പം പ്രഭ കുറച്ചേക്കാം എന്ന് തീരുമാനിച്ചിട്ടാണോ? അതോ ഏതു അഴിമതിക്കാരനും ഇടതുമുന്നണിയിൽ വന്നാൽ അവരിലെ അഴിമതിക്കറ ഉരുകി ഒലിച്ചുപോകും എന്നതുകൊണ്ട് പാവം ജോസ് കെ മാണിയുടെ അഴിമതിക്കറ ഒന്ന് മാറ്റിക്കൊടുത്ത് ശുദ്ധീകരിച്ചേക്കാം എന്ന് തീരുമാനിച്ചിട്ടാണോ? ( പാലായിൽ കഴിഞ്ഞതവണ കെ എം മാണി ജയിച്ചപ്പോൾ പാലായെ തിരുട്ടുഗ്രാമമെന്നു വിളിച്ചവരാണ് സൈബർ സഖാക്കൾ എന്നോർക്കുക .)

ജനപ്രീതി അനുനിമിഷം കൂടിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും മുന്നണി കളങ്കിതരെ കൂടെക്കൂട്ടി ഉള്ള ജനപ്രീതി നശിപ്പിക്കാൻ നോക്കുമോ? അതിന്റെ യുക്തി അറിവുള്ളവർ ആരെങ്കിലും ഒന്ന് പറഞ്ഞു തരിക.

Read Also ട്വൻ്റി-ട്വൻ്റി മോഡൽ കൂട്ടായ്മ ചങ്ങനാശ്ശേരിയിലും

ബി ജെ പി എന്ന വർഗീയപാർട്ടിയെ കേരളത്തിൽ നിന്ന് ഉന്മൂലനം ചെയ്യാനാണ് ഈ നീക്കം എന്നാണു ന്യായീകരണം എങ്കിൽ അതിനു പറ്റിയ ഏറ്റവും നല്ല പാർട്ടി മതേതര കേരളാകോൺഗ്രസ് തന്നെ. പിന്നെ ഉള്ളത് ഐ എൻ എൽ എന്നൊരു മതേതര പാർട്ടിയാണ്. അതിപ്പോൾ ഇടതുമുന്നണിയിലാണല്ലോ .

വർഗീയ ശക്തികളെ തോൽപ്പിക്കാൻ മുൻപ് പി ഡി പി എന്നൊരു മതേതര പാർട്ടിയെ കൂട്ടുപിടിച്ചു സി പി എം ലോക്സഭാ ഇലക്ഷനിൽ മത്സരിച്ചത് ഇവിടുത്തെ മതേതര സ്നേഹികൾ മറന്നിട്ടില്ല . മദനിയും പിണറായിയും അന്ന് കെട്ടിപ്പിടിച്ചുനിൽക്കുന്ന ആ മനോഹര മതേതരദൃശ്യം മതേതര സ്നേഹികൾക്ക് എങ്ങനെ മറക്കാനാവും ?

കോൺഗ്രസിനെ ഇല്ലായ്മചെയ്യാൻ ഏതു ചെകുത്താനെയും കൂട്ടുപിടിക്കും എന്നാണ് വിശദീകരണമെങ്കിൽ ലോക്സഭാ ഇലക്ഷനിൽ ഇതേ കോൺഗ്രസിനെ കേന്ദ്രത്തിൽ അധികാരത്തിൽ കൊണ്ടുവരാനല്ലേ തമിഴ്‌നാട്ടിലും ബംഗാളിലുമൊക്കെ സിപിഎം കൈകോർത്തത് ? കേരളത്തിലെ കോൺഗ്രസുകാർ മാത്രമാണ് അഴിമതിക്കാർ എന്നാണ് മറുപടി എങ്കിൽ സി പി എമ്മിന് ഒരു നടുവിരൽ നമസ്കാരം. ഇനി വർഗീയ ശക്തികളെ കേന്ദ്രത്തിൽ നിന്ന് അകറ്റി നിറുത്താനായിരുന്നു അങ്ങനെ ചെയ്തത് എന്നാണ് ഉത്തരമെങ്കിൽ ഐ എൻ എല്ലിനെ മുന്നിൽ നിറുത്തി തന്നെ വർഗീയതയ്‌ക്കെതിരെയുള്ള പട നയിക്കണം സി പി എം. അതല്ലേ അതിന്റെ ഒരു ഇത്!

Read Also ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത് 

പാർട്ടി അടിമകളുടെ വോട്ട് കൊണ്ടുമാത്രമല്ല കഴിഞ്ഞതവണ 90 സീറ്റ് കിട്ടി ഇടതുമുന്നണി അധികാരത്തിൽ വന്നത് എന്ന് മനസിലാക്കണം . കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുഫലം അതു വ്യക്തമാക്കി കൊടുത്തിട്ടും കാര്യങ്ങൾ പഠിക്കാത്തതെന്തേ?

കേരളകോൺഗ്രസിനെ കൂടെക്കൂട്ടി അവരുടെ പതിനായിരം വോട്ട് നേടിയാൽ ഇടതുമുന്നണിയുടെ ഒറ്റാലിൽ കിടക്കുന്ന ഇരുപതിനായിരം വോട്ട് പുറത്തേക്കു ചാടി പോകുമെന്ന് മനസിലാക്കുക. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കാര്യത്തിൽ യുഡി എഫും എൽഡി എഫും തമ്മിൽ വ്യത്യാസമില്ലെന്നും ഒരുപടി മുന്നിൽ ഇടതുമുന്നണിയാണെന്നും ജനങ്ങൾക്ക് തോന്നിയാൽ ജനം മാറി ചിന്തിക്കും. തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ സങ്കിയെന്നും കൊങ്കിയെന്നും വിളിച്ചു തെറി പറഞ്ഞാലൊന്നും ജനപിന്തുണ കൂടില്ല.

എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യത്തിൽ പ്രതീക്ഷ അർപ്പിച്ചാണ് പാർട്ടി അടിമകളല്ലാത്ത ജനങ്ങൾ കഴിഞ്ഞതവണ ഇടതുമുന്നണിക്ക് കൂട്ടത്തോടെ വോട്ട് കുത്തിയത് എന്ന് മനസിലാക്കുക. കേരള കോൺഗ്രസിനെയും ഐ എൻ എലിനെയും മുന്നണിയിൽ കൂട്ടാതെ നേടിയ വിജയമായിരുന്നു അത് എന്നും ഓർക്കുക . ബാർകോഴയും സോളാർ അഴിമതിയും ജനങ്ങളെ അത്രയേറെ അന്ന് രോഷം കൊള്ളിച്ചിരുന്നു . അതിൽ സത്യം ഉണ്ടെന്നു ജനങ്ങൾ വിശ്വസിച്ചു .

Read Also അയ്യഞ്ചുവർഷം കൂടുമ്പോൾ വറചട്ടിയിൽ നിന്ന് എരിതീയിലേക്കും എരിതീയിൽ നിന്ന് വറചട്ടിയിലേക്കും

പക്ഷെ ഭരണം മാറിയപ്പോൾ കണ്ടത് എന്താണ് ? ആദ്യം അഴിമതിക്കേസിൽ വി എസ് കേസ് നടത്തി ഒരുവർഷം ജയിലിൽ കിടന്ന ആർ ബാലകൃഷ്ണപിള്ളയെ കാബിനറ്റ് റാങ്കിൽ മുന്നോക്ക വികസന കോർപറേഷൻ ചെയർമാനാക്കി കുറെ സ്റ്റാഫിനെയും കൊടുത്തു വാഴിച്ചു . വി എസിനെ തൊട്ടടുത്ത കസേരയിൽ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനാക്കി ഇരുത്തുകയും ചെയ്തു. വാദിയും പ്രതിയും ഒരേ റാങ്കിലുള്ള തസ്‌തികകളിൽ അടുത്തടുത്ത കസേരകളിൽ ഇരുന്നു ജനങ്ങളെ സേവിക്കുന്ന അപൂർവകാഴ്ചക്കും അങ്ങനെ കേരളം സാക്ഷിയായി. അഴിമതിക്കാർക്ക് കൊടുക്കാൻ ഇതിനേക്കാൾ നല്ലൊരു ശിക്ഷ ഉണ്ടോ ? ഇതൊക്കെ കണ്ടു പാർട്ടി അടിമകൾ കയ്യടിക്കുമായിരിക്കും. പക്ഷേ അനുഭാവികളും പക്ഷമില്ലാത്തവരും കർക്കിച്ചുതുപ്പും .

യുഡി എഫിനെതിരെ കൊണ്ടുവന്ന ഒരു അഴിമതിപോലും തെളിയിക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല എന്നത് ഒരു അതിശയമായി ഇപ്പോഴും ജനമനസിൽ നിൽക്കുന്നു . എന്തുകൊണ്ടാണ് അത് തെളിയിക്കാൻ കഴിയാതെ വന്നത് എന്ന് പൊതു സമൂഹത്തോട് തുറന്നു പറയൂ .

ഇപ്പോൾ സർക്കാരിന്റെ അഴിമതി വാർത്തകൾ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ തെറിപറഞ്ഞ് വായടപ്പിക്കാൻ നോക്കിയാലൊന്നും ഇടതുമുന്നണിയുടെ ജനപ്രീതി വർദ്ധിക്കില്ല എന്ന് ഇനിയെങ്കിലും നേതാക്കൾ മനസിലാക്കുക. ഇതേ മാധ്യമങ്ങൾ തന്നെയാണ് മുൻപ് സോളാർ കേസും ബാർകോഴക്കേസുമൊക്കെ പുറത്തുകൊണ്ടുവന്നതും അത് നിരന്തരം വാർത്തയാക്കി വിളമ്പിയതും . അന്ന് സത്യസന്ധമായി പ്രവർത്തിച്ച മാധ്യമങ്ങൾ ഇന്ന് ഇടതുമുന്നണിയെ തകർക്കാൻ നെറികേട് കാട്ടുന്നു എന്ന് പറഞ്ഞാൽ പാർട്ടി അടിമകൾ കയ്യടിക്കും . അല്ലാത്തവർ ചിരിക്കും. സോഷ്യൽ മീഡിയയിൽ കാപ്സ്യുൾ രൂപത്തിലോ സിറപ്പ് രൂപത്തിലോ തെറികൾ വിളമ്പിയാലും പ്രയോജനമില്ല . ബുദ്ധിയും ചിന്തയും പാർട്ടിക്ക് പണയപ്പെടുത്താത്ത ഒരുവിഭാഗം ആളുകൾ ഇവിടെ ഉണ്ട് . അവരാണ് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് .

Also Read പാലായിൽ തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിലും തൊടുപുഴയിൽ ജോസഫിന് സീറ്റ് കിട്ടിയേതീരൂന്ന് പറഞ്ഞ് യുദ്ധത്തിനിറങ്ങിയ ആളാ മാണിസാർ

കേരളത്തിലെ അഴിമതിയും വെട്ടിപ്പും സ്വജനപക്ഷപാതവും കണ്ടുമടുത്ത ജനം അതിൽനിന്നൊരു മോചനത്തിനുവേണ്ടിയായിരുന്നു കിഴക്കമ്പലത്ത് 2ട്വന്റി ട്വന്റി എന്ന കൂട്ടായ്‌മ രൂപീകരിച്ചത് . അത് വൻ വിജയമായത് നമ്മൾ കണ്ടു . ട്വന്റി20 പോലുള്ള കൂട്ടായ്മകൾ കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ പടർന്നു പന്തലിച്ചാൽ കേരളം കള്ളത്തെമ്മാടികളുടെ പിടിയിൽ നിന്നും മോചിതയായി ദൈവത്തിന്റെ സ്വന്തം നാടാകും. ജനങ്ങൾ സത്യം മനസ്സിലാക്കി തുടങ്ങി. വാഗ്ദാനങ്ങളുടെ പെരുമഴയുമായി വോട്ട് ചോദിച്ചു വരുന്ന കപട രാഷ്ട്രീയക്കാരെ കണ്ടം വഴി ഓടിക്കേണ്ട കാലം അതിക്രമിച്ചു.

രാഷ്ട്രീയ അടിമത്തം വെടിഞ്ഞ് കേരള ജനത ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് കിഴക്കമ്പലം നമുക്ക് പഠിപ്പിച്ചു തരുന്ന പാഠം. വോട്ടുകുത്തുമ്പോൾ തീരുന്ന ജനാധിപത്യമല്ല നമുക്കു വേണ്ടത് . ദൈനം ദിന ഭരണകാര്യങ്ങളിലും നാടിന്റെ വികസനത്തിലും ജനങ്ങളുടെ ഇഷ്ടവും താൽപര്യവും നടക്കണം. പോൾ ചെയ്യുന്ന 70 ശതമാനം വോട്ടിൽ 35% വാങ്ങി അധികാരത്തിൽ കയറി സകല തോന്ന്യാസങ്ങളും കാണിച്ചിട്ട് ഞങ്ങൾ ജനവിധിയനുസരിച്ചാണ് ഭരിക്കുന്നതെന്നു വീമ്പിളക്കുന്നവർ കിഴക്കമ്പലത്തെ പഞ്ചായത്ത് ഭരണസമിതിയെ കണ്ടു പഠിക്കണം . സ്വപ്നമാർക്കും ശങ്കരന്മാർക്കും തട്ടിയെടുക്കാനുള്ളതല്ല പൊതുജനത്തിന്റെ നികുതിപ്പണം. ട്വന്റി20 കിഴമ്പലത്തെ ജനങ്ങൾക്ക് ചെയ്ത് കൊടുക്കുന്ന സേവനങ്ങൾ കേരളത്തിലെ മറ്റു ജനങ്ങൾ അസൂയയോടെയാണ് നോക്കിക്കാണുന്നത് .

Also Read കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ് എല്ലാം

ട്വന്റി-20 യെ തകർക്കാൻ എല്ലാ പാർട്ടികളും ഇപ്പോൾ കൈകോർത്തിരിക്കയാണ് എന്നാണ് പുറത്തുവരുന്ന വിവരം. ട്വന്റി-20 യുടെ ആദ്യ പദ്ധതിയായ കുടിവെള്ള പദ്ധതി തടഞ്ഞുകൊണ്ട് രാഷ്ട്രീയപാർട്ടിക്കാർ രംഗത്ത് വന്നു. പിന്നീട് അങ്ങോട്ട് എല്ലാ വികസന പ്രവർത്തനങ്ങളിലും ഒരോരോ ന്യായങ്ങൾ പറഞ്ഞു തടസ്സങ്ങൾ സ്യഷ്ടിച്ചു. റോഡു പണികൾ തടസ്സപ്പെടുത്തിയും ട്വന്റി-20 സ്റ്റാൾ പുതുക്കി പണിയുന്നതിന് സ്റ്റോപ്പ് മെമ്മോ കൊടുപ്പിച്ചും അക്രമത്തിലൂടെയും ഭീഷണിയിലൂടെയും കിഴക്കമ്പലത്തെ വികസനത്തിന് തുരങ്കം വയ്ക്കുകയാണ് അവിടുത്തെ ഇടത് വലത് രാഷ്ട്രീയക്കാർ ചെയ്തത് . ജനങ്ങൾക്ക് എല്ലാ സൗകര്യവും കിട്ടിയാൽ പിന്നെ അവർ തങ്ങളുടെ പിന്നാലെ വാലാട്ടി നടക്കില്ല എന്ന് നന്നായിട്ടറിയാവുന്ന രാഷ്ട്രീയപാർട്ടി നേതാക്കന്മാർ അവിടുത്തെ വികസനത്തെ തടയാൻ ഏല്ലാ വഴികളും നോക്കി . അക്കാര്യത്തിൽ ശത്രുത മറന്നു അവിടെ അവർ ഒറ്റക്കെട്ടായി നിന്നു എന്നതാണ് സത്യം.

Also Read കോവിഡ് രോഗിയെ വീട്ടിൽ എത്തിച്ചപ്പോൾ കണ്ടത് ദേഹത്ത് പുഴുക്കൾ ഇഴയുന്നത്!

കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു. ഡ്രൈവർ അറസ്റ്റിൽ

0
കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു. ഡ്രൈവർ അറസ്റ്റിൽ

ആറന്മുള : കോവിഡ് രോഗിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു .

ഇന്നലെ രാത്രിയാണ് സംഭവം. കോവിഡ് രോഗികളായ രണ്ടു യുവതികൾ ആംബുലൻസിൽ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ല ആശുപത്രിയിലാക്കി . രണ്ടാമത്തെ യുവതിയെ വിദഗ്ധ ചികിത്സക്ക് മറ്റൊരു ആ ശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അതിക്രമം . ആശുപത്രിയിലെത്തിയ യുവതി തനിക്കു നേരെയുണ്ടായ അക്രമം അധികൃതരെ അറിയിക്കുകയായിരുന്നു. 108 ആംബുലന്‍സ് ഡ്രൈവറാണ് നൗഫൽ . പ്രതി വധശ്രമക്കേസ് പ്രതിയാണെന്നു സൂചനയുണ്ട് .

Read Also ഫാറ്റിലിവർ നോർമൽ ലിവർ ആക്കാൻ ചില വഴികൾ

Read Also നടുവേദന മാറ്റാൻ ലളിത വ്യായാമങ്ങൾ

Read Also ഉപ്പൂറ്റിവേദന മാറ്റാൻ അലോപ്പതിയിലും ആയുർവേദത്തിലും ഉള്ള ചികിത്സകൾ

Read Also കോവിഡും ആയുർവേദ മരുന്നുകളും

Read Also ആരോഗ്യ സംരക്ഷണത്തിന് യോഗ ഉത്തമം

കുടലിലെ കാന്‍സര്‍: ലക്ഷണങ്ങളും ചികിത്സയും

0
വൻകുടലിലെ കാന്‍സര്‍

‌ പൊതുവെ പുരുഷന്മാരില്‍ കാണുന്നുന്ന രോഗമാണ് വൻകുടലിലെ കാന്‍സര്‍. ഈ കാന്‍സറിനെ കോളന്‍ കാന്‍സര്‍ എന്നു പറയുന്നു. കോളന്‍ കാന്‍സര്‍ അധികവും പാരമ്പര്യമായി ഉണ്ടാകുന്നതാണ് . കുടുംബത്തില്‍ ആർക്കെങ്കിലും കോളന്‍ കാന്‍സര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും മറ്റ്‌ അംഗങ്ങളെല്ലാം പരിശോധന നടത്തുന്നത് നന്നായിരിക്കും . ഇപ്പോഴത്തെ ജീവിത ശൈലിയും ഭക്ഷണ ക്രമങ്ങളുമാണ് മറ്റൊരു കാരണം . പുകവലി, മദ്യപാനം എന്നിവയൊക്കെ ഈ രോഗം വരാൻ കാരണമാണ് . റെഡ്‌മീറ്റ് കൂടുതൽ കഴിക്കുന്നതും ഈ രോഗം വരാൻ കാരണമായേക്കാം.

തുടക്കത്തിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ല . വന്‍കുടലിനുള്ളിലെ ഭിത്തിയിലാണ് കോളന്‍ കാന്‍സര്‍ ബാധിക്കുന്നത്. കുടലിലോ മലാശയത്തിലോ മുഴകൾ അഥവാ പോളിപ്പുകൾ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം. കൊളോണോസ്കോപ്പി നടത്തിയാല്‍ തുടക്കത്തിലേ കണ്ടുപിടിച്ചു പോളിപ്പുകള്‍ നീക്കം ചെയ്യാന്‍ സാധിക്കും.

പെട്ടെന്ന് തടി കുറയുന്നത് , മലബന്ധം , മലത്തില്‍ രക്തം , മലത്തിനു നിറം മാറ്റം, അടിവയറ്റില്‍ വേദന, കൂടെക്കൂടെ മലശോധനക്കുള്ള തോന്നല്‍ , കുറേശെ മാത്രം മലം പോകുന്ന അവസ്ഥ തുടങ്ങിയവ അനുഭവപ്പെടുന്നു എങ്കിൽ ഡോക്ടറെകാണണം . നീണ്ടു നില്‍ക്കുന്ന ശാരീരിക ക്ഷീണവും വൻകുടലിലെ കാന്‍സറിന്റെ ലക്ഷണമാകാം . ഈ ലക്ഷണങ്ങളുള്ള ഭൂരിപക്ഷം പേര്‍ക്കും കാന്‍സര്‍ ഉണ്ടാവണമെന്നില്ല. ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും 50 പിന്നിട്ടവർ രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപരിശോധന നടത്തുന്നത് നല്ലതാണ്.

കൊളണോസ്‌കോപ്പി പരിശോധനയിലൂടെ ഡോക്ടര്‍ക്ക് കുടലിന്റെയും മലദ്വാരത്തിന്റെയും അകവശത്ത് മുഴകളുണ്ടോ എന്നറിയാം . മലദ്വാരത്തിലൂടെ കാമറ ഘടിപ്പിച്ച പ്രത്യേക ട്യൂബ് കടത്തിയുള്ള പരിശോധനയാണ് ഇത് . കുടലിലെ തകരാറുകള്‍ എളുപ്പം കണ്ടെത്താന്‍ ഇത് സഹായിക്കുന്നു. മുഴകൾ ഉണ്ടെങ്കിൽ അവ എടുത്ത് ബിയോപ്സിക്ക് അയച്ചാല്‍ കാൻസറാണോ എന്ന് അറിയാൻ പറ്റും. വന്‍കുടലില്‍ പോളിപ്പുള്ളവരിൽ അഞ്ചുശതമാനം പേരിൽ മാത്രമാണ് കാന്‍സറിന് സാധ്യതയുള്ളൂ.

ശസ്ത്രക്രിയയാണ് ഈ കാൻസറിനുള്ള പ്രധാന ചികിത്സ. രോഗബാധയുള്ള കുടൽ ഭാഗം മുറിച്ചു കളഞ്ഞു ബാക്കിയുള്ളവ തമ്മില്‍ ബന്ധിപ്പിക്കുന്നു. ലാപ്പറോസ്‌കോപ്പി സർജറി ചെയ്യാം .

തുടക്കത്തിലാണെങ്കിൽ ശസ്ത്രക്രിയയോടെ കാൻസർ പൂര്‍ണമായും മാറ്റാം . കുടലിന്റെ ഉള്‍ഭാഗത്തു അർബുദം പടര്‍ന്നിട്ടുണ്ടെങ്കില്‍ ‘കീമോതെറാപ്പി’ യോ ‘റേഡിയോ തെറാപ്പി’ യോ വേണ്ടിവരും.

ഭക്ഷണത്തിൽ കൂടുതല്‍ വെളുത്തുള്ളി ഉപയോഗിക്കുന്നതും കുടല്‍ കാന്‍സറിനെ തടയാനുള്ള മാര്‍ഗ്ഗമായി പറയാറുണ്ട് .

Read Also ഉപ്പൂറ്റിവേദന മാറ്റാൻ 15 മാർഗങ്ങൾ

Read Also തൈറോയ്‌ഡ്‌ ഹോർമോൺ: 35 സംശയങ്ങളും ഉത്തരങ്ങളും.

Read Also രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

Read Also മാസ്ക് വച്ച് വ്യായാമം ചെയ്ത വ്യക്തി മരിച്ചെന്ന് കേട്ടല്ലോ?

Read Also അരിയിൽ ആര്‍സെനിക്ക് വിഷം. കപ്പയിൽ സയനൈഡ് വിഷം

”ജയിലിലെ ചപ്പാത്തി നിർമ്മാണത്തിന് എനിക്ക് വഴികാട്ടിയത് പരിശുദ്ധ പ്രവാചകനാണ് ”: ഡോ. അലക്‌സാണ്ടർ ജേക്കബ്

0
ജയിലിൽ ചപ്പാത്തി നിർമ്മാണം തുടങ്ങിയത് മുൻ ജയിൽ മേധാവിയായിരുന്ന ഡോ. അലക്‌സാണ്ടർ ജേക്കബ് ഐപി എസാണ്

ജയിലിൽ ചപ്പാത്തി നിർമ്മാണം തുടങ്ങിയത് മുൻ ജയിൽ മേധാവിയായിരുന്ന ഡോ. അലക്‌സാണ്ടർ ജേക്കബ് ഐപി എസാണ് . എന്നാൽ അദ്ദേഹത്തിന് ഇതിന് പ്രചോദനം കിട്ടിയത് മുഹമ്മദ് നബിയുടെ ജീവിത കഥയിൽ നിന്നാണ് . പരിശുദ്ധ പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിത്തിൽ നടന്ന ഒരു സംഭവത്തിൽ നിന്നാണ് ഇങ്ങനെ ഒരാശയം തനിക്ക് കിട്ടിയതെന്ന് അലക്‌സാണ്ടർ ജേക്കബ് പറയുന്നു.

മുൻപ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നു മോചിതരാവുന്ന തടവുകാരെ കൊണ്ടുപോകാൻ വലിയ ഹോട്ടൽ ഉടമകൾ കാറുമായി വെളിയിൽ കാത്തു നിൽക്കുമായിരുന്നു. അവർ ഇറങ്ങിയാലുടൻ കാറിൽ കയറ്റി ആഘോഷമായി അങ്ങ് കൊണ്ടുപോകുകയായിരുന്നു . അതിനു ഒരു കാരണമുണ്ട് . എന്തായിരുന്നു ആ കാരണം ? ഡോ. അലക്‌സാണ്ടർ ജേക്കബ് അതിനെപ്പറ്റിയെല്ലാം പറയുന്നത് കേൾക്കൂ

Read Also രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

Read also രുചിയേറും പൊപൗലു ചിപ്‌സ് ഉണ്ടാക്കാൻ നേന്ത്രനേക്കാൾ കേമൻ

Read also ലോകാവസാനനിലവറ: കണക്കുകൂട്ടലുകൾ തെറ്റുന്നുവോ ?

Read also നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ

”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”

0
അധ്യാപകദിനം

അഞ്ചാം ക്ലാസിലെ ക്ലാസ് ടീച്ചറായ മിസ്സിസ് ആനി തോംസൺ ഒരു ദിവസം തന്റെ കുട്ടികളോട് ഇങ്ങനെ പറഞ്ഞു:

“ഈ ക്ലാസിൽ ടെഡി ഒഴികെയുള്ള എല്ലാവരെയും എനിക്ക് ഇഷ്ടമാണ്..!”
തലേവർഷം അവനെ പഠിപ്പിക്കുകയും അവന്റ ഉത്തര പേപ്പറുകൾ നോക്കുകയും ചെയ്തതിന്റെ വെളിച്ചത്തിലായിരുന്നു ആനി ടീച്ചറിന്റെ കമന്റ് .

ടെഡി! അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. മറ്റുകുട്ടികളോടൊപ്പം കളിക്കാനോ പഠിക്കാനോ ഒട്ടും താൽപര്യമില്ലാത്ത ഒരു അറുബോറൻ. പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി, മണ്ടൻ എന്ന വിളിപ്പേരും പേറി നടക്കുന്നവൻ !

അങ്ങനെയിരിക്കെ ഒരു ദിവസം, ക്ലാസിലെ എല്ലാ വിദ്യാർത്ഥികളുടേയും അതുവരെയുള്ള പഠനഡയറി പരിശോധിക്കണമെന്ന് ഹെഡ്‌മാസ്റ്റർ ക്ലാസ്‌ ടീച്ചർമാർക്കു നിർദേശം നൽകി .

അത് പരിശോധിക്കുന്നതിനിടയിൽ ടെഡിയുടെ ഡയറിയും ആനി ടീച്ചറിന്റെ കൈകളിലെത്തി .
അവന്റെ ഒന്നാം ക്ലാസിലെ ഡയറിയിൽ അന്നത്തെ ക്ലാസ് ടീച്ചർ ഇങ്ങനെ എഴുതിയിരുന്നു.

”ടെഡി സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ്.. ഒട്ടേറെ കഴിവുകൾ ദൈവം അവനു നൽകിയിട്ടുണ്ട്. അവന് പ്രത്യേക പരിഗണന നൽകി ശ്രദ്ധയോടെ വളർത്തേണ്ടതുണ്ട്.”

ടീച്ചർ അത്ഭുതത്തോടെ നോക്കിയിരുന്നു പോയി . അവന്റെ രണ്ടാം ക്ലാസിലെ ടീച്ചർ എന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയാൻ ടെഡിയുടെ ആ വർഷത്തെ ഡയറി എടുത്തു നോക്കി .

”ബുദ്ധിമാനായ വിദ്യാർത്ഥിയാണ് ടെഡി. കൂട്ടുകാർക്ക്‌ വളരെ പ്രിയങ്കരൻ.. പക്ഷെ അമ്മക്ക് ക്യാൻസർ ബാധിച്ചതിനെ തുടർന്ന് അവനിപ്പോൾ അസ്വസ്ഥനാണ്..”

ആനി തോംസന്റെ ആകാംഷ വർദ്ധിച്ചു . അവർ ഉടനെ അവന്റെ മൂന്നാം ക്‌ളാസിലെ ഡയറി എടുത്തു തുറന്നു . അതിൽ ക്ലാസ് ടീച്ചർ ഇങ്ങനെ എഴുതിയിരിക്കുന്നു.

”ടെഡിയുടെ അമ്മയുടെ മരണം അവനെ വല്ലാതെ തളർത്തിയിരിക്കുന്നു. പിതാവാകട്ടെ അവനെ പരിഗണിക്കുന്നതേയില്ല . വളരെ പെട്ടെന്നു എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഈ കുഞ്ഞിന്റെ ജീവിതം താറുമാറാവുന്നതാണ്”.

ടീച്ചർ ഉടൻ തന്നെ അവന്റെ നാലാം ക്ലാസിലെ ഡയറി എടുത്തു നോക്കി.

”ടെഡി തന്നിലേക്കു തന്നെ ഒതുങ്ങി ജീവിക്കുന്നവനാണ്. പഠനത്തിൽ അവനു ഒട്ടും താൽപ്പര്യമില്ല. കൂട്ടുകാരുമില്ല.. ക്ലാസിൽ ഏതുനേരവും ഉറക്കം തൂങ്ങിയിരിക്കുകയാണ് ഈ അലസൻ .”

ഇത്രയും വായിച്ചപ്പോൾ ആനി തോംസനു ടെഡിയുടെ യഥാർത്ഥ പ്രശ്‌നം മനസിലായി .
താൻ അവനെക്കുറിച്ച് ക്‌ളാസിൽ പറഞ്ഞ കമന്റ് ഓർത്തപ്പോൾ ടീച്ചറിന് വലിയ കുറ്റബോധവും സങ്കടവും തോന്നി.

അങ്ങനെയിരിക്കെ, ആനി ടീച്ചറിന്റെ ജന്മദിനാഘോഷം വന്നു . എല്ലാ കുട്ടികളും ചിത്രപ്പണി ചെയ്ത് അലങ്കരിച്ച കവറിൽ വിലകൂടിയ സമ്മാനം നൽകിയപ്പോൾ, മാർക്കറ്റിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന പോളിത്തീൻ കവറിൽ പൊതിഞ്ഞ ഒരു ഉപഹാരമാണ് ടെഡി ടീച്ചറിന് സമ്മാനമായി നൽകിയത്. ആകാംഷയോടെ ടീച്ചർ ടെഡിയുടെ സമ്മാനപ്പൊതി തുറന്നു.

ചെറിയ മുത്തുകൾ കോർത്തുണ്ടാക്കിയ ഒരു മാലയും, മുക്കാൽഭാഗത്തോളം ഉപയോഗിച്ച് തീർന്ന ഒരു അത്തർ കുപ്പിയുമായിരുന്നു അതിൽ . ഇതു കണ്ട മറ്റു കുട്ടികൾ ആർത്തു ചിരിക്കുക കൂടി ചെയ്തപ്പോൾ ടെഡിക്ക് കരച്ചിൽ വന്നു.

പക്ഷെ, തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ മാലയും അത്തറുമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ആനി ടീച്ചർ പറഞ്ഞതോടെ കുട്ടികളുടെ ചിരിയടങ്ങി. അതുമല്ല , ആനി ടീച്ചർ ടെഡിക്ക് പ്രത്യേകം നന്ദിപറയുകയും ചെയ്തു. എന്നിട്ട്‌ എല്ലാവരും കാൺകെ ആ മാല അവർ കഴുത്തിൽ ഇടുകയും അത്തർ ശരീരത്തിൽ പുരട്ടുകയും ചെയ്തു.

ആ ദിവസം ക്ലാസ് കഴിഞ്ഞിട്ടും ടെഡി വീട്ടിലേക്ക് പോയില്ല. ആനി ടീച്ചറിന്റെ മുറിയുടെ മുൻപിൽ ടീച്ചറെ കാത്തു നിന്നു അവൻ. ടീച്ചർ വന്നപ്പോൾ അവൻ പറഞ്ഞു:

”ഇന്ന് ടീച്ചർക്കു എന്റെ അമ്മയുടെ മണമാണ് !”

ഇതുകേട്ടതും ആനി ടീച്ചറിന്റെ കണ്ണുകൾ നിറഞ്ഞു.

അവന്റെ അമ്മ ഉപയോഗിച്ചിരുന്ന അത്തറാണ് തനിക്ക് സമ്മാനമായി തന്നതെന്ന് അവർ തിരിച്ചറിഞ്ഞു.
മരിച്ചു പോയ അമ്മയെയാണ് ടെഡി തന്നിൽ കാണുന്നതെന്ന് ആ അധ്യാപികക്ക് മനസിലായി .

അന്നുമുതൽ ആനി തോംസൺ ടെഡിക്ക് പ്രത്യേക ശ്രദ്ധ നൽകി. ഒരമ്മയെപ്പോലെ അവനെ സ്നേഹിക്കുകയും ലാളിക്കുകയും വണ്ടീ കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്തു . ക്രമേണ അവന് ഉന്മേഷവും പ്രസരിപ്പും തിരിച്ചു കിട്ടി. പഠിക്കാൻ ഉത്സാഹം കാണിച്ചു . വർഷാവസാനമായപ്പോഴേക്കും ും ആ ക്ലാസിലെ ഏറ്റവും സമർത്ഥരായ കുട്ടികളുടെ ഗണത്തിൽ അവനും എത്തി.

ഒരു ദിവസം തന്റെ മുറിയുടെ വാതിലിൽ ടെഡി ഒട്ടിച്ചു വെച്ച ഒരു കുറിപ്പ് ആനി തോംസൺ കണ്ടു:

”എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽവെച്ച്‌ ഏറ്റവും നല്ല ടീച്ചറാണ് ആനി ടീച്ചർ ..”

ആനി തോംസൺ ടെഡിക്ക് ഇങ്ങനെ മറുപടി എഴുതി: ”ഒരു നല്ല അദ്ധ്യാപിക ആകുന്നത് എങ്ങനെ എന്ന് എന്നെ പഠിപ്പിച്ച മിടുക്കനാണ് ടെഡി .!”

ടെഡി സ്‌കൂൾപഠനം പൂർത്തിയാക്കി സ്‌കൂളിൽ നിന്ന് പിരിഞ്ഞു . .

വർഷങ്ങൾക്കുശേഷം അവിടത്തെ മെഡിക്കൽ കോളേജിൽനിന്ന് ആനി തോംസണെ തേടി ഒരു ക്ഷണക്കത്ത് എത്തി.

ആ വർഷത്തെ മെഡിക്കൽ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ അമ്മയുടെ സ്ഥാനത്ത് ടീച്ചർ വരണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള ടെഡിയുടെ കത്തായിരുന്നു അത് .

ടെഡി സമ്മാനിച്ച മുത്തുമാല അണിഞ്ഞ്, ആനി തോംസൺ അന്നവിടെ എത്തിച്ചേർന്നു. ടെഡിയുടെ അമ്മയുടെ സ്ഥാനത്തു നിന്ന് ആ ചടങ്ങിൽ സന്തോഷപൂർവം അവർ പങ്കെടുത്തു.

പിൽക്കാലത്ത് ലോകത്തിൽ അറിയപ്പെടുന്ന ഡോക്ടറായി മാറിയ ഡോ. ടെഡി സ്‌റ്റൊഡാർട്ട്‌ ആയിരുന്നുവത്രേ ആ ബാലൻ.

പ്രശസ്ത എഴുത്തുകാരിയായ എലിസബത്ത് സിലൻസ് ബല്ലാർഡ് Three Letters From Teddy എന്ന ശീർഷത്തിൽ
1974 ൽ ‘ഹോം ലൈഫ് ‘ മാഗസിനിൽ എഴുതിയ ഒരു കഥയാണ് ഇത് . എന്നാൽ ഇതു ഒരു സംഭവ കഥയാണെന്ന രീതിയിൽ പിന്നീട് ലോകമെങ്ങും പ്രചരിക്കുകയും പ്രശസ്തി നേടുകയും ചെയ്തു. ! അധ്യാപകരുടെ പരിശീലന ക്ലാസുകളിൽ ഇതൊരു ഗുണപാഠ കഥയായി അവതരിപ്പിക്കാറുമുണ്ട് പരിശീലകർ .

Read Also ”ബുദ്ധിമുട്ടില്ലെങ്കിൽ കുറച്ച് ഭാരക്കുറവുളള പെട്ടികൾ ചുമക്കുന്ന ജോലി അവനെ ഏൽപ്പിക്കണം

പലതരം പ്രശ്നങ്ങൾക്കിടയിൽപ്പെട്ടു അന്തർമുഖരായി ജീവിക്കുന്ന നിരവധി ടെഡിമാർ നമ്മുടെ നാട്ടിലെ സ്‌കൂളുകളിലും ഉണ്ട് .ഒന്നിനും കൊള്ളാത്തവൻ എന്നു മുദ്രകുത്തി അധ്യാപകർ എഴുതിത്തള്ളിയ ബാല്യങ്ങൾ! അവരുടെ പ്രശ്നങ്ങൾ യഥാസമയം കണ്ടെത്തി പരിഹരിക്കാൻ കഴിഞ്ഞാൽ ഒരുപാട് നല്ല കുട്ടികളെ വാർത്തെടുക്കാൻ അധ്യാപകർക്ക് കഴിയും .

സ്വന്തം മക്കളെ സ്നേഹിക്കുന്നതുപോലെ ക്ലാസിലെ കുട്ടികളെ സ്നേഹിക്കാൻ ഒരു അധ്യാപകന് കഴിയണം! കുട്ടികളുടെ ജീവിത പശ്ചാത്തലം കൂടി മനസിലാക്കിയിട്ട് , അതിനനുസരിച്ചു വേണം ഓരോ കുട്ടിയോടുമുള്ള ഇടപെടലും കരുതലും !വ്യത്യസ്ത കഴിവുകളും അഭിരുചികളും ഉള്ള കുട്ടികളാണുള്ളത് ഓരോ ക്ലാസിലും ഉള്ളത് . കഴിവുകുറഞ്ഞവരെ ഒരിക്കലും പരിഹസിക്കുകയോ നിന്ദിച്ചു സംസാരിക്കുകയോ ചെയ്യരുത്. അത് കുട്ടികളുടെ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിക്കുകയും പഠനത്തിൽ നിന്ന് അവരെ അകറ്റുകയും ചെയ്യും.

തലേവര്‍ഷം തന്റെ ക്ലാസ്സിലുണ്ടായിരുന്ന കുട്ടികളല്ല ഈ വർഷം മുൻപിൽ ഇരിക്കുന്നത് എന്ന ഓർമ്മ ഓരോ അധ്യാപകനും ഉണ്ടായിരിക്കണം ! ഒരു വർഷം കൊണ്ട് മാനസികവും ശാരീരികവും കുടുംബപരവുമായി ഒരുപാട് മാറ്റങ്ങൾ അവരിൽ വന്നിട്ടുണ്ടാകും . അതനുസരിച്ചു അവരോടുള്ള സമീപനത്തിലും മാറ്റങ്ങൾ വരുത്താൻ അധ്യാപകർ തയ്യാറാവണം !

ഇന്ന് മാതാപിതാക്കളോടൊപ്പമുള്ളതിനേക്കാൾ കൂടുതല്‍ സമയം അധ്യാപകരോടൊപ്പമാണ് കുട്ടികൾ ചിലവഴിക്കുന്നത്. അതുകൊണ്ടു തന്നെ അവരെ നന്മയുടെ പാതയിലൂടെ നയിക്കാൻ മാതാപിതാക്കളെക്കാളേറെ ബാദ്ധ്യത അധ്യാപകനുണ്ട്.

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇന്ന് വര്‍ധിച്ചുകൊണ്ടിരിക്കുന്നു . അവരെ വഴിതെറ്റിക്കാന്‍ സ്‌കൂളുകള്‍ക്കു ചുറ്റും ലഹരി മാഫിയകള്‍ വട്ടമിട്ടു പറക്കുകയാണ് . പീഡന ലോബിയും സജീവമാണ് ! ഇതിനെയെല്ലാം നേരിടാൻ അധ്യാപകരുടെ സഹായം കുട്ടികൾക്ക് അനിവാര്യമാണ് . തനിക്കെല്ലാം തുറന്നു പറയാനും ആശ്വാസം കണ്ടെത്താനുമുള്ള ഒരാളായാണ് അധ്യാപകനെ കുട്ടികൾ കാണുന്നത് . മാതാപിതാൾ പറയുന്നത് അനുസരിക്കാത്ത കുട്ടികള്‍ പോലും അധ്യാപകര്‍ പറയുന്നത് അനുസരിക്കുന്ന അനുഭവങ്ങള്‍ നമുക്ക് ചുറ്റുമുണ്ട് . അതുകൊണ്ടു തന്നെ ഇക്കാലത്തു മുഴുവൻ അധ്യാപകർക്കും കൗൺസിലിംഗ് പരിശീലനം നൽകേണ്ടത് അത്യാവശ്യമാണ് !

തേച്ചു മിനുക്കി എടുത്താൽ പത്തരമാറ്റ് തനിത്തങ്കമാറ്റാൻ പറ്റുന്ന നിരവധി കുട്ടികൾ നമ്മുടെ സ്‌കൂളുകളിലുണ്ട്‌ ! തേച്ചു മിനുക്കാനുള്ള സന്മനസും സമയവും അധ്യാപകർക്കുണ്ടാകണമെന്നു മാത്രം !

അധ്യാപകന്റെ സ്വഭാവസവിശേഷതകളും സംസാര രീതികളും പെരുമാറ്റവുമെല്ലാം കൊച്ചു കുട്ടികള്‍ അറിയാതെ തന്നെ സ്വായത്തമാക്കുന്നു. ”ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തെട്ടു പിഴയ്ക്കും ശിഷ്യന്.” എന്ന വാചകം എപ്പോഴും അധ്യാപകന്റെ മനസ്സിലുണ്ടായിരിക്കണം. പാഠപുസ്തകങ്ങൾക്കപ്പുറത്തേക്കു കുട്ടികളെ കൂട്ടിക്കൊണ്ടുപോയി, പുതിയ അറിവിന്റെയും അനുഭവങ്ങളുടെയും നന്മകളുടെയും മധുരം പകര്‍ന്നു നൽകുന്ന അച്ഛനമ്മമാരാകണം അധ്യാപകർ .അധ്യാപകരുടെ അറിവിന്റെ വിളക്ക് എപ്പോഴും പ്രകാശം ചൊരിഞ്ഞു കെണ്ടേയിരിക്കണം. എങ്കിലേ അതില്‍ നിന്ന് മറ്റൊരു വിളക്കു കൊളുത്താനാവൂ!

പഴയ അധ്യാപകരെ ജീവിത വഴിയില്‍ കണ്ടുമുട്ടുമ്പോള്‍ അവരെ നോക്കി ഒന്ന് പുഞ്ചിരിക്കുക, അവരെ ബഹുമാനിക്കുക, സഹായിക്കുക . നമ്മളെ പഠിപ്പിച്ച അധ്യാപകർക്ക് നമുക്ക് നല്‍കാവുന്ന ഏറ്റവും നല്ല ഗുരുദക്ഷിണ അതാണ് .

എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി

Read Also മലകളെ വിഴുങ്ങുന്ന ഭൂതങ്ങൾ..

Read Also ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് പൊട്ടക്കിണറ്റിൽ എറിഞ്ഞത്

Read Also സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച!!

മുപ്പത്തൊമ്പത് ദിവസത്തെ മോർച്ചറിവാസത്തിനു ശേഷം മത്തായിക്ക് ഇനി സിമിത്തേരിയിൽ അന്ത്യവിശ്രമം

0

റാന്നി : ഫോറസ്റ്റുകാരുടെ കസ്​റ്റഡിയിലിരിക്കെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ മത്തായിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും . ഇന്നലെ വൈകുന്നേരം റി പോസ്​റ്റ്​മോർട്ടം കഴിഞ്ഞു മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

പത്തനംതിട്ടയിലെ പ്രൈവറ്റ് ആശുപത്രിയിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ വടശ്ശേരിക്കര അരീക്കകാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചകഴിഞ്ഞു ​മൂന്നരയ്ക്ക് കുടപ്പനക്കുളം സെൻറ്​ മേരീസ്ഓർത്തോഡോക്സ് പള്ളിയിൽ സംസ്കരിക്കും. മരണം നടന്നു ​ മുപ്പത്തൊമ്പതാം ദിവസമാണ് മൃതദേഹം സംസ്​കരിക്കുന്നത്​.

മത്തായിയുടെ പുനഃപോസ്റ്റ് മോർട്ടം സി ബി ഐ സാന്നിധ്യത്തിൽ ഇന്നലെ നടന്നു. നേരത്തെ നടന്ന പൊലീസ്​ ഇൻക്വസ്​റ്റിലും പോസ്​റ്റ്​മോർട്ടത്തിലും കണ്ടെത്താത്ത മുറിവുകൾ ഇപ്പോൾ ക​ണ്ടെത്തി. ഇടത് കൈയുടെ മുട്ടിന് താഴെ പൊട്ടൽ ഉണ്ട് . തലയിലും തലയുടെ പിൻഭാഗത്തായും മുറിവുകൾ കണ്ടെത്തി. ഉരഞ്ഞ പാടുകൾ ശരീരത്ത് പലയിടത്തും കാണപ്പെട്ടു. കൂടുതൽ മുറിവുകൾ കണ്ടെത്തിയത്​ പൊലീസ് ആദ്യം നടത്തിയ ഇൻക്വസ്​റ്റിലെ പിഴവിലേക്കാണ് ​ സൂചന നൽകുന്നത്. നിർണ്ണായക തെളിവുകൾ സി.ബി.ഐക്ക് കിട്ടിയതായാണ് വിവരം.

പൊലീസ് സര്‍ജന്‍മാരായ ഡോ. പി.ബി. ഗുജറാള്‍ ഡോ. ഉന്മേഷ് , ഡോ. പ്രസന്നന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റീ പോസ്​റ്റ്​മോര്‍ട്ടം നടത്തിയത് . മത്തായിയുടെ കുടുംബാംഗങ്ങളും അഭിഭാഷകരും ഇൻക്വസ്​റ്റ്​ സമയത്ത് സന്നിഹിതരായിരുന്നു.

പിന്നീട് സിബിഐ ഉദ്യോഗസ്ഥർ ചിറ്റാറിലെത്തി സംഭവസ്ഥലം പരിശോധിച്ചു.​ ഭാര്യയോടും ബന്ധുക്കളോടും കാര്യങ്ങൾ ചോദിച്ചു.

പൊന്നു എന്ന് വിളിക്കപ്പെടുന്ന മത്തായിയുടെ മരണം സ്വാഭാവിക മുങ്ങിമരണമെന്നായിരുന്നു ആദ്യ പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ. ശരീരത്തിലെ ക്ഷതങ്ങൾ വീഴ്ചയിലുണ്ടായതാണെന്നും പറഞ്ഞിരുന്നു. കൊലപാതകമാണെന്ന് വീട്ടുകാരും ബന്ധുക്കളും ശക്തമായി വാദിച്ചു. പക്ഷെ സർക്കാരും വനംവകുപ്പും വനപാലകർക്കൊപ്പമായിരുന്നു . കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതുവരെ ഭർത്താവിന്റെ മൃതദേഹം സംസ്കരിക്കില്ല എന്ന നിലപാട് ഭാര്യ ഷീബ സ്വീകരിച്ചു. തുടർന്ന് സി ബി അന്വേഷണം ആവശ്യപ്പെട്ട് അവർ കോടതിയെ സമീപിക്കുകയായിരുന്നു .

വനം വകുപ്പിന്റെ നിരീക്ഷണ കാമറ മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി ചോദ്യം ചെയ്യാനാണു കഴിഞ്ഞ ജൂലൈ 28ന് വൈകീട്ട് ​ വനപാലകർ മത്തായിയെ പിടിച്ചുകൊണ്ടുപോയത് . പിന്നീട് മൃതദേഹം വീട്ടിലെ കിണറ്റിൽ കാണപ്പെടുകയായിരുന്നു. മർദ്ദിച്ചു അവശനാക്കി കിണറ്റിൽ ഇട്ടതാണെന്നു വീട്ടുകാർ ആരോപിച്ചു . മുഖ്യമന്ത്രിയും വനം മന്ത്രിയും നിശബ്ദത പാലിച്ചു . അവരിൽ നിന്ന് നീതി ലഭിക്കില്ലെന്നുകണ്ടാണ് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മത്തായിയുടെ വീട് സന്ദർശിക്കാൻ വനംമന്ത്രി കൂട്ടാക്കാതിരുന്നത് നാട്ടുകാരെ ഏറെ രോഷം കൊള്ളിച്ചിരുന്നു.

Read Also ”അടുത്ത വർഷം വോട്ടു ചോദിയ്ക്കാൻ ഈ വഴിവരുമല്ലോ? അപ്പോൾ കാണാം..”

Read Also മലയോരത്തു വീണ കർഷകരക്തം അത്ര പെട്ടെന്നു ഒഴുകി പോകില്ല

Read Also ”എന്റെ പൊന്നുച്ചായൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. 

Read Also വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് 

തെലുങ്കാന ബി.ജെ.പി. എം എൽ എ രാജ സിങ്ങിനെ ഫേസ്‍ബുക്ക്‌ വിലക്കി

0

ന്യൂഡല്‍ഹി : വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിന് തെലങ്കാന ബി.ജെ.പി എം.എൽ.എ രാജ സിങ്ങിനെ ഫേസ്​ബുക്ക് വിലക്കി . ഫേസ്ബുക്കിന്റെ നയം ലംഘിച്ചതിനാണ് വിലക്ക് . എഫ്ബി, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് പൂട്ടിയത്. അക്രമം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ ​പോസ്​റ്റ്​ ചെയ്​തതിനാണ്​ രാജ സിങ്ങിനെ ഫേസ്ബുക്കിൽനിന്ന് നീക്കിയതെന്നു ​ അധികൃതർ അറിയിച്ചു. ഫേസ്ബുക്കിന് ബെജിപിയോട് ചായ്‌വുണ്ടെന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം തനിക്ക്​ ഫേസ്​ബുക്ക്​ പേജില്ലെന്നായിരുന്നു രാജസിങ് പറഞ്ഞത്​. 2018ൽ തന്റെ ഫേസ്​ബുക്ക്​ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു . ഇപ്പോഴത്തേത് വ്യജമായി ആരോ ഉണ്ടാക്കിയതാണെന്നും അതാണ് നീക്കം ചെയ്തതെന്നും പറഞ്ഞു.

ഫേ‌സ്ബുക്കിന് ബി ജെ പിയോട് അനുകൂലമായ നിലപാടാണ് ഉള്ളതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍റിപ്പോർട്ട് നേരത്തെ ചെയ്തിരുന്നു. രാജാ ‌സിംഗിനെതിരെ നടപടിയെടുക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യൻ പ്രതിനിധി അംഖി ദാസ് തടഞ്ഞതായി അവർ വർത്തകൊടുത്തിരുന്നു . തുടർന്ന് ഫേസ്​ബുക്കിനെതിരെ വ്യാപക പ്രതിഷേധവും ​ ഉയർന്നിരുന്നു .

രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

0
ഏതൊരു പുരുഷനും ആത്മാർഥമായി ചിരിക്കുന്നത് ഇഷ്ടപ്പെട്ട പെണ്ണിനെ കാണുമ്പോഴാണ്

എവിടെ നോക്കിയാലും തിരിച്ചറിയൽ പരേഡിന്റെ കാലമാ ഇത്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ തിരിച്ചറിയൽ പരേഡ് . ലോകാരംഭം മുതൽ ഉള്ളതാണ്.

ഒന്നമത്തെ തിരിച്ചറിയൽ പരേഡ് ബൈബിളിലാണ് കാണുന്നത് . ആദത്തെ നിറുത്തിയിട്ട് സകല ജീവജാലങ്ങളെയും മുൻപിലൂടെ കൊണ്ടുവന്നു ദൈവം . ആദത്തിനു ചേർന്ന ഇണ ഉണ്ടോന്ന് നോക്കാനുള്ള ഒരു തിരിച്ചറിയൽ പരേഡ് ആയിരുന്നു അത് . ആദത്തെ ഇടതുവശത്തു നിറുത്തി പിടിയാനയെ വലതുവശത്തു നിറുത്തി നോക്കി . ചേരില്ല . ആനയെ മാറ്റിയിട്ട് എരുമയെ നിറുത്തി നോക്കി . അതും ചേരില്ല. അങ്ങനെ പലതും ചേർത്ത് നിറുത്തി നോക്കി. അവസാനം മനസിലായി തേങ്ങാമുറിയും അടക്കാമുറിയും തമ്മിൽ ചേരില്ലെന്ന് . എന്നാൽ തങ്കച്ചനും തങ്കമ്മയും കൂടി ശരിക്കും ചേരും. അങ്ങനെ ചേർന്ന ഒരുവളെ ആദത്തിനു കൊടുക്കാൻ ദൈവം തീരുമാനിച്ചു . അതിനു ബൈബിളിൽ പറയുന്ന വാക്ക് ആണ് ഗാഢനിദ്ര .

ബൈബിളിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന വാക്കാണ് ഗാഢനിദ്ര . അതുകിട്ടിയതോ ആണുങ്ങടെ വർഗത്തിന് . കിട്ടിയ കാലം ഏതാണ് ? പെണ്ണുങ്ങൾ ഭൂമിയിൽ ഉണ്ടാകുന്നതിനു മുൻപ് . സ്ത്രീജന്മത്തിനു മുൻപ് ആണുങ്ങൾ അനുഭവിച്ച മഹാഭാഗ്യം ആണ് ഗാഢനിദ്ര .

ദൈവം ആദത്തോട് പറഞ്ഞു പൊന്നുമോനെ ഉറങ്ങെടാ ഉറങ്ങ്‌ . മനസമധാനത്തോടെ നിന്റെ ഒടുക്കത്തെ ഉറക്കം ഉറങ്ങ്‌ . നിന്റെ ഉറക്കം കെടുത്താൻ ഒരുവൾ വരുന്നുണ്ട് .

അങ്ങനെ ആദത്തെ ഗാഢനിദ്രയിലാക്കിയിട്ട് ഹവ്വയെ സൃഷ്ടിക്കാൻ ആദത്തിന്റെ ഒരു എല്ലെടുക്കാൻ ദൈവം തീരുമാനിച്ചു. ആദ്യം തലയിൽ നിന്ന് ഒരു എല്ലെടുത്താലോ എന്ന് ആലോചിച്ചു. അപ്പോൾ ഓർത്തു തലയിൽ നിന്നു എടുത്താൽ അവൾ പുരുഷന്റെ തലയിൽ കയറിയിരുന്നു കാലാ കാലം നിരങ്ങും. എങ്കിൽ പിന്നെ കാലിലെ എല്ലെടുത്താലോ എന്ന് ചിന്തിച്ചു . അപ്പോൾ ഓർത്തു കാലിൽ നിന്ന് എടുത്തു ഇവളെ സൃഷ്ടിച്ചാൽ ജീവിതകാലം മുഴുവൻ ആദത്തിന്റെ ചവിട്ടുകൊണ്ട് ഇവൾ കിടക്കേണ്ടി വരും. ഒടുവിൽ ദൈവം എല്ലാം ആലോചിച്ചിട്ട് പുരുഷന്റെ വാരിയെല്ല് ഒന്ന് എടുക്കാൻ തീരുമാനിച്ചു . അങ്ങനെയാണ് പുരുഷന്റെ ഹൃദയ രഹസ്യങ്ങൾ, അരമന രഹസ്യങ്ങൾ എല്ലാം കിടക്കുന്ന ഹൃദയത്തെ പൊതിയുന്ന വാരിയെല്ലുകളിൽ ഒന്നു എടുത്തു സ്ത്രീയെ സൃഷ്ടിച്ചത് .

അവിടം മുതലാണ് ആണിന്റെ ചിരിയും സന്തോഷവും ആരംഭിച്ചത് . അന്നുവരെ മൂകനായിരുന്ന ആദം ഉള്ളുതുറന്ന് ചിരിച്ചു. ഏതൊരു പുരുഷനും ആത്മാർഥമായി ചിരിക്കുന്നത് ഇഷ്ടപ്പെട്ട പെണ്ണിനെ കാണുമ്പോഴാണ് . സാക്ഷാൽ നരസിംഹറാവു പോലും ജീവിതത്തിൽ ആദ്യം ചിരിച്ചത് ഐശ്വര്യ റായിയെ കണ്ടപ്പോഴാണ് .

അന്നുമുതൽ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്ത വരമാണ് രണ്ടു വഴിയിലൂടെ കെട്ടിയവനെ വരച്ചവരയിൽ നിറുത്താനുള്ള വലിയ കൃപ . ഒന്ന് ചിരി . രണ്ടു കരച്ചിൽ.

എത്ര മനപ്രയസമുള്ള ഭർത്താവും വീട്ടിലേക്ക് കയറിവരുമ്പോൾ ഭാര്യ ഒന്ന് ചിരിച്ചോ അവന്റെ മനപ്രയാസം സൂര്യപ്രകാശത്തിലെ മഞ്ഞുകട്ട പോലെ ഉരുകിപ്പോകും . അപ്പോൾ ചിരിച്ചുകൊണ്ട് പെണ്ണുങ്ങൾക്ക് കാര്യം നേടാനാവും . രണ്ട് കരഞ്ഞോണം . പെണ്ണുങ്ങൾ കുത്തിയിരുന്ന് കരഞ്ഞോ.., ആണുങ്ങൾ അലിഞ്ഞു പോകും . കാരണം ആണുങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് . മണ്ണുകൊണ്ട് ഉണ്ടാക്കിയിരിക്കുന്നതിനാൽ വെള്ളം വീണാൽ അലിഞ്ഞുപോകും . ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മപ്രഭാഷണം കേൾക്കുക . കളിയിൽ അല്പം കാര്യം. കാപ്പിപ്പൊടിയച്ചന്റെ തമാശകൾ കേൾക്കുക

Read Also പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

Read Also കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് 

Read Also ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്

ഒപ്പ് വിവാദം : സന്ദീപിന്റെ പൊട്ടത്തരത്തിന് മറുപടിയില്ലെന്ന് എം.വി ജയരാജന്‍

0

തിരുവനന്തപുരം : വിദേശത്തായിരുന്ന പിണറായി സെക്രട്ടറിയറ്റിൽ ഇരുന്ന ഫയലിൽ ഒപ്പിട്ടതെങ്ങനെയെന്ന് മോദിയോട് ചോദിക്കാന്‍ എം.വി ജയരാജൻ. ഡിജിറ്റൽ ഇന്ത്യയിൽ വിദേശത്തിരിക്കുന്ന ഒരാൾ ഫയല്‍ ഒപ്പിടുന്നതെങ്ങനെ എന്ന് സന്ദീപ് അന്വേഷിക്കണം. പൊട്ടത്തരത്തിന് മറുപടിയില്ലെന്നും ജയരാജൻ പറഞ്ഞു

2018 സെപ്റ്റംബർ 9 നു പിണറായി വിജയൻ അമേരിക്കയിൽ മയോക്ലിനിക്കിൽ ചികിത്സയിലിരിക്കെ അതേദിവസം ഇവിടെ തലസ്ഥാനത്ത് പിണറായി വിജയൻ ഒരു ഫയലിൽ ഒപ്പുവച്ചിരിക്കുന്നു എന്നായിരുന്നു ബി ജെ പിയുടെ കണ്ടെത്തൽ . കേരളം ഭരിക്കുന്നത് പിണറായി വിജയനോ പിണറായിവ്യാജനോ എന്നായിരുന്നു ബിജി ജെ പിയുടെ ആക്ഷേപം . മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളനം നടത്തി ഗുരുതര ആരോപണമുന്നയിച്ചത് ബി ജെപി വക്താവ് സന്ദീപ് വാര്യർ ആണ് . മുഖ്യന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി.ജയരാജന്‍ ആ സ്ഥാനത്തുനിന്ന് മാറിയത് ഇതിനുപിന്നാലെയാണെന്നും സന്ദീപ് വാരിയര്‍ ആരോപിച്ചു. ഇതിനു വിശദീകരണം കാപ്സ്യുൽ രൂപത്തിലോ വിശദമായോ തരണമെന്നും ജയരാജനെ പരിഹസിച്ചിരുന്നു സന്ദീപ് വാര്യർ. ഇതിനു മറുപടിയായായാണ് ജയരാജൻ വിശദീകരണം നൽകിയത്

അതേസമയം ഫേസ്ബുക്ക് കമന്റുകളുമായി ബന്ധപ്പെട്ട വിവാദത്തിനു മറുപടിയായി ജയരാജൻ ഇങ്ങനെ പറഞ്ഞു : ”വാട്‌സാപ്പ് സന്ദേശത്തിന്റെ ഒരുഭാഗം എടുത്തു ദുര്‍വ്യാഖ്യാനം ചെയ്തു മാധ്യമങ്ങൾ. യു ഡിഎഫിനും ബിജെപിക്കും സോഷ്യൽമീഡിയയിൽ പെയ്ഡ് ഏജന്‍സി പ്രവര്‍ത്തിക്കുന്നു. ഒരേ രീതിയിലുള്ള കമന്റുകളാണ് സിപിഎം പേജുകളിലും ഫേസ്ബുക്ക് ലൈവിലും കമന്റായി വന്നുകൊണ്ടിരിക്കുന്നത്. സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ നടത്തുന്ന തെറ്റായ പ്രചാരണം തുറന്നുകാട്ടണമെന്നും വികസനപ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കണമെന്നുമാണ് താൻ കൊടുത്ത നിര്‍ദേശം.”

”സി പിഎം നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ അതുമായി ബന്ധമില്ലാത്ത കമന്റുകള്‍ വരുന്നു . കമന്റുകള്‍ ശ്രദ്ധിക്കണമെന്നാണ് പറഞ്ഞത് . നവമാധ്യമങ്ങളിലൂടെയേ ഇന്ന് രാഷ്ട്രീയ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാകൂ” ജയരാജന്‍ പറഞ്ഞു

Read Also ലോകാവസാനനിലവറ: കണക്കുകൂട്ടലുകൾ തെറ്റുന്നുവോ ? ആശങ്കയോടെ ലോകം!

Read Also അന്തരീക്ഷത്തിൽ നിന്ന് ഭസ്മം എടുക്കുന്ന ആൾദൈവങ്ങളെപ്പറ്റി ഗോപിനാഥ് മുതുകാട്.

Read Also തൈറോയ്‌ഡ്‌ ഹോർമോൺ: 35 സംശയങ്ങളും ഉത്തരങ്ങളും

പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

0
കാപ്പിപ്പൊടിയച്ചന്റെ തമാശകൾ.കളിയിൽ അല്പം കാര്യം.

ഒരു ഭർത്താവിന്റെ ഉറപ്പ് അവന്റെ ഭാര്യയാണ് . ഭാര്യയുടെ ഉറപ്പ് അവളുടെ ഭർത്താവും . ഭാര്യാഭർത്താക്കന്മാർ ഒരിക്കലും പരസ്പരം സംശയിക്കരുത് . ജീവിതപങ്കാളിയെ സംശയിക്കുക എന്നുപറഞ്ഞാൽ കുടിക്കുന്ന വെള്ളത്തെയും ശ്വസിക്കുന്ന വായുവിനെയും സംശയിക്കുന്നതുപോലെയാണ് !

വിവാഹം എന്നത് ഒരു കൂട്ടാണ് . അതാണ് ചേർന്ന ഇണ എന്നു ബൈബിളിൽ പറയുന്നത് . കല്യാണം കഴിഞ്ഞവരൊക്കെ ഒന്ന് ഓർത്തു നോക്കിക്കേ. ചേർന്ന ഇണയെ അല്ലെ നിങ്ങൾക്ക് കിട്ടിയിരിക്കുന്നത് ? ഒരുവാക്കുപോലും പറയാൻ പ്രയാസമുള്ള ഭർത്താവിന് വായടക്കാൻ സമയമില്ലാത്ത ഭാര്യയെ ദൈവം കൊടുക്കും . ഒന്നും മിണ്ടാത്തവൾക്ക് ഇഷ്ടം പോലെ വർത്തമാനം പറയുന്ന ഭർത്താവിനെ കിട്ടും . പ്രാർത്ഥന അറു ബോറായവന് പ്രാർത്ഥന നിർത്താത്ത ഭാര്യയെ കൊടുക്കും. മുൻകോപിയായ കെട്ടിയവന് ശാന്തശീലയായ ഭാര്യ. അന്താരഷ്ട്ര പിശുക്കന് ഇന്റർനാഷണൽ ധൂർത്തടിക്കാരി. ഒന്നാലോചിച്ചു നോക്കിക്കേ . ദൈവം ചേർന്ന ഇണയെ അല്ലെ നിങ്ങൾക്ക് ഓരോരുത്തർക്കും തന്നിരിക്കുന്നത് ?

ആണുങ്ങളുടെ ശരീരം പാറപോലെ ഉറച്ചതാണ് . അത് മരത്തിൽ കയറാൻ പറ്റിയതാണ് . അതുകൊണ്ടു ആണുങ്ങൾ തെങ്ങിൽ കയറി തേങ്ങാ ഇടും . പെണ്ണുങ്ങളുടെ ശരീരമോ ? താഴെ വീഴുന്ന തേങ്ങാ എടുത്ത് പൊതിച്ച്‌ ഉടച്ചു ചുരണ്ടി നല്ല ഒന്നാംതരം കറി ഉണ്ടാക്കാവുന്ന രീതിയിൽ എന്തിനും വഴങ്ങിക്കൊടുക്കുന്ന കിളുന്തു ദേഹമാണ് .

പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ ! ആണുങ്ങൾക്ക് കൊടുത്താലോ ? കമ്പിപ്പാരക്കു കൊടുക്കുന്നതുപോലെയും .

ഫാ ജോസഫ് പുത്തൻപുരക്കലിന്റെ ഈ നർമ്മപ്രഭാഷണം ഒന്ന് കേൾക്കൂ . കാപ്പിപ്പൊടിയച്ചന്റെ തമാശകൾ. കളിയിൽ അല്പം കാര്യം ,വീഡിയോ കാണുക

Read Also കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് 

Read Also ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്