Home Kerala പാലായിൽ തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിലും തൊടുപുഴയിൽ ജോസഫിന് സീറ്റ് കിട്ടിയേതീരൂന്ന് പറഞ്ഞ് യുദ്ധത്തിനിറങ്ങിയ ആളാ...

പാലായിൽ തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിലും തൊടുപുഴയിൽ ജോസഫിന് സീറ്റ് കിട്ടിയേതീരൂന്ന് പറഞ്ഞ് യുദ്ധത്തിനിറങ്ങിയ ആളാ മാണിസാർ

1351
0
വളരും തോറും തളരും പാർട്ടി

തൊടുപുഴ: ”കണ്ടിടം നിരങ്ങി കയറിവന്നപ്പോൾ ചായ്‌പിൽ ഒടിച്ചുകുത്താൻ ഇടം തന്നതാ മാണി സാർ . 2011 ൽ തൊടുപുഴ സീറ്റ് വിട്ടുതരില്ലെന്ന് കോർ കോൺഗ്രസ്സുകാർ വാശിപിടിച്ചപ്പോൾ “പാലായിൽ തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിലും വേണ്ടില്ല, തൊടുപുഴയിൽ ജോസപ്പിന് സീറ്റ് വേണ”മെന്ന് പറഞ്ഞ് യുദ്ധത്തിനിറങ്ങിയ ആളാ മാണിസാർ. എന്നിട്ടിപ്പോ ആ മാണിസാറിന്റെ പുത്രന് ഒരാവശ്യം വന്നപ്പോ കൂടെ നിന്നില്ലെങ്കിൽ അത് മോശമാണ് കേട്ടോ. കുടുംബവാഴ്ച, മക്കൾ രാഷ്ട്രീയം എന്നൊക്കെയാണ് ന്യായീകരണങ്ങൾ എങ്കിൽ അത് ചെയ്യാത്ത ആരുണ്ടിവിടെ? ഭാവിയിൽ നിങ്ങളും ചെയ്യില്ലേ? കുടുംബത്തിന് പുറത്തുള്ള സ്ഥാനാർത്ഥി വന്നിട്ടും ചിഹ്നം വിട്ടുകൊടുക്കാതെ പിടിവാശി കാണിക്കുന്നത് ബാലിശമാണേ..”

2019 ൽ പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയായിരുന്ന ടോം പുലിക്കുന്നേലിന്‌
രണ്ടില ചിഹ്നം നൽകാതെ മണിച്ചിത്രത്താഴിട്ട് പൂട്ടിയ പി ജെ ജോസഫിനെപ്പറ്റി ഷോബിൻ അലക്സ് മാളിയേക്കൽ അന്ന് ഫേസ് ബുക്കിൽ കുറിച്ചതാണ് മുകളിലെ വരികൾ. ഇപ്പോൾ രണ്ടില നഷ്ടമായി അണ്ടികളഞ്ഞ അണ്ണാനെപ്പോലെ നിൽക്കുന്ന ഔസേപ്പച്ചനെ നോക്കി ആർത്താർത്ത് ചിരിക്കുകയാണ് ടോം ജോസും ജോസ് കെ മാണിയും.

കയ്യിൽ സ്വന്തമായുണ്ടായിരുന്ന സൈക്കിൾ വലിച്ചെറിഞ്ഞിട്ട് നിരുപാധികം മാണിഗ്രൂപ്പിൽ ലയിച്ച്‌ , മാണിസാറിനെ നേതാവായി സ്വീകരിച്ചു ആ വീട്ടിലെ അല്ലറചില്ലറ പണികൾ ചെയ്ത് അടങ്ങി ഒതുങ്ങി കഴിഞ്ഞതായിരുന്നു ഔസേപ്പച്ചൻ. വീട്ടുടമ മരിച്ചപ്പോഴാണ് ഔസേപ്പച്ചനിലെ അവകാശബോധം സടകുടഞ്ഞ് എഴുന്നേറ്റത് . ഗൃഹനാഥൻ മരിച്ച സ്ഥിതിക്ക് ഇനി വീടിന്റെ അവകാശം ഔസേപ്പച്ചനല്ലിയോ എന്ന് കൂടെനിന്നവർ ചോദിച്ചപ്പോൾ അതുശരിയാണല്ലോ എന്ന് നിഷ്കളങ്കനായ ഔസേപ്പിനും തോന്നിയതിൽ അതിശയിക്കാനില്ല . ഹരീന്ദ്രൻ ഒരു നിഷ്‍കളങ്കൻ എന്നാണല്ലോ ഔസേപ്പിനെപ്പറ്റി പൊതുവെ പറയുന്നത്.

വീടിന്റെ ആധാരം കൈക്കലാക്കി പൊക്കിക്കാണിച്ചിട്ട് മാണികോൺഗ്രസിന്റെ അവകാശി ഇനി താനാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു ഔസേപ്പച്ചൻ. ശക്തിതെളിയിക്കാൻ മുൻപ് പലകാരണങ്ങളാൽ വഴിപിരിഞ്ഞു പോയ നേതാക്കന്മാരെയും തിരിച്ചുവിളിച്ചു മാണി തറവാട്ടിൽ കൊണ്ടുവന്നു താമസിപ്പിച്ചു . മാണിക്കൊപ്പം നിന്ന ചിലർകൂടി ജോസഫിന്റെ കൂടെവന്നു പിന്തുണച്ചപ്പോൾ ഔസേപ്പച്ചന്റെ വീര്യം കൂടി . ആരെന്തുപറഞ്ഞാലും തറവാടിന്റെ ആധാരം ജോസ്‌കെ മാണിക്ക് വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ അതോടെ ഔസേപ്പ് ഉറച്ചുനിന്നു. യുഡിഎഫ് പിന്തുണയും ഔസേപ്പിനായിരുന്നു. പിന്തുടർച്ചാവകാശ പ്രകാരം തനിക്ക് കിട്ടേണ്ട ആധാരം ജോസഫ് തട്ടിയെടുത്തതിനെതിരെ മാണിയുടെ മകൻ ജോസ് കെ മാണി കേന്ദ്ര ഇലക്ഷൻ കമ്മീഷനെ സമീപിച്ചു . കേരള കോൺഗ്രസ് ഒരു കുടുംബ പാർട്ടിയാണെന്നു മനസിലായതുകൊണ്ടാകാം ഇലക്ഷൻ കമ്മീഷൻ രണ്ടില ചിഹ്നം ( വീടിന്റെ ആധാരം ) ജോസ് കെ മണിക്ക് അവകാശപ്പെട്ടതാണെന്ന് വിധി എഴുതിയത് .

ജോസ് കെ മാണി കൊണ്ടുപോയി രണ്ടില തിരിച്ചുപിടിക്കുമെന്നു വീമ്പിളക്കി ഞെളിഞ്ഞു നിൽക്കുകയാണ് ഔസേപ്പ് ഇപ്പോൾ. പോയ ഇല തിരിച്ചുപിടിക്കാൻ നോക്കാതെ കക്ഷത്തിലിരിക്കുന്ന എം എൽ എ സ്ഥാനം പോകാതെ നോക്ക് മനുഷ്യാ എന്നാണ് ഇപ്പോൾ ജോസഫിന്റെ ഭാര്യപോലും പറയുന്നതെന്നാണ് ജോസ് വിഭാഗം ആളുകൾ പരിഹസിക്കുന്നത് .

ജോസഫിനെ തള്ളി ജോസ് ‌കെ മാണിയെ കൂടെ നിറുത്താൻ യുഡിഎഫിലും നീക്കം തുടങ്ങിയതോടെ പരുങ്ങലിലായിരിക്കയാണ് ജോസഫ് വിഭാഗത്തിലെ നേതാക്കന്മാരുടെ നില. സംഗതി പന്തിയല്ലെന്ന് കണ്ടപ്പോൾ കൂട്ടത്തിൽ നിൽക്കുന്ന പലരും മറുകണ്ടം ചാടാൻ തയ്യാറായി നിൽക്കുന്നു എന്നാണ് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ. അല്ലെങ്കിലും കേരള കോൺഗ്രസുകാരുടെ പ്രശ്നം ആശയപരമല്ലല്ലോ ആമാശയപരമല്ലേ . അരനൂറ്റാണ്ടിനുള്ളിൽ 21 പ്രാവശ്യം പ്രസവിച്ച കേരളകോൺഗ്രസിന്റെ അടുത്ത പ്രസവം ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് ഉണ്ടാകുമോ എന്ന് മാത്രമേ രാഷ്ട്രീയ നിരീക്ഷകർക്ക് ഇപ്പോൾ സംശയമുള്ളൂ .

2019 സെപ്റ്റംബർ 4 ന് ഷോബിൻ അലക്സ് മാളിയേക്കൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ

പാലായിൽ ജോസ് പുലിക്കുന്നേലിനെ എതിർക്കും, കണ്ടത്തിൽ ജോസഫിനുവേണ്ടി പ്രാർത്ഥിക്കും, ജോസ് കെ മാണിയ്ക്കിട്ട് പാരപണിയും, യുഡിഎഫിനുവേണ്ടി പ്രവർത്തിക്കും, രണ്ടില കെട്ടിപ്പിടിച്ച് കിടന്നുറങ്ങും..!

എതെന്നതാ ഔസേപ്പച്ചായോ.. എവിടേലും ഒന്ന് ഉറച്ച് നിൽക്കരുതോ??

കണ്ടിടം നിരങ്ങി കയറിവന്നപ്പോൾ ചായ്‌പിൽ ഒടിച്ചുകുത്താൻ ഇടം തന്നതാ മാണി സാർ . 2011 ൽ തൊടുപുഴ സീറ്റ് വിട്ടുതരില്ലെന്ന് കോർ കോൺഗ്രസ്സുകാർ വാശിപിടിച്ചപ്പോൾ “പാലായിൽ തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിലും വേണ്ടില്ല, തൊടുപുഴയിൽ ജോസപ്പിന് സീറ്റ് വേണ”മെന്ന് പറഞ്ഞ് യുദ്ധത്തിനിറങ്ങിയ ആളാ മാണിസാർ. എന്നിട്ടിപ്പോ ആ മാണിസാറിന്റെ പുത്രന് ഒരാവശ്യം വന്നപ്പോ കൂടെ നിന്നില്ലെങ്കിൽ അത് മോശമാണ് കേട്ടോ. കുടുംബവാഴ്ച, മക്കൾ രാഷ്ട്രീയം എന്നൊക്കെയാണ് ന്യായീകരണങ്ങൾ എങ്കിൽ അത് ചെയ്യാത്ത ആരുണ്ടിവിടെ? ഭാവിയിൽ നിങ്ങളും ചെയ്യില്ലേ? കുടുംബത്തിന് പുറത്തുള്ള സ്ഥാനാർത്ഥി വന്നിട്ടും ചിഹ്നം വിട്ടുകൊടുക്കാതെ പിടിവാശി കാണിക്കുന്നത് ബാലിശമാണേ..

സ്തുതിപാടകരുടെ വാക്ക് കേട്ടിട്ടാണ് ഈ തോന്നാബുദ്ധി എങ്കിൽ, ഒരാപത്ത് വന്നാൽ ഇവരാരും കൂടെ കാണില്ല.. നിങ്ങൾ ആളൊരു കിടിലമാണ് സമ്മതിച്ചു.. പക്ഷെ ജനത്തെ വെറുപ്പിക്കല്ലേ, അവരാണ് നിങ്ങളെയൊക്കെ വോട്ട് തന്ന് എംഎൽഎയും മന്ത്രിയുമൊക്കെ ആക്കുന്നത്…

ഇതിപ്പോ ഒരു ചിഹ്നത്തിന്റെ വിഷയമല്ലേ… ആ കണ്ടത്തിൽ വിമതനേ ചെവിയേൽ പിടിച്ച് പുറത്തേയ്ക്ക് കളഞ്ഞിട്ട് ആ ചിഹ്നമങ്ങ് വിട്ട് കൊടുക്കന്ന്.. ഒന്നുമല്ലേലും നമ്മുടെ മാണിസാറിന്റെ പയ്യനല്ലേ.

Read Also രണ്ടില തിരിച്ച് പിടിക്കും. ജോസ് വിഭാഗത്തെ യുഡിഎഫിലെടുക്കില്ലെന്നും പി ജെ ജോസഫ്

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here