Home Blog Page 9

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 24

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 23

“ആരാ അത് ?”
ധൈര്യം സംഭരിച്ച് ജാസ്മിൻ വിളിച്ചു ചോദിച്ചു.
“ഒരു വഴിപോക്കനാണേ. മഴയായതുകൊണ്ട് കേറി നിന്നതാ. ഇത്തിരി വെട്ടം തന്നാല്‍ ഞാനങ്ങോട്ടു പൊക്കോളാമേ .” – പുറത്തുനിന്നയാള്‍ വിളിച്ചു പറഞ്ഞു.
“ഇവിടെ വെട്ടോം വെളിച്ചോം ഒന്നുമില്ല. നിങ്ങളു പോകിന്‍.” ജാസ്മിൻ വാതില്‍ തുറക്കുകയോ മെഴുകുതിരി കത്തിച്ചു കൊടുക്കുകയോ ചെയ്തില്ല. വഴിപോക്കനാണോ കവര്‍ച്ചക്കാരനാണോന്നാര്‍ക്കറിയാം?
“പുതിയ താമസക്കാരാ, അല്ലേ?” അയാൾ പോകാനുള്ള ഭാവമില്ല.
“ഉം..” മൂളിയതല്ലാതെ വേറൊന്നും പറഞ്ഞില്ല അവൾ.
“ഞാനിവിടെ അടുത്തു താമസിക്കുന്ന ആളാ, ശേഖരപിള്ള.”
“ഉം …”
“പണി കഴിഞ്ഞു വന്നപ്പം ഇത്തിരി വൈകിപ്പോയി. നല്ല മഴയല്ലായിരുന്നോ.”
ആള്‍ മദ്യപിച്ചിട്ടുണ്ടെന്നു സംസാരത്തില്‍ നിന്നു ജാസ്മിന് മനസ്സിലായി. അവൾ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.
“മുമ്പെവിടായിരുന്നു താമസം?”
“നിങ്ങളു പോകിന്‍. പരിചയപ്പെടലൊക്കെ പകലാവാം.” മേരിക്കുട്ടി വിളിച്ചു പറഞ്ഞു.
“ഓ…”
നീട്ടിഒന്ന് മൂളിയിട്ട് അയാള്‍ വരാന്തയില്‍നിന്നു മുറ്റത്തേക്കിറങ്ങി.പാദപതന ശബ്‍ദം അകന്നകന്നു പോകുന്നത് കേട്ടപ്പോഴാണ് മേരിക്കുട്ടിയുടെയും ജാസ്മിന്‍റെയും ശ്വാസം നേരേ വീണത്.
“പേടിച്ചിട്ട് എങ്ങനാ അമ്മേ ഈ രാത്രി ഇവിടെ കഴിയുക? ആഞ്ഞൊന്നു ചവിട്ടിയാൽ തുറന്നു പോകുന്ന കതകാ. ആരെങ്കിലും കേറി വന്നു ശ്വാസം മുട്ടിച്ചു കൊന്നിട്ട് സ്വർണവുമെടുത്തുകൊണ്ട് കടന്നു കളഞ്ഞാൽ എന്തുചെയ്യും? ഉറക്കെകരഞ്ഞാൽ പോലും കേൾക്കുന്ന ദൂരത്തിൽ ഒരു വീടില്ല.”
ജാസ്മിന്‍ അമ്മയെ മുറുകെ പിടിച്ചു.
“നല്ലൊന്നാന്തരം വീടും സ്ഥലവും വിറ്റിട്ട് ഈ മലമുകളില്‍ വന്നു പേടിച്ചു ജീവിക്കണോല്ലോ കൊച്ചേ . നീ ചാകാൻ പോയതുകൊണ്ടു മാത്രമാ അതു വിറ്റിട്ടു പോരേണ്ടി വന്നത്.”
മേരിക്കുട്ടി മകളെ കുറ്റപ്പെടുത്തിയപ്പോള്‍ ജാസ്മിന് വല്ലാത്ത പ്രയാസം തോന്നി.
”ഇങ്ങനെയൊരു കുഗ്രാമത്തിലേക്കാ നമ്മള് വരുന്നതെന്ന് ഞാൻ അറിഞ്ഞില്ലല്ലോ അമ്മേ . ചാക്കോ അങ്കിൾ നമ്മളെ പറ്റിച്ചതാ ” അവള്‍ പറഞ്ഞു:
”ഇനി കുഞ്ഞാങ്ങളയെ കുറ്റം പറഞ്ഞോ . കുഞ്ഞാങ്ങള പറഞ്ഞതല്ലായിരുന്നോ വന്നൊന്നു കാണാൻ. എന്നിട്ടു നീ വന്നോ ?”
”അമ്മയും വന്നില്ലല്ലോ ”
” ശരിയാ , ഞാനും വന്നു കണ്ടില്ല. അങ്ങനെയൊരു പാളിച്ച പറ്റിപ്പോയി. ഇനിയിപ്പം വരുന്നതൊക്കെ സഹിക്കുകയല്ലാതെ എന്ത് ചെയ്യാൻ ”
മേരിക്കുട്ടി ഒരു ദീർഘശ്വാസം വിട്ടു .
“എല്ലാം ദൈവത്തിന്‍റെ പരീക്ഷണമായിരിക്കും അമ്മേ. ചിലപ്പം കുറച്ചനാളു കഴിഞ്ഞ് ഉയര്‍ച്ചയായിരിക്കും വരാന്‍ പോകുന്നത്.”
“ഇതില്‍ കൂടുതല്‍ എന്നാ ഉയരാനാ കൊച്ചേ . ഏറ്റവും ഉയര്‍ന്നിടത്തല്ലേ ഇപ്പം താമസിക്കുന്നേ…”- മേരിക്കുട്ടി പരിഹസിച്ചു.
പുറത്തു മഴയുടെ ശക്തി അല്പം കുറഞ്ഞു. ഇടിയും മിന്നലും നിന്നു. പക്ഷേ വൈദ്യുതി അപ്പോഴും തിരികെ എത്തിയില്ല . ജാസ്മിനും മേരിക്കുട്ടിയും ഉറങ്ങാന്‍ കിടന്നു. മെഴുകുതിരി ഊതിക്കെടുത്തിയപ്പോള്‍ ജാസ്മിനു പേടി തോന്നി. രാത്രിയില്‍ ആരെങ്കിലും കയറി വരുമോ? രണ്ടുപെണ്ണുങ്ങള്‍ മാത്രമേ ഇവിടുള്ളൂവെന്ന് ഈ ചുറ്റുവട്ടത്ത് എല്ലാവര്‍ക്കും അറിയാല്ലോ!
വെളിയില്‍ എന്തെങ്കിലും ശബ്ദം കേള്‍ക്കുന്നുണ്ടോയെന്നു കാതോര്‍ത്ത് അവള്‍ ഉറങ്ങാതെ കിടന്നു. ഒരുപാടുനേരം കഴിഞ്ഞാണ് അവൾ മയക്കത്തിലേക്ക് വീണത്.
പാതിരാവ് കഴിഞ്ഞുകാണും. പുറത്ത് വലിയ ഒച്ചയും ബഹളവും കേട്ടാണ് മേരിക്കുട്ടി എണീറ്റത് . ആരാണീ പാതിരാത്രീല്‍ ഒച്ചവയ്ക്കുന്നതെന്ന ഭീതിയോടെ അവര്‍ എണീറ്റ് ജനാല തുറന്നു പുറത്തേക്കു നോക്കി.
ദൂരെ പന്തങ്ങളുടെ പ്രകാശവും ആളുകളുടെ ആരവവും! ആളുകൾ തന്റെ വീട്ടിലേക്കാണല്ലോ വരുന്നതെന്ന് കണ്ടപ്പോൾ മേരിക്കുട്ടി അങ്കലാപ്പോടെ മകളെ വിളിച്ചെഴുന്നേല്പിച്ചു. ചാടിപിടഞ്ഞെണീറ്റ് ജാസ്മിൻ ജനാലയിലൂടെ നോക്കി. ശരിയാണ് . അവർ ഇങ്ങോട്ടാണ് വരുന്നത് . അവളും വല്ലാതെ ഭയന്നുപോയി.
“നമ്മുടെ വീടിന് തീ വയ്ക്കാനാണെന്നു തോന്നുന്നു അമ്മേ. മഴയത്തു വരാന്തേൽ കേറിനിന്ന ആളിനെ നമ്മൾ ഇറക്കി വിട്ടത് ഇഷ്ടപ്പെട്ടു കാണില്ല. അയാൾ ആളേം കൂട്ടി വരുന്നതാകും “
അതു ശരിയായിരിക്കാം എന്നു മേരിക്കുട്ടിയും ചിന്തിച്ചു. രണ്ടുപേരും ഭയന്ന് പരസ്പരം കെട്ടിപ്പിടിച്ചു നിന്നു.
സംഘം വീട്ടുമുറ്റത്തു വന്നു നിന്നു.
“ഹേ, വീട്ടുകാരേ ഒന്നെണീക്കണേ…”
ഒന്നും മിണ്ടാതെ ശ്വാസമടക്കി കെട്ടിപ്പിടിച്ചു നിന്നതേയുള്ളൂ ഇരുവരും.
“അകത്താരുമില്ലേ? വാതിൽ തുറക്ക് .” മുറ്റത്തുനിന്ന് ആരോ വിളിച്ചു പറഞ്ഞു.
“വേണ്ടമ്മേ. തുറക്കണ്ട. തീ വയ്ക്കുന്നെങ്കില്‍ വച്ചിട്ടുപോട്ടെ. നമുക്കു രണ്ടുപേര്‍ക്കും കൂടി ഇതിനകത്തു കിടന്നു മരിക്കാം. “
വാതില്‍ തുറക്കാന്‍ ജാസ്മിന്‍ സമ്മതിച്ചില്ല.
“അകത്താരുമില്ലേ.”
വാതിലില്‍ ശക്തിയായ മുട്ടു കേട്ടപ്പോള്‍ മേരിക്കുട്ടി ഭയന്നു വിറച്ച് ഉറക്കെ പറഞ്ഞു:
“ഞങ്ങളാര്‍ക്കും ഒരുപദ്രവവും ചെയ്തില്ലല്ലോ. പിന്നെന്തിനാ ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നേ…”
“ഉപദ്രവിക്കാന്‍ വന്നതല്ല ചേച്ചീ. ആന ഇറങ്ങീട്ടുണ്ട്. വേഗം വാതിലു തുറക്ക്.”
അതു കേട്ടതും മേരിക്കുട്ടി വേഗം വന്നു വാതില്‍ തുറന്നു.
“കാട്ടാന ഇറങ്ങീട്ടുണ്ട്. നിങ്ങള് ആ പള്ളി മുറ്റത്തേക്കു പൊയ്ക്കോ. രാത്രി ഇവിടെ കിടക്കുന്നത് അപകടമാ.”
മേരിക്കുട്ടി ജാസ്മിനെ നോക്കി. എങ്ങനെ തനിച്ചു പള്ളിമുറ്റത്തേക്കു പോകുമെന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ കൂട്ടത്തിലൊരാൾ പറഞ്ഞു:
“പേടിക്കണ്ട. ശിവന്‍കുട്ടി കൊണ്ടാക്കും. വേഗം വീടുപൂട്ടി ഇറങ്ങിക്കോ.”
അതു പറഞ്ഞിട്ടു സംഘം അടുത്ത വീടു ലക്ഷ്യമാക്കി നടന്നു. വീടു പൂട്ടിയിട്ട് മേരിക്കുട്ടിയും ജാസ്മിനും ശിവന്‍കുട്ടിയുടെ കൂടെ നടന്നു, പള്ളിമുറ്റത്തേക്ക്.
“ആന ഇടക്കിടെ ഇങ്ങനെ ഇറങ്ങാറുള്ളതാണോ?” – നടക്കുന്ന വഴി മേരിക്കുട്ടി ശിവന്‍കുട്ടിയോടു ചോദിച്ചു.
“ഈ വര്‍ഷം ഇതിപ്പം രണ്ടാമത്തെ തവണയാ. പണ്ടൊന്നും കുഴപ്പമില്ലായിരുന്നു. തീറ്റ അന്വേഷിച്ചു വരുന്നതാ. കാട്ടിലിപ്പം തിന്നാനൊന്നുമില്ലല്ലോ.” ശിവൻകുട്ടിയുടെ പിന്നാലെ നടന്ന് അവർ പള്ളിമുറ്റത്തെത്തി . പള്ളിമുറ്റത്ത് ഒരുപാട് ആളുകള്‍ കൂടിയിരുന്നു. വലിയ പന്തങ്ങള്‍ കത്തിച്ചുവച്ച് പെരുമ്പറ കൊട്ടി ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുകയാണവർ.
“പുതിയ താമസക്കാരാ, അല്ലേ?”
മേരിക്കുട്ടിയെ കണ്ടതും ഒരു സ്ത്രീ ചോദിച്ചു.
“അതെ.”
“പേടിക്കാനൊന്നുമില്ല. ഈ ഒച്ചേം വെട്ടോം കാണുമ്പം ആന തിരിച്ചു കാട്ടിലേക്ക് പൊയ്ക്കോളും.”
”ഇവിടെ അടുത്താണോ കാട് ?”
”തൊട്ടടുത്തല്ല . എന്നാലും ചിലപ്പോഴൊക്കെ ആന ഇറങ്ങി വരും . ഈ വർഷം ഇതിപ്പം രണ്ടാമത്തെ തവണയാ ”
മേരിക്കുട്ടി പിന്നെ ഒന്നും ചോദിച്ചില്ല.
പള്ളിമുറ്റത്ത് എല്ലാവരും ഉറങ്ങാതെയിരുന്നു നേരം വെളുപ്പിച്ചു. വെളിച്ചം വീണപ്പോള്‍ ഓരോരുത്തരും അവരവരുടെ വീടുകളിലേക്കു മടങ്ങി.


ഒരു മാസം പിന്നിട്ടു.
മനസിലെ വേദനയും പ്രയാസവും കുറഞ്ഞതുപോലെ ജാസ്മിന് തോന്നി. പുതിയ നാടുമായി ഏറെക്കുറെ അവൾ ഇണങ്ങിക്കഴിഞ്ഞിരുന്നു. അയല്‍ക്കാര്‍ വരുകയും ഓരോരോ സഹായങ്ങള്‍ ചെയ്തുതരികയും ചെയ്യുന്നതു കണ്ടപ്പോള്‍ മേരിക്കുട്ടിക്കും ജാസ്മിനും സന്തോഷമായി. കടയില്‍ നിന്നു പലവ്യഞ്ജനങ്ങള്‍ വാങ്ങിക്കൊണ്ടുവരാനും അല്ലറ ചില്ലറ പണിക്കുമൊക്കെ ശിവന്‍കുട്ടി സഹായിച്ചു. പറമ്പില്‍ പണിക്കും ആളെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായില്ല.

പട്ടണത്തിലെ ആളുകളുടെ കാപട്യമോ വഞ്ചനയോ കാമഭ്രാന്തോ സ്വാർത്ഥതയോ ഇല്ലാത്ത നിഷ്കളങ്കരായ മനുഷ്യരായിരുന്നു ആ നാട്ടിലുണ്ടായിരുന്നവര്‍. ഇപ്പോള്‍ രാത്രിയില്‍ കിടന്നുറങ്ങാന്‍ മേരിക്കുട്ടിക്കും ജാസ്മിനും പേടിയില്ല. അയൽക്കാരെല്ലാം സ്നേഹമുള്ളവരും പരോപകാരികളുമാണെന്നു അവർക്കു മനസിലായി.
ശേഖരപിള്ള സഹായവാഗ്ദാനവുമായി ഇടയ്ക്കിടെ വരും. അയാളുടെ വീട്ടില്‍ ഉണ്ടാക്കുന്ന പലഹാരങ്ങളും മറ്റും കൊണ്ടുവന്നു കൊടുക്കും. മേരിക്കുട്ടി ഉണ്ടാക്കുന്നത് ശേഖരപിള്ളയുടെ വീട്ടുകാർക്കും കൊടുക്കും. മദ്യപിക്കുമെങ്കിലും ആള്‍ നല്ലൊരു മനസ്സിന്‍റെ ഉടമയാണെന്നു മേരിക്കുട്ടി തിരിച്ചറിഞ്ഞു . എന്താവശ്യമുണ്ടെങ്കിലും വിളിച്ചാൽ ഉടൻ ഓടിയെത്തും.
അയല്‍വീടുകളിലെ കൊച്ചുകുട്ടികളുടെ പ്രിയപ്പെട്ട കുഞ്ഞേച്ചിയായി മാറിയിരുന്നു ജാസ്മിന്‍. അവരോടൊപ്പം മിക്കപ്പോഴും അവള്‍ പാറപ്പുറത്തുപോയി ഇരിക്കും. കഥകളും, കളികളും തമാശകളുമായി കുട്ടികളോടൊപ്പമുള്ള ജീവിതം അവൾ നന്നായി ആസ്വദിച്ചു . ചിത്തിരപുരത്തെ വിശേഷങ്ങളൊക്കെ അവള്‍ അവരെ പറഞ്ഞു കേള്‍പ്പിച്ചു.
“ചേച്ചി ഞങ്ങളെ ഒരു ദിവസം ചേച്ചീടെ നാട്ടില്‍ കൊണ്ടുപോക്വോ?” – അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അഖിലിന്‍റെ ചോദ്യം.
“എന്‍റെ നാട് ഇതല്ലേടാ കുട്ടാ ഇപ്പം! നിങ്ങളൊക്കെയല്ലേ എന്‍റെ സ്വന്തക്കാരും ബന്ധുക്കാരും ” – ജാസ്മിന്‍ അവനെ തന്നിലേക്കു ചേര്‍ത്തു പിടിച്ചു കവിളില്‍ ഒരുമ്മ കൊടുത്തു.
പട്ടണത്തില്‍നിന്ന് ആളുകള്‍ വന്ന് കുറുക്കന്‍മലയിലെ സാധുക്കള്‍ കൃഷി ചെയ്തുണ്ടാക്കുന്ന കാര്‍ഷികവിളകള്‍ കുറഞ്ഞ വിലയ്ക്കു വാങ്ങിക്കൊണ്ടുപോകുന്നതു കണ്ടപ്പോള്‍ ജാസ്മിന് വല്ലാതെ അരിശം വന്നു. പകലന്തിയോളം പണിയെടുത്തുണ്ടാക്കുന്ന ഉല്പന്നങ്ങൾക്ക് അര്‍ഹമായ വില ഈ പാവങ്ങള്‍ക്കു കിട്ടുന്നില്ലോ എന്നവൾ ഓർത്തു . അതെങ്ങനെയാ, പത്രം വായിച്ചെങ്കിലല്ലേ വിവരമുണ്ടാകൂ. കഴുതകളെപ്പോലെ പണിയെടുത്തിട്ട് അല്പം കള്ളും മോന്തി കിടക്കണമെന്നല്ലാതെ പത്രം വായിക്കണമെന്നോ ലോകകാര്യങ്ങൾ അറിയണമെന്നോ ആര്‍ക്കും താത്പര്യമില്ല . കോളജില്‍ പോയിട്ടുള്ളവര്‍ വിരലിലെണ്ണാന്‍ മാത്രം.
ഒരു ദിവസം കുർബാന കഴിഞ്ഞ് അവൾ വികാരിയച്ചനെ കണ്ടു പറഞ്ഞു:
“അച്ചാ ഈ നാട്ടില്‍ ഒരു വായനശാലയില്ലാത്തതിന്‍റെ കുറവ് ഒത്തിരിയുണ്ട്. നമുക്കൊരു വായനശാല ഉണ്ടാക്കി കുറച്ചു പത്രവും മാസികകളുമൊക്കെ വരുത്തിയാലോ?.”
“വായിക്കാനാളെ കിട്ടുമോ മോളെ?”
“കിട്ടും അച്ചോ. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അച്ചന്‍ പള്ളീലൊന്നു പ്രസംഗിച്ചാല്‍ മതി. പത്രം വായിക്കാത്തതിന്റെ ഒരുപാട് കുറവുണ്ട് ഇവിടുള്ളോര്‍ക്ക്.”
“ഒരു കാര്യം ചെയ്യ്. നീയും പുത്തന്‍പുരയ്ക്കലെ ജയിംസും കൂടി അതിനുവേണ്ട പ്രാഥമിക കാര്യങ്ങളൊക്കെ ചെയ്യ്. പള്ളീലെ ഒരു മുറി ഞാന്‍ വിട്ടുതരാം.”
“അച്ചന്‍ ജെയിംസിനോടൊന്നു പറയുവോ?”
“തീര്‍ച്ചയായും. ഒരു നല്ല കാര്യത്തിനല്ലേ. അവന്‍ സഹകരിക്കും. ഈ കരയിലെ ഏറ്റവും നല്ല പയ്യനാ. നീ പരിചയപ്പെട്ടില്ലേ? അവന്‍ വേദപാഠം പഠിപ്പിക്കുന്നുണ്ടല്ലോ?”
“ഉവ്വ്. ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഒരുപാട് അടുപ്പമില്ലെന്നേയുള്ളൂ.”
“എന്നാ ചെല്ല്. ഞാന്‍ അവനോട് കാര്യങ്ങള്‍ പറയാം കേട്ടോ.”
“ഉം…” – ജാസ്മിന്‍ അച്ചനോട് യാത്ര പറഞ്ഞു പിരിഞ്ഞു. വീട്ടില്‍ വന്ന് അവള്‍ അമ്മയോടു കാര്യങ്ങള്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ മേരിക്കുട്ടി പറഞ്ഞു.
“എന്റെ കൊച്ചേ വിവരോം വിദ്യാഭ്യോസോം ഒക്കെയായി കഴിയുമ്പം ഇപ്പഴുള്ള ആൾക്കാരുടെ ഈ സ്നേഹവും ആത്മാര്‍ത്ഥയുമൊക്കെയങ്ങുപോകും. പിന്നെ എല്ലാവര്‍ക്കും എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്ന ചിന്തയേ കാണൂ.”
“ജനങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയക്കാരെ ഇങ്ങോട്ടടുപ്പിക്കാതിരുന്നാല്‍ ഈ നാട്ടിലെ ആളുകൾക്ക് ഒരു മാറ്റവും സംഭവിക്കില്ലമ്മേ. എനിക്കുറപ്പാ. ചിത്തിരപുരത്തേക്കാള്‍ എത്രയോ നല്ല മനുഷ്യരാ ഇവടുള്ളോർ ”
അവൾക്കു തികഞ്ഞ ആത്‌മവിശ്വാസമായിരുന്നു.
”നിന്റെ ഇഷ്ടം പോലെ ചെയ്യ് . ഞാൻ ഒന്നും പറയുന്നില്ല ” മേരിക്കുട്ടി പിൻവലിഞ്ഞു .
പിറ്റേ ഞായറാഴ്ച വേദപാഠക്ലാസ് കഴിഞ്ഞ് അച്ചന്‍ ജയിംസിനേയും ജാസ്മിനെയും വിളിച്ചു ഒരുമിച്ചു നിറുത്തി വായനശാലയുടെ കാര്യം സംസാരിച്ചു. എല്ലാ സഹായസഹകരണങ്ങളും ജയിംസ് വാഗ്ദാനം ചെയ്തപ്പോള്‍ ജാസ്മിനു സന്തോഷമായി.
“പള്ളീല് വിളിച്ചുപറഞ്ഞ് ഒരു ഞായറാഴ്ചത്തെ പിരിവു ഞാന്‍ തരാം. പിന്നെ നിങ്ങള്‍ യൂത്തു ലീഗിൻ്റെ നേതൃത്വത്തില്‍ നാട്ടിലിറങ്ങി ഒരു പിരിവു നടത്തുക. ഒന്നു തുടങ്ങിക്കിട്ടിയാല്‍ പിന്നെ അതങ്ങോട്ടു സ്മൂത്തായി പൊക്കോളും.” അച്ചന്‍ എല്ലാ പ്രോത്സാഹനവും പിന്തുണയും നൽകി.
ജയിംസും ജാസ്മിനും കൂടി വായനശാല സംബന്ധിച്ച് ഒരു പ്രാഥമിക ചര്‍ച്ച നടത്തിയ ശേഷം പിരിഞ്ഞു.
വൈകാതെ യുവാക്കളെ സംഘടിപ്പിച്ച് അവര്‍ കര്‍മ്മരംഗത്തിറങ്ങി. ഓരോ വീട്ടിലും കയറിയിറങ്ങി കാര്യങ്ങള്‍ വിശദീകരിക്കുകയും സംഭാവന പിരിക്കുകയും ചെയ്തു. നല്ല പ്രതികരണമായിരുന്നു ആളുകളില്‍നിന്നു കിട്ടിയത്.
ഒരു മാസത്തിനുള്ളില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം തുടങ്ങി. തുടക്കത്തില്‍ പത്രങ്ങളും മാസികകളുമേ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരം ആളുകള്‍ അവിടെ വന്നിരുന്നു പത്രവും മാസികയും വായിക്കും. പഴയ മാസികകള്‍ വായിക്കാന്‍ വേണ്ടി വീട്ടില്‍ കൊടുത്തുവിടും. ക്രമേണ ലൈബ്രറി വളരുകയും കൂടുതല്‍ പുസ്തകങ്ങള്‍ എത്തിച്ചേരുകയും ചെയ്തു.
കുട്ടികളും യുവാക്കളും ലൈബ്രറി നന്നായി പ്രയോജനപ്പെടുത്തുന്നു എന്നു കണ്ടപ്പോള്‍ ജാസ്മിന് അതിയായ സന്തോഷം തോന്നി. ഒരു ദിവസം അവള്‍ ജയിംസിനോടു പറഞ്ഞു.
“ജയിംസിന്‍റെ സഹായം കിട്ടിയതുകൊണ്ടാ ഇതിത്രയും നന്നായി ഓര്‍ഗനൈസ് ചെയ്യാന്‍ പറ്റീത്.”
അതുകേട്ടപ്പപ്പോൾ ജെയിംസ് ഒരുമുഴം ഉയർന്നു. അവൻ പറഞ്ഞു.
” എനിക്കൊരു സപ്പോര്‍ട്ടു തരാന്‍ നേരത്തെ ആരും ഇവിടെ ഇല്ലായിരുന്നു. ഇതിപ്പം ജാസ്മിന്‍ ഉണ്ടായിരുന്നതുകൊണ്ട് എനിക്കും ഒരാവേശമായി.”
ജയിംസ് ഹൃദ്യമായി ചിരിച്ചു.ആ ചിരിയിൽ ജാസ്മിനും പങ്കുചേർന്നു .
“നമുക്ക് ഇടയ്ക്കിടെ പ്രഗത്ഭരായ വ്യക്തികളെകൊണ്ടുവന്ന് ക്ലാസ് എടുപ്പിക്കണം. ഇവിടുത്തെ മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും അമ്മാര്‍ക്കുമൊക്കെ. ലോകത്തു നടക്കുന്ന കാര്യങ്ങളൊക്കെ ഇവിടുള്ളോരും അറിയട്ടെ. കിണറ്റിലെ തവളകളായി കിടന്നാല്‍ പോരല്ലോ അവര് .” ജാസ്മിൻ പറഞ്ഞു .
”തീര്‍ച്ചയായും. നമ്മുടെ വികാരിയച്ചന്‍ ഇതിലൊക്കെ താല്പര്യം കാണിക്കുന്ന ആളാ. അടുത്ത ഞായറാഴ്ച നമുക്കച്ചനോടു ഈ കാര്യങ്ങളൊക്കെ സംസാരിക്കാം ”
“ഉം. ”
”ചിത്തിരപുരത്തു പൊതുപ്രവർത്തനങ്ങളൊക്കെ ഉണ്ടായിരുന്നോ ജാസ്മിന് ?” ചിരിച്ചുകൊണ്ട് ജെയിംസ് ആരാഞ്ഞു.
” എനിക്കോ ? ഏയ് . അവിടെ പഞ്ചപാവമായ ഒരു മിണ്ടാമൂളിയായിരുന്നു ഞാൻ. വീട്ടീന്ന് നേരെ പള്ളിയിലേക്ക് . പള്ളിയിൽ നിന്ന് നേരെ വീട്ടിലേക്ക്.. ഒരു പരിപാടിക്കും കൂടാറില്ലായിരുന്നു . ഇവിടെ വന്നപ്പോൾ ഈ നാട്ടുകാരുടെ സ്നേഹം കണ്ടപ്പഴാ അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തോന്നിയത് ”
” അത് നന്നായി . ഇവിടെ പള്ളീൽ അച്ചൻ എല്ലാകാര്യങ്ങളും എന്നെയാ ഏൽപ്പിച്ചോണ്ടിരുന്നത് . ഓടി നടന്നു ഞാൻ മടുത്തു . ഇനിയിപ്പം സഹായത്തിന് ഒരാളുകൂടിയായല്ലോ. ”
”എനിക്ക് പറ്റുന്നതൊക്കെ ഞാൻ ചെയ്തു തരാം ജയിംസ് ”
”തരണം . എങ്കിലേ നമ്മുടെ പ്രവർത്തനങ്ങൾ ഭംഗിയായി മുൻപോട്ടു കൊണ്ടുപോകാൻ പറ്റൂ . ങ്ഹാ പിന്നെ വേറൊരുകാര്യം ചോദിച്ചോട്ടെ . എന്താ ചിത്തിരപുരത്തുനിന്നു ഈ മലമുകളിലേക്ക് പോരാൻ കാരണം ?
അപ്രതീക്ഷിതമായ ആ ചോദ്യം ജാസ്മിനെ കുഴക്കി . അവൾ പറഞ്ഞു
”ഓരോരുത്തർക്കും ഓരോന്ന് തലയിൽ എഴുതിവച്ചിട്ടുണ്ടല്ലോ ദൈവം. എന്റെ തലയിൽ ഇങ്ങനെയാ എഴുതി വച്ചിരിക്കുന്നത് . അതിനെപ്പറ്റി കൂടുതലൊന്നും ജെയിംസ് എന്നോട് ചോദിക്കരുത് , പ്ലീസ് ”
” സോറി ” ജെയിംസ് വല്ലാതായി .
”ഇറ്റ് സ് ഓകെ. ഭൂതകാലത്തെക്കുറിച്ചു സംസാരിക്കാതെ നമുക്ക് ഭാവിയെപ്പറ്റി സംസാരിക്കാം. അതല്ലേ നല്ലത് ?”
”ഒഫ് കോഴ്സ് ”
”പോട്ടെ ? പിന്നെ കാണാം.”
പുഞ്ചിരിച്ചിട്ട് അവൾ യാത്രപറഞ്ഞു വീട്ടിലേക്കു പോയി.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 23

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 23

ദുര്‍ഘടമായ റോഡിലൂടെ ലോറി സാവധാനം മുമ്പോട്ടോടിക്കൊണ്ടിരുന്നു..
ജാസ്മിന്‍ വെളിയിലേക്കു നോക്കി.
തെങ്ങും കുരുമുളകും ഏലവും വിളയുന്ന മലഞ്ചെരിവുകള്‍.
ഒരു വശത്ത് മാനം മുട്ടെ ഉയർന്നു നിൽക്കുന്ന കുന്നുകൾ . മറുവശത്ത് അഗാധമായ കൊക്ക.
അവൾക്കു ഭയം തോന്നി. ദൈവമേ, ഈ കുന്നിന്റെ നെറുകയിലാണോ ഇനി തന്‍റെ താമസം? കണ്ടിട്ട് പേടിയാകുന്നു.
“ഇനി എന്തോരം ദൂരമുണ്ടങ്കിള്‍?”
അവൾ കുര്യാക്കോസിന്റെ നേരെ നോക്കി.
“അഞ്ചെട്ടു കിലോമീറ്ററുകൂടി കാണും.”
“എന്‍റെ ദൈവമേ…എന്തൊരു മലയാ ” അവള്‍ നെഞ്ചത്തു കൈവച്ചു.
കുര്യാക്കോസ് ഒന്നും പറഞ്ഞില്ല.
താന്‍ ജനിച്ചു വളര്‍ന്ന നാടിനേക്കാള്‍ എത്രയോ വ്യത്യസ്തമാണ് ഈ നാട് എന്നവൾ ഓർത്തു.
ഈ മലമുകളിൽ എങ്ങനെ ജീവിക്കും, ജീവിതാന്ത്യം വരെ ?

ഏറെ നേരത്തെ യാത്രയ്ക്കുശേഷം കുന്നിന്‍റെ നെറുകയില്‍ ലോറി വന്നു നിന്നു.
“ഇനിയങ്ങോട്ടു ലോറി പോകുകേല. ഇവിടുന്നു പെട്ടി ഓട്ടോ കിട്ടും. സാധനങ്ങളൊക്കെ അതേല്‍ കേറ്റി കൊണ്ടുപോണം.”
ഡ്രൈവര്‍ ഒരു സിഗരറ്റിനു തീ പിടിപ്പിച്ചുകൊണ്ടു പറഞ്ഞു.
കുര്യാക്കോസ് ലോറിയില്‍ നിന്നിറങ്ങി.
എന്നിട്ട് മേരിക്കുട്ടിയെയും ജാസ്മിനെയും ഇറങ്ങാന്‍ സഹായിച്ചു.

ജാസ്മിന്‍ ചുറ്റും ഒന്നു കണ്ണോടിച്ചു. ആറേഴുകടകളുള്ള ചെറിയൊരു കവല . ഒരു ചായക്കടയുടെ വരാന്തയിലെ ബഞ്ചില്‍ രണ്ടുപേര്‍ ഇരിപ്പുണ്ട്. റോഡരുകിലെ വാകമരത്തിന്‍റെ ചുവട്ടില്‍ രണ്ടു പെട്ടി ഓട്ടോയും മൂന്നു ടാക്സി ജീപ്പും കിടപ്പുണ്ട്. അതിനപ്പുറത്ത് റോഡരികില്‍ നാലോ അഞ്ചോ സാദാ ഓട്ടോറിക്ഷകളും.
ലോറിയില്‍ വീട്ടുസാമാനങ്ങള്‍ കണ്ടപ്പോള്‍ പെട്ടി ഓട്ടോയുടെ ഡ്രൈവര്‍, കുര്യാക്കോസിന്‍റെ അടുത്തേക്കു നടന്നു വന്നിട്ട് ചോദിച്ചു .
“എവിടേക്കാ?”
“കുറുക്കന്‍മല.”
“ഇവിടുന്ന് രണ്ടു കിലോമീറ്ററുണ്ട്. വഴി മോശമാ. ഒരു ട്രിപ്പിന് 350 രൂപാ വച്ചാകും. കയറ്റിറക്കു കൂലി വേറെ. എങ്ങനാ കേറ്റട്ടെ?”
“അതിത്തിരി കൂടുതലല്ലേ ?”
“എന്റെ പൊന്നു ചേട്ടാ ഏറ്റവും കുറഞ്ഞ ചാർജ്ജാ ഞാൻ പറഞ്ഞത് . വഴി തീരെ മോശമാ. നിങ്ങള്‍ എവിടുന്നു വരുവാ ?”
കുര്യാക്കോസ് സ്ഥലപ്പേരു പറഞ്ഞു.
“ഒരു കാര്യം ചെയ്യ് . മുന്നൂറ് വച്ചു തന്നാല്‍ മതി.”
അനുവാദം കിട്ടുന്നതിനു മുമ്പേ രണ്ടു ചുമട്ടുകാരെ അയാൾ കൈകൊട്ടി വിളിച്ചു വരുത്തി.
”കുറുക്കൻ മലക്കാ ”
പിന്നെന്തെങ്കിലും പറയുന്നതിനുമുമ്പേ ചുമട്ടുകാർ ലോറിയില്‍ ചാടിക്കയറി കയർ അഴിച്ചു. സാധനങ്ങള്‍ ഓരോന്നായി ഇറക്കി പെട്ടി ഓട്ടോയില്‍ കയറ്റാന്‍ തുടങ്ങി .
ആദ്യ ട്രിപ്പ് പുറപ്പെട്ടപ്പോള്‍ ഒരു സാദാ ഓട്ടോയില്‍ കയറി കുര്യാക്കോസും മേരിക്കുട്ടിയും ജാസ്മിനും വഴികാട്ടിയായി മുന്‍പേ സഞ്ചരിച്ചു.
ദുർഘടമായ ചെമ്മൺ റോഡിലൂടെ ഓട്ടോ പോയിക്കൊണ്ടിരിക്കുമ്പോൾ ഡ്രൈവർ കുര്യക്കോസിനോട് ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു.

പതിനഞ്ചു മിനിറ്റു നേരത്തെ യാത്രയ്ക്കുശേഷം അവര്‍ കുറുക്കന്‍മലയിലെത്തി. ജാസ്മിന്‍ ഓട്ടോയില്‍ ഇരുന്നുകൊണ്ട് ഇടവും വലവും നോക്കി. ശരിക്കും ഒരു മല തന്നെ. സങ്കടം വന്നു അവള്‍ക്ക്. ജീവിതാന്ത്യം വരെ ഈ മലമുകളിൽ ഇനി കഴിയണമല്ലോ.
വീട്ടുമുറ്റത്ത് ഓട്ടോറിക്ഷ വന്നു നിന്നതും, മൂന്നുപേരും ഇറങ്ങി. കുര്യാക്കോസ് ഓട്ടോക്കൂലി കൊടുത്തു ഡ്രൈവറെ പറഞ്ഞുവിട്ടു .
” ഇത് ഭയങ്കര മലയാണല്ലോ അങ്കിൾ ” നാലുചുറ്റും കണ്ണോടിച്ചിട്ട് ജാസ്മിൻ വിഷമത്തോടെ പറഞ്ഞു .
”മലയാണെങ്കിൽ എന്താ , നല്ല ഒന്നാംതരം മണ്ണാ ”
“ഇത്രേം വല്യ മലയാന്നറിഞ്ഞിരുന്നെങ്കില്‍ ഞാനിതു വാങ്ങിക്കാന്‍ പറയില്ലായിരുന്നു.” – മേരിക്കുട്ടി സങ്കടത്തോടെ തടിക്കു കയ്യും കൊടുത്തു നിന്നു .
“നിന്നോടൊന്നു വന്നു കാണാന്‍ ഞാന്‍ പലവട്ടം പറഞ്ഞതല്ലായിരുന്നോ ?” മേരിക്കുട്ടിയെ നോക്കി നെറ്റിചുളിച്ചിട്ടു കുര്യാക്കോസ് തുടര്‍ന്നു: “പൊന്നു വിളയുന്ന മണ്ണാ. നിസാര വിലയ്ക്കു കിട്ടിയില്ലേ? പിന്നെ, സിനിമാ തിയേറ്ററും ബ്യൂട്ടിപാര്‍ലറുമൊന്നുമില്ലെന്നേയുള്ളൂ.” അതു പറഞ്ഞിട്ടു കുര്യാക്കോസ് ജാസ്മിനെ പാളി നോക്കി. അവളും സങ്കടപ്പെട്ടു നിൽക്കുകയായിരുന്നു.
പോക്കറ്റില്‍നിന്നു താക്കോലെടുത്ത് അയാള്‍ വരാന്തയിലേക്ക് കയറിയിട്ട് മുറിയിലേക്കുള്ള വാതില്‍ തുറന്നു.
പൊളിഞ്ഞുവീഴാറായ ഒരു പഴയ വീട്. ഓടുമേഞ്ഞതാണെങ്കിലും കഴുക്കോലും പട്ടികയുമൊക്കെ ചിതല്‍ തിന്നു ദ്രവിച്ചിരിക്കുന്നു. മുറിയിലേക്കു കയറിയപ്പോള്‍ വല്ലാത്ത ഭീതി തോന്നി ജാസ്മിന്. അവള്‍ ജനാലകളെല്ലാം തുറന്നിട്ടു.

മൂന്നുമുറിയും അടുക്കളയും. മുറികളെല്ലാം വൃത്തിഹീനമായി കിടക്കുകയാണ്. ജാസ്മിനു കരച്ചില്‍ വന്നു. പഴയവീടും പറമ്പും എത്രയോ മനോഹരമായിരുന്നു. ഇനി ഒരിക്കലും അതു കാണാനൊക്കില്ലല്ലോ.
അവള്‍ ലൈറ്റിന്‍റെ സ്വിച്ച് ഓൺ ചെയ്തു . മുറിയില്‍ പ്രകാശം പരന്നപ്പോൾ ഉള്ളിലെ ഭയം അല്പം കുറഞ്ഞു.
ചുമട്ടുകാര്‍ പെട്ടി ഓട്ടോയില്‍നിന്നു സാധനങ്ങള്‍ ഓരോന്നായി ഇറക്കി അകത്തേക്ക് കൊണ്ടുവന്നു . കുര്യാക്കോസും മേരിക്കുട്ടിയും ജാസ്മിനും ചേര്‍ന്ന് ഓരോന്നും അതതിന്‍റെ സ്ഥാനത്തു കൊണ്ടുപോയി വച്ചു. കട്ടിലും മേശയുമെല്ലാം പിടിച്ചിടാന്‍ ചുമട്ടുകാരും സഹായിച്ചു. മൂന്നു ട്രിപ്പായിട്ടാണ് ഫര്‍ണ്ണിച്ചറുകളെല്ലാം അവിടെ എത്തിച്ചത്. കണക്കു തീര്‍ത്തു കാശുകൊടുത്തിട്ട് കുര്യാക്കോസ് ഡ്രൈവറെയും ചുമട്ടുകാരെയും പറഞ്ഞു വിട്ടു.
ജാസ്മിൻ മുറ്റത്തിറങ്ങി ചുറ്റുപാടും നോക്കി.
പറമ്പും പരിസരവും കാടുപിടിച്ചു കിടക്കുകയാണ്. കണ്ണെത്തുന്ന ദൂരത്ത് അയല്‍ വീടുകളൊന്നും കാണാനില്ല. താനും അമ്മയും തനിച്ച് ഈ വീട്ടില്‍ എങ്ങനെ കഴിയും ?.
മോഹങ്ങളും സ്വപ്നങ്ങളുമൊക്കെ കുഴിച്ചു മൂടി ഈ മലമുകളില്‍ മരിക്കുന്നതുവരെ കഴിയണമല്ലോ ദൈവമേ ! ജാസ്മിന്‍ തൂവാലകൊണ്ടു കണ്ണുകള്‍ തുടച്ചു.
മേരിക്കുട്ടി വേഷം മാറിയിട്ട് വെള്ളം കോരാനായി ബക്കറ്റുമെടുത്തു കിണറിനടുത്തേക്കു നടന്നു.
ജാസ്മിന്‍ വരാന്തയിലിട്ടിരുന്ന കസേരയില്‍ താടിക്കു കൈയും കൊടുത്ത് ദൂരേക്ക് നോക്കി ഓരോന്നാലോചിച്ചിരുന്നു.
“നീ എന്തിനാ കൊച്ചേ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നേ?” – കുര്യാക്കോസ് ഒരു പ്ലാസ്റ്റിക് കസേരയെടുത്ത് വരാന്തയിലേക്കിട്ട് അവളുടെ അടുത്ത് ഇരുന്നിട്ട് തുടർന്നു : “വീടിനിത്തിരി ഷോ കുറവാന്നേയുള്ളൂ. രണ്ടുവര്‍ഷത്തെ ആദായം മതീല്ലോ ഒന്നാന്തരം ഒരു വീടു പണിയാൻ . പൊന്നുവിളയുന്ന മണ്ണാ. കണ്ടില്ലേ കുരുമുളകും കാപ്പീം ഒക്കെ തഴച്ചു വളര്‍ന്നു നില്‍ക്കുന്നേ. കുരുമുളകിനൊക്കെ ഇപ്പം എന്താ വില.”
“പറഞ്ഞു കേട്ടപ്പം ഇതിനേക്കാളൊക്കെ സൗകര്യമുള്ളതായിരിക്കൂന്നാ ഓര്‍ത്തത്. ഇതിപ്പം തൊട്ടടുത്ത് ഒരു വീടു പോലുമില്ല “
“അമ്പത് ലക്ഷം ഉലുവായ്ക്ക് ഇതിനേക്കാള്‍ കൂടുതല്‍ എന്നാ കിട്ടുമെന്നാ നീ വിചാരിച്ചേ ? വന്ന് ഒന്ന് കാണാന്‍ പറഞ്ഞതല്ലായിരുന്നോ ഞാൻ ? അപ്പം രണ്ടുപേര്‍ക്കും കാണണ്ട. എനിക്കിഷ്ടപ്പെട്ടാല്‍ വാങ്ങിച്ചോളാന്‍ നീ തന്നെയല്ലേ എന്നോട് പറഞ്ഞത് ? ഇനി മണാകുണാ പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കരുത്.”
”ഞാനൊന്നും പറയുന്നില്ല അങ്കിളേ. ഒരുപാട് കാലം ഈ ഭൂമിയിൽ വയ്ക്കാതെ മുകളിലേക്കൊന്നെടുത്താൽ മതിയെന്നേയുള്ളൂ ഇപ്പം ആഗ്രഹം .”
”എന്റെ കൊച്ചേ ഇവിടുള്ളോരു നല്ല സ്നേഹം ഉള്ള മനുഷ്യരാ. വല്യ പഠിപ്പും പത്രാസുമൊന്നും ഇല്ലെന്നേയുള്ളൂ. ”
”ഉം ”
മൂളിയതല്ലാതെ പിന്നെ ഒന്നും മിണ്ടിയില്ല അവൾ .

മേരിക്കുട്ടി വെള്ളം കോരിക്കൊണ്ടു വന്നു കടുംകാപ്പി ഉണ്ടാക്കി. ഗ്ലാസില്‍ കാപ്പി പകര്‍ന്ന് ഡൈനിംഗ് ടേബിളില്‍ കൊണ്ടുവന്നു വച്ചു. ഒരു പ്ലേറ്റില്‍ ബ്രഡും എടുത്തു വച്ചു. എന്നിട്ട് ജാസ്മിനെയും കുര്യാക്കോസിനെയും കാപ്പി കുടിക്കാന്‍ വിളിച്ചു.
ചൂടുകാപ്പി ഊതിക്കുടിക്കുന്നതിനിടയില്‍ കുര്യാക്കോസ് പറഞ്ഞു:
“ഇനി റേഷന്‍കാര്‍ഡും ഇലക്ഷന്‍ കാര്‍ഡും ഇങ്ങോട്ടു മാറ്റണം. അതൊക്കെ ഞാന്‍ സാവകാശം ചെയ്തു തരാം.”
“ഉം.” മേരിക്കുട്ടി തലയാട്ടി.
“പിന്നെ, ഇവിടെ മൊബൈലിനു റേഞ്ചില്ല. തൊട്ടടുത്ത വീട്ടില് ലാന്‍ഡ് ഫോണുണ്ട്. എന്തെങ്കിലും ആവശ്യം വന്നാല്‍ അവിടെ ചെന്ന് എന്നെ വിളിച്ചാല്‍ മതി. കേട്ടോടീ കൊച്ചേ.” കുര്യക്കോസ് ജാസ്മിനെനോക്കി.
ജാസ്മിന്‍ തലകുലുക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
അന്നു രാത്രി കുര്യാക്കോസ് അവരോടൊപ്പം ആ വീട്ടില്‍ അന്തിയുറങ്ങി. പിറ്റേന്നു രാവിലെ കുറെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമൊക്ക നല്‍കിയിട്ടാണ് അയാള്‍ യാത്ര പറഞ്ഞു പിരിഞ്ഞത്‌.

പുതിയ താമസക്കാര്‍ വന്നു എന്നറിഞ്ഞ് ചുറ്റുവട്ടത്തു താമസിക്കുന്ന ചില സ്ത്രീകളും കുട്ടികളും പരിചയപ്പെടാന്‍ വന്നു. പരിഷ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളുകളാണ് ആ മലമുകളില്‍ താമസിക്കുന്നതെന്നു ജാസ്മിനു മനസ്സിലായി. പക്ഷേ, എല്ലാവരും സ്നേഹമുള്ളവരാണ്. കള്ളവും ചതിയും ഇല്ലാത്ത പാവങ്ങള്‍. അവരോടു ചിത്തിരപുരത്തെ വിശേഷങ്ങള്‍ പറഞ്ഞും അവരു പറഞ്ഞ വിശേഷങ്ങള്‍ കേട്ടും ഏറെ സമയം ചെലവഴിച്ചു ജാസ്മിന്‍.

ഉച്ചകഴിഞ്ഞു ജാസ്മിന്‍ അയല്‍വീടുകളിലെ കുട്ടികളോടൊപ്പം ആ പ്രദേശമാകെ ചുറ്റിനടന്നു കണ്ടു. വീടിന്‍റെ കിഴക്കുവശത്ത് ഇരുനൂറു മീറ്റർ അകലെ വലിയൊരു പാറയുണ്ട്. ആ പാറപ്പുറത്തു കയറി ഇരുന്നാൽ താഴ്വാരത്തെ റോഡും കെട്ടിടങ്ങളും വാഹനങ്ങളുമൊക്കെ കാണാം. നല്ല രസമുള്ള കാഴ്ചയായിരുന്നു അത്.. തണുത്ത കാറ്റുകൊണ്ട് അവിടെ ഇരിക്കാന്‍ നല്ല സുഖം !
കുട്ടികളുടെ കൂടെ ഏറെനേരം അവള്‍ ആ പാറപ്പുറത്തിരുന്നു. പാട്ടുപാടിയും കഥകള്‍ പറഞ്ഞും അവരെ രസിപ്പിച്ചു. പുതിയ കുഞ്ഞേച്ചിയെ കുട്ടികള്‍ക്കൊക്കെ വലിയ ഇഷ്ടമായി. മിഠായി വാങ്ങിക്കാന്‍ അവള്‍ എല്ലാവര്‍ക്കും അഞ്ചുരൂപാ വീതം കൊടുത്തു. തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ മേരിക്കുട്ടി അവളെ വഴക്കു പറഞ്ഞു.

“കുട്ടികളുടെ കൂടെ കളിച്ചു നടക്കേണ്ട പ്രായമൊക്കെ കഴിഞ്ഞു . പോരെങ്കില്‍ പരിചയമില്ലാത്ത സ്ഥലോം. നീ എന്നാ വിചാരിച്ചാ അവരുടെ കൂടെ നാട് നീളെ ചുറ്റിനടന്നത് ? “
“നല്ല സ്നേഹമുള്ള പിള്ളേരാ അമ്മേ. എന്നെ എന്തിഷ്ടായിന്നോ .. എന്നെ കുഞ്ഞേച്ചിന്നാ അവര് വിളിക്കുന്നത് “
“നീ പിള്ളേരെ പിടിക്കാന്‍ പണ്ടേ മിടുക്കിയാണല്ലോ. ങ്ഹ. നിന്‍റെ വിഷമമൊക്കെ മാറിയോ?”
“ഇത്തിരി കുറഞ്ഞു. എന്നാലും ഓർക്കുമ്പം ഉള്ളീന്നു ഒരു സങ്കടം കേറി വരും. മൊബൈലിന് റേഞ്ചുപോലുമില്ലാത്ത ഒരു കുഗ്രാമമല്ലേ അമ്മേ! ഇങ്ങനെയൊരു സ്ഥലമാന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ” മുറിയിലേക്ക് കയറുന്നതിനിയറിൽ അവൾ തുടർന്നു : “ങ്ഹ… അമ്മേ , നമുക്കു നാളെ രാവിലെ പള്ളീല്‍പോയി കുര്‍ബാന കാണണം. എന്നിട്ടു വികാരിയച്ചനേം പോയി കാണണം. വീടൊന്നു വെഞ്ചിരിക്കണ്ടേ?”
“ഇതു ഞാനങ്ങോട്ടു പറയാന്‍ തുടങ്ങ്വായിരുന്നു.” മേരിക്കുട്ടി പറഞ്ഞു.
ജാസ്മിൻ അടുക്കളയിൽ ചെന്ന് ഒരു ഗ്ളാസ് തണുത്ത വെള്ളം എടുത്തു കുടിച്ചു .

പിറ്റേന്നു രാവിലെ അവര്‍ പള്ളിയില്‍ പോയി വിശുദ്ധകുര്‍ബാനയില്‍ പങ്കുകൊണ്ടു. കുര്‍ബാന കഴിഞ്ഞു നേരെ പള്ളിമേടയില്‍ ചെന്നു വികാരിയച്ചനെ കണ്ടു. പുതിയ താമസക്കാരാണെന്നു കേട്ടപ്പോള്‍ അച്ചന്‍ കുടുംബകാര്യങ്ങളൊക്കെ ചോദിച്ചു. എല്ലാം കേട്ട ശേഷം ജാസ്മിനെ നോക്കിഅച്ചന്‍ പറഞ്ഞു.
“പള്ളീടെ നേതൃത്വത്തില്‍ ഇവിടെ ഒരു കാത്തലിക് യൂത്ത് ലീഗ് ഉണ്ട്. അതില്‍ നീയും അംഗമാകണം. നിനിക്കിത്തിരി വിവരോം വിദ്യാഭ്യോസോം ഒക്കെയുണ്ടല്ലോ. ഇവിടുള്ളോരധികവും പാവങ്ങളാ. വല്യ അറിവും പഠിപ്പും ഒന്നുമില്ല . അവരെ സംഘടിപ്പിച്ച് നമുക്ക് പല പരിപാടികളും ആസൂത്രണം ചെയ്യണം . ആണുങ്ങളുടെ ഭാഗത്തുനിന്ന് കൊള്ളാവുന്ന ഒരു പയ്യനുണ്ട്. പുത്തന്‍പുരയ്ക്കലെ ജയിംസ്. അവനിത്തിരി വിവരോം വിദ്യാഭ്യോസോം ഉള്ള കൂട്ടത്തിലാ. പെണ്ണുങ്ങടെ ഭാഗത്തുനിന്ന് ഇതുവരെ കൊള്ളാവുന്ന ഒരാളെ കിട്ടിയില്ല. നിന്നെ കണ്ടപ്പം എനിക്കുതോന്നി, അതിനു പറ്റിയ ആളാന്ന് . നിനക്കു വേദപാഠം പഠിപ്പിക്കാന്‍ പറ്റുമോ മോളേ?”
“ഉം.” ജാസ്മിന്‍ തലകുലുക്കി.
“എന്നാ അടുത്ത ഞായറാഴ്ച രണ്ടാമത്തെ കുർബാന കഴിഞ്ഞ് എന്നെ വന്നൊന്നു കാണണേ. വേദപാഠം പഠിപ്പിക്കാന്‍ നല്ലൊരാളെ കിട്ടാതെ വിഷമിച്ചിരിക്ക്വായിരുന്നു ഞാൻ .”
ജാസ്മിന്‍ ചിരിച്ചതേയുള്ളൂ.
അച്ചന്‍ എണീറ്റ് മിഠായി ഭരണി തുറന്ന് ഒരുപിടി മിഠായി വാരി അവള്‍ക്കു കൊടുത്തു കൊണ്ട് പറഞ്ഞു ,
“ആദ്യായിട്ടു വരികയല്ലേ. മധുരം കഴിച്ചു സന്തോഷമായിട്ടു പോ.” – ജാസ്മിന്‍ രണ്ടു കൈയും നീട്ടി മിഠായി വാങ്ങി. ഒരു പിടിമിട്ടായി വാരി മേരിക്കുട്ടിക്കും കൊടുത്തു അച്ചന്‍.
പള്ളിമേടയില്‍ നിന്നിറങ്ങിയപ്പോള്‍ മേരിക്കുട്ടി പറഞ്ഞു:
“നല്ല സ്നേഹമുള്ള അച്ചനാ. നമുക്ക് സഹായത്തിന് ഒരാളായി. പള്ളി അധികം ദൂരത്തുമല്ല.”
“എനിക്കും ഇഷ്ടായി അച്ചനെ.” – ജാസ്മിന്‍ ഒരു മിഠായി എടുത്തു വായിലേക്കിട്ടു നുണഞ്ഞു കൊണ്ട് സാവധാനം അമ്മയോടൊപ്പം വീട്ടിലേക്കു നടന്നു. ഉച്ചകഴിഞ്ഞു വികാരിയച്ചൻ വന്നു വീട് വെഞ്ചിരിച്ചിട്ടു പോയി.

സന്ധ്യമയങ്ങിയപ്പോള്‍ ആകാശത്ത് കാര്‍മേഘം ഉരുണ്ടുകൂടി. മഴക്കുള്ള പുറപ്പാടാണ് . തണുത്ത കാറ്റ് ആഞ്ഞു വീശിയപ്പോള്‍ ജാസ്മിനു പേടി തോന്നി. കാറ്റിനു പിന്നാലെ ശക്തമായ മിന്നലും ഇടിയും കൂടിയായപ്പോള്‍ പേടി വര്‍ദ്ധിച്ചു. ജനാലകളെല്ലാം അടച്ച് അവള്‍ കുറ്റിയിട്ടു.
പൊടുന്നനെ മഴത്തുള്ളികള്‍ പൊട്ടി വീണു. മഴയോടൊപ്പം ശക്തമായ കാറ്റും. വീടു തകര്‍ന്നു വീണേക്കുമോ എന്നുപോലും ജാസ്മിന്‍ ഭയന്നുപോയി. അവിടവിടെ ചോരുന്നുണ്ട് . അവള്‍ അമ്മയെ കെട്ടിപ്പിടിച്ചിരുന്നു.
തുള്ളിക്കൊരുകുടം പെയ്യുന്ന കനത്ത മഴ. ഒപ്പം ചെവി പൊട്ടുന്ന ഇടിയും . പെട്ടെന്നു കറണ്ടും പോയി. മുറിയില്‍ കനത്ത ഇരുട്ട്. എണീറ്റു തപ്പിത്തടഞ്ഞ് തീപ്പെട്ടി എടുത്തു തിരി കത്തിച്ചു മേരിക്കുട്ടി. വെളിയില്‍ മരം ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ടതും ഞെട്ടി വിറച്ചുപോയി ജാസ്മിനും മേരിക്കുട്ടിയും.
“പേടിയാകുന്നല്ലോ അമ്മേ! ഈ രാത്രീല് നമ്മള് രണ്ടു പെണ്ണുങ്ങള് തനിച്ച്‌ …. തൊട്ടടുത്ത് ഒരു വീടുപോലും ഇല്ല ”
കാതടിപ്പിക്കുന്ന ഇടിശബ്ദം പടപടാമുഴങ്ങിയപ്പോള്‍ മേരിക്കുട്ടിയും വല്ലാതെ ഭയന്നുപോയി. ജപമാല ചൊല്ലി അവർ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു; ഒരാപത്തും വരുത്തരുതേ മാതാവേ എന്ന് .
മഴ നീണ്ടു നില്‍ക്കുകയാണ്. മേരിക്കുട്ടി ക്ലോക്കിലേക്കുനോക്കി. മണി പത്തര. വെട്ടവും വെളിച്ചവുമില്ലാതെ ഈ രാത്രി എങ്ങനെ ഇരുട്ടി വെളുപ്പിക്കും ?
ഉറക്കം വന്നില്ല രണ്ടുപേര്‍ക്കും.

ശ്വാസമടക്കി പേടിച്ചിരിക്കുമ്പോള്‍ വെളിയില്‍ ആരുടെയോ പാദപതനശബ്ദം. വരാന്തയിലാരെങ്കിലുമുണ്ടോ? ജനാലയുടെ പാളി അല്പം തുറന്ന് ജാസ്മിൻ ഭീതിയോടെ പുറത്തേക്കു നോക്കി. മഴയില്‍ നനഞ്ഞ് കുതിർന്ന് ഒരു രൂപം വരാന്തയില്‍ നില്‍ക്കുന്നു. അവൾ ഭയന്നു വിറച്ചു പോയി. ഇതു പ്രേതമോ മനുഷ്യനോ?
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

സംരംഭകരെ തളർത്താനല്ല, വളർത്താനാകണം വ്യവസായ വകുപ്പ് .

0
തളർത്താനല്ല, വളർത്താനാകണം വ്യവസായ വകുപ്പ് . വ്യവസായവകുപ്പ് മുൻ ഉദ്യോഗസ്ഥനായ ഇ . നാരായണന്റെ അനുഭവക്കുറിപ്പ്.

ഞാൻ തിരൂർ താലൂക്ക് വ്യവസായ ഓഫിസിൽ ജോലി ചെയ്യുന്ന കാലം!
സ്വന്തമായി ഒരു വീട് വച്ചു താമസമാക്കിയതോടെ പോക്കറ്റ് പൂർണ്ണമായും കാലി. ഭാര്യയുടെ സ്വര്ണ്ണാഭരണമെല്ലാം വീടിന്റെ കല്ലും മരവും ഒക്കെയായി രൂപാന്തരം പ്രാപിച്ചു.

പുതിയ വീട്ടിൽ റേഡിയോ,ടിവി ഒന്നും ഇല്ല. ലോകകപ്പ് ഫുട്ബാൾ പടിവാതിക്കലും.
കുടുംബത്തിന് ഒരു TV വേണമെന്ന മോഹം! ഒന്നിച്ചു മുടക്കാൻ പണം ഇല്ല. പരപ്പനങ്ങാടി SBI വായ്പ തരാമെന്ന് പറഞ്ഞു. TV യുടെ കൊട്ടേഷൻ വാങ്ങി ബാങ്കിൽ ചെല്ലണം.

തിരൂർ കിഴക്കേ അങ്ങാടിയിൽ TV വിൽക്കുന്ന രണ്ട് കടകൾ ഉണ്ടായിരിന്നു. CKG agencies എന്നൊരു കടയിൽ ആദ്യം കയറി. അവിടെ മൂന്ന് സുമുഖന്മാരായ സെയിൽസ്മാൻമാർ . വളരെ ചെറുപ്പും. സൗമ്യമായ പെരുമാറ്റം. എനിക്ക് ഇഷ്ടപ്പെട്ടു.

അവർ അവിടെയുള്ള TV കളുടെ മഹാത്മ്യത്തെക്കുറിച്ചൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു. അവർക്ക് എന്നെക്കൊണ്ട് എങ്ങിനെയെങ്കിലും ഒരു TV എടുപ്പിക്കണം. എന്നാലെ അവരുടെ ആ മാസത്തെ ടാർജറ്റ് ആവുള്ളു.

ഞാൻ ഉദ്ദേശിച്ച ബ്രാൻഡ് philivision. (അന്നത്തെ philips ന്റെ TV brand). അത് അവിടെ ഇല്ലായിരുന്നു. എന്നിട്ടും ആ ചെറുപ്പക്കാർ എന്നെ വിടാനുള്ള ഭാവം ഇല്ല.

.ഞാൻ വ്യവസായവകുപ്പ് ഓഫീസിൽ ആണെന്ന് പറഞ്ഞപ്പോൾ സംസാരം നീണ്ട് അവരുടെ തൊഴിൽ പ്രശ്നങ്ങളിലേക്ക് എത്തി.

സംസാരത്തിന്നിടയിൽ, ഇവിടെ നിന്ന് മാസംതോറും എന്ത് ശമ്പളം കിട്ടും എന്ന്‌ സൗഹൃദപൂർവം ചോദിച്ചു.
ആദ്യം പറയാൻ മടിച്ചെങ്കിലും പിന്നെ സത്യം പറഞ്ഞു. വളരെ തുച്ഛമായ സംഖ്യ!

ഞാൻ തമാശയായി ചോദിച്ചു : ” ബസ് സ്റ്റാൻഡിൽ “തരികഞ്ഞി” ഉണ്ടാക്കി വിറ്റാൽ ഇതിനേക്കാൾ കിട്ടില്ലേ.?”
(റവ കൊണ്ട് ഉണ്ടാക്കിയ ഒരു തരം പായസമാണ് “തരികഞ്ഞി”. ആ കാലത്തു മലപ്പുറം ജില്ലയിലെ പല ഭാഗത്തും ഇത്തരം കച്ചവടക്കാരെ കാണാറുണ്ട്. തിരൂർ ബസ്സ്റ്റാൻഡിൽ പണ്ട് തരികഞ്ഞി വിറ്റു നടന്നിരുന്ന “കഞ്ഞി A” എന്ന് വിളി പേരുണ്ടായിരുന്ന ഒരു വ്യക്തി, പിന്നീട് വലിയ വ്യവസായി ആയ ഒരു ചരിത്രവും ഉണ്ടായിരുന്നു.)

” സർ ഞങ്ങൾ എന്തെങ്കിലും തുടങ്ങുകയാണെങ്കിൽ വായ്പ്പ കിട്ടാൻ വഴിയുണ്ടോ? സർക്കാർ സഹായിക്കുമോ? ” അവർ ചോദിച്ചു.
”ആരോടെങ്കിലും ചോദിച്ചിരുന്നോ?” ഞാൻ ആരാഞ്ഞു .
”ഇല്ല”.
”എങ്കിൽ വന്നോളൂ, ഞാൻ ഒരു വഴി കാണിച്ചു തരാം. അതുവഴി മുന്നോട്ടു പോയാൽ മതി. ചെറിയ തടസ്സങ്ങൾ ഉണ്ടായേക്കും. പിന്തിരിഞ്ഞു ഓടരുത്. നിങ്ങൾ പദ്ധതി എന്താണന്ന് തീരുമാനിച്ചു വരു . നമുക്ക് വായ്പക്കുള്ള വഴി അന്വേഷിക്കാം. ” ഒന്നു രണ്ടു പദ്ധതികളെ പറ്റി ഞാൻ സൂചനയും കൊടുത്തു .

അവിടെനിന്ന് ഇറങ്ങി ഞാൻ അടുത്തുള്ള cosmos കടയിലേക്ക് പോയി. അവിടെ നിന്നും philivision TV യുടെ കൊട്ടേഷൻ വാങ്ങിക്കുകയും ചെയ്തു.

പിന്നീട് ഇവർ ഇടക്കിടെ ഓഫീസിൽ വരും . ഓരോ പദ്ധതികളളെ കുറിച്ചും സംസാരിക്കും. ഒന്നും അങ്ങട് റെയിലിന്മേൽ കയറുന്നില്ല.

ഒരു ദിവസം അവർ മൂന്നുപേരും കൂടി ഒരു project മായി ഓഫീൽ വന്നു. നല്ല confidance ഓടെ.

ആ കാലത്തു റെഡിമെയ്ഡ് ചുരിദാറുകൾ പെൺകുട്ടികൾ ധാരാളമായി ഉപയിഗിക്കുന്നതു അവരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ നാട്ടിൽ വേണ്ടത്ര നിർമ്മിക്കാൻ തുടങ്ങിയിട്ടും ഇല്ല. അതിനാൽ നല്ല സാധ്യതയുണ്ട്. കൂടാതെ അവരുടെ ഒരു സുഹൃത്ത് നല്ല ഒരു തയ്യൽക്കാരനുമാണ് . നല്ല ബിസിനസ്സ് കിട്ടുമെന്ന് അവർക്ക് വിശ്വാസമായിരുന്നു.

തിരൂരിലുള്ളചില റെഡിമെയ്ഡ് കടകളുമായി ബന്ധപ്പെട്ട് അവർ ഇപ്പോൾ ചുരിദാർ എവിടെ നിന്നാണ് വരുത്തുന്നതെന്നും ഏകദേശം എത്ര വില വരുന്ന ചുരിദാറുകൾ ആണ് വിറ്റുവരുന്നതെന്നും വിശദമായി അന്വേഷിച്ചു ചെറിയൊരു മാർക്കറ്റ് സർവേ നടത്തുന്നത് നല്ലതാണെന്നു ഞാൻ പറഞ്ഞു. തീരുമാനം അയാൽ വീണ്ടും വരണമെന്ന് നിർദ്ദേശിച്ചു പറഞ്ഞയച്ചു.

രണ്ട് മൂന്ന് ദിവസം കഴിഞ്ഞു അവർ പദ്ധതിയെപ്പറ്റി നല്ലൊരു ധാരണയുമായി വീണ്ടും എത്തി.

ഞാൻ ഓഫീസറോട് വിവരങ്ങൾ പറഞ്ഞു അവരെ സഹായിക്കാം എന്ന് ഉറപ്പു കൊടുത്തു.

ആ കാലത്തു വനിതാ വ്യവസായങ്ങൾക്ക് 50% സബ്സിഡി കൊടുക്കും. പിന്നെ 4 വർഷം വരെ മറ്റു ചില ആനുകൂല്യങ്ങളും . ഇവർ സ്‌ത്രീകളെ ആണ് കൂടുതൽ ജോലിക്കു നിയമിക്കുക എന്ന് എന്നോട് പറഞ്ഞിരുന്നു . അതിനാൽ അവരുടെ ഭാര്യമാരുടെ പേരിൽ ഒരു പങ്കാളിത്ത സ്ഥാപനം തുടങ്ങാം എന്നൊരു നിർദ്ദേശവും ഞാൻ കൊടുത്തു .

ആ കാലത്തു 25000 രൂപയിൽ അധികം വായ്‌പ കിട്ടണമെങ്കിൽ വസ്തു ഈട് കൊടുക്കണം. അതിനാൽ അവരുമായി സംസാരിച്ചു ഒരു 24000 രൂപ വായ്പ കിട്ടുന്ന തരത്തിലുള്ള ഒരു ചെറിയ project തയ്യാറാക്കി കൊടുത്തു. കൂടുതൽ വായ്പ കിട്ടണമെങ്കിൽ വസ്തു ജാമ്യം കൊടുക്കണം.

എന്റെ പരിമിതമായ അറിവ് വെച്ച് ഞാൻ തയ്യാറാക്കിയ ആദ്യത്തെ project report ആയിരുന്നു അത്.
അപേക്ഷ തിരൂർ SBI യുടെ ശാഖയിലേക്കു ശുപാർശ ചെയ്തു അയച്ചു കൊടുത്തു.

ആഴ്ചകൾ കഴിഞ്ഞിട്ടും വായ്‌പ കിട്ടിയില്ല. അവർ ഒരു ദിവസം ഓഫീസിൽ വന്നു. അന്നു ഉച്ചക്ക് തന്നെ ഞാൻ അടുത്തുള്ള SBI യുടെ field ഓഫീസറെ കണ്ടു അവരുടെ അപേക്ഷയുടെ കാര്യം സംസാരിച്ചു. അവരെ പരിചയപ്പെട്ട സാഹചര്യവും പറഞ്ഞു.

”എങ്ങിനെയെങ്കിലും അവരെ ഒന്ന് സഹായിക്കണം ” ഞാൻ പറഞ്ഞു.

സൗഹൃദപരമായി പല കാര്യങ്ങളും സംസാരിച്ച കൂട്ടത്തിൽ ഓഫീസർ എന്നോട് ജാമ്യം നിൽക്കുമോ എന്ന് തമാശ രൂപേണ ചോദിച്ചു.

ഒരു നിമിഷം ആലോചിച്ചശേഷം ഞാൻ പറഞ്ഞു:
”വായ്പ ശുപാർശ ചെയ്ത, വ്യവസായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥർ ജാമ്യം നിൽക്കണമെന്ന ഒരു വ്യവസ്ഥ SBI യിൽ ഉണ്ടെങ്കിൽ ഞാൻ ജാമ്യം നിൽക്കാം ”
അപ്പോൾ ഓഫീസറുടെ മുഖത്തു സൈക്കിളിൽ നിന്നും വീണ ഒരു ചിരി .

എന്തായാലും ആ മൂവർ സംഘത്തെ ബാങ്കിലേക്ക് അയച്ചോളാൻ അദ്ദേഹം പറഞ്ഞു.

ഞാൻ തിരിച്ചുപോന്നു. അവരോട് അടുത്ത ദിവസം തന്നെ ബാങ്കിൽ ചെല്ലാനും ഏർപ്പാടാക്കി.

വൈകാതെ ആ മൂവർ സംഘത്തിന്റെ സംരംഭമായ “Trios’s Garments” ന്ന് വായ്പ റെഡിയായി.
അവർ കഠിനമായി അധ്വാനിച്ചു . ആ സംരംഭം പെട്ടന്ന് ക്ലിക് ആയി. മാസങ്ങൾക്കകം അത് വിപുലീകരിച്ചു .
അവിടെ 60 ഓളം ആളുകൾക്ക് അവർ ജോലിയും കൊടുത്തു. ആ യൂണിറ്റിനു വനിതാ വ്യവസായം എന്ന അംഗീകാരം ഞാൻ വാങ്ങിക്കൊടുത്തു.

തുടർന്ന് വ്യവസായ വകുപ്പിൽ നിന്നും കിട്ടാവുന്ന എല്ലാ ആനുകൂല്യങ്ങളും ഞാൻ വാങ്ങിക്കൊടുക്കുകയും ചെയ്തു.

പിന്നീട് ഇതേ ബാങ്ക് ഒരു ശുപാർശയും ഇല്ലാതെ തന്നെ ഇവർക്ക് 10 ലക്ഷത്തിന്റെ CC കൊടുത്തു. ചരക്ക് supply ചെയ്യാൻ ഒരു വണ്ടിക്കും വായ്പ റെഡിയാക്കി കൊടുത്തു.

Trios’s Garments ഗംഭീരമായി. എനിക്കും അഭിമാന നിമിഷം. ഞാൻ ആദ്യം ചെയ്തു കൊടുത്ത project വിജയകരമായതിൽ. ഈ സംഭവം എന്റെ സേവനകാലം മുഴുവൻ എനിക്ക് വലിയ പ്രചോദനം ആയി.
എഴുതിയത് : ഇ. നാരായണൻ ( വ്യവസായവകുപ്പ് മുൻ ഉദ്യോഗസ്ഥൻ )

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 22

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 22

ജാസ്മിന്‍ പറഞ്ഞതൊന്നും ടോണി വിശ്വസിച്ചില്ല. പതിവ്രത ചമയാന്‍ ഒരു കള്ളക്കഥയുണ്ടാക്കി പറഞ്ഞു എന്നു മാത്രമേ അയാള്‍ ചിന്തിച്ചുള്ളൂ. അതുകൊണ്ടുതന്നെ അതുകേട്ടിട്ടും അയാളുടെ മുഖത്ത് ഭാവമാറ്റമൊന്നുമുണ്ടായില്ല.
ജാസ്മിന്‍ തുടര്‍ന്നു:
“രേവതിയുടെ വീട്ടില്‍ വച്ചു നടന്ന ആ സംഭവം ഞാന്‍ പപ്പയോടോ ടോണിയോടോ പറഞ്ഞില്ല. ടോണി എന്നെ തെറ്റിദ്ധരിച്ചാലോന്നു വിചാരിച്ചാ പറയാതിരുന്നത്. അതു തെറ്റായിപ്പോയി. പക്ഷേ, അപ്പോഴും ഞാന്‍ ആശ്വസിച്ചു. എന്‍റെ ശരീരം കളങ്കപ്പെട്ടിട്ടില്ലല്ലോ എന്ന് . പിന്നെ, സതീഷിനെ പരിചയമുണ്ടോന്നു ടോണി ചോദിച്ചപ്പം ഇല്ലെന്നു ഞാന്‍ പറഞ്ഞു. അപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ പറയാനാ എന്റെ മനസു തോന്നിപ്പിച്ചത് . ആ തെറ്റിന് ടോണിയോടു ഞാന്‍ ഇപ്പം മാപ്പു ചോദിക്കുന്നു.”
ജാസ്മിന്‍ കൈ ഉയര്‍ത്തി മിഴികള്‍ തുടച്ചു.
“തെളിവു സഹിതം നിന്‍റെ മുഖംമൂടി വലിച്ചു കീറിയപ്പഴാ നീ തെറ്റു സമ്മതിച്ചതെന്നോര്‍ക്കണം. അങ്ങനെയുള്ള ഒരു പെണ്ണിനോട് ഏതു പുരുഷനാടീ സ്നേഹം തോന്നുക?” – ടോണിയുടെ കണ്ണുകള്‍ ജ്വലിച്ചു.
“ടോണിയുടെ സ്നേഹം പിടിച്ചുപറ്റാനോ സഹതാപം ഇരന്നു വാങ്ങാനോ വന്നതല്ല ഞാന്‍. പോകുന്നതിനുമുമ്പ് നടന്നതെന്താണെന്ന് ഒന്നു പറയണമെന്നു തോന്നി. ടോണിക്കത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം.”
“വിശ്വസിക്കില്ല. ഒരു കാലത്തും നിന്നെ ഇനി ഞാന്‍ വിശ്വസിക്കില്ല.” ഒന്ന് നിറുത്തിയിട്ട് ടോണി തുടർന്നു : ” ”ഒരു സോഡാ പോലും കഴിക്കാത്ത നീ സതീഷ് എടുത്തു തന്ന ബീയര്‍ ഒറ്റവലിക്കു കുടിക്കുന്നതു കണ്ടപ്പം എന്‍റെ ചങ്കു പിളര്‍ന്നുപോയി.”
“ഞാന്‍ പറഞ്ഞല്ലോ, അപ്പഴത്തെ സാഹചര്യത്തില്‍ ഒഴിവാക്കാന്‍ പറ്റാതെ വന്നതുകൊണ്ട് ചെയ്തതാ.”
” എന്തൊക്കെ പറഞ്ഞാലും നമ്മള്‍ ഒരുമിച്ചൊരു ജീവിതം ഞാനിനി ആഗ്രഹിക്കുന്നില്ല. അത് നടക്കില്ല .”
“വേണ്ട. അങ്ങനെയൊരപേക്ഷയുമായിട്ടല്ല ഞാനിപ്പ വന്നത്. പോകുന്നതിനുമുമ്പ് ഒന്നു കണ്ട് യാത്ര പറയണമെന്നു തോന്നി. നടന്നതെന്താണെന്നു പറയണമെന്ന് തോന്നി . ഒരുപാട് വർഷം മനസിൽ കൊണ്ടുനടന്ന മുഖമല്ലേ? അവസാനമായി ഒന്നു കൂടി ഒന്ന് കാണണമെന്നു തോന്നി. അത്രേയുള്ളൂ . അതിനപ്പുറം ഒന്നും എനിക്കിനി വേണ്ട . “
ടോണി മിണ്ടിയില്ല .
ജാസ്മിന്‍ തന്‍റെ വിരലില്‍ കിടന്ന മോതിരം ഊരി ടോണിയുടെ നേരേ നീട്ടിക്കൊണ്ടു തുടര്‍ന്നു:
” ഓർമ്മയുണ്ടോ, എന്‍റെ പത്തൊമ്പതാമത്തെ ബര്‍ത്ത്ഡേയ്ക്കു ടോണി എനിക്കു സമ്മാനമായിത്തന്ന മോതിരമാണിത്. ഇതിനി ഈ വിരലില്‍ കിടന്നാല്‍ എനിക്ക് പൊള്ളും. ഇതു വാങ്ങിക്കോളൂ.”
കണ്‍പീലികള്‍ക്കിടയിലൂടെ രണ്ടു നീര്‍ച്ചാലുകള്‍ കവിളിലേക്കൊഴുകിയിറങ്ങുന്നതു ടോണി കണ്ടു . അതു കണ്ടപ്പോള്‍ ടോണിക്കും തെല്ലു പ്രയാസം തോന്നി . എങ്കിലും വെറുതെ നോക്കി നിന്നതേയുള്ളൂ അയാള്‍.
ജാസ്മിന്‍ അയാളുടെ വലതുകൈ പിടിച്ചുയര്‍ത്തിയിട്ട് ആ കൈവെള്ളയിലേക്ക് മോതിരം വച്ചു. അപ്പോള്‍ അവളുടെ മിഴികളില്‍നിന്ന് ഒരു തുള്ളി കണ്ണീര്‍ കൂടി അറിയാതെ ആ കൈവെള്ളയില്‍ വീണു പടര്‍ന്നു. ടോണിക്കു പൊള്ളുന്നതുപോലെ തോന്നി.
“നല്ലൊരു പെണ്ണിനെ കെട്ടി ടോണി സന്തോഷമായിട്ടു ജീവിക്കണം . ഞാന്‍ എന്നും പ്രാര്‍ത്ഥിക്കാം. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ടോണിക്ക് കിട്ടാൻവേണ്ടി .”- അത് പറഞ്ഞതും അവള്‍ ഏങ്ങലടിച്ചുപോയി . ടോണി മിണ്ടിയില്ല.
” ഒരപേക്ഷയേയുള്ളു . ടോണീടെ മനസ്സില്‍ എന്നെക്കുറിച്ച് മോശമായി ഒരു ചിത്രം സൂക്ഷിക്കരുത് .” ഏങ്ങലു കള്‍ക്കിടയില്‍ അത്രയും അവള്‍ പറഞ്ഞൊപ്പിച്ചു.
ടോണി അപ്പോഴും ഒന്നും മിണ്ടിയില്ല. നിർവികാരനായി വെറുതെ നോക്കി നിന്നതേയുള്ളൂ.
“പോട്ടെ?” അവള്‍ യാത്ര ചോദിച്ചു.
”ഉം ”
മൂളിയതല്ലാതെ ടോണി തിരിച്ചൊന്നും ചോദിച്ചില്ല.
തുളുമ്പിയ കണ്ണുകള്‍ കൈകൊണ്ട് ഒപ്പിയിട്ട് അവള്‍ തിരിഞ്ഞു നടന്നു. അവള്‍ പോകുന്നതു നോക്കി ടോണി അവിടെ തന്നെ നിന്നു. തിരിഞ്ഞുനോക്കുമെന്ന് അവന്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല .
കൈവെള്ളയിലിരുന്ന മോതിരത്തിലേക്കു ടോണി സൂക്ഷിച്ചു നോക്കി. തിളക്കം ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. അതു പോക്കറ്റിലേക്കിട്ടിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ അവൻ നടന്നകന്നു.
ജാസ്മിന്‍ വീട്ടില്‍ ചെന്നു കയറിയപ്പോള്‍ അയല്‍വീട്ടിലെ സെലിനും മകള്‍ സിതാരയും അവിടെയുണ്ടായിരുന്നു.
“ജാസ്മിന്‍ എവിടെപ്പോയതായിരുന്നു? ഞങ്ങളു വന്നപ്പം കണ്ടില്ല?” സെലിൻ ആരാഞ്ഞു .
“ഞാന്‍ വെറുതെ ഈ പറമ്പിലൊന്നു ചുറ്റിക്കറങ്ങാൻ പോയതാ. അവസാനത്തെ ദിവസമല്ലേ . എല്ലാം ഒന്നുകൂടി ഒന്ന് കാണണമെന്ന് തോന്നി “- അവള്‍ നേരെ കിടപ്പു മുറിയിലേക്കു പോയി. കട്ടിലിൽ കയറി തളർന്നു കിടന്നു. മനസിന്റെ പ്രയാസം കൂടിവരികയാണെന്നു തോന്നി. പിറന്നവീടും നാടും ഉപേക്ഷിച്ചു പോകുന്നതോർത്തപ്പോൾ ചങ്കുപൊട്ടുന്ന വേദന തോന്നി.

സന്ധ്യമയങ്ങിയപ്പോൾ ആഗ്നസും അനുവും അങ്ങോട്ട് വന്നു. മേരിക്കുട്ടിയും ജാസ്മിനുംകൂടി സാധനങ്ങള്‍ പായ്ക്കു ചെയ്യുകയായിരുന്നു ആ സമയം. അനുവും ആഗ്നസും അവരെ സഹായിക്കാൻ കൂടി. രാത്രി അവിടെനിന്നാണ് അവര്‍ അത്താഴം കഴിച്ചത്. എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ ആഗ്നസ് പറഞ്ഞു:
“ടോണിയോടും ഇങ്ങോട്ടു വരാന്‍ ഞാൻ പറഞ്ഞതായിരുന്നു. അപ്പം അവന് ആശുപത്രീല്‍ ഇന്ന് നൈറ്റ് ഡ്യൂട്ടിയുണ്ടത്രേ. ഡോക്ടറായേപ്പിന്നെ അവനെ കണികാണാനേയില്ല ”
“ടോണിയെകണ്ട് ഞാന്‍ യാത്ര പറഞ്ഞായിരുന്നു ആന്‍റീ.” – ജാസ്മിന്‍ പറഞ്ഞു.
“പഴയ ടോണിയല്ല ഇപ്പം. ആളു വല്ല്യ സീരിയസാ. എന്നോടു പോലും മിണ്ടാന്‍ അവനിപ്പം വല്യ വാലാ. ഡോക്ടറായതിന്‍റെ ഗമയാ.” – ആഗ്നസ് സങ്കടം പറഞ്ഞു.
“ഏയ്…. അതൊക്കെ ആന്‍റിക്കു തോന്നുന്നതാ. ഇന്ന് എന്നോട് ഒരുപാട് സംസാരിച്ചല്ലോ. പഴേ ടോണിക്ക് ഒരു മാറ്റവുംവന്നിട്ടില്ല ” – ഒരു പപ്പടമെടുത്തു കടിച്ചു കൊണ്ടു ജാസ്മിന്‍ പറഞ്ഞു.
അത്താഴം കഴിഞ്ഞ് ഏറെനേരം അവര്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. പത്തുമണി കഴിഞ്ഞപ്പോള്‍ ആഗ്നസും അനുവും പോകാനായി എണീറ്റു. അതുകണ്ടപ്പോൾ ജാസ്മിന്‍ പറഞ്ഞു:
“ഈ രാത്രീലിനി പോകണ്ട ആന്‍റീ. ടോണി അവിടെ ഇല്ലല്ലോ. ഇന്നിവിടെ കിടക്കാം. നമുക്കെല്ലാവര്‍ക്കുംകൂടി വര്‍ത്തമാനം പറഞ്ഞ് ഈ വീട്ടിൽ കിടക്കാം . എന്‍റെ അനുക്കുട്ടിയെ കെട്ടിപ്പിടിച്ചു കിടക്കാന്‍ എനിക്കൊരാഗ്രഹം. കൊച്ചുന്നാളില്‍ എത്രയോ ദിവസം ഞങ്ങളൊരുമിച്ച് കിടന്നുറങ്ങീട്ടുള്ളതാ “
ജാസ്മിന്‍ അനുവിനെ തന്നിലേക്കു ചേര്‍ത്തുപിടിച്ചിട്ട് കവിളില്‍ ഒരുമ്മ നല്‍കി.
“ഞാനിവിടുന്നു പോയാലും എന്നെ മറക്കരുത് കേട്ടോ മോളേ” അനുവിനെ കെട്ടിപ്പിടിച്ചു ജാസ്മിൻ പറഞ്ഞു.
“മറക്കാന്‍ പറ്റ്വോ ജാസേച്ചി ഞങ്ങള്‍ക്ക്?” അനുവിന്റെ കണ്ഠം ഇടറി.
അവളും ജാസ്മിനെ കെട്ടിപ്പിടിച്ച് ഒരുമ്മ നല്‍കി.
“മോളുടെ ആഗ്രഹമല്ലേ. ഇന്നിവിടെ കിടന്നേക്കാം.” – ആഗ്നസ് സമ്മതം മൂളി.
രാത്രി ഒരുപാട് നേരം അവര്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. പഴയ സംഭവങ്ങള്‍ പലതും അയവിറക്കി. ഉറങ്ങാന്‍ നേരം കിടക്കയില്‍ അനുവിനെ കെട്ടിപ്പിടിച്ചു കിടന്നാണ് ജാസ്മിന്‍ ഉറങ്ങിയത്.
രാവിലെ എണീറ്റ് ആഗ്നസും അനുവും അവരുടെ വീട്ടിലേക്കു മടങ്ങി.
ബെഡ് കോഫി കുടിച്ചിട്ട് ജാസ്മിന്‍ വരാന്തയിലെ കസേരയില്‍ വന്നിരുന്നു. മേരിക്കുട്ടി വന്നു നോക്കിയപ്പോള്‍ ശിരസ്സു ചലിക്കാതെ ദൂരേക്കു മിഴികൾ നട്ടിരിക്കയായിരുന്നു അവള്‍.
“എന്നാ മോളേ പറ്റിയേ? മരിച്ച വീട്ടില്‍ കുത്തിയിരിക്കുന്നപോലെ ജീവനില്ലാതെ ഇങ്ങനെ ഇരിക്കുന്നെ ?”
“ഒന്നുമില്ലമ്മേ.’
“നിനക്കു വിഷമമുണ്ടോ ഇവിടുന്ന് പോകാന്‍?”
പുറത്തു തലോടിക്കൊണ്ടു മേരിക്കുട്ടി ചോദിച്ചു.
“ഉം..” – അവള്‍ നിയന്ത്രണം വിട്ടു കരഞ്ഞു പോയി. കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞു:
“അന്യനാട്ടില്‍ ആരും സഹായത്തിനില്ലാതെ നമ്മളു രണ്ടു പെണ്ണുങ്ങള്‍ മാത്രം എങ്ങനെ ജീവിക്കും അമ്മേ ! പപ്പ ഉണ്ടായിരുന്നെങ്കില്‍….” ഏങ്ങലടിച്ചു കരഞ്ഞുപോയി അവള്‍.
“കുറച്ചു ദിവസത്തേക്കേ ആ ബുദ്ധിമുട്ടാണ്ടാകൂ മോളേ. അവിടുള്ളോരു ഇവിടുത്തേക്കാൾ നല്ല മനുഷ്യരാണന്നല്ലേ കുഞ്ഞാങ്ങള പറഞ്ഞത്.”
“ചേച്ചിയെ കാണാന്‍ പറ്റിയേലല്ലോ അമ്മേ. ഇവിടായിരുന്നെങ്കിൽ വല്ലപ്പോഴുമെങ്കിലും പോയി ഒന്ന് കാണാമായിരുന്നു ”
”വല്ലപ്പഴും ഇങ്ങോട്ട് വരാം മോളേ.”
“ചേച്ചീടെ ജീവിതവും തകര്‍ന്നൂന്നാ തോന്നുന്നെ. ഒരു കുഞ്ഞിനെ ദൈവം ഇതുവരെ കൊടുത്തില്ലല്ലോ ചേച്ചിക്ക് .”
“അതൊക്കെ കൊടുക്കും മോളെ. നമ്മളു പ്രതീക്ഷിക്കുന്ന സമയത്ത് കിട്ടിയെന്നു വരില്ല. അവളുടെ കൊഴപ്പംകൊണ്ടാന്നല്ലേ അവളു പറഞ്ഞത്? ട്രീറ്റ്മെന്‍റൊക്കെ കഴിയുമ്പം എല്ലാം ശരിയാകും. ഞാന്‍ വേളാങ്കണ്ണി മാതാവിന് ഒരു നേര്‍ച്ച നേര്‍ന്നിട്ടുണ്ട്.” – മേരിക്കുട്ടി അവളെ ഓരോന്നു പറഞ്ഞ് ആശ്വസിപ്പിച്ചു.
“നീ ഡ്രസുമാറ്. നമുക്കു സിമിത്തേരിയിൽ പോയി പപ്പാടെ ശവക്കല്ലറയില്‍ കുറച്ചു പൂക്കൾ വയ്ക്കണം .”
“ഈ വീടും പറമ്പും വിറ്റതിന് പപ്പാടെ ആത്മാവു നമ്മളോടു പൊറുക്കുമോ അമ്മേ.”
“പൊറുക്കും മോളേ. നിന്‍റെ നന്മയ്ക്കുവേണ്ടിയാന്നു പപ്പായ്ക്കറിയാല്ലോ. സ്വര്‍ഗ്ഗത്തിലിരുന്നു പപ്പ എല്ലാം കാണുന്നുണ്ടല്ലോ. മോള് എണീറ്റു വേഷം മാറ്.”
ജാസ്മിന്‍ എണീറ്റുപോയി വേഷം മാറിയിട്ടു വന്നു. മുറ്റത്തരികിലെ പൂച്ചെടികളില്‍നിന്നു അവൾ കുറെ പൂക്കള്‍ ഇറുത്തെടുത്തു ഒരു പ്ലാസ്റ്റിക് കൂടിനുള്ളിലാക്കി . അപ്പോഴേക്കും മേരിക്കുട്ടി ഡ്രസുമാറി പുറത്തേക്കു ഇറങ്ങി വന്നിരുന്നു. രണ്ടുപേരും സാവധാനം പള്ളിയിലേക്കു നടന്നു.
സിമിത്തേരിയിൽ, പപ്പയുടെ ശവക്കല്ലറ മേരിക്കുട്ടിയും ജാസ്മിനും ചേര്‍ന്നു തുടച്ചു വൃത്തിയാക്കി. എന്നിട്ട് കൊണ്ടുവന്ന പൂക്കള്‍ അതിന്റെ പുറത്തു ഭംഗിയായി അലങ്കരിച്ചു വച്ചു. പിന്നെ, പപ്പയുടെ ആത്മശാന്തിക്കായി കണ്ണടച്ചു കൈകൂപ്പിനിന്നു പ്രാര്‍ത്ഥന ചൊല്ലി രണ്ടുപേരും.
സിമിത്തേരിയില്‍ നിന്നിറങ്ങി നേരെ പള്ളിമേടയിലേക്കു നടന്നു. അച്ചനെ കണ്ടു യാത്ര പറഞ്ഞു. രണ്ടുപേര്‍ക്കും ഓരോ കൊന്ത നല്‍കിയിട്ടു അച്ചന്‍ പറഞ്ഞു: “എവിടായിരുന്നാലും കര്‍ത്താവിനെ മറന്നൊരു ജീവിതം നയിക്കരുത്. അവിടെ പള്ളീം പട്ടക്കാരനുമൊക്കെ ഉണ്ടല്ലോ അല്ലേ?”
“ഉണ്ടച്ചോ.”
“എന്നാ ചെല്ല്. സന്തോഷകരമായ ഒരു ജീവിതം നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ .” അച്ചന്‍ അവരുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു .
“ഇവളുടെ കല്യാണം വേഗം നടക്കാന്‍ അച്ചന്‍ പ്രാര്‍ത്ഥിക്കണം കേട്ടോ .” ജാസ്മിനെ ചൂണ്ടി മേരിക്കുട്ടി പറഞ്ഞു.
“അതാണല്ലോ എന്‍റെ തൊഴില്. നിങ്ങള് പറഞ്ഞില്ലെങ്കിലും ഞാൻ പ്രാര്‍ത്ഥിക്കും മോളെ.”
അച്ചന്‍ രണ്ടുപേരെയും സമാധാനിപ്പിച്ചു പറഞ്ഞയച്ചു. തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ കുര്യാക്കോസ് വരാന്തയിലിരുപ്പുണ്ടായിരുന്നു. അവരെ കണ്ടതേ തെല്ലു ദേഷ്യത്തോടെ കുര്യാക്കോസ് പറഞ്ഞു:
“അരമണിക്കൂറായി ഞാന്‍ വന്നിട്ട്. എവിടെ പോയതായിരുന്നു?”
“സിമിത്തേരീല്‍ പോയി. പിന്നെ അച്ചനേം പോയി കണ്ടു.’ – മേരിക്കുട്ടി വരാന്തയിലേക്കു കയറുന്നതിനിടയിൽ പറഞ്ഞു.
“പതിനൊന്നു മണിയാകുമ്പം ലോറി വരും. എല്ലാം പാക്കു ചെയ്തുവച്ചില്ലേ?”
“ഉം.”
”ലോറിയിൽ തന്നെ നമുക്കും പോകാം .അതിനു വേറെ വണ്ടിയൊന്നും വിളിച്ചിട്ടില്ല ”
”ഒരു കാറ് വിളിക്കായിരുന്നു ” മേരിക്കുട്ടി പറഞ്ഞു.
”അതിന്റെ ആവശ്യമില്ലെന്നേ . നമ്മള് മൂന്നുപേരല്ലെയുള്ളൂ . ലോറിയേൽ അഡ്ജസ്റ് ചെയ്തിരിക്കാം. അതുഞാൻ ഡ്രൈവറോട് പറഞ്ഞിട്ടുണ്ട്. ഒരു ടാക്സി വിളിച്ചാൽ എത്ര രൂപ കൊടുക്കണമെന്ന് അറിയാമോ ? ചുമ്മാ കാശുകളയുന്നതെന്തിനാ? അല്ലെ കൊച്ചേ? ”
കുര്യാക്കോസ് ജാസ്മിനെ നോക്കി . അവൾ പക്ഷേ , ഒന്നും മിണ്ടിയില്ല
പത്തേമുക്കാലായപ്പോള്‍ അലീന വന്നു. അവള്‍ തനിച്ചാണു വന്നത്. ഈപ്പന് അത്യാവശ്യമായി എവിടെയോ പോകണമെന്നു പറഞ്ഞു രാവിലെ സ്ഥലം വിട്ടത്രേ.
യാത്ര അയക്കാൻ അയൽക്കാർ ഓരോരുത്തരായി വന്നുതുടങ്ങി .
പതിനൊന്നുമണിയായപ്പോൾ ലോറി വന്നു. രണ്ടുമൂന്നു ചുമട്ടുകാരുമുണ്ടായിരുന്നു ലോറിയില്‍. അവര്‍ വീട്ടുസാധനങ്ങൾ ഓരോന്നായി കയറ്റാന്‍ തുടങ്ങി. അയല്‍ക്കാരും സഹായിച്ചു. ഉച്ചക്കുമുമ്പേ എല്ലാം ലോറിയിൽ കയറ്റി കയറുകൊണ്ടു കെട്ടി ചുമട്ടുകാര്‍ അവരുടെ ജോലി തീര്‍ത്തു കൂലിയും വാങ്ങി സ്ഥലം വിട്ടു.
ഉച്ചയായപ്പോൾ അനു ഓടി വന്നിട്ട് പറഞ്ഞു: “ഊണു വീട്ടില് റെഡിയാക്കീട്ടുണ്ട്. അങ്ങോട്ട് വരാൻ അമ്മ പറഞ്ഞു.”
മേരിക്കുട്ടി കുര്യാക്കോസിനെ നോക്കി.
“നിങ്ങളു പോയി കഴിച്ചിട്ടു പോരെ. ഞാന്‍ വെളീന്നു കഴിച്ചോളാം.” – കുര്യാക്കോസ് വരാന്തയിലെ ആരഭിത്തിയിൽ കയറി ഇരുന്നു .
മേരിക്കുട്ടിയും ജാസ്മിനും അനുവിനോടൊപ്പം ആഗ്നസിന്‍റെ വീട്ടിലേക്കു നടന്നു.
ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മേരിക്കുട്ടി ആഗ്നസിനോട് പറഞ്ഞു: “ടോണിയെ കണ്ടില്ലല്ലോ. അവനോടു ഞാനൊന്നു യാത്ര പറഞ്ഞില്ല.”
“അവന് ഹോസ്പിറ്റലിൽ തിരക്കാന്നു പറഞ്ഞു. സമയം കിട്ടുമെങ്കില്‍ വരാന്നു പറഞ്ഞിട്ടുണ്ട്.”
അതുകേട്ടപ്പോള്‍ ജാസ്മിന്‍ ഒന്നു നെടുവീര്‍പ്പിട്ടു. അവള്‍ക്കറിയമായിരുന്നു; തിരക്കായതുകൊണ്ടല്ല തന്നെ കാണാനുള്ള മടികൊണ്ടാണ് വരാത്തതെന്ന്.
ഊണുകഴിഞ്ഞ് എണീറ്റു കൈകഴുകി. ടൗവ്വലെടുത്തു കൈതുടച്ചിട്ടു മേരിക്കുട്ടി ആഗ്നസിന്‍റെ കരം പുണര്‍ന്ന് യാത്ര ചോദിച്ചു.
”വരട്ടെ ”
ആഗ്നസിന്‍റെ കണ്ണു നിറഞ്ഞു തുളുമ്പി.
“പത്തിരുപത്തഞ്ചു വര്‍ഷത്തെ സ്നേഹബന്ധം മുറിയുന്നതോര്‍ക്കുമ്പം…” പൂര്‍ത്തീകരിക്കാനാവാതെ ആഗ്നസ് പൊട്ടിക്കരഞ്ഞുപോയി.
“വല്ലപ്പോഴും ഇങ്ങോട്ടൊക്കെ വരണം ട്ടോ”
“ഉം…” മേരിക്കുട്ടി തലയാട്ടി. അവരുടെയും കണ്ണു നിറഞ്ഞു തുളുമ്പിയിരുന്നു. ജാസ്മിന്‍ ആരും കാണാതെ മാറിനിന്നു നിശബ്ദമായി കരയുകയായിരുന്നു.
മുറ്റത്തേക്കിറങ്ങിയപ്പോൾ അനു ഒരു കടലാസുപൊതിയുമായി ഓടിയെത്തി.
“ജാസേച്ചീ.” – വിളികേട്ട് ജാസ്മിന്‍ തിരിഞ്ഞു നോക്കി.
കടലാസു പൊതി അവളുടെ നേരേ നീട്ടിക്കൊണ്ടു അനു പറഞ്ഞു: “കുറച്ച് അവലോസുണ്ടയാ . ചേച്ചിക്ക് അവലോസുണ്ട വല്യ ഇഷ്ടാണല്ലോ.”
കടലാസുപൊതി വാങ്ങിയിട്ട് അനുവിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ച് കവിളില്‍ ഒരു മുത്തം നല്‍കി അവള്‍.
“മോളു നന്നായിട്ടു പഠിക്കണംട്ടോ. പഠിച്ചു ടോണിയേക്കാള്‍ വല്യ ആളാകണം . ഈ ചേച്ചീടെ പ്രാര്‍ത്ഥന എന്നും മോള്‍ക്കുണ്ടായിരിക്കും.”
‘ഉം.” അനു തലകുലുക്കി.
വീട്ടിലേക്കു നടക്കുമ്പോള്‍ ആഗ്നസും അനുവും അവരെ അനുഗമിച്ചു .
കുര്യാക്കോസ് അവരെ നോക്കി അക്ഷമയോടെ മുറ്റത്ത് നില്‍പ്പുണ്ടായിരുന്നു. വാച്ചില്‍ നോക്കിയിട്ട് അയാള്‍ ദേഷ്യത്തോടെ പറഞ്ഞു:
“സമയം ഒരുപാടായി. ഇനി വൈകിയാല്‍ അങ്ങെത്തുമ്പോഴേക്കും നേരം ഇരുട്ടും. കേറ് വേഗം.”
അലീനയെ കെട്ടിപ്പിടിച്ചു ജാസ്മിൻ കരഞ്ഞു.
”ഇനി എന്നാ ചേച്ചിയെ ഒന്ന് കാണാൻ പറ്റുക ?”
ഒരുപൊട്ടിക്കരച്ചിലായിരുന്നു അതിനു മറുപടി.
അത് കണ്ടു നിന്നവരുടെയും കണ്ണ് നിറഞ്ഞു.
”സമയം കളയാതെ ഒന്ന് കേറുന്നുണ്ടോ ?” കുര്യാക്കോസിന്റെ ശബ്ദം കനത്തു .
എല്ലാവരോടും ഒരിക്കല്‍ക്കൂടി യാത്ര പറഞ്ഞിട്ട് ലോറിയുടെ മുന്‍സീറ്റില്‍ മേരിക്കുട്ടി ആദ്യം കയറി. പിന്നെ ജാസ്മിനും കുര്യാക്കോസും.
ഡ്രൈവര്‍ ലോറി സ്റ്റാര്‍ട്ട് ചെയ്തു. യാത്ര അയയ്ക്കാന്‍ വന്നവരെ നോക്കി ജാസ്മിന്‍ കൈവീശി. തിരിച്ച് അവരും കൈവീശി . അലീന മുഖം പൊത്തി കരയുകയായിരുന്നു. ഒരിക്കല്‍ക്കൂടി ജാസ്മിൻ വീടിനു നേരേ കണ്ണ് പായിച്ചു . പോകട്ടെ? മൗനമായി അവള്‍ വീടിനോടു യാത്ര ചോദിച്ചു . കരയാതിരിക്കാൻ ചുണ്ടുകള്‍ കടിച്ചമര്‍ത്തി.
ജനിച്ച വീടും വളര്‍ന്ന മണ്ണും ഉപേക്ഷിച്ചു പോകുകയാണ്. രണ്ടു പതിറ്റാണ്ടുകാലം ഓടിക്കളിച്ചു നടന്ന മുറ്റം ഇനി വിസ്മൃതിയിലേക്ക്! ഷാളുകൊണ്ട് അവള്‍ കണ്ണുകൾ ഒപ്പി.
ലോറി മുറ്റത്തു നിന്ന് റോഡിലേക്കിറങ്ങിയപ്പോള്‍ അവള്‍ വെളിയിലേക്കു തലനീട്ടി നോക്കി. അവസാനമായി ഈ പറമ്പ് ഒരിക്കല്‍ക്കൂടി ഒന്ന് കാണട്ടെ.
ലോറി സാവധാനം മുൻപോട്ടു നീങ്ങി . ജാസ്മിന്‍ കണ്ണുകളടച്ച് ബാക്ക് സീറ്റിലേക്കു ചാരി ഇരുന്നു. കണ്‍പീലികള്‍ നനച്ചുകൊണ്ട് രണ്ടു തുള്ളി കണ്ണുനീര്‍ പളുങ്കുമണികള്‍പോലെ പുറത്തേക്കു ചാടാന്‍ വെമ്പി, കണ്‍കോണുകളില്‍ തങ്ങി നിന്നു.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 21

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 21

ജാസ്മിന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു എന്ന വാര്‍ത്ത ചിത്തിരപുരം ഗ്രാമത്തില്‍ ഒരു കൊടുങ്കാറ്റായി പടര്‍ന്നു. നാട്ടുകാർ അവരവരുടെ ഭാവനയ്ക്കനുസരിച്ച് കഥകളുണ്ടാക്കി കൈമാറി.
ജാസ്മിന്‍ ഗര്‍ഭിണിയായിരുന്നെന്നും കാമുകനായ ടോണി കൈയൊഴിഞ്ഞപ്പോള്‍ മനംനൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ചെന്നുമായിരുന്നു പിന്നാമ്പുറത്തെ പ്രധാന സംസാരം.

മൂന്നു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം വീട്ടിലേക്കു മടങ്ങിച്ചെന്നപ്പോള്‍ ആ ഗ്രാമത്തിലെ ശ്രദ്ധേയ കഥാപാത്രമായി മാറിയിരുന്നു ജാസ്മിന്‍ തോമസ് . മേരിക്കുട്ടിയുടെ ചെവിയിലുമെത്തി മകളെക്കുറിച്ചു നാട്ടുകാർ പറഞ്ഞ അപവാദ കഥകൾ.

എന്തിനാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു മേരിക്കുട്ടി ചോദിച്ചപ്പോള്‍ പപ്പ മരിച്ചതിലുള്ള വിഷമം കൊണ്ടാണെന്ന് പറഞ്ഞു അവള്‍ അമ്മയിൽ നിന്ന് സത്യം മറച്ചു വച്ചു.
” പപ്പ മരിച്ചിട്ടു വർഷം കുറെയായില്ലേ മോളെ ? ഇപ്പഴാണോ നിനക്ക് അതിന്റെ വിഷമം തോന്നിയത് ? നാട്ടുകാര് പറയുന്നപോലെ നീയും ടോണിയും തമ്മിൽ വല്ല ബന്ധവും ഉണ്ടായിരുന്നോ ? എന്നോട് സത്യം പറ ”
” ഒരു ബന്ധവും ഇല്ലമ്മേ . അതോർത്ത് അമ്മ പേടിക്കണ്ട ”
” മരിക്കാൻ പോയ നേരത്ത് നിനക്ക് എന്നെ ഒന്ന് ഓർക്കരുതായിരുന്നോ മോളെ ? നീ മരിച്ചാ പിന്നെ എനിക്കാരാ ഉള്ളത്?”
“പെട്ടെന്നു തോന്നിയ ഒരു പൊട്ടബുദ്ധിയായിപ്പോയി അമ്മേ . ക്ഷമിക്ക്. ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല ” – അമ്മയെ തന്നിലേക്ക് ചേർത്ത് പിടിച്ചിട്ട് പശ്ചാത്താപത്തോടെ അവൾ പറഞ്ഞു.
”ഇനി അങ്ങനത്ത ബുദ്ധിമോശമൊന്നും കാണിച്ചേക്കരുത് കേട്ടോ . ഉറങ്ങാൻ കിടക്കുമ്പം എന്നും പ്രാർത്ഥിച്ചിട്ടു കിടക്കണം ”
‘ഉം ”
മേരിക്കുട്ടി കുറെ ഉപദേശങ്ങളും നിർദേശങ്ങളും നൽകിയിട്ടു എന്നീറ്റ് അടുക്കളയിലേക്കു പോയി.
കടയിൽ സാധനങ്ങൾ വാങ്ങിക്കാൻ പോകുമ്പോഴും പള്ളിയില്‍ കുര്‍ബാനയ്ക്കു പോകുമ്പോഴും വെയിറ്റിങ് ഷെഡിലും കലിങ്കിനുപുറത്തും വായിനോക്കികൾ ഇരുന്നു തന്നെ നോക്കി രഹസ്യം പറയുന്നതും ചിരിക്കുന്നതും ജാസ്മിന്‍ ശ്രദ്ധിച്ചു. നാട്ടുകാരുടെ പരിഹാസവും കമന്റുകളും കേട്ടു മടുത്തപ്പോള്‍ മുറിക്കു വെളിയിലേക്കിറങ്ങണമെന്നുപോലും അവൾക്കു തോന്നിയില്ല . അധികനേരവും അവൾ മുറിക്കുള്ളിൽ അടച്ചുപൂട്ടിയിരുന്നു.
ഒരു ദിവസം മേരിക്കുട്ടി പറഞ്ഞു:
“ആള്‍ക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു ഞാന്‍ മടുത്തു. എല്ലാര്‍ക്കും അറിയേണ്ടത് ഒന്നേയുള്ളൂ. നീ എന്തിനാ ചാകാന്‍ നോക്കിയേന്ന്.”
അത് കേള്‍ക്കാത്ത മട്ടിലിരുന്നതേയുള്ളു ജാസ്മിന്‍.
“നാണക്കേടുകൊണ്ടു തല ഉയര്‍ത്തി നടക്കാന്‍ മേലെന്നായി.” – ഒരു നെടുവീര്‍പ്പിട്ടിട്ടു മേരിക്കുട്ടി തുടര്‍ന്നു:
“നിന്‍റെ കാര്യം ഓര്‍ക്കുമ്പം ഉള്ളില്‍ തീയാ കൊച്ചേ. നിനക്കിനി എവിടുന്നാ ഒരു ചെറുക്കനെ കണ്ടുപിടിക്ക്വാ? ഒരാലോചനയുമായിട്ടു ഇനി ആരെങ്കിലും ഈ വീട്ടിലേക്കു കേറി വരുമോ ? നിനക്കു വയറ്റിലുണ്ടെന്നുവരെയാ ഓരോരുത്തര് പറഞ്ഞു പരത്തിരീക്കുന്നേ.”
“ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ അമ്മേ? എനിക്കു കല്യാണം വേണ്ടെന്നു പറഞ്ഞില്ലേ ? പിന്നെ എന്തിനാ അമ്മ അതോർത്തു വിഷമിക്കുന്നേ ? കഥകളുണ്ടാക്കുന്നവര് ഉണ്ടാക്കട്ടെ . വേലേം കൂലിം ഇല്ലാത്ത കുറെ അലവലാതികളുണ്ടല്ലോ ഉണ്ടല്ലോ ഈ നാട്ടിൽ. അവര്‍ അവരുടെ പണി ചെയ്യട്ടെ. അമ്മ മൈന്‍ഡു ചെയ്യണ്ട.” – ജാസ്മിന്‍ ദേഷ്യത്തിലായിരുന്നു.
”ഈ നാട്ടില്‍ ഇനി മനസമാധാനത്തോടെ നമുക്കു ജീവിക്കാന്‍ പറ്റിയേല മോളെ. ചുറ്റും ശത്രുക്കളാ . നമുക്ക് ഈ വീടും പറമ്പും വിറ്റിട്ടു വേറെങ്ങോട്ടെങ്കിലും പോയാലോ?”
അതു നല്ല കാര്യമാണെന്ന് ജാസ്മിനും തോന്നി . ഈ നാട്ടില്‍ താമസിച്ചാല്‍ കണ്ണീരൊഴിഞ്ഞൊരു ജീവിതം തനിക്കുണ്ടാവില്ല. ടോണിയെ കാണുമ്പോഴൊക്കെ മനസ്സു പിടയും. അയാള്‍ മറ്റൊരു പെണ്ണിന്‍റെ കഴുത്തില്‍ താലികെട്ടി കളിയും ചിരിയുമായി ഒന്നിച്ചു നടന്നുപോകുന്നത് കാണാനാവില്ല തനിക്ക്. അതു താങ്ങാനുള്ള കരുത്തുണ്ടാവില്ല മനസ്സിന്.
പോകണം!
ഈ വീടും നാടും ഉപേക്ഷിച്ചു പോകണം. ദൂരെ, ആരുമില്ലാത്ത ഒരു ഗ്രാമത്തില്‍ ഒറ്റയ്ക്കു കഴിയുന്നതാണ് നല്ലത് . ടോണി കല്യാണം കഴിച്ച് ഭാര്യയോടൊപ്പം സന്തോഷമായി ഇവിടെ കഴിയട്ടെ. താന്‍ അയാള്‍ക്കൊരു ശല്യമാകാൻ പാടില്ല.
“നേരാ അമ്മേ.” ജാസ്മിന്‍ മേരിക്കുട്ടിയെ നോക്കി തുടര്‍ന്നു: “ഇവിടെ താമസിച്ചാല്‍ നമുക്കൊരിക്കലും മനഃസമാധാനം കിട്ടില്ല. അമ്മ പറഞ്ഞതാ ശരി. നമുക്കിവിടുന്നു പോകാം; ദൂരെ എങ്ങോട്ടെങ്കിലും.”
മേരിക്കുട്ടിക്കു സന്തോഷമായി. മകള്‍ എതിര്‍ക്കുമെന്നായിരുന്നു അവര്‍ പ്രതീക്ഷിച്ചിരുന്നത്! അതുണ്ടാവാതിരുന്നത് ഭാഗ്യം .

മേരിക്കുട്ടി വീടും പുരയിടവും വില്‍ക്കുകയാണെന്നു പറഞ്ഞു കേട്ടപ്പോള്‍ ആഗ്നസിനും അനുവിനും വിഷമമായി . ജാസേച്ചിയെയും മേരി ആന്റിയെയും ഇനി കാണാന്‍ പറ്റില്ലല്ലോ എന്ന സങ്കടമായിരുന്നു അനുവിന്. നല്ലൊരു അയല്‍ക്കാരിയെ നഷ്ടപ്പെടുന്നല്ലോ എന്ന വിഷമം ആഗ്നസിനും. ടോണിക്കു പക്ഷേ, സന്തോഷമായിരുന്നു. ജാസ്മിന്‍ കണ്‍മുമ്പില്‍ നിന്ന് അകന്നുപോകുന്നത് എല്ലാം കൊണ്ടും തന്‍റെ ഭാവി ജീവിതത്തിനു നല്ലതാണെന്ന് അയാള്‍ ചിന്തിച്ചു. നല്ലൊരു പെണ്ണിനെ കെട്ടി സന്തോഷമായി, മന സമാധാനത്തോടെ കഴിയണമെങ്കിൽ അവൾ കൺ മുൻപിൽ നിന്ന് അകന്നു പോകണം.

മാന്തോപ്പിൽ തറവാട് വില്‍ക്കുകയാണെന്നു കേട്ടപ്പോള്‍ പലരും വന്നു വീടും പറമ്പും കണ്ടു. രണ്ടേക്കര്‍ സ്ഥലവും ഒരു ഇടത്തരം വീടും! 80 ലക്ഷം രൂപയാണ് മേരിക്കുട്ടി വിലയിട്ടത്! 70 വരെ കൊടുക്കാമെന്നു ചിലര്‍ പറഞ്ഞെങ്കിലും മേരിക്കുട്ടി വഴങ്ങിയില്ല .

ഒരുനാൾ മേരിക്കുട്ടിയുടെ സഹോദരന്‍ കുര്യാക്കോസ് ഒരാളെ കൂട്ടി കൊണ്ടുവന്നു. വീടും പറമ്പും നോക്കിയിട്ട് അയാള്‍ 75 ലക്ഷത്തിന് വാങ്ങിക്കൊള്ളാമെന്നു പറഞ്ഞു. അതു നല്ല വിലയാണെന്നു പറഞ്ഞ് കുര്യാക്കോസ് മേരിക്കുട്ടിയെക്കൊണ്ടു ആ കച്ചവടം ഉറപ്പിച്ചു .

അഡ്വാന്‍സ് തുകയായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് കയ്യിലേക്ക് വാങ്ങിയപ്പോൾ മേരിക്കുട്ടിയുടെ കണ്ണു നിറഞ്ഞുപോയി. മുപ്പതുവര്‍ഷക്കാലം ചവിട്ടിനടന്ന മണ്ണ് ഇനി അന്യന്‍റേതായല്ലോ ! പിറന്ന വീടും മണ്ണും കൈവിട്ടുപോകുന്നല്ലോ എന്നോര്‍ത്തപ്പോള്‍ ജാസ്മിനും കരച്ചില്‍ വന്നു. അയല്‍ക്കാരെയും സുഹൃത്തുക്കളെയുമൊക്കെ ഉപേക്ഷിച്ച് ഇനി മറ്റൊരു നാട്ടില്‍…! ഓർക്കുമ്പോൾ ചങ്കു പൊട്ടിപ്പോകുന്നു .
പക്ഷേ, പോയേ പറ്റൂ. ടോണിയെ മറക്കണമെങ്കില്‍ ഈ നാട്ടില്‍നിന്നു അകന്നു പോകണം.

വീടുവിറ്റു എന്ന് കേട്ടപ്പോൾ അലീനയെയും കൂട്ടി ഈപ്പച്ചന്‍ മേരിക്കുട്ടിയുടെ വീട്ടില്‍ പാഞ്ഞെത്തി. സ്വത്തിന്‍റെ ഒരു ഭാഗം അലീനയ്ക്കും അവകാശപ്പെട്ടതാണെന്ന് പറഞ്ഞു അയാള്‍ ഒച്ചവച്ചപ്പോൾ മേരിക്കുട്ടി അമര്‍ഷത്തോടെ പറഞ്ഞു:
“അവകാശപ്പെട്ടതൊന്നും തരാതെ ഞങ്ങളു പോകില്ല ഈപ്പച്ചാ . അതിന്റെ പേരിൽ ഒച്ചവയ്ക്കണ്ടാ . ഇപ്പം അഡ്വാൻസ് കിട്ടിയതല്ലേയുള്ളൂ . മുഴുവൻ പൈസയും കിട്ടുമ്പം നിങ്ങടെ വീതം തന്നേക്കാം.”
അതു കേട്ടപ്പോള്‍ ഈപ്പനു സന്തോഷമായി. താന്‍ നിസ്സഹായയാണ് അമ്മേ എന്ന ഭാവത്തില്‍ അലീന മേരിക്കുട്ടിയെ നോക്കി. അവളുടെ നിസ്സഹായാവസ്ഥ മേരിക്കുട്ടിക്കും മനസിലാവുമായിരുന്നു .

പുതിയ പറമ്പും വീടും വാങ്ങുന്നതിനു കുര്യാക്കോസിനെയാണ് മേരിക്കുട്ടി ചുമതലപ്പെടുത്തിയത്. ഒരു ദിവസം കുര്യാക്കോസ് വീട്ടില്‍ വന്നിട്ട് പറഞ്ഞു:
“ഹൈറേഞ്ചില്‍ ഒരിടത്ത് നാലേക്കര്‍ സ്ഥലവും ഒരു ചെറിയ വീടും ആദായവിലയ്ക്കു കിട്ടും. ഒരുപാടു വികസിച്ച പ്രദേശമൊന്നുമല്ല . പക്ഷേ നല്ല വളക്കൂറുള്ള മണ്ണാ. കുരുമുളക്, തെങ്ങ്, കാപ്പി എന്നുവേണ്ട അല്ലറചില്ലറ കൃഷികളെല്ലാം ഉണ്ട്. കണ്ടിട്ട് എനിക്കിഷ്ടമായി. മേരിക്കുട്ടിയും ജാസ്മിനും വന്നൊന്നുകണ്ടു നോക്ക്.”
“എന്നാ വെലയാകും?” – മേരിക്കുട്ടി ആകാംക്ഷയോടെ ആങ്ങളയെ നോക്കി .
“20 ലക്ഷം അലീനയ്ക്കു കൊടുത്തു കഴിഞ്ഞ് ബാക്കി 55 ലക്ഷമല്ലേ ഇപ്പം നിങ്ങടെ കൈയിലുള്ളൂ? 50 ലക്ഷത്തിനു ഞാനതു വാങ്ങിച്ചു തരാം. ബാക്കി അഞ്ചുലക്ഷം ബാങ്കിലിട്ടിട്ടു അതിന്റെ പലിശകൊണ്ടു നിങ്ങള്‍ക്കു ജീവിക്കാം.”
“ജാസ്മോളെ കെട്ടിക്കാനുള്ള കാശു മാറ്റി വയ്ക്കണ്ടേ?”
“രണ്ടുവര്‍ഷത്തെ ആദായത്തീന്ന് അത് ഒണ്ടാക്കാന്നേ. പൊന്നുവിളയുന്ന മണ്ണാ. ഇപ്പം കുരുമുളകിനൊക്കെ എന്നാ വില?”
കുര്യാക്കോസ് ജാസ്മിന്‍റെ നേരേ തിരിഞ്ഞിട്ടു ചോദിച്ചു: “നീയെന്നാ പറയുന്നു കൊച്ചേ?”
“അമ്മയ്ക്കിഷ്ടപ്പെട്ടാല്‍ കച്ചോടം ഒറപ്പിച്ചോ. എനിക്കു കാണണ്ട . എവിടാണെങ്കിലും ഞാന്‍ വന്നു താമസിച്ചോളാം.”
അതു പറഞ്ഞിട്ട് അവള്‍ അവിടെ നിന്നു എണീറ്റ് പോയി.
“നിന്‍റെ അഭിപ്രായം എന്താ?”
കുര്യാക്കോസ് കസേരയിലിരുന്നിട്ടു മേരിക്കുട്ടിയെ നോക്കി.
“കുഞ്ഞാങ്ങളക്ക് ഇഷ്ടപ്പെട്ടാൽ ഒറപ്പിച്ചോ! എനിക്കും കാണണ്ട സ്ഥലം.”
“പിന്നെ കണ്ടില്ലാ കേട്ടില്ലാന്നൊന്നും പരാതി പറഞ്ഞേക്കരുത്.”
“വഴീം വെള്ളവും ഒണ്ടല്ലോ അല്ലേ?”
“അതൊണ്ട്. പിന്നെ വല്യ പരിഷ്കാരികളായ ആളുകളൊന്നും ചുറ്റുവട്ടത്ത് ഇല്ല. എല്ലാം പാവങ്ങളാ. പക്ഷേ നല്ല സ്നേഹമുള്ളവരാ കേട്ടോ?”
“പള്ളി…?”
“പള്ളി അടുത്തുണ്ട്. തൊട്ടടുത്താ. എന്നും കുർബാനയുമുണ്ട് “
“അതു വല്യ അനുഗ്രഹമായി. വേറൊന്നുമില്ലെങ്കിലും എന്നും കുര്‍ബാനയെങ്കിലും കാണാല്ലോ.”
“എന്‍റെ നോട്ടത്തില്‍ വളരെ നല്ല സ്ഥലമാ മേരിക്കുട്ടി. തെങ്ങിലൊക്കെ എന്നാ കായാന്നറിയുവോ? രണ്ടുവര്‍ഷം കഴിയുമ്പം പെണ്ണിനെ കെട്ടിച്ചു വിടാനുള്ള കാശ് പറമ്പീന്നുണ്ടാക്കാന്നേ. കുഞ്ഞാങ്ങള നിന്നെ കൊണ്ടുപോയി കുഴീല്‍ ചാടിക്കൊന്നുമില്ല.”
“എന്നാ അതിന് അഡ്വാന്‍സ് കൊടുത്തോ.”
മേരിക്കുട്ടി അനുമതി നല്‍കി.
“നിനക്കു സ്ഥലം കാണണമെന്നുണ്ടെങ്കില്‍ ഞാന്‍ കൊണ്ടെ കാണിക്കാം. പത്തെഴുപതു കിലോമീറ്റർ യാത്ര ചെയ്യണമെന്നേയുള്ളു . പോകുന്നോ ?
“വേണ്ട. ഏതു കുഗ്രാമത്തിലാണെങ്കിലും വഴീം വെള്ളോം പള്ളീം ഒണ്ടല്ലോ. അതുമതി. ഇവിടെ കിടന്നാല്‍ നാട്ടുകാരുടെ അപവാദം കേട്ട് എന്‍റെ മോള് ഇനീം വല്ല കടുംകയ്യും ചെയ്യും. അതുകൊണ്ടു
എത്രയും വേഗം ഇവിടുന്നു പോണം കുഞ്ഞാങ്ങളെ .”
“എന്നാ ഞാനിറങ്ങട്ടെ.” – കുര്യാക്കോസ് എണീറ്റു.
“ഊണുകഴിച്ചിട്ടു പോകാം.”
“വേണ്ട മേരിക്കുട്ടി. ഇപ്പം സമയം പന്ത്രണ്ടല്ലേ ആയുള്ളൂ. വിശപ്പായില്ല. ഞാന്‍ വീട്ടില്‍ ചെന്നു കഴിച്ചോളാം.”
കാലന്‍കുടയെടുത്തു പിന്നില്‍, തോളത്തു തൂക്കിയിട്ട് കുര്യാക്കോസ് പടികളിറങ്ങി നടന്നു. മേരിക്കുട്ടി അത് നോക്കി വരാന്തയില്‍ നിന്നു. കുറേനേരം അങ്ങനെ നിന്നിട്ട് അവർ തിരിഞ്ഞു മുറിക്കകത്തേക്കു കയറി.
ജാസ്മിന്‍ കിടപ്പുമുറിയിലെ കട്ടിലില്‍ മനസ്സു മരവിച്ചു കിടക്കുകയായിരുന്നു . മേരിക്കുട്ടി അടുത്തു ചെന്നിരുന്ന് അവളുടെ ചുമലില്‍ കൈവച്ചുകൊണ്ടു ചോദിച്ചു.
“നിനക്കു വിഷമമുണ്ടോ മോളേ? ”
“ഇല്ലമ്മേ.” അങ്ങനെ പറഞ്ഞെങ്കിലും അവളുടെ നെഞ്ചുനീറിപ്പുകയുകയായിരുന്നു. അതു മേരിക്കുട്ടി മനസ്സിലാക്കി.
“സാരമില്ല മോളേ. ഒരു പക്ഷേ നമ്മുടെ യോഗം തെളിയുന്നത് ആ മലമുകളിലായിരിക്കും. കര്‍ത്താവിനോടു നമുക്ക് പ്രാര്‍ത്ഥിക്കാം. കർത്താവ് നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കില്ല.”
“ഉം. അമ്മ പൊയ്ക്കോ. ഞാനിത്തിരി നേരം സ്വസ്ഥമായിട്ടൊന്നു കിടക്കട്ടെ.”
മേരിക്കുട്ടി എണീറ്റ് അടുക്കളയിലേക്കു പോയി.


സന്ധ്യ!
ചക്രവാളത്തിന്‍റെ തിരുനെറ്റിയില്‍ കുങ്കുമപ്പൊട്ടുപോലെ അസ്തമയസൂര്യന്‍.
മുറ്റത്തെ മൂവാണ്ടന്‍ മാവിന്‍റെ കൊമ്പിലിരുന്ന് ഒരു അണ്ണാന്‍ ചിലച്ചു. ജാസ്മിന്‍ ദൂരേക്ക് കണ്ണുംനട്ട് വീടിന്‍റെ വരാന്തയിലിട്ടിരുന്ന കസേരയില്‍, താടിക്കു കൈയും കൊടുത്ത് ഓരോന്നാലോചിച്ചിരിക്കുകയായിരുന്നു.

അവള്‍ ഓര്‍ത്തു: നാളെ ഈ വീടും നാടും വിട്ട് പോകുകയാണ് . പോകുന്നതിനു മുമ്പ് ടോണിയെ ഒന്നു കാണണ്ടേ? കണ്ടു യാത്ര പറയണ്ടേ? വേണം. ഇപ്പോള്‍ ശത്രുവാണെങ്കിലും ഒരുപാട് വർഷങ്ങൾ മനസ്സില്‍ കൊണ്ടുനടന്ന രൂപമല്ലേ. ഒരിക്കല്‍ കൂടി ആ മുഖം ഒന്ന് കാണണം. ഇനി ഒരിക്കലും കാണാന്‍ പറ്റിയില്ലെങ്കിലോ? ഓര്‍ത്തപ്പോള്‍ അറിയാതെ അവളുടെ കണ്ണുകള്‍ നിറഞ്ഞു .

ഇനി ഒരു ദിവസം കൂടിയേയുള്ളൂ ഈ നാട്ടില്‍. നാളെ മുതല്‍ അന്യദേശത്ത്, പരിചയമില്ലാത്ത ആൾക്കാരുടെ ഇടയിൽ . ഓര്‍ക്കുമ്പോള്‍ ചങ്കുപൊട്ടുന്ന വേദന. ജനിച്ച വീടും ഓടിക്കളിച്ചു നടന്ന പറമ്പും ഉപേക്ഷിച്ചു പോകണമല്ലോ ദൈവമേ ! ഏങ്ങലടിച്ചിട്ട് അവൾ വലതുകൈ ഉയര്‍ത്തി മിഴികള്‍ തുടച്ചു.

അയൽക്കാരോടും സുഹൃത്തുക്കളോടും പരിചയക്കാരോടുമൊക്കെ യാത്രപറഞ്ഞു കഴിഞ്ഞു. ടോണിയെ മാത്രം കണ്ടില്ല. തന്‍റെ കണ്ണില്‍പ്പെടാതെ ഒഴിഞ്ഞുനടക്കുകയാണവന്‍. തന്നെ കാണണമെന്ന് അവന് ആഗ്രഹമില്ലായിരിക്കും. വേണ്ട. പക്ഷേ, തനിക്കു കാണണം. കണ്ടേ പറ്റൂ.

മനസ്സില്‍ ചിന്തകളുടെ വേലിയേറ്റം നടക്കുമ്പോള്‍ ദൂരെ, വയല്‍വരമ്പിലൂടെ ആരോ നടന്നു പോകുന്നത് അവള്‍ കണ്ടു. അതു ടോണിയല്ലേ? ജാസ്മിന്‍ എണീറ്റു മുറ്റത്തേക്കിറങ്ങി സൂക്ഷിച്ചു നോക്കി. അതെ, ടോണി തന്നെ!
മുറ്റത്തു നിന്നു പറമ്പിലേക്കിറങ്ങി ഒറ്റയടിപ്പാതയിലൂടെ അവള്‍ വയല്‍ വരമ്പിലേക്കോടി. അപ്പോഴേക്കും ടോണി വയല്‍ വരമ്പില്‍ നിന്നു തെങ്ങിന്‍തോപ്പിലേക്കു പ്രവേശിച്ചിരുന്നു.
“ടോണീ…”
വിളികേട്ട് അയാള്‍ തിരിഞ്ഞു നോക്കി. ജാസ്മിന്‍ ഓടി അടുത്തു ചെന്നു. നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു .
ജാസ്മിനെ കണ്ടതും ടോണി വല്ലാതായി. ഒന്നും മിണ്ടാതെ രണ്ടുപേരും മിഴിയോടു മിഴിനോക്കി തെല്ലുനേരം നിന്നു. ഒടുവില്‍ മൗനം ഭേദിച്ചതു ജാസ്മിനാണ് .
“നാളെ ഞങ്ങളു പോക്വാ.” – അത് പറഞ്ഞപ്പോൾ അവളുടെ സ്വരം ഇടറുകയും മിഴികള്‍ നിറയുകയും ചെയ്തു. അതു കണ്ടപ്പോള്‍ ടോണിക്കും വിഷമം തോന്നി ..
“പോകുന്നതിനു മുമ്പ് ഒരു കാര്യം പറയണമെന്നു തോന്നി. ടോണിയുടെ മിഴികളിലേക്കു നോക്കി ജാസ്മിന്‍ തുടര്‍ന്നു: “വിശ്വസിക്കില്ലെന്നറിയാം. എന്നാലും പറയട്ടെ. ഇന്നുവരെ ഈ മനസ്സും ശരീരവും ഞാന്‍ വേറാര്‍ക്കും കൊടുത്തിട്ടില്ല. ആ വീഡിയോ…അത് …. രേവതി എന്നെ ചതിച്ചതാ.”
അതുകേട്ടതും ടോണി പുച്ഛഭാവത്തില്‍ ഒന്നു ചിരിച്ചു. ഇതൊന്നും താൻ വിശ്വസിക്കില്ല എന്ന അർത്ഥത്തിലോരു ചിരി.
ജാസ്മിൻ തുടർന്നു : “എന്താ സംഭവിച്ചതെന്നു ഞാന്‍ പറയാം. അതു പറഞ്ഞില്ലെങ്കില്‍ എനിക്കൊരിക്കലും മനസമാധാനം കിട്ടില്ല. ടോണി അതു കേള്‍ക്കാനുള്ള സന്മനസ്സു കാണിക്കണം.”
കേള്‍ക്കാം എന്ന ഭാവത്തില്‍ ടോണി അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
രേവതിയുടെ വീട്ടിൽ വച്ച് നടന്ന ആ സംഭവം, വള്ളിപുള്ളി തെറ്റാതെ അവൾ വിശദമായി പറഞ്ഞു..
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 20

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 20

രേവതിവർമ്മയുടെ വീട്ടിൽ സതീഷിനോടൊപ്പം തമാശകൾ പറഞ്ഞു ചിരിച്ചു കളിച്ചിരിക്കുന്നു ജാസ്മിൻ . എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന നേരത്തു ഗ്ലാസ്സിലേക്കു ബിയർ പകരുന്നു സതീഷ് . ഒരു ഗ്ളാസ് എടുത്തു ജാസ്മിന് നേരെ നീട്ടൂന്നു അയാൾ . അവൾ നിരസിക്കുമ്പോൾ സ്നേഹപൂർവ്വം നിർബന്ധിച്ചു അവളെ കുടിപ്പിക്കുന്നു . ഒറ്റവലിക്ക് ഗ്ളാസ് കാലിയാക്കിയിട്ട് അവൾ ചുണ്ടു തുടക്കുന്നു .

അത്രയും ദൃശ്യങ്ങൾ കണ്ടതേ ബോധമറ്റ് താൻ വീണുപോയേക്കുമോ എന്ന് ജാസ്മിൻ ഭയന്നു . തീക്കനലിൽ നിൽക്കുന്നതുപോലെ അവളുടെ ഹൃദയം പൊള്ളി നീറി. മുഖത്ത് വിയർപ്പുകണങ്ങൾ പൊടിഞ്ഞു .

ജാസ്മിന്റെ ഭാവമാറ്റം കണ്ടതും ടോണി വീഡിയോ പോസ് ചെയ്തു .എന്നിട്ട് അവളെ സൂക്ഷിച്ചു നോക്കി . ഒരു പ്രതിമ കണക്കെ കസേരയിൽ മരവിച്ചിരിക്കുകയായിരുന്നു അവൾ .

കസേരയുടെ ഇരു കൈകളിലും കരങ്ങൾ ഊന്നി, കുനിഞ്ഞ് അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചിട്ടു ആ കണ്ണുകളിലേക്കു തുറിച്ചു നോക്കി ടോണി ചോദിച്ചു :
”സതീഷ് മേനോനെ നിനക്ക് അറിയില്ല അല്ലേ ?”
ഒന്നും മിണ്ടാനാവാതെ, നാവിറങ്ങിപോയതുപോലെ മരവിച്ചിരുന്നതേയുള്ളൂ ജാസ്മിൻ.
“ഇനി പറയെടി, ഞാൻ നിന്നെ കെട്ടണോ ?”
മറുപടി പറയാൻ അവളുടെ നാവ് പൊന്തിയില്ല . എന്തു പറഞ്ഞാലും ഇനി ടോണി വിശ്വസിക്കില്ലെന്നറിയാം . തെറ്റ് തന്റെ ഭാഗത്താണ് . രേവതിയുടെ വീട്ടിൽ വച്ച് നടന്ന പീഡനശ്രമം അന്നേ ടോണിയോട് പറയേണ്ടതായിരുന്നു. രേവതി അത് മൊബൈലിൽ പകർത്തിയത് താൻ അറിഞ്ഞതേയില്ലല്ലോ. തന്നെ ചതിച്ചല്ലോ ആ സ്ത്രീ !
”തീർന്നില്ല . ദാ ഇതുകൂടി കാണ് ”
ടോണി ലാപിന്റെ സ്പേസ് കീയിൽ വിരൽ അമർത്തി.
ജാസ്മിൻ സതീഷിനോടൊപ്പം കട്ടിലിൽ കിടക്കുന്ന ദൃശ്യങ്ങളായിരുന്നു പിന്നീട് വന്നത് . അത് കണ്ടതും അവൾ കണ്ണുകൾ പൊത്തി പൊട്ടിക്കരഞ്ഞുപോയി .
വീഡിയോ സ്റ്റോപ്പ് ചെയ്തിട്ട് ടോണി അവളുടെ നേരെ തിരിഞ്ഞു .
” ലോകത്തിലുള്ള ചെറുപ്പക്കാര് മുഴുവൻ കണ്ടു ഈ വീഡിയോ. നെറ്റിൽ കിടപ്പുണ്ട് സാധനം . മാന്തോപ്പിലെ ജാസ്മിൻ ഇപ്പം ലോക പ്രശസ്തയായി ”
വെറുതെ പറഞ്ഞതായിരുന്നു ടോണി അത് . എരിതീയിലേക്കു കുറച്ചു എണ്ണ കൂടി ഒഴിച്ച് പ്രതികാരത്തിന്റെ തീ ആളിക്കത്തിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം .
മുഖത്തുനിന്ന് കൈമാറ്റിയിട്ടു ടോണിയുടെ കണ്ണുകളിലേക്കു നോക്കി യാചനാ ഭാവത്തിൽ ജാസ്മിൻ ചോദിച്ചു :
”ഞാൻ പറയുന്നത് മുഴുവൻ ക്ഷമയോടെ ടോണി ഒന്ന് കേൾക്കുമോ ?”
” നീയൊരു പുല്ലും പറയേണ്ടെടീ. ഇനിയും എന്നെ പറഞ്ഞു പറ്റിക്കാമെന്നാണോ നിന്റെവിചാരം ? ഇറങ്ങിപ്പോടി പിശാചേ എന്റെ വീട്ടീന്ന് ”
പുറത്തേക്കു കൈ ചൂണ്ടി ടോണി അലറി .
പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ എണീറ്റ് ഒറ്റ ഓട്ടമായിരുന്നു.
ടോണി ഭയന്നുപോയി. അഭിമാനക്ഷതമോർത്ത് അവൾ വല്ല കടുംകൈയും ചെയ്‌താൽ ? വീഡിയോ നെറ്റിൽ കിടപ്പുണ്ടെന്നു പറയേണ്ടിയിരുന്നില്ല. അഭിമാനത്തിനേൽക്കുന്ന മുറിവിന്റെ വേദന ഒരു പെണ്ണിനും താങ്ങാനാവില്ലല്ലോ. ഛേ , ആ വാചകം വേണ്ടിയിരുന്നില്ല !

തീപിടിച്ച മനസുമായി ഓടുകയായിരുന്നു ജാസ്മിൻ . വീട്ടിൽ വന്നു കിടപ്പുമുറിയിൽ കയറി അവൾ വാതിൽ ബന്ധിച്ചു . പിന്നെ കിടക്കയിലേക്ക് ഒറ്റ വീഴ്ചയായിരുന്നു .

ദുഃഖം നിയന്ത്രിക്കാൻ പറ്റുന്നില്ല .എല്ലാം അറിഞ്ഞിട്ടും ഒളിച്ചു വച്ചുകൊണ്ടു ടോണി തന്നോട് പ്രണയം അഭിനയിക്കുകയായിരുന്നല്ലോ ! . രേവതി തന്നെ ചതിച്ചു. ടോണിയോടുള്ള തന്റെ പ്രണയം തകർക്കാൻ അവൾ കണ്ടെത്തിയ മാർഗം ഇത്ര ക്രൂരമായിപ്പോയല്ലോ.
നെറ്റിൽ ഈ വീഡിയോ ഉണ്ടെങ്കിൽ എല്ലാവരും അത് കാണില്ലേ ? എന്തിനാണ് രേവതി തന്നോട് ഇത്രയും ക്രൂരത കാണിച്ചത് ? താൻ എന്ത് തെറ്റുചെയ്തു അവളോട് ?
ഏറെനേരം അവൾ കിടന്നു കരഞ്ഞു .
മകൾ പതിവില്ലാതെ കിടക്കുന്നതു കണ്ടപ്പോൾ മേരിക്കുട്ടി വന്ന് കാര്യം തിരക്കി . തലവേദനയാണെന്നു കള്ളം പറഞ്ഞു അവൾ അമ്മയിൽ നിന്ന് സത്യം മറച്ചു വച്ചു .
രാത്രി അത്താഴം കഴിക്കാൻ മേരിക്കുട്ടി വന്നു നിർബന്ധിച്ചെങ്കിലും അവൾ എണീറ്റ് ചെല്ലാൻ കൂട്ടാക്കിയില്ല .
” തലവേദന മാറിയില്ലെങ്കിൽ എണീറ്റ് പോയി ഒരു പാരസിറ്റമോൾ എടുത്തു കഴിക്ക് മോളേ . ”
” കഴിച്ചോളാം. അമ്മ പോയി അത്താഴം കഴിച്ചിട്ടു കിടന്നോ ”
”ഉച്ചക്കുശേഷം നീ ഒന്നും കഴിച്ചില്ലല്ലോ ? വിശക്കുന്നില്ലേ ?”
” ഇല്ല .അമ്മ പോയി ഭക്ഷണം കഴിച്ചിട്ട് കിടന്നോ ”
കൂടുതൽ നിർബന്ധിക്കാതെ മേരിക്കുട്ടി പോയി അത്താഴം കഴിച്ചു . പാത്രങ്ങൾ എല്ലാം കഴുകി വച്ചിട്ട് , അടുക്കളയുടെ വാതിൽ അടച്ചു കുറ്റിയിട്ടിട്ടു മേരിക്കുട്ടി വീണ്ടും മകളുടെ കിടപ്പുമുറിയിലേക്ക് വന്നു .
”കുറഞ്ഞോ മോളെ ?”
” ങ്ഹാ , ഇത്തിരി കുറവുണ്ട് . അമ്മ പോയി കിടന്നോ . നേരം ഒരുപാടായി . രാവിലെ എണീക്കേണ്ടതല്ലേ ”

അത് കേൾക്കാത്ത മട്ടിൽ മേരിക്കുട്ടി മകളുടെ സമീപം കട്ടിലിന്റെ ഓരത്ത് ഇരുന്നു. അവളുടെ മുടിയിൽ മെല്ലെ തലോടിക്കൊണ്ട് അവർ പറഞ്ഞു:
”ആ ബ്രോക്കർ പൈലി ഇന്നും വന്നായിരുന്നു . കാഞ്ഞിരപ്പള്ളിയിലെ ആലോചനയുമായിട്ട് . അവരോടൊന്ന് വന്നു കാണാൻ പറയട്ടെ മോളെ ?”
”എനിക്കിപ്പം കല്യാണം വേണ്ടെന്നു ഞാൻ എത്ര തവണ പറഞ്ഞു ? വേണ്ടപ്പം ഞാൻ അമ്മയോട് പറഞ്ഞേക്കാം ..അമ്മ പോയി കിടന്നോ ”
”ഇപ്പം വയസെത്രയായെന്ന് അറിയുമോ? ഇനിയും വൈകിയാൽ കൊള്ളാവുന്ന ചെറുക്കൻമാരെ കിട്ടാൻ ബുദ്ധിമുട്ടാകും . അലിനേടെ കാര്യം നിനക്കറിയാല്ലോ ”
”കിട്ടിയില്ലെങ്കിൽ വേണ്ടാന്ന് വയ്ക്കും . കല്യാണം കഴിക്കാതെയും മനുഷ്യർ ജീവിക്കുന്നില്ലേ ?”
അവൾക്കു ദേഷ്യം വന്നു.
”നീയൊരു പെണ്ണാണെന്ന് ഓർമ്മ വേണം . ഒറ്റയ്ക്ക് ജീവിക്കാനുള്ള ത്രാണിയുണ്ടോ നിനക്ക് ?”
”എന്തായാലും ഇപ്പം എനിക്ക് കല്യാണം ആലോചിക്കണ്ട .അമ്മ പോയി കിടന്നോ ”
”നിന്നോട് പറയുന്നതും പോത്തിന്റെ ചെവീൽ പറയുന്നതും ഒരുപോലാ ”
ദേഷ്യപ്പെട്ടിട്ട് മേരിക്കുട്ടി എണീറ്റ് തന്റെ കിടപ്പുമുറിയിലേക്ക് പോയി .
ആ രാത്രി ജാസ്മിന് ഉറക്കം വന്നതേയില്ല . ലാപ്ടോപ്പ് സ്ക്രീനിലെ ദൃശ്യങ്ങളും ടോണിയുടെ ആക്രോശവുമായിരുന്നു മനസു നിറയെ .
ഇനി എന്ത് ന്യായം പറഞ്ഞാലും മാപ്പു ചോദിച്ചാലും ടോണി ക്ഷമിക്കില്ല . മറ്റൊരു പെണ്ണിനെ കല്യാണം കഴിച്ചു ടോണി ജീവിക്കുന്നത് ചിന്തിക്കാനേ വയ്യ തനിക്ക് . കൊച്ചുന്നാൾ മുതൽ മനസിൽ കൊണ്ടുനടന്ന രൂപമല്ലേ ? അതെങ്ങനെ ഒരുനിമിഷം കൊണ്ട് പിഴുതെറിയാൻ പറ്റും ? അത്രയ്ക്ക് സ്നേഹിച്ചുപോയി താൻ ആ മനുഷ്യനെ . എന്നിട്ടും ദൈവം ഇങ്ങനെ ശിക്ഷിച്ചല്ലോ !

ടോണി ഇല്ലാത്ത ഒരു ജീവിതം തനിക്ക്‌ വേണ്ട . എല്ലാം അവസാനിപ്പിക്കാം .. പപ്പയുടെ അടുത്തേക്ക് പോകാം . പരലോകത്തെങ്കിലും സന്തോഷം കിട്ടുമോന്നു നോക്കാം. ജീവിതകാലം മുഴുവൻ വേദന തിന്ന് ഇവിടെ ജീവിക്കുന്നതിനേക്കാൾ നല്ലത് നിത്യനിദ്രയിൽ ലയിക്കുന്നതാ . ടോണി കല്യാണം കഴിച്ചു സന്തോഷമായി ജീവിച്ചോട്ടെ . അവന്റെ ജീവിതത്തിൽ താൻ ഇനി ഒരുതരത്തിലും വിലങ്ങു തടിയാകാൻ പാടില്ല.

മുൻപൊരിക്കൽ അമ്മക്ക് അസുഖം വന്നപ്പോൾ വാങ്ങിയ സ്ലീപ്പിങ് പിൽസ് കബോർഡിലിരിപ്പുണ്ടല്ലോ എന്നവൾ ഓർത്തു . തനിക്കുവേണ്ടി ദൈവം സൂക്ഷിച്ചു വച്ചതാകും അത്.

പാതിരാത്രി കഴിഞ്ഞപ്പോൾ അവൾ എണീറ്റു . അമ്മയുടെ മുറിയിൽ നിന്ന് കൂർക്കം വലിയുടെ ശബ്ദം കേൾക്കാം. ഒച്ചയുണ്ടാക്കാതെ നടന്നു വന്ന് അവൾ കൈ ഉയർത്തി കബോർഡ് തുറന്നു . സ്ലീപിങ് പിൽസ് ഇട്ടുവച്ചിരുന്ന ബോട്ടിൽ കയ്യിലെടുത്തു . അടപ്പുതുറന്നു ഇടതു കൈവെള്ളയിലേക്കു അത് കുടഞ്ഞിട്ടു .

പിന്നെ കർത്താവിന്റെ ക്രൂശിത രൂപത്തിന്റെ മുൻപിൽ വന്നു നിന്നവൾ പ്രാർത്ഥിച്ചു . ദൈവമേ ഈയുള്ളവളോട് പൊറുക്കേണമേ. ചെയ്യുന്നത് തെറ്റാണെന്ന് അറിയാം . എന്നാലും എന്നോട് ക്ഷമിക്കണമേ . പിടിച്ചു നിൽക്കാനുള്ള ശക്തിയില്ലാത്തതുകൊണ്ടാണ് ഈ പാപം ചെയ്യുന്നത് . എന്നോട് ക്ഷമിച്ച് , സ്വർഗ്ഗരാജ്യത്തിൽ അങ്ങയുടെ വലതു വശത്തു എനിക്ക് ഒരു സ്ഥാനം തരേണമേ!

പിന്നെ സാവധാനം അവൾ അമ്മയുടെ കിടപ്പുമുറിയിലേക്ക് നടന്നു . അമ്മ നല്ല ഉറക്കമാണ് . കട്ടിലിന്റെ താഴെ നിലത്ത് ഇരുന്നിട്ട് അവൾ മൗനമായി യാത്രചോദിച്ചു . അമ്മേ മാപ്പ് ! അമ്മയെ ഒറ്റക്കാക്കിയിട്ടു
ഞാൻ പോകുകയാണ്. അമ്മ എന്നെ ശപിക്കരുത്. കുരുത്തം കെട്ടവൾ എന്ന് പറയരുത് . മനസിന്റെ വേദന താങ്ങാൻ വയ്യാഞ്ഞിട്ടാണമ്മേ! എന്നോട് പൊറുക്കണം , ക്ഷമിക്കണം. !
യാത്ര ചോദിച്ചിട്ട് അവൾ എണീറ്റ് സാവധാനം തന്റെ മുറിയിലേക്ക് നടന്നു .


പ്രഭാതം.
രാവിലെ മേരിക്കുട്ടി ഉണര്‍ന്നപ്പോഴും ജാസ്മിന്‍ നല്ല ഉറക്കമായിരുന്നു. നേരം നന്നായി വെളുത്തിട്ടും അവൾ എണീക്കാഞ്ഞപ്പോൾ മേരിക്കുട്ടിക്ക് സംശയമായി .
എന്നും അതിരാവിലെ ഉണരാറുള്ള അവള്‍ എന്തേ ഇന്നു ഉണരാന്‍ വൈകുന്നത് ? തലേ രാത്രി തലവേദനയാണെന്നും പറഞ്ഞു കിടന്നതാണല്ലോ . അത് മാറിയില്ലേ ?
അവര്‍ കിടപ്പുമുറിയിൽ വന്നു മകളെ തട്ടിവിളിച്ചു. പല തവണ കുലുക്കി വിളിച്ചിട്ടും ഉണരാഞ്ഞപ്പോള്‍ അങ്കലാപ്പായി.
”മോളേ ”
വീണ്ടും വീണ്ടും കുലുക്കി വിളിച്ചു.
കണ്ണ് തുറക്കുന്നില്ല .
അടുത്തനിമിഷം കരഞ്ഞുകൊണ്ട് , വെപ്രാളത്തോടെ അവര്‍ ടോണിയ്ക്കു ഫോണ്‍ ചെയ്തു.
വൈകാതെ ടോണിയും ആഗ്നസും അനുവും വീട്ടില്‍ പാഞ്ഞെത്തി.
പൾസ് പരിശോധിച്ചപ്പോള്‍ ടോണിയ്ക്കു മനസിലായി ജീവന്‍ അപകടത്തിലാണെന്ന് . പ്രഷർ നോക്കിയപ്പോൾ ലോ പ്രഷർ .
സ്ഥിതി വഷളാണെന്നു കണ്ടതും ടോണി ആശുപതിയിൽ നിന്ന് ആംബുലൻസ് വിളിച്ചു വരുത്തി. ജാസ്മിനെ ആംബുലൻസിൽ കയറ്റി അയാളുടെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി.

പിന്നെ എല്ലാം ദ്രുതഗതിയിലായിരുന്നു . ഐസിയുവിലേക്കു കയറ്റിയിട്ട് ജീവൻ രക്ഷിക്കാനുള്ള എല്ലാ പ്രയത്‌നവും നടത്തി . ശരീരത്തിൽ പല ഉപകരണങ്ങളും ഘടിപ്പിച്ചു . ഇ സി ജി നോക്കി . രക്തമെടുത്തു പരിശോധനക്കായി ലാബിലേക്കയച്ചു.

കണ്ണിമയ്ക്കാതെ ടോണി ഐ സി യു വിൽ തന്നെയുണ്ടായിരുന്നു . അവളുടെ ഓരോ ചലനവും നിരീക്ഷിച്ചുകൊണ്ട് .
ഐസിയുവിന്റെ വെളിയിൽ വരാന്തയിൽ നിന്ന് മേരിക്കുട്ടി മനമുരുകി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു, തന്റെ മകൾക്കു ഒരാപത്തും വരുത്തരുതേ കർത്താവേയെന്ന് .
ഉല്‍കണ്ഠയുടെ നിമിഷങ്ങള്‍ മിനിറ്റുകളായി മണിക്കൂറുകളായി കടന്നു പോയിക്കൊണ്ടിരുന്നു.
ഐ സിയുവിന്റെ വാതിൽ തുറന്നു ടോണി പുറത്തേക്കിറങ്ങിയതും മേരിക്കുട്ടി ഓടി അടുത്ത് ചെന്നു .
”ഇപ്പം എങ്ങനെയുണ്ട് ?”
” ബോധം വീണിട്ടില്ല .ദൈവത്തോട് പ്രാത്ഥിച്ചോ ”
”എന്താ അവൾക്കു പറ്റിയത് ?”
” അത് പിന്നെ പറയാം .ആന്റി ഭക്ഷണം വല്ലതും കഴിച്ചോ ?”
”ഇല്ല . എനിക്കിപ്പം ഒന്നും വേണ്ട മോനെ. വിശപ്പില്ല ”
”എന്നാ ഞാൻ ഒരു ചായ കുടിച്ചിട്ട് വരാം ”
”ഉം ”
ടോണി നേരെ കാന്റീനിലേക്ക് നടന്നു . കാന്റീനിൽ ചായകുടിച്ചുകൊണ്ടിരുന്നപ്പോഴാണ് നഴ്‌സിന്റെ ഫോൺ വന്നത് . ജാസ്മിൻ കണ്ണുതുറന്നത്രേ. പാതി ചായ ഗ്ലാസ്സിൽ വച്ചിട്ട് വേഗം എണീറ്റ് ഐ സിയു വിലേക്ക് പാഞ്ഞു .
വാതിൽ തുറന്ന് ഐ സിയു വിലേക്ക് പ്രവേശിച്ചിട്ടു അയാൾ ജാസ്മിൻ കിടക്കുന്ന ബെഡിനരികിലേക്കു ചെന്നു . ടോണിയെ കണ്ടതും ജാസ്മിന്റെ കണ്ണുകൾ നിറഞ്ഞു. ടോണിക്കും വിഷമം തോന്നി .
അവളുടെ കരം പിടിച്ചുകൊണ്ടു ടോണി പറഞ്ഞു .
”കരയണ്ടാ . ഒന്നും പറ്റിയിട്ടില്ല ”
”എന്തിനാ എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്‌ ?” ആർദ്ര സ്വരത്തിൽ അവന്റെ കണ്ണുകളിലേക്കു നോക്കി അവൾ ചോദിച്ചു.
”ഇപ്പം അതൊന്നും പറയേണ്ട സമയമല്ല. സമാധാനമായിട്ടു കിടക്ക് ”
ജാസ്മിൻ പിന്നെ ഒന്നും മിണ്ടിയില്ല.
നഴ്‌സുമാരെ അവിടെനിന്നു മാറ്റി നിറുത്തിയിട്ട് ടോണി സ്വരം താഴ്ത്തി ചോദിച്ചു .
”കത്തു വല്ലതും എഴുതിവച്ചിട്ടാണോ ആത്മഹത്യക്കു ശ്രമിച്ചത് ?”
” അല്ല ”
”നമ്മൾ തമ്മിൽ സ്നേഹമായിരുന്നെന്ന് അമ്മയോട് പറഞ്ഞായിരുന്നോ ?”
”ഇല്ല .ആരോടും പറഞ്ഞിട്ടില്ല ”
” നമ്മൾ രണ്ടുപേരുമല്ലാതെ മൂന്നാമതൊരാൾ ആ സത്യം അറിയരുത് . ആ ഒരുപകാരം എങ്കിലും എനിക്ക് ചെയ്തു തന്നൂടേ തനിക്ക് ?” ടോണി പ്രതീക്ഷയോടെ അവളെ നോക്കി.
ഒന്ന് ഏങ്ങലടിച്ചിട്ടു അവൾ പറഞ്ഞു.
” ടോണി പേടിക്കണ്ടാ .ഞാനൊരിക്കലും ആരോടും ഒന്നും പറയില്ല .ടോണിക്ക് സമാധാനമായിട്ടു വേറെ കല്യാണം കഴിച്ചു സന്തോഷമായി ജീവിക്കാം . ഞാൻ ഒന്നിനും ഇനി തടസമാകില്ല . ഉറപ്പ് ” അവന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ടവൾ വാക്കുകൊടുത്തു.
” മതി . ഈ ഒരുറപ്പു മതി എനിക്ക് . നമ്മൾ രണ്ടുപേർക്കും ഇനി രണ്ടു വഴി . അതാ എനിക്കും നിനക്കും നല്ലത് . എന്നോട് ക്ഷമിക്കുക. ”
ടോണി അവളുടെ പിടിവിടുവിച്ചു .
നഴ്‌സുമാരെ വിളിച്ചു ചുമതല ഏൽപ്പിച്ചിട്ടു അയാൾ പുറത്തേക്കിറങ്ങിപ്പോയി.
ജാസ്മിൻ ചുണ്ടുകൾ കടിച്ചിട്ടു കണ്ണുകൾ പൂട്ടി.
നനഞ്ഞ കണ്‍പോളകള്‍ക്കിടയിലൂടെ രണ്ടു തുള്ളി കണ്ണീര്‍ വെളിയിലേയ്ക്കൂര്‍ന്നിറങ്ങി.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
(നോവൽ വഴിത്തിരിവിൽ ! അടുത്ത അദ്ധ്യായം മറക്കാതെ വായിക്കുക )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 19

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 19

കഥ ഇതുവരെ-
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. കോളജ് ഹോസ്റ്റലില്‍ ജാസ്മിന്‍റെ റൂംമേറ്റായ രേവതി കുത്തഴിഞ്ഞ ജീവിതം നയിച്ചവളായിരുന്നു. ഒരുനാള്‍ സതീഷെന്ന യുവാവ് രേവതിയുടെ വീട്ടില്‍വച്ച് ജാസ്മിനെ വലയിലാക്കാൻ ശ്രമിച്ചു. അവളുടെ ചെറുത്തുനില്പിനെ തുടർന്ന് അയാള്‍ പിന്‍വാങ്ങി. ആ സംഭവം ജാസ്മിന്‍ ആരോടും പറഞ്ഞില്ല. ഹോസ്റ്റലില്‍ ജാസ്മിനെ സന്ദര്‍ശിച്ച ടോണിയുമായി രേവതി ഫ്രണ്ട്ഷിപ്പുണ്ടാക്കി. ഇതറിഞ്ഞ ജാസ്മിന്‍ രേവതി വഴിപിഴച്ചവളാണെന്നു പറഞ്ഞ് ടോണിയെ ആ സൗഹൃദത്തില്‍നിന്നു പിന്തിരിപ്പിച്ചു. ഇതറിഞ്ഞതും കുപിതയായ രേവതി ജാസ്മിന്‍ തന്നേക്കാള്‍ വഴിപിഴച്ചവളാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സതീഷിനോടൊപ്പം അവള്‍ കിടക്കുന്നതും കുശലം പറയുന്നതുമായ ദൃശ്യങ്ങള്‍ ടോണിയെ കാണിച്ചുകൊടുത്തു. ജാസ്മിന്റെ മനസ്സറിവില്ലാതെ ഒരു ചതിയിലൂടെ രേവതി മൊബൈലിൽ പിടിച്ചതായിരുന്നു ആ ദൃശ്യങ്ങൾ. അത് കണ്ടതും ജാസ്മിനോടു അങ്ങേയറ്റം വെറുപ്പു തോന്നി ടോണിക്ക് . എങ്കിലും പുറമേ സ്നേഹം അഭിനയിച്ച് അവൻ പ്രണയം തുടര്‍ന്നു. പപ്പ മരിച്ചതിനെത്തുടര്‍ന്ന് ജാസ്മിന്‍ വീട്ടിലേക്കു താമസം മാറ്റി. ജാസ്മിന്‍റെ ചേച്ചി അലീനയെ രണ്ടാം കെട്ടുകാരനായ ഈപ്പന്‍ കല്യാണം കഴിച്ചു. ഈപ്പനു കുട്ടികളുണ്ടാവില്ലെന്ന സത്യം അറിഞ്ഞ അലീന ദുഖിതയായി . ടോണിയുടെ സുഹൃത്തായി മാറിയ സതീഷ് ഒരുനാള്‍ ടോണിയുടെ വീട്ടില്‍ വന്നു. ആ സമയം ജാസ്മിനെ വീട്ടിലേക്കു വിളിച്ചു വരുത്തി ടോണി. സതീഷിനെ കണ്ടതും ജാസ്മിൻ മുഖം കൊടുക്കാതെ വേഗം തിരിഞ്ഞുനടന്നു. സതീശിനെ മുൻപ് പരിചയമുണ്ടോ എന്ന് പിന്നീട് ഒരിക്കൽ ടോണി ചോദിച്ചപ്പോൾ ഇല്ല എന്ന് അവൾ കള്ളം പറഞ്ഞു. അതോടെ ടോണിക്ക് ജാസ്മിനോടുള്ള പക ഇരട്ടിച്ചു. (തുടര്‍ന്നു വായിക്കുക)

ജനറല്‍ മെഡിസിനില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പഠനം പൂര്‍ത്തിയാക്കി എംഡി ബിരുദമെടുത്തു പുറത്തുവന്നപ്പോള്‍ ഡോക്ടര്‍ ടോണി ഐസക് പുതിയൊരു മനുഷ്യനായി മാറിയിരുന്നു . പക്വതയും പാകതയും വന്ന ചെറുപ്പക്കാരന്‍റെ റോളിലേക്ക് അയാള്‍ വേഷപ്പകര്‍ച്ച നടത്തി. താന്‍ ഒരു പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടറാണെന്ന ഭാവം അയാളുടെ സംസാരത്തിലും പെരുമാറ്റത്തിലും പ്രകടമായി.

ചിത്തിരപുരം ഗ്രാമത്തിലെ യുവാക്കള്‍ തെല്ല് അസൂയയോടെയാണ് അയാളെ നോക്കിയത്. ആ ഗ്രാമത്തിൽ നിന്ന് ആദ്യമായി എം ഡി ബിരുദമെടുത്ത ഡോക്ടറായിരുന്നു ടോണി ഐസക്.

ജാസ്മിന് അഭിമാനവും തെല്ല് അഹങ്കാരവും തോന്നി . തന്റെ പ്രാര്‍ത്ഥനയും നേര്‍ച്ചയുംകൊണ്ടാണ് ടോണിക്ക് ഈ വിജയം കൈവരിക്കാനായത് എന്ന് അവള്‍ അഹങ്കരിച്ചു.

ജാസ്മിൻ ഓർത്തു. ടോണി തന്റെ കഴുത്തിൽ മിന്നുകെട്ടുന്നു എന്ന് കേൾക്കുമ്പോൾ ചിത്തിരപുരത്തെ പെണ്ണുങ്ങൾക്ക് എന്തൊരു കുശുമ്പായിരിക്കും. സോനയും ഡോണയുമൊക്കെ ചുണ്ടുകടിച്ചു പുരികം ചുളിച്ചു തന്നെ നോക്കും. നോക്കട്ടെ. പണത്തിന്റെ അഹങ്കാരത്തിൽ അവർക്കൊക്കെ തന്നോട് എന്ത് പുച്ഛമായിരുന്നു. ടോണിയുടെ കൈപിടിച്ച് ഞെളിഞ്ഞു ആ പെണ്ണുങ്ങളുടെ മുൻപിലൂടെ ഞായറാഴ്‍ച കുർബാനക്കു പള്ളിയിൽ പോകണം . മാന്തോപ്പിലെ പെണ്ണാണ് ആ പോകുന്നതെന്ന് എല്ലാവരെയും കൊണ്ട് പറയിപ്പിക്കണം .

കല്യാണം കഴിഞ്ഞ് പട്ടണത്തിൽ മനോഹരമായ ഒരു വീടുവാങ്ങി അങ്ങോട്ട് താമസം മാറ്റണം! അല്ലെങ്കില്‍ വേണ്ട, ഈ ഗ്രാമത്തില്‍ത്തന്നെ പുതിയൊരു വീടു പണിതു താമസിച്ചാല്‍ മതി. ഇവിടുത്തെ ഏറ്റവും വലിയ വീടായിരിക്കണം അത്.

രണ്ടോമൂന്നോ കുട്ടികള്‍! കറങ്ങിനടക്കാന്‍ ഒരു നല്ല കാര്‍. മതി. അത്രയൊക്കെ മതി. ജാസ്മിന്‍റെ മോഹങ്ങൾ ചിറകുവിരിച്ചു ആകാശത്തു പറന്നു നടന്നു.

ടോണിയുടെ വീട്ടില്‍ വിവാഹദല്ലാളന്മാരുടെ ഘോഷയാത്ര കണ്ടപ്പോള്‍ ജാസ്മിന് ആശങ്കയായി. കാശ് മോഹിച്ച് ആഗ്നസ് ആന്‍റി ഏതെങ്കിലും പണക്കാരിയെ കല്യാണം കഴിക്കാൻ നിര്‍ബന്ധിച്ചാല്‍…? ടോണി അതിനു സമ്മതം മൂളിയാൽ ? ഇനിയും കാത്തിരിക്കുന്നതു പന്തിയല്ലെന്ന് തോന്നിയപ്പോൾ ജാസ്മിന്‍ ടോണിയോടു പറഞ്ഞു:

“പഠിത്തം കഴിഞ്ഞു ടോണി ഫ്രീയായില്ലേ? എന്റെയും പഠിത്തം കഴിഞ്ഞു. ഇനി നമ്മുടെ കല്യാണക്കാര്യം അമ്മയോടൊന്നു സൂചിപ്പിച്ചൂടെ? ലവ് ആണെന്നൊന്നും പറയണ്ട. ഒരു ബ്രോക്കറെ പറഞ്ഞുവിട്ട് ഒരറേഞ്ച്ഡ് മാര്യേജ് പോലെയങ്ങു നടത്തിയാല്‍ മതി. കേള്‍ക്കുമ്പം അമ്മക്ക് ഒരുപാട് സന്തോഷമാകും. ഒരു ഡോക്ടറെയല്ലേ മരുമകനായി എന്റെ അമ്മക്ക് കിട്ടാന്‍ പോകുന്നത്?”
“ആദ്യം ഒരു നല്ല ആശുപത്രീല്‍ കേറട്ടെ. എന്നിട്ടാകാം കല്യാണം.” – ടോണി താത്പര്യം പ്രകടിപ്പിച്ചില്ല.
“അമ്മ എനിക്കു തിരക്കിട്ടു കല്യാണം ആലോചിച്ചുകൊണ്ടിരിക്ക്വാ. ഇന്നലെ ഇക്കാര്യം പറഞ്ഞു ഞാന്‍ അമ്മയുമായിട്ട് ഒടക്കി.” ജാസ്മിൻ വിടാനുള്ള ഭാവമില്ല.
“കല്യാണമൊക്കെ അതിന്‍റെ സമയമാകുമ്പം നടന്നോളും. നീ ടെൻഷനടിക്കണ്ട .”

“കുറേനാളായി ഞാന്‍ ശ്രദ്ധിക്കുന്നു. എന്‍റെ പഴയ ടോണിയല്ല ഇത്. ഒരുപാടു മാറിപ്പോയി. എന്നോടു മിണ്ടാന്‍പോലും ഇപ്പം ടോണിക്ക് മടിയാ. ടോണിക്കെന്നാ പറ്റിയത് ? വേറെയാരെയെങ്കിലും മനസിൽ കണ്ടു വച്ചിട്ടുണ്ടോ?”
ടോണി ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്കു നോക്കി വെറുതെ നിന്നതേയുള്ളൂ.
“പണ്ടൊക്കെ കല്യാണക്കാര്യം പറയുമ്പം ആയിരം നാവായിരുന്നു ടോണിക്ക്. കാത്തിരിപ്പിന്‍റെ ബുദ്ധിമുട്ട് പറഞ്ഞ് എത്ര തവണ ധൃതികൂട്ടിയിട്ടുണ്ട്. ഇപ്പം എന്തേ ഇങ്ങനെ? എന്താണെങ്കിലും എന്നോടു പറ. എന്താ എന്നെ ഇപ്പം ഇഷ്ടമില്ലാത്തത്?”
“കല്യാണം കഴിക്കാന്‍ ധൃതിയാണെങ്കില്‍ നീ വേറാരെയെങ്കിലും അന്വേഷിക്കുന്നതാ നല്ലത്. കാണാന്‍ കൊള്ളാവുന്നതുകൊണ്ട് എന്നെക്കാള്‍ നല്ല പയ്യനെ കിട്ടും.”
ആ വാചകം കേട്ടു ജാസ്മിന്‍ കണ്ണുമിഴിച്ചു നിന്നുപോയി.
“എന്‍റെ മുഖത്തു നോക്കി എങ്ങനെ പറയാന്‍ തോന്നി ടോണിക്കിത്? അപ്പം ഇക്കാലമത്രയും എന്നോടു കാണിച്ചതു കപടസ്നേഹമായിരുന്നോ? “
അവളുടെ കണ്ണുകൾ നിറഞ്ഞു. ചുണ്ടു കടിച്ചമര്‍ത്തി സങ്കടം ഒതുക്കാൻ പാടുപെട്ടു .
“ഒരുപാട് ആഗ്രഹിച്ചിരുന്നിട്ട്…! ടോണി പറ, എത്ര കാലം ഞാൻ കാത്തിരിക്കണം . ഒരു വര്‍ഷമോ? രണ്ടുവര്‍ഷമോ? അഞ്ചുവര്‍ഷമോ? എത്രനാളുവേണേലും കാത്തിരിക്കാന്‍ തയ്യാറാ.”
ഒരു ഭാവമാറ്റവും വരുത്താതെ ടോണി അവളുടെ കണ്ണുകളിലേക്കു തന്നെ തുറിച്ചു നോക്കി നിന്നതേയുള്ളു . ജാസ്മിനു ഭയം തോന്നി. ഏതോ സത്വം ആ കണ്ണുകളില്‍ ഒളിഞ്ഞിരിക്കുന്നതുപോലെ തോന്നി .
“എന്തേ ടോണി ഇങ്ങനെയൊരു നോട്ടം? ഒരു രാക്ഷസനേപ്പോലെ? എന്റെ ടോണിക്ക് എന്നാ പറ്റി? ” അവന്റെ ഇരു കൈകളും പിടിച്ചു കൊണ്ടവൾ ചോദിച്ചു.
“ഞാന്‍ ഒള്ള കാര്യം തുറന്നു പറയാം. നിനക്കു ചേരുന്ന ഒരു ഭര്‍ത്താവാകാന്‍ എനിക്കു സാധിക്കില്ല. ഈ ബന്ധം ഇന്ന്, ഇവിടെ വച്ച് നമുക്കവസാനിപ്പിക്കാം.”
ശിരസില്‍ ചുറ്റികകൊണ്ട് ഒരിടികിട്ടിയതുപോലെ ജാസ്മിന്‍ ഒന്നു പിടഞ്ഞു! ടോണിയുടെ കയ്യിലെ പിടി വിട്ടുപോയി !ഇക്കാലമത്രയും തന്‍റേതു മാത്രമെന്നു വിശ്വസിച്ച ടോണിയാണോ ഇതു പറഞ്ഞത്? പൊട്ടിത്തെറിക്കണോ പൊട്ടിക്കരയണോ എന്നറിയാതെ അവള്‍ വായ് പൊളിച്ചു നിന്നു.
“കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായി കണ്ടു നമുക്കു മറക്കാം.” ടോണി അങ്ങനെ പറഞ്ഞതും ജാസ്മിന്റെ നിയന്ത്രണം വിട്ടുപോയി .
“ദുഷ്ടനാ നിങ്ങള്‍… ദുഷ്ടന്‍…” – ടോണിയുടെ ഷര്‍ട്ടില്‍ പിടിച്ചുലച്ചു വികാരവിവശയായി അവള്‍ തുടര്‍ന്നു: “സ്വപ്നങ്ങളും മോഹങ്ങളും തന്ന് സന്തോഷത്തിന്‍റെ കൊടുമുടിയിലെത്തിച്ചിട്ട് നിഷ്കരുണം തള്ളിതാഴെ യിടാൻ എങ്ങനെ തോന്നി ടോണിക്ക് ? ” കരഞ്ഞുകൊണ്ട് അവന്‍റെ കൈകള്‍ പുണര്‍ന്നു നെഞ്ചോടു ചേര്‍ത്തുപിടിച്ചു അവള്‍ അപേക്ഷിച്ചു .” പ്ലീസ്…എന്നെ കൈ ഒഴിയരുത് . എനിക്കു വേറൊരാളെ ഭര്‍ത്താവായി ഇനി ചിന്തിക്കാന്‍ പോലും പറ്റില്ല ടോണി . പ്ലീസ് ടോണി, എന്നെ ഇഷ്ടമില്ലെന്നു പറയല്ലേ… പ്ലീസ്. ” വികാരവിവശയായി അവൾ തുടർന്നു : “ഞാനിന്നുവരെ ടോണിയെ മാത്രമേ മനസ്സില്‍ പ്രണയിച്ചിട്ടുള്ളൂ. ഈ രൂപം മനസീന്ന് ഇനി പിഴുതെറിയാന്‍ പറ്റില്ല ടോണീ .. പറ്റില്ല . ടോണി ഉപേക്ഷിച്ചാൽ പിന്നെ ഞാൻ ജീവനോടെ ഈ ഭൂമിയിലുണ്ടാവില്ല. ”
അവളുടെ പിടി വിടുവിച്ചിട്ട് കോപത്തോടെ ടോണി ചോദിച്ചു .
“സ്നേഹത്തെക്കുറിച്ചു പറയാന്‍ എന്തു യോഗ്യതയാടീ നിനക്കുള്ളത്? കാണുമ്പോള്‍ ചിരിച്ചു കാണിക്കുന്നതും വായ്തോരാതെ സംസാരിക്കുന്നതുമല്ല സ്നേഹം. അതു ഹൃദയത്തില്‍ നിന്നു വരണം . അങ്ങനെയൊരു സ്നേഹമായിരുന്നോ നീ ഇത്രകാലവും എനിക്കു തന്നത്?”
“ഇത്ര നാളും ഇല്ലാതിരുന്ന ഒരു സംശയം ഇപ്പഴെങ്ങനാ ടോണീടെ മനസ്സില്‍ കടന്നുകൂടീത്? സത്യം പറ . എന്നെ ഒഴിവാക്കാന്‍ ഓരോരോ ന്യായങ്ങള്‍ പറയുവല്ലേ ?”
“ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യത്തിന് സത്യസന്ധമായ മറുപടി പറഞ്ഞാല്‍ എന്‍റെ തീരുമാനം ഞാന്‍ മാറ്റാം.”-ടോണി അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി നിന്നു
“എന്താ ? .” അവൾ ആകാംക്ഷയോടെ നോക്കി
“എറണാകുളത്തുവച്ച് ഒരിക്കല്‍ ഞാന്‍ പരിചയപ്പെടുത്തിയ സതീഷ് മേനോനെ താന്‍ ഓര്‍ക്കുന്നില്ലേ? ഒരിക്കല്‍ എന്‍റെ വീട്ടില്‍ വന്ന….”
“ഉം. എന്താ?” – ജാസ്മിന് ഉത്കണ്ഠയായി.
“ആ മനുഷ്യനെ നേരത്തെ പരിചയമുണ്ടോ നിനക്ക്‌ ?”
ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം! അവള്‍ കുഴങ്ങി. എന്തു മറുപടി പറയണം? ആലോചിച്ചുനിന്നാല്‍ ടോണി തന്നെ സംശയിക്കുമെന്നു തോന്നിയതുകൊണ്ട് അവള്‍ പെട്ടെന്നു പറഞ്ഞു:
“ഇല്ല.”
ഒരിക്കല്‍ ഇല്ലെന്നു പറഞ്ഞതാണ്. ഇനി മാറ്റിപ്പറഞ്ഞാല്‍ തന്‍റെ വിശ്വാസ്യത പൂര്‍ണ്ണമായും തകരുമെന്നവള്‍ക്കു അറിയാം . നുണയാണെങ്കിലും ടോണിയെ തനിക്കു നഷ്ടപ്പെടാതിരിക്കാൻ ഒരു കള്ളം പറഞ്ഞു . സാരമില്ല .ദൈവം അത് ക്ഷമിക്കും .
“അയാള്‍ പറഞ്ഞു പരിചയപ്പെട്ടിട്ടുണ്ടെന്ന്.”
“നുണയാ അത്. എന്നേപ്പോലിരിക്കുന്ന വേറാരെങ്കിലുമായിരിക്കും.” അവള്‍ ഉരുണ്ടുകളിച്ചു.
അയാളെ കണ്ടു എന്നു തെളിയിക്കാന്‍ ടോണിയുടെ പക്കല്‍ തെളിവുകളൊന്നുമില്ലല്ലോ എന്ന വിശ്വാസത്തിലാണ് അവള്‍ അത്രയും പറഞ്ഞൊപ്പിച്ചത് .
“സോറി. ഇത്രയും സത്യസന്ധയായ ഒരു പെണ്ണിനെ സംശയിച്ചുപോയതിൽ എനിക്കിപ്പോള്‍ ദുഃഖം തോന്നുന്നു.”
ടോണി പരിഹസിക്കുകയാണെന്ന സത്യം ജാസ്മിന്‍ തിരിച്ചറിഞ്ഞില്ല.
“അയാള്‍ ഓരോ കള്ളക്കഥകളുണ്ടാക്കി നമ്മളെ തമ്മില്‍ അകറ്റാന്‍ വേണ്ടി നോക്കുന്നതാ. ഞാന്‍ ടോണിയുടെ ഭാര്യയാകുന്നതില്‍ അയാള്‍ക്കസൂയയായിരിക്കും.”
“ശരിയാ. അങ്ങനെയായിരിക്കും. അയാള്‍ എന്നോട് ഒരുപാടു കള്ളം പറഞ്ഞു. തന്നെ കണ്ടിട്ടുണ്ടെന്നും, സംസാരിച്ചിട്ടുണ്ടെന്നും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും , ഒന്നിച്ചുകിടന്നിട്ടുണ്ടെന്നുമൊക്കെ . ഞാനതു വിശ്വസിച്ചു പോയി. സോറി.”
“ഇപ്പം തെറ്റിദ്ധാരണ മാറിയോ ? “
”ശരിക്കും മാറി.” ടോണി തുടര്‍ന്നു: “ങ് ഹ , നാളെത്തന്നെ ഞാന്‍ ബ്രോക്കറെ പറഞ്ഞു വിടാം; നിന്റെ അമ്മയുടെ അടുത്തേക്ക്. നമ്മുടെ കല്യാണത്തെക്കുറിച്ചു സംസാരിക്കാന്‍.”
“നേരാണോ?” – ജാസ്മിന്‍റെ കണ്ണുകള്‍ വിടര്‍ന്നു.
“നേര് .”
“ഹൊ! ഇപ്പഴാ എന്‍റെ മനസ്സൊന്നു തണുത്തത്! സമാധാനമായി. ടോണിയെ കൈവിടുന്ന കാര്യം എനിക്കു ചിന്തിക്കാനേ പറ്റില്ല. അത്രയ്ക്കിഷ്ടാ എനിക്കു ടോണിയെ.”
അവള്‍ അവന്റെ കൈപിടിച്ചുയർത്തി കൈത്തലത്തിൽ ഒരു മുത്തം നല്‍കി.
ടോണിക്കു പ്രത്യേകിച്ച് ഒരു അനുഭൂതിയും തോന്നിയില്ല. മുഖത്തു ഭാവമാറ്റവുമുണ്ടായില്ല.
“ഇനി നീട്ടിക്കൊണ്ടുപോകരുത്. എത്രയും വേഗം കല്യാണം നടത്തണം. കല്യാണം കഴിഞ്ഞാലേ എന്‍റെ മനസ്സു സ്വസ്ഥമാകൂ.” ജാസ്മിൻ ധൃതി കൂട്ടി .
“ഉം .”
“എന്നാ ഞാന്‍ സന്തോഷമായിട്ടു പോകട്ടെ?” – അവള്‍ യാത്ര ചോദിച്ചു
“നില്‍ക്ക്. നമ്മള്‍ രണ്ടുപേരും മാത്രമേ ഇപ്പം ഇവിടുള്ളൂ. അമ്മയും അനുവും പള്ളിയിൽ നിന്ന് വരാൻ വൈകും. നമുക്ക് ഒരുമിച്ചിരുന്നു സന്തോഷത്തോടെ ഒരു സിനിമ കണ്ടിട്ടു പോകാം. എന്താ?”
“ഏതു സിനിമയാ?”
“ഒരിക്കല്‍ നീ കാണണമെന്നു പറഞ്ഞു നിര്‍ബന്ധം പിടിച്ചില്ലേ, ഒരു ഹൊറർ ഫിലിം? ഇരട്ടമുഖമുള്ള യക്ഷി? അമ്മ വന്നതുകൊണ്ടു കാണാൻ പറ്റാതെ പോയത്?”
“ഓ… അതൊരുപാടുനാളു മുമ്പല്ലേ? ഞാനാക്കാര്യം മറന്നു പോയിട്ടോ. ടോണിക്കു നല്ല ഓര്‍മ്മയാ.”
“എനിക്കതൊന്നും മറക്കാന്‍ പറ്റില്ലല്ലോ .”
ജാസ്മിനെ പിടിച്ചു കസേരയിലിരുത്തിയിട്ട് ടോണി എണീറ്റു മേശപ്പുറത്തിരുന്ന ലാപ്ടോപ്പ് എടുത്തു തുറന്നു. പവര്‍സ്വിച്ചില്‍ വിരലമര്‍ത്തി ഓണ്‍ ചെയ്തു. അതു ബൂട്ടു ചെയ്തു വന്നപ്പോള്‍ മേശവിരിപ്പില്‍നിന്ന് ഒരു പെന്‍ഡ്രൈവ് എടുത്ത് യു എസ് ബി പോർട്ടിലേക്കു കുത്തി.
ആകാംക്ഷയോടെ മോണിറ്ററിലേക്കു മിഴികള്‍ നട്ടിരിക്കുകയായിരുന്നു ജാസ്മിന്‍.
പെൻ ഡ്രൈവിലെ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്ത് ടോണി വീഡിയോ പ്ലേ ചെയ്തു.
സ്ക്രീനില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കണ്ടതും തല കറങ്ങുന്നതുപോലെ തോന്നി ജാസ്മിന്.
വീണുപോകാതിരിക്കാൻ കസേരകൈയില്‍ അവള്‍ മുറുകെപ്പിടിച്ചു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 18

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം18

കഥ ഇതുവരെ-
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. കോളജ് ഹോസ്റ്റലില്‍ ജാസ്മിന്‍റെ റൂംമേറ്റായ രേവതി കുത്തഴിഞ്ഞ ജീവിതം നയിച്ചവളായിരുന്നു. ഒരുനാള്‍ സതീഷെന്ന യുവാവ് രേവതിയുടെ വീട്ടില്‍വച്ച് ജാസ്മിനെ വലയിലാക്കാൻ ശ്രമിച്ചു. അവളുടെ ചെറുത്തുനില്പിനെ തുടർന്ന് അയാള്‍ പിന്‍വാങ്ങി. ആ സംഭവം ജാസ്മിന്‍ ആരോടും പറഞ്ഞില്ല. ഹോസ്റ്റലില്‍ ജാസ്മിനെ സന്ദര്‍ശിച്ച ടോണിയുമായി രേവതി ഫ്രണ്ട്ഷിപ്പുണ്ടാക്കി. ഇതറിഞ്ഞ ജാസ്മിന്‍ രേവതി വഴിപിഴച്ചവളാണെന്നു പറഞ്ഞ് ടോണിയെ ആ സൗഹൃദത്തില്‍നിന്നു പിന്തിരിപ്പിച്ചു. ഇതറിഞ്ഞതും കുപിതയായ രേവതി ജാസ്മിന്‍ തന്നേക്കാള്‍ വഴിപിഴച്ചവളാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സതീഷിനോടൊപ്പം അവള്‍ കിടക്കുന്നതും കുശലം പറയുന്നതുമായ ദൃശ്യങ്ങള്‍ ടോണിയെ കാണിച്ചുകൊടുത്തു. ജാസ്മിന്റെ മനസ്സറിവില്ലാതെ ഒരു ചതിയിലൂടെ രേവതി മൊബൈലിൽ പിടിച്ചതായിരുന്നു ആ ദൃശ്യങ്ങൾ. അത് കണ്ടതും ജാസ്മിനോടു അങ്ങേയറ്റം വെറുപ്പു തോന്നി ടോണിക്ക് . എങ്കിലും പുറമേ സ്നേഹം അഭിനയിച്ച് അവൻ പ്രണയം തുടര്‍ന്നു. പപ്പ മരിച്ചതിനെത്തുടര്‍ന്ന് ജാസ്മിന്‍ വീട്ടിലേക്കു താമസം മാറ്റി. ജാസ്മിന്‍റെ ചേച്ചി അലീനയെ രണ്ടാം കെട്ടുകാരനായ ഈപ്പന്‍ കല്യാണം കഴിച്ചു. ഈപ്പനു കുട്ടികളുണ്ടാവില്ലെന്ന സത്യം അറിഞ്ഞ അലീന ദുഖിതയായി . ടോണിയുടെ സുഹൃത്തായി മാറിയ സതീഷ് ഒരുനാള്‍ ടോണിയുടെ വീട്ടില്‍ വന്നു. ആ സമയം ജാസ്മിനെ വീട്ടിലേക്കു വിളിച്ചു വരുത്തി ടോണി. (തുടര്‍ന്നു വായിക്കുക)

അടുത്ത ക്ഷണം അവള്‍ പടിയിറങ്ങി തിരിച്ചു നടന്നു വീട്ടിലേക്ക്. ടോണി അതുകണ്ടു. അയാള്‍ വേഗം പുറത്തേക്കിറങ്ങി വന്നിട്ട് കൈകൊട്ടി അവളെ വിളിച്ചു. അവള്‍ തിരിഞ്ഞുനിന്നതും ടോണി അടുത്തു ചെന്നിട്ടു ചോദിച്ചു:
“എന്താ വന്നിട്ട് ഒന്നും മിണ്ടാതെ തിരിച്ചുപോകുന്നെ?”
“അയാളെ കാണിക്കാനാണോ ടോണി എന്നെ വിളിച്ചു വരുത്തീത്? ” അവളുടെ കണ്ണുകളിൽ രോഷം .
“ഇയാള്‍ക്കു പേടിയാണോ അയാളെ?”
” എനിക്കിഷ്ടമല്ല ആ മനുഷ്യനെ. ഞാന്‍ പോക്വാ.”
പിന്നെ എന്തെങ്കിലും പറയുന്നതിനു മുമ്പേ അവള്‍ സ്ഥലം വിട്ടു.
ടോണി തിരികെ മുറിയിലേക്കു കയറി.
“എന്താന്നറിയില്ല. സതീഷിനെ അവള്‍ക്ക് ഇഷ്ടമല്ല.”നെറ്റിചുളിച്ചിട്ടു ടോണി തുടർന്നു :” നിങ്ങളു തമ്മില്‍ നേരത്തേ പരിചയമുണ്ടോ?”
അപ്രതീക്ഷിതമായ ആ ചോദ്യം സതീഷിനെ കുഴക്കി. മുഖത്തു ഭാവമാറ്റം വരുത്താതെ അയാള്‍ പെട്ടെന്ന് മറുപടി പറഞ്ഞു:
“ഏയ്… ഇല്ല! എന്തേ അങ്ങനെ ചോദിച്ചത്?”
“ജാസ്മിന്‍ പറഞ്ഞു അവൾക്കു സതീഷിനെ മുന്‍പ് പരിചയമുണ്ടെന്ന്.”
“എവിടെവച്ച്?”
“രേവതി വര്‍മ്മയുടെ വീട്ടില്‍വച്ച്.”
“എന്നെപ്പോലിരിക്കുന്ന വേറാരെങ്കിലുമായിരിക്കും. ഞാൻ കണ്ടിട്ടില്ല . ഒരാളെപോലെയിരിക്കുന്ന ഏഴുപേർ ലോകത്തുണ്ടെന്നല്ലേ പറയുന്നത് ”
“ങ്ഹ. ചിലപ്പം അങ്ങനയായിരിക്കും.”
ടോണിക്ക് ഉള്ളില്‍ പകയാണു തോന്നിയത്. രണ്ടുപേരും കൂടി തന്നെ മണ്ടനാക്കുന്നു. പരിചയമില്ലത്രേ! ഇവന്റെ മുൻപിൽ വച്ച് എല്ലാം വെട്ടിത്തുറന്നു ചോദിക്കാന്‍ വേണ്ടിയായിരുന്നു ജാസ്മിനെ വിളിച്ചു വരുത്തിയത്. പക്ഷേ, അവള്‍ തെന്നി മാറിപ്പോയി . സാരമില്ല. ഇനിയും അവസരം കിട്ടും! അതുവരെ അവള്‍ അഭിനയിയിക്കുന്നപോലെ താനും അഭിനയിച്ച് ഈ നാടകം മുമ്പോട്ടു കൊണ്ടുപോകാം.


ഒരു തെളിഞ്ഞ പ്രഭാതം.
അന്നത്തെ പത്രത്തില്‍ ഒരു വാര്‍ത്ത ഉണ്ടായിരുന്നു. ‘ചിത്തിരപുരത്തെ കർഷകപുത്രന് എം ബി ബിഎസ് പരീക്ഷയിൽ ഉന്നതവിജയം ‘ ! വാര്‍ത്തയോടൊപ്പം ടോണിയുടെ ഫോട്ടോയും.
ജാസ്മിന്‍ അദ്ഭുതത്തോടെയും അതിലേറെ ആഹ്ലാദത്തോടെയുമാണ് വാര്‍ത്ത വായിച്ചത്. പത്രവുമായി അവള്‍ അമ്മയുടെ അടുത്തേക്കു പാഞ്ഞു.
”’അമ്മേ ദേ കണ്ടോ, ടോണിയുടെ ഫോട്ടോ പത്രത്തിൽ ” പത്രം നിവർത്തി അവൾ അമ്മയെ കാണിച്ചു .
മേരിക്കുട്ടി പത്രം വാങ്ങി നോക്കി .
ഫോട്ടോയും വാര്‍ത്തയും കണ്ടപ്പോള്‍ മേരിക്കുട്ടിക്കും വലിയ സന്തോഷമായി.
”മിടുക്കനാ അവൻ. ” മേരിക്കുട്ടി ആരോടെന്നില്ലാതെ പറഞ്ഞു .
“ഞാന്‍ ആഗ്നസാന്‍റീടെ വീടുവരെ ഒന്നു പോയിട്ടു വരാം ട്ടോ .” അമ്മയുടെ സമ്മതത്തിനു കാത്തുനിൽക്കാതെ അവള്‍ പത്രവുമായി ടോണിയുടെ വീട്ടിലേക്ക് ഒറ്റ ഓട്ടമായിരുന്നു. കിതച്ചുകൊണ്ടാണ് അവള്‍ ഗേറ്റുകടന്നു വീട്ടില്‍ ചെന്നു കയറിയത്.
അനു പത്രം വായിച്ചുകൊണ്ടു മുന്‍വശത്ത് വരാന്തയിലെ അരഭിത്തിയിലിരിപ്പുണ്ടായിരുന്നു. ജാസ്മിനെ കണ്ടതും അവൾ എണീറ്റിട്ടു പറഞ്ഞു.
“ങ്ഹ, ജാസേച്ചി ഞാന്‍ ഇപ്പം അങ്ങോട്ടു വരാന്‍ തുടങ്ങ്വായിരുന്നു. അറിഞ്ഞോ വിശേഷം?”.
“അറിഞ്ഞറിഞ്ഞു. അതു പറയാനാ ഞാനിപ്പം ഓടിക്കിതച്ചിങ്ങോട്ടു വന്നത്. നിങ്ങളെപ്പഴാ അറിഞ്ഞത്?”
“ചേട്ടായി ഇന്നലെ രാത്രി വിളിച്ചു പറഞ്ഞായിരുന്നു .”
“കള്ളൻ !എന്നിട്ട് എന്നോടൊന്നു വിളിച്ചു പറഞ്ഞില്ല . ഇങ്ങു വരട്ടെ. ഞാന്‍ രണ്ടു പറയുന്നുണ്ട് .” – ജാസ്മിന്‍ ഗൗരവം പൂണ്ടു.
സംസാരം കേട്ട് ആഗ്നസ് അകത്തുനിന്ന് വരാന്തയിലേക്കിറങ്ങി വന്നു.
“ആന്‍റീ സന്തോഷമായില്ലേ?”
“പിന്നെ… ഒരുപാട്.”
“ഒരു ഗംഭീരന്‍ സദ്യതരണം കേട്ടോ ആന്‍റീ.”
“തരാല്ലോ മോളേ. അവനൊന്നിങ്ങു വന്നോട്ടെ.”
കുറേനേരം കുശലം പറഞ്ഞിരുന്നു. അവിടെനിന്ന് ഒരു ഗ്ലാസ് ചായയും കുടിച്ചിട്ടാണ് അവള്‍ വീട്ടിലേക്കു മടങ്ങിയത്.
പിറ്റേന്നു വൈകുന്നേരമാണ് ടോണി വീട്ടിലെത്തിയത്. അവന്‍ വന്നിട്ടുണ്ട് എന്നറിഞ്ഞതും ജാസ്മിന്‍ ഒറ്റ ഓട്ടത്തിന് വീട്ടിലെത്തി.
അയല്‍ വീട്ടിലെ ദേവസ്യാച്ചനുമായി വിശേഷങ്ങള്‍ പറഞ്ഞിരിക്കുകയായിരുന്നു ടോണി.
ജാസ്മിനെ കണ്ടിട്ടും കണ്ടഭാവം നടിക്കാതെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവള്‍ക്കു സങ്കടം വന്നു. മുഖം വീര്‍പ്പിച്ചുകൊണ്ട് അവള്‍ അകത്തേക്കു കയറിപ്പോയി. അനുവിനോടു വര്‍ത്തമാനം പറഞ്ഞ് അവള്‍ കിടപ്പുമുറിയില്‍ ഇരുന്നു.
ദേവസ്യാച്ചൻ പോയിക്കഴിഞ്ഞപ്പോൾ ടോണി ജാസ്മിന്‍റെ അടുത്തേക്കു ചെന്നു. ജാസ്മിന്‍ കണ്ടഭാവം നടിക്കാതെ മുഖം കറുപ്പിച്ചു തന്നെ ഇരുന്നു.
“എന്താ ഇത്ര ഗൗരവം?” – പുഞ്ചിരിച്ചുകൊണ്ട് ടോണി അവളുടെ ചുമലില്‍ തട്ടി.
“ഡോക്ടറായപ്പം ആരേം അറിയുകേലെന്നായി അല്ലേ?” നെറ്റി ചുളിച്ചു അവൾ ടോണിയെ നോക്കി.
“അറിയേണ്ടവരെയൊക്കെ അറിയുന്നുണ്ട്.”
ആ മറുപടി ഒട്ടും ഇഷ്ടപ്പെട്ടില്ല ജാസ്മിന്.
“ഞാന്‍ പോക്വാ അനു.”
അവള്‍ എണീറ്റ് പുറത്തേക്കിറങ്ങി വീട്ടിലേക്ക് ഒറ്റ ഓട്ടമായിരുന്നു.
“ചേട്ടായി എന്തിനാ അങ്ങനെ പറഞ്ഞേ? ജാസേച്ചി പിണങ്ങി പോയത് കണ്ടില്ലേ .”
“അതൊരു സൗന്ദര്യപ്പിണക്കമാന്നേ . പോയപോലെ തിരിച്ചു ഇങ്ങോട്ടു വരും.” ടോണി അതു നിസ്സാരമായി തള്ളി.
”ജാസേച്ചി പറഞ്ഞത് നേരാ . ചേട്ടായിക്ക് ഇപ്പം ഇത്തിരി ഗമ കൂടീട്ടുണ്ട്!”
“ഇപ്പം ഞാനൊരു ഡോക്ടറല്ലേടി ? അതിന്‍റെ ഗമ കാണിക്കാതിരിക്കാന്‍ പറ്റുമോ?”
”ഓ ഒരു വലിയ ഡോക്ടർ . വേറാരും ഡോക്ടറാകാത്തപോലെ ”
”ഈ ചിത്തിരപുരത്തുനിന്ന് വേരാടീ ഡോക്ടറായിട്ടുള്ളത് ?”
അങ്ങനെ പറഞ്ഞിട്ട് ടോണി അമ്മയുടെ അടുത്തേക്കു പോയി.
വീട്ടില്‍ തിരിച്ചെത്തിയ ജാസ്മിന് സഹിക്കാനാവാത്ത ആത്മനൊമ്പരം തോന്നി. സന്തോഷം പങ്കിടാന്‍ ഓടിക്കിതച്ചു ചെന്നപ്പോള്‍ കണ്ട ഭാവംപോലും നടിച്ചില്ലല്ലോ ആ മനുഷ്യന്‍! ഡോക്ടറായതിന്റെ അഹങ്കാരമായിരിക്കും. അഹങ്കരിച്ചോട്ടെ. താൻ ഇനി മിണ്ടാന്‍ പോകുന്നില്ല.
പിറ്റേന്നു പുഴക്കരയില്‍ വച്ചു കണ്ടപ്പോള്‍ ജാസ്മിന്‍ മുഖം വീര്‍പ്പിച്ചു നിന്നതേയുള്ളൂ. ഒന്നും മിണ്ടിയില്ല .
ടോണിയും മിണ്ടാൻ പോയില്ല .
രണ്ടു ദിവസം അവള്‍ മിണ്ടാതെ മുഖം കറുപ്പിച്ചുതന്നെ നടന്നു. ഒടുവില്‍ പരാജയം സമ്മതിച്ചത് ജാസ്മിൻ തന്നെയായിരുന്നു. കോളജിലേക്കുള്ള യാത്രാമദ്ധ്യേ വഴിയില്‍വച്ചു കണ്ടപ്പോള്‍ അവള്‍ ഗൗരവഭാവത്തിൽ പറഞ്ഞു:
“ഡോക്ടറാകുന്നത് വല്യ ആനക്കാര്യമൊന്നുമല്ല.”
“എനിക്കത് ആനക്കാര്യം തന്നെയാ.”
ടോണിയും ഗൗരവത്തിലായിരുന്നു.
“ടോണി ആളാകെ മാറിപ്പോയീട്ടോ.”
ജാസ്മിന്‍റെ സ്വരം ഇടറി.
“മാറിയതല്ലാ… മാറ്റിയതാ…”
“ആര് ?”
“നീ…”
“ഞാനോ?” – അവള്‍ അദ്ഭുതം കൂറി .
“അതേടീ നീ തന്നെ.” ടോണി ക്രുദ്ധനായി അവളെ നോക്കിയിട്ടു ചോദിച്ചു: “എത്രകാലം എന്നെ പറ്റിച്ചു നടക്കാന്നു വിചാരിച്ചു നീ?”
“ടോണി എന്താ ഈ പറയുന്നേ?”
“ഞാനൊരു മണ്ടനാണെന്നു നീ കരുതിയോ?.” കണ്ണു തുറിച്ചു കുറച്ചുനേരം അവളെതന്നെ നോക്കി നിന്നിട്ട് അവന്‍ നടന്നകന്നു.
ജാസ്മിന്‍റെ ഹൃദയത്തിൽ ഒരു സൂചി കൊണ്ടതുപോലെ തോന്നി. സതീഷ് തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു കാണുമോ ?
അന്നു വൈകുന്നേരം കോളജ് വിട്ടു വന്നതേ ജാസ്മിന്‍ ടോണിയെ കാണാന്‍ അവന്റെ വീട്ടില്‍ ചെന്നു. ടോണിയെ വിളിച്ചിറക്കി മാറ്റി നിറുത്തിയിട്ട് അവള്‍ പറഞ്ഞു:
“ഇന്നു കോളജില്‍ പോയിട്ട് ഒരക്ഷരം പഠിക്കാൻ പറ്റിയില്ല എനിക്ക്. ഞാനെന്താ ടോണിയോടു ചെയ്തത്? പറ “
“ഇപ്പം അതിനെപ്പറ്റി സംസാരിക്കാന്‍ പറ്റിയ സമയമല്ല. വീട്ടില്‍ അമ്മയും അനുവുമുണ്ട്.”
”ടോണി ഇങ്ങനെ പിണങ്ങിയിരിക്കുന്നത് എനിക്കു സഹിക്കാന്‍ പറ്റില്ല. ജീവിതത്തില്‍ ഇതാദ്യായിട്ട് ഇത്രയും ദിവസം ടോണി എന്നോടു മിണ്ടാണ്ടിരിക്കുന്നത്. ഇന്നലെ രാത്രി എനിക്കുറങ്ങാന്‍ കൂടി പറ്റിയില്ല. ?”
“നിന്നെ ഉറക്കേണ്ട ജോലി എന്‍റേതാണോ?”
“എന്താ ഇങ്ങനെ പറയുന്നേ ?ടോണി ആകെ മാറിപ്പോയീട്ടോ. എന്നെ ഒഴിവാക്കാന്‍ ശ്രമിക്ക്വാണോ ടോണി?”
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതു കണ്ടിട്ടും ടോണിക്ക് ഭാവമാറ്റം ഒന്നും ഉണ്ടായില്ല .സ്വരം ഉയർത്തി അവൻ ചോദിച്ചു
“സത്യം പറയണം. ഇയാളെന്നെ ആത്മാര്‍ത്മമായിട്ടു സ്നേഹിക്കുന്നുണ്ടോ?”
“എന്തേ ഇപ്പം ഇങ്ങനെയൊരു ചോദ്യം?”
അവള്‍ ആശ്ചര്യപ്പെട്ടു.
“സതീഷിനെ നേരത്തെ നിനക്കു പരിചയമുണ്ടോ?”
അപ്രതീക്ഷിതമായ ആ ചോദ്യം അവളെ ഒന്നുലച്ചു. സതീഷ് എന്തൊക്കെയോ കഥകള്‍ പറഞ്ഞു വിശ്വസിപ്പിച്ചുണ്ടെന്ന് അവള്‍ക്കു മനസ്സിലായി. എന്തു മറുപടി പറയണം? പരിചയമുണ്ടെന്നു പറഞ്ഞാല്‍ ടോണി തെറ്റിദ്ധരിക്കും. അക്കാര്യം നേരത്തെ പറയാതിരുന്നതെന്തേ എന്ന് ചോദിച്ചാൽ തനിക്ക് ഉത്തരം മുട്ടും . ഈ ബന്ധം അതോടെ അവസാനിക്കും. ടോണിയെ നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ വയ്യ .
പരിചയമില്ലെന്നു പറയാം. കണ്ടിട്ടുണ്ടെന്നു തെളിയിക്കാനാവില്ലല്ലോ.
“ഇല്ല.”
അങ്ങനെ പറഞ്ഞെങ്കിലും അവളുടെ ഉള്ളില്‍ കുറ്റബോധം ഉണ്ടായിരുന്നു.
“സത്യാണോ താന്‍ പറഞ്ഞത്?”
“ഉം.” – അവളുടെ ശബ്ദം പതറി.
“സോറി. ഞാന്‍ തന്നെ തെറ്റിദ്ധരിച്ചു പോയി. സതീഷ് ഓരോന്നു പറഞ്ഞപ്പം ഞാന്‍ വിശ്വസിച്ചു പോയി. ക്ഷമിക്ക്.”
ഹൊ! ജാസ്മിന് ആശ്വാസമായി.
“നമ്മളെ തമ്മില്‍ അകറ്റാന്‍ വേണ്ടി അയാളു പലതും പറയും ടോണി. ഒന്നും വിശ്വസിച്ചേക്കരുത്. അയാളുമായിട്ടുള്ള ഫ്രണ്ട്ഷിപ്പ് കൊള്ളില്ല. കള്ളനാ . അയാളുടെ മുഖം കണ്ടാലറിയാം.”
“നിറുത്തി. അയാളുമായുള്ള സൗഹൃദം ഈ നിമിഷം ഞാനവസാനിപ്പിച്ചു.”
“ഇനി എന്നോടു പിണങ്ങിയിരിക്ക്വോ?”
“ഇല്ല.”
“എന്നാ എനിക്കൊരു കിസ് താ. ഈ കൈ വെള്ളയിൽ .” – അവള്‍ വലതു കരം നീട്ടി.
“ഇപ്പ വേണ്ട. ആരെങ്കിലും കാണും.”
“ഞാന്‍ സന്തോഷായിട്ടു പൊക്കോട്ടെ.”
“പൊക്കോ.”
“സത്യത്തില്‍ ഞാന്‍ പോടിച്ചുപോയിട്ടോ. ടോണി എന്നെ ഉപേക്ഷിച്ചോന്നോര്‍ത്ത്. ഇന്നലെ രാത്രി അതോര്‍ത്തു ഞാൻ ഒരുപാട് സങ്കടപ്പെട്ടു . ഉറങ്ങാൻ കൂടി പറ്റിയില്ല ”
“ഇന്നു സന്തോഷമായിട്ടു കിടന്നുറങ്ങിക്കോ .”
“ഇപ്പം ഒരുപാട് ആശ്വസമായി ട്ടോ . വരട്ടെ.” – അവള്‍ യാത്ര ചോദിച്ചു
”ഉം ”
അവള്‍ പോയി കഴിഞ്ഞപ്പോള്‍ ടോണി നിലത്തേക്ക് കാര്‍ക്കിച്ചൊന്നു തുപ്പി.
വീണ്ടുംവീണ്ടും കള്ളം പറഞ്ഞ് അവള്‍ തന്നെ വഞ്ചിക്കുന്നു. ഇവളോടു ഏതുരീതിയില്‍ പ്രതികാരം ചെയ്യണം? എന്തൊക്കെ ചെയ്താലും തൃപ്തിവരില്ല ! അത്രയേറെ വെറുപ്പു തോന്നുന്നു ആ മനുഷ്യസ്ത്രീയോട്! ഇരട്ടമുഖമുള്ള യക്ഷി.
ടോണി പല്ലു ഞെരിച്ചു
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം17

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 17

ആ വാര്‍ത്ത താങ്ങാനാവാത്ത ഷോക്കായിരുന്നു അലീനയ്ക്ക്.
ഈപ്പച്ചന് ഇനി കുഞ്ഞുങ്ങളുണ്ടാവില്ലെന്ന്! വായ് പൊളിച്ച് , ഭർത്താവിനെ തുറിച്ചു നോക്കി നിൽക്കെ ഈപ്പച്ചൻ പറഞ്ഞു .
”ബൈക്കപകടത്തിൽ എന്റെ ഭാര്യയെ കൊണ്ടുപോയ കൂട്ടത്തിൽ അച്ഛനാകാനുള്ള എന്റെ കഴിവും ദൈവം എടുത്തോണ്ട് പോയി. ”
അലീനയുടെ കണ്ണുകളിൽ തീ ആളി .
” എല്ലാം ഒളിച്ചു വച്ചിട്ട് നിങ്ങൾ എന്നെ ചതിക്കയായിരുന്നു അല്ലേ ? ദുഷ്ടനാ നിങ്ങൾ… ദുഷ്ടൻ..! ”
വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞിട്ട് അവൾ ഭർത്താവിനെ അവജ്ഞയോടെ നോക്കി.
” നീ വല്യ മാലാഖയൊന്നും ചമയണ്ട..” ഈപ്പച്ചൻ തുടർന്നു :”നീ ഭ്രാന്ത് പിടിച്ചു ആശുപത്രിയിൽ കിടന്ന് കഥകളൊക്കെ എനിക്കും അറിയാം . അത് നീയും നിന്റെ അമ്മയും ഒളിച്ചു വച്ചില്ലേ എന്നിൽ നിന്ന്? എന്നിട്ടു വല്യ പുണ്യാളത്തി ചമയുന്നു ഇപ്പം . കെട്ടാച്ചരക്കായി വീട്ടില്‍ നിന്നപ്പം സ്ത്രീധനമൊന്നും ചോദിയ്ക്കാതെ വന്നു കെട്ടിക്കൊണ്ടു പോന്നതാണോ ഞാന്‍ ചെയ്ത കുറ്റം? എന്നെ കൊണ്ടു കൂടുതലൊന്നും പറയിപ്പിക്കാതെ പൊയ്‌ക്കോ ”
ഈപ്പച്ചന്‍ ഒരു സിഗരറ്റിനു തീ പിടിപ്പിച്ചിട്ട് അലീനയെ പാളി നോക്കി.
അവൾ അയാളെ തന്നെ തുറിച്ചു നോക്കിയിരിക്കുകയായിരുന്നു.
“നോക്കി പേടിപ്പിയ്ക്ക്വാണോ?” ഈപ്പന്റെ സ്വരം മാറി.” ഒരു കാര്യം പറഞ്ഞേയ്ക്കാം. സ്നേഹിച്ചാല്‍ ഈപ്പന്‍ കരളു പറിച്ചു തരും . വെറുത്താല്‍….” അതു പൂര്‍ത്തിയാക്കാതെ ഈപ്പന്‍ നിറുത്തി.
അലീനയുടെ മിഴികളിൽ നിന്ന് കണ്ണീർ ധാരയായി ഒഴുകുന്നത് കണ്ടപ്പോൾ അയാള്‍ പറഞ്ഞു.
“ഇയാളെന്തിനാ വിഷമിക്കുന്നെ ? നമുക്കുണ്ടല്ലോ ഒരു കുഞ്ഞ്? നീ പ്രസവിച്ചില്ലെന്നല്ലേയുള്ളൂ. സ്വന്തം കുഞ്ഞിനെപ്പോലെ നിനക്കവളെ സ്നേഹിച്ചൂടേ? അങ്ങനെ സ്നേഹിച്ചാൽ സ്വന്തം അമ്മയെപ്പോലെ അവൻ
നിന്നെയും സ്നേഹിക്കും .”
അതിനു മറുപടി പറയാതെ അവൾ കിടപ്പുമുറിയില്‍ നിന്നിറങ്ങിപ്പോയി.
ശോശാമ്മ പറമ്പിലേക്ക് പോയതായിരുന്നു. അവര്‍ തിരിച്ചു വന്നപ്പോള്‍ ഡൈനിംഗ് റൂമിലെ കസേരയിലിരുന്നു മിഴിനീർ ഒഴുക്കുന്ന മരുമകളെയാണ് കണ്ടത്.
“എന്തു പറ്റിമോളെ?”
ചുമലിൽ കൈവച്ചുകൊണ്ടു അവര്‍ സൗമ്യസ്വരത്തിൽ ചോദിച്ചു . ഒന്നുമില്ലെന്നു പറഞ്ഞു അലീന ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. ശോശാമ്മ നിര്‍ബ്ബന്ധിച്ചപ്പോള്‍ അവള്‍ സത്യം തുറന്നു പറഞ്ഞു.
“ഇതൊരു വല്യകാര്യായിട്ട് മനസ്സിൽ കൊണ്ടു നടക്കണ്ട മോളെ ! നിനക്കു ലാളിയ്ക്കാനും ഓമനിയ്ക്കാനും ഇവിടെ ജോസ്‌കുട്ടിയില്ലേ ? അവന്‍ നീലീമേടെ കുഞ്ഞാണെങ്കിലും നിന്നെ അമ്മയെപ്പോലെയല്ലേ കാണുന്നത്? നിന്റെ വയറ്റില്‍ പിറന്നില്ലാന്നല്ലേയുള്ളൂ.?”
“എന്തൊക്കെ പറഞ്ഞാലും എന്‍റെ ചോരയിലുള്ള കുഞ്ഞിനെപ്പോലെയാകുമോ അമ്മച്ചീ ജോസ്‌കുട്ടി ? അവന്‍ വളര്‍ന്ന കുട്ടിയല്ലേ? അവനറിയാല്ലോ അവന്‍റെ സ്വന്തം അമ്മയല്ല ഞാനെന്ന്.”
“ഒക്കെ ശരിയാ. എന്നാലും എനിക്കുറപ്പുണ്ട് അവന്‍ നിന്നെ സ്നേഹിയ്ക്കാതിരിക്കില്ലാന്ന്. നിലീമേടെ അതേ സ്വഭാവമാ അവനും.”
“അമ്മേം മകനും എപ്പഴും നീലിമേടെ കാര്യം പറഞ്ഞോണ്ടിരുന്നോ .” അലീനയ്ക്കു ദേഷ്യം വന്നു.” അവരു മരിച്ചു മണ്ണടിഞ്ഞില്ലേ? ഇനി ജീവിച്ചിരിക്കുന്നവരേക്കുറിച്ചു പറ അമ്മച്ചി .”
”നിലീമ ഇങ്ങനൊന്നും സംസാരിക്കില്ലായിരുന്നു.”
“ദേ പിന്നേം നീലിമ . ഞാന്‍ അലീനയാ അമ്മേ. ജീവിച്ചിരിക്കുന്ന എന്നെക്കുറിച്ചു പറ ഇനി.”
“പറയാന്‍ കൊള്ളാവുന്ന എന്തെങ്കിലുമൊന്നു കാണിച്ചു താ. എന്നിട്ടു പറയാം ”
അതു പറഞ്ഞിട്ട് ശോശാമ്മ അടുക്കളയിലേയ്ക്കു പോയി.
അലീന പല്ലുഞെരിച്ചിട്ട് എണീറ്റ് വെളിയിലേക്കിറങ്ങി .
ആ സമയം സിറ്റൗട്ടിലെ കസേരയിൽ ദൂരേക്ക് മിഴികൾ നട്ട് ഈപ്പന്‍ ഇരിപ്പുണ്ടായിരുന്നു. അലീനയെ കണ്ടതും അയാള്‍ പറഞ്ഞു.
“സ്ക്കൂള്‍ വിട്ട് ജോസ്‌മോൻ വരുമ്പോള്‍ എന്നോടുള്ള ദേഷ്യം അവനോടു തീർത്തേക്കരുത്‌ .”ആജ്ഞ പോലെയായിരുന്നു ആ വാക്കുകൾ .
ഒന്നും മിണ്ടാതെ മുറ്റത്തെ അയയില്‍ ഉണങ്ങാൻ വിരിച്ചിട്ടിരുന്ന തുണികള്‍ എടുത്തു മടക്കി അകത്തേയ്ക്കു കൊണ്ടുപോയി അലീന.
അന്നു രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു.
“നാളെ ഞാന്‍ എന്‍റെ വീടു വരെ ഒന്നു പോക്വാ.”
“ഇവിടുത്തെ വിശേഷങ്ങള് ചെന്ന് വിളമ്പാനായിരിക്കും.”
“ഒന്നും വിളമ്പാനോ പറയാനോ അല്ല . അമ്മയെയും ജാസ്മിനെയും കണ്ടിട്ട് ഒരു പാടു നാളായി.”
“പൊയ്ക്കൊ. പക്ഷെ ഒരു കണ്ടീഷന്‍. എനിക്കു കുഞ്ഞുണ്ടാവില്ലെന്ന വിവരം നമ്മള്‍ മൂന്നുപേരുമല്ലാതെ നാലാമതൊരാൾ അറിയരുത്. അറിഞ്ഞാല്‍ അന്നു തീരും നിന്റെ ജീവിതം. “
അലീന ഭയന്ന് പോയി.
അവള്‍ തിരിഞ്ഞു കിടന്നു. മദ്യത്തിന്‍റെ രൂക്ഷഗന്ധമാണ് മുറിയിലാകെ . അവള്‍ക്കു ശ്വാസം മുട്ടി. സങ്കടവും ദേഷ്യവും വന്നു. ഈപ്പന്റെ കൂര്‍ക്കം വലി കേട്ടപ്പോൾ അവൾ തലയണയില്‍ മുഖം അമർത്തി ഏങ്ങി ഏങ്ങി കരഞ്ഞു. ഒരു പെണ്ണിനും ഇങ്ങനെയൊരു ദുർഗതി വരുത്തരുതേ കർത്താവേ എന്ന് അവൾ മനസിൽ പ്രാർത്ഥിച്ചു .
പിറ്റേന്ന് അലീന വീട്ടില്‍ പോയി.
ദൂരെ നിന്ന് നടന്നു വരുന്നതു കണ്ടതേ ജാസ്മിന്‍ ഓടിച്ചെന്നു കരം പുണര്‍ന്നു.
“ചേട്ടന്‍ പോന്നില്ലേ ചേച്ചീ?”
“ഇല്ല. എങ്ങോ അത്യാവശ്യമായിട്ടു പോകണംന്നു പറഞ്ഞു. “
“ആളെങ്ങനെ? പുറമെ കാണുന്നതുപോലെയാണോ അകത്തും?”
“ഏയ് . എന്നോടെന്തു സ്നേഹമാണെന്നോ?” അലീന അമര്‍ഷം ഉള്ളിലൊതുക്കിയിട്ട് തുടർന്നു : ”സ്നേഹിച്ചു സ്നേഹിച്ച് എന്നെ തിന്നുകളയുമോന്നാ പേടി.”
“അത്രയ്ക്കും ഇഷ്ടാ?”
“ഉം…”
”ഇപ്പം വിഷമമൊക്കെ മാറിയോ ”
” ഉം ”
”എന്റെ പ്രാർത്ഥനകൊണ്ടാ ”
ചേച്ചിയുടെ കൈപിടിച്ച്‌ വീട്ടിലേയ്ക്കു കയറുമ്പോൾ അവൾ തുടർന്നു .
“ആദ്യം കണ്ടപ്പം ആളൊരു മൂര്‍ഖനാണോന്നു ഞാൻ സംശയിച്ചു പോയി . ഇപ്പം സന്തോഷമായി “
അലീന ഒന്നും പറഞ്ഞില്ല.
വരാന്തയിലേക്ക് കയറിയപ്പോള്‍ മേരിക്കുട്ടി അകത്തുനിന്നു പുറത്തേക്ക് ഇറങ്ങി വന്നു .
“സുഖമാണോ മോളേ?” അവർ വന്നു അലീനയുടെ കരം പുണർന്നു .
“ഉം…”
അലീന മുഖത്ത് ചിരി വരുത്താൻ പാടുപെട്ടു .
“ഈപ്പച്ചനും അമ്മച്ചിക്കും നിന്നോട് സ്നേഹമാണോ?”
“എന്നെ ജീവനാ അമ്മേ “
“ഇപ്പം സമാധാനമായില്ലേ? കല്യാണത്തിനു മുമ്പ് എന്തൊരു പേടിയായിരുന്നു നിനക്ക്. രണ്ടാംകെട്ടുകാരനാന്നുള്ള ഒരു കുറവേയുള്ളൂ. ഒരു കുഞ്ഞൊക്കെയായി കഴിയുമ്പേം ആ വിഷമോം വേദനേം ഒക്കെ മാറിക്കോളും. “
അലീന ഒന്നും മിണ്ടിയില്ല .
അവളുടെ കണ്ണുകൾ നിറഞ്ഞതു മേരിക്കുട്ടി ശ്രദ്ധിച്ചുമില്ല .
അമ്മ കാണാതെ അവൾ കണ്ണുകള്‍ ഒപ്പി.
അകത്തു ചെന്ന് വേഷം മാറിയിട്ടു വന്ന് അവള്‍ മേരിക്കുട്ടിയുടെയും ജാസ്മിന്‍റെയും അടുത്തിരുന്നു കുശലം പറഞ്ഞു. അടുക്കള ജോലിയിൽ അമ്മയെ സഹായിക്കാൻ കൂടി . ജാസ്മിന്‍ ഏതുനേരവും അലീനയുടെ പിന്നാലെ ചുറ്റിപ്പറ്റി ഓരോന്നു ചോദിച്ചുകൊണ്ടു നടക്കുകയായിരുന്നു.
സന്ധ്യക്ക്‌ വരാന്തയിലെ അരഭിത്തിയിലിരുന്നു സംസാരിക്കുന്നതിനിടയിൽ മേരിക്കുട്ടി അലീനയോട് ചോദിച്ചു.
”വിശേഷം വല്ലതുമായോ മോളെ ?”
മൂക്കറ്റം കുടിച്ചിട്ട് രാത്രി വന്നു ചത്തപോലെ കിടന്നുറങ്ങുന്നവനിൽ നിന്ന് എന്ത് വിശേഷം ഉണ്ടാകാനാണ് അമ്മേ എന്ന് ചോദിക്കണമെന്ന് ഓർത്തതാണ് അലീന . അമ്മയെ വേദനിപ്പിക്കണ്ടല്ലോന്ന് കരുതി അവൾ ഒന്നുമില്ലമ്മേ എന്ന് പറഞ്ഞിട്ട് അവിടെ നിന്ന് എണീറ്റ് പോയി . ഇനിയും അവിടെ ഇരുന്നാൽ പൊട്ടിക്കരഞ്ഞു പോയേക്കുമെന്ന് അവൾക്കു തോന്നി.
മകള്‍ക്കുവേണ്ടി മേരിക്കുട്ടി അന്ന് വിഭവസമൃദ്ധമായ സദ്യ ഒരുക്കി.
രാത്രിയില്‍ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിയ്ക്കുമ്പോള്‍ മേരിക്കുട്ടി പറഞ്ഞു.
“ഇനി ജാസ്മിന്‍റെ കല്യാണം കൂടി ഒന്നു നടന്നു കണ്ടാല്‍ എനിക്കു സന്തോഷമായി . വൈകാതെ അതും നടത്തണം. എന്‍റെ കണ്ണടഞ്ഞാല്‍ ആരുണ്ട് ഇവളെ നോക്കാന്‍?”
“എനിക്കിപ്പം കല്യാണമൊന്നും വേണ്ട. സമയമാവുമ്പം ഞാനങ്ങുപറഞ്ഞേക്കാം.”
“അവളാരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടാകും അമ്മേ .”
അലീന പറഞ്ഞു.
“ഉണ്ടോ മോളെ?”
“ഒണ്ടൊണ്ട്. ഒരു രാജകുമാരനെ. ഏഴു കുതിരകളെ പൂട്ടിയ സ്വര്‍ണ്ണവണ്ടിയില്‍ അയാളു വരും. മാന്തോപ്പിലെ ജാസ്മിനെ എനിക്കു കെട്ടിച്ചുതരാമോ മേരിക്കുട്ടീന്നു ചോദിച്ച്.” അത് പറഞ്ഞിട്ട് അവൾ കുടുകുടെ ചിരിച്ചു.
“മനസിലാരേലും ഒണ്ടേല്‍ നേരത്തെ പറയണെ! കല്യാണം ഉറപ്പിച്ചു കഴിഞ്ഞ് ഓരോ പ്രശ്നമുണ്ടാക്കി എന്നെ നാറ്റിച്ചേക്കരുത് .”
മേരിക്കുട്ടി മുന്നറിയിപ്പു നല്‍കി.
” ഇപ്പം ആരുമില്ലമ്മേ . ഇനി ഉണ്ടായാൽ അപ്പം പറഞ്ഞേക്കാം . പോരെ ?”
”മതി. പക്ഷെ ജോലിയും കൂലിയും കുടുംബമഹിമയും ഉള്ളവനായിരിക്കണം. മതവും നമ്മുടെയായിരിക്കണം . ”
” സ്നേഹിക്കുവാണെങ്കിൽ അമ്മയ്ക്ക് ഇഷ്ടപ്പെടുന്ന ഒരാളെയേ ഞാൻ സ്നേഹിക്കൂ ”
അന്നു രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോൾ ജാസ്മിന്‍ ആലോചിച്ചു.
ടോണിയുമായുള്ള സ്നേഹബന്ധം അമ്മയോടു പറയണോ?
വേണ്ട.
സമയമാകുമ്പോള്‍ ഒരറേഞ്ച്ഡ് മാര്യേജ് പോലെ കാര്യങ്ങള്‍ നീക്കിയാല്‍ മതി. ബ്രോക്കര്‍ മുഖേന ഒരാലോചന. ടോണി മുന്‍കൈ എടുത്തു വേണ്ട രീതിയിൽ എല്ലാം ചെയ്തുകൊള്ളും .
ജാസ്മിന്‍ ഗുഢമായി ഒന്നു ചിരിച്ചു.
അവധിയ്ക്ക് ടോണി വീട്ടില്‍ വന്നപ്പോള്‍ ജാസ്മിന്‍ പറഞ്ഞു.
“എന്‍റെ കല്യാണം നടത്താന്‍ അമ്മ തിടുക്കം കൂട്ട്വാ. ടോണി അമ്മയെ ഒന്നു സോപ്പിട്ടു നിന്നോണെ. അമ്മയ്ക്ക് ടോണിയെക്കുറിച്ച് നല്ല അഭിപ്രായം തോന്നിയാലേ എന്നെ പിടിച്ചങ്ങട് തരൂ.”
“അത്രക്കു വെലകൂടിയ ചരക്കാണോ ഇത്?” – ടോണിക്ക് പിടിച്ചില്ല ആ സംസാരം .
“പിന്നെ. എത്ര ബ്രോക്കർമാരാ കല്യാണാലോചനയുമായിട്ടു ഇപ്പം വരുന്നതെന്നറിയാമോ ? “
“എന്നിട്ട്?”
“എന്നിട്ടെന്താ, വന്നവരെയൊക്കെ വന്നവഴിയേ ഞാന്‍ ഓടിച്ചു വിട്ടു. എനിക്കീ കോന്തനെ മതി .” അത് പറഞ്ഞിട്ട് എന്തോ തമാശ പറഞ്ഞ മട്ടിൽ അവൾ ചിരിച്ചു .ടോണിക്ക് പക്ഷെ ചിരി വന്നില്ല .
ടോണി അവളെ തുറിച്ചു നോക്കിക്കൊണ്ടു പറഞ്ഞു.
“ങ്ഹ….കഴിഞ്ഞ ദിവസം നമ്മുടെ സതീഷ് മേനോന്‍ ഇയാളെക്കുറിച്ചു ചോദിച്ചിരുന്നു.”
“ഏതു സതീഷ് ?”
“ങ്ഹ….എറണാകുളത്തു വച്ചു ഞാന്‍ പരിചയപ്പെടുത്തിയില്ലേ..? അയാള്.”
ജാസ്മിന്‍ ഒന്നു നടുങ്ങി. ആ നടുക്കം ടോണി മനസിലാക്കി.
“അയാളെന്തു ചോദിച്ചു?”
“താനാളു സ്മാര്‍ട്ടാന്ന് . തന്നെ കാണാന്‍ അയാൾക്ക് കൊതിയാവുന്നൂന്ന്.”
“ഛെ! പോകാന്‍ പറ ആ തെണ്ടിയോട്. അന്നു കണ്ടതേ എനിക്കു തോന്നിയിരുന്നു അയാളു ശരിയല്ലാന്ന്. ആ നോട്ടോം വര്‍ത്തമാനോം – ഒന്നും ശരിയല്ല.”
ടോണി അതിനു മറുപടി പറയാതെ അവളെ നോക്കി വികൃതമായി ചിരിച്ചു . അതു കണ്ടപ്പോള്‍ ജാസ്മിനു അങ്കലാപ്പായി.
“എന്താ ചിരിക്കണേ?”
“അയാള് നാളെ എന്റെ വീട്ടിൽ വരും. എന്നെ കാണാന്‍.അപ്പം തന്നെക്കൂടി ഒന്ന് കാണണമെന്ന് പറഞ്ഞു . “
“എന്തിന്‌ ?.” അവളുടെ നെഞ്ചിടിപ്പ് കൂടി .
“തന്നെ ഒരുപാട് ഇഷ്ടമാ അയാൾക്ക്‌ . അയാൾ എന്നോട് അത് തുറന്നു പറഞ്ഞു. നമ്മൾ തമ്മിലുള്ള സ്നേഹബന്ധം അയാൾക്കറിയില്ലല്ലോ. ഞാനതൊട്ടു പറയാനും പോയില്ല ”
“അതു കേട്ടിട്ട് ടോണി ഒന്നും പറഞ്ഞില്ലേ?”
“അല്ല….അയാളു പറയ്വാ. തന്നെ ഇതിനുമുമ്പ് അയാളു കണ്ടിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നുമൊക്കെ. എനിക്കു മനസിലായി അതു കള്ളമാണെന്ന്. തന്നെ എവിടെവച്ച് അയാളു കാണാനാ.? അഥവാ കണ്ടിരുന്നെങ്കില്‍ താനെന്നോടു പറയാതിരിക്ക്വോ? വെറുതെ പുളുവടിക്ക്വാന്നേ”
ജാസ്മിന്‍ വിയര്‍ക്കുകയായിരുന്നു.
”ആ മനുഷ്യനൊടെനിക്കിപ്പം വെറുപ്പാ തോന്നുന്നത്! അയാളുമായി അടുക്കാന്‍ കൊള്ളില്ല ടോണി. ആ ഫ്രണ്ട്ഷിപ്പ് ടോണിക്ക് വേണ്ട . ”
“ആളു ശുദ്ധനാ. ”
“ശുദ്ധനായതുകൊണ്ടാണോ എന്നെ കാണണംന്നു പറഞ്ഞത്.?”
“അതിപ്പം കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരെ ഏതൊരു യുവാവിനും കാണണംന്നാഗ്രഹമുണ്ടാകില്ലേ ?”
“എനിക്കയാളെ കാണണ്ട. എന്‍റടുത്തേയ്ക്കു കൊണ്ടുവരികേം വേണ്ട.”
“ഒന്നു കണ്ടിട്ടു പോട്ടെടോ. അയാളുടെ ആഗ്രഹമല്ലേ.”
“ടോണിയ്ക്കു വേറൊരു പണീംല്ലേ? “
ദേഷ്യത്തോടെ അത്രയും പറഞ്ഞിട്ട് അവൾ അവിടെ നിന്നെണീറ്റുപോയി.
ടോണി ഉള്ളില്‍ ഗൂഢമായി ഒന്ന് ചിരിച്ചു.
അടുത്ത ദിവസം സതീഷ് വരുമ്പോള്‍ തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കണം. അയാളുടെ മുൻപിൽ വച്ച് അവളുടെ മുഖം മൂടി വലിച്ചു കീറണം. തന്‍റെ മുമ്പില്‍ പതിവൃത ചമഞ്ഞവളല്ലേ? ടോണി ഒരു വിഡ്ഢിയല്ലെന്നു അവൾ മനസ്സിലാക്കട്ടെ.അവൻ മനസിൽ ചില പദ്ധതികൾ പ്ലാൻ ചെയ്തു.
പിറ്റേന്ന് സതീഷ് ടോണിയുടെ വീട്ടില്‍ വന്നു. അവര്‍ സംസാരിച്ചിരിക്കുന്നതിനിടിയില്‍ ടോണി ജാസ്മിനു ഫോണ്‍ ചെയ്തിട്ട് അത്യാവശ്യമായി തന്‍റെ വീട്ടില്‍ വരണമെന്നു പറഞ്ഞു . സതീഷ് വന്ന കാര്യം മിണ്ടിയതേയില്ല.
പത്തു മിനിറ്റിനുള്ളില്‍ ജാസ്മിന്‍ ടോണിയുടെ വീട്ടില്‍ ഓടിക്കിതച്ചെത്തി. വരാന്തയില്‍ കയറിയപ്പോള്‍ അകത്ത് ആരുടെയോ സംസാരം കേട്ടു.
ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോൾ ടോണി സതീഷുമായി സ്വീകരണമുറിയിൽ സംസാരിച്ചിരിക്കുന്നു . അവളുടെ ഉള്ളൊന്നു കാളി .(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 16

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 16

ജാസ്മിൻ ആകാംക്ഷയോടെ ലാപ്ടോപ് സ്ക്രീനിലേക്ക് നോക്കിയിരിക്കെ പെട്ടെന്ന് കോളിംഗ് ബെൽ ശബ്ദിച്ചു .
”അമ്മ വന്നെന്നു തോന്നുന്നു . നമുക്ക് പിന്നൊരിക്കൽ കാണാം ഈ സിനിമ ”
ടോണി ലാപ്ടോപ്പ് ഓഫ് ചെയ്തു.
“ശ്ശൊ! കഷ്ടമായിപ്പോയി. കാണാൻ പറ്റിയില്ലല്ലോ ”
ജാസ്മിന് നിരാശ തോന്നി.
” വിഷമിക്കണ്ട . പിന്നൊരിക്കൽ കാണിച്ചു തരാം ”
ടോണി എണീറ്റ് ചെന്ന് പുറത്തേക്കുള്ള വാതിൽ തുറന്നു. പള്ളിയിൽ ധ്യാനത്തിന് പോയതായിരുന്നു ആഗ്നസും അനുവും . പതിവില്ലാതെ നേരത്തെ മടങ്ങി വന്നതു കണ്ടപ്പോൾ ടോണി ചോദിച്ചു .
” ഇന്നെന്താ , നേരത്തെ കഴിഞ്ഞോ ?”
” ഇന്ന് അവസാനത്തെ ദിവസമല്ലായിരുന്നോ. അച്ചനു വേറെങ്ങോ പോകണമെന്ന് പറഞ്ഞു നേരത്തെ നിറുത്തി.”
ആഗ്നസ് മുറിയിലേക്ക് കയറിയപ്പോഴാണ് ജാസ്മിനെ കണ്ടത് . ചുമരിനോട് ചേർന്ന് പുഞ്ചിരിതൂകി നിൽക്കുന്നു അവൾ.
”ങാ .., നീയിവിടെ ഉണ്ടായിരുന്നോ ? എപ്പ വന്നു മോളെ ?”
”ഇപ്പ വന്നതേയുള്ളൂ ആന്റീ ” അവൾ തെല്ലു നാണത്തോടെ കൈകൾ കൂട്ടി തിരുമ്മി നിന്നു
”മേരിക്കുട്ടിയെ ഇന്ന് ധ്യാനത്തിന് കണ്ടില്ലല്ലോ . എന്നാ പറ്റി ?
”അമ്മക്കവിടെ നിന്ന് തിരിയാൻ നേരമില്ല ആന്റി . നൂറുകൂട്ടം പണിയാ ”
”ഇന്നത്തേത് നല്ല ധ്യാനമായിരുന്നു കേട്ടോ. ഒന്ന് കേൾക്കേണ്ടതായിരുന്നു. ”
അത് പറഞ്ഞിട്ട് മേരിക്കുട്ടി വേഷം മാറാൻ കിടപ്പുമുറിയിലേക്ക് പോയി .
ജാസ്മിൻ അനുവിന്റെ മുറിയിലേക്ക് ചെന്നു. ഡ്രസ് മാറുകയായിരുന്നു അനു . ധ്യാനത്തിന്റെ വിശേഷങ്ങൾ ചോദിച്ചുകൊണ്ട് ജാസ്മിൻ ചുറ്റിപറ്റി നിന്നു . അച്ചൻ പറഞ്ഞ കഥകളും അനുഭവങ്ങളുമൊക്കെ അനു അവളോട് വിശദമായി പറഞ്ഞു.
” ജാസ് മോളെ ഞാൻ ചായ എടുക്കുകയാ. ചായകുടിച്ചിട്ടേ പോകാവൂട്ടോ ”
അടുക്കളയിൽ നിന്ന് ആഗ്‌നസിന്റെ ശബ്ദം .
”അതേയുള്ളൂ ആന്റി ”
ജാസ്മിനും അനുവും വർത്തമാനം പറഞ്ഞുകൊണ്ട് മുറിയിലിരിക്കുമ്പോൾ ചായകുടിക്കാൻ ആഗ്നസിന്റെ വിളി വന്നു. രണ്ടുപേരും എണീറ്റ് ഡൈനിങ് റൂമിലേക്ക് ചെന്നു . ഡൈനിങ് ടേബിളിൽ ചായയും പലഹാരങ്ങളും നിരത്തിയിട്ടുണ്ടായിരുന്നു. ടോണി കഴിക്കാൻ തുടങ്ങി കഴിഞ്ഞിരുന്നു
”ങാഹാ .., ആശാൻ കഴിക്കാൻ തുടങ്ങിയോ . ടേബിൾ മാന്നേഴ്‌സ് ഒന്നുമറിഞ്ഞൂടാ അല്ലേ ”
ജാസ്മിൻ അവന്റെ പുറത്തു മൃദുവായി ഒരിടി കൊടുത്തു കൊണ്ട് പറഞ്ഞു
” നിങ്ങളൊക്കെ വലിയ മാനേഴ്‌സുള്ള ആളുകള് . നമ്മളൊരു പാവമാണേ ” ഒരു അച്ചപ്പം എടുത്തു കടിച്ചു കൊണ്ട് ടോണി, രസിക്കാത്ത മട്ടിൽ പറഞ്ഞു .
” അവൾ ഒരു തമാശ പറഞ്ഞതല്ലേടാ . അതിനു ഇങ്ങനാണോ മറുപടി പറയേണ്ടത് ? ” മേരിക്കുട്ടി ദേഷ്യപ്പെട്ടു.
”ഡോക്ടറാകാൻ പോകുന്നേന്റെ ഗമയാ ആന്റി”
ജാസ്മിൻ കസേര വലിച്ചിട്ടു ടോണിയുടെ സമീപം ഇരുന്നു . തൊട്ടടുത്തുള്ള കസേരയിൽ അനുവും.
”ഈ പുതുഞായറാഴ്‍ച നമുക്ക് എല്ലാർക്കും കൂടി മലയാറ്റൂർക്ക് ഒന്ന് പോകണം കേട്ടോ മോളെ . ഞാൻ ഒരു നേർച്ച നേർന്നിട്ടുണ്ട് .അലീനേടെ കല്യാണം വേഗം നടക്കാൻ വേണ്ടി . നീ മേരിക്കുട്ടിയോട് പറയണം കേട്ടോ ”
” ഞാനും നേർന്നിട്ടുണ്ട് ആന്റി . നമുക്കെല്ലാർക്കുംകൂടി പോകാം ”
അത് പറഞ്ഞിട്ട് അവൾ ടോണിയെ നോക്കി . ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരിരുന്നു അവൻ .
ചായയും പലഹാരങ്ങളും കഴിക്കുന്നതിനിടയിൽ ജാസ്മിനോട് വീട്ടിലെയും കോളേജിലെയും വിശേഷങ്ങൾ ചോദിച്ചുകൊണ്ടിരുന്നു ആഗ്നസ് .
ചായകുടി കഴിഞ്ഞു ആഗ്നസിനോടും അനുവിനോടും യാത്രപറഞ്ഞിട്ടു ജാസ്മിൻ പുറത്തേക്കിറങ്ങി. ടോണിയോട് യാത്ര ചോദിച്ചതേയില്ല .


ഒരു ശനിയാഴ്ച ഉച്ച കഴിഞ്ഞ നേരം.
കുര്യാക്കോസിനോടൊപ്പം ഈപ്പന്‍ വറുഗീസ് അലീനയെ പെണ്ണുകാണാന്‍ വന്നു.
ആളെ കണ്ടതും അലീന ഞെട്ടിപ്പോയി.
വലിയ മീശയും , കഷണ്ടി കയറിയ തലയുമുള്ള ഒരാജാനുബാഹു! കാഴ്ചയില്‍ ഒരു നാല്പത്തഞ്ചു വയസെങ്കിലും തോന്നിക്കും! ഒറ്റ നോട്ടത്തില്‍ ആളൊരു ഗുണ്ടയാണെന്നു തോന്നും.
മനസില്‍ സങ്കല്‍പ്പിച്ച രൂപവും യഥാര്‍ത്ഥ രൂപവും തമ്മില്‍ എത്രയോ അന്തരം എന്ന് അലീന ഓർത്തു . അറിയാതെ അവളുടെ മിഴികൾ നിറഞ്ഞു പോയി.
ജാസ്മിൻ അന്തം വിട്ടു നോക്കിനിന്നുപോയി.
”കണ്ടിട്ട് പേടിയാകുന്നല്ലോ ചേച്ചി. ചേച്ചിയേം അയാളേം കണ്ടാല്‍ ആനേം ആടും പോലുണ്ട്.”
അലീന വായ് പൊളിച്ച്‌ ഒരു പ്രതിമ കണക്കെ ചുമരിനോട് ചേർന്ന് നിന്നത്തേയുളൂ .
“ചേച്ചി തുറന്നങ്ങോട്ടു പറ , ഇയാളെ വേണ്ടാന്ന്.”
“ഞാനമ്മയ്ക്കു വാക്കു കൊടുത്തതാ. അമ്മയിഷ്ടപ്പെടുന്ന ആളിന്റെ മുമ്പില്‍ തലകുനിച്ചു നിന്നേക്കാമെന്ന്. ഇനി എന്താന്ന് വച്ചാൽ അമ്മ തീരുമാനിക്കട്ടെ.”
വികാരങ്ങളും വിചാരങ്ങളുമില്ലാത്ത ഒരു മനസിൽനിന്നാണ് ആ മറുപടി വന്നത് എന്ന് ജാസ്മിന് മനസിലായി .
ജാസ്മിന്‍ മേരിക്കുട്ടിയുടെ അടുക്കല്‍ ചെന്നു കേണപേക്ഷിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല.
“സൗന്ദര്യം ഇത്തിരി കുറഞ്ഞൂ പോയീന്നുള്ളത് ഒരു കുറവല്ല മോളെ . നല്ല കുടുംബക്കാരാ. ഇഷ്ടംപോലെ സ്വത്തുമുണ്ട്. സ്ത്രീധനത്തിന് അവര് കണക്കു പറഞ്ഞുമില്ലല്ലോ . ഇതിനേക്കാള്‍ മെച്ചപ്പെട്ടത് ഇനി അവൾക്കു കിട്ടുമെന്നു നീ കരുതുന്നുണ്ടോ? എത്ര പേരു വന്നിട്ടു പോയതാ? അവളെക്കുറിച്ചു നാട്ടിലൊള്ളോരൊക്കെ പറയുന്നത് എന്താന്നു ബ്രോക്കർ പൈലി പറഞ്ഞത് നീയും കേട്ടതല്ലേ ‘?”
മേരിക്കുട്ടിക്ക് അതുപേക്ഷിക്കാന്‍ മനസു വന്നില്ല.
“അമ്മ അയാളുടെ തടി കണ്ടില്ലേ? ചേച്ചിയും അയാളും നിൽക്കുമ്പം ആനയും ആടും നിൽക്കുന്ന പോലെയല്ലേ ”
“തടി ഇത്തിരി കൂടിപ്പോയത് ഒരു ദോഷമായിട്ടു കാണണ്ട . കല്യാണം കഴിഞ്ഞു ഒരു കൊച്ചൊക്കെ ആയിക്കഴിയുമ്പം അലീനേം വണ്ണം വച്ചോളും. മനപ്രയാസം കൊണ്ടാ അവളു ഇപ്പം വള്ളിപോലിരിക്കുന്നേ. കല്യാണം കഴിയുമ്പം ആ പ്രയാസമൊക്കെ മാറി അവള് വണ്ണം വച്ചോളും ”
അമ്മയോട് എന്തു പറഞ്ഞിട്ടും പ്രയോജനമില്ലെന്നു തോന്നിയപ്പോള്‍ ജാസ്മിന്‍ പിന്‍വാങ്ങി.
പെണ്ണുകാണല്‍ ചടങ്ങു കഴിഞ്ഞു ചെക്കനും കൂട്ടരും പോയപ്പോള്‍ അലീന ആരും കാണാതെ, ബാത്റൂമില്‍ കയറി കതകടച്ചിരുന്നു ഹൃദയം പൊട്ടിക്കരഞ്ഞു. ഈ കല്യാണം നടക്കരുതേയെന്നു ഉള്ളുരുകി പ്രാർത്ഥിച്ചു.
ഈപ്പന്‍ വറുഗീസിന്‍റെ മുഖം മനസില്‍ ഓര്‍ക്കാന്‍ പോലും അവള്‍ക്കു ഭയമായിരുന്നു. .
ആ വിവാഹം നടക്കരുതേയെന്നായിരുന്നു ജാസ്മിന്‍റെയും പ്രാര്‍ത്ഥന. അറിയാവുന്ന പള്ളികള്‍ക്കൊക്കെ അവള്‍ നേര്‍ച്ച നേര്‍ന്നു.
ദൈവം പക്ഷേ, രണ്ടുപേരുടെയും പ്രാര്‍ത്ഥന കേട്ടില്ല.
ഈപ്പന്‍ വറുഗീസ് അലീനയുടെ കഴുത്തില്‍ മിന്നുകെട്ടി.
കല്യാണത്തില്‍ പങ്കെടുക്കാന്‍ വന്ന അലീനയുടെ കൂട്ടുകാരും ബന്ധുക്കളും വരനെ കണ്ട് മൂക്കത്തു വിരല്‍ വച്ചുപോയി.
കഴുത്തില്‍ മിന്നു ചാര്‍ത്തുമ്പോഴും അലീനയുടെ മിഴികള്‍ തുളുമ്പുകയായിരുന്നു.
വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ പള്ളിയില്‍ നിന്നു വെളിയിലേക്കിറങ്ങിയപ്പോള്‍ ആളുകളുടെ പിറുപിറുക്കലും അടക്കം പറച്ചിലും ജാസ്മിൻ ശ്രദ്ധിച്ചു.
അവൾക്കു കരച്ചിൽ വന്നു.
പാരിഷ് ഹാളിലെ സ്വീകരണ സൽക്കാരം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു.
അലീന ഈപ്പനോടൊപ്പം കാറില്‍ കയറി. കാര്‍ മെല്ലെ പള്ളി മുറ്റത്തു നിന്നു റോഡിലേക്കുരുണ്ടു.
അലീനയെ ഭർത്തൃവീട്ടില്‍ കൊണ്ടാക്കിയിട്ട് മേരിക്കുട്ടിയും, ജാസ്മിനും, ടോണിയും, ആഗ്നസും അനുവും തിരിച്ചു പോരാനായി എണീറ്റു . മകളുടെ കയ്യിൽ പിടിച്ചു മേരിക്കുട്ടി യാത്ര ചോദിച്ചപ്പോൾ അലീനക്ക് സങ്കടം നിയന്ത്രിക്കാനായില്ല . അമ്മയെയും അനിയത്തിയേയും മാറി മാറി കെട്ടിപ്പിടിച്ചു അവൾ കരഞ്ഞു .
കണ്ടു നിന്നവരുടേയും കണ്ണു നിറഞ്ഞുപോയി.
അന്നു രാത്രിയില്‍ ശാന്തമായ മനസോടെയാണ് മേരിക്കുട്ടി ഉറങ്ങാന്‍ കിടന്നത്! ഒരു വലിയ ഭാരം തലയിൽ നിന്ന് ഇറക്കിവച്ച ആശ്വാസത്തോടെ.
ഇനി ജാസ്മിന്‍റെ കല്യാണം കൂടി നടന്നുകാണണം. അത് കഴിഞ്ഞു തന്നെ തോമാച്ചന്റെ അടുക്കലേയ്ക്കു ദൈവം വിളിച്ചോട്ടെ. സന്തോഷമായിട്ടു താൻ പൊയ്‌ക്കോള്ളാം.
ഈ സമയം ജാസ്മിനും ഓരോന്നാലോചിച്ചു കിടക്കുകയായിരുന്നു.
ചേച്ചി പോയി. ഇനി താന്‍ ഒറ്റയ്ക്ക്. ഒന്നു മിണ്ടാനും ചിരിയ്ക്കാനും ആരുമില്ലല്ലോ . അമ്മക്കെപ്പോഴും ദേഷ്യവും സങ്കടം പറച്ചിലുമാണ് .
ടോണിയുടെ പഠനം തീരുന്നതുവരെ താന്‍ കാത്തിരിക്കണമല്ലോ!
ഡോക്ടറായി സ്റ്റെതസ്കോപ്പും കഴുത്തിൽ തൂക്കി ആശുപത്രി വരാന്തയിലൂടെ ടോണി നടന്നുപോകുന്ന രംഗം അവൾ ഭാവനയിൽ കണ്ടു. മാന്തോപ്പിലെ ജാസ്മിന്റെ ഹസ്ബന്റാണ് ആ പോകുന്നതെന്ന് ആളുകൾ പറയുന്നതും അവൾ മനസ്സിൽ സങ്കൽപ്പിച്ചു . എന്തൊരു അഭിമാനമായിരിക്കും അപ്പോൾ തനിക്ക് ! ഈ നാട്ടിലെ പെണ്ണുങ്ങൾക്ക് തന്നോട് കുശുമ്പ് തോന്നും. തോന്നട്ടെ . എല്ലാവരുടെയും മുൻപിലൂടെ ടോണിയുടെ കൈപിടിച്ചു തനിക്കു ഞെളിഞ്ഞൊന്നു നടക്കണം .
ടോണി തന്‍റെ കഴുത്തില്‍ മിന്നുകെട്ടുന്നതും ആദ്യരാത്രിയിലെ മധുരാനുഭവങ്ങളുമൊക്കെ അവള്‍ ഭാവനയില്‍ കണ്ടു. ആ ഭാവന ചിറകുവിരിച്ചു ആകാശത്തു പറന്നു നടന്നു. സ്വപ്നങ്ങള്‍ക്കു നിറം കൊടുത്തു കൊടുത്ത് എപ്പോഴോ അവള്‍ ഉറക്കത്തിലേക്കു വീണു .


പ്രഭാതം !
അലീന കിടക്കയില്‍ എണീറ്റിരുന്നിട്ടു തലമുടി ഒതുക്കി കെട്ടിവച്ചു. എന്നിട്ടു ഭര്‍ത്താവിനെ നോക്കി.
പോത്തിനെപ്പോലെ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുകയാണ് ഈപ്പന്‍ വറുഗീസ്.
കട്ടിലില്‍ നിന്നിറങ്ങി അവൾ നിലക്കണ്ണാടിയുടെ മുമ്പില്‍ വന്ന് നോക്കി.
മുഖമെല്ലാം വീങ്ങിയിരിക്കുന്നു. സങ്കടം വന്നു അവള്‍ക്ക്.
കരഞ്ഞു കരഞ്ഞ് എപ്പോഴാണ് താൻ ഉറങ്ങിപ്പോയത് ? ആദ്യരാത്രിയെക്കുറിച്ചുള്ള തന്റെ സപ്നങ്ങളും പ്രതീക്ഷകളും തകർന്നു തരിപ്പണമായിപ്പോയല്ലോ.
മദ്യലഹരിയില്‍ അയാള്‍ എന്തൊക്കെയാണു കാട്ടിക്കൂട്ടിയത്! ഇങ്ങനെയാണോ എല്ലാ ആണുങ്ങളും ? ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങൾക്കു ഒരു വിലയും കൊടുക്കാറില്ലേ ? അടുത്തുകിടക്കുന്നത് ഒരു മനുഷ്യസ്ത്രീയാണെന്ന ചിന്തപോലും ഇല്ലാതെപോയല്ലോ ആ മനുഷ്യന് . ഭാര്യയെ തൃപ്തിപ്പെടുത്താൻ കഴിവില്ലാത്ത ഇയാൾ എന്തിനാണ് വീണ്ടും ഒരു വിവാഹം കഴിച്ചത് ? ഒരു പെണ്ണിന് കുറച്ചു കണ്ണീർ സമ്മാനിക്കാനോ ?
വേണ്ടായിരുന്നു ഈ കല്യാണം.
കല്യാണമേ വേണ്ടായിരുന്നു.
ബാത്റൂമില്‍ കയറി അവള്‍ നന്നായി ഒന്നു കുളിച്ചു. കുളി കഴിഞ്ഞു വന്നു മുടി കോതി ഉണക്കിക്കൊണ്ടിരിക്കുമ്പോള്‍ അവൾ ഓര്‍ത്തു.
ഈപ്പച്ചന്‍ മദ്യപിക്കുമെന്ന് കുര്യാക്കോസ് അങ്കിള്‍ പറഞ്ഞില്ലല്ലോ! വായില്‍ നിന്നു മദ്യത്തിന്റെ ഗന്ധത്തോടൊപ്പം സിഗരറ്റിന്‍റെ നാറ്റംകൂടി വന്നപ്പോൾ ഛര്‍ദ്ദിയ്ക്കാന്‍ തോന്നിയിരുന്നു. മദ്യത്തിൽ അഭയം കണ്ടെത്തുന്നവർക്ക് മറ്റെന്തു സുഖമാണ് വേണ്ടത് ! ആദ്യരാത്രി ഒരു കാളരാത്രിയായിപ്പോയി . സ്വപ്‌നങ്ങൾ തകർന്നു തരിപ്പണമായി . വേണ്ടായിരുന്നു ഇങ്ങനൊരു ഭർത്താവ് .
മരണം വരെ ഈ മനുഷ്യനെ ഇനി സഹിച്ചല്ലേ പറ്റൂ.
അലീന വാതില്‍ തുറന്ന്, കിടപ്പുമുറിയില്‍ നിന്നിറങ്ങി അടുക്കളയിലേയ്ക്കു ചെന്നു.
ഈപ്പച്ചന്‍റെ അമ്മ ശോശാമ്മ ചായ തിളപ്പിയ്ക്കുകയായിരുന്നു ആസമയം.
ചായ എടുക്കാൻ അലീന അമ്മയെ സഹായിച്ചു.
ഈപ്പന്‍ ഉണര്‍ന്നപ്പോള്‍ ചായ പകർന്നു കൊണ്ടുപോയി അവൾ ഭർത്താവിന് നീട്ടി .
”രാവിലെ കുളിച്ചു സുന്ദരിക്കുട്ടിയായോ? എണീറ്റു പോയതു ഞാനറിഞ്ഞില്ലല്ലോ.” ചായ വാങ്ങുന്നതിനിടയിൽ ഈപ്പൻ ചിരിച്ചുകൊണ്ട് ചോദിച്ചു
അലീന പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .
കിടപ്പുമുറിയിലെ മേശയുടെ പുറത്ത് വച്ചിരിക്കുന്ന, മരിച്ചുപോയ ആദ്യ ഭാര്യയുടെ ഫോട്ടോയിലേയ്ക്കു നോക്കിയിട്ട് ഈപ്പന്‍ അലീനയോടു പറഞ്ഞു.
“ങ്ഹ പിന്നേയ്…..എന്നും രാവിലെ കുറച്ചു മുല്ലപ്പൂ പറിച്ച് ഒരു മാലയുണ്ടാക്കി ഈ ഫോട്ടോയിലിടണം കേട്ടോ . അത് എന്റെ ഒരു പതിവാ.”
”ഉം ”
അവൾ തലയാട്ടി.
“എന്നോട് ഒരുപാട് സ്നേഹമുള്ള കൊച്ചായിരുന്നു.” ഈപ്പച്ചന്‍ തന്റെ ആദ്യ ഭാര്യ നിലീമയെക്കുറിച്ചു പറയുകയാണ് . “ഏതു പാതിരാത്രീല്‍ കേറിവന്നാലും ഭക്ഷണം പോലും കഴിയ്ക്കാതെ എന്നെ കാത്തിരിക്കുമായിരുന്നു .”
ഈപ്പച്ചന്‍ ഒന്നു നെടുവീര്‍പ്പിട്ടിട്ടു തുടര്‍ന്നു.
“നല്ലതൊന്നും അധികകാലം നിലനില്കില്ലല്ലോ..”
അലീനയ്ക്ക് അരോചകമായി തോന്നി ആ സംസാരം .അവള്‍ പറഞ്ഞു.
“ഇനി ഞാനില്ലേ എല്ലാം നോക്കാൻ .”
അവളെ പിടിച്ചു കട്ടിലിൽ ഇരുത്തിയിട്ടു അയാൾ അവളുടെ തോളിൽ കയ്യിട്ടുകൊണ്ട് ചോദിച്ചു
” രാത്രി ഞാൻ പെട്ടെന്നുറങ്ങിപ്പോയി, അല്ലേ ?”
”ഓ അത് സാരമില്ല . ക്ഷീണം കൊണ്ടല്ലേ . ഒരുരാത്രികൊണ്ടു അവസാനിക്കുന്നതല്ലല്ലോ നമ്മുടെ ബന്ധം ”
താൻ അത് ഗൗരവമായി എടുത്തിട്ടില്ല എന്ന മട്ടിൽ അവൾ ചിരിച്ചു .
”ഇന്നലെ ഇത്തിരി കൂടുതല് കുടിച്ചുപോയി . സോറി ”
”എന്നും കുടിക്കാറുണ്ടോ ?”
” നീലിമ മരിച്ചെപ്പിന്നെ തുടങ്ങിയതാ . ആ വിഷമം മാറാൻ ദിവസവും ഓരോ പെഗ് . അത് പിന്നെ ശീലായിപ്പോയി. കുര്യാക്കോസ് ചേട്ടൻ പറഞ്ഞില്ലായിരുന്നോ ഞാൻ ഇത്തിരി കഴിക്കുന്ന ആളാണെന്ന് “
” ഇല്ല ”
”എല്ലാം ഞാൻ പറഞ്ഞിരുന്നല്ലോ . കുടിയുടേം വലിയുടേം കാര്യം ”
” ഇനി രണ്ടും നിറുത്തിക്കൂടേ? ”
”നോക്കാം ”
“ഇനി നീലിമയ്ക്കു പകരം ഞാനുണ്ടല്ലോ. പിന്നെന്തിനാ വിഷമിക്കുന്നേ. കുടിയും വലിയും നമുക്ക് വേണ്ടാന്നേ . അത് ചീത്ത ശീലമാ ”
“നോക്കാമെന്നു പറഞ്ഞല്ലോ .”
ഈപ്പന്‍ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കവിളിൽ ഒരു ചുംബനം നല്‍കി.
സിഗരറ്റിന്‍റെ മണമടിച്ചപ്പോള്‍ അവള്‍ ശ്വാസം പിടിച്ചിരുന്നു.
”ഭർത്താവിന്റെ ശീലങ്ങൾ മാറ്റുന്നതും പുതിയ ശീലങ്ങൾ ഉണ്ടാക്കുന്നതും ഭാര്യയുടെ സാമർഥ്യം പോലെയിരിക്കും.”
ഈപ്പന്റെ ആ വാചകത്തിനു മറുപടിയൊന്നും പറഞ്ഞില്ല അവൾ.


നീലിമ.
ഈപ്പൻ വർഗീസിന്റെ ആദ്യ ഭാര്യ .
എപ്പോഴും അവളെക്കുറിച്ചു പറയാനേ ഈപ്പനു നേരമുണ്ടായിരുന്നുള്ളൂ . അത് കേട്ടുകേട്ട് അലീനയ്ക്കു സഹികെട്ടു. മരിച്ചുപോയ ആളെ സ്തുതിച്ചിട്ട് ഇനി എന്തു കിട്ടാനാണ്? ഈപ്പച്ചനതു മനസിലാകില്ല.
ഒരു ദിവസം സഹികെട്ടു അലീന ദേഷ്യത്തോടെ പറഞ്ഞു:
“നീലിമ മരിച്ചിട്ട് വര്‍ഷം രണ്ടായില്ലേ ചേട്ടാ. ഇനി അതു വിട്. നീലിമേടെ സ്ഥാനത്തു ഞാനുണ്ടല്ലോ ചേട്ടനെ സ്നേഹിയ്ക്കാന്‍.’
“നീലിമേടെ സ്നേഹവും തന്‍റെ സ്നേഹവും, രണ്ടും രണ്ടാ. തനിക്കതു മനസിലാവില്ല. അനുഭവിച്ച എനിക്കറിയാം അതിന്‍റെ വ്യത്യാസം. അലീനക്കറിയുവോ …..ഒരു രണ്ടാം കെട്ടിനേക്കുറിച്ചു ഞാനാലോചിച്ചതല്ല. അമ്മയുടെ നിര്‍ബ്ബന്ധം കൊണ്ടാ അതിനു സമ്മതിച്ചത്! ഇയാള്‍ക്കെന്നെ ഇഷ്ടമില്ലായിരുന്നെന്നെന്നും എനിക്കറിയാം.’
“യ്യോ…..ആരു പറഞ്ഞു ഈ കള്ളക്കഥ?” അലീന വല്ലാതായി. “എനിക്കിഷ്ടായിരുന്നു. ഒരുപാട് ഒരുപാട് ഇഷ്ടായിരുന്നു. മറിച്ചൊന്നും ചിന്തിക്കരുത് ട്ടോ “
അതുകേട്ട് ഈപ്പന്‍ ചിരിച്ചു.
“അഭിനയിക്കണ്ട. കുര്യാക്കോസ് ചേട്ടന്‍ എല്ലാം എന്നോട് പറഞ്ഞിരുന്നു. നിന്‍റൊരനിയത്തിയുണ്ടല്ലോ, ജാസ്മിന്‍. അവള്‍ക്കായിരുന്നല്ലോ ഏറ്റവും കൂടുതല്‍ എതിര്‍പ്പ്.”
അലീനയ്ക്ക് എന്തു പറയണമെന്നു ഒരു രൂപവും കിട്ടിയില്ല. ഈപ്പച്ചന്‍ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കുന്നു.
“എന്നു വച്ച് എനിക്കു തന്നോട് ഇഷ്ടക്കുറവൊന്നുമില്ല. പക്ഷേ നീലിമ. അവളെ മനസിന്ന് കളയാൻ എനിക്കെത്രയായാലും പറ്റില്ല . ”
അതുകേട്ടപ്പോൾ അലീനയുടെ നെഞ്ചൊന്നു കാളി.
“മരിക്കുന്നേനു മുമ്പ് അവളു പറഞ്ഞവാചകം എന്തായിരുന്നൂന്നറിയ്വോ? മോനെ ദുഖിപ്പിക്കാതെ വളര്‍ത്തണമെന്ന്. ഒരമ്മയുടെ സ്നേഹവാല്‍സല്യങ്ങള്‍ അവനു കിട്ടാന്‍ വേണ്ടിയാ ഞാന്‍ വീണ്ടുമൊരു കല്യാണത്തിന് സമ്മതിച്ചത് . ഇനി ഒരിക്കലും എനിക്ക് ഒരു കുഞ്ഞ് ഉണ്ടാവില്ലെന്ന് അറിഞ്ഞിട്ടുകൂടി ”
“എന്താ പറഞ്ഞേ ? കുഞ്ഞുണ്ടാവില്ലെന്നോ ?”
ഒരു ഞെട്ടലോടെ മുഖം ഉയർത്തി അലീന അയാളെ നോക്കി.
ഈപ്പന്‍ വല്ലാതായി. അവസാന വാചകം അറിയാതെ വായില്‍ നിന്നു വീണു പോയതാണ്. അത് പറയാൻ ആഗ്രഹിച്ചതല്ലായിരുന്നു. അലീന അറിയരുതെന്ന് ആഗ്രഹിച്ച രഹസ്യം കൈവിട്ടുപോയി . ഇനി അത് പറഞ്ഞേ പറ്റൂ .
”ചേട്ടന് ഇനി കുഞ്ഞുണ്ടാവില്ലേ ?” അവളുടെ ശ്വാസഗതി വർധിച്ചു.
”ഇല്ല . ”
തലക്കകത്തു ഒരു മിന്നൽ പിണർ . ഇടിമുഴക്കം . ചുറ്റും ഇരുട്ട് പടരുന്നപോലെ അവൾക്കു തോന്നി.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15