Home Blog Page 32

ഇലഞ്ഞിപ്പൂമണമൊഴുകി വരും.. ഇന്ദ്രിയങ്ങളിലതുപകരും..

0
പ്രഭാതത്തിൽ പൊഴിയുന്ന ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം വാടും തോറും വർദ്ധിച്ചു വരും. ഇലഞ്ഞിപ്പൂവിന് മാത്രമുള്ള പ്രത്യേകതയാണ് ഇത്

വേനലിന്റെ തുടക്കത്തിൽ നിറയെ പൂക്കുകയും കാറ്റ് വീശി എത്തുന്ന സ്ഥലങ്ങളിലെല്ലാം സുഗന്ധം പരത്തുകയും ചെയ്യുന്ന ഒരു പൂമരം ഉണ്ടായിരുന്നു പണ്ട് മിക്ക പറമ്പുകളിലും. അവൾ പൂമണങ്ങളുടെ റാണിയായിരുന്നു. ഓർമ്മയിൽ വന്നില്ലേ പറമ്പിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ആ പൂമരത്തിന്റെ പേര് ?

ഇല്ലെങ്കിൽ ബാല്യത്തിലേക്ക് മനസിനെ ഒന്ന് കൂട്ടി കൊണ്ട് പോകൂ. ബാല്യത്തിൽ കണ്ടുമറന്ന ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം ഹൃദയത്തിലേക്ക് സാവധാനം കടന്നു വരുന്നില്ലേ ?

ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം ആസ്വദിക്കാത്ത ബാല്യങ്ങൾ ഉണ്ടായിരുന്നില്ല പണ്ട് . ഇന്നത്ത തലമുറയ്ക്ക് അന്യമായ സുഗന്ധം . പ്രഭാതത്തിൽ പൊഴിയുന്ന ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം വാടും തോറും വർദ്ധിച്ചു വരും. ഇലഞ്ഞിപ്പൂവിന് മാത്രമുള്ള ഒരു പ്രത്യേകതയാണ് ഇത് .

കുഞ്ഞു കമ്മലുകൾ പോലെ നിലത്ത് പരന്നുകിടന്ന ഇലഞ്ഞിപൂക്കൾ കുത്തിയിരുന്ന് പെറുക്കികൂട്ടി മാല ഉണ്ടാക്കി മുടിയിൽ ചൂടിയ ഒരു ബാല്യം ഉണ്ടായിരുന്നു നമുക്ക് . വാഴനാരിൽ കോർത്ത മനോഹരമായ ഇലഞ്ഞിപ്പൂമാലകൾ സ്‌കൂളിൽ കൊണ്ടുവരുന്നതും കുട്ടികൾക്ക് ഒരു ഹരമായിരുന്നു. ഏറെ ക്ഷമ വേണ്ട ഒരു ജോലിയാണ് ഇലഞ്ഞിപ്പൂമാല കൊരുക്കൽ.

അന്ന് മിക്ക സ്കൂൾ മുറ്റത്തും ഇലഞ്ഞിമരം ഉണ്ടായിരുന്നു . അതിൽ നിറയെ പൂക്കളും . പെൺകുട്ടികൾ പൂക്കൾ പെറുക്കി മാലയുണ്ടാക്കി ടീച്ചറിനും കൊടുക്കുമായിരുന്നു.

കുഞ്ഞു കമ്മലുകൾ പോലെ നിലത്ത് പരന്നുകിടന്ന ഇലഞ്ഞിപൂക്കൾ പെറുക്കികൂട്ടി മാല ഉണ്ടാക്കിയ ഒരു ബാല്യം ഉണ്ടായിരുന്നു നമുക്ക്

ഇലഞ്ഞിപ്പൂക്കളെക്കുറിച്ചു കുസുമം ജോസഫ് ഫേസ്ബുക്കിൽ പങ്കു വച്ച ഓർമ്മ ഇങ്ങനെ :

കുട്ടിക്കാലത്തെ മോഹങ്ങളിലൊന്നായിരുന്നു ഒരുകൈകുമ്പിൾ നിറയെ ഇലഞ്ഞിപ്പൂക്കൾ. ആറാം ക്ലാസിൽ ചേർന്നപ്പോഴാണ് കരുവാരക്കുണ്ടിലെ ഇലഞ്ഞിയും പൂമണവും അറിയുന്നത്. വീട്ടിൽ നിന്നിറങ്ങി തോട് കടന്നു് പാടവരമ്പത്തുകൂടി നടന്നാൽ ഒലിപ്പുഴയായി. അതും കടന്നാൽ അകലെ മൗലവിയുടെ വലിയ മാളിക വീട്. അവിടുന്നങ്ങോട്ട് ചെറിയ കയറ്റമാണ്.വീട്ടുപടിക്കൽ എത്തുമ്പോഴേ ഹൃദയഹാരിയായ ഒരു സുഗന്ധം നമ്മളെ ചിറകുള്ളവരാക്കും. കയറ്റംകഴിഞ്ഞാൽ ടാർചെയ്യാത്ത റോഡിലേക്ക് നക്ഷത്രങ്ങൾ ചിതറി വീണിട്ടുണ്ടാവും. ഈ കുഞ്ഞു നക്ഷത്രങ്ങളുടെ മാസ്മര ഗന്ധത്തിലാണ് കുട്ടികൾ ഓടിക്കയറുന്നത്. റോഡിന്റെ ഇടതു വശത്ത് മുളവേലിക്കുള്ളിൽ മൗലവിയുടെ തൊടിയിൽ വലിയൊരു ഇലഞ്ഞി. എന്റെ ആദ്യത്തെ ഇലഞ്ഞിയും ആദ്യത്തെ പൂ മണവും. വലതു വശത്ത് മൂന്നു വീടുകൾ അടുത്തടുത്ത് ഉള്ളതിൽ ധാരാളം കുട്ടികൾ . ചിലരെങ്കിലും സ്കൂളിൽ പോകാത്തവർ. മദിപ്പിക്കുന്ന മണത്തിലലിഞ്ഞ് ഞാനെത്തുമ്പോഴേക്ക് അവർ പൂപെറുക്കി മാലകോർത്ത് കൈയ്യിൽ ചുറ്റി നില്ക്കും. ഇലഞ്ഞിക്കു ചുറ്റും തേനിച്ച പറക്കുന്നുണ്ടാവും. നാലഞ്ച് താരകക്കുഞ്ഞുങ്ങളെ കിട്ടും .അത് മണപ്പിച്ച് മണപ്പിച്ച് സ്കൂളിലെത്തിയാൽ ആവശ്യക്കാർ പലരുണ്ടു്. ഒരു മാല കൊരുക്കാനുള്ള പൂവ്… വലിയ ഒരു മോഹമായിരുന്നു.

നാലു കൊല്ലം മുമ്പ് മേലൂരിലെ വീട് വാങ്ങുമ്പോൾ കിഴക്കുവശത്ത് നേരെ മുന്നിൽ നിന്നിരുന്ന ചെറിയ ഇലഞ്ഞി പലതും ഓർമ്മിപ്പിച്ചു. അന്നത് പൂത്തിരുന്നില്ല. വടക്കു പുറത്ത് വീണ്ടും രണ്ടിലഞ്ഞികൾ .ദൈവമേ . കഴിഞ്ഞ കൊല്ലം മുതൽ അവർ നിറഞ്ഞ് പൂക്കുകയാണ്. എനിക്കു ചുറ്റും വീടിനു ചുറ്റും ഇലഞ്ഞിപ്പൂമണം പരക്കുന്നു. രാവിലെ ചെന്നു നില്ക്കുമ്പോൾ ഒച്ചയുണ്ടാക്കാതെ ദേഹത്തേക്ക്, മുടിയിലേക്ക് കൊഴിഞ്ഞു വീണു കൊണ്ടേയിരിക്കും. ഒരു കൈക്കുടന്ന പെറുക്കിയെടുക്കാതിരിക്കാനാവുമോ? കുഞ്ഞു പൂക്കളിലെ ദിവ്യ ഗന്ധം നാളുകളോളം അവയിലുണ്ടാകും, ജീവിതം മുഴുവൻ നമ്മളിലും .

ബാല്യത്തിൽ കണ്ടുമറന്ന ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധമാണ് നഷ്ട ബാല്യത്തിന്റെ സുഗന്ധം

രാജേശ്വരികൃഷ്ണൻ കളപ്പുരയ്ക്കൽ പങ്കുവച്ച ഇലഞ്ഞിപ്പൂ അനുഭവം ഇങ്ങനെ :

കുട്ടിക്കാലത്ത് ഓടിൽ വാർത്ത ലോട്ടയുമായി അടുത്ത വീട്ടിലേക്കു പാലു വാങ്ങാനൊരു പോക്കുണ്ട്. പോകുന്ന വഴിയിലുള്ള സകല ചെടികളേയും തൊട്ടുരുമ്മി ഉറുമ്പരിക്കുന്ന പോലെ ഒരു നടപ്പ്. അവിടെ ചെന്ന് ലോട്ട ഏല്പിച്ചു കഴിഞ്ഞാൽ നേരെ അവരുടെ ഇലഞ്ഞിമരച്ചോട്ടിലെത്തും. നിറയെ ഇലഞ്ഞിപ്പൂക്കൾ പെറുക്കി ഹാഫ് പാവാട ത്തുമ്പിലോ, ഷിമ്മീസിലോ (ഇന്നത്തെ പെറ്റിക്കോട്ട് ) നിറയ്ക്കും. അപ്പോഴേക്കും, പാൽ തരുന്ന വീട്ടിലെ ചേച്ചി അന്വേഷിക്കും പാലെടുത്തില്ലേ ഇതുവരെ എന്ന്. മടങ്ങുമ്പോൾ കേൾക്കാം അമ്മയുടെ നീട്ടിയുള്ള വിളി. ചെറിയ ശകാരത്തോടെയാവും പലപ്പോഴും എതിരേൽപ്പ്. കൂടെ ഒരു വാക്യത്തിൽ പ്രയോഗവും വരും ഭൂമിക്കുവേദനിച്ചാലോ എന്നു വിചാരിച്ചിട്ടാണോ ഇവൾ ഇത്ര പതുക്കെ നടക്കുന്നതെന്ന്.
ഇലഞ്ഞിപ്പൂക്കൾ നൂലിൽ കോർത്ത് കുളിപ്പിന്നൽ ഇട്ട മുടിയിൽ ചൂടി പോകുമ്പോഴുള്ള ആ സന്തോഷമുണ്ടല്ലോ, അതൊന്നു വേറെയാണ്. ആ ഓർമ്മകളുടെ സുഗന്ധം വീണ്ടും നുകരാൻ വേണ്ടി തന്നെയാണ് വീടുവച്ചപ്പോൾ ഇലഞ്ഞിയേയും കൂടെ കൂട്ടിയത്. പൂക്കൾ പെറുക്കി വച്ചു. മാല കെട്ടി ചൂടാനുള്ള ആൾ എത്തുന്നതും കാത്തിരിപ്പാണ്. വരും, വരാതിരിക്കില്ല, അധികം വൈകാതെ തന്നെ, എൻ്റെ ചിരിക്കുടുക്ക.

ഓരോ സുഗന്ധവും നമ്മളെ ഒരുപാട് ഓർമ്മകളിലേക്ക് കൂട്ടി കൊണ്ട് പോകും. എങ്കിലും ബാല്യത്തിൽ കണ്ടുമറന്ന ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധമാണ് നഷ്ട ബാല്യത്തിന്റെ സുഗന്ധം .

ചില സങ്കടങ്ങളും സന്തോഷങ്ങളും ഇലഞ്ഞിപ്പൂക്കൾ പോലെയാണ്. പഴക്കമേറും തോറും തീക്ഷ്ണത വർദ്ധിച്ചു കൊണ്ടിരിക്കും. ഉണങ്ങിക്കരിഞ്ഞ് പൊടിഞ്ഞ് പോയാലും വിട്ടുമാറാത്ത ഇലഞ്ഞി സുഗന്ധം പോലെ ഇവയും നമ്മെ വിട്ടു മാറില്ല.

മങ്ങിയ വർണ്ണത്തിൻ അഴകുമായ് വിടരുന്ന
ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധത്തിൽ
അടർന്നു വീഴുന്ന പുലരികൾ പോയ് മറഞ്ഞെങ്കിലും
വിടരുന്നു പുലരികൾ ഇലഞ്ഞിപ്പൂക്കളുടെ
ഓർമ്മകൾതൻ സൗരഭ്യവുമായ്..

Read Also ഉള്ളിലെ എരിച്ചിലിന്റെ പുക ഒരു ബീഡിയിൽ പുറത്തേക്കുവിട്ട് അച്ഛൻ ഉമ്മറത്തിണ്ണയിൽ ചാഞ്ഞിരുന്നു.

Read Also തളര്‍ന്നു തുടങ്ങിയ മനസ്സുകളിൽ പ്രത്യാശയുടെ കിരണങ്ങൾ നിറയ്ക്കാന്‍ ഈ ഗാനത്തിന് കഴിയട്ടെ 

Read Also ഇദ്ദേഹത്തിന്റെ പ്രവൃത്തികൾ അറിയുമ്പോഴാണ് ഇപ്പോഴത്തെ നേതാക്കന്മാരെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്

ഒരു മതഗ്രന്ഥം 576 ഗ്രാം. കസ്റ്റംസിന്റെ വലയിൽ ജലീൽ കുരുങ്ങുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

0

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ ജലീലിനെ പിടിക്കാൻ കസ്റ്റംസ് വലവിരിക്കുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നയതന്ത്ര ബാഗേജ് വഴി വന്ന ഖുർആന്റെ ഒരു കോപ്പി വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചു. ഒരു ഗ്രന്ഥം 576 ഗ്രാം ഉണ്ടെന്നാണ് കണ്ടെത്തല്‍.

പരിശുദ്ധ ഖുര്‍ ആന്‍ എന്ന് പേരെഴുതി 250 പാക്കറ്റുകള്‍ ആണ് വിദേശത്തുനിന്നു വന്നത്. 4478 കിലോ ആകെ തൂക്കം. യു എ ഇ കോൺസുലേറ്റിൽ നിന്ന് സി ആപ്റ്റിലേക്ക് മുപ്പത്തിരണ്ടുപെട്ടികളാണ് എത്തിയത്. ഇതിൽ രണ്ടെണ്ണം ആളുകളുടെ സാന്നിധ്യത്തിൽ പൊട്ടിച്ചു. ഇതിൽ മതഗ്രന്ഥങ്ങളായിരുന്നു. മുപ്പതുപെട്ടികൾ പൊട്ടിക്കാതെ സി ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോയി . ഇതിൽ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. സി ആപ്റ്റിൽ ബാക്കിവന്ന ഒരു പെട്ടി തൂക്കം പരിശോധിക്കാനായി കസ്റ്റംസ് അധികൃതർ കൊണ്ടുപോയിട്ടുണ്ട്.

മന്ത്രി ജലീലിന്റെ ഓഫീസ് നിർദ്ദേശിച്ചതിനനുസരിച്ചാണ് പ്രവർത്തിച്ചതെന്നാണ് സി ആപ്റ്റിലെ ഉദ്യോഗസ്ഥർ പറയുന്നത്. ജീവനക്കാരിൽ നിന്ന് കസ്റ്റംസ് അധികൃതർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട് .

മലപ്പുറത്തേക്ക് കൊണ്ടുപോകാൻ പുസ്തകങ്ങൾ കയറ്റിയ അടച്ചുമൂടിയ വണ്ടിയിലാണ് മതഗ്രന്ഥങ്ങൾ ഉളള പെട്ടികളും കൊണ്ടുപോയത്. ഇത് ജലീൽ സമ്മതിച്ചിരുന്നു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. . മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ കിട്ടുമെന്നിരിക്കെ ഇറക്കുമതി ചെയ്തത് എന്തിനാണെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

അയ്യഞ്ചുവർഷം കൂടുമ്പോൾ വറചട്ടിയിൽ നിന്ന് എരിതീയിലേക്കും എരിതീയിൽ നിന്ന് വറചട്ടിയിലേക്കും വീഴാൻ തന്നെ ജനങ്ങളുടെ വിധി.

0
പാർട്ടി അടിമകളുടെ വോട്ടുകൊണ്ട് മാത്രമല്ല നിന്റെ പാർട്ടി അധികാരത്തിൽ വന്നതെന്ന് ഓർമ്മ വേണം

വോട്ട് ചെയ്യാനുള്ള വെറും കഴുതകൾ മാത്രമായി മാറിയിരിക്കുന്നു ഇന്നാട്ടിലെ പൊതുജനം . അയ്യഞ്ചു വർഷം കൂടുമ്പോൾ പോളിംഗ് ബൂത്തിൽ നിന്ന് കണ്ണീരൊഴുക്കി പല്ലിറുമ്മി ആഞ്ഞാഞ്ഞു കുത്താൻ വിധിക്കപ്പെട്ട വെറും വോട്ടുയന്ത്രങ്ങൾ ! കുഞ്ഞുണ്ണി മാഷുടെ ഭാഷയിൽ പറഞ്ഞാൽ വോട്ട് ചെയ്ത് വോട്ട് ചെയ്ത് ഓട്ടക്കലമായി മാറിയ പാവം ജന്മങ്ങൾ.

ഭരണം കിട്ടിയാൽ സ്വന്തം കീശ നിറയ്ക്കാൻ പരക്കം പായുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും നേതാക്കൾ. ഇതിനായി സരിതയുടേയും സ്വപ്നയുടേയുമൊക്കെ സാരിത്തുമ്പിൽ തൂങ്ങാൻ ഇവർക്കാർക്കും ഒരു ലജ്ജയുമില്ല. എന്നിട്ട് അതിനെ ന്യായീകരിക്കാൻ ഒരുളുപ്പുമില്ല .

അഴിമതി നടത്തുന്നതിൽ എല്ലാ പാർട്ടിനേതാക്കളും ഒറ്റക്കെട്ടാണ് എന്നതാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഇതിൽ ഇടതെന്നോ വലതെന്നോ കേന്ദ്രമെന്നോ സംസ്ഥാനമെന്നോ ഉള്ള ഒരു വ്യത്യാസവും ഇല്ല.

Also Read കൊറോണയെ കീഴ്‌പ്പെടുത്താൻ ഔഷധചായയുമായി ആയുര്‍വേദ ഡോക്ടർ സി. ഡൊണേറ്റ

അഴിമതിക്കെതിരെ കുരിശുദ്ധം നടത്തി അധികാരത്തിൽ വന്ന ഇടതുസർക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ . സ്വപ്നയെ പഴിക്കുമ്പോൾ സരിതയെ പൊക്കിപ്പിടിച്ചു പ്രതിരോധിക്കാൻ നോക്കുന്ന ന്യായീകരണ തൊഴിലാളികൾ ഒന്നോർക്കുക. സരിതയെ ജനം വെറുത്തതുകൊണ്ടാണ് യുഡിഎഫിനെ കീഴ്മേൽ മറിച്ച്‌ വോട്ടർമാർ ഇടതുമുന്നണിയെ അധികാരത്തിലെത്തിച്ചത് .

ബുദ്ധിയും ചിന്താശേഷിയും പാർട്ടിക്ക് പണയപ്പെടുത്താത്ത ഒരുവിഭാഗമാണ് അയ്യഞ്ചുവർഷം കൂടുമ്പോൾ ഇരുമുന്നണികളേയും മാറി മാറി ജയിപ്പിക്കുന്നതെന്നു മനസിലാക്കുക . ഏതെങ്കിലുമൊരു കള്ളനെ ജയിപ്പിക്കുക എന്നതല്ലാതെ അവർക്കു മുൻപിൽ മറ്റൊരു വഴി ഇല്ലല്ലോ . അയ്യഞ്ചു വർഷം കൂടുമ്പോൾ ഇടതു കള്ളനെവേണോ വലതുവകള്ളനെ വേണോ എന്ന രണ്ടു വഴികളിൽ ഒന്ന് തിരഞ്ഞെടുക്കുന്നു അവർ !

Also Read ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട് .

എന്നെ തല്ലേണ്ടമ്മാവാ , ഞാൻ നന്നാവില്ല എന്ന് പണ്ട് ആരാണ്ടോ പറഞ്ഞതുപോലെ ആരുഭരിച്ചാലും ഈ നാട് നന്നാവില്ല എന്ന് ഇരുമുന്നണികളും തെളിയിച്ചു കഴിഞ്ഞു . ജനങ്ങൾ നിരാശയുടെ പടുകുഴിയിൽ തന്നെ .

വീടുവയ്ക്കാൻ അഞ്ചുസെന്റു വയൽ നികത്തിയാൽ അവനെ പിടിച്ചു ജയിലിൽ ഇടുന്ന നാട്ടിൽ മന്ത്രി തോമസ് ചാണ്ടി കായൽ നികത്തി റിസോർട്ട് പണിതത് നിയമലംഘനമാണെന്നു കലക്ടർ റിപ്പോർട്ട് ചെയ്തിട്ടും കണ്ടില്ല , കേട്ടില്ല , തെളിവില്ല , പഠിക്കട്ടെ , നിയമം നിയമത്തിന്റെ വഴിക്കുപോകും എന്നൊക്കെ പറഞ്ഞു മുഖ്യമന്ത്രി പാറപോലെ അയാൾക്ക്‌ പിന്നിൽ ഉറച്ചുനിന്നത് നാം കണ്ടതാണ് .

Also Read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

സരിതയുടെയും ബിജു രമേശിന്റേയും ആരോപണങ്ങളുടെ പേരിൽ ഉമ്മൻചാണ്ടിയെയും കെഎം മാണിയെയും നിലം തൊടാൻ അനുവദിക്കാതെ സമരവവും ബഹളവും നടത്തുകയും നിയമസഭ അടിച്ചുപൊളിക്കുകയും ചെയ്തവർ കഴിഞ്ഞ നിയമസഭാ ഇലക്ഷൻ കാലത്ത് ഒരു മുദ്രവാക്യം ഉയർത്തിയിരുന്നു . എൽ ഡി എഫ് വരും എല്ലാം ശരിയാകും . അത് വിശ്വസിച്ചു അന്ന് ആ സമരത്തിന് ധാർമ്മിക പിന്തുണ നൽകിയ ജനങ്ങൾ മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ് ഇപ്പോൾ. അന്ന് കെ എം മാണിയെ കള്ളൻ എന്ന് വിളിച്ചവർ ഇന്ന് മാണിയെ വിശുദ്ധനായി പ്രഖ്യാപിക്കുകയും അദ്ദേഹത്തിന് സ്മാരകം പണിയാൻ ബജറ്റിൽ അഞ്ചുകോടി വകയിരുത്തുകയും ചെയ്തു.

Also Read രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

സോഷ്യൽ മീഡിയയിൽ സർക്കാരിന്റെ അഴിമതി ചൂണ്ടിക്കാണിക്കുമ്പോൾ മുൻസർക്കാരിന്റെ കാലത്തെ അഴിമതി പൊക്കിപ്പിടിച്ചു പ്രതിരോധിക്കാൻ ശ്രമിക്കുന്നത് എത്ര അപഹാസ്യമാണ് ! മുൻസർക്കാരിനെതിരെയുണ്ടായ ജനരോഷത്തിൽ നിന്നാണ് ഈ സർക്കാർ പിറവികൊണ്ടതെന്ന സത്യം ന്യായീകരണത്തൊഴിലാളികൾ മറന്നുപോയത് അതിശയം തന്നെ. അഴിമതി പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകരെ വ്യക്തിഹത്യചെയ്ത് വായടപ്പിക്കാൻ നോക്കുന്നതും സമീപകാലത്തു കണ്ടു . ഇതേ മാധ്യമപ്രവർത്തകർ തന്നെയായിരുന്നു മുൻസക്കാരിന്റെ കാലത്തു നടന്ന സോളാർ അഴിമതി പുറത്തുകൊണ്ടുവന്നതും. അന്ന് വിശുദ്ധരായിരുന്നവർ ഇന്ന് പാപിയായിരുന്നു.

അയ്യഞ്ചുവർഷം മാറി മാറി അഴിമതി നടത്താനാണ് ജനങ്ങൾ ഇടതുവലതു മുന്നണികളെ മാറിമാറി ജയിപ്പിക്കുന്നതെന്നു തോന്നും ചിലരുടെ ന്യായീകരണം കേട്ടാൽ. അഞ്ചുവർഷം കഴിയുമ്പോൾ പഴയ സർക്കാരിന്റെ അഴിമതിയെ നിലവിലുള്ള സർക്കാരിന്റെ അഴിമതി കവച്ചുവയ്ക്കുന്നതുകൊണ്ടാണ് നേതാക്കന്മാരെ ജനങ്ങൾ നിങ്ങളെ മാറിമാറി ചുമക്കാൻ നിർബന്ധിതരായത് . നിങ്ങളിലാരെങ്കിലും ജനങ്ങൾക്ക് പ്രിയങ്കരരായിരുന്നെങ്കിൽ ഡൽഹിയിലെ ആം ആദ്മി യെപ്പോലെ ഭരണതുടർച്ച ഉണ്ടായേനെ . പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്നു പറഞ്ഞതു പോലെയല്ലേ ഇവിടെ അഴിമതി! പ്രതിപക്ഷത്തിരിക്കുമ്പോൾ വിടുന്ന ഗീർവാണമെല്ലാം അധികാരത്തിൽ വരുമ്പോൾ വിഴുങ്ങുകയല്ലേ നിങ്ങൾ ചെയ്യുന്നത് ?

Also Read ഉപ്പൂറ്റിവേദന മാറ്റാൻ 15 മാർഗങ്ങൾ

അയ്യഞ്ചുവർഷം കൂടുമ്പോൾ വറചട്ടിയിൽ നിന്ന് എരിതീയിലേക്കും എരിതീയിൽ നിന്ന് വറചട്ടിയിലേക്കും വീഴാൻ തന്നെ കേരളത്തിലെ ജനങ്ങളുടെ വിധി.

ഭാരതപൗരന്മാരെ നിങ്ങള്‍ ജനിച്ചതഴിമതി കാണാനോ ? ഈ ഗാനം ഒന്ന് കേട്ടുനോക്കൂ .വളരെ അർത്ഥവത്തായ വരികളും മനോഹരമായ ഈണവും ഭംഗിയുള്ള ദൃശ്യാവിഷ്കാരവും.

ഭാരതപൗരന്മാരെ നിങ്ങള്‍
ജനിച്ചതഴിമതി കാണാനോ ?
ബൂത്തുകൾ തോറും കയറിയിറങ്ങി
വോട്ട് ചെയ്തു തളരാനോ .. വീണ്ടും കഴുകതകളാകാനോ?

ജയിച്ചുപോയവരെ നിങ്ങൾ മുടിച്ചതാണിവിടം
ഭരിച്ചനാളുകളിൽ പലതും സഹിച്ചതാണ് ജനം
രാഷ്ട്രീയനാടകം ആടിത്തിമിർത്തു കീശനിറച്ചവരെ
വെളുത്തവേഷങ്ങളെ നിങ്ങൾ ദരിദ്രവാസികളായി

വിശന്നവയറുകളോ വഴിയിൽ തളർന്നുവീഴുമ്പോൾ
തിരഞ്ഞെടുപ്പിനായ് കോടികൾ തുലച്ചിടുന്നിവിടെ
പല പല കൊടിയുടെ കീഴിൽ നിൽക്കും കറുത്ത സത്വങ്ങളേ
രാജ്യ ദ്രോഹികളേ . ഇന്ത്യയെ വലിച്ചുകീറരുതേ

Read Also ”നീ അലറി വിളിച്ചപ്പോൾ അവര് വന്നില്ലേൽ കാണായിരുന്നു. ചങ്ങാടം പോലെ ഒഴുകി നടന്നേനെ കുറെയെണ്ണം 

Read Also യോഗയെ സ്നേഹിച്ച ക്രിസ്തുവിന്റെ മണവാട്ടി

ജാതികൃഷിയിൽ അത്ഭുതം സൃഷ്ടിച്ച പുന്നത്താനത്ത് വർക്കി അന്തരിച്ചു.

0
അത്യുല്പാദനശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള ഇനം ജാതി തൈകൾ വികസിപ്പിച്ചെടുക്കാന്‍ പുന്നത്താനത്തു വര്‍ക്കിച്ചേട്ടനു കഴിഞ്ഞു

അടിമാലി : ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റകർഷകനും മികച്ച കർഷകനുള്ള രാഷ്ട്രപതിയുടെ അവാർഡ് ജേതാവുമായ കൊമ്പൊടിഞ്ഞാല്‍ പുന്നത്താനത്തു വർക്കി (വർക്കി തൊമ്മൻ- 83 ) അന്തരിച്ചു. സംസ്കാരം നാളെ രണ്ടു മണിക്ക് പണിക്കൻകുടി സെന്റ് ജോൺ വിയാനി പള്ളിയിൽ .

ജാതികൃഷിയിൽ അത്ഭുതം സൃഷ്ടിച്ച കർഷകനാണ് അടിമാലിക്കാരുടെ പ്രിയപ്പെട്ട വർക്കിച്ചേട്ടൻ. അത്യുല്പാദനശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള ഇനം ജാതി തൈകൾ വികസിപ്പിച്ചെടുക്കാന്‍ പുന്നത്താനത്തു വര്‍ക്കിച്ചേട്ടനു കഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ കാർഷികരംഗത്ത് പ്രസിദ്ധനാക്കിയത് .

ജാതികൃഷിരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നാഷണല്‍ ഇന്നോവേഷന്‍ കൗണ്‍സിലിന്റെ അവാർഡ് വർക്കി തൊമ്മന് ലഭിച്ചു

സാധാരണ ജാതിക്കായകളിൽ നിന്ന് വ്യത്യസ്തമായി വലിയ ഇനം കായ്കള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞതാണ് വർക്കിച്ചേട്ടന്റെ നേട്ടം. വർക്കിച്ചേട്ടന്റെ പുരയിടത്തിലെ 50 ജാതിക്കായ്കള്‍ക്ക് ഉണങ്ങിയെടുക്കുമ്പോൾ ഒരുകിലോ തൂക്കം ഉണ്ടാകും. 250 ജാതിപത്രികക്കും ഒരുകിലോഗ്രാം തൂക്കം ഉണ്ടാകും. മുകളിലേക്ക് ഉയര്‍ന്നുപൊങ്ങുന്ന ശിഖരങ്ങളുമായി തഴച്ചുവളരുന്ന ഈ പ്രത്യേക ഇനം ജാതിച്ചെടികള്‍ക്ക് വരള്‍ച്ചയെ അതിജീവിക്കാനുള്ള കരുത്തുമുണ്ട്. പുന്നത്താനം ജാതി എന്നാണ് ഇവ അറിയപ്പെടുന്നത് .

ആകാശവാണി ദേവികുളം നിലയം, പീരുമേട്‌ ഡെവലപ്മെന്റ് സൊസൈറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍നിന്ന് എത്തിയ കാര്‍ഷിക വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയിലാണ് പുന്നത്താനം ജാതിയുടെ പ്രത്യേകത കണ്ടെത്തിയത്.

പുന്നത്താനം ജാതി പ്രസിദ്ധമായതോടെ പുന്നത്താനത്ത് വര്‍ക്കി തൊമ്മനെ തേടിഎത്തിയത് ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്കാരവും ആണ് . ജാതികൃഷിരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നാഷണല്‍ ഇന്നോവേഷന്‍ കൗണ്‍സിലിന്റെ അവാർഡ് വർക്കി തൊമ്മന് ലഭിച്ചു .കേരള കാർഷിക സർവ്വകലാശാല പുന്നത്താനം ജാതി സംസ്ഥാനത്തെ മികച്ച ജാതിവിളകളിൽ ഒന്നായി തിരഞ്ഞെടുത്തു . മികച്ച ജാതി കർഷകനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി

പുന്നത്താനം ജാതി എന്നാണ് ഇവ അറിയപ്പെടുന്നത്

ആറ് പതിറ്റാണ്ടുമുമ്പ് ഹൈറേഞ്ചില്‍ കുടിയേറിയതാണ് വര്‍ക്കിച്ചേട്ടൻ . അന്ന് പ്രധാന കാര്‍ഷികവിളകള്‍ കുരുമുളക്, കാപ്പി, ഏലം, ജാതി എന്നിവയായായിരുന്നെങ്കിലും ജാതികൃഷിയിലായിലായിരുന്നു വർക്കിച്ചേട്ടൻ കൂടുതല്‍ ശ്രദ്ധിച്ചത്.

കൊമ്പൊടിഞ്ഞാലിലെ തന്റെ പുരയിടത്തിലും പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയാവിയാനി പള്ളിയോടുചേര്‍ന്ന കൃഷിയിടത്തിലും വര്‍ക്കിച്ചേട്ടന്റെ ‘പുന്നത്താനം’ ജാതിയുടെ മാതൃകാ തോട്ടമുണ്ട്.

റോസമ്മയാണ് ഭാര്യ. എത്സമ്മ, അപ്പച്ചന്‍, കുഞ്ഞുമോള്‍, ഷേര്‍ളി, സിസ്റ്റര്‍ ആലീസ്, ഷാജന്‍, റോയി എന്നിവരാണ് മക്കള്‍.

Read also അറിയപ്പെടാത്ത കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന വിത്തുകൾ വാങ്ങി നടരുതെന്നു കേന്ദ്ര കൃഷി വകുപ്പ്

Read also കൃഷിയന്ത്രങ്ങൾ വാങ്ങാൻ 80% സബ്സിഡി നിരക്കിൽ 10 ലക്ഷം വരെ ധനസഹായം

Read Also അരിയിൽ ആര്‍സെനിക്ക് വിഷം. കപ്പയിൽ സയനൈഡ് വിഷം. സോഷ്യൽ മീഡിയയിൽ കേൾക്കുന്നതെല്ലാം സത്യമാണോ?

ഇടുക്കി രൂപതാ മെത്രാനും അഞ്ച് വെെദികർക്കും രൂപതാ ആസ്ഥാനത്തെ ജീവനക്കാരനും കാെവിഡ് .

0

തൊടുപുഴ: ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന് കോവിഡ് സ്ഥിരീകരിച്ചു. ബിഷപ്പിന് പുറമെ ബിഷപ്പ് ഹൗസിലെ അഞ്ചു വൈദീകർ, ഒരു ജീവനക്കാരൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 49 പേർക്ക് കൂടി കൊവിഡ്. 29 പേർക്കും സമ്പർക്കത്തിലൂടെയാണ് . 

*ഉറവിടം വ്യക്തമല്ലാത്ത രോഗബാധ*

ആലക്കോട് കലയന്താനി സ്വദേശി  (52)

ഉപ്പുതറ സ്വദേശികൾ (36, 60)

വാഴത്തോപ്പ് മുളകുവള്ളി സ്വദേശിനി (22).

വണ്ണപ്പുറം സ്വദേശി (62). ആലപ്പുഴയിൽ ചെറുകിട വ്യാപാരി.

*സമ്പർക്കം*

കാമാക്ഷിയിലെ ഒരു കുടുംബത്തിലെ മൂന്നു പേർ. (പുരുഷൻ 65, 35. സ്ത്രീ 60).

കുമാരമംഗലം സ്വദേശി (58)

കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (54)

മരിയാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ (പുരുഷൻ 8, 21, 46. സ്ത്രീ 66).

രാജകുമാരി കുരുവിളാസിറ്റി സ്വദേശികളായ ദമ്പതികൾ (60, 54)

രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ (സ്ത്രീ 66, 25, നാലു വയസ്സുകാരി, 6 വയസ്സുകാരൻ ).

വണ്ണപ്പുറം സ്വദേശിനി (35)

ഇടുക്കി രൂപത മെത്രാൻ (47) ഉൾപ്പെടെ അഞ്ചു വൈദികർ (72, 27, 43, 29, 53), ബിഷപ്പ് ഹൗസിലെ ഒരു ജീവനക്കാരൻ (27).

ബൈസൺവാലി സ്വദേശിനി (20)

*ആഭ്യന്തര യാത്ര*

ചക്കുപള്ളം സ്വദേശിനി (44)

ചക്കുപള്ളം സ്വദേശി (30)

ചിന്നക്കനാൽ സ്വദേശി (18)

കഞ്ഞിക്കുഴി സ്വദേശി (26)

കുമളി സ്വദേശി (24)

മറയൂർ സ്വദേശി (19)

നെടുങ്കണ്ടം സ്വദേശി (23)

പള്ളിവാസൽ സ്വദേശി (27)

രാജകുമാരി സ്വദേശി (56)

പീരുമേട് സ്വദേശിനി (35)

തൊടുപുഴ സ്വദേശി (22)

ഉടുമ്പൻചോല സ്വദേശികൾ (38, 7)

ഉടുമ്പൻചോല സ്വദേശിനികൾ (35, 43, 48, 26, 27, 45)

*വിദേശത്ത് നിന്നെത്തിയവർ*

വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശി (38)

അതേസമയം കേരളത്തില്‍ ഇന്ന് 2543 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഏഴ് മരണം . ആകെ മരണം 274 .  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

”ബുദ്ധിമുട്ടില്ലെങ്കിൽ കുറച്ച് ഭാരക്കുറവുളള പെട്ടികൾ ചുമക്കുന്ന ജോലി അവനെ ഏൽപ്പിക്കണം ”

0
പാലോളി മുഹമ്മദ്‌കുട്ടി

മുൻപ് വി.എസ്. അച്ചുതാനന്ദൻ കേരളം ഭരിക്കുന്ന സമയം. തൃശ്ശൂരിൽ ഒരു പ്രമുഖ വ്യക്തിയുടെ വിവാഹം നടക്കുന്നു . അവിടേയ്ക്ക് എസ്‌കോർട്ട് വാഹനങ്ങളുടെയോ അംഗരക്ഷകരുടെയോ അകമ്പടി ഇല്ലാതെ ഒരു കാർ പാഞ്ഞു വന്നു .

കാറിൽ നിന്ന് ഇറങ്ങിയ , വെള്ളമുണ്ടും വെള്ളഷർട്ടും ധരിച്ച മനുഷ്യനു കൈകൊടുക്കാൻ പലരും തിരക്കു കൂട്ടി . ഓരോരുത്തർക്കും കൈകൊടുത്തു നടന്നു നീങ്ങിയ അദ്ദേഹം, ആ സമയം അവിടെ ഉണ്ടായിരുന്ന, കേരളത്തിലും വിദേശത്തും വൻവ്യവസായങ്ങൾ ഉള്ള, പ്രമുഖ വ്യവസായിയുടെ അടുത്തും എത്തി. ആദരവോടെഎണീറ്റ് നിന്ന് വിഷ് ചെയ്ത ആ വ്യവസായിക്കും കൊടുത്തു കൈ. എന്നിട്ട് തന്നിലേക്ക് ചേർത്ത് പിടിച്ച് വ്യവസായിയുടെ ചെവിയിൽ ആഗതൻ ഇങ്ങനെ പറഞ്ഞു :

“എൻ്റെ ചെറുമകൻ ഗൾഫിൽ താങ്കളുടെ കമ്പനിയിലാണ് ജോലിചെയ്യുന്നത് . ഇപ്പോൾ ചുമട്ടുജോലിയാണ് . അവനത് വലിയ ഭാരപ്പെട്ട ജോലിയായി ഫോൺചെയ്യുമ്പോൾ പറയാറുണ്ട് . ബുദ്ധിമുട്ടില്ലെങ്കിൽ കുറച്ച് ഭാരക്കുറവുളള പെട്ടികൾ ചുമക്കുന്ന ജോലി അവനെ ഏൽപ്പിക്കണം ”

അതു കേട്ട ആ വ്യവസായി അതിശയത്തോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിനിന്നുപോയി.

വ്യവസായിയോട് അപേക്ഷിച്ച വ്യക്തി മറ്റാരുമായിരുന്നില്ല. ദീർഘകാലം എം എൽ.എ യും മന്ത്രിയും പൊതുപ്രവർത്തകനുമൊക്കെയായിരുന്ന സഖാവ് പാലൊളി മുഹമ്മദ് കുട്ടിയായിരുന്നു അത് . അന്ന് അദ്ദേഹം മന്ത്രിയായിരുന്നു.

അപേക്ഷ കേട്ട വ്യവസായി സഖാവ് എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല. നമുക്കവനെ ഉയർന്ന പോസ്റ്റിലേക്ക് മാറ്റാമല്ലോ എന്ന് പറഞ്ഞപ്പോൾ അതൊന്നും വേണ്ട അവിടെ തന്നെ നിന്നോട്ടെ. മന്ത്രിയുടെ കൊച്ചുമകനെന്നുള്ള പരിഗണനയൊന്നും ജോലിയിൽ അവന് വേണ്ട എന്നായിരുന്നു പാലോളിയുടെ മറുപടി!

പാലോളി മുഹമ്മദ്കുട്ടിയെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആദരിക്കുന്നു

ഇനി അല്പം പഴക്കമുള്ള മറ്റൊരു സംഭവത്തിലേക്ക് .

വർഷം 1952. മലപ്പുറത്തെ ചൂളൂര്‍ ദേശത്ത് ആണ്ടി എന്നൊരു ഈര്‍ച്ചക്കാരനുണ്ടായിരുന്നു. പ്രായമായപ്പോള്‍ ഈര്‍ച്ചപ്പണി നിറുത്തി അയാള്‍ ചായക്കട തുടങ്ങി.

പകല്‍ നേരത്ത് ചായക്കടയില്‍ ആണ്ടി മാത്രമേ ഉള്ളൂ. അപ്പോഴാണ് ദലിതനായ നാടിക്കുട്ടി ചായ കുടിക്കാന്‍ വന്നത്. ദലിതനെ ചായപ്പീടികയുടെ അകത്തേക്ക് കടത്തുക പതിവില്ല. അവര്‍ തൊടിയില്‍ നിന്ന് ചായ കുടിക്കണം. ഈഴവര്‍ക്ക് കടയില്‍ കയറാം. എന്നാല്‍ നിന്നേ കുടിക്കാവൂ. ബെഞ്ച് ഒഴിഞ്ഞു കിടന്നാലും ഇരിക്കാന്‍ പാടില്ല.

നാടിക്കുട്ടി വന്ന സമയം ഒരാളും ചായപ്പീടികയില്‍ ഉണ്ടായിരുന്നില്ല. അയാള്‍ ബെഞ്ചിലിരുന്ന് ചായ കുടിക്കാന്‍ തുടങ്ങി.

ആ സമയത്താണ് നാട്ടിലെ പ്രമാണി കയറി വന്നത്. അയാള്‍ നാടിക്കുട്ടിയെ ആഞ്ഞു ചവിട്ടി. ആ പാവം നിലത്തേക്കുരുണ്ടു വീണു. ചായയും ഗ്ലാസും നിലത്തു തൂവി. വീണ നാടിക്കുട്ടിയെ അയാള്‍ അടിക്കാന്‍ തുടങ്ങി. ബഹളം കേട്ട് ഓടി വന്നവരും മര്‍ദിച്ചു.

ഇതെല്ലാം കണ്ടാണ് കൗമാരക്കാരനായ മുഹമ്മദുകുട്ടി വരുന്നത്. മണ്ണില്‍ ചോരയൊലിച്ച് വീണു കിടക്കുകയായിരുന്ന നാടിക്കുട്ടിയെ വൈദ്യന്‍റെ അടുത്തേക്ക് മുഹമ്മദികുട്ടി കൊണ്ടു പോയി. കൂടിനിന്നവര്‍ കൂവി വിളിച്ചു പരിഹസിച്ചു. അതൊന്നും മുഹമ്മദുകുട്ടി വകവച്ചില്ല. എണ്ണയും മരുന്നും വാങ്ങിക്കൊടുത്ത് നാടിക്കുട്ടിയെ കൂരയില്‍ കൊണ്ടാക്കി.

ഇതിങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ലെന്ന് മുഹമ്മദ് കുട്ടിക്ക് തോന്നി. പ്രമാണിമാരുടെ മേധാവിത്വം അവസാനിപ്പിക്കണം.

മുറിവെല്ലാം മാറി ജോലിക്ക് പോകാന്‍ തുടങ്ങിയ നാടിക്കുട്ടിയോട് മുഹമ്മദും കൂട്ടുകാരും പറഞ്ഞു, നീ ആണ്ടിക്കുട്ടിയുടെ ചായക്കടയില്‍ പോയി ചായ കുടിക്കണം. ആരും നിന്നെ ഒന്നും ചെയ്യില്ല. ഞങ്ങളുണ്ട് നിന്നോടൊപ്പം. ആദ്യം നാടിക്കുട്ടി സമ്മതിച്ചില്ല. ആറുമാസത്തെ പരിശ്രമത്തിനുശേഷം സമ്മതിച്ചു. അങ്ങനെ മുഹമ്മദുകുട്ടിയും ആറ് ചങ്ങാതിമാരും നാടികുട്ടിയും ആണ്ടിയുടെ ചായക്കടയിലേക്ക് നടന്നു. എട്ട് ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തു. നാടിക്കുട്ടിയും ബെഞ്ചിലിരുന്ന് ചായ കുടിച്ചു. ഇതറിഞ്ഞ് പ്രമാണിയുടെ നേതൃത്വത്തിലുള്ളവര്‍ അവിടെ എത്തി. പിന്നെ അടിയുടെ പൊടിപൂരമായിരുന്നു.

ഇടയില്‍ ഈര്‍ച്ചത്തെറ്റുകൊണ്ട് മുഹമ്മദ് കുട്ടിയെ ആരോ അടിച്ചു. അടികൊണ്ട് കാല്‍മുട്ടിലെ എല്ലിന്‍റെ ഒരു ഭാഗം ചീന്തിപ്പോയി. ആറുമാസം മുഹമ്മദുകുട്ടി കട്ടിലില്‍ നിന്ന് എഴുന്നേറ്റില്ല. ഒരേ കിടപ്പായിരുന്നു. . എന്നാല്‍ അതോടെ കോഡൂര്‍ പ്രദേശത്തെ ചായക്കടകളില്‍ ദളിതരെ കയറ്റില്ല എന്ന അവസ്ഥ മാറി.ആ അവസ്ഥ സൃഷ്ടിച്ച പയ്യനാണ് പിന്നീട് സഖാവ് പാലോളി മുഹമ്മദ്‌കുട്ടിയായി കേരളം അറിയപ്പെടുന്ന നേതാവായി മാറിയത് .

പ്രായത്തിനും തളർത്താൻ കഴിയാത്ത കമ്യൂണിസ്റ്റ് പോരാളി

പ്രായം വരുത്തിയ അവശതക്കിടയിലും പ്രായത്തിനും തളർത്താൻ കഴിയാത്ത കമ്യൂണിസ്റ്റ് പോരാളിയുടെ വീര്യത്തോടെ, കപടതയില്ലാത്ത കളങ്കതയില്ലാത്ത സഖാവാണ് പാലോളി . ഇദ്ദേഹത്തിന്റെ പ്രവൃത്തികൾ അറിയുമ്പോഴാണ് ഇപ്പോഴത്തെ നേതാക്കന്മാരെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത് .

വർഷങ്ങൾക്കു മുമ്പ് മലപ്പുറം ജില്ലയിലെ ചെമ്മന്ക്കടവിൽ നിന്നും കറുത്ത സൂട്ട് കേസിൽ മൂന്നു ജോഡി വെള്ള വസ്ത്രവും കുറച്ചു ബീഡിയും മാത്രം കയ്യിൽ കരുതി അനന്തപുരിയിലേക്ക് വണ്ടി കയറിയ ഒരു കുറിയ മനുഷ്യൻ പിന്നീട് ഇടതുമുന്നണി കണ്‍വീനറായും മന്ത്രിയായും പാർട്ടി ഏൽപ്പിച്ച കടമകൾ നിറവേറ്റി .

ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ ആരും തന്നെ വാടക വീട്ടിൽ താമസിക്കുന്നവർ ഉണ്ടാവില്ല . സ്വന്തമായി വാഹനം ഇല്ലാത്തവർ ഉണ്ടാകില്ല . കുടുംബത്തിലെ ആർക്കെങ്കിലും സ്വാധീനം ചെലുത്തി സർക്കാർ ജോലി വാങ്ങി കൊടുക്കാത്തവർ ഉണ്ടാവില്ല . അഴിമതി ആരോപണങ്ങൾ ഇല്ലാത്തവർ ആരും തന്നെയില്ല .

എന്നാൽ പാലോളിക്കെതിരെ ഇന്നുവരെ ഒരു അഴിമതി ആരോപണവും ഉയർന്നു വന്നിട്ടില്ല . പലതവണ മന്ത്രി ആയി കേരളം ഭരിച്ചിട്ടും അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ സ്വന്തമായി വീടില്ലെന്നും വാടക വീട്ടിലാണെന്നും സത്യവങ്മൂലം കൊടുക്കുന്ന ഏക കമ്യുണിസ്റ്റുകാരനും ഇദ്ദേഹം ആയിരിക്കും. പാർട്ടി വാഗ്ദാനം ചെയ്ത പി ബി അംഗത്വവും നിയമസഭാ സീറ്റും സ്നേഹത്തോടെ നിരസിച്ച്‌ പുതു തലമുറക്ക്‌ വഴി മാറി കൊടുത്ത വിപ്ലവകാരിയാണ് പാലോളി . 2011ൽ നോമിനേഷൻ നൽകി കൈകെട്ടി ഇരുന്നാൽ പോലും ജയിക്കുമെന്ന് ഉറപ്പുണ്ടായിട്ടും യുവാക്കൾക്ക് അവസരം ലഭിക്കാൻ വേണ്ടി അദ്ദേഹം സ്ഥാനാർത്ഥിത്വം വേണ്ടന്നു പറഞ്ഞു

അനവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടും അഴിമതിയുടെ നേരിയ കറപോലും അദ്ദേഹത്തിന്റെ കയ്യിൽ പതിഞ്ഞില്ല എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തിൽ ഈ മനുഷ്യൻ്റെ പ്രസക്തി .

പാലോളി മന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ മക്കൾ ജോലിനഷ്ടപ്പെട്ട് വിദേശത്ത് നിന്ന് എത്തിയത് . മലപ്പുറത്തുണ്ടായിരുന്ന ഭൂമിവിറ്റ് പാലക്കാട് കൂടുതൽ ഭൂമിവാങ്ങി കൃഷിചെയ്ത് ജീവിക്കാനാണ് അദ്ദേഹം മക്കളോട് ഉപദേശിച്ചത് . അല്ലാതെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റുകയായിരുന്നില്ല ചെയ്തത് .
2006 ൽ മന്ത്രിയായപ്പോൾ മന്ത്രിമന്ദിരത്തിൽ അപൂർവ്വമായി മാത്രമേ ഭാര്യയെപ്പോലും താമസിപ്പിച്ചിരുന്നുള്ളു

ദൗത്യങ്ങള്‍ പൂർത്തിയാക്കി പടിയിറങ്ങുമ്പോഴും സ്വന്തമായി ഒന്നും സമ്പാദിച്ചില്ല . മാധ്യമങ്ങളെ ഉപയോഗിച്ച് പ്രതിച്ഛായ പൊലിപ്പിച്ച് കാട്ടിയില്ല . 2006 ലെ ഇലക്ഷൻ സമയത്ത് നൽകിയ സ്വത്ത് വിവര കണക്കിൽ സ്വന്തമായി രണ്ടരസെൻ്റ് ഭൂമിമാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു.

ഏഴുപതിറ്റാണ്ടു കാലത്തെ സജീവ പൊതു പ്രവർത്തനത്തിനു വിരാമമിട്ട് 2011 ൽ പാലൊളി മന്ത്രിമന്ദിരം വിട്ടിറങ്ങിയപ്പോൾ സമ്പാദ്യമായി കയ്യിലുണ്ടായിരുന്നത് രണ്ട് ജോഡി ഡ്രസ്സും ഒരു കറുത്ത ബാഗും മാത്രമായിരുന്നു .

1931 നവംബർ 11-നു മലപ്പുറത്തിനടുത്ത്‌ കോഡൂരിലെ ഇടത്തരം കർഷക കുടുംബത്തിൽ ജനിച്ച പാലോളി ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദ്‌ നൈസാമിന്റെ പട്ടാളത്തിൽ ചേർന്നു. പിന്നീട്‌ നാട്ടിൽ തിരിച്ചെത്തിയ ശേഷം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൽ സജീവമായി. 15 വർഷത്തോളം കർഷക സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ഒളിവിൽ പോയി.

1965-ൽ മങ്കടയിൽ നിന്നും 1967-ൽ പെരിന്തൽമണ്ണയിൽ നിന്നും 1996-ൽ പൊന്നാനിയിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 2001 വരെയും 2006 മുതൽ 2011 വരെയും കേരള മന്ത്രിസഭയിൽ അംഗമായിരുന്നു .

കൈകൾ കൃത്യമായി കഴുകുന്നത് പോലെ തന്നെ മൊബൈല്‍ ഫോണും കൃത്യമായി വൃത്തിയാക്കണം .

0
മൊബൈൽ ഫോൺ വില്ലനായേക്കാം; ജാഗ്രത പാലിക്കുക

ഞങ്ങൾ മാസ്ക് ധരിക്കുന്നുണ്ട്. കൈ നന്നായി കഴുകുന്നുണ്ട്. സാമൂഹ്യ അകലം പാലിക്കുന്നുണ്ട് . ഇതൊക്കെ പോരെ കോവിഡിനെ തടയാൻ ? അതുമാത്രം പോര എന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത് .

നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു സാധനമുണ്ട് . മൊബൈൽ ഫോൺ . അതുപയോഗിക്കുമ്പോൾ വളരെ ശ്രദ്ധവേണം എന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന പുതിയ നിർദേശം. മൊബൈൽ ഫോണിൽ വൈറസിന്റെ സാന്നിധ്യം ഉള്ളതിനാൽ ജഗ്രത വേണമെന്നാണ് വൈറോളജി വിദഗ്ദ്ധർ പറയുന്നത് . ഫോണില്‍ സംസാരിക്കുമ്പോള്‍ പുറത്തേക്ക് തെറിക്കുന്ന ഉമിനീരിലൂടെ വൈറസ് ഫോണിലേക്ക് എത്താനും പിന്നീട് അത് മറ്റുള്ളവരിലേക്ക് വ്യാപിക്കാനും സാധ്യത ഏറെ.

കൈകൾ കൃത്യമായി കഴുകുന്നത് പോലെ തന്നെ മൊബൈല്‍ ഫോണും വൃത്തിയാക്കണം . യാത്ര പോകുന്നവരും വിമാനത്തില്‍ കയറുന്നവരുമാണ് ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടത്.

അല്‍ക്കഹോള്‍ അടങ്ങിയ കോട്ടണ്‍വൈപ്പ്‌സ് ഉപയോഗിച്ച് ഫോണ്‍ ഇടക്കിടെ ഫോൺ വൃത്തിയാക്കുക . ഫോണ്‍ കഴിയുന്നതും പോക്കറ്റില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

മൊബൈൽ ഫോൺ കൊണ്ടു നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ഡോ. ഡാനിഷ് സലിം പറയുന്നത് കേൾക്കു .(വീഡിയോ കാണുക ).

മൊബൈല്‍ ഫോണ്‍ വഴി രോഗാണുക്കള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

  • ഇടയ്ക്കിടെ കൈകള്‍ വൃത്തിയായി സോപ്പിട്ട് കഴുകണം. കൈകളില്‍ നിന്നും ഫോണിലേക്ക് രോഗാണുക്കള്‍ എത്തുന്നത് തടയാന്‍ ഇത് സഹായിക്കും.
  • ഫോണില്‍ സംസാരിക്കുമ്പോള്‍ ഇയര്‍ഫോണുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുക. (ഇതുവഴി ഫോണിലേക്ക് ഉമിനീര്‍ വീഴാതെ ശ്രദ്ധിക്കാനാകും.)
  • ഫോണ്‍ മേശപ്പുറത്തോ മറ്റ് എവിടെയെങ്കിലുമോ അലസമായി വെക്കാതെ ബാഗിലോ പഴ്‌സിലോ പോക്കറ്റിലോ മാത്രം വെക്കുക.
  • സ്വന്തം ഫോണ്‍ മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യുന്നത് ഒഴിവാക്കുക.
  • ഇടയ്ക്കിടെ ഫോണിന്റെ ബാക്ക് കവറുകള്‍, കെയ്‌സുകള്‍ എന്നിവ അഴിച്ചെടുത്ത് വൃത്തിയാക്കുക. (ഇവ സോപ്പുവെള്ളം ഉപയോഗിച്ചോ , മൊബൈല്‍ ഫോണ്‍ കമ്പനി നിര്‍ദേശിക്കുന്ന സൊല്യൂഷനുകളോ ഉപയോഗിച്ച് വേണം വൃത്തിയാക്കാന്‍.)
  • വൃത്തിയാക്കുന്നതിന് മുന്‍പ് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യണം. (ചാര്‍ജില്‍ ഇട്ടുവെച്ചു കൊണ്ട് വൃത്തിയാക്കരുത്.)
  • ബാക്ക് കവറുകളും കെയ്‌സുകളും വൃത്തിയാക്കാന്‍ സോപ്പുവെള്ളത്തിന് പകരം 70 ശതമാനം ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ ലായനി ഉപയോഗിക്കാം.
  • ഫോണ്‍ വൃത്തിയാക്കാന്‍ ക്ലീനിങ് വൈപ്പുകള്‍ ഉപയോഗിക്കാം. (മൈക്രോഫോണ്‍, സ്പീക്കര്‍ തുടങ്ങിയവയുടെ സുഷിരങ്ങളിലൂടെ നനവ് ഉള്ളില്‍ കയറാതെ നോക്കണം. സ്പ്രേ കീനറുകള്‍ ഉപയോഗിക്കരുത്. ഫോണിന് തകരാറുണ്ടാക്കും.)
  • ധരിച്ചിരിക്കുന്ന വസ്ത്രം ഉപയോഗിച്ച് ഫോണ്‍ തുടച്ചു വൃത്തിയാക്കരുത്.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കാന്‍ ഉപയോഗിക്കുന്ന തൂവാല ഉപയോഗിച്ച് ഫോണ്‍ തുടയ്ക്കരുത്.

ഉപകാരപ്രദമായ ഈ പോസ്റ്റ് എല്ലാവരിലേക്കും ഷെയർ ചെയ്യൂ. മറ്റുള്ളവർക്ക് പ്രയോജനപ്പെടട്ടെ !

Read Also ഫാറ്റിലിവർ നോർമൽ ലിവർ ആക്കാൻ ചില വഴികൾ ഇതാ.

Read Also നടുവേദന മാറ്റാൻ ലളിത വ്യായാമങ്ങൾ

Read Also ഉപ്പൂറ്റിവേദന മാറ്റാൻ അലോപ്പതിയിലും ആയുർവേദത്തിലും ഉള്ള ചികിത്സകൾ

Read Also പാമ്പ് കടിയേറ്റാൽ എന്ത് ചെയ്യണം ?

Read Also കോവിഡും ആയുർവേദ മരുന്നുകളും

Read Also തൈറോയിഡ് : 35 സംശയങ്ങളും ഉത്തരങ്ങളും

Read Also യോഗ ആരോഗ്യ സംരക്ഷണത്തിന് യോഗ ഉത്തമം

കുറിയർ വിതരണത്തിന് പോയ യുവാവിനെ മർദ്ദിച്ച സംഭവം: പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി യുവാവിന്റെ പിതാവ് .

0
കുഴിമാക്കൽ ഡാൽവിൻ കെ.ജോസ്

തൊടുപുഴ ∙ കുറിയർ വിതരണത്തിന് പോയ കലയന്താനി സ്വദേശിയായ യുവാവിനെ മൂന്നംഗ സംഘം മർദ്ദിച്ചു പരുക്കേൽപിച്ച സംഭവത്തിൽ പോലീസ് പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി മർദ്ദനമേറ്റ യുവാവിന്റെ പിതാവ് ആരോപിച്ചു . ഗായകനും സംഗീത സംവിധായകനും സംഗീത പരിശീലകനുമായ ജയ്സൺ നാദോപാസനയാണ് തൊടുപുഴ പോലീസിനെതിരെ പരാതിയുമായി രംഗത്തുവന്നത് .

ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കീരികോട് കുരിശുപള്ളിക്കു സമീപമായിരുന്നു അതിക്രമം നടന്നത് . മങ്ങാട്ടുകവലയിലെ കുറിയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഡാൽവിൻ കീരികോട് സ്വദേശിയുടെ പേരിൽ വന്ന പാഴ്സൽ നൽകുന്നതിനു പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. മേൽവിലാസക്കാരനെ ഫോൺ ചെയ്തപ്പോൾ ഇയാൾ ഇടവെട്ടി ഭാഗത്ത് ഉണ്ടെന്നും അവിടെ പാഴ്സൽ എത്തിക്കാനും ആവശ്യപ്പെട്ടുവത്രേ . അവിടെ എത്തിയപ്പോൾ തെക്കുംഭാഗത്തേക്കു വരാൻ ആവശ്യപ്പെട്ടുവന്നു ഡാൽവിൻ പറഞ്ഞു..

അവിടെ എത്തി വിളിച്ചപ്പോൾ കീരികോട് കുരിശുപള്ളിയുടെ അടുക്കൽ എത്താൻ പറഞ്ഞതായി ഡാൽവിൻ പോലീസിനോട് പറഞ്ഞു. കൃത്യമായ സ്ഥലം പറയാൻ ഡാൽവിൻ ആവശ്യപ്പെട്ടു. തുടർന്ന് കീരികോട് എത്തിയപ്പോൾ മൂന്നംഗ സംഘം എത്തി ഹെൽമറ്റ് ബലമായി ഊരി ഡാൽവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവത്രേ. ഒരാൾ ചുടുകട്ട കൊണ്ടും ഇടിച്ചതായി ഡാൽവിൻ പറഞ്ഞു.

പരുക്കേറ്റ ഡാൽവിൻ ബൈക്കിൽ കയറി രക്ഷപ്പെട്ടു. ഇതിനിടെ ഡാൽവിന്റെ പഴ്സും കാണാതായി. ഇതിൽ കുറിയർ കലക്‌ഷൻ ആയി ലഭിച്ച 11,000 രൂപയും സ്വന്തമായി ഉണ്ടായിരുന്ന 30,000 രൂപയും നഷ്ടപ്പെട്ടതായി ഡാൽവിൻ പറഞ്ഞു.

ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഡാൽവിൻ സ്വകാര്യ ആശുപത്രിയിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയനായി.

സംഭവത്തിൽ കിഷോർ എന്നയാളെ പിടികൂടിയതായി പൊലീസ് പറഞ്ഞിരുന്നു . മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നുവെന്നും സൂചിപ്പിച്ചിരുന്നു .

ഒരാളെ പിടിച്ചെങ്കിലും അന്ന് തന്നെ അയാളെ വിട്ടുവെന്നാണ് ജെയ്‌സൺ നാദോപാസന പറഞ്ഞത് . ബാക്കിയുള്ളവരെ കണ്ടെത്തുവാനോ സംഭവം സ്ഥലം സന്ദർശിക്കുവാനോ പോലീസ് ശ്രമിച്ചില്ല എന്നും കുറ്റപ്പെടുത്തുന്നു . FIR ൽ നിസാര വകുപ്പുകൾ ചാർത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജെയ്സൺ തന്റെ വിഷമം പങ്കുവച്ചത് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

പ്രിയമുള്ളവരെ,
കഴിഞ്ഞ ദിവസങ്ങളിൽ പേപ്പറുകളിലും ടിവികളിലും കണ്ടവാർത്ത നിങ്ങൾ മറന്നിട്ടുണ്ടാകില്ല. തൊടുപുഴ കാപ്പിത്തോട്ടം കുരിശു പള്ളിക്ക് സമീപം സിപിഎമ്മിന്റെയും ബിജെപിയുടെയും കാപാലികരായ 5 സഹോദരങ്ങൾ കൂടി ഒരു യുവാവിനെ മർദ്ദിച്ച വാർത്താ. പ്രിയരേ അത് എന്റെ മകനാണ് കോവിഡ് കാലത്തെ പറ്റി നിങ്ങൾക്കറിയാം പ്രത്യേകിച്ച് കലാകാരന്മാരുടെ അവസ്ഥ ഞാനും ആ ഗണത്തിൽ പെട്ട ഒരാളാണ് കഴിഞ്ഞ മാർച്ച്‌ മുതൽ ജോലിയില്ലാതെ വീട്ടിലിരിക്കുകയാണ് ഞാൻ. ഈ അവസ്ഥയിൽ എന്നെ സഹായിക്കുവാൻ ജോലിക്ക് പോയതാണ് അവൻ ഈ അവസ്ഥയിൽ ഇനി അത് ഉണ്ടാവില്ല നീതിക്കുവേണ്ടി നിയമപാലകരുടെയും പാർട്ടിക്കാരുടെയും മുന്നിൽ എന്റെ അവസ്ഥ ഞാൻ കാട്ടി. പക്ഷേ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് അവർ സ്വീകരിക്കുന്നത്. ഒരാളെ പിടിച്ചെങ്കിലും അന്ന് തന്നെ അവരെ വിട്ടു. ബാക്കിയുള്ളവരെ കണ്ടെത്തുവാനോ സംഭവം സ്ഥലം സന്ദർശിക്കുവാനോ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. FIR ൽ നിസാര വകുപ്പുകൾ ചാർത്തിയാണ് അവരെന്നെ സഹായിച്ചത്. ഈ സാഹചര്യത്തിൽ ഈ സംഭവം എന്റെ പ്രിയ കേരള ജനതയുടെ മുന്നിൽ ഞാൻ സമർപ്പിക്കുന്നു. നിങ്ങളുടെ സഹായം ഉണ്ടാകും എന്ന പ്രതീക്ഷയിൽ
ജയ്സൺ നാദോപാസന തൊടുപുഴ.

Read Also മകൾക്ക് അച്ഛനോടുള്ള സ്നേഹത്തിന്റെയും അച്ഛന് മകളോടുള്ള കരുതലിന്റെയും നല്ലൊരു ഉദാഹരണമാണ് ഈ പ്രവൃത്തി.

”ജനം ടി.വി ബി.ജെ.പി ചാനലല്ല. അനില്‍ നമ്പ്യാരെ കസ്റ്റംസ് വിളിച്ചത് അറിഞ്ഞില്ല” : കെ. സുരേന്ദ്രന്‍

0

കൊച്ചി: സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്രപാഴ്സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടു വന്നതാണെന്ന് യു എ ഇ കോൺസുൽ ജനറൽ കത്ത് നൽകിയാൽ രക്ഷപ്പെടാമെന്ന് അനിൽ നമ്പ്യാർ പറഞ്ഞെന്ന സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ജനം ടി.വി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ വിളിച്ചുവരുത്തിയത് . 11 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ നാലേമുക്കാൽ മണിക്കൂർ നീണ്ടുനിന്നു.

ജൂലൈ 5-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടിച്ച ദിവസം അനിൽ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ ഫോണിൽ സംസാരിച്ചിരുന്നു. മാധ്യമപ്രവർത്തകനെന്ന നിലയിൽ വിവരശേഖരണത്തിനായാണ് സ്വപ്നയെ വിളിച്ചതെന്നാണ് അനിൽ നമ്പ്യാർ വിശദീകരിച്ചത്.

അതേസമയം ജനം ടി.വി ബി.ജെ.പിയുടെ ചാനല്‍ അല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

”ഒരുകൂട്ടം ദേശ സ്നേഹികളാണ് ജനം ടിവി ചാനല്‍ നടത്തുന്നത്. അനില്‍ നമ്പ്യാരെ കസ്റ്റംസ് വിളിച്ചത് താന്‍ അറിഞ്ഞില്ല . ഇന്നാണോ പോയിരിക്കുന്നത് ? ” സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. സ്വര്‍ണ്ണക്കടത്തു കേസിൽ ജനം ടി.വി എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേന്ദ്രന്‍.

അനിൽ നമ്പ്യാർ മുൻപും വർത്തകകളിൽ നിറഞ്ഞ പത്രപ്രവർത്തകനാണ് . 2002 ൽ വ്യാജ രേഖാ കേസിൽ സൂര്യാ ടി.വി യുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന അനിൽ നമ്പ്യാർ അറസ്റ്റിലായിരുന്നു . അന്ന് എ കെ ആന്റണിയാണ് മുഖ്യമന്ത്രി. ഇപ്പോൾ ഇടതുപക്ഷത്തുള്ള ശോഭനാ ജോർജ്ജ് അന്ന് കോൺഗ്രസ്സ് എം എൽ എ ആയിരുന്നു. ശോഭനാ ജോർജ്ജും ആന്റണിയെ കുടുക്കാൻ അന്ന് മന്ത്രിയായിരുന്ന കെ.വി.തോമസിനെ ഹവാല കേസിൽ ഉൾപ്പെടുത്തുന്നതിനു ഒരു വ്യാജരേഖ ഉണ്ടാക്കി എന്നതായിരുന്നു കേസ് . ഈ കേസിൽ അനിൽ നമ്പ്യാരും പ്രതിയായിരുന്നു.

വ്യാജ രേഖ വാർത്ത സംപ്രേഷണം ചെയ്ത സൂര്യാ ടി.വി യുടെ ഓഫീസിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌ നടത്തി. മാധ്യമ സ്ഥാപനത്തിൽ പോലീസ് കടന്നു കയറി എന്ന പരാതി ഉയർന്നു. മാധ്യമ പ്രവർത്തകർ പ്രതിഷേധ റാലി നടത്തി. നാടകീയമായ സംഭവങ്ങൾക്കൊടുവിൽ വ്യാജ രേഖാ കേസ് ഒത്തു തീർന്നു .

Read Also സൂര്യനമസ്‌കാരം അടിച്ചു മാറ്റി സിസ്‌റ്റര്‍ യേശു നമസ്‌കാരം ഉണ്ടാക്കി

”ഞാൻ കൊണ്ട തണലത്രയും എന്റെ അച്ഛൻ കൊണ്ട വെയിലായിരുന്നു”

0
അച്ഛൻ ഡ്രൈവർ മകൾ കണ്ടക്ടർ.

ഇരിങ്ങാലക്കുട ആമ്പല്ലൂർ എറവക്കാട് റൂട്ടിലോടുന്ന ഘണ്ഠാകർണൻ ബസിന്റെ ഉടമയാണ് പടിയൂർ സ്വദേശി കാറളത്തുവീട്ടിൽ ഗോപകുമാർ. ബസിന്റെ ഡ്രൈവറും ഗോപകുമാർ തന്നെ. ഇതേ ബസിലെ കണ്ടക്ടറായി
ഗോപകുമാറിന്റെ മകൾ ശ്രദ്ധ ജോലിചെയ്യുന്നു എന്നതാണ് ഇപ്പോൾ വാർത്ത. ഇതിൽ എന്ത് വാർത്ത എന്ന് ചോദിച്ചേക്കാം. ഒരു അച്ഛന്റെ വിഷമസന്ധിയിൽ സഹായിക്കാൻ മകൾ സ്വയം മുൻപോട്ട് വന്നു എന്നതുതന്നെ വാർത്ത.

ശ്രദ്ധ സി.എ. ഇന്റർമീഡിയറ്റ്‌ പാസ്സായി ഫൈനലിന്‌ തയ്യാറെടുക്കുമ്പോഴാണ് കൊറോണയുടെ വരവ്. ലോക് ഡൗണിൽ മൂന്നുമാസം ബസ് ഓടിയില്ല. രണ്ടുദശാബ്ദമായി ഓടിക്കൊണ്ടിരുന്ന ബസ് മാറ്റി മൂന്നുവർഷം മുമ്പാണ് പുതിയത് ഒന്ന് എടുത്തത് . പ്രതിമാസം മുപ്പതിനായിരം രൂപ ബാങ്കിൽ അടയ്ക്കണം. വണ്ടി ഷെഡിൽ കിടന്നാൽ പണി പാളുമല്ലോന്ന് മനസിലാക്കി റോഡിലിറക്കി . ജീവനക്കാരെ വച്ച് ഓടിച്ചാൽ കയ്യിൽ നിന്ന് കാശുപോകും. വിഷമസ്ഥിതിയിലായ അച്ഛന്റെ സങ്കടം മനസ്സിലാക്കി കണ്ടക്ടറാകാൻ മകൾ ശ്രദ്ധ സ്വയം മുൻപോട്ട് വന്നു.

ബാഗുമെടുത്തു ശ്രദ്ധ കണ്ടക്ടറായി അച്ഛന്റെ വണ്ടിയിൽ കയറി. ആദ്യം ഒരു അപരിചിതത്വം ഉണ്ടായിരുന്നു. തുടക്കത്തിൽ ഫെയർ സ്റ്റേജ് കടലാസിൽ എഴുതി കൈയിൽ സൂക്ഷിച്ചായിരുന്നു ടിക്കറ്റ് കൊടുത്തിരുന്നത് .യാത്രക്കാർ അധികമില്ലാത്തതിനാൽ ബുദ്ധിമുട്ടുണ്ടായില്ല . എന്തെങ്കിലും സംശയം വന്നാൽ ഡ്രൈവറായ അച്ഛനോട് ചോദിക്കും.

തന്റെ വിഷമം കണ്ടു സഹായിക്കാനെത്തിയ മകളെക്കുറിച്ച് വലിയ അഭിമാനമുണ്ടെന്ന് ഗോപകുമാർ പറഞ്ഞു . അവൾ സ്വയം മുന്നോട്ടുവന്നതാണ് . ഞാൻ ആവശ്യപ്പെട്ടിട്ടേയില്ല . അവൾക്ക് അറിയാവുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അവൾക്ക് പഠിക്കാനും മറ്റും കാശ് വേണമെന്ന് അവൾക്കറിയാമല്ലോ.

മകൾക്ക് അച്ഛനോടുള്ള സ്നേഹത്തിന്റെയും അച്ഛന് മകളോടുള്ള കരുതലിന്റെയും നല്ലൊരു ഉദാഹരണമാണ് ഈ പ്രവൃത്തി.

ഈ വാർത്തയോട് അനുബന്ധമായി ഒരു കഥ കൂടി കേൾക്കുക.

ഓട്ടോ ഡ്രൈവർ ആയ അച്ഛൻ, ഡിഗ്രി കഴിഞ്ഞ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് കയറിയ മകളോട് ആദ്യ ശമ്പളത്തിൽ നിന്നും കടമായി അയ്യായിരം രൂപ ചോദിച്ചു. മകൾ അച്ഛന്റെ മുഖത്തു നോക്കി പറഞ്ഞു.

“ഞാൻ തരില്ല… വണ്ടി നല്ലപോലെ ഓടിച്ചിരുന്നേൽ ഇങ്ങനെ ഇടക്കിടക്ക് വർക്ക്‌ ഷോപ്പിൽ കേറ്റേണ്ടി വരുമായിരുന്നോ..?”

ഉള്ളിലെ എരിച്ചിലിന്റെ പുക ഒരു ബീഡിയിൽ പുറത്തേക്കുവിട്ട് അച്ഛൻ ഉമ്മറത്തിണ്ണയിൽ ചാഞ്ഞിരുന്നു.

ഓഫീസിൽ എത്തി മൊബൈൽ എടുത്ത് നോക്കിയപ്പോളാണ് മകൾ അറിഞ്ഞത്. ഇന്ന് ഫാദേഴ്‌സ് ഡേ ആണല്ലോന്ന് . എല്ലാവരെയും പോലെ അവളും ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ ഇട്ടു.

”ഞാൻ കൊണ്ട തണലത്രയും എന്റെ അച്ഛൻ കൊണ്ട വെയിലായിരുന്നു… ഹാപ്പി ഫാദേഴ്‌സ് ഡേ .”

ആ സമയത്ത് പരിചയക്കാരനോട് കടം ചോദിക്കാൻ അച്ഛൻ വെയിലും കൊണ്ട് ഓടി നടക്കുകയായിരുന്നു

Read Also ആ കുട്ടി നല്ലതുപോലെ കരയുന്നുണ്ടായിരുന്നു. അവളെ മുറുകെപ്പിടിച്ചുകൊണ്ട് പറഞ്ഞു:
‘നീ കാർ എതിലെയെങ്കിലും കുറേനേരം വളരെ പതിയെ ഓടിക്കണം. എങ്ങിനെയെങ്കിലും നാലുമണിയോടെ മാത്രമേ ഇവളുടെ വീട്ടിലെത്താൻ പാടുള്ളൂ’‘…അതുകൊണ്ട് മാത്രമാണ് ആ പെൺകുട്ടി ഇന്നും ജീവിച്ചിരിക്കുന്നത്.!