

ഒരുവശത്ത് നർകോട്ടിക്‌സും കുഴിമന്തിയുമായി ജിഹാദ് ഇക്കാ. മറുവശത്ത് കുടം നിറയെ മധുരക്കള്ളുമായി ഈഴവ ചേട്ടൻ. കള്ളോ അതോ കുഴിമന്തിയോ എന്ന് തീരുമാനം എടുക്കാനാവാതെ ക്രിസ്ത്യൻ പെൺകൊടികൾ. ഭയങ്കരമാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ.
അങ്ങനെ കള്ളും കഞ്ചാവും കുഴിമന്തിയും കൊണ്ടുവന്ന് മുന്നിൽവച്ച ഉടനെ അവന്റെയൊക്കെ കൂടെ ഇറങ്ങിപ്പോകാൻ നിൽക്കുന്ന എട്ടും പൊട്ടും തിരിയാത്ത പാവടക്കാരികളാണ് ക്രിസ്ത്യൻ പെൺകുട്ടികൾ എന്ന് വിചാരിച്ചുവോ?! ആ അഭിപ്രായം പുറമെനിന്ന് ഒരാൾ പറഞ്ഞിരുന്നെങ്കിൽ അയാളുടെ അറിവില്ലായ്മ എന്നുകരുതി അർഹിക്കുന്ന പുശ്ചത്തോടെ തള്ളിക്കളഞ്ഞേനെ. ഇതിപ്പോ കാര്യങ്ങൾ എല്ലാമറിയാവുന്ന ഒരാൾ ഉള്ളിൽ നിന്ന് തന്നെയാവുമ്പോൾ എന്ത് ചെയ്യാനൊക്കും?
മലബാറിലേക്ക് കുടിയേറിയ ഒരു കുഞ്ഞമ്മ, കെട്ടിയവന്റെ അലസതയിൽ ശങ്കിച്ചു നിൽക്കാതെ ഏറുമാടം കെട്ടി, ഉറങ്ങുമ്പോ കാലിൽ കയർ കെട്ടി, കാൽ അനക്കുമ്പോൾ അതിൽ ബന്ധിപ്പിച്ച കോൽ പെരുമ്പറയിൽ ചെന്നിടിച്ച് ശബ്ദമുണ്ടാക്കി കൃഷി നശിപ്പിക്കാനിറങ്ങുന്ന കാട്ടുപന്നിയെ ഓടിപ്പിക്കുന്ന കഥ തെല്ലൊരു അത്ഭുതത്തോടെയും ആരാധനയോടെയുമാണ് കേട്ടിട്ടുള്ളത്.
എൺപതുകളുടെയും തൊണ്ണൂറുകളുടെയും തുടക്കത്തിൽ ജീവിതത്തിന്റെ സകല കഷ്ടപ്പാടുകളും അനുഭവിച്ച് നഴ്സിംഗ് പഠിക്കാനിറങ്ങി അനിശ്ചിതത്വങ്ങളുടെ ഇടയിൽ ഗൾഫിലേക്കും മറ്റും ജോലിതേടി പോയ ക്രിസ്ത്യൻ പെണ്ണുങ്ങളുടെ അധ്വാനഫലത്തിന്റെ പൊളപ്പിൽ ജീവിക്കാത്ത എത്ര ക്രിസ്ത്യാനികളുണ്ട് ഈ നാട്ടിൽ? അവർ കൊണ്ടുവന്ന പണമല്ലാതെ വേറെ എന്തുണ്ടായിരുന്നു ഈ വീരസ്യം പറയുന്നവർക്ക് ..!!
ആണിനൊപ്പം തുല്യാവകാശം കണക്കുപറഞ്ഞു മേടിച്ച പെണ്ണുങ്ങളുടെ കാലമായിരുന്നു തൊണ്ണൂറുകൾ.
അങ്ങനെ എന്തിനും പോന്ന പെൺകുട്ടികൾക്കുള്ള ഈ സമുദായത്തിൽ തുടർന്ന് പത്തോ ഇരുപതോ വർഷം കഴിഞ്ഞപ്പോൾ ആരു വിളിച്ചാലും ഇറങ്ങിപ്പോകാൻ നിൽക്കുന്ന തൊട്ടാവാടികളാണ് എന്ന് പറഞ്ഞാൽ.. എന്താ പറയുക.!! നിങ്ങൾക്കൊക്കെ കുറച്ചൂടെ ലോജിക്കൽ ആയിക്കൂടെ? അഥവാ പെൺകുട്ടികൾ അങ്ങനെ തൊട്ടാവാടികൾ ആയിട്ടുണ്ടെ ങ്കിൽ അത് സ്വന്തം പറഞ്ഞുപഠിപ്പിക്കലിന്റെ കേമം കൊണ്ടാണെന്ന് മനസ്സിലാക്കുകയും അത് തിരുത്തുകയുമാണ് ചെയ്യേണ്ടത്. ഉത്തരവാദിത്വത്തിൽ നിന്ന് ഓടിയൊളിക്കുന്ന ഭീരുക്കളാണ് കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുന്നത് .
ഇന്നത്തെ യുവതലമുറ നേരിടുന്ന അനേകം പ്രശ്നങ്ങളുണ്ട്. അത് ശ്രദ്ധിക്കാനുള്ള ചെവികളാവാൻ ശ്രമിക്കാതെ മുട്ടാപ്പോക്ക് ഉപദേശികളായാൽ അത് ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ.. ചതിക്കുഴികളിൽ വീഴ്ത്തുന്ന ചില കേസുകൾ ഒഴിച്ചുനിർത്തിയാൽ പ്രണയം, മതം മാറിയുള്ള വിവാഹം എന്നൊക്കെ പറയുന്നത് ഉപദേശിച്ചു നേരെയാക്കേണ്ട മഹാപാതകമൊന്നുമല്ല ഇക്കാലത്ത്. ഉപദേശം കൊണ്ടങ്ങ് ചെല്ലേണ്ട താമസമേയുള്ളൂ, പിള്ളേര് അനുസരിക്കാൻ റെഡിയായി നിൽക്കുകയാണല്ലോ!
കടുത്ത സ്ത്രീ വിരുദ്ധതയും ആഭാസവും കൈമുതലാക്കിയ ചില ഉപദേശക്കാരുടെ ആദ്യത്തെ പ്രശ്നം പെൺകുട്ടികൾ ലെഗ്ഗിൻസ് ഇടുന്നതും പൊട്ട് തൊടുന്നതും ആയിരുന്നെങ്കിൽ ഇപ്പോൾ അന്യമതക്കാരൻ വിളിച്ചാൽ ഉടനെ ഇറങ്ങിപ്പോകുന്നു എന്ന സദാചാര കോമ്പ്ലെക്സ് ആണ്. ഇതിലും കടുത്ത ആരോപണങ്ങളും ഉപദേശങ്ങളും വന്നു കൂടായ്കയില്ല! ഇതിന് സാധാരണഗതിയിൽ മരുന്നില്ല. ആരോപണം നേരിട്ടിരിക്കുന്ന പെൺകുട്ടികൾ തന്നെ പ്രതികരിച്ച് ഉപദേശക്കാരുടെ വായ അടപ്പിക്കുക മാത്രമേ മാർഗ്ഗമുള്ളൂ.
എഴുതിയത് : ഷോബിൻ അലക്സ് മാളിയേക്കൽ
Also Read മൂന്നര പതിറ്റാണ്ടിന്റെ പ്രാർത്ഥനയ്ക്ക് ഒടുവിൽ ദൈവം ആന്റണി-സെസി ദമ്പതികൾക്ക് കൊടുത്തത് മൂന്ന് കൺമണികൾ
Read Also നോക്കണ്ട ഉണ്ണീ, ഇത് മൈക്കാട് ബംഗാളി ബാബു അല്ല. ഫാ.ജോൺസൺ ആണ്
Also Read ജിമ്മി ജോർജ്ജ്: ഇടിവെട്ട് സ്മാഷുകൾ കൊണ്ട് കളിക്കളത്തിൽ ചേനക്കുഴി തീർത്ത ഇതിഹാസതാരം!
Read Also സംരംഭകരെ തളർത്താനല്ല, വളർത്താനാകണം വ്യവസായ വകുപ്പ് .
Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?
Also Read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?
Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും
Also Read ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് പൊട്ടക്കിണറ്റിൽ എറിഞ്ഞത്
Read Also ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി













































