

വിവാഹം കഴിഞ്ഞു കുഞ്ഞുണ്ടാകാത്ത സങ്കടത്തിൽ കഴിയുമ്പോഴാണ് സെസി 1993ൽ ഭർത്താവിനൊപ്പം ഒരു ധ്യാനത്തിൽ പങ്കെടുത്തത്. ആ ധ്യാനത്തിൽ ദൈവത്തിന്റെ ഉറപ്പ് ലഭിച്ചു . ‘അബ്രഹാം കാത്തിരുന്നതു പോലെ നിങ്ങളും കാത്തിരുന്നാൽ മക്കളെ ലഭിക്കും.’
കാലം ഒരുപാട് കടന്നു പോയപ്പോഴും സെസിക്കും ഭർത്താവ് ആന്റണിക്കും വിശ്വാസമുണ്ടായിരുന്നു ഉറപ്പുതന്ന ദൈവം തങ്ങളുടെ ആഗ്രഹം നിറവേറ്റുമെന്ന് . മൂന്നരപതിറ്റാണ്ടിനിപ്പുറം അമ്പത്തഞ്ചാം വയസിൽ അവരുടെ ആഗ്രഹം മൂവാറ്റുപുഴയിലെ ഡോക്ടർ സബൈൻ ശിവദാസിലൂടെ ദൈവം നിറവേറ്റി. ഒന്നല്ല , മൂന്നു കുഞ്ഞുങ്ങളെയാണ് ദൈവം അവർക്ക് ഒരുമിച്ചു കൊടുത്ത് അനുഗ്രഹിച്ചത്. രണ്ടാൺകുട്ടികളും ഒരു പെൺകുട്ടിയും. ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കാടൻ വീട്ടിൽ ജോർജ് ആന്റണിയും ഭാര്യ സെസിയുമാണ് വിവാഹം കഴിഞ്ഞ് 34 വർഷത്തിനു ശേഷം മൂന്നു കുട്ടികളെ ഒരുമിച്ചു തന്നതിൽ ദൈവത്തിനും ചികിൽസിച്ച ഡോക്ടറിനും നന്ദി പറയുന്നത്.
കഴിഞ്ഞ ജൂലൈ 22നാണ് സെസി മൂന്നു കുഞ്ഞുങ്ങൾക്കു ജൻമം നൽകിയത് . ആന്റണി പോൾ ജോർജ്, ബേബി പോൾ ജോർജ് എന്നിവർക്ക് ഒരു കുഞ്ഞു പെങ്ങളായി എൽസ മരിയ ജോർജ്ജും .
കഴിഞ്ഞ 34 വർഷവും നിരവധി ആശുപത്രികളിൽ ചികിത്സ നടത്തിയിട്ടുണ്ട് ഈ ദമ്പതികൾ . ജോർജ്ജിന് പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ലയിരുന്നു . കഴിഞ്ഞ വർഷം ജൂലൈയിൽ സെസിക്ക് രക്തസ്രാവമുണ്ടായി . എറണാകുളം രാജഗിരിയിൽ ചികിത്സയ്ക്കു പോയപ്പോഴാണ് മുവാറ്റുപുഴയിലെ സബെയിൻ ഡോക്ടറെപ്പറ്റി അറിഞ്ഞത് . ജൂനിയർ ഡോക്ടർമാർ ഗർഭപാത്രം എടുത്തു കളയേണ്ടി വരുമെന്നു പറഞ്ഞ സ്ഥാനത്ത് അവിടുത്തെ മുതിർന്ന ഡോക്ടർ പൈലി ആണ് മുവാറ്റുപുഴയിൽ പോയി സബൈൻ ഡോക്ടറെ കാണാൻ പറഞ്ഞത് .
കട്ടി കൂടിയ യൂട്രസ് ആവരണമായിരുന്നു ഗർഭധാരണത്തിനു തടസം നിന്നതെന്നു ഡോക്ടർ സബൈൻ ശിവദാസൻ പറഞ്ഞു . ആദ്യത്തെ നാലു മാസം പ്രാഥമിക ചികിത്സകൾ. തുടർന്ന് കൃത്രിമ മാർഗങ്ങളിലൂടെ ഗർഭധാരണം.
സ്കാൻ ചെയ്യുമ്പോൾ മൂന്നു കുട്ടികൾ. ഈ പ്രായത്തിൽ മൂന്നു കുഞ്ഞുങ്ങൾ പതിവാണെങ്കിലും അവരെ കിട്ടാറില്ല. പ്രായം തന്നെയാണ് പ്രശ്നം . മാസം തികയാതെ പ്രസവിക്കാനും സാധ്യത ഏറെ. ഗർഭം അലസിപ്പിക്കാമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും വിട്ടുകൊടുക്കാൻ സെസി തയാറായില്ല. ഈ പ്രായത്തിൽ ഗർഭം ധരിച്ചെങ്കിൽ ബാക്കി കാര്യവും ദൈവം നോക്കിക്കൊള്ളുമെന്ന ഉറപ്പായിരുന്നു കത്തോലിക്ക വിശ്വാസികളായ ഈ ദമ്പതികൾക്ക് . മൂന്നു നാലു ഡോക്ടർമാർ പറഞ്ഞിട്ടും ഒരേ നിലപാടിലായിരുന്നു.ദൈവം തരും എന്ന ഉറച്ച ആത്മവിശ്വാസം . ഗർഭപാത്രം ഡബിൾ സ്റ്റിച്ചിട്ടു മുന്നോട്ടു പോയി. 33 ആഴ്ച ആയപ്പോഴേക്ക് സിസേറിയൻ നടത്തി കുഞ്ഞുങ്ങളെ എടുക്കുകയായിരുന്നു. മൂന്നു പേർക്കും ശരീരഭാരം ഒന്നര കിലോഗ്രാമിനു മുകളിൽ.
അണ്ഡത്തിലേക്ക് ബീജം ഇൻജെക്ട് ചെയ്ത് ഭ്രൂണം ഉണ്ടാക്കി അതിനെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന പുതിയ രീതിയാണ് ഡോക്ടർ സബൈൻ അവലംബിച്ചത്. ഇതിനു വിജയ നിരക്കു കൂടുതലാണെന്നും ഡോക്ടർ പറയുന്നു . നിരവധിപേർക്ക് ഈ ആധുനിക ചികിത്സയിലൂടെ കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു . 2015ൽ അൻപതാം വയസിൽ ആണ് തൃപ്പൂണിത്തുറ സ്വദേശിനി സുജാതക്ക് മൂന്നു കുഞ്ഞുങ്ങൾ ജനിച്ചത്. ആ കുരുന്നുകൾ വളർന്നു സ്കൂളിൽ പോകാറായ ദിവസം യൂണിഫോം ധരിച്ച ചിത്രം അയച്ചു കിട്ടിയത് ഡോക്ടർക്ക് ഏറെ സന്തോഷം നൽകിയെന്ന് പറഞ്ഞു .
Also Read : ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും: ഡോ ഫിന്റോ ഫ്രാൻസിസ്
Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!
Also Read ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ:
Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ: ഡോ. ഫിന്റോ ഫ്രാൻസിസ്
Also Read ഭാര്യക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഇങ്ങനെയാണ് ഡോക്ടറുടെ കയ്യിൽ എത്തുന്നത്
Also Read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?
Also Read പ്രസവവേദന എപ്പോൾ തുടങ്ങും? എങ്ങനെയാണ് അത് പ്രസവവേദനയാണോ എന്ന് തിരിച്ചറിയുക?
Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ
Also Read പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ?