ചാമംപതാൽ : പെട്ടിമുടിയിൽ കുവി എന്ന വളർത്തുനായ തന്റെ കളിക്കൂട്ടുകാരിയെ അന്വേഷിച്ചു കണ്ണീരൊഴുക്കി നടന്നത് വാർത്തയായതിനു പിന്നാലെ ഇതാ ചാമംപതാലിൽ നിന്ന് ഒരു നായസ്നേഹത്തിന്റെ കഥ. സ്വന്തം ജീവൻ നൽകി അപ്പു എന്ന വളർത്തുനായ തന്റെ യജമാനനെ വൈദ്യുതി ഷോക്കിൽ നിന്ന് രക്ഷിച്ചതാണ് മാധ്യമങ്ങളിൽ വാർത്തയായിരിക്കുന്നത് . ഇടവഴിയിൽ പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പി കടിച്ചുമാറ്റിയാണ് അപ്പു യജമാനനെ രക്ഷിച്ചത് .
ചാമംപതാൽ വാഴപ്പള്ളി വിജയന്റെ മകൻ അജേഷിനെയാണ് അപ്പു എന്ന വളർത്തു നായ സ്വജീവൻ നൽകി രക്ഷിച്ചത്. അയലത്തെ വീട്ടിൽ നിന്ന് പാൽ വാങ്ങാൻ കുപ്പിയുമായി ഇറങ്ങിയ അജേഷിന്റെകൂടെ അപ്പുവും പതിവുപോലെ ഇറങ്ങി മുമ്പിൽ നടന്നു.
പോകുന്ന വഴിയിൽ പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പി അപ്പു കണ്ടു . അത് അവൻ കടിച്ചുമാറ്റി. കമ്പിയിൽ വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നതിനാൽ ഷോക്കേറ്റ് അപ്പു തെറിച്ചു വീണു . അജേഷ് ഓടിയെത്തിയപ്പോൾ കുരച്ചു കൊണ്ട് അപ്പു തടഞ്ഞു. യജമാനനെ രക്ഷിക്കാൻ വീണ്ടും അപ്പു ബദ്ധപ്പെട്ട് എണീറ്റ് വൈദ്യുത കമ്പി കടിച്ചു ദൂരേക്ക് മാറ്റി. തുടർന്ന് വൈദ്യുതി ഷോക്കേറ്റ് അപ്പു ചത്തു വീഴുകയായിരുന്നു.
കാലപ്പഴക്കം ചെന്ന വൈദ്യുതി കമ്പി കൂട്ടിക്കെട്ടിയനിലയിലായിരുന്നു . ആ ഭാഗമാണ് പൊട്ടി ഇടവഴിയിൽ വീണുകിടന്നത് .
Read Also പെട്ടിമുടിയോട് വിട. പുതിയ ദൗത്യത്തിനായി കുവി കേരള പോലീസിലേക്ക്
Read Also രാജമലയിലെ ദുരന്തഭൂമിയിൽ മകന്റെ മൃതദേഹം തപ്പി ഒരു പിതാവ് ഉണ്ണാതെ ഉറങ്ങാതെ ..
Read Also സഹിക്കെട്ട പ്രജകൾ തിരിച്ചടിക്കുന്ന ഒരു നാൾ വരും!
Read Also യാക്കോബായസഭയ്ക്ക് പ്രാർത്ഥനക്കായി മലങ്കര കത്തോലിക്കസഭയുടെ ദേവാലയങ്ങൾ തുറന്നു നൽകാമെന്ന് കർദ്ദിനാൾ
Read Also കാണാതായ കമ്മൽ 20 വർഷത്തിനുശേഷം കിട്ടി.
Read Also യോഗയെ സ്നേഹിച്ച ക്രിസ്തുവിന്റെ മണവാട്ടി