പന്തളം : ഇത് പാറ്റൂർ കുതിരകെട്ടുന്നിടം തൂവംപള്ളിൽ പുത്തൻവീട്ടിൽ സി.കെ.ദാനിയേൽ. റിട്ടയേർഡ് അധ്യാപകനാണ് . വയസ് 103 ആയെങ്കിലും ദാനിയേൽ സാറിന് ഇപ്പോഴും ഒരു ചെറുപ്പക്കാരനെപ്പോലുള്ള ചുറുചുറുക്കും ഉന്മേഷവും ഉത്സാഹവും . കാര്യമായ രോഗങ്ങൾ ഒന്നുമില്ല. ഈ ആരോഗ്യത്തിന്റെയും ചുറുചുറുക്കിന്റെയും രഹസ്യം എന്തെന്നു ചോദിച്ചാൽ ദാനിയേൽ സാർ പറയും :
” ഒന്നാമത് ദൈവകൃപ . രണ്ടാമത് ജീവിച്ചു പോന്ന രീതി . എന്നുവച്ചാൽ പതിവായ വ്യായാമവും ഭക്ഷണത്തിൽ ക്രമീകരണവും. ദൈവാനുഗ്രഹത്താൽ പരസഹായമില്ലാതെ ദിനചര്യകൾ എല്ലാം ചെയ്യാൻ ഈ നൂറ്റി മൂന്നാം വയസിലും കഴിയുന്നുണ്ട്. ”
Read Also പഞ്ചവടിപ്പാലത്തെ തോൽപ്പിച്ച പാലാരിവട്ടം പാലം
ചിട്ടയായ ജീവിതത്തിലൂടെയും പതിവായ വ്യായാമത്തിലൂടെയും രോഗങ്ങളെ പടിക്ക് പുറത്തുനിറുത്തി നൂറിന്റെ പടി കടക്കാൻ ഡാനിയേൽ സാറിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പറയത്തക്ക രോഗങ്ങളോ ശാരീരിക അവശതയോ ഒന്നുമില്ല.
വീട്ടിലേക്ക് വേണ്ടുന്ന പച്ചക്കറികളും പഴങ്ങളും സ്വന്തം വീട്ടുവളപ്പിൽ ഉൽപ്പാദിപ്പിക്കുകയായിരുന്നു ദാനിയേൽ സാർ. വിഷമില്ലാത്ത പച്ചക്കറികൾ ദാനിയേലിന്റെ പരിപാലനത്തിലാണ് വളർന്നുവന്നത്. അതാണ് വീട്ടിൽ ഉപയോഗിച്ചിരുന്നത്. ആരോഗ്യത്തിന്റെ ഒരു രഹസ്യവും അതാണ് .
Read Also കോവിഡ് രോഗിയെ വീട്ടിൽ എത്തിച്ചപ്പോൾ കണ്ടത് ദേഹത്ത് പുഴുക്കൾ ഇഴയുന്നത്
സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്ര പതിവായി സൈക്കിളിലായിരുന്നു . 16 കിലോമീറ്റർ ദൂമുണ്ട് സ്കൂളിലേക്ക് . ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും വീട്ടിലേക്കും യാത്ര സൈക്കിളിൽ തന്നെ . സൈക്കിൾ സവാരി നല്ലൊരു വ്യായാമമാണെന്ന് ദാനിയേൽസാർ പറയുന്നു.
എന്നും അതിരാവിലെ ഉണരും. പല്ലുതേയ്ക്കാൻ ടൂത്തു പേസ്റ്റ് ഉപയോഗിക്കില്ല . പണ്ടുമുതലേ ഉമിക്കരിയാണ് പ്രിയം. പ്രാതലിനു ഇഡ്ഡലി, ചട്നി, നാടൻ വാഴപ്പഴം. ഉച്ചയ്ക്ക് മീനും മോരും. വൈകിട്ട് ചായയും ചെറുകടിയും .
Read Also ആകാശം മുട്ടെയുള്ള പാറയിൽ ഒരു ക്ഷേത്രം!
രാത്രി നിശ്ചിത സമയത്ത് പ്രാർഥന. അത്താഴത്തിനു കഞ്ഞി, പച്ചടി, പപ്പടം . ആഹാരത്തിലുപരി വ്യായാമത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഇരുന്നും നിന്നും ചെയ്യാവുന്ന ചെറിയ ചെറിയ വ്യായാമങ്ങൾ പതിവായി ദാനിയേൽ സാർ ചെയ്യുന്നു.
Read Also കേരളത്തില്‍ കാട്ടുനീതിയോ?














































