കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കെ.ടി ജലീലിനും അദ്ദേഹത്തിന്റെ ഓഫീസിനും കള്ളക്കടത്ത്, തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ശിവശങ്കറിന്റെ ഫോൺ മന്ത്രി ഉപയോഗിച്ചിരിക്കാമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
ഈ വര്‍ഷം ലോക്ഡൗണ്‍ ആയതിനാല്‍ റമദാന്‍ കിറ്റുകള്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന് മന്ത്രി പറയുന്നത് കള്ളമാണ്. ലോക്ഡൗണ്‍ കാലത്താണ് ഏറ്റവും കൂടുതല്‍ ഭക്ഷ്യക്കിറ്റുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തത്. വിശ്വാസിയായ മന്ത്രിയായ ജലീൽ പരിശുദ്ധ റമദാൻ മാസത്തെ സക്കാത്ത് കിറ്റുമായി ബന്ധപ്പെട്ട് കള്ളം പറയുകയാണ്. സുരേന്ദ്രൻ പറഞ്ഞു
ജലീലിന് സ്വപ്നയെ പരിചയമുണ്ട്. അവര്‍ തമ്മില്‍ മുന്‍പും ബന്ധമുണ്ട്. അദ്ദേഹത്തിന്റെ ൈപ്രവറ്റ് സെക്രട്ടറി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ തിരിച്ചും വിളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫീസിലും സംഘം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മുന്‍പ് തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ജലീല്‍. പൂര്‍വ്വകാല ചരിത്രം അത് വ്യക്തമാക്കുന്നു. ജലീല്‍ സംശയത്തിന്റെ് നിഴലിലാണ്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഓഫീസിനും കള്ളക്കടത്തുകാരുമായി ബന്ധമുണ്ട് . സ്വപ്‌ന ജലീലിന് കൊടുത്ത് സ്വര്‍ണക്കിറ്റുകളാവാമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്താന്‍ ജലീല്‍ എന്തിനാണ് സരിത്തിനെ നിരവധി തവണ വിളിച്ചതെന്ന് കണ്ടെത്താം. കെ.ടി ജലീലിനെ സത്യസന്ധതയുടെ അവതാര മൂര്‍ത്തിയായി മുഖ്യമന്ത്രി അവതരിപ്പിക്കുന്നുണ്ടല്ലോ . എന്തുകൊണ്ട് ഇത്രയും നാളുകളായി സ്വപ്‌നയുമായുള്ള ബന്ധത്തെ കുറിച്ച് അദ്ദേഹം പറഞ്ഞില്ല. രണ്ടു മാസത്തെ ടെലിഫോണ്‍ റെക്കോര്‍ഡ് പുറത്തുവിടാന്‍ ജലീലിന് ധൈര്യമുണ്ടോ? സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രിമാര്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ്. സ്പീക്കര്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് തെളിയിച്ചു കഴിഞ്ഞു.
ശിവശങ്കറിനെ സസ്‌പെന്റു ചെയ്യാന്‍ സമയമായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാന ചരിത്രത്തില്‍ ഇതിനു മുന്‍പ് ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്ത കേട്ടുകേള്‍വിയുണ്ടോ?
സ്വപ്‌നയുമായി സൗഹൃദമുണ്ടെന്നാണ് ശിവശങ്കര്‍ പറയുന്നത്. ആ സൗഹൃദം സാധാരണമാണോ? . ശിവശങ്കറിന്റെ ഫ്‌ളാറ്റിനു സമീപം പ്രതികള്‍ക്ക് ഫ്‌ളാറ്റ് സംഘടിപ്പിച്ചു നല്‍കുക, ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ അവര്‍ ഒത്തുചേരുക, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫ്‌ളാറ്റിനായി വിളി എത്തുക. ഒരു സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കേസില്‍ ചീഫ് സെക്രട്ടറി അന്വേഷണം നടത്തുമെന്ന് പറയുന്നതില്‍ എന്ത് പ്രഹസനമാണ് മുഖ്യമന്ത്രി?.
ശിവശങ്കറിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഭയക്കുന്നത് മറ്റ് ചില കാരണങ്ങളാലാണ്. ഈ കാലയളവില്‍ ഐ.ടി വകുപ്പില്‍ നടന്ന നിയമങ്ങള്‍ എല്ലാം മുഖ്യമന്ത്രിക്ക് അറിയാം. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇക്കാര്യങ്ങളിലെല്ലാമുള്ള ബന്ധത്തില്‍ ജനങ്ങളോട് മറുപടി പറയാന്‍ മുഖ്യമ്രന്തിക്ക് ബാധ്യതയുണ്ട്. മുഖ്യമ്രന്തിക്ക് എന്തോക്കെയോ മറച്ചുവയ്്ക്കാനും ഒളിച്ചുവയ്ക്കാനുമുണ്ട്.
മുഖ്യമ്രന്തിയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാനമൊട്ടാകെ പ്രക്ഷോഭം സംഘടിപ്പിക്കും. നാളെ മുതല്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളും ബഹുജന പ്രക്ഷോഭവുമായി രംഗത്തിറങ്ങും. 27ന് പതിനയ്യായിരം കേന്ദ്രങ്ങളില്‍ ഒരേ സമയം പ്രക്ഷോഭം നടക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.