Home Kerala അംഗന്‍വാടി ടീച്ചര്‍മാര്‍ക്കെതിരായ ശ്രീനിവാസന്റെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു!

അംഗന്‍വാടി ടീച്ചര്‍മാര്‍ക്കെതിരായ ശ്രീനിവാസന്റെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു!

632
0

ശ്രീനിവാസന്‍റെ പരാമര്‍ശം സംസ്കാരത്തിനു യോജിക്കാത്തതെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍

തിരുവനന്തപുരം • കേരളത്തിലെ അംഗന്‍വാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് ഒരു ചാനൽ അഭിമുഖത്തിൽ നടൻ ശ്രീനിവാസന്‍ നടത്തിയ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. സ്​ത്രീത്വത്തെ അപമാനിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി അംഗനവാടി ടീച്ചര്‍മാര്‍ നല്‍കിയ പരാതിയിലാണ് നടപടി.
വിദേശരാജ്യങ്ങളില്‍ അംഗനവാടി കുട്ടികളെ പഠിപ്പിക്കുന്നത് സൈക്യാട്രിസ്റ്റുകളും വേണ്ടത്ര യോഗ്യതകളെല്ലാം ഉള്ളവരുമാണ്. എന്നാല്‍ കേരളത്തില്‍ വേണ്ടത്ര യോഗ്യതയില്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഇവരൊക്കെ എവിടന്നാണ് വരുന്നത് എന്ന് പോലും വ്യക്തമല്ല എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. കൗമുദി ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ ശ്രീനിവാസൻ വിവാദ പരാമർശം നടത്തിയത്​.

‘ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം അംഗനവാടി ടീച്ചര്‍മാരെ മൊത്തത്തില്‍ അവഹേളിക്കലാണെന്ന് കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. ടീച്ചര്‍മാരെ മാത്രമല്ല, ഈ സമൂഹത്തെ ഒന്നടങ്കമാണ്, കുഞ്ഞുങ്ങളെ ഉള്‍പ്പെടെയാണ് അപമാനിച്ചത്. അദ്ദേഹം പരാമര്‍ശം പിന്‍വലിക്കണം. കുറച്ചുകൂടി ഉത്തരവാദിത്തതോടെ നടന്‍ ശ്രീനിവാസന്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്തണണെന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നതായും ഷാഹിദ കമാല്‍ പറഞ്ഞു.ശ്രീനിവാസന്റെ പരാമർശത്തെ വിമർശിച്ച് അങ്കണവാടി അധ്യാപികയായ ലക്ഷ്മി ദാമോദറിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമായി . അത് ഇങ്ങനെയാണ്.


ബഹുമാനപ്പെട്ട ശ്രീനിവാസൻ,

താങ്കൾ അങ്കണവാടി ജീവനക്കാരെ കുറിച്ചു പറഞ്ഞല്ലോ!. കേരളത്തിലെ ഏതെങ്കിലും ഒരു അങ്കണവാടി താങ്കൾ സന്ദർശിച്ചിട്ടുണ്ടോ??അങ്കണവാടിയിൽ നടക്കുന്ന പ്രവർത്തനം എന്തെന്നറിയുമോ??താങ്കളുടെ മക്കൾ പഠിച്ചത് അങ്കണവാടിയിലാവില്ല എന്നും അറിയാം. അങ്കണവാടിയിൽ ജീവനക്കാർ ചെയ്യുന്ന ജോലി എന്തെല്ലാം എന്ന് താങ്കൾക്കറിയാമോ..?അങ്കണവാടി ജീവനക്കാരെ നിങ്ങൾ സംബോധന ചെയ്ത ആ ഒരു രീതിയുണ്ടല്ലോ, വളരെ മോശമായിപ്പായി. സ്ത്രീപക്ഷ സിനിമയെടുത്ത് സ്ത്രീകളോട് ബഹുമാനം ഉള്ള തിരക്കഥയെഴുതുന്ന താങ്കൾ ഇത്രമോശമായി സംസാരിച്ചതിൽ നിന്നും മനസ്സിലായി താങ്കളാരാണ് എന്ന്…. വളരെ മോശമായ ഈ പ്രസ്ഥാവന നിങ്ങൾ ഇറക്കിയത് കേരളത്തിലെ സാധാരണക്കാരൻ്റെ മക്കൾ പഠിക്കുന്ന സ്ഥാപനത്തെ കുറിച്ചാണ്. അങ്കണവാടി ജീവനക്കാർ ഉപയോഗിക്കുന്ന Smart Phone (ICDS CAS) താങ്കൾ ഒന്നു കാണണം. അലഞ്ഞു നടക്കുന്നവളുമാരല്ല അത് കൈകാര്യം ചെയ്യുന്നത്.ഗവൺമെൻ്റ് കൃത്യമായി ട്രൈനിoഗ്നല്കിയ ജീവനക്കാരണ്.ഇന്ത്യയിൽ പൊതുമേഖലയിൽ ആദ്യമായാണ് ഇത്തരം ഒരു ആപ്ലിക്കേഷൻ കീഴ്ജീവനക്കാർ ഉപയോഗിക്കുന്നതെന്നും ഒന്ന് താങ്കൾ അറിയണം.. ക്യാമറയുടെ മുമ്പിൽ എന്തും പറയാനുള്ള ഊർജ്ജം നല്ലതാണ്. പക്ഷെ കാര്യങ്ങൾ പഠിക്കണം എന്നിട്ടേ പറയാൻ പാടുള്ളു.കൃത്യമായി ട്രൈനിംഗ് കിട്ടിയ, ജീവനക്കാരാണ് അങ്കണവാടിയിലെന്ന് മനസ്സിലാക്കതെയുള്ള താങ്കളുടെ ഈ അഭിപ്രായം പിൻവലിക്കണം….അനൗപചാരിക വിദ്യാഭ്യാസമാണ് ഒരു കുട്ടിയുടെ അടിത്തറയിടുന്നത്. അതിനാവശ്യമായ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്ന സ്ഥാപനങ്ങളാണ് അങ്കണവാടികൾ.83% തലച്ചോറിൻ്റെ വളർച്ച നടക്കുന്ന കാലഘട്ടത്തിൻ്റെ പ്രാധാന്യവും കുട്ടികളുടെ മനശാസ്ത്രവും അടിസ്ഥാനപരമായി ജീവനക്കാർക്ക് ഗവൺമെൻ്റ് ട്രൈനിംഗ് പിരീടിൽ നല്കുന്നു എന്നതുകൂടെ അറിയുക

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here