തൊടുപുഴ: സുഹൃത്തുക്കളോടൊപ്പം വാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ യുവാവ് 200 അടി താഴ്ചയിലുള്ള കൊക്കയില്‍ വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമശേഖരന്‍നായരുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍(28) ആണ് മരിച്ചത്.
വാഗമണ്ണിലേക്കുള്ള യാത്രമധ്യേ കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ കുമ്പംകാനത്ത് റോഡരികിലെ കൽകെട്ടില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഞായർ വൈകിട്ട് 5 മണിയോടെയാണ് സംഭവം.
മൂലമറ്റത്ത് നിന്നും ഫയർഫോഴ്‌സും കാഞ്ഞാർ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വടം ഉപയോഗിച്ച് താഴെയിറങ്ങിയ ഫയർഫോഴ്‌സ് വലയിറക്കി മൃതദേഹം പുറത്തെടുത്തു. മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് . സംസ്‌ക്കാരം പിന്നീട്. മാതാവ് ലത .സഹോദരി പാർവതി.
പിഎസ്‌സി പഠനത്തിനൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെ കാന്റീനില്‍ അച്ഛനൊപ്പം ജോലി നോക്കി വരികയായിരുന്നു ഉണ്ണിക്കൃഷ്ണന്‍.
വടം ഉപയോഗിച്ച് ഫയർഫോഴ്‌സ് വലയിൽ മൃതദേഹം പുറത്തെടുക്കുന്നു














































